ഇനി മുതൽ സർവീസ് പ്രൊവൈഡർമാർക്ക് തോന്നിയതു പോലെ ഇന്റർനെറ്റ് സേവനം ലഭ്യമാക്കാം; നെറ്റ് നിഷ്പക്ഷതയിൽ ഇന്ത്യ ലോകത്തിനു മാതൃകയാകുമ്പോൾ ജനകീയ വിരുദ്ധമെന്ന അഭിപ്രായവുമായി യുഎസ്; പിന്മാറ്റം വെറൈസണും കോംകാസ്റ്റും ഉൾപ്പെടെയുള്ള ടെലികോം ഭീമന്മാർക്കു വേണ്ടി; നെറ്റ് ന്യൂട്രലിറ്റിയെ തകർക്കാൻ ട്രംപിന് വേണ്ടി മുന്നിൽ നിൽക്കുന്നത് ഇന്ത്യൻ വംശജൻ
മറുനാടൻ മലയാളി ബ്യൂറോ
വാഷിങ്ടൻ: ഇന്റർനെറ്റ് സേവനങ്ങൾ എല്ലാവർക്കും ഒരേപോലെ ലഭ്യമാക്കണമെന്ന ആശയത്തിന്റെ കടയ്ക്കൽ കത്തിവച്ച് യുഎസ്. നെറ്റ് നിഷ്പക്ഷത (ഇന്റർനെറ്റ് ന്യൂട്രാലിറ്റി)യിൽ ഇന്ത്യ ലോകത്തിനു മാതൃകയാകുമ്പോഴാണ് തികച്ചും ജനകീയ വിരുദ്ധമെന്ന് വലിയൊരു വിഭാഗം ജനങ്ങൾ അഭിപ്രായപ്പെടുന്ന നീക്കത്തിന് യുഎസ് തയാറായത്. ഇന്ത്യൻ വംശജനായ വ്യക്തിയാണ് ഇക്കാര്യത്തിൽ പ്രസിഡന്റ് ട്രംപിനു വേണ്ടി മുന്നിൽ നിന്നത്.
2015ൽ ഒബാമ ഭരണകൂടത്തിന്റെ കാലത്ത് രാജ്യത്തു കൊണ്ടുവന്ന ഇന്റർനെറ്റ് ന്യൂട്രാലിറ്റിയെ ഇല്ലാതാക്കിയ ട്രംപിന്റെ നടപടി വൻ വിമർശനങ്ങൾക്ക് തുടക്കമിട്ടു കഴിഞ്ഞു. വെറൈസണും കോംകാസ്റ്റും ഉൾപ്പെടെയുള്ള ടെലികോം ഭീമന്മാർക്കു വേണ്ടിയാണു നയം മാറ്റമെന്നാണു പ്രധാന വിമർശനം. അതേസമയം ഒബാമയുടെ കാലത്തെ നെറ്റ് ന്യൂട്രാലിറ്റി നയം പിൻവലിക്കാനുള്ള തീരുമാനത്തെ അംഗീകരിക്കുന്നതായി വൈറ്റ്ഹൗസ് വ്യക്തമാക്കി. സ്വതന്ത്രവും സുതാര്യവുമായ ഇന്റർനെറ്റിനെ പിന്തുണയ്ക്കുന്നതായും വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി സാറ സാൻഡേഴ്സ് പറഞ്ഞു.
ഇനി മുതൽ സർവീസ് പ്രൊവൈഡർമാർക്ക് തോന്നിയതു പോലെ ഇന്റർനെറ്റ് സേവനം ലഭ്യമാക്കാം. കൂടുതൽ പണം നൽകുന്നവർക്ക് കൂടുതൽ സേവനങ്ങളും പ്രത്യേക പാക്കേജും കൂടിയ ഇന്റർനെറ്റ് സ്പീഡും ഉൾപ്പെടെ ലഭ്യമാക്കുന്ന രീതിയാകുന്നതോടെ ഇന്റർനെറ്റ് തുല്യത എന്ന ആശയത്തിനാണ് യുഎസിൽ വിലങ്ങു വീഴുന്നത്. പണം നൽകുന്നതിനനുസരിച്ചു മാത്രം ചില വെബ്സൈറ്റുകളുടെ സേവനം ലഭ്യമാകുന്ന അവസ്ഥയും വരും.
സർവീസ് പ്രൊവൈഡർമാർക്കു പണം നൽകാത്ത ഗൂഗിൾ പേജ് തുറന്നു വരണമെങ്കിൽ ഏറെ സമയമെടുക്കുകയും പണം നൽകിയ കമ്പനികളുടെ വെബ്സൈറ്റ് നിമിഷനേരം കൊണ്ട് തുറന്നുവരികയും ചെയ്യുന്ന അവസ്ഥയെ ഉദാഹരണമായി ചൂണ്ടിക്കാട്ടാം. ഇന്റർനെറ്റ് റീചാർജ് ചെയ്താലും മറ്റ് അനുബന്ധ സേവനങ്ങൾക്ക് ഓരോന്നിനും പ്രത്യേകം പണം നൽകേണ്ട അവസ്ഥയും വരും. ഉപഭോക്തൃ വിരുദ്ധവും വൻകിട കോർപറേറ്റ് കമ്പനികളെ സഹായിക്കുന്ന നീക്കവുമാണിതെന്നാണ് ആരോപണം. ഇതേ പ്രശ്നം ഇന്ത്യയിൽ ചുവടുറപ്പിക്കുന്നുവെന്നു കണ്ടതോടെ നെറ്റ് ന്യൂട്രാലിറ്റി ഉറപ്പാക്കാൻ ടെലികോം അഥോറിറ്റി ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ രാജ്യത്ത് നിർണായക ഇടപെടലുണ്ടായിരുന്നു. നെറ്റ് ന്യൂട്രാലിറ്റി ഉറപ്പാക്കി ഏറ്റവും മികച്ച മാതൃകയാണ് ഇന്ത്യ ലോകത്തിനു മുന്നിൽ വച്ചിരിക്കുന്നത്.
എന്നാൽ യുഎസിൽ ഇന്ത്യൻ വംശജനായ അജിപ് പൈ ആണ് ട്രംപിനു വേണ്ടി നെറ്റ് ന്യൂട്രാലിറ്റിയെ തകർക്കുന്ന നീക്കം നടത്തിയത്. അജിത് അധ്യക്ഷനായുള്ള ഫെഡറൽ കമ്യൂണിക്കേഷൻ കമ്മിഷൻ മുന്നോട്ടു വച്ച നിർദ്ദേശം 32 വോട്ടിനു പാസ്സാക്കുകയായിരുന്നു. റിപ്പബ്ലിക്കുകൾക്കു ഭൂരിപക്ഷമുള്ള കമ്മിഷനിൽ അട്ടിമറികളൊന്നും സംഭവിച്ചില്ലെങ്കിൽ ഇതിങ്ങനെത്തന്നെയാകുമെന്ന് നേരത്തേത്തന്നെ വ്യക്തമായതാണ്. ഇന്ത്യയിലെ ട്രായ്ക്കു തുല്യമാണ് യുഎസിൽ എഫ്സിസി.
ഇന്ത്യയിൽ പെട്രോൾ - ഡീസൽ വില നിർണയിക്കുന്ന ജോലി സർക്കാർ അവസാനിപ്പിച്ച് അത് പെട്രോളിയം കമ്പനികളെ ഏൽപിച്ചപ്പോൾ പെട്രോളിനും ഡീസലിനും സംഭവിച്ചതെന്തോ അതാണ് ഇനി യുഎസിലെ ഇന്റർനെറ്റിന് സംഭവിക്കാൻ പോകുന്നത്. ഇന്റർനെറ്റ് സേവനങ്ങൾ എങ്ങനെ വേണമെന്ന കാര്യത്തിൽ എഫ്സിസിയുടെ ഇടപെടൽ ഇനി ഉണ്ടാവില്ല.
20 വർഷത്തോളം രാജ്യത്തെ ഇന്റർനെറ്റിന്റെ മികച്ച വളർച്ചയ്ക്കും സുതാര്യതയ്ക്കും സ്വാതന്ത്ര്യത്തിനും വേണ്ടി നിലകൊണ്ട ചട്ടക്കൂടിലേക്കു വീണ്ടും തിരിച്ചു വരികയാണെന്നാണ് വോട്ടെടുപ്പിനു ശേഷം എഫ്സിസി പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നത്. നിയമപരമായും സാമ്പത്തികപരമായുമുണ്ടായേക്കാവുന്ന അനന്തരഫലങ്ങൾ പരിശോധനകൾക്കു വിധേയമാക്കിയാണ് 2015ലെ ചട്ടക്കൂട് ഇല്ലാതാക്കിയത്. ഉപഭോക്താക്കളുടെ അഭിപ്രായവും തേടി. നിലവിലുണ്ടായിരുന്ന നിയന്ത്രണം ഏറെ ചെലവേറിയതായിരുന്നുവെന്ന തിരിച്ചറിവിലാണ് ഒഴിവാക്കാൻ തീരുമാനിച്ചതെന്നും പ്രസ്താവനയിൽ പറയുന്നു.
നെറ്റ് ന്യൂട്രാലിറ്റി വിഷയത്തിൽ 2015വരെ രാജ്യത്തുണ്ടായിരുന്ന ചട്ടക്കൂട് തുടരാനാണു തീരുമാനം. നടപടിക്രമങ്ങളെല്ലാം ഏറെ സുതാര്യമായിരിക്കുമെന്നാണ് സർക്കാർ ഇതിനെ ന്യായീകരിച്ചു പറയുന്നത്. ഇത് ഉപഭോക്താക്കൾക്കും അവശ്യസമയത്ത് സർക്കാരിനും നിരീക്ഷണത്തിന് സഹായകരമാകുന്ന വിധത്തിലായിരിക്കും. ഉപഭോക്തൃ വിരുദ്ധമായ നീക്കമുണ്ടായാൽ കമ്പനികൾക്കെതിരെ ഫെഡറൽ ട്രേഡ് കമ്മിഷന് ഇടപെടാനും സാധിക്കും. 'ഫ്രീ ആൻഡ് ഓപ്പൺ ഇന്റർനെറ്റിന്' കനത്ത തിരിച്ചടിയാണ് എഫ്സിസി തീരുമാനമെന്നും ഇത് തികച്ചും ഉപഭോക്തൃ വിരുദ്ധമാണെന്നും ഡെമോക്രാറ്റിക് നേതാവ് നാൻസി പെലോസി ആരോപിച്ചു. പൊതുജനങ്ങളുടെ അഭിപ്രായം കേൾക്കാനോ സാങ്കേതിക വിദഗ്ധരുമായി ചർച്ച നടത്താനോ തയാറാകാതെയാണ് പുതിയ നയം നടപ്പിലാക്കുന്നത്.
നെറ്റ് ന്യൂട്രാലിറ്റി എടുത്തു കളയാനുള്ള എഫ്സിസിയുടെ നിലപാടിനെക്കുറിച്ച് എഫ്സിസി വെബ്സൈറ്റിലുള്ള കമന്റുകളിൽ എഫ്സിസിക്ക് അനുകൂലമായുള്ള പത്തു ലക്ഷം കമന്റുകൾ വ്യാജമാണെന്നു കണ്ടെത്തിയിരുന്നു. ഇക്കാര്യത്തിൽ എഫ്സിസി മറുപടി പറയാത്തതിനെയും നാൻസി വിമർശിച്ചു. നാച്ചുറൽ ലാംഗ്വേജ് പ്രൊസസ്സിങ് വഴി നടത്തിയ പഠനത്തിൽ വെബ്സൈറ്റിലെ പത്തു ലക്ഷം കമന്റുകളും കംപ്യൂട്ടർ പ്രോഗ്രാമുകൾ എഴുതിയതാണെന്നാണു കണ്ടെത്തിയത്. അവശേഷിക്കുന്ന കമന്റുകൾ 99 ശതമാനവും യഥാർഥ അളുകൾ എഴുതിയതാണ്. അവയാകട്ടെ ഇന്റർനെറ്റ് സമത്വം നിലനിർത്തണമെന്ന് അപേക്ഷിക്കുന്നവയും.
ഇന്റർനെറ്റ് സേവന ദാതാക്കൾ ഇന്റർനെറ്റ് ഉള്ളടക്കകാര്യത്തിൽ വിവേചനപരമായ കരാറുകളിൽ ഏർപ്പെടുന്നതു നിയന്ത്രിക്കണമെന്നു ടെലികോം റഗുലേറ്ററി അഥോറിറ്റി (ട്രായ്) കഴിഞ്ഞ മാസമാണു നിലപാടെടുത്തത്. നെറ്റ് നിഷ്പക്ഷതാ വിഷയത്തിലെ ശുപാർശകളിലാണ് ട്രായ് ഇക്കാര്യം വിശദമാക്കിയത്. ഇന്റർനെറ്റ് ഉള്ളടക്കങ്ങൾ വിവേചനപരമായി ബ്ലോക്ക് ചെയ്യുക, വേഗം നിയന്ത്രിക്കുക തുടങ്ങിയ വിവേചനപരമായ നടപടികൾക്കാണ് നിയന്ത്രണം.
ഏതെങ്കിലും വെബ്സൈറ്റുകൾക്കു പ്രത്യേക പരിഗണന നൽകുകയോ വിലക്ക് ഏർപ്പെടുത്തുകയോ ചെയ്യുക, വോയ്സ് കോൾ സൗകര്യത്തിനു തടസ്സം സൃഷ്ടിക്കുക തുടങ്ങിയ നടപടികൾ സേവന ദാതാക്കളുടെ ഭാഗത്തു നിന്നുണ്ടാകാൻ പാടില്ലെന്നാണ് ട്രായ് നിലപാട്. ഇക്കാര്യം പാലിക്കപ്പെടുന്നുണ്ടോയെന്നു നിരീക്ഷിക്കുന്നതിനായി ഇന്റർനെറ്റ് സേവന ദാതാക്കൾ, ഉള്ളടക്ക ദാതാക്കൾ, പൗര സംഘടനകൾ, ഉപഭോക്തൃ പ്രതിനിധികൾ എന്നിവരുൾപ്പെടുന്ന സമിതിയെ നിയോഗിക്കാനും ട്രായ് ശുപാർശ ചെയ്തു. വിവേചനപരമായ കരാറുകളിൽ ഏർപ്പെടുന്ന സേവന ദാതാക്കളെ നിയന്ത്രിക്കുന്നതിനായി ലൈസൻസ് ചട്ടങ്ങളിൽ ഭേദഗതി വരുത്താനും നിർദ്ദേശിച്ചു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍