ഫലസ്തീൻ പ്രശ്ന പരിഹാരത്തിന്റെ അവസാന പ്രതീക്ഷയ്ക്കേറ്റ തിരിച്ചടി; ഹമാസും ഇസ്രയേലും ഇനി നേർക്കുനേർ; ലോകമെമ്പാടും പ്രതിഷേധ സമരങ്ങൾ പൊട്ടിപ്പുറപ്പെട്ടു; അമേരിക്കയുമായുള്ള അറബ് രാഷ്ട്രങ്ങളുടെ ബന്ധം അവസാനിപ്പിക്കാൻ ആഹ്വാനം; ഇസ്രയേലിനുമാത്രം ആഹ്ലാദം
മറുനാടൻ ഡെസ്ക്
ഗസ്സ: പശ്ചിമേഷ്യയിൽ സമാധാനം പുലരുമെന്ന പ്രതീക്ഷയ്ക്കുമേൽ അവസാനത്തെ ആണിയാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രപ് അടിച്ചുകയറ്റിയത്. ജറുസലേമിനെ ഇസ്രയേലിന്റെ തലസ്ഥാനമായി പ്രഖ്യാപിച്ചുകൊണ്ടുള്ള ട്രംപിന്റെ പ്രഖ്യാപനം എരിതീയിൽ എണ്ണയൊഴിക്കുന്നതിന് തുല്യമായി. ലോകമെമ്പാടുമുള്ള രാജ്യങ്ങൾ ട്രംപിന്റെ പ്രഖ്യാപനത്തിനെതിരെ രംഗത്തുവന്നതും ഈ പ്രഖ്യാപനമുണ്ടാക്കാൻ പോകുന്ന ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ മുന്നിൽക്കണ്ടുകൊണ്ടാണ്. ചരിത്രദിവസമെന്ന് പ്രഖ്യാപിച്ച് ഈ തീരുമാനത്തെ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു സ്വാഗതം ചെയ്തെങ്കിലും ഫലസ്തീൻ സംഘടനയായ ഹമാസ്, നരകത്തിന്റെ വാതിലുകളാണ് ട്രംപ് തുറന്നിട്ടതെന്ന് തിരിച്ചടിച്ചത് വരാനിരിക്കുന്ന സംഘർഷത്തിന്റെ നാളുകളെ വിളിച്ചുപറയുന്നതായി.
ഇസ്രയേലും ഫലസ്തീനും സ്ന്തം തലസ്ഥാനമെന്ന് അവകാശപ്പെട്ടിരുന്ന നഗരമായിരുന്നു ജറുസലേം. യഹൂദരും മുസ്ലീങ്ങളും ക്രൈസ്തവരും ഒരുപോലെ പുണ്യഭൂമിയായി കണ്ടിരുന്ന നഗരമാണിത്. പടിഞ്ഞാറൻ ജറുസലേമിനെ മുമ്പേ തലസ്ഥാനമായി പ്രഖ്യാപിച്ചിരുന്ന ഇസ്രയേൽ, 1967-ൽ യുദ്ധത്തിലൂടെ കിഴക്കൻ ജറുസലേമും പിടിച്ചെടുത്ത് അധീനതയിലാക്കിയിരിക്കുകയാണ്. ഫലസ്തീൻകാർ തലസ്ഥാനനഗരമായി കണ്ടിരുന്ന കിഴക്കൻ ജറുസലേം കൂടി ഇപ്പോൾ ഇസ്രയേൽ തലസ്ഥാനമായി മാറിയത് സംഘർഷം മൂർഛിക്കാനേ ഇടവരുത്തൂ. മാത്രമല്ല, മുസ്ലീങ്ങളുടെ വിശുദ്ധകേന്ദ്രമായ അൽ അഖ്്സ പള്ളിയും യഹൂദരുടെ പുണ്യകേന്ദ്രമായ വിലാപത്തിന്റെ മതിലും ഇവിടെയാണ്. വിശുദ്ധഭൂമിക്കായി നടന്നുകൊണ്ടിരുന്ന യുദ്ധത്തിനും രക്തച്ചൊരിച്ചിലിനും ആക്കം കൂട്ടുന്നതായി ട്രംപിന്റെ പ്രഖ്യാപനം.
ജറുസലേം സംബന്ധിച്ച തർക്കം ചർച്ചകളിലൂടെ പരിഹരിക്കണമെന്ന നയതന്ത്രമാണ് മുൻകാല അമേരിക്കൻ പ്രസിഡന്റുമാർ സ്വീകരിച്ചിരുന്നത്. എന്നാൽ, അതിൽനിന്നൊക്കെ വ്യതിചലിച്ച് ജറുസലേമിനെ ഇസ്രയേലിന്റെ തലസ്ഥാനമായി പ്രഖ്യാപിച്ച ട്രംപ്, അമേരിക്കൻ നയതന്ത്ര കാര്യാലയം ടെൽ അവീവിൽനിന്ന് ഇവിടേക്ക് മാറുന്നതായും അറിയിച്ചു. തർക്കഭൂമിയായതിനാൽ, ജറുസലേമിൽ മറ്റൊരു രാജ്യത്തിനും സ്ഥാനപതി കാര്യാലയമില്ലെന്നിരിക്കെ, ട്രംപിന്റെ തീരുമാനം ഏകപക്ഷീയമായെന്ന അഭിപ്രായമാണ് ലോകരാഷ്ട്രങ്ങൾക്കുള്ളത്.. ലോകരാഷ്ട്രങ്ങളിൽ, പ്രത്യേകിച്ച് മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളിൽ അമേരിക്കൻ വിരുദ്ധ മനോഭാവത്തിന് ശക്തിപകരുന്നതാണ് ട്രംപിന്റെ തീരുമാനം.
അനുദിനം സംഘർഷം നടന്നുകൊണ്ടിരുന്ന പശ്ചിമേഷ്യയിൽ സമീപകാലത്ത് സമാധാനം തിരിച്ചുവന്നിരുന്നു. അതപ്പാടെ തകിടംമറിക്കുന്നതാണ് ട്രംപിന്റെ പ്രഖ്യാപനം. രണ്ടാം ഇത്തിഫദ് ആരംഭിക്കുമെന്ന ഹമാസിന്റെ പ്രഖ്യാപനം രക്തച്ചൊരിച്ചിലിന് കളമൊരുങ്ങിയെന്ന പ്രഖ്യാപനം കൂടിയാണ്. ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയായ ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോ-ഓപ്പറേഷന്റെ യോഗം തുർക്കി പ്രസിഡന്റ് രജപ് തയ്യിപ് ഉർദുഗൻ വിളിച്ചുചേർത്തതും മുസ്ലീങ്ങളെ പ്രകോപിപ്പിക്കുന്ന നയമാണിതെന്ന് സൗദി അറേബ്യ തുറന്നടിച്ചതും ഈജിപ്തിലെ കെയ്റോയിൽ അടിയന്തര യോഗം ചേരാൻ ജോർദാനും ഫലസ്തീനും തീരുമാനിച്ചതും സമാധാനാന്തരീക്ഷം ഉടനില്ലാതാകുമെന്നതിന്റെ സൂചനകളാണ്.
സ്വതന്ത്രരാജ്യം സ്വപ്നം കണ്ടിരുന്ന ഫലസ്തീൻകാർക്ക് പ്രതീക്ഷയുടെ അവസാന തിരിവെട്ടവും ഇതോടെ ഇല്ലാതായിരിക്കുകയാണെന്നാണ് ഫലസ്തീൻ ലിബറേഷൻ ഓർഗനൈസേഷൻ പ്രതികരിച്ചത്. യുദ്ധത്തിലേക്ക് മേഖലയെ തള്ളിവിടുകയാണ് അമേരിക്കയെന്ന് ഇറാനും അന്താരാഷ്ട്ര നിയമത്തോടുള്ള പരിഹാസമാണിതെന്ന് ചൈനയും ആശങ്കാജനകമെന്ന് റഷ്യയും അഭിപ്രായപ്പെട്ടു. അധിനിവേശ പ്രദേശമായ കിഴക്കൻ ജറുസലേമിന്റെ നിയന്ത്രണം ഇസ്രയേലി സൈന്യത്തിനാണെങ്കിലും ഇവിടുത്തെ സ്ഥിതിഗതികളിൽ മാറ്റം വരുത്താൻ ഇസ്രയാലിന് അവകാശമില്ലെന്നാണ് അന്താരാഷ്ട്ര നിയമം അനുശാസിക്കുന്നത്. ആ നിയമമാണ് ട്രംപ് തന്റെ ഇസ്രയേൽ പക്ഷപാതിത്വത്തിലൂടെ കാറ്റിൽ പറത്തിയിരിക്കുന്നത്.
ജറുസലേമിനെ അംഗീകരിച്ചതിലൂടെ പുണ്യഭൂമിയിൽ ഇസ്രയേൽ നടത്തിയ കൈയേറ്റങളെയും നിർമ്മിതികളെയും അംഗീകരിക്കുകയാണ് അമേരിക്ക. ടെൽ അവീവിൽനിന്ന് ജറുസലേമിലേക്ക് നയതന്ത്ര കാര്യാലയം മാറ്റണമെന്ന ആവശ്യത്തിന് അമേരിക്കയിൽ പഴക്കമുണ്ട്. ഇസ്രയേലി അനുകൂലികളുടെ ഈ ആവശ്യം അംഗീകരിച്ചുകൊണ്ട് 1995-ൽ ജറുസലേം നയതന്ത്ര കാര്യാലയ നിയമം യു.എസ്. കോൺഗ്രസ് പാസ്സാക്കിയിരുന്നു. എന്നാൽ, പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ കണക്കിലെടുത്ത് ഇത് നടപ്പാക്കാതിരിക്കാനുള്ള വിവേചന ബുദ്ധി ഇതുവരെയുള്ള പ്രസിഡന്റുമാർ കാണിച്ചു. എന്നാൽ, തന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായ കാര്യാലയ മാറ്റം നടപ്പാക്കുവാൻ ട്രംപിന് രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നില്ല.
അമേരിക്കയും ഉത്തരകൊറിയയുമായുള്ള സംഘർഷത്തെക്കാൾ വേഗത്തിൽ ജറുസലേം പ്രഖ്യാപനം ലോകത്തെ രണ്ടായി ഭിന്നപ്പിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇസ്ലാമിക ചേരിയും അമേരിക്കൻ-ഇസ്രയേൽ പക്ഷ ചേരിയും രൂപപ്പെടുന്നതിനാകും വരുംദിനങ്ങൾ സാക്ഷ്യം വഹിക്കുക. മൂന്നുലക്ഷത്തോളം ഫലസ്തീൻകാർ താമസിക്കുന്ന കിഴക്കൻ ജറുസലേമിൽ ഇനിയുള്ള നാളുകളിൽ ഇസ്രയേൽ സൈന്യത്തിന്റെ ഇടപെടൽ മേഖലയെ കലാപത്തിലേക്ക് തള്ളിവിടാനും സാധ്യതയുണ്ട്. 1948-ൽ ഇസ്രയേൽ സ്ഥാപിക്കപ്പെട്ടതുമുതൽ അവരോട് മമത കാണിക്കുന്നുണ്ടെങ്കിലും ജറുസലേം വിഷയത്തിൽ അമേരിക്ക ഇതരലോകത്തിന്റെ വികാരത്തിനും ഇതുവരെ പ്രാധാന്യം കൽപിച്ചിരുന്നു. അതാണ് ട്രംപിന്റെ പ്രഖ്യാപനത്തോടെ ഇല്ലാതായത്.
ജറുസലേം നയതന്ത്ര കാര്യാലയ നിയമം നടപ്പാക്കാതിരിക്കുന്നതിന് ഓരോ ആറുമാസം കൂടുമ്പോഴും അതത് കാലത്തെ പ്രസിഡന്റുമാർ ഒപ്പിടുന്നതായിരുന്നു ഇതുവരെയുള്ള പതിവ്. അടുത്ത ആറുമാസത്തേക്ക് നിയമം നടപ്പാക്കാതിരിക്കുന്നതിന് ട്രംപ് നിയമത്തിൽ ഒപ്പുവെക്കേണ്ടിയിരുന്നത് കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു. അതിന് ട്രംപ് തയ്യാറാകാതിരുന്നപ്പോൾത്തന്നെ ഏതുനിമിഷവും ഇത്തരമൊരു പ്രഖ്യാപനമുണ്ടായേക്കാമെന്ന സൂചനകളും ഉയർന്നുവന്നിരുന്നു. ഇസ്രയേലിനോടുള്ള മനോഭാവത്തിൽ പ്രതിഷേധിച്ച് ഐക്യരാഷ്ട്ര സഭയുടെ പോഷകസംഘടനയായ യുനെസ്കോയിൽനിന്ന് അമേരിക്ക പിന്മാറിയപ്പോഴും ഇതേ സൂചന അന്തരീക്ഷത്തിലുണ്ടായിരുന്നു.
സൗദി അറേബ്യയടക്കമുള്ള സഖ്യരാജ്യങ്ങളുടെ താത്പര്യങ്ങൾ മറികടന്നുകൊണ്ടാണ് ട്രംപ് ഈ പ്രഖ്യാപനം നടത്തിയതെന്നതും ശ്രദ്ധേയമാണ്. ആഗോളതലത്തിൽ മുസ്ലീങ്ങളെ പ്രകോപിപ്പിക്കുന്നതായി ഈ തീരുമാനമെന്ന് ട്രംപിനെ നേരിട്ട് ഫോണിൽ വിളിച്ച് സൗദി രാജാവ് സൽമാൻ അറിയിച്ചു. ജോർദാനിലെ അബ്ദുള്ള രാജാവും പ്രശ്നത്തിൽ തന്റെ ആശങ്ക ട്രംപിനെ അറിയിച്ചു. പശ്ചിമേഷ്യയിലെ സുരക്ഷയും സ്ഥിരതയും ഇല്ലാതാക്കുന്ന തീരുമാനമെന്നാണ് അദ്ദേഹം പ്രതികരിച്ചത്.
ജറുസലേമിന്റെ പദവി സംബന്ധി്ച്ച് തീരുമാനിക്കേണ്ടത് ഇസ്രയേലും ഫലസ്തീനും തമ്മിൽ ചർച്ചകളിലൂടെയാണെന്ന അഭിപ്രായമാണ് ഫ്രാൻസിനും ജർമനിക്കും യുകെയ്ക്കുമുള്ളത്. തീരുമാനം പുനഃപരിശോധിക്കണമെന്ന് ഫ്രഞ്ച് പ്രസിഡന്റ് എമ്മാനുവൽ മാക്രോൺ ട്രംപിനോട് ആവശ്യപ്പെട്ടു. പ്രഖ്യാപനമുണ്ടാക്കിയേക്കാവുന്ന പ്രത്യാഘാതങ്ങളിൽ തന്റെ കടുത്ത ആശങ്ക ഫ്രാൻസിസ് മാർപാപ്പയും രേഖപ്പെടുത്തി. ജറുസലേമിലെ തൽസ്ഥിതി തുടരുന്നതാണ് അഭികാമ്യമെന്ന് ലോകം മുഴുവൻ കരുതുമ്പോഴും, ട്രംപ് വേറിട്ടൊരു വഴി തിരഞ്ഞെടുത്തത് ഇനിയുള്ള നാളുകളിൽ ലോകത്തിന്റെ ഉറക്കം കെടുത്തുമെന്ന് തീർച്ചയാണ്.
- TODAY
- LAST WEEK
- LAST MONTH
- നാണംകുണുങ്ങിയും അരക്ഷിതനുമായ കുഞ്ഞുയോഹന്നാച്ചൻ; ഒരിക്കലും സുവിശേഷകൻ ആകില്ലെന്ന് അമ്മ കരുതിയ നാളുകൾ; തെരുവിൽ സുവിശേഷം പ്രചരിപ്പിച്ചാൽ ആളുകൾ തല്ലുകയോ കല്ലെറിയുകയോ ചെയ്യുമോ എന്ന 16 കാരന്റെ ആശങ്കകൾ; ഗിസല്ലയെ കണ്ടപ്പോൾ ഇതാണെന്റെ ജീവിത പങ്കാളി എന്ന് തിരിച്ചറിഞ്ഞ നിമിഷം; ബിഷപ്പ് കെ പി യോഹന്നാൻ വരവറിയിച്ചത് ഇങ്ങനെ
- മാർത്തോമ്മാ വിശ്വാസികളായ മാതാപിതാക്കളുടെ മകൻ; കവലകളിൽ സുവിശേഷ പ്രാസംഗികനായി തുടക്കം; ബൈബിൾ പ്രചാരകർക്കൊപ്പം കൂടിയപ്പോൾ എത്തിയത് അമേരിക്കയിൽ; സാധുക്കൾക്ക് ജീവകാരുണ്യ ചൊരിഞ്ഞു ജനകീയൻ; സ്വന്തമായി സ്ഥാപിച്ച സഭയുടെ ബിഷപ്പായി; വിവാദങ്ങളും നിരവധി; വിട പറഞ്ഞ യോഹാൻ മെത്രാപ്പൊലീത്തയുടെ ജീവിതകഥ
- പ്രഭാത സവാരിക്കിടെ ബിലീവേഴ്സ് ചർച്ച് മെത്രാപ്പൊലീത്തയെ ഇടിച്ചത് അജ്ഞാത വാഹനമെന്ന് റിപ്പോർട്ട്; തലയ്ക്കും നെഞ്ചിനും ഗുരുതര പരിക്ക്; അടിയന്തര ശസ്ത്രക്രിയ വിജയകരം; കെപി യോഹന്നാൻ എന്ന അത്തനാസിയസ് യോഹാന്‍ അമേരിക്കയിൽ സംഭവിച്ചത് എന്ത്? അപകടമുണ്ടായത് പള്ളിയുടെ പുറത്തെ റോഡിലേക്ക് ഇറങ്ങിയപ്പോൾ
- വിവാദങ്ങൾക്കിടെ അതിജീവനം ശീലമാക്കിയ മെത്രാപ്പൊലീത്ത; അമേരിക്കയിൽ എത്തിയപ്പോൾ നിനച്ചിരിക്കാതെ ദുരന്തം; പാഞ്ഞെത്തിയ കാർ തലയും നെഞ്ചും പരിക്കേൽപ്പിച്ചു; തിരികെ വരുമെന്ന് പ്രതീക്ഷ തെറ്റിച്ചു യോഹാൻ മെത്രാപ്പൊലീത്തയുടെ വിയോഗം; കണ്ണീരിൽ ബിലിവേഴ്സ് സഭാ വിശ്വാസികൾ
- ഇന്റേണൽഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമിൽ കാണാതായി; തിരച്ചിൽ തുടരുന്നു
- റിലീസിന് മുമ്പേ നേട്ടവുമായി മമ്മൂട്ടിയുടെ ടർബോ; പിന്നിലാക്കിയത് കമൽഹാസൻ ചിത്രം 'ഇന്ത്യൻ 2'നെ; തീയറ്ററുകളെ ഇളക്കി മറിക്കാൻ ടർബോ ജോസ് എത്തും
- 300 കോടി മതിക്കുന്ന ചെറുവണ്ണൂരിലെ സ്റ്റീൽ കോംപ്ലക്സ് വിറ്റത് വെറും 30 കോടിക്ക്; സ്വകാര്യവൽക്കരണത്തിനെതിരെ അലറുന്ന സഖാക്കൾക്ക് ഇപ്പോൾ മിണ്ടാട്ടമില്ല; വ്യവസായമന്ത്രി മുഹമ്മദ് റിയാസിന്റെ മണ്ഡലത്തിൽ തിരഞ്ഞെടുപ്പിന്റെ മറവിൽ നടന്ന ഡീൽ പകൽക്കൊള്ളയോ?
- കർമ്മം കൊണ്ട് തിരുവല്ലാക്കാരൻ ആയതോടെ പി ജെ കുര്യനുമായി ആത്മബന്ധം; ആരെയും പിണക്കാത്ത രാഷ്ട്രീയ സൗഹൃദക്കരുത്ത് എത്തിച്ചത് പ്രധാനമന്ത്രി മോദിക്ക് മുമ്പിലും; ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥി അനിൽ ആന്റണിയെ പിന്തുണച്ചു; വിട പറഞ്ഞത് രാഷ്ട്രീയക്കാരുടെയും പ്രിയങ്കരനായ മെത്രാപ്പൊലീത്ത
- മേതിൽ ദേവികക്കെതിരെ അപകീർത്തി പ്രചരണം; നിഷ് അദ്ധ്യാപികക്കെതിരെ കേസെടുത്തു കോടതി; മേതിൽ ദേവികയുടെ ദി ക്രോസ്ഓവർ എന്ന ഡാൻസ് ഡോക്യുമെന്റെ തന്റെ നൃത്തരൂപത്തിന്റെ മോഷണമെന്ന് നവമാധ്യമങ്ങളിൽ പ്രചരിപ്പിച്ചത് സിൽവി മാക്സി; സിൽവിക്ക് കോടതിയുടെ സമൻസ്
- ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ ഈ ദിവസം ഞങ്ങൾ ആഘോഷമാക്കിയേനെ; ഭർത്താവ് രാജന്റെ ഓർമ്മകൾ പങ്കുവെച്ച് നടി താര കല്യാൺ
- 'കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് കേട്ടിട്ടില്ലേ...; അത് പോലെ ഒരു ഇതാണ് ഡ്രൈവർ യദുവിന് കിട്ടിയിട്ടുള്ളത്; ഒരു സ്ത്രീയാണെന്ന പരിഗണനയില്ലാതെ മോശമായ വാക്കുകൾ എന്നോട് പറഞ്ഞു'; ദുരനുഭവം തുറന്നുപറഞ്ഞ് നടി റോഷ്ന
- ഒരു ദിവസത്തേക്ക് രണ്ടുകോടി പ്രതിഫലം വാങ്ങുന്ന പവൻ; ഇന്ത്യയിൽ ആദ്യമായി ഒരുകോടി വാങ്ങിയ ചിരംഞ്ജീവി; അനിയന്റെയും ജ്യേഷ്ഠ പുത്രന്റെയും ഫാൻസ് ഏറ്റുമുട്ടിയപ്പോൾ ഒരുമരണം; രാഷ്ട്രീയ ഭിന്നത സിനിമയിലേക്കും; ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സിനിമാ കുടുംബം അടിച്ചുപിരിയുമ്പോൾ!
- രാത്രിയിൽ കാമുകിയെ പിരിഞ്ഞിരിക്കാൻ വിഷമം; ഭർത്താവും ഭാര്യയും കിടപ്പുമുറിയിൽ സംസാരിച്ചിരിക്കെ, കടന്നുകയറി യുവതിക്കൊപ്പം കട്ടിലിൽ കിടന്നു; കലി കയറി കാമുകനെ വെട്ടിപ്പരുക്കേൽപ്പിച്ച് ഭർത്താവ്; ആശുപത്രിയിൽ ശുശ്രൂഷയ്ക്കായി യുവതിയും ഒപ്പം
- മെയ് മാസത്തിൽ വിരമിക്കുക 20000 പേർ; പെൻഷൻ ആനുകൂല്യങ്ങൾ കൊടുക്കാൻ മാത്രം ഈ സാമ്പത്തിക വർഷം വേണ്ടത് പതിനായിരം കോടി; 37000 കോടിയുടെ കടമെടുക്കലിന് അനുമതി കിട്ടിയാൽ പോലും പ്രതിസന്ധി രൂക്ഷമാകും; അടിയന്തരമായി പെൻഷൻപ്രായം ഉയർത്താൻ അണിയറ നീക്കം സജീവം; സർക്കാർ ജീവനക്കാർക്ക് കോളടിച്ചേക്കും
- സെഞ്ചുറിയിലേക്ക് കുതിക്കുന്നതിനിടെ സഞ്ജുവിന്റെ വിവാദ പുറത്താകൽ; 86 റൺസെടുത്ത് തിളങ്ങിയ നായകൻ മടങ്ങിയതോടെ താളം നഷ്ടപ്പെട്ട് രാജസ്ഥാൻ; 20 റൺസിന് ഡൽഹിയോട് തോൽവി; 350 ടി 20 വിക്കറ്റുകൾ നേടുന്ന ആദ്യ ഇന്ത്യൻ കളിക്കാരനായി യുസ്വേന്ദ്ര ചാഹൽ
- കണ്ണൂരിലെ സംഘിയായ കഥാനായകൻ ഗൾഫിലെത്തുന്ന കഥ; ജയസൂര്യയെ നായകനാക്കി ജോഷി ചെയ്യാനിരുന്ന ചിത്രം; ആ പ്രൊജക്റ്റ് നടക്കാതെ ആയതോടെ ഡിജോയോട് കഥ പറഞ്ഞത് ജയസൂര്യ; പക്ഷേ സിനിമയായപ്പോൾ കഥാകൃത്ത് പുറത്ത്; 'മലയാളി ഫ്രം ഇന്ത്യ' കഥാ മോഷണ വിവാദത്തിൽ
- പഠനകാലത്തെ പ്രണയം പൂവണിഞ്ഞില്ല; പൂർവ്വ വിദ്യാർത്ഥി വാട്സാപ്പിൽ വീണ്ടും അടുപ്പം പൂത്തുലഞ്ഞു; ബന്ധുക്കളുടെ നയപരമായ ഇടപെടൽ അനിലയുടെ കുടുംബത്തെ തകർത്തില്ല; കുടുംബം തകർന്നതിന്റെ വേദന മൃദു സ്വഭാവിയായ സുദർശന പ്രസാദിനെ മറ്റൊരാളാക്കി; അനിലയുടെ കൊല ആസൂത്രിതം
- വനിതാപൊലീസുകാരും, മാധ്യമ പ്രവർത്തകരും അടങ്ങുന്ന നാനൂറോളം സ്ത്രീകളെ ഒരു പരാതിയുമില്ലാതെ ഇത്രയും കാലം പീഡിപ്പിക്കാൻ കഴിഞ്ഞതെങ്ങനെ? ഇത് ഇന്ത്യ കണ്ട എറ്റവും വലിയ ലൈംഗിക പീഡനക്കേസ്; പ്രജ്വൽ രേവണ്ണയുടെ സൈക്കോ സ്ത്രീ പീഡനത്തിന്റെ മോഡസ് ഓപ്പറൻഡി ഇങ്ങനെ
- തൃശ്ശൂരിൽ നിന്നും യാത്ര തുടങ്ങി പാളയം എത്തുന്നതുവരെ പല തവണയായി യദു ഒരു മണിക്കൂറോളം ഫോണിൽ സംസാരിച്ചു; പൊലീസ് അന്വേഷണം അസാധാരണ വഴികളിലൂടെ; യദുവിനെ കെ എസ് ആർ ടി സി പിരിച്ചു വിട്ടേക്കും; ഡ്രൈവിങ് ലൈസൻസും റദ്ദാക്കിയേക്കും; യദുവിനെ എല്ലാ അർത്ഥത്തിലും പൂട്ടാൻ നീക്കം
- 10 രൂപ നൽകിയപ്പോൾ ടിക്കറ്റിന് 13 രൂപ; ആകെയുള്ള 500 ന്റെ നോട്ട് നൽകിയതോടെ കലി തുള്ളി കണ്ടക്ടർ; ഇറങ്ങേണ്ട സ്റ്റോപ്പിന് പകരം തൊട്ടടുത്ത സ്റ്റോപ്പിൽ നിർത്തിയപ്പോൾ ചവിട്ടി താഴെയിട്ട് മർദ്ദനം; തൃശൂരിൽ 68 കാരന്റെ ജീവനെടുത്തത് 3 രൂപയെ ചൊല്ലിയുള്ള തർക്കം; കൊലക്കുറ്റത്തിന് കേസ്
- 'പെണ്ണുങ്ങളെ കൂടെക്കിടത്തുന്നു; മത്സരാർഥികളുടെ പ്രതിഫലത്തിന്റെ ഷെയർ വാങ്ങുന്നു; മോഹൻലാലിനെ കോമാളിയാക്കുന്നു; സിബിനെ ഡ്രഗ്സ് കൊടുത്ത് മനോരോഗിയാക്കാൻ നോക്കി': ബിഗ്ബോസ് അണിയറക്കാർക്കെതിരെ ആഞ്ഞടിച്ച് അഖിൽ മാരാർ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- 'കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് കേട്ടിട്ടില്ലേ...; അത് പോലെ ഒരു ഇതാണ് ഡ്രൈവർ യദുവിന് കിട്ടിയിട്ടുള്ളത്; ഒരു സ്ത്രീയാണെന്ന പരിഗണനയില്ലാതെ മോശമായ വാക്കുകൾ എന്നോട് പറഞ്ഞു'; ദുരനുഭവം തുറന്നുപറഞ്ഞ് നടി റോഷ്ന
- ഒരു ദിവസത്തേക്ക് രണ്ടുകോടി പ്രതിഫലം വാങ്ങുന്ന പവൻ; ഇന്ത്യയിൽ ആദ്യമായി ഒരുകോടി വാങ്ങിയ ചിരംഞ്ജീവി; അനിയന്റെയും ജ്യേഷ്ഠ പുത്രന്റെയും ഫാൻസ് ഏറ്റുമുട്ടിയപ്പോൾ ഒരുമരണം; രാഷ്ട്രീയ ഭിന്നത സിനിമയിലേക്കും; ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സിനിമാ കുടുംബം അടിച്ചുപിരിയുമ്പോൾ!
- രാത്രിയിൽ കാമുകിയെ പിരിഞ്ഞിരിക്കാൻ വിഷമം; ഭർത്താവും ഭാര്യയും കിടപ്പുമുറിയിൽ സംസാരിച്ചിരിക്കെ, കടന്നുകയറി യുവതിക്കൊപ്പം കട്ടിലിൽ കിടന്നു; കലി കയറി കാമുകനെ വെട്ടിപ്പരുക്കേൽപ്പിച്ച് ഭർത്താവ്; ആശുപത്രിയിൽ ശുശ്രൂഷയ്ക്കായി യുവതിയും ഒപ്പം
- മെയ് മാസത്തിൽ വിരമിക്കുക 20000 പേർ; പെൻഷൻ ആനുകൂല്യങ്ങൾ കൊടുക്കാൻ മാത്രം ഈ സാമ്പത്തിക വർഷം വേണ്ടത് പതിനായിരം കോടി; 37000 കോടിയുടെ കടമെടുക്കലിന് അനുമതി കിട്ടിയാൽ പോലും പ്രതിസന്ധി രൂക്ഷമാകും; അടിയന്തരമായി പെൻഷൻപ്രായം ഉയർത്താൻ അണിയറ നീക്കം സജീവം; സർക്കാർ ജീവനക്കാർക്ക് കോളടിച്ചേക്കും
- നിന്റെ അച്ഛന്റെ വകയാണോ റോഡ് എന്ന് കാർ യാത്രക്കാർ; അച്ഛന് വിളിച്ചപ്പോൾ താൻ തിരിച്ചുപറഞ്ഞു; യുവതി അടുത്തെത്തി 'നിനക്ക് എന്നെ അറിയാമോടാ' എന്ന് ചോദിച്ചു; എം എൽ എയാണോ മേയറാണോ എന്ന് അറിയില്ലായിരുന്നു എന്നും കെ എസ് ആർ ടി സി ഡ്രൈവർ; മേയർക്ക് വിമർശനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍