ഊഹാപോഹങ്ങൾ വേണ്ട; പോരാട്ടത്തിന് തയ്യാറെടുക്കുക; യുദ്ധത്തിന് ഇറങ്ങുകയാണെങ്കിൽ വിജയിക്കണം. അതിന് തന്ത്രങ്ങൾ ആവശ്യവും; തന്റെ രാഷ്ട്രീയ പ്രവേശനത്തിൽ ജനങ്ങളേക്കാൾ താൽപ്പര്യം മാധ്യമങ്ങൾക്കും; നിലപാട് ഡിസംബർ 31ന് മുമ്പ് പ്രഖ്യാപിക്കുമെന്ന് തുറന്നു പറഞ്ഞ് രജനികാന്ത്; ആരാധക സംഗമത്തിന് ചെന്നൈയിൽ തുടക്കം; ദ്രാവിഡ രാഷ്ട്രീയത്തിന്റെ അമരത്ത് എത്താൻ കരുതലോടെ കരുക്കൾ നീക്കി സ്റ്റൈൽ മന്നൻ; അവതാരപ്പിറവിക്ക് കാതോർത്ത് തമിഴകം
മറുനാടൻ മലയാളി ബ്യൂറോ
ചെന്നൈ: സൂപ്പർ സാറ്റാർ രജനീകാന്തിന്റെ രാഷട്രീയ പ്രവേശനത്തിലെ അനിശ്ചിതത്വം അവസാനിക്കുന്നു. ഈ മാസം അവസാനം തന്റെ രാഷ്ട്രീയ നിലപാട് പ്രഖ്യാപിക്കുമെന്ന് രജനീകാന്ത് അറിയിച്ചു. എന്നാൽ ആരാധകരേക്കാൾ ആകാക്ഷം മാധ്യമങ്ങൾക്കാണെന്നും അതികം ഊഹാപോഹങ്ങൾ ഒന്നും തന്നെ വേണ്ടെന്നും രജനീകാന്ത് അറിയിച്ചു.
യുദ്ധത്തിന് ഇറങ്ങുകയാണെങ്കിൽ വിജയിക്കണം. അതിന് തന്ത്രങ്ങൾ ആവശ്യമാണെന്നും താരം പറഞ്ഞു. രജനീകാന്ത് ഇന്നുമുതൽ ആരാധകരുമായി കൂടിക്കാഴ്ച നടത്തും. ചെന്നൈയിൽ നടക്കുന്ന ആരാധക സംഗമം ഡിസംബർ മുപ്പത്തിയൊന്നുവരെ നീണ്ടുനിൽക്കും. എല്ലാ ജില്ലകളിൽ നിന്നുമുള്ള തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളെയാണ് രജനീകാന്ത് കാണുക. രാവിലെ എട്ട് മുതൽ വൈകിട്ട് മൂന്ന് വരെ നടക്കുന്ന ചടങ്ങിൽ ദിവസവും ആയിരം പേരാണ് പങ്കെടുക്കുക. ആരാധകരുടെ നിലപാട് അറിയാനാണ് രജനികാന്ത് ശ്രമിക്കുന്നത്. ദ്രാവിഡ രാഷ്ട്രീയത്തിൽ ഊന്നിയ പുതിയ പാർട്ടി രജനി പ്രഖ്യാപിക്കുമെന്നാണ് സൂചന. നേരത്തെ ബിജെപിയിൽ ചേരുമെന്ന അഭ്യൂഹം സജീവമായിരുന്നു. എന്നാൽ തമിഴകത്ത് ഒരു സ്വാധീനവുമില്ലാത്ത പാർട്ടിയുടെ ഭാഗമായി രജനി എത്തില്ലെന്ന് വ്യക്തമായി കഴിഞ്ഞു.
എംജിആറിന്റെ വരവോടെയാണ് തമിഴക രാഷ്ട്രീയത്തിൽ സിനിമാക്കാരുടെ മേൽകോയ്മ തുടങ്ങുന്നത്. തിരക്കഥാകൃത്തായിരുന്ന കരുണാനിധി അതിന് മുമ്പേ സജീവമായിരുന്നുവെങ്കിലും ജനമനസ്സ് പിടിച്ചത് പുരട്ചി തലൈവനായ എംജിആറായിരുന്നു. എംജിആറിന് ശേഷം ജയലളിത എത്തി. ജയയും കരുണാനിധിയും തമിഴകത്തെ നിയന്ത്രിച്ചു. ജയലളിത അപ്രതീക്ഷിതമായി മരണത്തിന് കീഴടങ്ങി. കരുണാനിധി ആസുഖ ബാധിതനും. എഐഎഡിഎംകെയിലെ പ്രശ്നങ്ങളും ജനങ്ങളെ നിരാശരാക്കി. ശശികലയും ദിനകരനും ഭരണം പിടിക്കാൻ പോരടിക്കുമ്പോൾ പനീർസെൽവവും മുഖ്യമന്ത്രി പളനി സ്വാമിയും പിടിച്ചു നിൽക്കാനുള്ള കളികളിലുമാണ്. കരുണാനിധി കിടപ്പിലായ ശേഷം ഡിഎംകെയെ നയിക്കുന്ന സ്റ്റാലിനും പ്രതീക്ഷയ്ക്കൊത്ത് ഉയരാനായില്ല.
ആർകെ നഗർ തെരഞ്ഞെടുപ്പ് ശശികലയ്ക്കപ്പുറമുള്ള എല്ലാവർക്കും തിരിച്ചടിയായി. ബിജെപി തകർന്നടിഞ്ഞു. നോട്ടയ്ക്ക് പിന്നിലായി ബിജെപിയുടെ വോട്ട്. ഈ സാഹചര്യത്തിലാണ് രജനിയുടെ നീക്കങ്ങൾ ശ്രദ്ധേയമാകുന്നത്. നേരത്തെ കമൽഹാസനും രാഷ്ട്രീയ പ്രവേശനത്തിന് തുനിഞ്ഞിരുന്നു. എന്നാൽ കമൽ പ്രഖ്യാപനം വൈകിപ്പിക്കുകയാണ്. രജനിയുടെ തീരുമാനത്തിനായാണ് കമലിന്റെ കാത്തിരിപ്പ്. സ്വതന്ത്ര രാഷ്ട്രീയമാണ് രജനി ഉയർത്തുന്നതെങ്കിൽ കമലും ഒപ്പം കൂടും. രജനിയും കമലും ഒന്നിച്ചാൽ തമിഴ്നാട് രാഷ്ട്രീയം ഇവർക്കൊപ്പം എത്തുമെന്നാണ് വിലയിരുത്തൽ. അതുകൊണ്ട് തന്നെ ഡിസംബർ 31ന് രജനി നടത്തുന്ന പ്രഖ്യാപനം അതീവ നിർണ്ണായകമാണ്.
ഡിസംബർ 26 മുതൽ 31 വരെ കോടമ്പാക്കത്തുള്ള രാഘവേന്ദ്ര കല്യാണ മണ്ഡപത്തിലാണ് രജനികാന്ത് ആരാധകരെ കാണുന്നത്. നേരത്തേ മേയിൽ അദ്ദേഹം സമാനമായ കൂടിക്കാഴ്ച നടത്തിയിരുന്നു. ഡിസംബർ 12-ന് തന്റെ പിറന്നാൾ ദിനത്തിൽ രജനികാന്ത് ആരാധകരെ കാണാൻ കൂട്ടാക്കിയിരുന്നില്ല. ഇക്കഴിഞ്ഞ മേയിൽ നടന്ന ആരാധകസംഗമത്തിൽ അദ്ദേഹം രാഷ്ട്രീയ പ്രവേശനത്തിനുള്ള സൂചന നൽകിയിരുന്നു. സെഗമത്തിന്റെ ആദ്യദിനം 'ദൈവഹിതമുണ്ടെങ്കിൽ താൻ രാഷ്ട്രീയത്തിലെത്തുമെന്നും ആർക്കും തടയാൻ സാധിക്കില്ലെന്നു'മാണ് രജനി വ്യക്തമാക്കിയത്. സംഗമം അവസാനിപ്പിച്ചത് 'യുദ്ധം വരുമ്പോൾ നമുക്ക് ഒരുമിക്കാ'മെന്ന് പറഞ്ഞായിരുന്നു. ഇതിൽനിന്ന് അദ്ദേഹം രാഷ്ട്രീയത്തിൽ കടന്നുവരുമെന്നാണ് വിലയിരുത്തപ്പെട്ടിരുന്നത്. എന്നാൽ ഇനിയും രജനിയുടെ യഥാർഥ മനസ്സിലിരുപ്പ് പുറത്തു വന്നിട്ടില്ല. ഇതിനിടെയാണ് എന്തായാലും പ്രഖ്യാപനം 31ന് എന്ന് സ്റ്റൈൽ മന്നൻ പ്രഖ്യാപിക്കുന്നത്.
ഡിസംബർ 26 മുതൽ 31 വരെ കോടമ്പാക്കത്തുള്ള രാഘവേന്ദ്ര കല്യാണ മണ്ഡപത്തിലാണ് രജനികാന്ത് ആരാധകരെ കാണുന്നത്. നേരത്തേ മേയിൽ അദ്ദേഹം സമാനമായ കൂടിക്കാഴ്ച നടത്തിയിരുന്നു. ഡിസംബർ 12-ന് തന്റെ പിറന്നാൾ ദിനത്തിൽ രജനികാന്ത് ആരാധകരെ കാണാൻ കൂട്ടാക്കിയിരുന്നില്ല. ഇക്കഴിഞ്ഞ മേയിൽ നടന്ന ആരാധകസംഗമത്തിൽ അദ്ദേഹം രാഷ്ട്രീയ പ്രവേശനത്തിനുള്ള സൂചന നൽകിയിരുന്നു. സെഗമത്തിന്റെ ആദ്യദിനം 'ദൈവഹിതമുണ്ടെങ്കിൽ താൻ രാഷ്ട്രീയത്തിലെത്തുമെന്നും ആർക്കും തടയാൻ സാധിക്കില്ലെന്നു'മാണ് രജനി വ്യക്തമാക്കിയത്. സംഗമം അവസാനിപ്പിച്ചത് 'യുദ്ധം വരുമ്പോൾ നമുക്ക് ഒരുമിക്കാ'മെന്ന് പറഞ്ഞായിരുന്നു. ഇതിൽനിന്ന് അദ്ദേഹം രാഷ്ട്രീയത്തിൽ കടന്നുവരുമെന്നാണ് വിലയിരുത്തപ്പെട്ടിരുന്നത്. എന്നാൽ ഇനിയും രജനിയുടെ യഥാർഥ മനസ്സിലിരുപ്പ് പുറത്തു വന്നിട്ടില്ല. ഇതിനിടെയാണ് എന്തായാലും പ്രഖ്യാപനം 31ന് എന്ന് സ്റ്റൈൽ മന്നൻ പ്രഖ്യാപിക്കുന്നത്.
അടുത്തിടെയായി, പല പരിപാടികളിൽ പങ്കെടുക്കുമ്പോൾ രാഷ്ട്രീയത്തിൽ ഇറങ്ങുന്നതിന്റെ സൂചനകൾ അദ്ദേഹം നൽകിയിരുന്നു. അടുത്ത കാലത്ത് ആരാധകരെ അഭിസംബോധന ചെയ്തപ്പോൾ 'യുദ്ധത്തിനായി ഒരുങ്ങിയിരിക്കാൻ' ആഹ്വാനം ചെയ്യുന്നതിനൊപ്പം 'സംവിധാനം ചീഞ്ഞ് അളിഞ്ഞിരിക്കുന്നു'വെന്നു പറഞ്ഞതും രാഷ്ട്രീയ പ്രവേശനത്തിനു മുന്നൊരുക്കമായി വിലയിരുത്തപ്പെട്ടിരുന്നു. അതിനിടെ, കമൽ ഹാസൻ രാഷ്ട്രീയത്തിലിറങ്ങുമെന്നും ഉടൻതന്നെ പാർട്ടി പ്രഖ്യാപിക്കുമെന്നും പറഞ്ഞ് ഒരു പടികൂടി മുന്നോട്ടുപോയിട്ടുണ്ട്. രജനികാന്ത് രാഷ്ട്രീയത്തിലിറങ്ങുകയാണെങ്കിൽ അദ്ദേഹവുമൊത്ത് പ്രവർത്തിക്കാൻ തയാറാണെന്നും കമൽ വ്യക്തമാക്കിയിട്ടുണ്ട്.
Stories you may Like
- 73ാം വയസ്സിലും ചുള്ളനായി തിരിച്ചുവരവ്; ജയിലറിലൂടെ വീണ്ടും രജനി തരംഗം!
- തമിഴകം ലതാ രജനീകാന്തിനെ ഉറ്റുനോക്കുമ്പോൾ!
- ജയിലർ തരംഗം തീർക്കുമ്പോഴും ബാബയെ അന്വേഷിച്ച് രജനീകാന്ത് ഹിമാലയത്തിൽ!
- സ്റ്റെൽ മന്നന്റെ യോഗി വണങ്ങലിൽ തമിഴ് സിനിമാലോകം ചേരി തിരിയുന്നു!
- 'ആ കാക്ക വിജയ് അല്ല, ഫാൻസ് ഇക്കാര്യത്തിൽ അടിപിടികൂടരുത്': രജനീകാന്ത്
- TODAY
- LAST WEEK
- LAST MONTH
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- കടമെടുത്ത് ശമ്പളം നൽകുന്ന സർക്കാർ പിൻവാതിൽ നിയമനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ; അതും മുൻകാല പ്രാബല്യത്തോടെ; 1000 രാഷ്ട്രീയ നിയമനക്കാർക്ക് കോളടിച്ചേക്കും; പി എസ് സി റാങ്കുകാരോട് കാട്ടുന്ന വിവേചനം ചർച്ചകളിൽ
- രണ്ടാം വട്ടവും ഒന്നാം സമ്മാനം; ഭാഗ്യദേവതയുടെ കണ്ണിലുണ്ണിയായി തോമസ്; ഒരു വർഷം മുൻപ് 80 ലക്ഷത്തിന്റെ ഭാഗ്യം ലഭിച്ച തോമസിന് ഇക്കുറി ലഭിച്ചത് ഒരു കോടിയുടെ ഭാഗ്യം: കോടീശ്വരനായത് ഫോൺ ചെയ്ത് മാറ്റിവെപ്പിച്ച ടിക്കറ്റിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- യു.എ.ഇ.യിൽ 24 മണിക്കൂറിനിടെ പെയ്തിറങ്ങിയത് ഒരു വർഷം ലഭിക്കുന്ന മഴ; ഏഴ് എമിറേറ്റുകളും വെള്ളത്തിലായതോടെ കോടികളുടെ നാശനഷ്ടം; കേരളത്തിൽ നിന്നുള്ല വിവിധ വിമാനങ്ങൾ റദ്ദാക്കി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍