വീട്ടിലെ അളവെടുപ്പോടെ സഹാറ മുതലാളിയെ അഴിക്കുള്ളിലാക്കിയ എബ്രഹാം പിണങ്ങി; ഒന്നും താനറിഞ്ഞിരുന്നില്ലെന്ന് സുഹൃത്തിന്റെ ഭാര്യയോട് വിളിച്ചറിയിച്ചിട്ടും പിണക്കം മാറിയില്ല; സത്യസന്ധതയുടെ ആൾരൂപങ്ങളെ തമ്മിലടിപ്പിച്ച് നേട്ടമുണ്ടാക്കിയത് സിവിൽ സർവ്വീസിലെ തന്ത്രശാലികൾ; ഐഎംജി ഡയറക്ടറെ മുഖ്യമന്ത്രി സസ്പെന്റ് ചെയ്യുമ്പോൾ ചീഫ് സെക്രട്ടറിയുടെ കസേരയിൽ കെഎം എബ്രഹാമും; ജേക്കബ് തോമസിനെ പുകച്ച് പുറത്ത് ചാടിച്ചത് ഐഎസ്എസ്-ഐപിഎസ് ലോബി തന്നെ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ധനവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയായരിക്കെ കെ.എം.എബ്രഹാമിന്റെ വീട്ടിൽ വിജിലൻസ് പരിശോധന നടത്തി. സഹാറാ ഉടമ സുബ്രതോ റോയിയെ അഴിക്കുള്ളിലാക്കി ക്ലീൻ ഇമേജിന് പേരെടുത്ത കെഎം എബ്രഹാമിനെ വേദനപ്പിച്ച സംഭവം. ഇത് മുതലെടുക്കാൻ പലരുമെത്തി. ജേക്കബ് തോമസിന്റെ അഴിമതി വിരുദ്ധ നീക്കത്തെ ഭയന്ന പലരും. ഒടുവിൽ വിജിലൻസ് ടീം ലീഡർ എന്ന നിലയിൽ ആക്ഷേപത്തിന്റെ ഉത്തരവാദിത്വം ഏൽക്കുന്നുവെന്ന ജേക്കബ് തോമസ് വിശദീകരിച്ചു. താനറിയാതെ നടന്ന നീക്കമാണ് ഇതെന്നും കൂട്ടിച്ചേർത്തു.
കെ.എം.എബ്രഹാം സഹപ്രവർത്തകനും സുഹൃത്തുമാണ്. പരിശോധന അറിഞ്ഞപ്പോൾ തന്നെ എബ്രഹാമിന്റെ ഭാര്യയെ വിളിക്കാൻ സന്നദ്ധനായെന്നും ജേക്കബ് തോമസ് വെളിപ്പെടുത്തിയിരുന്നു. പിന്നീട് ഈ കേസ് വിജിലൻസ് എഴുതിത്ത്ത്ത്ത്ത്തള്ളി. ജേക്കബ് തോമസ് വിജലൻസ് ഡയറക്ടർ സ്ഥാനം ഒഴിഞ്ഞതിന് ശേഷമായിരുന്നു ഇത്. നളിനി നെറ്റോ സ്ഥാനം ഒഴിഞ്ഞതോടെ കെഎം എബ്രഹാം ചീഫ് സെക്രട്ടറിയായി. ഈ ഡിസംബർ 31ന് എബ്രഹാം വിരമിക്കും. അതായത് ഇനിയുള്ളത് വിരലിൽ എണ്ണാവുന്ന നാളുകൾ മാത്രം. അതിന് മുമ്പ് ജേക്കബ് തോമസിന് സസ്പെൻഷൻ. ഇതിൽ ചീഫ് സെക്രട്ടറിയെന്ന നിലയിൽ കെ എം എബ്രഹാമിന്റെ ഇടപെടലും ഉണ്ടെന്ന് കരുതുന്നവരും ഉണ്ട്.
ധനവകുപ്പിന്റെ ചുമതലയിലുള്ള കെ എം എബ്രഹാമും അഴിമതിക്കാരുടെ പേടി സ്വപ്നമായിരുന്നു. കശുവണ്ടി വികസന കോർപ്പറേഷനിലെ തിരിമറി കണ്ടെത്തിയതും സിബിഐ അന്വേഷണത്തിലേക്ക് കാര്യങ്ങളെത്തിച്ചതും എബ്രഹാമായിരുന്നു. പലവിധത്തിലുള്ള സ്വാധീനങ്ങൾക്കും വഴങ്ങിയില്ല. ഇതൊക്കെയായിരുന്നു കെഎം എബ്രഹാമിനെ കുറിച്ച് പൊതുസമൂഹം ചർച്ച ചെയ്തിരുന്നത്. ഇതിനിടെയായിരുന്നു റെയ്ഡ്. കെ എം എബ്രഹാമിനേയും ജേക്കബ് തോമസിനേയും തെറ്റിക്കുകയെന്ന സമർത്ഥമായ കരുനീക്കമായിരുന്നു ഇതിന് കാരണം. കശുവണ്ടി വികസന കോർപ്പറേഷനിലെ അഴിമതി കണ്ടെത്തിയതിന്റെ പ്രതികാരം വീട്ടൽ. ജേക്കബ് തോമസ് സ്ത്യം തുറന്നു പറഞ്ഞെങ്കിലും കെ എം എബ്രഹാമിന്റെ മനസ്സിൽ കനൽ അടങ്ങിയിരുന്നില്ല. കൃത്യമായ സമയത്ത് ചീഫ് സെക്രട്ടറി ഇടപെട്ടു. അങ്ങനെ ജേക്കബ് തോമസ് പുറത്തുമായി എന്നാണ് ആരോപണം.
ഖജനാവിനെ താങ്ങി നിർത്താൻ പല നടപടികളും എടുത്ത ഉദ്യോഗസ്ഥനായിരുന്നു കെഎം എബ്രഹാം. കശുവണ്ടി വികസന കോർപറേഷനിലെ തീവെട്ടിക്കൊള്ളയിൽ ഇടതു വലതു പങ്കാളിത്തത്തിന്റെ ഞെട്ടിപ്പിക്കുന്ന തെളിവാണ് തന്റെ റിപ്പോർട്ടിൽ എബ്രഹാം കേരളാ ഹൈക്കോടതിയെ ധരിപ്പിച്ചത്. 2008 മുതൽ 2012 വരെ കോർപറേഷൻ വാങ്ങിയ തോട്ടണ്ടിയുടെ ശരാശരി 95 ശതമാനവും കോട്ടയത്തെ ജെഎംജെ ട്രേഡേഴ്സ് എന്ന ഒറ്റക്കമ്പനിയിൽ നിന്നാണ്. ഇതുമായി ബന്ധപ്പെട്ട് നിരവധി ശത്രുക്കളുണ്ടായിരുന്ന കെഎം എബ്രഹാമിനെ നാണംകെടുത്താനായിരുന്നു വിജിലൻസ് കേസ് എന്നാണ് സൂചന. ഇതിലേക്ക് ജേക്കബ് തോമസിനെ കണക്ട് ചെയ്ത് നേട്ടമുണ്ടാക്കുകയായിരുന്നു മറ്റ് ചില ഉദ്യോഗസ്ഥർ. ഈ ചതിയോടെ രണ്ട് സുഹൃത്തുക്കൾ അകന്നു.
ഇതിന് തെളിവായിരുന്നു കെഎം എബ്രഹാമിന്റെ വീട്ടിലെ പരിശോധന. ഇത് ജേക്കബ് തോമസ് ബോധപൂർവ്വം ചെയ്തതാണെന്ന് വരുത്തി തീർത്തു. അങ്ങനെ ഭരണത്തെ മുൾമുനയിലാക്കുക. ഇതിനായി ഐഎഎസുകാരെ സർക്കാരിനെതിരെ തിരിച്ചുവിടുകയും ചെയ്തു. എന്നാൽ തുറന്നു പറയാൻ ജേക്കബ് തോമസ് എത്തിയതോടെ പ്രശ്നങ്ങൾക്ക് പുതിയ മുഖം വന്നു. അതിനിടെ ടോം ജോസ് ഐഎഎസിനെതിരെ വിജിലൻസ് എടുത്ത നടപടിയും ചർച്ചയായി. ഈ കേസിൽ ടോം ജോസിനെ വിജിലൻസ് കുറ്റവിമുക്തനാക്കുകയും ചെയ്തു. പക്ഷേ കെ എം എബ്രഹാം കേസിന് വിരുദ്ധമായി ടോം ജോസിനെതിരെ ഉറച്ച നിലപാടാണ് ജേക്കബ് തോമസ് എടുത്തത്.
കെ എം എബ്രഹാമിനെ മുന്നിൽ നിർത്തിയുള്ള കളിയാണ് അഴിമതി ആരോപണ വിധേയരായ ഒരു കൂട്ടം സിവിൽ സർവ്വീസുകാർ നടത്തിയത്. ടോം ജോസ്, പോൾ ആന്റണി, ഷെയ്ക് പരീത് അങ്ങനെ പലരും ജേക്കബ് തോമസിനെതിരെ രംഹത്ത് വന്നു. ഇതിന്റെ സമ്മർദ്ദ ഫലമായിരുന്നു വിജിലൻസ് ഡയറക്ടർ സ്ഥാനത്തു നിന്നുള്ള ജേക്കബ് തോമസിന്റെ മാറ്റം. ഇതിനിടെ ജേക്കബ് തോമസിനൊപ്പം കെ എം എബ്രഹാമിനേയും സംരക്ഷിക്കുന്ന തരത്തിൽ മുഖ്യമന്ത്രി രംഗത്ത് വന്നു.
നിലവിൽ തൊഴിൽവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയും ഐഎഎസ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റുമാണ് ടോം ജോസ്. കെഎംഎംഎല്ലിൽ മഗ്നീഷ്യം സൾഫേറ്റ് വാങ്ങിയതിൽ ക്രമേക്കേട്, അനധികൃത സ്വത്ത് സമ്പാദ്യം എന്നിവയിൽ വിജിലൻസ് അന്വേഷണം നേരിടുന്നുണ്ടായിരുന്നു. ഇത് ജേക്കബ് തോമസ് കടുപ്പിക്കുമെന്ന സൂചന ലഭിച്ചതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. വ്യവസായ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയായിരുന്ന പോൾ ആന്റണിയും മലബാർ സിമന്റസ് അഴിമതി കേസിൽ കരിനിഴലിലാണ്. മുൻ എംഡി പത്മകുമാറിന് അറസ്റ്റിന് ശേഷവും സംരക്ഷണ കവചം ഒരുക്കുന്നുവെന്ന പരാതിയും ഉണ്ട്.
പോർട്ട് ഡയറക്ടറായിരുന്ന ഷെയ്ക് പരീതും ജേക്കബ് തോമസിന്റെ ശത്രുവായിരുന്നു. കെ എം എബ്രഹാമിനെ മുൻനിർത്തിയുള്ള കളികൾക്ക് ഐഎസ്എസ് അസോസിയേഷൻ സമർത്ഥമായി നീങ്ങി. ഇതിന് സൈബർ ഡോം അഴിമതിയിൽ കുടുങ്ങിയ ചില ഐപിഎസുകാരും കൂട്ടുകാരായി. വിജിലൻസിൽ ഇപ്പോഴും പൊലീസിൽ വിജിലൻസ് അന്വേഷണം നേരിടുന്ന ഉന്നതരുടെ അടുപ്പക്കാരുണ്ട്. ഇതിന്റെ സാധ്യതകൾ പരമാവധി ഉപയോഗിച്ച് കെഎം എബ്രഹാമിന്റെ വീട്ടിലെ റെയ്ഡ് വരെ കാര്യങ്ങളെത്തിച്ചു. എല്ലാം ജേക്കബ് തോമസിന്റെ തന്നിഷ്ടമാണെന്ന് വരുത്തുകയും ചെയ്തു. ഇത് ജേക്കബ് തോമസിന്റെ നീക്കമായി ചിത്രീകരിച്ചു. കെഎം എബ്രഹാമിനെതിരായ പരാതിക്കാൻ ജോമോൻ പുത്തൻപുരയ്ക്കൽ ജേക്കബ് തോമസിന്റെ ആളാണെന്ന് പോലും വിശ്വസിപ്പിച്ചു. ഇതിനിടെയിൽ മറഞ്ഞു നിന്നത് കശുവണ്ടി വികസന കോർപ്പറേഷനിൽ അഴിമതിക്ക് പിടിവീണ രാഷ്ട്രീയ നേതൃത്വമായിരുന്നു.
ഇവരും ജേക്കബ് തോമസിനേയും കെഎം എബ്രഹാമിനേയും ഒരുമിച്ച് പുറത്താക്കാൻ കരുക്കൾ നീക്കി. ആദ്യ ഘട്ടത്തിൽ വിജയിച്ചുവെങ്കിലും പണി കിട്ടിയത് ജേക്കബ് തോമസിന് മാത്രമായിരുന്നു. സർക്കാരുമായി സഹകരിച്ച് ചട്ടത്തിൽ ഒതുങ്ങാൻ കെ എം എബ്രഹാം തയ്യാറായിരുന്നു. എന്നാൽ അഴിമതിക്കെതിരെ വീറോടെ ജേക്കബ് തോമസ് പൊരുതി. പറയാനുള്ളതെല്ലാം തുറന്നു പറഞ്ഞു. അങ്ങനെ ഓഖിയിലും സത്യം പറഞ്ഞു. യഥാർത്ഥത്തിൽ അതൊരു ചട്ടലംഘനം ആയിരുന്നു. ഇത് ജേക്കബ് തോമസിനെ പുറത്താക്കാനുള്ള കാരണവുമായി. ജേക്കബ് തോമസിനെ സസെപെന്റ് ചെയ്യുമ്പോൾ ചീഫ് സെക്രട്ടറി പദത്തിൽ കെ എം എബ്രഹാമും.
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍