ഫോർട്ട് കൊച്ചിയിൽ പറന്ന പട്ടച്ചരടിൽ കുടുങ്ങിയ കാക്കയെ രക്ഷിക്കാൻ മുകേഷ് ബാംഗ്ലൂരിൽ നിന്ന വിമാനത്തിൽ പറന്നെത്തി; കുപ്പിച്ചില്ലിന്റെ പൊടി അരച്ചുനിർമ്മിക്കുന്ന പട്ടച്ചരടുകൾക്കെതിരെയുള്ള ജെയിൻ ഫൗണ്ടേഷന്റെ പോരാട്ടം അവസാനിക്കുന്നില്ല
മറുനാടൻ മലയാളി ഡസ്ക്
കൊച്ചി: പട്ടച്ചരടിൽ കുടുങ്ങിയ കാക്കയെ രക്ഷിക്കാൻ ബെംഗളൂരുവിൽ നിന്ന് വിമാനം പിടിച്ചു കൊച്ചിയിൽ വരിക. കഥ കേട്ട് കൊച്ചിക്കാർ അമ്പരന്നില്ലെങ്കിലും മുകേഷ് ജെയിനിനെ അറിയാത്താവർ ഒന്നുഞെട്ടും. ഫോർട്ട് കൊച്ചിയിൽ പട്ടച്ചരടിൽ കാക്ക കുടുങ്ങിക്കിടക്കുന്ന സംഭം ഒരാൾ രാവിലെ പത്തരയോടെയാമ് മുകേഷിനെ ഫോണിൽ വിളിച്ചുപറഞ്ഞത്. കഴിഞ്ഞ നാലുമാസമായി മുകേഷ് ബെംഗളൂരുവിൽ മകളുടെ കൂടെയാണ് താമസം.
കാക്കയെ രക്ഷിക്കാനുള്ള മാർഗ്ഗം ഫോണിൽ കൂടി അദ്ദേഹം വിശദീകരിച്ചെങ്കിലും വിളിച്ചുപറഞ്ഞവർ രക്ഷിക്കാൻ വലിയ താൽപര്യം കാട്ടിയില്ല. ഇതോടെ പട്ടച്ചരടിൽ ജീവന് വേണ്ടി പിടയുന്ന കാക്കയുടെ അവസ്ഥ മനസിൽ കണ്ട മുകേഷ് ഉടൻ കൊച്ചിയിലേക്ക ഫ്ളൈറ്റ ്ബുക്ക് ചെയ്തു.ബെംഗളൂരു വിമാനത്താവളത്തിൽ നിന്ന് 40 കിലോമീറ്റർ അകലെയായിരുന്ന അദ്ദേഹം ടാക്സി പിടിച്ചാണ് വിമാനത്താവളത്തിലെത്തിയത്.
ഒരുമണിക്കൂറിനുള്ളിൽ കൊച്ചി വിമാനത്താവളത്തിലെത്തിയ മുകേഷ് കെഎസ്ആർടിസി വോൾവോ ബസിൽ ഫോർട്ട് കൊച്ചിയിലെത്തി. സ്വന്തം വീട്ടിൽ പോലും കയറാതെ നേരേ ചരടിൽ കുടുങ്ങിയ കാക്കയുടെ അടുത്തേക്കാണ് അദ്ദേഹം ഓടിയെത്തിയത്. വെറും 20 മിനിട്ട്. പറവയെ ചരടിൽ നിന്ന് മോചിപ്പിച്ച് വെള്ളം നൽകി പറത്തി വിട്ടു.
കുപ്പിച്ചില്ലിന്റെ പൊടി അരച്ചുപശ ചേർത്ത് പിടിപ്പിച്ച് നിർമ്മിക്കുന്ന മാൻജ് നൂലാണ് പക്ഷികളുടെ ജീവന് ഭീഷണിയാകുന്നതെന്ന് മുകേഷ് പറയുന്നു.ഇത്തരം നൂലുകൾ നിരോധിച്ചിട്ടുണ്ടെങ്കിലും ഭൂരിപക്ഷം പേരും ഈ നൂലാണ് ഉപയോഗിക്കുന്നത്. പൊട്ടിപ്പോകുന്ന പട്ടങ്ങളുടെ നൂലുകൾ മരക്കമ്പുകളിലും വൈദ്യുതി പോസ്റ്റുകളിലും തൂങ്ങിക്കിടക്കുന്നത് മൂലം നൂറുകണക്കിന് പക്ഷികളാണ് അപകടത്തിൽ പെടുന്നത്.
ഇത്തരത്തിൽ പട്ടച്ചരടിൽ കുടുങ്ങുന്ന നിരവധി പക്ഷികളെ മുകേഷ് ജെയിൻ രക്ഷപ്പെടുത്തിയിട്ടുണ്ട്. നിരോധിക്കപ്പെട്ട നൂലുകൾ ഉപയോഗിച്ച് പട്ടം പറത്തുന്നതിന് ഹൈക്കോടതി വിലക്കുണ്ട്. മുകേഷ് ജെയിൻ കോടതിയെ സമീപിച്ചതിന്റെ ഫലമായാണ് ഇതുണ്ടായതെങ്കിലും വിലക്ക് ലംഘിച്ച് ഇപ്പോഴും പലരും ഇത്തരത്തിൽ പട്ടം പറത്തുന്നുണ്ട്.
ഓണത്തിനും രക്ഷാദൗത്യം
രണ്ടുവർഷം മുമ്പൊരു ഓണം.മുകേഷ് ജെയിനും കുടുംബവും എറണാകുളം ബോട്ട് ജെട്ടിയിൽ എത്തിയതായിരുന്നു.അപ്പോഴാണ് ഒരു ടെലിഫോൺ ടവറിൽ പരുന്ത് കുടുങ്ങിയ വിവരം ഫോണിൽ കിട്ടിയത്.ഉടൻ തന്നെ മട്ടാഞ്ചേരിക്ക് അടുത്ത ബോട്ട് പിടിക്കുകയല്ലാതെ മുകേഷിന് മറ്റുമാർഗമുണ്ടായിരുന്നില്ല.പക്ഷികളുടെ കാര്യത്തിൽ മുകേഷിന് വിവേചനമൊന്നുമില്ല.
എണ്ണത്തിൽ ഏറെയുള്ള കാക്കകളെ രക്ഷിക്കാൻ മുകേഷ് മിനക്കെടുന്നതെന്തുകൊണ്ടെന്ന് പലരും ചോദിക്കാറുണ്ട്. എന്നാൽ എല്ലാ പക്ഷികളും തനിക്ക് ഒരുപോലെയാണെന്ന് അദ്ദേഹം പറയുന്നു.കഴിഞ്ഞ കുറേ വർഷങ്ങളായി 1500 പക്ഷികളൈയെങ്കിലും മുകേഷ് രക്ഷിച്ചിട്ടുണ്ട്.പട്ടം പറത്തൽ സീസണിലാണ് മട്ടാഞ്ചേരിയിലും പരിസരത്തുമുള്ള വടക്കേന്ത്യൻ വടക്ക്-കിഴക്കൻ സമൂഹം പട്ടം പറത്തലിൽ സജീവമാകുന്നത്.
രക്ഷാദൗത്യം ഇങ്ങനെ
തെങ്ങ് കയറ്റക്കാരുടെയും ഓട്ടോ ഡ്രൈവർമാരുടെയും ഒക്കെ സഹായത്തോടെയാണ് മുകേഷ് തന്റെ രക്ഷാദൗത്യം നിർവഹിക്കുന്നത്. ഓട്ടോക്കാർക്കും, തെങ്ങ്കയറ്റക്കാർക്കും താൻ എത്ര പണം നൽകിയിട്ടുണ്ടെന്ന് അദ്ദേഹത്തിന് തന്നെ അറിയില്ല.പക്ഷികളെ പട്ടച്ചരടുകളിൽ നിന്ന് വേർപെടുത്താൻ സ്വന്തമായ ഉപകരണങ്ങളും അദ്ദേഹം വികസിപ്പിച്ചിട്ടുണ്ട്.
2008 ുതൽ പ്ലാസ്റ്റിക് ചരടുകൾക്ക് പകരം കോട്ടൻ ചരടുകൾ ഉപയോഗിക്കാൻ പ്രേരിപ്പിക്കാനുള്ള പ്രചാരണത്തിലാണ് മുകേഷ്.2013 ൽ ഈ വിഷയത്തിൽ ഹൈക്കോടതി ഇടപെട്ടെങ്കിലും അറിവില്ലായ്മ മൂലം ഇപ്പോഴും പലരും പ്ലാസ്റ്റിക് ചരടുകൾ ഉപയോഗിക്കുന്നു.
2014ൽ ഹൈക്കോടതി നിർദ്ദേശ പ്രകാരം ഫോർട്ട്കൊച്ചി ആർഡിഒ ഇതു സംബന്ധിച്ച നിരോധന ഉത്തരവ് ഇറക്കിയിരുന്നു.
പ്ലാസ്റ്റിക്, മാൻജ, ടങ്കീസ്, ചൈനീസ് നിർമ്മിത നൂലുകൾ ഉപയോഗിക്കുന്നതിനെതിരെ പരിശോധന നടത്തി നടപടി സ്വീകരിക്കാൻ പൊലീസിനും നിർദ്ദേശം നൽകിയിരുന്നു.എന്നാൽ, ഉത്തരവ് കാറ്റിൽ പറത്തി നൈലോൺ നൂലുകളിൽ പട്ടങ്ങൾ പാറിപ്പറക്കുന്ന കാഴ്ചയാണു ഫോർട്ട്കൊച്ചിയിലും പരിസര പ്രദേശങ്ങളിലും കാണുന്നത്. പൊട്ടിയ നൂലുകൾ കാറ്റിൽ പറന്നു കിലോമീറ്ററുകൾക്കപ്പുറം വരെ മരങ്ങളിൽ കുടുങ്ങിക്കിടക്കുന്നു. ഇവയിലാണു പറവകൾ കുരുങ്ങുന്നത്.
നൈലോൺ നൂലുകൾ വേണ്ടേ വേണ്ട
കോട്ടൺ നൂലുകൾ ഉപയോഗിച്ചാൽ പക്ഷികൾക്ക് നാശമുണ്ടാകില്ല. മറ്റ് നൂലുകൾ നിരോധിച്ചിട്ടുണ്ടെങ്കിലും ഭൂരിഭാഗം പേരും ഇപ്പോഴും അവ വ്യാപകമായി ഉപയോഗിക്കുന്നു.കുപ്പിച്ചില്ലിന്റെ പൊടി അരച്ചു പശ ചേർത്തു പിടിപ്പിച്ച നൂൽ കഴുത്തിൽ ചുറ്റിയതിനാൽ ബൈക്ക് യാത്രികനായ ചുള്ളിക്കൽ സ്വദേശിയുടെ കഴുത്തു മുറിഞ്ഞതും കൈവിരലുകൾ അറ്റു പോയതും അടുത്ത കാലത്താണ്. ഇരുചക്രവാഹന യാത്രികർക്കും സൈക്കിൾ യാത്രികർക്കും പട്ടച്ചരട് കുരുങ്ങി പരുക്കേറ്റ സംഭവങ്ങൾ പശ്ചിമകൊച്ചിയിൽ ഒട്ടേറെയുണ്ടായിട്ടുണ്ട്.അപകടങ്ങൾ തുടർക്കഥയായതോടെയാണു ജെയിൻ ഫൗണ്ടേഷൻ ചെയർമാൻ മുകേഷ് ജെയിൻ പട്ടം പറപ്പിക്കാൻ പ്ലാസ്റ്റിക് നൂലുകളും ടങ്കീസും മറ്റും ഉപയോഗിക്കുന്നതു തടയണമെന്ന് ആവശ്യപ്പെട്ട് 2014ൽ ഹൈക്കോടതിയെ സമീപിച്ചത്.
പട്ടച്ചരടിൽ കുടുങ്ങിയ പറവകളെ രക്ഷിക്കാൻ മുകേഷും കൂട്ടരും രംഗത്തിറങ്ങിയതോടെ ഇവരുടെ ഫോണുകളിലേക്കു നിരന്തരം വിളികൾ വരാൻ തുടങ്ങി. ഒൻപതു പക്ഷികളെ വരെ രക്ഷപ്പെടുത്തി താഴെയിറക്കിയ ദിവസങ്ങളുണ്ടായിട്ടുണ്ടെന്നു മുകേഷ് ജെയിൻ പറയുന്നു.കഴിഞ്ഞ ദിവസം മട്ടാഞ്ചേരി പഴയന്നൂർ ക്ഷേത്രക്കുളത്തിൽ മുങ്ങിമരിച്ച കെ.കുമാർ നാലു വർഷത്തോളമായി മുകേഷ് ജെയിനിനോടൊപ്പം പക്ഷികളെ രക്ഷപ്പെടുത്തുന്നതിൽ സജീവമായി പങ്കെടുത്തിരുന്നു. പള്ളുരുത്തിയിൽ എഴുപതടിയിലേറെ ഉയരത്തിൽ ബിഎസ്എൻഎൽ ടവറിൽ തൂങ്ങിക്കിടന്ന പട്ടച്ചരടിൽ കുടുങ്ങിയ പക്ഷിയെ താഴെയിറക്കിയതു കുമാറാണ്.
എതിരാളിയുടെ പട്ടം അറത്തുകളയാൻ വേണ്ടി ഉപയോഗിക്കുന്ന മാൻജ നൂലുകളാണു കൂടുതൽ അപകടം വരുത്തുന്നത്. പ്ലാസ്റ്റിക് നൂലുകളും ചൈനീസ് നിർമ്മിത നൂലുകളും ടങ്കീസുകളും വർഷങ്ങളോളം നശിക്കാതെ കിടക്കുന്നതു പക്ഷികൾക്കും മനുഷ്യർക്കും അപകടം വരുത്തുന്നു. പട്ടം പറത്തുന്നവരുടെ നൂലുകൾ പരിശോധിക്കാൻ പൊലീസും ജനങ്ങളും മുന്നോട്ടുവരണമെന്നും ഇനിയൊരു ദുരന്തം പക്ഷികൾക്കായാലും മനുഷ്യർക്കായാലും സംഭവിക്കരുതെന്നും ആവശ്യമുയരുന്നു.
ഗുജറാത്ത് വംശജനായ മുകേഷ് കൊച്ചിയിൽ ബിസിനസ് ചെയ്യുകയാണ്. കഴിഞ്ഞ വർഷം മാത്രം നൂറിൽപ്പരം പറവകളുടെ ജീവൻ മുകേഷും കൂട്ടരും ചേർന്ന് രക്ഷപ്പെടുത്തിയിട്ടുണ്ട്. വഴിയോരത്ത് തത്തകളെ കൂട്ടിലിട്ട് വിൽക്കുന്നത് കണ്ടാൽ എല്ലാത്തിനെയും പണം നൽകി വാങ്ങിയ ശേഷം പറത്തിവിടുന്ന മുകേഷ് അറിയപ്പെടുന്ന ജീവകാരുണ്യ പ്രവർത്തകനുമാണ്.
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- നിങ്ങൾ ബ്രിട്ടീഷ് പൗരത്വം എടുക്കാൻ ഉദ്ദേശിക്കുന്നുണ്ടോ ? എങ്കിൽ, ബ്രിട്ടീഷ് സംസ്കാരത്തെയും ജീവിത ശൈയിലെ കുറിച്ചുമെല്ലാം അറിഞ്ഞിരിക്കണം; സിറ്റിസൺഷിപ് ക്വിസ്സ് പാസായാൽ മാത്രം പൗരത്വം ലഭിക്കും; നിങ്ങളുടെ ബ്രിട്ടനെ കുറിച്ചുള്ള അറിവ് ഇവിടെ പരിശോധിക്കാം
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- പെരുമ്പാവൂരിൽ പത്താംക്ലാസ് വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു;പൊലിഞ്ഞത് കദളിചിറ പട്ടരുമഠം വീട്ടിൽ റഷീദിന്റെ മകൾ നസ്രിന
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍