Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ലൗ ജിഹാദ് ആരോപിച്ച് മുസ്ലിം യുവാവിനെ മഴുകൊണ്ട് വെട്ടി; തലങ്ങും വിലങ്ങും വെട്ടേറ്റ് വീണ യുവാവിനെ തീകൊളുത്തിക്കൊന്നു; ദൃശ്യങ്ങൾ എല്ലാം മൊബൈലിൽ പകർത്തി സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ച് കൊലപാതകിയുടെ സുഹൃത്ത്; ഐഎസ് ഭീകരരെ പോലും നാണിപ്പിക്കുന്ന വിധത്തിലുള്ള കൊടുംക്രൂരത അരങ്ങേറിയത് രാജസ്ഥാനിൽ; രക്തം മരവിപ്പിക്കുന്ന കൊലപാതകത്തിൽ ഞെട്ടിത്തരിച്ച് രാജ്യം

ലൗ ജിഹാദ് ആരോപിച്ച് മുസ്ലിം യുവാവിനെ മഴുകൊണ്ട് വെട്ടി; തലങ്ങും വിലങ്ങും വെട്ടേറ്റ് വീണ യുവാവിനെ തീകൊളുത്തിക്കൊന്നു; ദൃശ്യങ്ങൾ എല്ലാം മൊബൈലിൽ പകർത്തി സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ച് കൊലപാതകിയുടെ സുഹൃത്ത്; ഐഎസ് ഭീകരരെ പോലും നാണിപ്പിക്കുന്ന വിധത്തിലുള്ള കൊടുംക്രൂരത അരങ്ങേറിയത് രാജസ്ഥാനിൽ; രക്തം മരവിപ്പിക്കുന്ന കൊലപാതകത്തിൽ ഞെട്ടിത്തരിച്ച് രാജ്യം

രാജസ്ഥാൻ: ലൗജിഹാദ് ആരോപിച്ച് രാജസ്ഥാനിൽ യുവാവിനെ മഴുകൊണ്ട് വെട്ടി വീഴ്‌ത്തിയ ശേഷം തീകൊളുത്തി കൊന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ ചിത്രീകരിച്ച് സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തു. രാജസ്ഥാനിലാണ് ഐഎസ് ഭീകരരെ പോലും നാണിപ്പിക്കുന്ന വിധത്തിലുള്ള കൊടുംക്രൂരത അരങ്ങേറിയത്. ലോകമനസാക്ഷിയെ പോലും ഞെട്ടിക്കുന്ന കൊലപാതകത്തിന്റെ ദൃശ്യങ്ങൾ കണ്ട് ഞെട്ടിത്തരിച്ചിരിക്കുകയാണ് ലോകം.

പശ്ചിമബംഗാൾ സ്വദേശിയും രാജ്സമന്ദിൽ കരാർ ജീവനക്കാരനുമായ മുഹമ്മദ് അഫ്രസുൽ എന്ന യുവാവാണ് ക്രൂരമായി അക്രമിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്തത്. ശംഭുലാൽ രേഗർ എന്ന മറ്റൊരു യുവാവാണ് കൊലപാതകം നടത്തിയത്. ഐഎസ് ഭീകരരെ പോലും വെല്ലുന്ന രീതിയിലാണ് ആക്രമിയായ യുവാവ് കൊലപാതകം ആസൂത്രണം ചെയ്തിരിക്കുന്നത്. യാതൊരു കുറ്റബോധമോ വിറവലോ ഇല്ലാതെ ഐഎസിന്റെ അതേ മോഡലിൽ തന്നെ ഈ യുവാവിനെയും ആക്രമി വെട്ടി വീഴ്‌ത്തുകയായിരുന്നു.

അതു മാത്രമല്ല സുഹൃത്തുമായി ചേർന്ന് ഈ രംഗങ്ങൾ എല്ലാം ചിത്രീകരിക്കുകയും ചെയ്തു. ദൃശ്യങ്ങളിൽ നിന്ന് ശംഭുലാൽ നടത്തിയത് കരുതിക്കൂട്ടിയുള്ള ആക്രമണമാണെന്ന് വ്യക്തമാണ്. യാതൊരു ഭയവും ഇല്ലാതെയാണ് അഫ്രസൂലിനെ വെട്ടി വീഴ്‌ത്തിയത്. അഫ്രസുലിനെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ ശംഭുലാലിന്റെ സുഹൃത്താണ് മൊബൈലിൽ പകർത്തിയത്. പ്രതിയെ അറസ്റ്റ് ചെയ്തതായും സംഭവത്തെക്കുറിച്ച് പ്രത്യേക സംഘം അന്വേഷിക്കുമെന്നും രാജസ്ഥാൻ ആഭ്യന്തര മന്ത്രി ഗുലാബ് ചന്ദ് കത്താരിയ പറഞ്ഞു. സംഭവം വർഗീയ സംഘർഷത്തിലേക്ക് നീങ്ങാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടിനെ തുടർന്ന് സർക്കാർ അതീവ ജാഗ്രതയിലാണ്.

ശംഭുലാലിന്റെ സഹോദരിയുമായി അഫ്രസുലിന് പ്രണയബന്ധമുണ്ടെന്ന് ആരോപിച്ചാണ് കൊല നടത്തിയത്. ജോലി നൽകാമെന്നു പറഞ്ഞ് മുഹമ്മദ് അഫ്രസുലിനെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുവരികയും മഴു ഉപയോഗിച്ച് ശരീരത്തിൽ വെട്ടി നിലത്തു വീഴ്‌ത്തുകയുമായിരുന്നു. ശംഭുലാലിന്റെ ആക്രമണത്തെ ചെറുത്തു നിൽക്കാൻ പോലും അഫ്രസൂലിന് ആയില്ല. അത്ര വേഗത്തിലായിരുന്നു ആക്രമണം. വെട്ടേറ്റ് നിലത്ത് വീണയുടൻ തീകൊളുത്തുകയും ചെയ്തു.

ജീവനുവേണ്ടി മുഹമ്മദ് തന്റെ കൊലയാളിയോട് കേഴുന്നതും കോടാലികൊണ്ട് അടിച്ചുവീഴ്‌ത്തുമ്പോൾ സഹായത്തിന് നിലവിളിക്കുന്നതും ജീവനുവേണ്ടി യാചിക്കുന്നതും വീഡിയോയിൽ കാണാം. ജീവനോടെ കത്തിക്കുമ്പോഴും അയാൾ നിലവിളിക്കുകയായിരുന്നു. തുടർന്ന് കൊലപാതകി വീഡിയോയിൽ സംസാരിക്കുന്നുമുണ്ട്. വീഡിയോയിൽ ഒരു പെൺകുട്ടിയെയും കാണാം.

കൊലപാതകം മൊബൈൽ ഫോണിൽ ചിത്രീകരിച്ചത് ശംഭുലാലിന്റെ സുഹൃത്താണ്. ദേശിയമാധ്യമങ്ങൾ അടക്കം ഇതിന്റെ വീഡിയോ സഹിതമാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ശംഭുലാലിന്റെ സഹോദരിയുമായി മുഹമ്മദ് അഫ്രസുലിന് ബന്ധമുണ്ടെന്ന് ആരോപിച്ചാണ് കൊലപാതകം നടന്നതെന്നാണ് പൊലീസ് പറയുന്നത്. സംഭവസ്ഥലത്തുനിന്ന് പകുതിയോളം കത്തിക്കരിഞ്ഞ മൃതദേഹവും ഒരു മഴുവും സ്‌കൂട്ടറും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് രാജ്നഗർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

പശ്ചിമ ബംഗാളിലെ മാൾഡ ജില്ലയിൽ നിന്ന് കരാർ തൊഴിലാളിയായി എത്തിയതാണ് അഫ്രസൂൽ. അഫ്രസൂലിന്റെ കുടുംബവും ഇയാൾക്കൊപ്പം രാജസ്ഥാനിലാണ് ഉള്ളത്. സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിട്ടുണ്ട്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP