ഐഎഫ്എഫ് കെയിലേക്ക് ഇനിയില്ലെന്ന് സനൽകുമാർ ശശിധരൻ; ഒരു സംവിധായകനെ ഒരു ചലച്ചിത്രമേളയും അവരുടെ ദാസനായല്ല കാണേണ്ടത്; തോന്നുന്ന ഒരു വിഭാഗത്തിൽ സിനിമ പ്രദർശിപ്പിക്കും അതു കണ്ടോണം എന്ന ധാർഷ്ട്യത്തിന്റെ നിറുകയിൽ നിന്നുകൊണ്ട് സിനിമ പ്രദർശിപ്പിക്കാനാവില്ലെന്നും എസ് ദുർഗയുടെ സംവിധായകൻ; പ്രതിഷേധത്തിന്റെ ഭാഗമായ സമാന്തര മേളക്കും വൻ പ്രേക്ഷക പിന്തുണ
തിരുവനന്തപുരം: 22 മത് അന്താരാഷ്ട്ര ചലച്ചിത്രമേള തലസ്ഥാനത്ത് അരങ്ങേറുമ്പോൾ ഇതിന് സമാനമായ മറ്റൊരു ചലച്ചിത്രമേള കൂടി സിനിമാപ്രേമികളുടെ ശ്രദ്ധനേടുകയാണ്. കിഫ് അഥവാ കാഴ്ച്ച ഇൻഡിപെൻഡന്റ് ഫിലിം ഫെസ്റ്റിവൽ. സ്വതന്ത്ര ചലച്ചിത്രകാരന്മാരുടെ കൂട്ടായ്മയിലാണ് കിഫ് യാഥാർത്ഥ്യമാകുന്നത്. സംവിധായകൻ സനൽകുമാർ ശശിധരൻ മേൽനോട്ടം വഹിക്കുന്ന കിഫ് ചലച്ചിത്രമേളക്ക് ഐഎഫ് എഫ് കെ നടക്കുന്ന ടാഗോർ തിയറ്ററിനുടുത്തുള്ള ലെനിൻ ബാലവാടി ഹാളിലാണ് നടക്കുന്നത്. നല്ല രീതിയിലുള്ള പ്രതികരണമാണ് ലഭിക്കുന്നതെന്നും സനൽകുമാർ മറുനാടനോട് പറഞ്ഞു.
കിഫ് എന്നത് തന്നെ ഒരു പ്രതിഷേധത്തിന്റെ പ്രതീകമാണെന്ന് സനൽകുമാർ ശശിധരൻ പറയുന്നു. സെക്സി ദുർഗ എന്ന ചിത്രത്തിന് നേരിടേണ്ടി വന്ന എതിർപ്പും അനാദരവും അവഗണനയുമാണ് സമാന്തര പ്രദർശനം എന്ന് ആശയത്തിലെത്തിച്ചത്. മികച്ച സിനിമകളെ തഴയുന്ന നയത്തിനെതിരെയുള്ള ഒരു തുറന്ന പ്രതിഷേധം തന്നെയാണിത്. എസ് ദുർഗയെ ചലച്ചിത്രമേളയുടെ മൽസര വിഭാഗത്തിൽ പരിഗണിച്ചില്ല എന്ന് മാത്രമല്ല കുറച്ചു പേർക്കു സൗകര്യമുള്ള വിഭാഗത്തിൽ സിനിമ കാണിക്കും എന്ന ധാർഷ്ട്യം അനുവദിക്കാനാവില്ല. സംവിധായകൻ സനൽകുമാർ ശശിധരൻ പറയുന്നു
- എന്താണ് കിഫ് ? ഇങ്ങനെയൊരു ഫിലിം ഫെസ്റ്റിവലിന്റെ പ്രസക്തി എന്താണ് ?
കാഴ്ച്ച ഇന്റിപെന്റന്റ് ഫിലിം ഫെസ്റ്റിവൽ എന്നതാണ് കിഫ്. കഴിഞ്ഞ കുറേ വർഷങ്ങളായി മലയാള സിനിമയിൽ ധാരാളം സ്വതന്ത്ര സിനിമകൾ മലയാള സിനിമയിൽ ഉണ്ടാകുന്നുണ്ട്, എന്നാൽ വേണ്ടവിധത്തിൽ ഇവയെല്ലാം പരിഗണിക്കപ്പെടുന്നൊ എന്ന് ചിന്തിച്ചാൽ ഇല്ല എന്നാകും ഉത്തരം. കലാമൂല്യമുല്യമുള്ള ഇത്തരം സിനിമകൾ എന്തുകൊണ്ടാണ് തഴയപ്പെടുന്നത്? ഐ എഫ് എഫ് കെ പോലെയുള്ള ചലച്ചിത്ര മേളകൾ അതിന്റെ യഥാർത്ഥ ലക്ഷ്യത്തിൽ നിന്നും വ്യതിചലിക്കുന്നതാണ് ഇതിന് കാരണം.ചലച്ചിത്ര മേളകൾ താരങ്ങളുടേയും ആൾക്കൂട്ടത്തിന്റെയും കിലുക്കത്തിനു പുറകെയുമാണ് ഇന്ന് യാത്ര ചെയ്യുന്നത്. കലാമൂല്യവുമുള്ള ചിത്രങ്ങൾ ഇതിൽ മുങ്ങി പോകുന്നതാണ് പതിവ്. ഐ എഫ് എഫ് കെ പോലുള്ള ചലച്ചിത്രമേളകൾ ശരിയായുള്ള ദിശയിലല്ല പോകുന്നത്.
- കിഫ് എന്ന ചലച്ചിത്ര മേള ഉണ്ടാകാനുള്ള കാരണം ?
പ്രധാനമായും സെക്സി ദുർഗ്ഗ ഐ എഫ് എഫ് കെയിൽ നിന്നും ഒഴിവാക്കിയത് തന്നെയാണ് കിഫ് എന്ന ആശയത്തിന് കാരണമായത്. സെക്സി ദുർഗ്ഗ തഴയപെട്ടതിൽ ഒന്ന് മാത്രമാണ്. ഇതിന് മുൻപും സമാന സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. കരി, ന്യൂഡ് പോലുള്ള സിനിമകളെയും ഇത്തരത്തിൽ ഒഴിവാക്കിയതാണ്. കലാമൂല്യമുള്ള സിനിമകളെ വേണ്ട രീതിയിൽ പരിഗണിക്കുന്നില്ല എന്നതാണ് സത്യം. ഈ സാഹചര്യത്തിലാണ് കിഫ് റെ പ്രസക്തിയെ കുറിച്ച് ചിന്തിക്കേണ്ടത്. 2015ൽ ഉണ്ടായ കരി എന്ന ചിത്രത്തെ കുറിച്ച് അധികം ആരും അറിഞ്ഞില്ല എന്നതാണ് സത്യം ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കാൻ വേണ്ടിയാണു കിഫ് .
- എസ് ദുർഗ്ഗ ഐ എഫ് എഫ് കെ യുടെ മത്സര വിഭാഗത്തിൽ നിന്നും ഒഴിവാക്കിയെങ്കിലും മറ്റു സിനിമകക്കൊപ്പം പ്രദർശിപ്പിക്കാമെന്ന അക്കാദമി തീരുമാനത്തെ എന്തുകൊണ്ടാണ് അംഗീകരിക്കാതിരുന്നത് ?
സെക്സി ദുർഗ്ഗയെ മത്സര വിഭാഗത്തിൽ നിന്നും ഒഴിവാക്കി എന്നതല്ല വിഷയം. ഒരിക്കലും ഒരു സംവിധായകനെ ഒരു ചലച്ചിത്രമേളയും അവരുടെ ദാസനായല്ല കാണേണ്ടത്. ഫിലിം ഉള്ളതുകൊണ്ടാണല്ലോ ഫിലിം ഫെസ്റ്റിവലുകൾ ഉണ്ടാവുന്നത്.അതിനാൽ സംവിധായകർ അർഹിക്കുന്ന പരിഗണന അവർക്ക് ലഭിക്കേണ്ടതുണ്ട്. ഇതിനെല്ലാമപ്പുറം ഒരു സിനിമ തള്ളിക്കളയുകയല്ല വേണ്ടത് . അങ്ങിനെയല്ല അന്താരാഷ്ട്ര വേദികളിൽ എല്ലാം നടക്കുന്നത്. പകരം കാരണ സഹിതം സിനിമ ഇപ്പോൾ ഉൾക്കൊള്ളിക്കാൻ കഴിയില്ല എന്ന് അറിയിക്കുകയാണ് . ഇവിടെ സംഭവിച്ചത് ഇതല്ല ,യാതൊരു മുന്നറിയിപ്പുമില്ലാതെ സിനിമയെ തഴയുകയായിരുന്നു. ഒപ്പം തന്നെ അവർക്ക് തോന്നുന്ന ഒരു വിഭാഗത്തിൽ സിനിമ പ്രദർശിപ്പിക്കും, അവിടെ ഇട്ടു കണ്ടോണം എന്ന ധാർഷ്ട്യം എവിടെ നിന്നു വന്നു എന്നറിയില്ല. ഇത്തരം ധാർഷ്ട്യത്തിന്റെ , അനാദരവിന്റെ നെറുകയിൽ നിന്നുകൊണ്ട് സിനിമ പ്രദർശിപ്പിക്കണ്ടയെന്ന് തീരുമാനിക്കുകയായിരുന്നു.
- വരും വർഷങ്ങളിലും കിഫ് ഉണ്ടാകുമൊ ?
തീർച്ചയായും ഉണ്ടാകും. തഴയപ്പെടുന്ന, കലാമൂല്യമുള്ള സ്വതന്ത്ര സിനിമയ്ക്കൊപ്പം അതു വേണ്ടി വരും. കിഫ് ചലച്ചിത്രമേള വരും വർഷങ്ങളിലും സംഘടിപ്പിക്കും.
- താങ്കളുടെ ചിത്രങ്ങൾ വരും വർഷങ്ങളിൽ ഐഎഫ്എഫ്കെ ക്ക് അയക്കുമൊ ?
എനിക്ക് ഉറപ്പുപറയാനാകില്ല. ഇത്തരം ഒരു അനുഭവം ഉണ്ടായതിന്റെ പശ്ചാത്തലത്തിൽ ഒരു തീരുമാനം ആലോചിച്ച് മാത്രമേ പറയാനാകൂ.
- സെക്സി ദുർഗ്ഗയെ വേണ്ടരീതിയിൽ പരിഗണിച്ചില്ല എന്നാണൊ താങ്കൾ കരുതുന്നത് ?
വേണ്ടരീതിയിൽ പരിഗണിച്ചില്ല എന്ന് മാത്രമല്ല കഴിയുന്നത്ര രീതിയിൽ അവഹേളിച്ചു എന്നതാണ് സത്യം.
- ഒരു ചിത്രത്തിന്റെ പേരിന്റെ പേരിൽ സിനിമയോട് ഇത്തരം അനാഥരാവും അവഗണനയും കാണിക്കുന്നതിനെകുറിച്ച് എന്താണ് പറയാനുള്ളത്?
തികച്ചു വളരെ വലിയ സ്റ്റുപിഡിറ്റിയാണ് നടക്കുന്നത്. രാജ്യത്തുടനീളം ഇത്തരം സംഭവങ്ങൾ നടക്കുന്നു. സിനിമയുടെ പേരിനെ ചുറ്റിപ്പറ്റി ചർച്ചകൾ നടത്തുന്നു. പേരിന്റെ അടിസ്ഥാനത്തിൽ സിനിമ വിലയിരുത്തപ്പെടുന്നു. ചില സിംബലുകളുടെ അടിസ്ഥാനത്തിൽ , ചില കേട്ടറികളുടെ ഊഹാപോഹത്തിന്റെ അടിസ്ഥാനത്തിൽ അങ്ങിനെ. എന്തെകിലും ഒരു കിംവദന്തിയെ ചുറ്റിപ്പറ്റി ചർച്ചകൾ നടത്തി ഒരു സിനിമയേയും തഴയുന്ന രീതി ശരിയല്ല
- കിഫ് എത്രത്തോളം വിജയം കണ്ടു എന്നാണ് കരുതുന്നത് ?
കിഫ് വിജയിച്ചുകഴിഞ്ഞു. നല്ല പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. സ്വതന്ത്ര സിനിമകളുടെ പ്്്ളാറ്റ്ഫോമാണിത്. 15 സ്വതന്ത്ര സിനിമകളും 3 ഡോക്ക്യൂമെന്ററികളുമാണ് കിഫിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. നല്ല സിനിമകളെ തഴയുന്ന ചലച്ചിത്ര മേളകളോടുള്ള കൂടിയാണ് കിഫ്. ഇവിടെ സിനിമാപ്രവർത്തകർ വരുന്നു, സിനിമ കണാൻ പ്രേക്ഷകരും എത്തുന്നു. ഇതൊക്കെയല്ലേ വിജയത്തിന്റെ മാനദണ്ഡം .
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; വൈദേകം-നിരാമയ ബന്ധത്തിന്റെ ചൂടാറും മുമ്പേ കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ പരസ്യമായി രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും; സിപിഎമ്മിനെ വെട്ടിലാക്കി എൽഡിഎഫ് കൺവീനർ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍