ആലപ്പുഴയിൽ തോമസ് ഐസക്ക്, കണ്ണൂരിൽ പി.ജയരാജൻ, എറണാകുളത്ത് രാജീവ്, കൊല്ലത്ത് ബാലഗോപാൽ, കോഴിക്കോട് പ്രദീപ് കുമാർ; റിപ്പോർട്ടർ ചാനൽ ഉടമ നികേഷ് കുമാറും പട്ടികയിൽ; ലോക്സഭാ സ്ഥാനാർത്ഥികളിൽ പ്രാഥമിക ചർച്ച തുടങ്ങി സിപിഎം; ധനമന്ത്രിയെ പാർലമെന്റിലേക്ക് മത്സരിപ്പിക്കാനുള്ള നീക്കത്തിന് പിന്നിൽ പിണറായിയുടെ പ്രത്യേക താൽപ്പര്യം; 2019ൽ 15 സീറ്റിൽ ഇടതിനെ ജയിപ്പിക്കാൻ കരുതലോടെ തന്ത്രങ്ങളൊരുക്കാൻ സിപിഎം
തിരുവനന്തപുരം: 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ സിറ്റിങ് എംപിമാരായ പികെ ശ്രീമതിയേയും പി കരുണാകരനേയും സിപിഎം മത്സരിപ്പിച്ചേക്കില്ല. ശ്രീമതിയെ സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമാക്കാനാണ് നീക്കം. മൂന്ന് ടേം പൂർത്തിയാക്കിയ കരുണാകരനേയും മാറ്റും. സിപിഎം സംസ്ഥാന നേതൃത്വത്തിൽ 2019ലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചർച്ചകൾ സജീവമായി. ആലപ്പുഴയിൽ ധനമന്ത്രി തോമസ് ഐസക്കിനെ സ്ഥാനാർത്ഥിയാക്കാനാണ് നീക്കം. പരമാവധി സീറ്റുകളിൽ ജയിക്കുകയെന്നതാണ് തന്ത്രം. ആലപ്പുഴ ചുവന്ന കോട്ടയാണ്. പക്ഷേ കെ സി വേണുഗോപാലിന്റെ ജനസമ്മതിയിൽ വിജയം സിപിഎമ്മിന് അന്യമാകുന്നു. ഈ സാഹചര്യത്തിലാണ് ആലപ്പുഴയിലെ വികസന നായകനെന്ന പരിവേഷമുള്ള തോമസ് ഐസക്കിനെ ലോക്സഭയിലേക്ക് മത്സരിപ്പിക്കാനുള്ള നീക്കം.
അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പ് സിപിഎമ്മിന് അതീവ നിർണ്ണായകമാണ്. കേന്ദ്രത്തിൽ മോദി വിരുദ്ധ തരംഗം അലയടിക്കുമെന്നാണ് സിപിഎം വിലയിരുത്തൽ. അതുകൊണ്ട് തന്നെ പരമാവധി ലോക്സഭാ അംഗങ്ങളെ ജയിപ്പിക്കണം. ബംഗാളിൽ സിപിഎമ്മിന് പഴയ കരുത്തില്ല. അതുകൊണ്ട് തന്നെ ത്രിപുരയിലും കേരളത്തിലും മാത്രമാണ് പ്രതീക്ഷ. കേരളത്തിലെ 20 സീറ്റിൽ പത്തിടത്തെങ്കിലും കുറഞ്ഞത് ജയിക്കണമെന്നതാണ് സിപിഎമ്മിന്റെ താൽപ്പര്യം. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ അഞ്ച് മാത്രമാണ് അരിവാൾ ചുറ്റിക നക്ഷത്രത്തിൽ കേരളത്തിൽ നിന്ന് ജയിച്ചത്. ഇതിൽ ആറ്റിങ്ങലിൽ നിന്നുള്ള എ സമ്പത്തിനും പാലക്കാടിന്റെ പ്രതിനിധിയായ എംബി രാജേഷിനും ആലത്തൂരിലെ പികെ ബിജുവിനും സീറ്റ് വീണ്ടും നൽകാനാണ് സാധ്യത. മൂവരും രണ്ട് ടേം പൂർത്തിയാക്കിയവരാണ്. പ്രത്യേക സാഹചര്യത്തിൽ അനുവദിക്കുന്ന ഇളവ് ഇവർക്ക് ലഭിക്കും. ആറ്റിങ്ങലിൽ എന്തുവന്നാലും സമ്പത്ത് തന്നെയാകും സ്ഥാനാർത്ഥിയെന്നാണ് സിപിഎം നൽകുന്ന സൂചന.
ആലപ്പുഴയിൽ ജീവന്മരണ പോരാട്ടത്തിനാണ് സിപിഎം ഒരുങ്ങുന്നത്. എങ്ങനേയും ജയിച്ചേ പറ്റൂ. അതിന് തോമസ് ഐസകാണ് നല്ലതെന്നാണ് വിലയിരുത്തൽ. കേരള നിയമസഭയിൽ സിപിഎമ്മിന് ഭൂരിപക്ഷത്തിന് അവശ്യത്തിന് അംഗങ്ങളുണ്ട്. അതുകൊണ്ട് തന്നെ ഐസക് എംപിയായി ജയിച്ചാലും മന്ത്രിസഭയ്ക്ക് കുഴപ്പമൊന്നും വരില്ല. ലോക്സഭാ തെരഞ്ഞെടുപ്പിലെ പ്രത്യേക സാഹചര്യത്തിൽ ഐസക് മത്സരിക്കണമെന്നാണ് പിണറായി-കോടിയേരി പക്ഷങ്ങളുടെ പൊതു നിലപാട്. എന്നാൽ ധനമന്ത്രിയും മുഖ്യമന്ത്രിയും അത്ര സുഖത്തിലല്ല. ഈ സാഹചര്യത്തിൽ ഐസക്കിനെ തിരുവനന്തപുരത്തു നിന്ന് ഒഴിവാക്കാനുള്ള കള്ളകളിയായും ഇതിനെ ചിത്രീകരിക്കുന്നുണ്ട് ആലപ്പുഴയിൽ തോറ്റാൽ ഐസകിന്റെ പ്രതിച്ഛായ ഇടിയും. ജയിച്ചാൽ ശല്യവും ഒഴിയും-ഇതാണ് പലരുടേയും മനസ്സിലെന്ന ചർച്ചയും സജീവമാണ്. പക്ഷേ പാർട്ടി പറയുന്നത് അനുസരിക്കുമെന്നതാണ് ഐസക്കിന്റെ നിലപാട്.
കേന്ദ്രത്തിൽ ബിജെപി ബദൽ അധികാരത്തിലെത്തിയാൽ തോമസ് ഐസക്കിന്റെ ഡൽഹിയിലെ സാന്നിധ്യം സിപിഎമ്മിന് ഗുണകരമാകുമെന്ന് വാദിക്കുന്നവരും ഉണ്ട്. എന്നാൽ കൊല്ലത്ത് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എംഎ ബേബിക്കുണ്ടായ അനുഭവം പാർട്ടിയുടെ മുന്നിലുണ്ട്. ഈ സാഹചര്യത്തിൽ കൂടിയാണ് ഐസകിനെ ഒതുക്കാനുള്ള നീക്കമായി ഇതിനെ പലരും വ്യഖ്യാനിക്കുന്നത്. കോഴിക്കോടും സിറ്റിങ് എംഎൽഎ സ്ഥാനാർത്ഥിയാകാൻ സാധ്യത ഏറെയാണ്. കഴിഞ്ഞ തവണ കേന്ദ്ര കമ്മറ്റി അംഗം വിജയരാഘവനെ മത്സരിപ്പിച്ചത് യുഡിഎഫിൽ നിന്ന് സീറ്റ് പിടിച്ചെടുക്കാനാണ്. എന്നാൽ പദ്ധതി വിജയിച്ചില്ല. ഈ സാഹചര്യത്തിൽ ജനകീയനായ പ്രദീപ് കുമാറിനെ സ്ഥാനാർത്ഥിയാക്കും. പ്രദീപ് കുമാറിന്റെ ജയം ഉറപ്പാണെന്നും സിപിഎം വിലയിരുത്തുന്നു.
എറണാകുളത്ത് പി രാജീവും കൊല്ലത്ത് ബാലഗോപാലും സ്ഥാനാർത്ഥികളാകും. ചാലക്കുടിയിൽ ഇന്നസെന്റാണ് സിറ്റിങ് എംപി. ഇവിടുത്തെ സ്ഥാനാർത്ഥിയിൽ സിപിഎമ്മിന് തീരുമാനമെടുക്കാനായിട്ടില്ല. ഇന്നസെന്റ് മത്സരിക്കാൻ തയ്യാറായാൽ സീറ്റു നൽകും. ആരോഗ്യ കാരണങ്ങളാൽ ഇന്നസെന്റ് പിന്മാറുമെന്നും പാർട്ടി വിലയിരുത്തുന്നു. ഇടുക്കിയിൽ ജോയിസ് ജോർജിന് തന്നെയാകും സാധ്യത. പത്തനംതിട്ടയിലും കോട്ടയത്തും തീരുമാനം ഉടനുണ്ടാകില്ല. കെ എം മാണിയുടെ കേരളാ കോൺഗ്രസ് ഇടതുമുന്നണിയിലെത്തുമോ എന്ന ചർച്ചകൾ സജീവമാണ്. അതിന് ശേഷം മാത്രമേ ഈ സീറ്റുകളിൽ തീരുമാനം ഉണ്ടാകൂ.
കണ്ണൂരിൽ പികെ ശ്രീമതിയാണ് എംപി. കോൺഗ്രസിന്റെ കെ സുധാകരനെ വാശിയേറിയ പോരാട്ടത്തിലാണ് ശ്രീമതി തോൽപ്പിച്ചത്. ഇതിന് ശേഷം ചില ഗ്രൂപ്പ് പ്രശ്നങ്ങളും കണ്ണൂരിലുണ്ടായി. ഈ സാഹചര്യത്തിൽ ശ്രീമതിയെ മാറ്റി കണ്ണൂർ ജില്ലാ സെക്രട്ടറി കൂടിയായ പി ജയരാജനെ മത്സരിപ്പിക്കാനാണ് നീക്കം. ബിജെപി ആക്രമത്തിന്റെ ജീവിക്കുന്ന രക്തസാക്ഷിയാണ് പി ജയരാജൻ. ഈ പ്രതിച്ഛായയിൽ ജയരാജനെ ജയിപ്പിച്ചെടുക്കും. ദേശീയ തലത്തിൽ ബിജെപി ഉയർത്തുന്ന വെല്ലുവിളികളെ സമർത്ഥമായി പ്രതിരോധിക്കാൻ ജയരാജനിലൂടെ കഴിയുമെന്നാണ് സിപിഎം പ്രതീക്ഷ. വയനാട്ടിലും വടകരയിലും തീരുമാനം വൈകും.
വീരേന്ദ്രകുമാറിന്റെ ജനതാദള്ളിന്റെ ഇടതു മുന്നണി പ്രവേശനം ഉണ്ടായാൽ അതും വടകരയിലേയും വയനാട്ടിലേയും സ്ഥാനാർത്ഥി നിർണ്ണയത്തെ സ്വാധീനിക്കും. തൃശൂരിലും തിരുവനന്തപുരത്തും സിപിഐയാണ് നിലവിൽ മത്സരിക്കുന്നത്. ഇതിൽ തൃശൂരിൽ സിപിഐയുടെ സിഎൻ ജയദേവനാണ് എംപി. തിരുവനന്തപുരത്ത് സിപിഐയ്ക്ക് മികച്ച സ്ഥാനാർത്ഥിയില്ല. എങ്കിലും ഈ സീറ്റ് സിപിഎം ഏറ്റെടുക്കാനിടയില്ല. സിപിഐയോട് മികച്ച സ്ഥാനാർത്ഥിയെ നിർത്തണമെന്നും ആവശ്യപ്പെടും. കാസർഗോഡ് നികേഷ് കുമാറിനെ സിപിഎം സ്ഥാനാർത്ഥിയാക്കാനും സാധ്യതയുണ്ട്. ആറ്റിങ്ങൽ, കൊല്ലം, ആലപ്പുഴ, എറണാകുളം, ചാലക്കുടി, പാലക്കാട്, ആലത്തുർ, കണ്ണൂർ, കാസർഗോഡ്, വടകര സീറ്റുകളിൽ ജയം ഉറപ്പിക്കാനാവും സിപിഎം ശ്രമിക്കുക. ലീഗ് കോട്ടകളായ മലപ്പുറവും പൊന്നാനിയും ജയിക്കാനാകുമെന്ന് സിപിഎം പ്രതീക്ഷിക്കുന്നുമില്ല.
സിപിഎം ജില്ലാ സമ്മേളനങ്ങൾ ഉടൻ തുടങ്ങും. പരിഗണിക്കപ്പെടുന്നവരിൽ ബാലഗോപാൽ കൊല്ലത്തും രാജീവ് എറണാകുളത്തും ജയരാജൻ കണ്ണൂരും ജില്ലാ സെക്രട്ടറിമാരാണ്. തോമസ് ഐസക്കിന്റേതുൾപ്പെടെയുള്ള സ്ഥാനാർത്ഥ്വത്വങ്ങൾ ജില്ലാ സമ്മേളനങ്ങളിൽ സിപിഎം ചർച്ചയാകും. പ്രവർത്തകരുടെ വികാരവും മനസ്സിലാക്കും. അതിന് ശേഷം മാത്രമേ അന്തിമ തീരുമാനം എടുക്കൂ.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍