ഒരു സ്ത്രീയോട് പെരുമാറുവാൻ കേരളം എത്രയോ ഭേദമെന്ന് തോന്നിയ ദിവസങ്ങളായിരുന്നു 2012ൽ ഡൽഹിയിൽ എനിക്കുണ്ടായ അനുഭവങ്ങൾ; ആദ്യത്തെ ഒരു ഫ്ളാറ്റിലെ ഉടമസ്ഥൻ ഒരു 35 വയസ്സ് തോന്നിക്കുന്ന ഒരാൾ ഇടയ്ക്കിടയ്ക്ക് വന്നു കതകിൽ മുട്ടുവാനും ശല്യം ചെയ്യുവാനും തുടങ്ങി; വല്ലാതെ ഭയം തോന്നിയ നിമിഷങ്ങളായിരുന്നു: ഡൽഹി ജീവിതകാലത്തെ അനുഭവങ്ങൾ പങ്കുവച്ച് ഡോ. ഷിനു ശ്യാമളൻ
ഡോ. ഷിനു ശ്യാമളൻ
മൂന്നു മാസത്തോളം ഡൽഹിയിൽ ഉണ്ടായിരുന്ന സമയത്തു ഒരു സ്ത്രീയോട് പെരുമാറുവാൻ കേരളം എത്രയോ ഭേദമെന്ന് തോന്നിയ ദിവസങ്ങളായിരുന്നു 2012ൽ എനിക്കുണ്ടായ അനുഭവങ്ങൾ.
ആ മൂന്നു മാസങ്ങൾ മൂന്നു വർഷങ്ങൾ പോലെ കടന്നു പോയി. ആകെ ഒരു ആശ്വാസം ഹിന്ദി അത്യാവശ്യം സംസാരിക്കാൻ അറിയാമെന്നുള്ളതായിരുന്നു. ഞാൻ സ്കൂളിൽ പഠിക്കുമ്പോൾ 9,10 ക്ലാസ്സുകളിൽ മലയാളത്തിന് പകരം ഹിന്ദിയാണ് തിരഞ്ഞെടുത്തത്. പത്താം ക്ലാസ് പരീക്ഷയ്ക്ക് മലയാളത്തിന് മാർക്ക് കൂടുതൽ കിട്ടുമെന്ന് പറഞ്ഞിട്ടും അച്ഛൻ അതിന് സമ്മതിച്ചില്ല. ഹിന്ദി ക്ലാസ്സിൽ ഞങ്ങൾ 5,6 കുട്ടികൾ മാത്രമേ ഉണ്ടായിരുന്നുള്ളു, ബാക്കിയുള്ളവർ സെക്കന്റ് language ആയി മലയാളമാണ് തിരഞ്ഞെടുത്തത്. അന്ന് എന്റെ അച്ഛൻ പറഞ്ഞത് നീ ഇപ്പോൾ ഹിന്ദി പഠിച്ചാൽ പിന്നീട് എന്നെങ്കിലും വടക്കേ ഇന്ത്യയിൽ പോയാൽ നിനക്കത് ഉപകാരപ്പെടും എന്നായിരുന്നു. അതു എത്ര സത്യമാണെന്നു മനസ്സിലാക്കാൻ എനിക്കു 9 വർഷങ്ങൾ വേണ്ടി വന്നു. അതേ ആ മൂന്നു മാസങ്ങൾ അന്ന് അച്ഛൻ പറഞ്ഞതെത്ര ശെരിയാണെന്ന് എന്നെ ഓർമ്മപ്പെടുത്തി.
അതുകൊണ്ടു നിങ്ങൾ കുട്ടികളെ ഭാഷകൾ പഠിപ്പിക്കണം. അതിനു പ്രോത്സാഹിപ്പിക്കണം. നല്ല വിജ്ഞാനപ്രദമായ പരിപാടികൾ ഹിന്ദി,ഇംഗ്ലീഷ് ടി. വി ചാനലുകൾ കാണുവാനും ആ ഭാഷകളിൽ ഉള്ള പത്രം വായിക്കുവാനും കുട്ടികളെ പ്രോത്സാഹിപ്പിക്കണം. സ്കൂളുകളിലും ഹിന്ദി,ഇംഗ്ലീഷ്, മലയാളത്തോടൊപ്പം നന്നായി പഠിക്കുവാൻ നിങ്ങൾ അവരെ പ്രോത്സാഹിപ്പിക്കണം. ഏതു ഭാഷ പഠിക്കുന്നതും പിന്നീട് ഉപകാരപ്പെടും.
നമ്മുടെ നാട്ടിലെ പോലെ ഡൽഹിയിൽ ഒരു സാധാരണ കടയിൽ പോയി ഇംഗ്ലീഷ് പറഞ്ഞിട്ടു കാര്യമില്ല. നമ്മുടെ നാട്ടിൽ ഒരു വിദേശി സാധാരണക്കാരനോട് പോയി ഇംഗ്ലീഷ് സംസാരിച്ചാൽ അയാൾ മറുപടി ഇംഗ്ലീഷിൽ പറയാൻ സാധ്യതയേറെയാണ്. പക്ഷെ അവിടെ കുറച്ചു ദിവസം ജീവിക്കാൻ ഹിന്ദി അറിഞ്ഞിരിക്കുന്നത് അത്യാവശ്യമാണ്.
ഡൽഹിയിൽ ഗൗതം നഗർ എന്ന സ്ഥലത്താണ് ഞാൻ താമസിച്ചത്. ഡൽഹി കൂട്ട ബലാൽസംഗം നടന്ന സാകേത് എന്ന സ്ഥലത്തു നിന്നും 6 കിലോമീറ്റർ അകലെയുള്ള സ്ഥലം. അവിടെ ഒരു ഇടുങ്ങിയ മുറിയിൽ കൊടും ചൂടിൽ 43 ഡിഗ്രി ചൂടിൽ. ഒരു കൂളർ ചെറിയ രീതിയിൽ മുറി തണുപ്പിക്കുവാൻ സഹായിച്ചു. പക്ഷെ പുറത്തു പോയി തിരികെ വന്നാൽ ദേഹം മുഴുവൻ ചൂട് കുരു പൊന്തിയിരുന്നു. അസഹനീയമായ ചൂടിൽ വെന്തുരുകിയെന്നു തന്നെ പറയാം. അവിടെ ചെറിയ ചേരികൾ പോലും കാണുമ്പോൾ കേരളം എത്രയോ ഭേദം എന്നു തോന്നി. കൂടാതെ അവിടുത്തെ ചില പുരുഷന്മാരുടെ നോട്ടവും പെരുമാറ്റവും അറപ്പു ഉളവാക്കുന്നതായിരുന്നു.
അത്തരം ചില അനുഭവങ്ങൾ ഞാൻ പങ്കുവെയ്ക്കാം.
ആദ്യത്തെ ഒരു ഫ്ളാറ്റിലെ ഉടമസ്ഥൻ ഒരു 35 വയസ്സ് തോന്നിക്കുന്ന ഒരാൾ ഇടയ്ക്കിടയ്ക്ക് വന്നു കതകിൽ മുട്ടുവാനും ശല്യം ചെയ്യുവാനും തുടങ്ങി. വല്ലാതെ ഭയം തോന്നിയ നിമിഷങ്ങളായിരുന്നു. ആ മുറി ഒരു അബദ്ധം പറ്റി എടുത്തതാണ്. നാട്ടിൽ ഒരാൾ വഴി ബുക്ക് ചെയ്ത മുറിയായിരുന്നു അതു. ഞാൻ വേഗം സുഹൃത്തുക്കളെ ഫോണിൽ വിളിച്ചു. അവർ വന്നു അയാളോട് സംസാരിച്ചു റൂം താമസം മാറ്റി.
കുറച്ചു മാറി ഒരു താമസ സൗകര്യം ശെരിയായി. നല്ലൊരു ലേഡീസ് പി.ജി. ആയിരുന്നത്. നല്ല ഒന്നു രണ്ടു വടക്കേ ഇന്ത്യൻ സുന്ദരികളെ സുഹൃത്തായി കിട്ടി.
ഒരിക്കൽ ഒരു പകൽ സമയത്തു പനി വരികയും ഗുളിക വാങ്ങുവാനായി മെഡിക്കൽ സ്റ്റോർ വരെ തനിയെ പോകേണ്ടി വന്നു. മരുന്നു വാങ്ങുന്നതിനിടയിൽ പുറകിൽ നിന്നും ഒരാൾ എന്റെ ആസനത്തിൽ കൈവെച്ചു. തിരിഞ്ഞു നോക്കിയപ്പോഴേക്കും അയാൾ ഓടിപോയിരുന്നു. മിണ്ടാതെയിരിക്കുവാനെ അന്ന് എനിക്കു സാധിച്ചുള്ളൂ. പരിചയമില്ലാത്ത സ്ഥലം, പോരാത്തതിന് ഞാൻ ഒറ്റയ്ക്കും.പട്ടാപകൽ ഇത്തരം ഒരു അനുഭവം ഉണ്ടായപ്പോൾ ഒറ്റയ്ക്കു അടുത്തു പോലും ഇനി തനിയെ പോകില്ലെന്ന് ഞാൻ ഉറപ്പിച്ചു.
കൂടാതെ പലപ്പോഴും പലരുടെയും ദഹിപ്പിക്കുന്ന നോട്ടം പോലും ഡൽഹി എന്ന സ്ഥലത്തോട് വെറുപ്പ് തോന്നിച്ചു. അവിടെ നിൽക്കേണ്ടത് അന്ന് എന്റെ ആവശ്യം ആയിരുന്നു. അന്ന് എനിക്കു മെഡിക്കൽ കൗണ്‍സിന്റെ ഒരു പരീക്ഷയ്ക്ക് കോച്ചിങ് പഠിക്കുവാനും, ആ പരീക്ഷയ്ക്ക് അന്ന് സെന്റർ ഡൽഹിയിൽ മാത്രമേ ഉണ്ടായിരുന്നുള്ളു.
ഒരിക്കൽ മെട്രോ ട്രെയിൻ ഇറങ്ങുമ്പോൾ ഒരാൾ ഓടിവന്നു എന്നെ ഇടിച്ചു . എന്റെ മാറിടത്തു അയാൾ സ്പർശിച്ചിരുന്നു. ഇതുവരെ സഹിച്ച രോഷമൊക്കെയും അന്ന് ആ ദിവസം പുറത്തേക്കു ഒഴുകി. ഞാൻ ബഹളം വെച്ചു. ആളുകൾ കൂടി. നിനക്കു കണ്ണു കണ്ടൂടെ, നിനക്കു അമ്മയും പെങ്ങളും ഇല്ലേ എന്നും ചോദിച്ചു. ഒപ്പം എന്റെ കണ്ണുകൾ ഒരു സ്ത്രീയുടെ സഹനത്തിന്റെ പരമാവധി സഹിച്ചൊടുവിൽ കണ്ണുനീരായി ഒഴുകി. ആളുകൾ കൂടിയപ്പോൾ മാപ്പു പറഞ്ഞയാൾ ഓടി. കൂട്ടുകാർ എന്നെയും കൂട്ടി അവിടുന്നു യാത്രയായി.
പരീക്ഷ കഴിഞ്ഞു നാട്ടിലോട്ട് മടങ്ങുന്നതിനു മുൻപ് സാകേത് എന്ന സ്ഥലത്തു പോയി ഹിന്ദി സിനിമ കണ്ടു. അതു കഴിഞ്ഞു നാട്ടിൽ വന്നു 2 ആഴ്ച്ച കഴിഞ്ഞു ഡിസംബർ 16 തീയതി അതേ സ്ഥലത്തു വെച്ചു ആ പാവം പെണ്‍കുട്ടിയെ ബസ്സിൽ വെച്ചു കഴുകന്മാർ പിച്ചിച്ചീന്തിയത്. മൃഗത്തെ പോലെ അവളുടെ ശരീരത്തു കാമവെറി പൂണ്ടു ആർത്തിയോടെ അവളെ ദാരുണമായി പീഡിപ്പിച്ചു കൊന്നു. ഡൽഹിയുടെ ചരിത്രത്തിൽ കറുത്ത ലിപികളാൽ എഴുതപ്പെട്ട കൂട്ട ബലാത്സംഗം. ആ പെണ്‍കുട്ടി മരിക്കുന്നതിന് മുൻപ് പറഞ്ഞത് 'I want to live' എന്നാണ്. 'എനിക്കു ജീവിക്കണം' എന്നു പറഞ്ഞു ആ പെണ്‍കുട്ടി മരണത്തിനു കീടങ്ങി.
'എനിക്കു ജീവിക്കണം'.... അതേ ഓരോ അമ്മയും,മകളും,സഹോദരിയും ജീവിക്കട്ടെ... പുരുഷൻ അതിനു അവൾക്കു താങ്ങും തണലും ആവട്ടെ.. മറിച്ചു അവൾ പുരുഷനെ വെറുക്കാതെയിരിക്കട്ടെ..
(ഡോ.ഷിനു ശ്യാമളൻ ഫേസ്ബുക്കിൽ കുറിച്ചത്)
- TODAY
- LAST WEEK
- LAST MONTH
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍