Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അമ്മയെ തലയ്ക്ക് അടിച്ചത് ആക്ഷൻ ഹീറോ ബിജു മോഡലിൽ; സഹോദരിയെ സ്‌കൈപ്പിൽ വിളിച്ചത് ദൃശ്യത്തിലെ ജോർജ് കുട്ടിയുടെ ആവേശത്തിൽ; കൊന്ന ശേഷം കുഴിയിലിട്ട് കത്തിച്ചത് അവിഹിതം ചർച്ചയാക്കി അമ്മ ഒളിച്ചോടിയെന്ന് വരുത്തി തീർക്കാൻ; രണ്ട് ദിവസം ചോദ്യം ചെയ്തിട്ടും കുറ്റബോധവും കൂസലുമില്ലാതെ എഞ്ചിനിയറിങ് കോളേജിലെ ചാത്തൻ കൂട്ടായ്മയുടെ തലവൻ; ക്രൂരകൃത്യം ചെയ്തത് മയക്കുമരുന്നിന്റെ ലഹരിയിലെന്ന് പൊലീസ്; ദീപയുടെ കൊലയിൽ അക്ഷയ് അശോക് ലക്ഷ്യമിട്ടത് എന്ത്?

അമ്മയെ തലയ്ക്ക് അടിച്ചത് ആക്ഷൻ ഹീറോ ബിജു മോഡലിൽ; സഹോദരിയെ സ്‌കൈപ്പിൽ വിളിച്ചത് ദൃശ്യത്തിലെ ജോർജ് കുട്ടിയുടെ ആവേശത്തിൽ; കൊന്ന ശേഷം കുഴിയിലിട്ട് കത്തിച്ചത് അവിഹിതം ചർച്ചയാക്കി അമ്മ ഒളിച്ചോടിയെന്ന് വരുത്തി തീർക്കാൻ; രണ്ട് ദിവസം ചോദ്യം ചെയ്തിട്ടും കുറ്റബോധവും കൂസലുമില്ലാതെ എഞ്ചിനിയറിങ് കോളേജിലെ ചാത്തൻ കൂട്ടായ്മയുടെ തലവൻ; ക്രൂരകൃത്യം ചെയ്തത് മയക്കുമരുന്നിന്റെ ലഹരിയിലെന്ന് പൊലീസ്; ദീപയുടെ കൊലയിൽ അക്ഷയ് അശോക് ലക്ഷ്യമിട്ടത് എന്ത്?

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: നിവിൻ പോളി ആക്ഷൻ ഹീറോ ബിജു. മയക്കുമരുന്നിന് പണം ആവശ്യപ്പെടുന്ന മകൻ. അമ്മ നൽകില്ലെന്ന് ഉറപ്പിച്ചപ്പോൾ പിറകിൽ നിന്ന് തലയടിച്ച് പൊട്ടിച്ച് പ്രതികാരം..... സിനിമകളിൽ ലഹരി കണ്ടെത്തിയ അക്ഷയ് അശോക് അമ്മയെ കൊലപ്പെടുത്തിയത് സിനിമാ സ്റ്റൈലിലാണ്. ഇംഗ്ലീഷ് ക്രൈംത്രില്ലറുകൾ കണ്ട് നടന്ന അക്ഷയ് തന്ത്രങ്ങളിലൂടെ രക്ഷപ്പെടാമെന്നും കരുതി. അമ്മയുടെ അവിഹിത കഥ ചർച്ചയാക്കി ഒളിച്ചോട്ടത്തിൽ കാര്യങ്ങളെത്തിക്കാനായിരുന്നു നീക്കം. തിരുവനന്തപുരത്ത് സെന്റ് തോമസ് എഞ്ചിനിയറിങ് കോളേജിലായിരുന്നു അക്ഷയുടെ പഠനം. കോളേജിൽ ഒരു കൂട്ടായ്മ ഉണ്ടായിരുന്നു. അതിന് പേര് ചാത്തനും. ഈ ഗ്രൂപ്പിന്റെ നേതാവായിരുന്നു അക്ഷയ്.

പഠന കാലത്ത് ലഹരിക്ക് അടിമപ്പെട്ടതോടെ പരീക്ഷകളിൽ തോറ്റു. കുവൈറ്റിലുള്ള അച്ഛൻ അയച്ചു കൊടുക്കുന്ന തുക കൊണ്ട് കാര്യങ്ങൾ നടത്താതെയായി. അപ്പോഴാണ് പുതിയ തന്ത്രവുമായി അമ്മയ്ക്ക് മുമ്പിലെത്തിയത്. എന്നും വഴക്കു കൂടുന്ന അമ്മയോട് പണം ചോദിച്ചു. ട്യൂഷന് പോകാനെന്ന ന്യായമാണ് പറഞ്ഞത്. എന്നാൽ മയക്കുമരുന്ന് വാങ്ങാനെന്ന് ഉറപ്പുള്ളതു കൊണ്ട് തന്നെ നൽകിയില്ല. ഇതോടെ ആക്ഷൻ ഹീറോ ബിജു മോഡലിൽ പിന്നിൽ നിന്ന് അടിയെത്തി. താഴെ വീണ അമ്മയെ ബെഡ് ഷീറ്റ് കൊണ്ട് കഴുത്തു ഞെരിച്ച് കൊന്നു. സിനിമകൾ കണ്ട അവേശത്തിൽ എല്ലാം നിശ്ചയിച്ചുറപ്പിച്ചതു പോലെയായിരുന്നു പെരുമാറ്റം. ഈ സമയം മയക്കുമരുന്നും അക്ഷയ് ഉപയോഗിച്ചിരുന്നു. അതുകൊണ്ട് തന്നെ എല്ലാം ഒറ്റയ്ക്ക് ചെയ്യാനുള്ള കരുത്തും കിട്ടി.

രണ്ടാം ഭാഗത്തിൽ ദൃശ്യമാണ് ഓടിയെത്തിയത്. മകളുടെ കാമുകനായെത്തി പീഡിപ്പിക്കാൻ നോക്കിയവനെ ജോർജു കുട്ടി കൈകാര്യം ചെയ്ത രീതി. മൃതദേഹത്തെ ഒളിപ്പിക്കുക. വീട്ടിന് അടുത്ത് ചെറിയ കുഴിയായതിനാൽ കുഴിച്ചു മൂടുക പ്രയാസമായിരുന്നു. അതുകൊണ്ട് മണ്ണെണ്ണ ഒഴിച്ച് കത്തിച്ചു. ഒന്നും അറിയാത്ത പോലെ അമ്മയെ കാണാനില്ലെന്ന് സഹോദരിയേയും ബന്ധുക്കളേയും അറിയിച്ചു. എല്ലാം മയക്കുമരുന്നിന്റെ കുറ്റബോധത്തിൽ. അമ്മയെ രാവിലേയും കണ്ടില്ലെങ്കിൽ പൊലീസിൽ പരാതി കൊടുക്കാൻ ബന്ധുക്കൾ തയ്യാറെടുക്കുന്നതായി അക്ഷയ് തിരിച്ചറിഞ്ഞു. ഈ സാഹചര്യത്തിലാണ് മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത് ബന്ധുക്കളെ അറിയിച്ചത്. പൊലീസ് പിടിച്ചപ്പോൾ കുറ്റ ബോധമില്ലാതെ മൊഴി നൽകി. പക്ഷേ മൊഴികളിലെ വൈരുദ്ധ്യം വിനയാവുകയും ചെയ്തു.

അക്ഷയ് മയക്കുമരുന്നിന് അടിമയാണെന്ന് പൊലീസ് അപ്പോഴേക്കും തിരിച്ചറിഞ്ഞിരുന്നു. അമ്മയുമായി നല്ല ബന്ധത്തിലായിരുന്നില്ലെന്നും മനസ്സിലാക്കി. ഇതുകൊണ്ട് തന്നെ പറയുന്നതൊന്നും പൊലീസ് വിശ്വസിച്ചില്ല. തിരിച്ചും മറിച്ചും ചോദ്യങ്ങൾ വന്നു. ദൃശ്യം സിനിമയുടെ സ്വാധീനത്തെ കുറിച്ച് അറിയാവുന്ന പൊലീസിന്റെ ശാസ്ത്രീയ ചോദ്യം ചെയ്യൽ എല്ലാം മാറ്റി മറിച്ചു. ഇന്നലെ ഉച്ചയോടെ നടന്നത് അക്ഷയ് തുറന്നു പറഞ്ഞു. അപ്പോഴും കുറ്റബോധമൊന്നും അക്ഷയിനില്ല. തീർത്തും നിർവ്വകാരനായി ചോദ്യങ്ങളെ നേരിട്ടു. അമ്മയെ കൊന്നതിൽ കുറ്റബോധമില്ലെന്നും വ്യക്തമാക്കി. അതുകൊണ്ട് തന്നെ വ്യക്തമായ പദ്ധതിയോടെയാണ് അമ്മയെ അക്ഷയ് കൊന്നതെന്ന് പൊലീസ് വിലയിരുത്തുന്നു.

എഞ്ചിനിയറിങ് കോളേജിൽ സകലകലാ വല്ലഭനായിരുന്നു അക്ഷയ്. ഇവിടെ ചാത്തൻ എന്നൊരു കൂട്ടായ്മ ഉണ്ടായിരുന്നു. അതിലെ പ്രധാന അംഗം. സാംസ്‌കാരിക പരിപാടികളിലും മുന്നിൽ നിന്നു. പക്ഷേ അടിപൊളി ജീവിതത്തിനിടെയിൽ പഠനം മാത്രം മറന്നു. ലഹരി കൂടിയായപ്പോൾ ജീവിതം കൈവിട്ടു പോയി. അമ്മ ശത്രു പക്ഷത്തായി. വിദേശത്തുള്ള അച്ഛനും സഹോദരിയും കാര്യങ്ങൾ അറിഞ്ഞതോടെ പരമാവധി അകലം പാലിച്ചു. എങ്ങനേയും അക്ഷയിനെ സാധാരണ ജീവിതത്തിലേക്ക് മടക്കി കൊണ്ടു വരാൻ പരമാവധി ശ്രമിച്ചു. ഇതിനിടെ നാട്ടുകാരുമായി പോലും ഈ ഇരുപത്തിരണ്ടു കാരൻ മനപ്പൂർവ്വം അകലം പാലിച്ചു. ദുരൂഹതകളിലൂടെയായി മുന്നോട്ട് പോക്ക്. സമീപത്ത് സുഹൃത്തുക്കളും കുറഞ്ഞു. അതിനിടെയാണ് നാടിനെ നടുക്കിയ കൊല പുറം ലോകം അറിയുന്നത്.

മണ്ണെണ്ണ ഉപയോഗിച്ചാണ് ദീപയുടെ മൃതദേഹം കത്തിച്ചതെന്നും പ്രദേശത്തെ പമ്പുകളിലൊന്നും പെട്രോൾ വാങ്ങാനോ മറ്റോ അക്ഷയ് പോയതായി വിവരമില്ലെന്നും പേരൂർക്കട സി.ഐ കെ.സ്റ്റുവർട്ട് കീലർ പറഞ്ഞു. അഞ്ചടി പത്തിഞ്ച് ഉയരമുള്ള അക്ഷയിന് 5അടി മൂന്നിഞ്ച് ഉയരമുള്ള അമ്മയെ പിന്നിൽ നിന്ന് എളുപ്പത്തിൽ തള്ളിയിടാനായി. തല ഒന്നാകെ മൂടിക്കെട്ടിയതിനാൽ ദീപയുടെ നിലവിളി പുറത്തുകേട്ടില്ല. സമീപവാസികളുമായി അടുപ്പത്തിലല്ലായിരുന്നു അമ്മ. ഇവരുടെ വീടിന്റെ മതിലിനോട് ചേർന്ന് നാല് വീടുകളുണ്ട്. മതിലിനടുത്തായി മൃതദേഹം കത്തിച്ചിട്ടും ആരും അറിഞ്ഞില്ലെന്ന മൊഴികളിൽ സംശയമുണ്ട്. രാത്രിയിൽ പതിവായി ചവർ കത്തിക്കാറുള്ളതിനാൽ തീ കണ്ടാലും ശ്രദ്ധിക്കുമായിരുന്നില്ല എന്നാണ് അയൽക്കാരുടെ മൊഴിയെന്ന് പൊലീസ് പറഞ്ഞു.

പഠനകാലം മുതൽ അക്ഷയ് ലഹരിക്ക് അടിമയാണെന്നാണ് പൊലീസിന് കിട്ടിയ വിവരം. അമ്മയെ സംശയിച്ച് അവരുമായി വഴക്കുണ്ടാക്കുന്നതും പതിവായിരുന്നു. മൂന്നുമാസം മുൻപ് അമ്മയ്‌ക്കെതിരായ ചില തെളിവുകൾ സഹോദരിക്ക് അക്ഷയ് ഇ-മെയിലിലൂടെ അയച്ചെന്ന മൊഴികൾ പൊലീസ് പരിശോധിക്കുന്നുണ്ട്. സഹോദരി അനഘയെയും അച്ഛനേയും പൊലീസ് ചോദ്യംചെയ്യും. മരിച്ചത് ദീപയാണോയെന്ന് ഉറപ്പിക്കാൻ മകൾ അനഘയുടെ രക്തസാമ്പിളുകൾ പൊലീസ് ഡി.എൻ.എ പരിശോധനയ്ക്ക് അയച്ചു. തിരുവനന്തപുരം സെൻട്രൽ ഫോറൻസിക് ലാബിലാണ് പരിശോധന. അശോകനും മകൾ അനഘയും കുടുംബവും കുവൈറ്റിൽ നിന്ന് ഇന്നലെ നാട്ടിലെത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP