'ഔട്ട് ഓഫ് സിലബസ്' എന്ന ചിത്രത്തിലൂടെ തുടക്കം; മലയാളം തഴഞ്ഞപ്പോൾ ശോഭിച്ചത് തമിഴകത്തിൽ; ബാംഗ്ലൂർ ഡേയ്സിലെ സാറയിലൂടെ ഗംഭീര തിരിച്ചുവരവ്; ടേക്ക് ഓഫിലെ സമീറയെ അനശ്വരമാക്കിയപ്പോൾ രാജ്യാന്തര മേളയിൽ മികച്ച നടിയായി; ഇർഫാനൊപ്പം ബോളിവുഡിലും കൈവെച്ചു; കസബ വിമർശനത്തിൽ ജൂഡിനോട് ഒഎംകെവി പറഞ്ഞ പാർവതി വ്യത്യസ്തയാക്കുന്നത് നിലപാടുകളിലെ വ്യക്തത കൊണ്ട്
മറുനാടൻ ഡെസ്ക്ക്
തിരുവനന്തപുരം: മലയാള സിനിമ ഒരു മാറ്റത്തിന്റെ വക്കിലാണ്. ഒരുകാലത്ത് മലയാളം സിനിമയിൽ കുത്തിനിറച്ചിരുന്ന സ്ത്രീവിരുദ്ധത നിറഞ്ഞ ഡയലോഗുകളോട് സുല്ലു പറയാൻ മുന്നിലുള്ള സംവിധാകരും നടന്മാരുമുണ്ട്. ആ പെൺ ശബ്ദത്തിന്റെ പിറവിയാണ് വുമൺ ഇൻ സിനിമ കളക്ടീവ് എന്ന സംഘടനയുടെ പിറവിയിലൂടെ ഉണ്ടായത്. ഈ കൂട്ടത്തിൽ നിലപാടുകളുടെ വ്യക്തത കൊണ്ടും കഴിവു കൊണ്ടും മുന്നിൽ നിന്നവരുടെ കൂട്ടത്തിലാണ് നടി പാർവതി. മമ്മൂട്ടിക്കും മോഹൻലാലിനും നേടാൻ സാധിക്കാത്ത ഒരു അപൂർവ അവാർഡ് കൂടി നേടിയ വ്യക്തിയാണ് അവർ. ഗോവയിൽ നടന്ന രാജ്യാന്തര ചലച്ചിത്ര മേളയിൽ മികച്ച നടിക്കുള്ള പുരസ്ക്കാരം അവർ നേടിയത് ലോകത്തിന്റെ വിവിധ ഇടങ്ങളിലുള്ള അഭിനേതാക്കളോട് പടപൊരുതിയാണ്.
എന്നാൽ, സ്ത്രീശബ്ദങ്ങൾ ഉയരാൻ അനുവദിക്കരുത് എന്ന പുരുഷ മേധാവിത്വം പുലർത്തുന്ന മലയാളം സിനിമാക്കാർക്ക് പാർവതിയുടെ നേട്ടവും അവരുടെ നിലപാടുകളും ദഹിച്ച മട്ടില്ല. ഇതിനിടെ മമ്മൂട്ടിയുടെ കസബയിൽ കഥാപാത്രത്തെ വിമർശിച്ചതിന്റെ പേരിൽ അദ്ദേഹത്തിന്റെ ആരാധകർ നിരന്തരം ആക്രമണം തൊടുക്കുകയാണ് അവർക്കെതിരെ.
എന്നാൽ, ഈ ആക്രമണങ്ങളിലും കുലുങ്ങാതെ അതിന് ചുട്ട മറുപടി നൽകാൻ പാർവതിക്ക് സാധിക്കുന്നുണ്ട്. ഏറ്റവും ഒടുവിൽ ജൂഡ് ആന്റണിയുടെ പരിഹാസം നിരഞ്ഞ പോസ്റ്റിനോട് ഒഎംകെവി കാണിച്ച് ചുട്ട മറുപടിയും നൽകി അവർ. തന്റെ നിലപാടുകൾ ഉറക്കെ പറയാൻ ധൈര്യം കാണിച്ച പാർവതിക്ക് പിന്തുണയുമായി പലരും രംഗത്തുണ്ട്. മന്ത്രി തോമസ് ഐസക്ക് പോലും അവരുടെ നിലപാടുകളെ അനുകൂലിച്ച് രംഗത്തുണ്ട്.
മെഗാതാരത്തെ നോവിച്ചൽ സിനിമയിൽ നിലനിൽക്കാൻ സാധിക്കുമോ എന്നു ചോദിക്കുന്നവർക്ക് കൃത്യമായ മറുപടിയും അവർക്കുണ്ട്. നടിയെന്ന നിലയിൽ മാറ്റുതെളിയിച്ച പ്രകടനം തന്നെയാണ് പാർവതിയുടേത്. അങ്ങനെയുള്ള പ്രയാണം ഒരു സുപ്രഭാതത്തിൽ ഉണ്ടായതല്ല. സഹ നടിയായി തുടങ്ങി അഭിനയ മികവു കൊണ്ടാണ് അവർ തന്റേതായ സ്ഥാനം മലയാള സിനിമയിൽ നേടിയെടുത്തത്. ആ പ്രയാണത്തിന്റെ കഥ ഇങ്ങനെയാണ്:
'ഔട്ട് ഓഫ് സിലബസ്' എന്ന ചിത്രത്തിലെ സഹതാരമായി അഭിനയ രംഗത്ത്
കോഴിക്കോട് സ്വദേശിനിയായ പാർവതി 2006ൽ പുറത്തിറങ്ങിയ 'ഔട്ട് ഓഫ് സിലബസ്' എന്ന സിനിമയിലൂടെയാണ് അഭിനയ രംഗത്ത് എത്തിയത്. കാമ്പസ് പശ്ചാത്തലത്തിൽ ഒരുക്കിയ ചിത്രത്തിൽ ഗായത്രി എന്ന കഥാപാത്രമായിട്ടാണ് പാർവതിയുടെ അരങ്ങേറ്റം. നോട്ട്ബുക്കിലെ പൂജ എന്ന വ്യത്യസ്ത കഥാപാത്രമായെത്തിയാണ് പാർവതി മേനോൻ പിന്നെ പ്രേക്ഷകരിൽ അറിയപ്പെട്ടത്. ആദ്യ ചിത്രത്തിൽ നായികാ വേഷം അവർക്കായിരുന്നില്ല. പിന്നീട് പുറത്തിറങ്ങിയ നോട്ട്ബുക്ക് എന്ന ചിത്രത്തിൽ ശ്രദ്ധിക്കപ്പെട്ട വേഷമായിരുന്നു പാർവതിക്ക്. നായികാ തുല്യമായ വേഷത്തിൽ അവർ ശരിക്കും തിളങ്ങുകയും ചെയ്തു.
പിന്നീട് പുറത്തിറങ്ങിയ വിനോദയാത്ര, ഫ്ലാഷ് എന്നീ ചിത്രങ്ങളിലും വലിയ പ്രാധാന്യം പാർവതിക്ക് ലഭിച്ചില്ല. പിന്നീട് കുറച്ചു കാലത്തേക്ക് അവരെ കണ്ടുമില്ല. നാല് വർഷത്തെ ഇടവേളയ്ക്കുശേഷമാണ് മലയാളത്തിൽ സിറ്റി ഓഫ് ഗോഡിലൂടെ നടി തിരിച്ചുവരവ് നടത്തിയത്. ഈ സിനമയിലെ വേഷവും വേണ്ടവിധത്തിൽ ശ്രദ്ധിക്കപ്പെട്ടില്ല. ഇതിനിടെ അന്യഭാഷയിലേക്ക് ചുവടുവെച്ചു അവർ അവിടെ ശക്തമായ വേഷങ്ങൾ ചെയ്തു അവർ. മാരിയാൻ , ചെന്നൈയിൽ ഒരു നാൾ , ഉത്തമ വില്ലൻ തുടങ്ങിയ ചിത്രങ്ങളിലൂടെ തമിഴിലും പാർവ്വതി തിളങ്ങി. ഇതോടെ തെന്നിന്ത്യയിലെ ശ്രദ്ധേയ നടിയായി അവർ മാറി.
അതിനുശേഷം 2014ൽ ആണ് പാർവതിയെ ബാംഗ്ലൂർ ഡെയ്സിലേക്ക് വിളിക്കുന്നത്. പരാജയങ്ങൾക്കിടയിൽ മലയാളത്തിൽ ബാംഗ്ലൂർ ഡെയ്സാണ് പാർവതിയെ തുണച്ചത്. ശക്തമായ അഭിനയമായിരുന്നു താരം കാഴ്ചവെച്ചത്. അങ്ങനെ സെറ മലയാളികളുടെ മനസ്സിൽ ഇടംപിടിച്ചു. തന്റെ ഉള്ളിലെ മികച്ച അഭിനേത്രിയെ കണ്ടെത്തിയ ചിത്രം കൂടിയായിരുന്നു അത്. ഇതിന് ശേഷം മലയാളം സിനിമയിൽ കൂടുതൽ സെലക്ടീവായി അവർ.
കരിയർ ബെസ്റ്റായി മൊയ്തീന്റെ കാഞ്ചനമാല
മലയാള സിനിമയിൽ നായികാപ്രാധാന്യമുള്ള വേഷമായിരുന്നു എന്നു നിന്റെ മൊയ്തീൻ എന്ന സിനിമ. ഈ സിനിമ പാർവതിയുടെ സിനിമാ ജീവിതം തന്നെ മാറ്റിമറിച്ചു. ജീവിച്ചിരിക്കുന്ന കാഞ്ചനമാലയുടെ വേഷത്തെ ഗംഭീരമായി തന്നെ കോഴിക്കോട്ടുകാരിയായ ഈ നടി ചെയ്തു. കാഞ്ചന മാലയാകാൻ മാനസികമായ തയ്യാറെടുപ്പുകളും പാർവ്വതി നടത്തി. ഇതോടെ എല്ലാവരുടെയും പ്രിയപ്പെട്ട നടിയായി എന്നു പറയാം. ഭാഗ്യം പാർവതിയുടെ കൂടെയായി.
തമിഴകത്തിൽ മാരിയാനിലെ മികച്ച അഭിനയത്തിന് ഒട്ടേറെ അവാർഡുകൾ താരത്തെ തേടിയെത്തിയിരുന്നു. പാർവ്വതിയുടേതായി വന്ന ചാർലി എന്ന സിനിമയും വളരെ ഹിറ്റായി മാറി. ദുൽഖർ നായകനായി ചിത്രം ബോക്സോഫീസിലും തരംഗമായതോടെ ബോളിവുഡിൽ നിന്നും വിളിയെത്തി. ഇതിനിടെയാണ് ടോക്ക് ഓഫ് എന്ന ചിത്രത്തിന്റെ ആത്മാവായി തന്നെ നടിയെത്തിയത്. ഈ ചിത്രത്തിലൂടെ രാജ്യന്തര പ്രശ്തി തന്നെ തേടിയെുത്തും.
മഹേഷ് നാരായണൻ സംവിധാനം ചെയ്ത ടേക്ക് ഓഫ് എന്ന ചിത്രത്തിലെ പ്രകടനമാണ് പാർവതിയെ മികച്ച നടിയാക്കിയത്. പത്തുലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ മലയാളത്തിൽ നിന്ന് ആദ്യമായാണ് ഒരു നടി മികച്ച നടിയായി തെരഞ്ഞെടുക്കപ്പെടുന്നത്. ചിത്രത്തിൽ സമീറയെന്ന ഇന്ത്യൻ നേഴ്സായി വേഷമിട്ട പാർവതി ഉജ്ജ്വല പ്രകടനമാണ് കാഴ്ചവെച്ചതെന്ന് ജൂറി വിലയിരുത്തി. അത് വലിയൊരു അഗീകാരമായും മാറി
പുരസ്കാരം ഏറ്റുവാങ്ങാനായി വേദിയിലെത്തിയ പാർവതി, അന്തരിച്ച സംവിധായകൻ രാജേഷ്പിള്ളയുടെ ഓർമ്മകളിൽ വിതുമ്പിയതും മാധ്യമ ശ്രദ്ദ നേടി. രാജേഷ്പിള്ളയെന്ന സംവിധായകന്റെ സ്വപ്നമാണ് ഈ ചിത്രത്തിലൂടെ സാക്ഷാത്ക്കരിക്കപ്പെട്ടതെന്നും അതിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ടെന്നും പാർവതി കൂട്ടിച്ചേർത്തു. മേളയിൽ മലയാളത്തിൽ നിന്ന് ഇടംപിടിച്ച ഏക കഥാചിത്രവും ഇതുതന്നെയായിരുന്നു. മേളയുടെ അന്താരാഷ്ട്ര മത്സര വിഭാഗത്തിൽ ഉൾപ്പടെ മൂന്ന് വിഭാഗത്തിലാണ് ടേക്ക് ഓഫ് മാറ്റുരച്ചു വിജയിച്ചത്.
പേരിലെ മോനോൻ ഉപേക്ഷിച്ചു, പാർവതി എന്നു മാത്രം വിളിക്കൂവെന്നു പറഞ്ഞ സാമൂഹ്യ ജീവി
സിനിമയിൽ എത്തിയപ്പോൾ പേരിനൊപ്പം പാർവതി മേനോൻ എന്നും നായിക കൂട്ടിച്ചേർന്നിരുന്നു. എന്നാൽ, സോഷ്യൽ മീഡിയയിൽ അടക്കം ജാതിവാൽ ഉപേക്ഷിക്കാൻ ആഹ്വാനങ്ങൾ ഉണ്ടായതോടെ ജാതിപ്പേരിൽ അറിയപ്പെടാൻ താൽപര്യമില്ലെന്നു പരസ്യമായി പ്രഖ്യാപിച്ചു അവർ. തന്റെ പേരിനോടു കൂടെ മേനോൻ ചേർത്ത് ഇനിയും വിളിക്കരുത്. പാർവതി എന്നു മാത്രം വിളിക്കപ്പെടാനാണ് തനിക്ക് ആഗ്രഹം. കഴിഞ്ഞ പത്തുവർഷമായി തെറ്റായ പേരിലാണ് താൻ അറിയപ്പെട്ടത്. പാർവതി എന്നാണ് തന്റെ പേര്. എന്നാൽ പലരും പാർവതി മേനോൻ എന്നാണ് വിളിക്കുന്നത്. ജാതിപ്പേരിൽ അറിയപ്പെടാൻ ആഗ്രഹിക്കുന്നില്ലെന്നും പാർവതി പറഞ്ഞു.
ബോളിവുഡിലും കൈവെച്ചു
വ്യത്യസ്ത വേഷങ്ങൾ തെരഞ്ഞെടുക്കാനാണ് പാർവ്വതിക്ക് താൽപര്യം. അതുകൊണ്ട് തന്നെ തുടർച്ചയായി സിനിമകൾ ചെയ്യുന്നതിനും അവർക്ക് താൽപ്പര്യമില്ല. ഏറ്റെടുത്ത സിനിമകൾ പൂർത്തിയാക്കി കഴിഞ്ഞാൽ ഇടവേള അനിവാര്യമാണെന്നാണ് താരത്തിന്റെ പോളിസി. ഇത് അഭിനയത്തിന് ഉപകാരം ചെയ്യുമെന്നും അവർ പറയുന്നു. സെലക്ഷനിലെ മികവ് തന്നെയാണ് അവരുടെ സിനിമകളിലെ മികച്ച പ്രകടനത്തിന് ആധാരവും. ർഫാൻ ഖാൻ നായകനായി എത്തിയ ഖ്വരീബ് ഖ്വരീബ് സിങ്കിൾ എന്ന ചിത്രത്തിലൂടെയാണ് ബോളിവുഡിലും പാർവതി കൈവെച്ചത്. ഇത് ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു.
പലപ്പോഴും പലരും തന്നെ അഹങ്കാരിയായി കണ്ടു തുടങ്ങിയത് അഭിനയിക്കുന്ന സിനിമയുടെ സ്ക്രിപ്ട് കാണണമെന്ന് പറഞ്ഞപ്പോഴാണെന്നും അവർ തുറന്നു പറയാൻ മടിച്ചില്ല പാർവത്. സോഷ്യൽ മീഡിയയിലെ മീ ടൂ കാമ്പയിനുകളോട് അനുകൂലമായി പ്രതികരിക്കുകയും ചെയ്തു പാർവതി. കാലഘട്ടമാണ് തന്റെ തന്റേടിയാക്കിയതും വായാടിയാക്കിയതുമെന്നാണ് പാർവതി തുറന്നു പറഞ്ഞത്. സ്കൂളിൽ പഠിക്കുമ്പോൾ ഞാൻ വായാടിയൊന്നുമായിരുന്നില്ല. എന്നാൽ കൂട്ടുകാരോടും കുടുംബാംഗങ്ങളോടും ഒരായിരം ചോദ്യങ്ങൾ ചോദിക്കാനുണ്ടാകും. അത് തന്നെയാണ് ഇപ്പോഴും തുടരുന്നതെന്ന് പാർവതി പറഞ്ഞു. ഒരുകാലത്ത് മലയാളത്തിൽ നിന്ന് എനിക്ക് നിരവധി സിനിമകൾ ലഭിച്ചിരുന്നു. സ്ക്രിപ്റ്റ് വായിക്കണമെന്ന് ഞാൻ പറഞ്ഞപ്പോൾ എന്നെ അവർ അഹങ്കാരിയായി കണ്ടു. കലയെ സ്നേഹിക്കുന്നവരെ ആർക്കും തടയാനാകില്ല. കലയേയും. നിങ്ങൾക്ക് ഒരാളോട് എത്രകാലം വഴക്കടിക്കാൻ സാധിക്കും പാർവതി ചോദിച്ചു.
വിമൻ ഇൻ കളക്ടീവിന്റെ ലക്ഷ്യങ്ങളെക്കുറിച്ചും പാർവതി സംസാരിച്ചു. പീഡനത്തിലൂടെ ഒരിക്കലെങ്കിലും കടന്നു പോകാത്തവരുണ്ടെങ്കിൽ അവരെ എന്റെ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്ന് അഭിനന്ദിക്കുന്നു. ഭൂരിപക്ഷം ആളുകളും ഈ അനുഭവത്തിലൂടെ കടന്നുപോയവരായിരിക്കും. ഇത്തരം സാഹചര്യത്തിലൂടെ കടന്നു പോകുമ്പോൾ പിന്തുണയ്ക്കുന്ന ഒരു സംസ്കാരം നമ്മൾ ഇതുവരെ വളർത്തി എടുത്തിട്ടില്ല. അതിജീവിച്ചവർ എല്ലായ്പ്പോഴും ഒറ്റപ്പെടും. പീഡിപ്പിച്ചയാളുടെ പേര് പറയാൻ പലരും എന്നെ നിർബന്ധിച്ചിട്ടുണ്ട്. അത് പുറത്തു പറഞ്ഞാൽ ഞാൻ മാത്രമേ ഉണ്ടാകൂ. മറ്റുള്ളവർ കർട്ടന് പിന്നിൽ ഒളിക്കും. എന്റെ കൈയിൽ തെളിവില്ല. അതുകൊണ്ട് എല്ലാവരും മുന്നോട്ട് വന്ന് പറയണം. എങ്കിൽ മാത്രമേ ഇത്തരക്കാരുടെ ശല്യം അവസാനിക്കൂ എന്നായിരുന്നു പാർവതിയുടെ പ്രതികരണം.
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്