കുതിപ്പ് അവസാനിച്ചത് ക്വാർട്ടറിൽ; സെമിയിലേക്ക് മുന്നേറാനാകാത്തതിന് കാരണം മികച്ച ഓപ്പണറുടെ അഭാവവും മധ്യനിരയുടെ കഴിവില്ലായ്മയും കാരണം; വില്ലനായത് ഫോമിൽ കളിച്ചാലും മുതിർന്ന താരങ്ങൾ വേണ്ടെന്ന നിലപാട്; ജഗദീഷിനെ കളിപ്പിക്കാത്തത് അസോസിയേഷൻ ക്രൂരതയെന്ന് വിലയിരുത്തൽ; രഞ്ജിയിൽ കേരളത്തിന് സെമി കളിക്കാനാവാത്തത് കെസിഎയുടെ തലതിരിഞ്ഞ നയം തന്നെ
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: ജയിക്കുമ്പോൾ... എത്ര വലിയ തെറ്റു ചെയ്താലും വിമർശനങ്ങൾ ഉയരില്ല. തോൽക്കുമ്പോൾ നല്ല തീരുമാനങ്ങൾ പോലും പലപ്പോഴും വിമർശിക്കപ്പെടും.. ഇത്തവണ കേരളാ ക്രിക്കറ്റ് വിജയ തീരത്തായിരുന്നു. അതുകൊണ്ട് തന്നെ ചെയ്തു കൂട്ടിയ മണ്ടത്തരവും കള്ളക്കളിയുമെല്ലാം അതിൽ മാഞ്ഞു പോയി. കേരളം ക്വാർട്ടറിൽ കടന്ന ചരിത്ര നിമിഷത്തിനും ഇത്തവണ സാക്ഷിയായി. പക്ഷേ ജയത്തിനിടയിൽ ആരും തെറ്റുകൾ ചൂണ്ടിക്കാട്ടിയില്ല. അതുകൊണ്ട് മാത്രമാണ് സെമിയിലേക്കുള്ള കേരളത്തിന്റെ യാത്ര തടസ്സപ്പെടുന്നത്. കെസിഎയും സെലക്ടർമാരും മാത്രമാണ് കേരളത്തെ ക്വാർട്ടറിൽ തോൽപ്പിച്ചതിന് ഉത്തരവാദിത്തം. കളിമികവ് നോക്കാതെ താൽപ്പര്യങ്ങൾ മാത്രം വാട്മോറിന് വിട്ടുകൊടുത്തതിന്റെ ദുരന്തഫലം. എല്ലാ കളിയിലും ഓപ്പണിങ് പരാജയമായിരുന്നു. എന്നിട്ടും മികച്ച താരത്തെ വാട്മോറിന് കാണിച്ചു കൊടുക്കാൻ പോലും സെലക്ടർമാരും കെസിഎയും തയ്യാറായില്ല.
കെസിഎയിൽ നിന്ന് ടിസി മാത്യുവിനെ പുറത്താക്കിയത് നിലവിലെ സെക്രട്ടറി ജയേഷ് ജോർജും സംഘവുമായിരുന്നു. കേരളം ക്വാർട്ടറിൽ പ്രവേശിച്ചതോടെ ടിസിയെ സസ്പെന്റ് ചെയ്യാൻ പോലുമുള്ള കരുത്ത് ജയേഷ് കാട്ടി. അങ്ങനെ ക്രിക്കറ്റിന്റെ സമ്പൂർണ്ണ നിയന്ത്രം ഏറ്റെടുത്ത സെക്രട്ടറിയുടെ ഒറ്റവാക്ക് നശിപ്പിച്ചത് കെസിഎയുടെ സെമി ഫൈനൽ മോഹമാണ്. ഇന്ത്യൻ ക്രിക്കറ്റിലെ എല്ലാമെല്ലാമായ സച്ചിൻ തെണ്ടുൽക്കർ വിമരിച്ചത് നാൽപതാം വയസ്സിലാണ്. സ്കോർ ചെയ്യാൻ കഴിയുന്നുണ്ടോ എന്നത് മാത്രമാണ് ഇന്ത്യൻ ക്രിക്കറ്റിലെ മാനദണ്ഡം. മഹേന്ദ്ര സിങ് ധോണി എന്നും ഏകദിന ക്രിക്കറ്റ് കളിക്കുന്നത് അതുകൊണ്ടാണ്. പക്ഷേ എത്ര മികച്ചവരായാലും ടിസിയുടെ കാലത്തെ പ്രതിഭകളെ വേണ്ടെന്ന നിലപാടാണ് കെസിഎ എടുത്തത്. കളിച്ച എല്ലാ കളിയിലും ഓപ്പണർമാർ പരാജയപ്പെട്ടിട്ടും വിശ്വസ്തനായ താരം ജഗദീഷിനെ കേരളാ ക്രിക്കറ്റ് മറന്നു. ജഗദീഷിനെ പോലൊരു താരം ടീമിലുണ്ടായിരുന്നുവെങ്കിൽ കേരളം സെമിയിലെത്തുമായിരുന്നുവെന്നാണ് ക്രിക്കറ്റ് നിരീക്ഷകരുടെ വിലയിരുത്തൽ.
കഴിഞ്ഞ സീസൺ വരെ കേരളാ ക്രിക്കറ്റിന്റെ സജീവതയായിരുന്നു ജഗദീഷെന്ന ഓപ്പണർ. കഴിഞ്ഞ സീസണിലെ അവസാന മത്സരത്തിൽ 42 റൺസുമായി ബാറ്റു ചെയ്യുമ്പോൾ വില്ലനായി പരിക്കെത്തി. റിട്ടയേർഡ് ഹാർട്ടായി മടങ്ങിയ ജഗദീഷ് വീണ്ടും അടുത്ത സീസണിൽ കളിക്കാനാകുമെന്ന പ്രതീക്ഷയിലായിരുന്നു. എന്നാൽ കെസിഎ സാധ്യതാ പട്ടികിയിൽ പോലും മുൻ ഇന്ത്യൻ എ ടീം താരത്തെ ഉൾപ്പെടുത്തിയില്ല. ഇന്ത്യൻ എ ടീമിന് വേണ്ടി മൂന്ന് കളികളാണ് ജഗദീഷ് കളിച്ചത്. മൂന്ന് ഇന്നിങ്സിൽ രണ്ട് അർദ്ധശതകങ്ങൾ. രണ്ട് ഇന്നിങ്സിലും തൊണ്ണൂറിൽ അധികം റൺസ് നേടി. എന്നിട്ടും ഈ പ്രതിഭയെ ഐപിഎൽ ടീമിൽ പോലും എടുക്കാൻ ആരും കേരളാ ക്രിക്കറ്റിൽ സമ്മർദ്ദം ചെലുത്തിയില്ല. പ്രതിഭ കൊണ്ട് മാത്രം കേരളത്തിൽ ക്രിക്കറ്റ് കളിച്ച വ്യക്തിയായിരുന്നു ജഗദീഷ്-കേരളാ ക്രിക്കറ്റിലെ മുതിർന്ന ഭാരവാഹി മറുനാടനോട് പ്രതികരിച്ചത് ഇങ്ങനെയാണ്.
രണ്ട് മറുനാടൻ താരങ്ങളായിരുന്നു കേരളത്തിനുണ്ടായിരുന്നത്. ജലജ് സക്സേനയും അരുൺ കാർത്തിക്കും. ഇതിൽ ജലജ് സക്സേന മുതൽക്കൂട്ടായി. അരുൺ കാർത്തിക്കിനെ ഇന്നിംങ്സ് ഓപ്പൺ ചെയ്യാനാണ് കൊണ്ടു വന്നത്. ഇതിന്റെ പേരിലാണ് ജഗദീഷിനെ മാറ്റി നിർത്തിയത്. എന്നാൽ അരുൺ ഓപ്പണറായത് രണ്ട് ഇന്നിങ്സിൽ മാത്രമാണ്. ബാക്കിയെല്ലാം അസറുദ്ദീനും വിഷ്ണു വിനോദുമൊക്കെ ഓപ്പണറുടെ റോളിലെത്തി. അരുൺ കാർത്തിക് മധ്യനിരയിൽ കളിച്ചു. അങ്ങനെ ബാറ്റിംഗിന്റെ ബാലൻസ് നഷ്ടമായി. അരുൺ കാർത്തിക്ക് ശരാശരി നിലവാരത്തിൽ മാത്രമാണ് ബാറ്റ് വീശിയത്. അരുൺ കാർത്തിക്കിനെ വിളിച്ചില്ലായിരുന്നുവെങ്കിൽ ജഗദീഷിനേയും മറ്റൊരു മുതിർന്ന താരത്തേയും ടീമിൽ എടുക്കേണ്ടി വരുമായിരുന്നു. ഇത് ഒഴിവാക്കാനുള്ള കള്ളക്കളിയായിരുന്നു അരുൺ കാർത്തിക്കെന്നാണ് ഉയരുന്ന ആക്ഷേപം.
ജഗദീഷ് ഉണ്ടായിരുന്നുവെങ്കിൽ കേരളത്തിന്റെ കളി കൂടുതൽ മെച്ചമായിരുന്നു. ഫാസ്റ്റ് ബൗളർമാരും സ്പിന്നർമാരും മികവ് കാട്ടി. പക്ഷേ ബാറ്റിംഗിൽ റോഹനും സഞ്ജുവും ജലജ് സക്സേനയും മാത്രമാണ് തിളങ്ങിയത്. ഇവരെല്ലാതെ ആരും റൺസ് നേടിയില്ല. ബാറ്റിംഗിൽ ക്യാപ്ടൻ സച്ചിൻ ബേബി വൻ പരാജയമായിരുന്നു. ഓപ്പറായി പലരേയും പരീക്ഷിച്ചു. എന്നാൽ യുവതാരങ്ങൾക്കൊന്നും മികവ് കാട്ടാനായില്ല. ഈ ഘട്ടത്തിൽ ജഗദീഷിനെ ടീമിലെടുക്കണമെന്ന് പല കോണുകളിൽ നിന്ന് ആവശ്യമുയർന്നു. മോശം പ്രകടനം നടത്തിയ താരങ്ങളെ വിന്നിങ് കോമ്പിനേഷന്റെ പേരിൽ കേരളാ ക്രിക്കറ്റ് ചുമന്നു. അപ്പോഴും ഗോഡ് ഫാദറും ജില്ലാ അസോസിയേഷന്റെ പിന്തുണയുമില്ലാത്ത ജഗദീഷിനെ മനപ്പൂർവ്വം മറുന്നു. വാട്മോറിന്റെ കണ്ണിൽ ജഗദീഷ് പെടരുതെന്ന വ്യക്തമായ കാഴ്ചപാട് കെസിഎയിലെ ഭാരവാഹികൾക്കുണ്ടായിരുന്നു. ഇതിന് അനുസരിച്ച് സെലക്ഷൻ കമ്മറ്റിയും പെരുമാറി-കെസിഎ ഉന്നതൻ മറുനാടനോട് പറഞ്ഞു.
ജയത്തിനിടെയിലും ഓപ്പണിങ് പരാജയം പലഘട്ടത്തിൽ ചർച്ചയായിരുന്നു. അപ്പോഴെല്ലാം ജഗദീഷിലേക്ക് ചർച്ചയെത്തി. എന്നാൽ പഴയ താരങ്ങൾ എത്ര ഫോമിലായാലും എടുക്കേണ്ടതില്ലെന്ന നിർദ്ദേശം കെസിഎ സെലക്ടർമാർക്ക് നൽകി. ഇതിന്റെ ഫലമാണ് വിദർഭയ്ക്കെതിരായ തോൽ. ക്വാർട്ടറിൽ വിദർഭ നേടിയത് ആദ്യഇന്നിങ്സിൽ 246 റൺസായിരുന്നു. പക്ഷേ സാങ്കേതിക തികവുള്ള ഓപ്പണറുടെ അഭാവം കേരളത്തിന് വിനയായി. തുടക്കത്തിൽ തന്നെ വിക്കറ്റ് പോയി. ജലജും റോഹനും സഞ്ജുവും വമ്പൻ സ്കോറുകൾ ഉയർത്തിയില്ല. സച്ചിൻ ബേബിയും മധ്യനിരയും അമ്പാടെ പാരാജയമായി. ഇതോടെ കേരളം തകർന്നടിഞ്ഞു. അങ്ങനെ ബാറ്റിങ് അത്ര ദുഷ്കരമല്ലാത്ത പിച്ചിൽ ഒന്നാം ഇന്നിങ്സിൽ കേരളം ലീഡ് വഴങ്ങി. രഞ്ജിയിലെ സെമി പ്രവേശനം സ്വപ്നമാവുകയും ചെയ്തു-കെസിഎയിലെ കളി അറിയാവുന്നവരുടെ വിശകലനം അങ്ങനെയാണ്.
കളി ജയിക്കുകയല്ല. കളിക്കാരെ ഒഴിവാക്കാനാണ് കേരളാ ക്രിക്കറ്റിലെ ചിലരുടെ താൽപ്പര്യം. ജഗദീഷിന്റെ കാര്യത്തിൽ അതാണ് സംഭവിച്ചതെന്ന് അവർ പറയുന്നു. കളിക്കാരെ തിരിച്ചറിയാവുന്ന കോച്ചാണ് വാട്മോർ. അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെട്ടാൽ പിന്നെ അവരെ മാറ്റുക അസാധ്യം. അതുകൊണ്ട് തന്നെ ജഗദീഷിനെ പോലൊരു താരത്തെ സാധ്യതാ ടീമിൽ പോലും ഉൾപ്പെടുത്തിയില്ലെന്നും അവർ പറയുന്നു. ഇതിനുള്ള വിലയാണ് ക്വാർട്ടറിലെ തോൽവി. വർഷങ്ങളായി കേരളാ ക്രിക്കറ്റിന്റെ സെലക്ഷൻ കമ്മറ്റിക്ക് മാറ്റമില്ല. സ്ഥിരം ചെയർമാനാണുള്ളത്. ചില ജില്ലാ അസോസിയേഷൻ താൽപ്പര്യങ്ങളാണ് നടക്കുന്നത്. ഫോമിൽ അല്ലെങ്കിലും കളിക്കാം. അസോസിയേഷന്റെ പിന്തുണ മാത്രമതിയെന്നതാണ് സ്ഥിതി. ഒരു മത്സരം കഴിയുമ്പോൾ ഒരു താരത്തിന് ഒരു ലക്ഷത്തിലധികം രൂപ ബിസിസിഐയിൽ നിന്ന് കിട്ടും. ഇത് മോഹിച്ച ചില ഇടപെടലുകൾ കെസിഎയിൽ നടക്കുന്നുണ്ടെന്ന ആരോപണവും ശക്തമാണ്.
കഴിഞ്ഞ സീസണിൽ ജഗദീഷ് പ്രതീക്ഷിച്ച പ്രകടനം നടത്തിയില്ലെന്നാണ് സെലക്ടർമാർ പറയുന്നത്. അങ്ങനെ പറയുന്നവർക്ക് അടുത്ത സീസണിൽ എങ്ങനെ സച്ചിൻ ബേബിയെ നിലനിർത്താനാകുമെന്ന ചോദ്യമാണ് ചിലരുയർത്തുന്നത്. അസോസിയേഷന് താൽപ്പര്യമുണ്ടെങ്കിൽ അർക്കും കേരളാ ടീമിൽ കളിക്കാമെന്നാണ് വിലയിരുത്തൽ. മധ്യനിര സർവ്വത്ര പരാജയമായിരുന്നു. അപ്പോഴും റൈഫി വിൻസന്റ് ഗോമസ്, കെജ രാകേഷ് തുടങ്ങിയ ഫോമിലുള്ള മുൻതാരങ്ങളെ കെസിഎ പരിഗണിച്ചില്ല. ഗോഡ് ഫാദർമാരില്ലാത്ത പല യുവ ബാറ്റ്സാമാന്മാരും തഴയപ്പെട്ടു. ബൗളിങ്ങിൽ അക്ഷയ് കെസിയും സിജി മോൻ ജോസഫുമാണ് താരങ്ങൾ. നിധീഷെന്ന ഫാസ്റ്റ് ബൗളറും ശ്രദ്ധേയനായി. വാട്മോറിന്റെ ഉപദേശങ്ങൾ ഇവരെ മികച്ച താരങ്ങളാക്കി.
ഹരിയാനയ്ക്കെതിരെ റോഹൻ നേടിയ 93 റൺസാണ് കേരളത്തിന് തുണയായത്. ക്രീസിൽ ഉറച്ചു നിന്നായിരുന്നു ഈ നേട്ടം. എന്നാൽ സ്ലോ ഇന്നിങ് കളിച്ച റോഹനെ അടുത്ത സീസണിൽ കളിപ്പിക്കണോ എന്ന ചർച്ച സെലക്ഷൻ കമ്മറ്റി തുടങ്ങി കഴിഞ്ഞു. പുതിയ താരങ്ങളെ പരീക്ഷിക്കാമെന്നാണ് അവരുടെ വാദം. ഇതിന് പിന്നിൽ ചില അസോസിയേഷൻ പ്രമുഖരുടെ അഴിമതിയുണ്ടെന്നാണ് കെസിഎയ്ക്കെതിരെ ഉയരുന്ന ആരോപണം.
Stories you may Like
- ദാവൂദ് ഇബ്രാഹീമിന്റെ സ്വത്തുക്കളുടെ അനന്തരവകാശി മിയാൻ ദാദിന്റെ മകനോ?
- രോഹൻ കുന്നുമ്മൽ ഐപിഎൽ അരങ്ങേറ്റത്തിന്, ഡൽഹിയുടെ സിലക്ഷൻ ക്യാംപിൽ
- ബി.സി.സിഐയുടെ ആസ്തി കണ്ട് അന്തംവിട്ട് ക്രിക്കറ്റ് ലോകം
- കിരീടം തിരികെപ്പിടിക്കാൻ ഇന്ത്യ, ക്രിക്കറ്റ് ലോകകപ്പ് ചരിത്രത്തിലൂടെ
- യുവതിയെ ശല്യം ചെയ്ത യുവാവിനെ പിടികൂടി മർദിച്ച് നാട്ടുകാർ
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്