ഇറ്റലിക്കാരി പെൺകുട്ടി കോടിക്കണക്കിന് ഇന്ത്യക്കാരുടെ രാജ്യത്ത് അതിശക്തയായ വ്യക്തിത്വമായതിനെക്കുറിച്ചോ? ആത്മാർപ്പണത്തിന്റെ ദേശീയചിഹ്നമായി മാറിയ ആഢ്യയായ സ്ത്രീയെക്കുറിച്ചോ? സോണിയ ഗാന്ധി അഥവാ ഒർബാസാനോയിലെ സിൻഡ്രല': ശശി തരൂർ എഴുതുന്നു
സോണിയാഗാന്ധിയുടെ ജീവിതം ഒരെഴുത്തുകാരൻ കഥയാക്കുമ്പോൾ അതിനൊരു മുത്തശ്ശിക്കഥയുടെ രൂപഭാവം വന്നാൽ കുറ്റംപറയാനാവില്ല. മറ്റൊരു രാജ്യത്തെ രാജകുമാരനെ വിവാഹംകഴിച്ച് തികച്ചും പുതിയതായ ഒരിടത്തേക്ക് വരുന്ന സുന്ദരിയായ പെൺകുട്ടി. അനുഗൃഹീതമായ കുറച്ചുവർഷങ്ങൾ. പിന്നീട് പെട്ടെന്ന് ദുഃഖകരമായ സാഹചര്യങ്ങളാൽ രാജ്യഭാരം ആ രാജകുമാരന് ഏറ്റെടുക്കേണ്ടി വരുന്നു. കലുഷിതമായ യാഥാർഥ്യങ്ങൾ തിരിച്ചറിഞ്ഞ് ആ സാമ്രാജ്യത്തിലേക്കിറങ്ങിച്ചെന്ന രാജകുമാരന് ഒടുവിൽ നഷ്ടമായത് സ്വന്തം ജീവൻ.
രാജ്യത്തിന്റെ ഭാവി ചുമലുകളിലേറ്റെടുക്കണമെന്ന അണികളുടെ നിരന്തരമായ അപേക്ഷ ചെവിക്കൊള്ളുന്നതുവരെ ആ രാജകുമാരിയുടേത് വിലാപത്തിന്റെ മൂടുപടമണിഞ്ഞ നിശ്ശബ്ദമായ കാലഘട്ടങ്ങളായിരുന്നു. അനുഗ്രഹങ്ങളിൽനിന്ന് അത്യുന്നതിയിലേക്ക്, ഉന്നതിയിൽനിന്ന് ദുരന്തങ്ങളുടെ പടുകുഴിയിലേക്ക്, അവിടെനിന്ന് വീണ്ടും ഉന്നതങ്ങളിലേക്ക്... ഈ അമ്പരപ്പിക്കുന്ന കഥയെ ഇങ്ങനെ ആരംഭിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്: 'പണ്ടൊരിക്കൽ...'
കഥയിൽ വീണ്ടുമൊരു വഴിത്തിരിവുണ്ടാകുന്നു. സ്വർണത്തളികയിൽ െവച്ചുനീട്ടിയ കിരീടം അവർ നിഷേധിച്ചു. സിംഹാസനം അവർ തിരഞ്ഞെടുത്തില്ല. അധികാരച്ചുമതല മുതിർന്ന കാരണവന്മാർക്ക് കൈമാറി അവർ സാധാരണക്കാർക്കൊപ്പം സഞ്ചരിച്ചു. അവരെ സംഘടിപ്പിച്ചു.
'ഒർബാസാനോയിലെ സിൻഡ്രല'യെന്ന് ഒരു നിരീക്ഷകൻ ക്രൂരമായി ഒരിക്കൽ വിശേഷിപ്പിച്ച ഈ സ്ത്രീയെക്കുറിച്ച് ഒരുപക്ഷേ ഒരിക്കലും ആരും ഇങ്ങനെയൊരു കഥയെഴുതില്ല.
അസാധാരണമാണ് സോണിയാഗാന്ധിയുടെ കഥ. യക്ഷിക്കഥകൾക്ക് സമാനമായ ആ ജീവിതാധ്യായം ആരംഭിച്ചത് അനന്യസാധാരണമായ ഒരു തെളിവ് അവശേഷിപ്പിക്കാനായിരുന്നു. എന്നാൽ, അതിൽ ഏതുഘട്ടത്തിനാണ് ഊന്നൽ കൊടുക്കേണ്ടത്? ഇറ്റലിക്കാരി പെൺകുട്ടി കോടിക്കണക്കിന് ഇന്ത്യക്കാരുടെ രാജ്യത്ത് അതിശക്തയായ വ്യക്തിത്വമായതിനെക്കുറിച്ചോ. സ്വന്തം അനുചരവൃന്ദത്തിനുപോലും പ്രവചിക്കാനാകാത്ത തരത്തിൽ 2004-ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പാർട്ടിക്ക് ചരിത്രവിജയം നേടിക്കൊടുത്ത സ്ത്രീയുടെ കഥയോ, ആത്മാർപ്പണത്തിന്റെ ദേശീയചിഹ്നമായി മാറിയ ആഢ്യയായ സ്ത്രീയെക്കുറിച്ചോ, അതുമല്ലെങ്കിൽ സ്വന്തം കഠിനാധ്വാനവും ധൈര്യവുംകൊണ്ട് ഒരു രാജ്യത്തെ ജയിച്ചിട്ടും സ്വർണപാത്രത്തിൽ െവച്ചുനീട്ടപ്പെട്ട രാജ്യത്തിന്റെ നേതൃപദവി നിരാകരിച്ച പാർലമെന്ററി നേതാവിന്റെ കഥയോ? ഇതിലേതാണ് ആദ്യം പറയേണ്ടത്.
കടങ്കഥപോലുള്ള ആ ജീവിതത്തെ അനാവരണംചെയ്യാൻ ശ്രമിച്ച സ്പാനിഷ് എഴുത്തുകാരൻ ജാവിയർ മോറോയുടെ ' ദി റെഡ് സാരി' എന്ന വിഖ്യാതസൃഷ്ടിമുതൽ കോൺഗ്രസ് നേതാവ് കെ.വി.തോമസിന്റെ 'സോണിയ പ്രിയങ്കരി' എന്ന പുസ്തകംവരെ പറയുന്നതും ചർച്ചചെയ്യുന്നതും ഈ കഥകളൊക്കെത്തന്നെയാണ്. അവരുടെ രാഷ്ട്രീയജീവിതത്തിലെ പ്രധാന നാഴികക്കല്ലുകൾ അക്കമിട്ട് പറയുന്നതാകും കൂടുതൽ എളുപ്പം.
ജന്മത്താൽ ഇറ്റലിക്കാരിയെങ്കിലും കർമംകൊണ്ട് ഇന്ത്യക്കാരിതന്നെയാണ് സോണിയയെന്ന് അവരുടെ ആരാധകർ ആവർത്തിച്ച് പറഞ്ഞെങ്കിലും വിദേശത്ത് ജനിച്ചുവെന്ന പേരിൽ ദേശവാദികൾ പടച്ചുവിട്ട വിവാദങ്ങളുടെ ആക്രമണം എക്കാലവും അവരെ തേടിവന്നു. തൊണ്ണൂറുകളുടെ മധ്യ-അവസാന ഘട്ടങ്ങളിലും പിന്നീട് 2004-ലും ഇന്ത്യൻ ദേശീയത്വമെന്ന പ്രാദേശിക സങ്കല്പത്തെച്ചൊല്ലി അവർ കൂടുതൽ ആക്രമിക്കപ്പെട്ടു. സ്കോട്ടിഷ് പൗരനായ അലൻ ഒക്ടോവിയൻ ഹ്യൂമെന്ന സ്കോട്ടിഷ് പൗരനാണ് 1885-ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സ്ഥാപകനെന്നതാണ് രസകരമായ കാര്യം. ആദ്യകാലത്തെ പ്രമുഖ കോൺഗ്രസ് നേതാക്കളായിരുന്നത് മക്കയിൽ ജനിച്ച മൗലാനാ അബുൾകലാം ആസാദ്, ഐറിഷ് വനിതയായ ആനി ബസന്റ്, ഇംഗ്ലീഷുകാരായ വില്യം വെഡ്ഡർബേൺ, നെല്ലി സെൻഗുപ്ത എന്നിവരായിരുന്നു. കോൺഗ്രസ് പാർട്ടിയെ വിശാലവീക്ഷണമുള്ളതും വൈവിധ്യമുള്ളതുമായ ഇന്ത്യയുടെ ചെറുരൂപമായി കാണാനാഗ്രഹിച്ച കോൺഗ്രസിന്റെ എക്കാലത്തെയും മഹാനായ നേതാവ് മഹാത്മാഗാന്ധിയുടെ വീക്ഷണങ്ങളാണ് ഈ ദേശീയവാദത്തിന് ഏറ്റവും വിരുദ്ധമായി ചൂണ്ടിക്കാട്ടാവുന്നത്.
പാർട്ടിയുടെ നേതൃസ്ഥാനത്തേക്ക് അവരോധിക്കപ്പെടുന്ന സമയത്ത്, വിദേശത്താണ് ജനിച്ചതെങ്കിലും ഇന്ത്യയെയാണ് താൻ സ്വന്തം രാജ്യമായി തിരഞ്ഞെടുത്തതെന്ന് പ്രഖ്യാപിച്ച് സോണിയതന്നെ തന്റെ ദേശീയത വ്യക്തമാക്കിയിരുന്നു. ''ഞാൻ ഇന്ത്യക്കാരിയാണ്. അവസാനശ്വാസംവരെ അതങ്ങനെത്തന്നെയായിരിക്കും. എന്റെ ജീവിതത്തേക്കാൾ എനിക്ക് പ്രിയപ്പെട്ടത് ഇന്ത്യയെന്ന എന്റെ മാതൃരാജ്യമാണ്'' -അവർ പറഞ്ഞുവെച്ചു. ശരിയായ ഇന്ത്യക്കാരനെന്ന യോഗ്യത നൽകേണ്ടത് ആർക്കൊക്കെയാണെന്ന് നിശ്ചയിക്കാൻ നമ്മുടെ രാഷ്ട്രീയനേതാക്കൾക്കോ പാർലമെന്റിനുതന്നെയോ നമ്മൾ അനുവാദം നൽകുമോയെന്നതാണ് ശരിക്കുള്ള ചോദ്യം.
ഇന്ന് സോണിയാഗാന്ധിയുടെ രാഷ്ട്രീയനേതൃത്വത്തെയും അവരുടെ പാർട്ടിയെയും സഖ്യത്തെയുമെല്ലാം നമ്മൾ അംഗീകരിച്ചുകഴിഞ്ഞു. 2014-ലെ പൊതുതിരഞ്ഞെടുപ്പിൽ കോൺഗ്രസിന് തിരിച്ചടി നേരിട്ടിട്ടും പാർട്ടിയുടെ നേതൃസ്ഥാനത്ത് അവർ അനിഷേധ്യയായി തുടർന്നു. ഇന്നവർ പുതിയ നേതൃത്വത്തിനായി വഴിമാറുമ്പോൾ, എന്താണ് അവർ അവശേഷിപ്പിച്ചുപോകുന്ന പാരമ്പര്യം? ആശയങ്ങൾ തമ്മിൽ ഭിന്നത നിലനിൽക്കുന്ന ദേശീയ സാഹചര്യങ്ങളിൽ കോൺഗ്രസിന്റെ സ്ഥാനം അരക്കിട്ടുറപ്പിക്കുന്നതിൽ പൂർണവിജയമാകാൻ അവർക്കായി. ജാതിയുടെയും മതത്തിന്റെയും പേരുപറഞ്ഞ് വോട്ടുതേടുന്ന എതിർപാർട്ടികളിൽനിന്ന് വിഭിന്നമായി കോൺഗ്രസിനെ ഇന്ത്യയുടെ സമ്പന്നമായ വൈവിധ്യത്തിലും ബഹുവിശ്വാസത്തിലും അധിഷ്ഠിതമായി നിലനിർത്തുന്നതിലുള്ള അചഞ്ചലമായ ഉത്തരവാദിത്വബോധത്തിൽ അവർ ഉറച്ചുനിന്നു.
വികസന മുന്നേറ്റത്തിൽ ദൂരവ്യാപകഫലമുണ്ടാക്കുന്ന, ഭക്ഷണത്തിനും വിദ്യാഭ്യാസത്തിനും തൊഴിലിനുമുള്ള അവകാശങ്ങൾ സംരക്ഷിക്കുന്നതിനും നടപ്പാക്കുന്നതിനുമായി വിവിധ പദ്ധതികൾ യു.പി.എ. ഭരണകാലത്തുകൊണ്ടുവരാൻ അവർക്കായി.
ആർക്കുവേണ്ടിയാണ് ഇന്ത്യ തിളങ്ങേണ്ടത് എന്ന് സ്വയംപോലും ചോദിക്കാതെ 'ഇന്ത്യ തിളങ്ങുന്നു'വെന്ന് കൊട്ടിഘോഷിക്കുന്ന ബിജെപി.നേതൃത്വത്തിലുള്ള എൻ.ഡി.എ.സഖ്യവും എല്ലാ വികസനപദ്ധതികളെയും അതുകൊണ്ടുവരുന്ന സാമ്പത്തിക വളർച്ചയെപ്പോലും പരിഗണിക്കാതെ കണ്ണടച്ച് എതിർക്കുന്ന ഇടതുപക്ഷവുമാണ് നമുക്കുമുന്നിലുള്ളത്. എന്നാൽ, സാമൂഹികക്ഷേമവും വികസനവും ഒന്നിച്ചുനിർത്തിയുള്ള വികസനമുന്നേറ്റമാണ് സോണിയയ്ക്കുകീഴിൽ യു.പി.എ. കാഴ്ചവെച്ചത്. ഒരു പുതിയ ഇന്ത്യയെ കെട്ടിപ്പടുക്കുന്നതിനായി സോഷ്യലിസ്റ്റ് നയമെന്ന് ചിലരെങ്കിലും പറയുന്ന കേന്ദ്രീകൃതനിലപാടിലൂന്നിയ ശക്തമായ അടിത്തറയാണ് സോണിയ ഇതിലൂടെ ഉണ്ടാക്കിയെടുത്തത്.
ശരിയായ ജീവിതകഥയ്ക്കായി താൻ സ്വന്തമായൊരു പുസ്തകമെഴുതുന്നതുവരെ കാത്തിരിക്കണമെന്ന് 2014-ൽ സോണിയ പറഞ്ഞിരുന്നു. 71 വയസ്സ് പൂർത്തിയായി, കോൺഗ്രസ് അധ്യക്ഷസ്ഥാനത്തുനിന്ന് സോണിയ പടിയിറങ്ങുന്ന ഈ വേളയിൽ ലക്ഷക്കണക്കിന് പേരുടെ പ്രതിനിധിയായി ഞാൻ പറയുന്നു. ഞങ്ങളാ പുസ്തകത്തിനായി കാത്തിരിക്കുന്നു...
കടപ്പാട്: മാതൃഭൂമി
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയെക്കാൻ തയ്യാറെടുക്കവേ
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- അഭിപ്രായ സർവേകളെയും കവച്ചുവെക്കുന്ന പ്രകടനം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ എൽഡിഎഫ്; 20ൽ ഇരുപതും മോഹിച്ച് യുഡിഎഫും; ന്യൂനപക്ഷ വോട്ടുകളിൽ ഇരുമുന്നണികൾക്കും വലിയ പ്രതീക്ഷ; പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലേക്ക് കേരളം; 13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങളിൽ 26ന് ജനവിധി
- ജി കൃഷ്ണകുമാറിന്റെ കണ്ണിന് പരിക്കേറ്റ സംഭവത്തിൽ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ; പിടിയിലായത് ബിജെപി കുണ്ടറ പഞ്ചായത്ത് സമിതി ജന.സെക്രട്ടറി സനൽ; സനലിന്റെ കൈ തട്ടിയാണ് അപകടം ഉണ്ടായതെന്ന് സൂചന; എൻഡിഎ സ്ഥാനാർത്ഥി പരാതി നൽകിയത് സിപിഎം പ്രവർത്തകർ ആക്രമിച്ചു എന്ന് ആരോപിച്ച്
- വെടിക്കെട്ട് സെഞ്ചുറിയുമായി യശസ്വി ജയ്സ്വാൾ; നായകന്റെ ഇന്നിങ്സുമായി സഞ്ജു; അഞ്ച് വിക്കറ്റെടുത്ത സന്ദീപ് ശർമയും; വീണ്ടും മുംബൈ ഇന്ത്യൻസിനെ കീഴടക്കി രാജസ്ഥാൻ റോയൽസ്; ഒൻപത് വിക്കറ്റ് ജയത്തോടെ പ്ലേ ഓഫിന് അരികെ
- പ്രധാനമന്ത്രിയുടെ വിവാദ പരാമർശം; നിരവധി പരാതികൾ ലഭിച്ചിട്ടും നടപടി എടുക്കാതെ തിരഞ്ഞെടുപ്പ് കമ്മീഷൻ; ജനകീയ വിഷയങ്ങൾ ചർച്ചയാകാതിരിക്കാനുള്ള വഴിതിരിച്ചുവിടലെന്ന് കണ്ട് കോൺഗ്രസ്; ഒരു പരിധിക്കപ്പുറം വിഷയം ഉയർത്തേണ്ടെന്ന നിലപാടിൽ നേതാക്കൾ
- 'തലക്ക് പകരം കാലാണ് ആദ്യം വന്നത്; എന്നിട്ടും കയ്യിൽ നിന്ന് സോപ്പ് വഴുതി വീഴുന്ന പോലെ കുട്ടി മുഴുവനായും പുറത്തേക്ക് ചാടി': വീട്ടിൽ പ്രസവിച്ചതിന്റെ അനുഭവം പറഞ്ഞ് യുവതിയുടെ കുറിപ്പ്; സ്കാനിങ്ങും മരുന്നുകളും ആവശ്യമില്ല; ആധുനിക വൈദ്യത്തിനെതിരെ ഇസ്ലാമിക് അക്യൂപങ്ചറുകാർ
- ബാങ്ക് ലോക്കർ മുറിയിൽ വിഷവാതകം; സ്വർണം വയ്ക്കാൻ ലോക്കർ മുറിയിൽ പ്രവേശിച്ച മൂന്ന് ജീവനക്കാരികൾ അബോധാവസ്ഥയിൽ ആശുപത്രിയിൽ; കാർബൺ മൊണോക്സൈഡ് വാതകത്തിന്റെ സാന്നിധ്യം സംശയിക്കുന്നതായി പൊലീസ്
- തെങ്ങമത്ത് കെട്ടിട ഉടമയെയും ഭർത്താവിനെയും ഭർതൃപിതാവിനെയും മർദിച്ചതിന് നാല് സിപിഎം നേതാക്കൾക്കെതിരേ കേസ്; കടമുറിയിൽ സുക്ഷിച്ചിരുന്ന 1.72 ലക്ഷം രൂപ ഉടമയും ബന്ധുക്കളും ചേർന്ന് മോഷ്ടിച്ചുവെന്ന് സിപിഎം നേതാക്കളുടെ പരാതി; ക്രൂരമർദനമേറ്റ ഉടമയും ബന്ധുക്കളും കേസിൽ പ്രതിയായേക്കും
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍