'മദ്രാസി' എന്ന പേരുവിളിച്ചു കളിയാക്കിയ ഡൽഹിവാലാ രാജാക്കന്മാരെ മാഡം എന്നു വിളിപ്പിച്ച മിടുമിടുക്കി; പാർട്ടിയിൽ കൈപിടിച്ചുയർത്തിയ നിതിൻ ഗഡ്കരിയേക്കാൾ ശക്തിയായി മാറിയ രാഷ്ട്രീയ തന്ത്രത്തിന്റെ ഉടമ; നരേന്ദ്ര മോദി പ്രതിരോധ മന്ത്രാലയം വിശ്വസിച്ചേൽപ്പിച്ചത് കാറ്റുപോലെ വന്നു കൊടുങ്കാറ്റായി മാറാൻ ശക്തയാണ് സ്ത്രീയെ: ഇനിയുള്ള നാളുകൾ നിർമ്മല സീതാറാമിന്റെ തേരോട്ടത്തിന്റേതാകും
സോണി ജോസഫ്
ഓഖി ചുഴലിക്കാറ്റിൽ കേരളത്തിലെ കടലോരങ്ങൾ ആഞ്ഞടിച്ചപ്പോൾ അവിടേക്കെത്താൻ വൈകിയ കേരളാ മുഖ്യമന്ത്രി പിണറായി വിജയനോട് 'കടക്കൂ പുറത്ത് ' എന്ന് ആക്രോശിച്ച കടൽ മക്കളെ ഇക്കഴിഞ്ഞ ദിവസം നാം കണ്ടു. കടലിൽ രൗദ്രം പൂണ്ട തിരമാലകൾ ആഞ്ഞടിച്ചപ്പോൾ കരയിൽ തങ്ങൾക്കു വേണ്ടപോലെ കരുതൽ തരാതിരുന്ന ഭരണാധികാരികൾക്കെതിരെ കടലമ്മയുടെ മക്കൾ ഉറഞ്ഞുതുള്ളി . എന്നാൽ അവരുടെ ഇടയിലേക്ക് വെറും ഒരു സാധാരണ വനിതയെ പോലെ കടന്നു വന്നു, കലിപൂണ്ട നിന്ന വലിയ ജനതയെ 'മീനവ അണ്ണന്മാരെ.... മീനവ തമ്പിമാരെ..... മീനവ അമ്മമാരെ' എന്നഭിസംബോധന ചെയ്തുകൊണ്ട് കുഞ്ഞാടുകളെ പോലെ അടക്കി നിറുത്തിയ നിർമ്മല സീതാറാം എന്ന കേന്ദ്ര പ്രതിരോധ മന്ത്രിയെ ഇപ്പോൾ പുകഴ്ത്താത്ത ഒരു മീഡിയകളും ഇല്ല.സോഷ്യൽ മീഡിയായിൽ നിമിഷങ്ങൾക്കുള്ളിലാണ് നിർമലാ സീതാറാം വെള്ളിത്തിരയിലെ വിജയനായികമാരെ പോലും വെല്ലുന്ന രീതിയിൽ കത്തിക്കയറിയത്.
ഒരുപക്ഷെ ഇതിനു മുൻപ് ഇത്തരത്തിലുള്ള ഒരു വനിതയെ മാത്രമേ നാം കണ്ടിട്ടുള്ളൂ .അത് സുഷമാ സ്വരാജാണ്. എന്നാലിപ്പോൾ സുഷമ സ്വരാജിനെപ്പോലും കടത്തിവെട്ടുന്ന ജനപ്രീതിയാണ് നിർമലാ സീതാറാമിന് ലഭിച്ചിരിക്കുന്നത്. ഏതാനും വർഷങ്ങൾക്കു മുൻപ് സുഷമാ സ്വരാജിന്റെ പോലും പരിഹാസ കഥാപാത്രമായി ഡൽഹിയിലെ ബിജെപിയുടെ ഇടവഴികളിൽ ഒതുങ്ങിക്കഴിയേണ്ടി വന്ന ഒരു കാലം നിർമ്മലാ സീതാറാമിന് ഉണ്ടായിരുന്നു.അവിടെനിന്നും ഇന്നിപ്പോൾ നാം കാണുന്ന പരമമായ അധികാര പദവികളിൽ ഒന്നിലേക്ക് ഈ വനിത കടന്നു വന്ന നാൾവഴികൾ ആരെയും അതിശയിപ്പിക്കുന്ന രീതിയിൽ സംഭവ ബഹുലമാണ്. രാഷ്ട്രീയ ജീവിതം ആഗ്രഹിക്കുന്നവരും ഇപ്പോൾ രാഷ്ട്രീയ രംഗത്തുള്ളവരും ഒരുപോലെ കണ്ട് കൊതിക്കേണ്ട കരിയർ ഗ്രാഫാണ് നിർമല സീതാരാമന്റേത് എന്ന് പറഞ്ഞാൽ അതിലൊട്ടും അതിശയോക്തിയില്ല എന്നതാണ് സത്യം. 2006ലാണ് ബിജെപിയിൽ ചേരുന്നത്.
പാരമ്പര്യ ചിന്താഗതികളിൽ നിന്നും വ്യസ്ത്യസ്തമായി സോഷ്യലിസ്റ്റ് വ്യാമോഹങ്ങളിൽ ആകൃഷ്ടയായ ഒരു തമിഴ് ബ്രാഹ്മൺ യുവതി എന്ന നിലക്കാണ് നിർമ്മല ആദ്യം ശ്രദ്ധിക്കപ്പെടുന്നത്. 1980 കളിൽ ഡൽഹിയിലെ പ്രശസ്തമായ ജെവാഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയിലെ ഒരു മിടുക്കിയായ സാമ്പത്തിക ശാസ്ത്ര വിദ്യാർത്ഥിനിയായിരുന്നു നിർമ്മല.അക്കാലത്ത് ഏറെ ചർച്ച ചെയ്യപ്പെട്ട ഗാട്ട് കരാറിന്റെ സ്വാധീനം ഇന്തോ- യൂറോപ് വസ്ത്ര വിപണിയിൽ എങ്ങനെയൊക്കെ മാറ്റങ്ങൾ ഉണ്ടാക്കും എന്ന വിഷയത്തിൽ പി എച്ച് ഡി പൂർത്തിയാക്കി യശേഷം പുറത്തിറങ്ങിയ നിർമ്മലയെത്തേടി ജോലിയുടെ വാതായനങ്ങൾ തുറന്നിട്ട് അനവധി മൾട്ടി നാഷണൽ കമ്പിനികൾ കാത്തിരുന്നു.നവ സാമ്പത്തിക വിപ്ലവങ്ങൾ ലോകം മുഴുവൻ പുതിയ ഒരു മാറ്റം ഉണ്ടാക്കിക്കൊണ്ടിരുന്ന തൊണ്ണൂറുകളിൽ പ്രശസ്തമായ ഒരു വിദേശ കമ്പനിയിൽ ജോലി ആരംഭിച്ചു.
ആ തുടക്കം പിന്നീട് പല മൾട്ടി നാഷണൽ കമ്പനികളിലൂടെ കടന്ന് ഉയർന്ന നിലയിൽ തന്നെയുള്ള പദവികൾ വഹിച്ചു.ആരും മോഹിച്ചുപോകുന്ന ഉയർന്ന ശമ്പളവും വളരെ മാന്യമായ സ്ഥാനമാനങ്ങളും നിർമ്മലയുടെ ഒപ്പം എന്നും ഉണ്ടായിരുന്നു. ഹൈദരാബാദ് സ്വദേശിയായ പറകാല പ്രഭാകറുമായി അക്കാലത്തു വിവാഹം നടന്നു . പിന്നീട് ഭർത്താവിന്റെ നാടായ ആന്ധ്രയുടെ തലസ്ഥാനമായ ഹൈദരബാദ് കേന്ദ്രീകരിച്ച് ജീവിതം പറിച്ചു നട്ടു . ഏറെ പ്രശസ്തമായ ഹൈദരബാദിലെ പ്രണവ സ്ക്കൂളിന്റെ തുടക്കവും നിർമ്മലയുടെ പ്രയത്നത്തിന്റെ ഫലമായിട്ടായിരുന്നു.അങ്ങിനെ ആ സ്കൂളിന്റെ സ്ഥാപക ഡയറക്ടർമാരിൽ ഒരാളായി നിർമ്മല സീതാറാം മാറി.
തൊണ്ണൂറുകളുടെ അവസാനം സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ രാഷ്ട്രീയ മാറ്റം ഉണ്ടായി.ബിജെപി ആദ്യമായി അധികാരത്തിൽ വന്നു. നിർമ്മലയുടെ ഭർത്താവായ പ്രഭാകർ അടൽ ബിഹാരി വാജ്പേയിയുടെ നേതൃത്വത്തിലുള്ള ബിജെപി രാഷ്ട്രീയത്തിൽ സജീവമായി. 2000 ത്തിൽ ആന്ധ്ര പ്രദേശിലെ ബിജെപിയുടെ വക്താവായി പ്രഭാകർ മാറി .ഭർത്താവിന്റെ നിഴൽ പോലെ കഴിഞ്ഞിരുന്ന നിർമ്മല പതുക്കെ പതുക്കെ ബിജെപി യുടെ സഹയാത്രികയായി .ഒടുവിൽ നിർമ്മല സീതാരാമൻ 2006-ൽ ബിജെപിയിലെ ഔദ്യോഗിക അംഗമായി. ആയിടക്കാണ് തെലുങ്ക് മക്കളുടെ ആക്ഷൻ ഹീറോ ചിരഞ്ജീവി പ്രജാരാജ്യം പാർട്ടി ഉണ്ടാക്കി.2007 ൽ പുതിയ ഒരു രാഷ്ട്രീയ ഭാവി തന്നെ തേടി വരുന്നു എന്ന തോന്നലുണ്ടായ പ്രഭാകർ ചിരഞ്ജീവിക്കൊപ്പം കൂടി. അതുവരെ എല്ലാക്കാര്യത്തിലും ഭർത്താവിനൊപ്പം നടന്ന നിർമ്മല പക്ഷേ ബിജെപിയിൽ ഉറച്ച് നിന്നു. പക്ഷെ പുതിയ ഒരു രാഷ്ട്രീയ ഭാവി ശരിക്കും തേടി എത്തിയത് നിർമ്മലയെ ആയിരുന്നു . അവിടം മുതൽ ഒരു പുതിയ യുഗം നിർമ്മലയുടെ ജീവിതത്തിൽ ആരംഭിക്കുകയായിരുന്നു.
2004-ലെ പരാജയം ബിജെപിക്ക് കനത്തതായിരുന്നു. അതിന്റെ ആഘാതത്തിൽ നിന്നും മെല്ലെ കരകയറി വരാൻ ശ്രമിക്കവേ അതിലും വലിയ പ്രഹരമായി 2009-ലെ തോൽവി എത്തി .കോൺഗ്രസ്സിന് പകരം ബിജെ പി എന്ന പുതിയ പ്രതീക്ഷയുടെ നാമ്പുകൾ ഒടിഞ്ഞു തുടങ്ങി എന്ന് എല്ലാവരും വിധി എഴുതി .ഡൽഹിയിലെ പാർട്ടി ആസ്ഥാനം മൂകമായി, പഴയ താരങ്ങൾ അപ്രസക്തരായി. ഇനിയാര് പാർട്ടി നയിക്കും എന്ന് ബിജെപി അമ്പരന്ന് നിൽക്കുമ്പോൾ ആർ. എസ്. എസ് കളം കൈയേറി കളി തുടങ്ങി. നിതിൻ ഗഡ്കരി എന്ന പുതിയ നേതാവിനെയും ഒരു പറ്റം ടീമിനെയും രംഗത്തിറക്കിയ ആർ എസ് എസിന്റെ കൈകളിലൂടെ ബിജെപി എന്ന പ്രസ്ഥാനം പുതിയ ദിശയിലേക്കു പ്രയാണം മാറി.
നീണ്ട കാലത്തെ ഒരു ഇടവേളയ്ക്കു ശേഷം ആ റ്റീമിലെ അംഗമായി 2010 ൽ നിർമല സീതാരാമൻ ഇന്ദ്രപ്രസ്ഥത്തിലേക്കു തിരിയെ എത്തി . പാർട്ടി ആസ്ഥാനം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ദേശീയ വക്താവായി മാറി നിർമ്മല .ഏവരുടെയും ബഹുമാനം പിടിച്ചു പറ്റുന്ന രീതിയിലുള്ള മാന്യമായ വസ്ത്രധാരണവും ( കോട്ടൺ സാരിയാണ് എന്നും നിർമ്മലയുടെ ട്രേഡ് മാർക്ക് ) സൗമ്യതയും വടിവൊത്ത ഇംഗ്ലീഷും ശുദ്ധമായ തെലുങ്കും തമിഴും മുറി ഹിന്ദിയുമായി നിർമല സീതാരാമൻ പെട്ടന്ന് മാധ്യമങ്ങളുടെ ശ്രദ്ധാകേന്ദ്രമായി. ഒരിക്കലും സ്റ്റേജിൽ ഇടിച്ച് കയറാൻ നിർമ്മല മിനക്കെട്ടില്ല .തന്നെ തേടി വരുന്ന അവസരങ്ങളെ മനസ്സിൽ കണ്ടുകൊണ്ടു ക്ഷമയോടെ കാത്തിരുന്നു . പാർട്ടിയുടെ മറ്റ് വക്താക്കൾ സംസാരിക്കുമ്പോൾ കേൾവിക്കാരിയായിരുന്നു. മുതിർന്ന നേതാക്കളോട് എന്നും വല്ലാത്ത ബഹുമാനവും ആദരവും നിർമ്മല പ്രകടിപ്പിച്ചിരുന്നു. രാഷ്ട്രീയ കലാശാലയിലെ വിലയേറിയ പല പാഠങ്ങളും ആ കൂർമ്മ ബുദ്ധിക്കാരി തലമൂത്ത നേതാക്കളിൽ നിന്നും പഠിച്ചെടുത്തു .
പക്ഷേ,എല്ലാക്കാര്യങ്ങളും അത്ര സുഗമമായിരുന്നില്ല. അക്കാലത്ത് രവിശങ്കർ പ്രസാദ് എന്ന, ധാർഷ്ട്യത്തിന്റെ ആൾ രൂപം നയിക്കുന്ന ദേശീയ വ്യക്താക്കളുടെ കൂട്ടത്തിലെ ജൂനിയർ അംഗം മാത്രമായിരുന്നു നിർമല സീതാരാമൻ. സുഷമ സ്വരാജിനെ പോലെ നല്ലവണ്ണം ശുദ്ധ ഹിന്ദി സംസാരിക്കുന്ന സ്ത്രീകൾ കത്തിക്കയറി നിന്ന കാലം. ഹിന്ദി നല്ലവണ്ണം അറിയാൻ പാടില്ലാത്ത നിർമ്മലയെ ഒരു കോണിൽ ഒതുക്കി.എല്ലാക്കാലത്തും തെന്നിന്ത്യക്കാരെ കാടടച്ചു മദ്രാസി എന്ന ഒറ്റവാക്കിൽ പുശ്ചത്തോടെ കാണുന്ന വടക്കൻ ഇന്ത്യക്കാരുടെ വല്യേട്ടൻ മനോഭാവം ബിജെപിയുടെ നേതൃത്വത്തിലും ഉണ്ടായിരുന്നു. സുഷമ അടക്കമുള്ള നേതാക്കളുടെ പരിഹാസ പാത്രമായി നിർമ്മല മാറിയ കാലങ്ങൾ ആയിരുന്നു അത് എന്നത് എല്ലാ ബിജെപിക്കാരും ഇപ്പോഴും തുറന്നു പറഞ്ഞില്ലെങ്കിലും ഉള്ളിൽ സമ്മതിക്കുന്ന കാര്യമാണ്.
നിർമലയേക്കാൾ ജൂനിയറായി ദേശീയ വക്താവായി എത്തിയ മീനാക്ഷി ലേഖിയും മറ്റും ബിജെപിയുടെ സൂപ്പർ താരമായി മാറി. 2014 തിരഞ്ഞെടുപ്പിൽ മീനാക്ഷി ലേഖിക്കകം സീറ്റ് ലഭിച്ചപ്പോൾ നിർമല സീതാരാമൻ തഴയപ്പെട്ടു.പക്ഷെ തീയിൽ കുരുത്ത നിർമ്മല തളർന്നില്ല പാർട്ടിയിൽ വലിയ മാറ്റങ്ങൾ തിരശീലക്കു പിന്നിൽ ഒരുങ്ങുന്നത് നിർമ്മല തിരിച്ചറിഞ്ഞു ...തന്റെ ദിനങ്ങൾ വരുന്നതും കാത്ത് ഒരു വിശ്വസ്ത പ്രവർത്തകയായി അവർ ദിനങ്ങൾ കഴിച്ചു കൂട്ടി ..ആരോടും ഒരു പരിഭവവും പറയാതെ... അങ്ങിനെ ഒടുവിൽ അത് സംഭവിച്ചു .നിർമ്മല കാത്തിരുന്ന ആ ദിനങ്ങൾ വന്നെത്തി ..കോൺഗ്രസിനെ തൂത്തെറിഞ്ഞു നരേന്ദ്ര മോദി അമിത് ഷാ സഖ്യം ഇന്ത്യയുടെ ഭരണ ചക്രം തിരിക്കുന്ന കപ്പിത്താന്മാരായി.കഴിവുള്ളവരെ തിരിച്ചറിഞ്ഞു കൂട്ടത്തിൽ നിറുത്താൻ പ്രേത്യേകം ചാതുര്യമുള്ള നരേന്ദ്ര മോദിയുടെ കണ്ണുകൾ തിരഞ്ഞു ചെന്നവരിൽ ആദ്യത്തെ ഒരാളായിരുന്നു നിർമ്മല സീതാറാം.
പക്ഷേ, നരേന്ദ്രമോദി മന്ത്രിസഭയിൽ ധനം, പ്രതിരോധം, വാണിജ്യം എന്നീ കനപ്പെട്ട മൂന്ന് വകുപ്പുകൾ ഒന്നിച്ച് അരുൺ ജെയ്റ്റിയുടെ തലയിലായപ്പോൾ ധനകാര്യമന്ത്രാലയത്തിന്റെ നടത്തിപ്പിന് മുൻ ധനമന്ത്രി യശ്വന്ത് സിൻഹയുടെ മകൻ ജയന്തിനൊപ്പം നിർമല സീതാരാമന് നറുക്ക് വീണു. ജെ.എൻ.യുവിലെ ഇക്ണോമിക്സ് പി.എച്ച്.ഡിക്കും ഗാട്ട് കരാറിലുള്ള ആഴമായ അറിവും നിർമ്മലക്കു തുണയായി .മാത്രമല്ല നല്ലവണ്ണം ഇംഗ്ലീഷ് സംസാരിക്കുന്നവരെ ഉൾപ്പെടുത്തി ഭരണയന്ത്രത്തിന്റെ ഇമേജ് വർദ്ധിപ്പിക്കാൻ പ്രേത്യേകം ശ്രദ്ധിച്ച മോദിക്ക് നിർമ്മലയുടെ കാര്യത്തിൽ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല എന്നതാണ് പച്ചയായ സത്യം. മാത്രമല്ല ഹിന്ദുത്വം മുഖമുദ്രയാക്കിയ ബിജെപിയുടെ രാഷ്ട്രീയ അജണ്ടക്ക് ഏറ്റവും അനുയോജ്യയായിരുന്നു നിർമ്മല എന്ന തമിഴ് ബ്രാഹ്മണ വനിത.
പിന്നീട് വെറും മൂന്നേ മൂന്നു കൊല്ലമേ എടുത്തുള്ളൂ കാലം കാത്തു വച്ച വിധി അല്ലെങ്കിൽ മധുരമായ പ്രതികാരം എന്നൊക്കെ പറയും പോലെ
കാര്യങ്ങൾ നിർമ്മലയുടെ വഴിക്കു വരാൻ. ഇപ്പോൾ ഇന്ത്യയുടെ പ്രതിരോധ മന്ത്രി. ശരിക്കും ശക്ത. ഒരുകാലത്തു താൻ പഞ്ച പുശ്ചമടക്കി കാത്തു നിന്നിരുന്ന , പാർട്ടിയിലെ കിരീടം വെക്കാത്ത രാജാക്കന്മാരായിരുന്ന ബിജെപി മുൻ അധ്യക്ഷൻ നിതിൻ ഗഡ്കരിയും വക്താക്കളെ നിയന്ത്രിച്ചിരുന്ന രവിശങ്കർ പ്രസാദും ഇപ്പോൾ പ്രോട്ടോകോൾ അനുസരിച്ച് കേന്ദ്ര മന്ത്രിസഭയിൽ നിർമല സീതാരാമന് കീഴിലാണിപ്പോൾ.
പ്രധാന മന്ത്രിയുടെ ഇടതും വലതും കാക്കുന്ന സൗത്ത് - നോർത്ത് ബ്ലോക്ക് വരേണ്യ നാൽവർ സംഘത്തിലെ ഒരാൾ.സുഷമാ സ്വരാജിനും മുകളിലാണ് ഇപ്പോൾ പാർട്ടിയിൽ നിർമ്മലയുടെ ഗ്രാഫ് ..ഓഖി ദുരന്ത മുഖത്തേക്ക് നിർമ്മലയെ മോദി അയച്ചത് വെറുതെയായില്ല.. ഇളം കാറ്റുപോലെ വന്നു കൊടുങ്കാറ്റായി മാറാൻ ശക്തയാണ് ഈ സ്ത്രീ എന്ന ബോധ്യം മോദി എന്ന ഗുജറാത്തിയുടെ ബുദ്ധിയിൽ പണ്ടേക്കു പണ്ടേ ഉറച്ചിരുന്നു. ആ നീക്കം പാഴായില്ല എന്നതിന്റെ തെളിവുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ ലോകമെങ്ങുമുള്ള ഇന്ത്യക്കാർ നിർമ്മലക്കു സ്തുതി പാടുന്നത്.. കാത്തിരുന്നോളൂ .. ഇനിയുള്ള നാളുകൾ നിർമ്മല സീതാറാം എന്ന തെന്നിന്ത്യൻ വനിതയുടെ ഇന്ദ്രപ്രസ്ഥത്തിലെ തേരോട്ടത്തിന്റെ വിജയ ഗാഥകൾക്കുള്ളതാണ്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- അഭിപ്രായ സർവേകളെയും കവച്ചുവെക്കുന്ന പ്രകടനം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ എൽഡിഎഫ്; 20ൽ ഇരുപതും മോഹിച്ച് യുഡിഎഫും; ന്യൂനപക്ഷ വോട്ടുകളിൽ ഇരുമുന്നണികൾക്കും വലിയ പ്രതീക്ഷ; പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലേക്ക് കേരളം; 13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങളിൽ 26ന് ജനവിധി
- ജി കൃഷ്ണകുമാറിന്റെ കണ്ണിന് പരിക്കേറ്റ സംഭവത്തിൽ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ; പിടിയിലായത് ബിജെപി കുണ്ടറ പഞ്ചായത്ത് സമിതി ജന.സെക്രട്ടറി സനൽ; സനലിന്റെ കൈ തട്ടിയാണ് അപകടം ഉണ്ടായതെന്ന് സൂചന; എൻഡിഎ സ്ഥാനാർത്ഥി പരാതി നൽകിയത് സിപിഎം പ്രവർത്തകർ ആക്രമിച്ചു എന്ന് ആരോപിച്ച്
- വെടിക്കെട്ട് സെഞ്ചുറിയുമായി യശസ്വി ജയ്സ്വാൾ; നായകന്റെ ഇന്നിങ്സുമായി സഞ്ജു; അഞ്ച് വിക്കറ്റെടുത്ത സന്ദീപ് ശർമയും; വീണ്ടും മുംബൈ ഇന്ത്യൻസിനെ കീഴടക്കി രാജസ്ഥാൻ റോയൽസ്; ഒൻപത് വിക്കറ്റ് ജയത്തോടെ പ്ലേ ഓഫിന് അരികെ
- പ്രധാനമന്ത്രിയുടെ വിവാദ പരാമർശം; നിരവധി പരാതികൾ ലഭിച്ചിട്ടും നടപടി എടുക്കാതെ തിരഞ്ഞെടുപ്പ് കമ്മീഷൻ; ജനകീയ വിഷയങ്ങൾ ചർച്ചയാകാതിരിക്കാനുള്ള വഴിതിരിച്ചുവിടലെന്ന് കണ്ട് കോൺഗ്രസ്; ഒരു പരിധിക്കപ്പുറം വിഷയം ഉയർത്തേണ്ടെന്ന നിലപാടിൽ നേതാക്കൾ
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- 'തലക്ക് പകരം കാലാണ് ആദ്യം വന്നത്; എന്നിട്ടും കയ്യിൽ നിന്ന് സോപ്പ് വഴുതി വീഴുന്ന പോലെ കുട്ടി മുഴുവനായും പുറത്തേക്ക് ചാടി': വീട്ടിൽ പ്രസവിച്ചതിന്റെ അനുഭവം പറഞ്ഞ് യുവതിയുടെ കുറിപ്പ്; സ്കാനിങ്ങും മരുന്നുകളും ആവശ്യമില്ല; ആധുനിക വൈദ്യത്തിനെതിരെ ഇസ്ലാമിക് അക്യൂപങ്ചറുകാർ
- തെങ്ങമത്ത് കെട്ടിട ഉടമയെയും ഭർത്താവിനെയും ഭർതൃപിതാവിനെയും മർദിച്ചതിന് നാല് സിപിഎം നേതാക്കൾക്കെതിരേ കേസ്; കടമുറിയിൽ സുക്ഷിച്ചിരുന്ന 1.72 ലക്ഷം രൂപ ഉടമയും ബന്ധുക്കളും ചേർന്ന് മോഷ്ടിച്ചുവെന്ന് സിപിഎം നേതാക്കളുടെ പരാതി; ക്രൂരമർദനമേറ്റ ഉടമയും ബന്ധുക്കളും കേസിൽ പ്രതിയായേക്കും
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്