നക്ഷത്രമെണ്ണുന്ന വിദ്വാന്മാരും, വിളിക്കപ്പെട്ട ഇടയന്മാരും
കോരസൺ വർഗീസ്
മത്തായിയുടെ സുവിശേഷത്തിലാണ് കിഴക്കുനിന്നുള്ള വിദ്വാന്മാർ എത്തുന്നകാര്യം ബൈബിളിൽ പറയുന്നത്. അവർ എത്ര പേരുണ്ടെന്നു പറയുന്നില്ല; അവരുടെ പേരുകളും പരാമർശിക്കുന്നില്ല, പക്ഷെ അവർ ജ്ഞാനികൾ ആണെന്ന് വ്യക്തമായ സൂചനയുണ്ട്. മരുഭൂമിയിലൂടെ ദീർഘദൂരം സഞ്ചരിക്കുന്നവരായതുകൊണ്ടു അവർക്കു ദിക്കുകളെക്കുറിച്ചും, കാലാവസ്ഥയെക്കുറിച്ചും നല്ല അറിവുള്ളവരായിരിക്കണം.
അവരോടൊപ്പം വലിയ ഒരു പരിവാരം ദാസന്മാരും കാര്യസ്ഥന്മാരും ഒക്കെ കാണുകയും ചെയ്യാം. ലോകത്തിന്റെ ശക്തികേന്ദ്രങ്ങൾ, അധികാര മാറ്റങ്ങൾ ഒക്കെ അവർക്കു മുൻകൂട്ടി കാണാനുള്ള അവരുടെ സാമർഥ്യം അവരുടെ നിൽപ്പിന്റെ കൂടെ ആവശ്യം ആയതിനാൽ രാത്രികളിലും പകലുകളിലും ദൂരെയുള്ള ഓരോ ചലനങ്ങളും അവർക്കുവിലപ്പെട്ടതാണ്. അതായിരിക്കാം യാത്രക്കിടയിലെ ഒരു പ്രത്യേക നക്ഷത്രത്തിന്റെ ചലനങ്ങൾ അവരെ മുൾമുനയിൽ നിർത്തിയത്. പുതിയ ലോകത്തിന്റെ ചക്രവർത്തിയാകാൻ പോകുന്നയാളുമായി ഒരു വ്യക്തിബന്ധം ഉറപ്പിക്കുക വളരെ അത്യാവശ്യമായിരുന്നു.
അവർക്കു ഈ ശക്തികേന്ദ്രത്തെ നേരിട്ട് കാണാനുള്ള തീവ്രമായ ആഗ്രഹമാണ് യഹൂദ രാജാവായിരുന്ന ഹേറോദോസിന്റെ അരമനയിൽ അവരെ കൊണ്ട് എത്തിച്ചത്. അവരുടെ തുറന്നമനസ്സായിരിക്കണം ദൈവത്തിനു പ്രീതികരമായി തോന്നിയതും. എന്നാലും അവർക്കു അപ്പോൾ വരെ, ദൂതൻവഴി ദർശനം നൽകുകയോ നക്ഷത്രത്തെ ഗതിനിയന്ത്രണത്തിനായി കൊടുത്തതുമില്ല. അവർ സ്വയംവഴി തേടിയാണ് കൊട്ടാരത്തിൽ എത്തപ്പെട്ടത്. 'യഹൂദന്മാരുടെ രാജാവായി പിറന്ന ശിശു എവിടെ? ഞങ്ങൾക്ക് അവനെ നമിക്കണം. അവരുടെ ചോദ്യങ്ങൾ യഹൂദ്യ മുഴുവൻ സംസാരമായി, കൊട്ടാരത്തിന്റെ അകത്തളങ്ങളെയും അവപ്രകമ്പനം കൊള്ളിച്ചു.
അവരുടെ അറിവും നേട്ടങ്ങളുമാണ് അവരെ അധികാരകേന്ദ്രങ്ങളിൽ കൊണ്ട് ചെന്ന് എത്തിച്ചത്. പിന്നെ നടന്നത് മുഴുവൻ എല്ലാ അധികാരകേന്ദ്രങ്ങളിലും ഉണ്ടാകാവുന്ന ചതിക്കുഴികൾ, വക്രതകൾ, തെറ്റായ പരിശീലങ്ങൾ, ഗൂഢാലോചനകൾ, അറിയാതെ അതിൽ ചെന്ന് ചേരുകയായിരുന്നു. കുഴയുന്ന ചുരുളുകളിൽ എങ്ങും എത്താതെയിരുന്നപ്പോഴാണ് വീണ്ടും നക്ഷത്രത്തിന്റെ ചലനങ്ങൾ അവർ ശ്രദ്ധിച്ചത്. പിന്നെതിടുക്കത്തിൽ യാത്ര പുറപ്പെടുന്നു.
നക്ഷത്രം അവർക്കു വഴികാട്ടിയപ്പോൾ അവർ അവരുടെ സ്വന്തമായ സാമർഥ്യം ഉപേക്ഷിച്ചു. അവർ ലക്ഷ്യസ്ഥാനത്തു എത്തുന്നു, ശിശുവിനെ വണങ്ങുന്നു, രാജോചിതമായ ഉപചാരങ്ങൾ അർപ്പിക്കുന്നു. തിരുകുടുംബത്തെ മുഴുവനായി അവർക്കു കാണാൻ കഴിഞ്ഞോ എന്ന് പറയുന്നില്ല. തന്നെയുമല്ല, അവർ ഗോശാലയിൽ എത്തി എന്നല്ല, വീട്ടിൽ എത്തി എന്നാണ് പറയുന്നത്. അതിനാൽ ഇടയന്മാർ ചെന്ന രാത്രിയിൽ തന്നെ ആയിരിക്കില്ല, ദിവസങ്ങൾ കുറെ കഴിഞ്ഞിട്ടാകണം അവിടെ എത്തിച്ചേർന്നത്.
തിരികെ പോകുമ്പോൾ ഉണ്ടാകാവുന്ന കൊടും ചതിയെക്കുറിച്ചു അവരെ സ്വപ്നത്തിലൂടെ അറിയിക്കുന്നു. അവരുടെ ഉദ്ദേശ ശുദ്ധിയാണ് അവരെ ലക്ഷ്യത്തിൽ എത്തിച്ചതെങ്കിൽ, അവരുടെ നിശ്ചയദാർഢ്യവും ലക്ഷ്യത്തെപ്പറ്റിയുള്ള ഉൾകാഴ്ചകളുമാണ് ശരിയായ മാർഗനിർദേശങ്ങൾ തക്കസമയത്തുലഭിച്ചത്.
എന്നാൽ ഇടയന്മാരുടെ സത്യാന്വേഷണം നേരെ വിപരീതമായ ഒരു ഇടപെടലാണ് ലൂക്കോസിന്റെ സുവിശേഷത്തിൽ പറയുന്നത്. രാത്രിയിൽ അവർ ആടുകൾക്ക് കാവൽ നോക്കുകയായിരുന്നു. ദൈവദൂതൻ നേരിട്ട് അവരെ സമീപിക്കുന്നു, ദിവ്യശോഭ കണ്ടു അവർ ഭയന്നുവിറച്ചു. സകലജനത്തിനും ഉണ്ടാകാൻ പോകുന്ന മഹാസന്തോഷ വാർത്ത അവരോടു പറയുന്നു. 'യഹൂദരുടെ രാജാവ്' എന്ന പ്രയോഗത്തിന്പകരം 'ക്രിസ്തു എന്നരക്ഷകൻ' എവിടെ കാണുമെന്നും എങ്ങനെ കാണാമെന്നും വ്യക്തമായ നിർദേശങ്ങൾ കൊടുക്കുന്നു.
സ്വർഗം തുറന്നു സ്വർഗീയ സേനയുടെ കാഹളനാദം അവർ കേൾക്കുന്നു. അത്തരം ഒരു കാഴ്ച ബൈബിളിൽ മറ്റൊരിടത്തുകൂടി മാത്രമേ പറയുന്നുള്ളൂ (2 രാജാക്കന്മാർ 6:8). ഇതൊന്നും അവർ ആഗ്രഹിച്ച സംഭവങ്ങൾ ആയിരുന്നില്ല. അവർ നക്ഷത്രത്തിന്റെയോ കൊട്ടാരത്തിന്റെയോ സഹായമൊന്നും ഇല്ലാതെ തന്നെ ക്ര്യത്യസ്ഥലത്തു എത്തി. ഗോശാലയിൽ തിരുകുടുംബത്തെ കണ്ടു, നടന്ന കാര്യങ്ങൾ വള്ളിപുള്ളിവിടാതെ പറഞ്ഞു. തിരികെ പോകുന്നവഴി നടന്ന അത്ഭുതകാഴ്ചകളെപ്പറ്റി എല്ലാവരോടും പറഞ്ഞു.
സുവിശേഷം അറിയിക്കാനുള്ള ദൗത്യം ഏല്പിക്കപ്പെട്ടതു നിർധനരായ, നിർദോഷികളായ, പേടിയുള്ള പാവം കുറെ ആട്ടിടയരെ ആയിരുന്നു. അവരോടു ദൈവദൂതൻ സ്വപ്നത്തിലല്ല, നേരിട്ടാണ് ഇടപെട്ടത്, ലോകത്തിനു മുഴുവനുള്ള സന്ദേശം അവർക്കാണ് നൽകപ്പെട്ടത്. എന്താണ് ഇവരെ തിരഞ്ഞെടുത്തത് എന്നതിന്റെ കാരണം ദൈവത്തിനു മാത്രമേ അറിയൂ. അവർ വളരെ താഴ്മയുള്ള, വിനീതരായ, ദൈവഭയമുള്ള, കാര്യങ്ങൾ ഏൽപ്പിച്ചാൽ പറയുന്നതു പോലെ ചെയ്യും എന്നുറപ്പുള്ള, ആടുകളെപ്പറ്റി നല്ല ശ്രദ്ധയുള്ള, ശുദ്ധഹൃദയം ഉള്ളവരായിരിക്കണം എന്ന് അനുമാനിക്കാം. ദൈവമഹത്വം അനുഭവിക്കുവാൻ തിരഞ്ഞെടുക്കപ്പെടണമെങ്കിൽ എന്താണ് അടിസ്ഥാന യോഗ്യത? നിത്യജീവൻ ദൈവത്തിന്റെ സൗജന്യം ആണെന്ന് വേദപുസ്തകം പറയുന്നു.
അത് ഏതെങ്കിലും പ്രത്യേക രീതിയിൽ ജീവിച്ചാൽ ലഭിക്കുന്നതല്ല, സ്വന്തമായിനേടാനും സാധിക്കില്ല. വിശ്വാസത്തെക്കുറിച്ചുള്ള അറിവും ജീവിതശൈലികൾ പുലർത്തുന്നതുകൊണ്ടും രക്ഷ ഉറപ്പാക്കാനാവുമോ എന്നത് ചിന്തിക്കേണ്ട വിഷയമാണ്. സമ്മാനം ലഭിക്കണമെങ്കിൽ ഓട്ടത്തിൽ പങ്കാളിയാവണം, ടിക്കറ്റ് എടുക്കാതെ ലോട്ടറി അടിക്കില്ല. അപ്പോൾ ചില നിബന്ധനകൾ ഇവിടെ ഉണ്ടോ എന്ന ചോദ്യം പ്രസക്തമാണ്. എന്താണ് നിബന്ധനകൾ? 'യേശുവിനെ കർത്താവു എന്നു വായ് കൊണ്ടു ഏറ്റുപറകയും ദൈവംഅവനെ മരിച്ചവരിൽ നിന്നു ഉയിർത്തെഴുന്നേല്പിച്ചു എന്നു ഹൃദയം കൊണ്ടുവിശ്വസിക്കയുംചെയ്താൽനീരക്ഷിക്കപ്പെടും' (റോമർ 10 :9 ). ഏറ്റവും കൂടുതൽ തവണ പ്രതിപാദിക്കുന്നവാക്യം' തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന്നു ദൈവം അവനെ നല്കുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു (യോഹന്നാൻ 3 :16). അതുകൊണ്ടു ജന്മനാവിശ്വാസി ആയവർക്കും സുവിശേഷത്തിൽ വിശ്വാസം അർപ്പിച്ചവർക്കും നിത്യജീവൻ ഉറപ്പായി എന്ന്തെറ്റിദ്ധരിക്കുന്ന ആളുകൾ ഏറെഉണ്ട്.
'എന്നോടു കർത്താവേ, കർത്താവേ, എന്നുപറയുന്നവൻ ഏവനുമല്ല, സ്വർഗ്ഗസ്ഥനായ എന്റെ പിതാവിന്റെ ഇഷ്ടം ചെയ്യുന്നവൻ അത്രേ സ്വർഗ്ഗരാജ്യത്തിൽ കടക്കുന്നതു'(മത്തായി 7: 21). 'ദൈവം ഏകൻ എന്നു നീ വിശ്വസിക്കുന്നുവോ; കൊള്ളാം; പിശാചുകളും അങ്ങനെവിശ്വസിക്കയും വിറെക്കയും ചെയ്യുന്നു' (ജേക്കബ് 2 :19). 'വ്യർത്ഥ മനുഷ്യാ, പ്രവൃത്തിയില്ലാത്ത വിശ്വാസം നിഷ്ഫലമെന്നുഗ്രഹിപ്പാൻ നിനക്കു മനസ്സുണ്ടോ? (ജേക്കബ് 2 :20).
വിശ്വാസത്തിലേക്ക് ജനിച്ചുവീണതുകൊണ്ടു രക്ഷ ഉറപ്പാക്കിയ ചിലർ രഥങ്ങളിലും കുതിരകളിലും അഭിരമിക്കയാണ്. കടുത്തനിറങ്ങൾ കൊണ്ടും കൈയടി കിട്ടുന്ന പൊള്ളയായ അധരവ്യായാമങ്ങൾ കൊണ്ടും നക്ഷത്ര തിളക്കത്തിൽ എത്തിച്ചേരുന്നത്, സിംഹാസനങ്ങളുടെയും അധികാരങ്ങളുടെയും ഇരുണ്ടപാതകളിലൂടെയാണ്.
സ്വയം ആർജിച്ച അറിവും മേന്മയും അവയിൽ അർപ്പിച്ചതെറ്റായ നീതിബോധവും പ്രവർത്തനശീലങ്ങളും അവരെ നക്ഷത്രങ്ങളുടെ ചലനം ശ്രദ്ധിക്കാൻ ഇടയാക്കുന്നില്ല. അവർ നിരന്തരമായ ഗൂഢചിന്തകളിലും ഉപജാപക വൃന്ദത്തിന്റെ ചതിക്കുഴിയിലും നട്ടംതിരിയുകയാണ്. കാലത്തിന്റെ നക്ഷത്ര പകർച്ചയെ അവർക്കുൾക്കൊള്ളാനാവുന്നില്ല. ഒരുപക്ഷേ ബെത്ലഹേമിലെ ദിവ്യനക്ഷത്രം ഈ വിദ്വാന്മാരിൽ നിന്നും എന്നേ അകന്നു പോയിരിക്കുന്നു. അവർക്കു ഉറക്കമില്ല, പിന്നെ എങ്ങനെ സ്വപ്നം കാണാനാവും? മറ്റുള്ളവരെ ഭയപ്പെടുത്തിയാണ് അധികാരം നിലനിർത്തുന്നത്. പൊന്നും മൂരുംകുന്തിരിക്കവും സ്വയം എടുത്തുധരിച്ചു, ആർക്കും കൊടുക്കാതെ കൂട്ടിവച്ചിരിക്കുകയാണ്.
പൊന്നുപൊതിഞ്ഞ മണിമാളികകളും അരമനകളും കൂറ്റൻ ധ്യാനകേന്ദ്രങ്ങളും നിർമ്മിച്ച് വീണ്ടും വീണ്ടും മനുഷ്യനെ ഭയപ്പെടുത്തി, തങ്ങളിലൂടെ മാത്രമാണ് രക്ഷ എന്ന് ധരിപ്പിക്കയാണ്. തൊഴുത്തുകളിൽ പോയി രക്ഷിതാവിനെകാണാൻഅവർക്കുസാധിക്കില്ല. കാണണമെങ്കിൽ രക്ഷകൻപോലും സമയവും സ്ഥലവും തരപ്പെടുത്തി ചെല്ലണം, കാഴ്ചകൾ സ്വീകരിക്കും. കാഴ്ചകളുടെ വലിപ്പം നോക്കിസമയം അനുവദിക്കും.
സൂര്യശോഭയിൽ രാവുംപകലും നിറഞ്ഞുനിൽക്കുന്ന; തെറ്റിദ്ധാരണകൾ കൊണ്ട് കൊഴുത്തുതടിച്ചവരും, വിവരക്ഷാമം കൊണ്ട് മെലിഞ്ഞവരുമായ അധികാര ശ്രേണിയിൽ ചെറുനക്ഷത്രത്തിന്റെ സ്നേഹത്തിനും കരുണക്കും എന്ത് സാംഗത്യം? ദുരധികാരത്തിന്റെ കീഴിൽ നിരന്തരം പേടിച്ചു, വേദനകൾ ഉള്ളിൽനിറഞ്ഞ, പ്രതീക്ഷനശിച്ച, സമചിത്തത നഷ്ട്ടപെട്ട ചിതറിപ്പോകുന്ന ഒരു സമൂഹത്തിലേക്ക് പ്രവാചക നിവൃത്തി എന്ന സത്യവുമായി ഇടയ്ക്കിടെവരുന്നതിരു ജനന പെരുന്നാളിന്എന്നുംപ്രസക്തിയുണ്ട്. ജീവിതത്തിലെ ചെറിയ ഉത്തരവാദിത്തങ്ങളിൽ, നിഷ്കാമമായ ഇടങ്ങളിൽ അവക്ക് അഭൗമീകത കൈവരിക്കാനാകും. അവിടെയാണ് സ്വർഗ്ഗിയ സേനകളുടെ താളംതുടിക്കുന്നത്.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്