50,000 രൂപ സംഭാവന നൽകിയാൽ അഞ്ചു ലക്ഷം രൂപയുടെ പബ്ലിസിറ്റി നൽകുന്നവർ അറിയുക; യുകെയിലെ മലയാളി സമൂഹം പാവപ്പെട്ട 100 നഴ്സിങ് വിദ്യാർത്ഥികൾക്ക് പഠനം തുടരാൻ ആളും ആരവവും ഇല്ലാതെ നൽകിയത് 30 ലക്ഷത്തിൽ അധികം രൂപ; മറുനാടന്‍ അഭിമാന നിമിഷം
മറുനാടൻ മലയാളി ബ്യൂറോ
കൊല്ലം: ഒരു ലക്ഷം രൂപ ഓഖി ദുരിതാശ്വാസത്തിലേയ്ക്ക് നൽകിയതിന് പ്രശസ്തനായ ഒരു ബിൽഡറുടെ പടം സഹിതം ഇന്നത്തെ പല പത്രങ്ങളിലും മൂന്ന് കോളം വാർത്തയുണ്ട്. 50,000 രൂപ പാവങ്ങൾക്ക് നൽകിയാൽ അഞ്ച് ലക്ഷം രൂപ എങ്കിലും പബ്ലിസിറ്റിക്ക് വേണ്ടി മുടക്കുന്നവരും ഇല്ലാതില്ല. എന്നാൽ ഇന്നലെ കൊല്ലം ജില്ലയിലെ പുത്തൂർ എന്ന ചെറിയ ടൗണിൽ 102 പേരാണ് 30,000 രൂപ വീതം സഹായധനം കൈപ്പറ്റി ആളും ആരവവും ഇല്ലാതെ മടങ്ങിയത്. യുകെയിലെ മലയാളി സമൂഹം ശേഖരിച്ച് നൽകിയതായിരുന്നു ഈ തുക.
മറുനാടൻ മലയാളിയുടെ സഹോദര സ്ഥാപനമായ ബ്രിട്ടീഷ് മലയാളി എന്ന യുകെയിലെ ഓൺലൈൻ പത്രം നടത്തുന്ന ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ ആയിരുന്നു നൂതനമായ ഈ സ്കോളർഷിപ് ഒരുക്കിയത്. ബ്രിട്ടീഷ് മലയാളി വായനക്കാരായ 30 പേർ ആകാശച്ചാട്ടം നടത്തി ശേഖരിച്ച തുകയിൽ നിന്നും യുകെയിലെ കാൻസർ റിസേർച്ച് സെന്ററിന് നൽകിയ തുകയുടെ ബാക്കിയായ 30 ലക്ഷം രൂപയാണ് ഇന്നലെ 102 പേർക്കായി വിതരണം ചെയ്തത്.
പഠനത്തിൽ ഉന്നത നിലവാരം പുലർത്തുകയും എന്നാൽ സ്ാമ്പത്തികമായി പിന്നോക്കം നിൽക്കുകയും ചെയ്യുന്നവർക്കാണ് ബ്രിട്ടീഷ് മലയാളി സ്കോളർഷിപ് ഏർപ്പെടുത്തിയത്. പുത്തൂരിലെ വസുധ ഓഡിറ്റോറിയത്തിൽ നിറമിഴികളോടെയാണ് പലരും ചെക്ക് കൈപ്പറ്റി മടങ്ങിയത്. അവർക്ക് പരിചയം പോലും ഇല്ലാത്ത ഒരു സമൂഹത്തിൽ നിന്നും യാതൊരു പരിചയവും ഇല്ലാത്ത വ്യക്തികളിൽ നിന്നും അപ്രതീക്ഷിതമായി ലഭിച്ച ഫണ്ട് കൈപ്പറ്റിയ സന്തോഷം അവരുടെ മുഖത്ത് ഉണ്ടായിരുന്നു. സ്കോളർഷിപ്പിന് അർഹരായ 90 പേരെങ്കിലും തീരെ സാമ്പത്തിക സൗകര്യം ഇല്ലാത്തവരായിരുന്നു. ബസ് കയറിയും കഷ്ടപ്പെട്ടും എത്തിയ അവരിൽ പലരും നിറമിഴികളോടെ യുകെ മലയാളികൾക്ക് നന്ദി പറഞ്ഞാണ് മടങ്ങിയത്.
വായനക്കാർ നൽകുന്ന തുകയുടെ 25 ശതമാനം കൂടി ബ്രിട്ടീഷ് ചാരിറ്റി കമ്മിഷൻ ഗിഫ്റ്റ് എയ്ഡ് നൽകും. ചാരിറ്റിയുടെ പ്രവർത്തനത്തിന് ഒരു പണം പോലും ഇങ്ങനെ ലഭിക്കുന്ന തുകയിൽ നിന്നും എടുക്കാത്തതുകൊണ്ട് ആ തുക കൂടി ചേർത്താണ് അപേക്ഷകർക്ക് നൽകിയത്. ട്രസ്റ്റ് നടത്തിപ്പിന്റെ ചെലവുകൾ എല്ലാം ട്രസ്റ്റ് അംഗങ്ങളായ 13 യുകെ മലയാളികൾ സ്വന്തം കൈയിൽ നിന്നും എടുക്കുകയാണ്. ചെലവ് ലാഭിക്കാനായി പത്തനാപുരം ഗാന്ധിഭവനുമായി ചേർന്നാണ് ഫണ്ട് വിതരണം ഇന്നലെ നടത്തിയത്.
പത്തനാപുരം ഗാന്ധി ഭവന്റെ പുത്തൂരിൽ തുടങ്ങുന്ന ട്രെയിനിങ് വിഭാഗത്തിന്റെ ഉദ്ഘാടനത്തോട് അനുബന്ധിച്ച് ഫണ്ട് വിതരണം നടത്തിയാണ് ചെലവ് ചുരുക്കിയത്. എപിജെ അബ്ദുൾ കലാം ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഉദ്ഘാടനത്തിന് എത്തിയ അതിഥികൾ തന്നെയാണ് ഫണ്ട് വിതരണവും നടത്തിയത്. വനം വകുപ്പ് മന്ത്രി രാജു ആയിരുന്നു പരിപാടിയുടെ ഉദ്ഘാടകൻ. കോവൂർ കുഞ്ഞുമോൻ എംഎൽഎ, വനിതാ കമ്മിഷൻ അംഗം ഷാഹിദ കമാൽ, ജില്ല - ബ്ലോക്ക് - ഗ്രാമപഞ്ചായത്ത് അംഗങ്ങളും അദ്ധ്യക്ഷന്മാരും അടക്കം അനേകം പ്രമുഖ സാമൂഹിക പ്രവർത്തകർ ചടങ്ങിൽ ആശംസകൾ അർപ്പിക്കാൻ എത്തിയിരുന്നു. ഗാന്ധിഭവൻ സാരഥി പുനലൂർ സോമരാജൻ ആയിരുന്നു പരിപാടിക്ക് നേതൃത്വം നൽകിയത്. ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ ട്രസ്റ്റി കെഡി ഷാജിമോൻ, മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്കറിയ എന്നിവരും ചടങ്ങിൽ പങ്കാളികളായി.
30,000 രൂപ മാത്രമാണ് നൽകിയതെങ്കിലും പാവപ്പെട്ട വിദ്യാർത്ഥികൾക്ക് ഒരു വർഷത്തെ ഫീസായിരുന്നു അത്. പഠനം മുറിയുമെന്നു കരുതി ഇരുന്നിടത്താണ് പലരും ഇതിന് അർഹത നേടിയത്. ബ്രിട്ടീഷ് മലയാളിയും മറുനാടൻ മലയാളിയും വാർത്ത നൽകിയ ശേഷം ലഭിച്ച അപേക്ഷകൾ പരിശോധിച്ചാണ് അർഹതയെ തെരഞ്ഞെടുത്തത്. ആയിരത്തോളം അപേക്ഷകളിൽ നിന്നാണ് 100 പേരെ ചാരിറ്റി ഫൗണ്ടേഷൻ ട്രസ്റ്റികൾ തെരഞ്ഞെടുത്തത്. പഠന മികവും സാമ്പത്തിക നിലയും മാത്രമായിരുന്നു മാനദണ്ഡം. ശുപാർശകൾ പരിഗണണിച്ചതേയില്ല. തെരഞ്ഞെടുക്കപ്പെട്ടവരിൽ 95 ശതമാനം പേരും തീരെ ദരിദ്രമായ സാമ്പത്തിക ചുറ്റുപാടുകളിൽ ജീവിക്കുന്നവരാണ്.
101 പേർക്ക് 350 പൗണ്ട് ( 30,000 രൂപ) വീതവും എംബിബിഎസ് പഠിക്കുന്ന ഒരു കുട്ടിക്ക് പഠനം തുടരാൻ 500 പൗണ്ടും (42,000 രൂപ) നൽകിയിട്ടും പത്രസമ്മേളനം നടത്തിയും, പരസ്യം ചെയ്തും ബഹളം വയ്ക്കാതെ ആയിരുന്നു ഫണ്ട് വിതരണം. വായനക്കാരോടുള്ള പ്രതിബന്ധതയുടെ ഭാഗമായി ബ്രിട്ടീഷ് മലയാളിയിലും മറുനാടൻ മലയാളിയിലും വാർത്ത നൽകുന്നതല്ലാതെ ഒരു പത്ര ഓഫീസിലും കയറി പ്രസ് റിലീസ് കൊടുക്കാതെയായിരുന്നു പരിപാടി നടത്തിയത്. 30 ലക്ഷകത്തിൽ അധികം രൂപ നൽകിയിട്ടും ഒരു പത്രത്തിലും വാർത്ത വന്നുമില്ല.
മാധ്യമങ്ങൾ സാമൂഹ്യ ബോധം പുലർത്തേണ്ടത് എങ്ങനെ എന്നു ബ്രിട്ടീഷ് മലയാളിയെ കണ്ടു പഠിക്കണമെന്നു മന്ത്രി പി രാജുവും കോവൂർ കുഞ്ഞുമോൻ എംഎൽഎയും പറഞ്ഞു. വനിതാ കമ്മിഷൻ അംഗമായ ഷാഹിദ കമാൽ ബ്രിട്ടീഷ് മലയാളിയുമായുള്ള ദീർഘകാലത്തെ ബന്ധം എണ്ണിയെണ്ണി പറഞ്ഞു. ഇതിന് മുമ്പ് ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ നൽകിയ പല സാമ്പത്തിക സാഹയങ്ങൾക്കും ഷാഹിദ സാക്ഷിയായിട്ടുണ്ട്.
വസുധ ഓഡിറ്റോറിയം തിങ്ങിനിറഞ്ഞു നിരവധി ആളുകൾ എത്തിയിരുന്നു. സ്കോളർഷിപ് സ്വീകരിക്കാൻ എത്തിയ 102 പേരെ കൂടാതെ അവരുടെ ബന്ധുക്കളും കൂടി ആയപ്പോൾ തന്നെ 250ൽ അധികം പേർ എത്തിയിരുന്നു. കൂടാതെയാണ് പൂത്തൂരിലെ നാട്ടുകാരും ഗാന്ധിഭവനിലെ അന്തേവാസികളും എത്തി ചേർന്നത്.
ബോൾട്ടണിലെ ഷൈനു ക്ലെയർ മാത്യൂസ്, മാഞ്ചസ്റ്ററിലെ സാബു ചുണ്ടക്കാട്ടിൽ, ക്രോയിഡോണിലെ മിനി സൈമി, ബേസിങ്ങ്സ്റ്റോക്കിലെ സോൺസി സാംതിരുവാതിലിൽ, ബെൻ വിൻസെന്റ്, നോട്ടിങ്ഹാമിലെ എബി സ്കറിയ, ഈസ്റ്റ്ബോണിലെ മനോജ് ജോസഫ്, നോർത്ത് ലണ്ടനിലെ ബിനു ജോൺ, സൗത്താംപ്ടണിലെ ഫെമി മാത്യു, മാഞ്ചസ്റ്ററിലെ നേഹാ ബൈബൻ, റോസ്ബിൻ, ഫാ റോയ്, ഫാദർ ജോർജ് എ പുത്തൂർ, മാഞ്ചസ്റ്ററിലെ ട്രീസ, ജിജു സൈമൺ, വെസ്റ്റ് മിഡ്ലാന്റ്സിലെ ആഗ്നസ്, ബ്ലാക്ക്പൂളിലെ അർപ്പിത പുത്തൻപുരയിൽ, അലൻ സജി, ലണ്ടനിലെ അഫ്സൽ അലി, സോനാ ഷിബു, ജെനീഷ് കുരുവിള, മാഞ്ചസ്റ്ററിലെ ഫെമിൽ, ഫെബിൻ, സിന്റോ ആന്റണി, ഹണ്ടിങ്ടണിലെ ലോയ്ഡ് ജോർജ്ജ്, ഗ്ലാസ്ഗോയിലെ ജോൺ കുര്യാക്കോസ്, ഗ്രേറ്റ് യാർമൗത്തിലെ ജിജി ജോർജ്ജ്, ഗായത്രി, സന്ദർലാന്റിലെ അഖിൽ നായർ, ന്യൂകാസിലിലെ ജേക്കബ്ബ് തോമസ്, സണ്ണി ലൂക്കോസ്, ലണ്ടനിലെ എബിൽ, പ്രിയാ തോമസ് എന്നിവരാണ് ആകാശച്ചാട്ടത്തിൽ പങ്കെടുത്തത്.
- TODAY
- LAST WEEK
- LAST MONTH
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍