Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബോണക്കാട് സുപ്രീം കോടതി വിധി നടപ്പാക്കണം - കൂരിശ് എടുത്ത് തോട്ടിലെറിയണം.......; മുതിർന്ന മാധ്യമ പ്രവർത്തകൻ റോയ് മാത്യൂ എഴുതുന്നു

ബോണക്കാട് സുപ്രീം കോടതി വിധി നടപ്പാക്കണം - കൂരിശ് എടുത്ത് തോട്ടിലെറിയണം.......; മുതിർന്ന മാധ്യമ പ്രവർത്തകൻ റോയ് മാത്യൂ എഴുതുന്നു

തിരുവനന്തപുരം: പൊതു സ്ഥലങ്ങൾ കൈയേറി ആരാധനാലയങ്ങളും മതചിഹ്നങ്ങളും പ്രതിമകളും സ്ഥാപിക്കുന്നത് കർശനമായി തടയണമെന്നുള്ള സുപ്രീം കോടതിയുടെ നിരവധി വിധികൾ സംസ്ഥാന സർക്കാർ നടപ്പാക്കാത്തതിന്റെ ദുരന്തമാണ് ബോണക്കാട് സംഭവിച്ചത്. പൊതു സ്ഥലം കൈയേറി പള്ളിയും അമ്പലവും മോസ്‌ക്കും നിർമ്മിക്കുന്നതിനെതിരെ 2006 മുതൽ രാജ്യത്തെ വിവിധ ഹൈക്കോടതികളും സുപ്രീം കോടതിയും പല തവണ വിധികൾ പ്രഖ്യാപിച്ചിട്ടും കോടതി വിധികൾ കേന്ദ്ര- സംസ്ഥാന സർക്കാരുകൾ ഇനിയും ഫലപ്രദമായി നടപ്പാക്കിയിട്ടില്ല.

വോട്ട് ബാങ്കുകളെ പേടിച്ചാണ് സർക്കാരുകൾ രാജ്യത്തെ പരമോന്നത നീതി പീത്തിന്റെ ഈ വിധികൾ നടപ്പാക്കാത്തതെന്ന് വ്യക്തം . സുപ്രീം കോടതി വിധി പ്രകാരം ബോണക്കാട്ടെ തട്ടിപ്പ് കുരിശെടുത്ത് അറബിക്കടലിൽ എറിയുന്നതിന് യാതൊരു നിയമ തടസവുമില്ല. ഊരിപ്പിടിച്ച വാളിന്റ ഊതിപ്പെരുപ്പിച്ച ഊപ്പക്കഥകൾ പറഞ്ഞ് മേനി നടിക്കാതെ നിയമം നടപ്പിലാക്കാനാണ് ഭരണഘടനയിൽ തൊട്ട് സത്യപ്രതിജ്ഞ എടുത്ത ഭരണാധികാരിയായ മുഖ്യമന്ത്രി ചെയ്യേണ്ടത്. ഇടുക്കി ജില്ലയിലെ പാപ്പാത്തിച്ചോലയിൽ റവന്യൂ ഭൂമി കൈയേറി സ്പിരിറ്റ് ഇൻ ജീസസ് എന്ന ഉഡായിപ്പ് ക്രിസ്തീയ സംഘടന സ്ഥാപിച്ച സ്റ്റീൽ കുരിശ് തകർത്ത റവന്യൂ ഉദ്യോഗസ്ഥരെ ശാസിച്ച മുഖ്യമന്ത്രി പിണറായിയുടെ നയ രാഹിത്യത്തിന് കിട്ടിയ തിരിച്ചടിയാണ് ബോണക്കാട്ടെ പുതിയ വിവാദം . പാപ്പാത്തി ച്ചോലയിലെ തട്ടിപ്പുകാരന്റെ സ്റ്റീൽ കുരിശിനെ സംരക്ഷിക്കാൻ ശ്രമിച്ച പിണറായി ലത്തീൻ കത്തോലിക്കരുടെ ബോണക്കാട്ടെ കോൺക്രീറ്റ് കുരിശിനെ രക്ഷിക്കാൻ ഒന്നും ചെയ്തില്ലെന്ന് മാത്രമല്ല, നല്ല തല്ലും കൊടുത്തു.

പൊതു സ്ഥലം കൈയേറി നിർമ്മിച്ച മതസ്ഥാപനങ്ങൾ ഇടിച്ച് പൊളിച്ച് കളയുന്നതിന് പൊതുവായ മാർഗരേഖ തയ്യാറാക്കണമെന്ന് ജസ്റ്റിസ് മാരായ ദൽ വീർഭണ്ഡാരി, മുകുന്ദം ശർമ്മ എന്നിവരടങ്ങിയ സുപ്രീം കോടതി ബഞ്ച് 2009ൽ വിധി പ്രഖ്യാപിച്ചിരുന്നു. എന്നിട്ടും ഒന്നും കാര്യമായി നടന്നില്ല. പൊതു സ്ഥലം കൈയേറി മത- ആരാധനാലയങ്ങൾ നിമ്മിക്കുന്നതിനെതിരെ ഏറ്റവും ഒടുവിൽ 2016 ഏപ്രിൽ 20ന് സുപ്രീം കോടതി രൂക്ഷമായ ഭാഷയിൽ കേന്ദ്ര- സംസ്ഥാന സർക്കാരുകളെ വിമർശിച്ച് വീണ്ടും ഒരു വിധി കൂടി പുറപ്പെടുവിച്ചിരുന്നു. - 'ഈ പ്രവർത്തി ദൈവത്തെ അപമാനിക്കുന്നതിന് തുല്യമാണെന്നാണ് 'കോടതി പറഞ്ഞത്.
വിധിന്യായത്തിൽ നിന്ന് :-

'We have passed several directives. You must demolish such structures. We know you are not doing anything. None of the states are doing anything. You have no right to allow it. God never intended to obstruct the path. But you are obstructing the path. It is an insult to the God,' remarked a bench of Justices V Gopala Gowda and Arun Mishra.

നിങ്ങൾ ഭുമി യുടെ അറ്റത്തോളം പോയി എന്റെ വചനം ഘോഷിക്കുവിൻ എന്ന് കർത്താവ് പറഞ്ഞതിന്റെ അർത്ഥം നിലയ്ക്കലെ കാട്ടിലും, മൂന്നാറിലെ പാപ്പാത്തി ച്ചോലയിലും, ബോണക്കാട്ടിലെ വനത്തിലും പോയി കുരിശ് സ്ഥാപിച്ച് പണപ്പിരിവ് നടത്തണമെന്നല്ല - സർക്കാർ ഭൂമിയുടെ നെഞ്ചത്തല്ല കുരിശ് വെക്കേണ്ടത് - സഭകൾ വിശ്വാസികളെ പിഴിഞ്ഞുണ്ടാക്കി വാങ്ങിക്കൂ ട്ടിയ ഏക്കർ കണക്കിന് സ്ഥലത്ത് കുരിശും കപ്പേളയുമൊക്കെ സ്ഥാപിച്ച് കാശു വാരിയാൽ പോരെ - മാനും മരഞ്ചാടിയും വിഹരിക്കുന്ന സ്ഥലത്തു പോയി കുരിശ് സ്ഥാപിച്ച് വന്യമൃഗങ്ങളെ മതം മാറ്റാനാണോ വൈദിക ശ്രേഷ്ഠരേ നിങ്ങൾ ശ്രമിക്കുന്നത് ? മത സ്വാതന്ത്ര്യം എന്ന് പറഞ്ഞാൽ കാട്ടിൽ പോയി കുരിശ് കൃഷി നടത്തുന്നതാണോ? ക്രിസ്തു വിന്റെ കുരിശ് ആരോഹണം വനത്തിൽ കുരിശ് സ്ഥാപിക്കാനായിരുന്നോ? വനത്തിൽ പോയി കുരിശ് സ്ഥാപിക്കണമെന്ന് കർത്താവ് കെ.സി ബിസിക്കാരോട് വല്ലതും അരുളിചെയ്തിട്ടുണ്ടോ? എനിക്കറിയാൻ മേലാഞ്ഞിട്ട് ചോദിക്കവാ- ഞാനി KCBC യുടെ പോളിടെക്ക് നിക്കിലൊന്നും പഠിക്കാത്തതു കൊണ്ട് കുരിശിന്റെ യന്ത്ര ഭാഗങ്ങളെക്കുറിച്ച് വലിയ പിടിപാടില്ല.

എന്നാലും കാട്ടിൽ പോയി സിമന്റ് കുരിശ് വെക്കുന്നത് പെറപ്പുകേടാണ് - അതിലുപരി നിയമ വിരുദ്ധമാണ്. കർത്താവിന്റെ വചനങ്ങൾക്ക് നിരക്കാത്തതാണ്. ഭരണഘടന ഉറപ്പുതരുന്ന മത ഘോഷണ ത്തിന്റെ നഗ്‌നമായ ലംഘനമാണ് ലത്തീൻ സഭ ബോണക്കാട്ട് കാണിക്കുന്നത്.
കുരിശു മലയിൽ കേറി കാണാത്ത ദൈവത്തെ വിളിച്ച് പ്രാർത്ഥിക്കുന്നതിന് മുന്നേ, വർഷങ്ങളായി പട്ടിണിയും പരിവട്ടവുമായി കഴിയുന്ന ബോണക്കാട്ടെ തോട്ടങ്ങളുടെ ലായങ്ങളിൽ താമസിക്കൂന്ന തൊഴിലാളികൾക്ക് ഒരു നേരത്തെ ആഹാരം കൊടുക്കുന്നതിനേക്കാൾ വലിയ പുണ്യം കോൺക്രീറ്റ് കുരിശിന് മുന്നിൽ പ്രാർത്ഥിച്ചാൽ കിട്ടുമോ സൂസാപാക്യം പിതാവേ? സൂസാപാക്യം തിരുമേനി മത്തായിയുടെ സുവിശേഷം പന്ത്രണ്ടാം അധ്യായം ആറും ഏഴും വാക്യങ്ങൾ വായിക്കാൻ അങ്ങയുടെ വൈദികരോട് പറയണം - ' ദേവാലയത്തേക്കാൾ വലിയവൻ ഇവിടെ ഉണ്ട് എന്ന് ഞാൻ നിങ്ങളോട് പറയുന്നു . യാഗത്തിൽ അല്ല കരുണയിൽ അത്രേ ഞാൻ പ്രസാദിക്കുന്നത് എന്ത് എന്നുള്ളത് നിങ്ങൾ അറിഞ്ഞിരുന്നു എങ്കിൽ കൂറ്റമില്ലാത്തവരെ കുറ്റം വിധിക്കില്ലാ യിരുന്നു.'

കേരളത്തിലെ ക്രൈസ്തവർക്ക് ആവശ്യത്തിലധികം പള്ളികളും ആരാധനാലയങ്ങളും ഉള്ള പ്പോഴാണ് വനത്തിൽ പോയി കുരിശ് സ്ഥാപിച്ച് ഈ അലമ്പ് കാണിക്കുന്നത്. തിരുവിതാംകൂറിലെ ക്രിസ്ത്യാനികൾക്ക് പള്ളികൾ പണിയുന്നതിന് സർ സിപി യുടെ കാലത്ത് അനുമതി നല്ക്കുന്നതിന് സർക്കാർ ഒട്ടേറെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതായി ആക്ഷേപം ഉയർന്നിരുന്നു. അക്കാലത്ത്
യൂറോപ്പിൽ ഉള്ളതിനേക്കാൾ പള്ളികൾ തിരുവിതാംകൂറിലുണ്ടായിരുന്നുവെന്ന് ദിവാൻ സർ. സി പി. രാമസ്വാമി അയ്യർ മഹാരാജാവുമായുള്ള കൂടിക്കാഴ്ചയിൽ വ്യക്തമാക്കിയിട്ടുണ്ട് - ' ചതുരശ്ര മൈ ലൊന്നിന് ശരാശരിയുള്ള പള്ളികളുടെ കണക്കെടുത്താൽ ഇന്ത്യയിൽ മറ്റെവിടെ യുമെന്നല്ല യൂറോപ്പിൽ പോലുമുള്ള തിനേക്കാൾ കുടുതൽ പള്ളികൾ തിരുവിതാംകൂറിലുണ്ട് എന്നായിരുന്നു '1942 ജനുവരി 10 ന് രാജാവും ദിവാനും തമ്മിലുള്ള കുടിക്കാഴ്ചയിൽ രേഖപ്പെടുത്തിയിരിക്കുന്നത്.

(സർ സിപി -തിരുവിതാംകൂർ ചരിത്രത്തിൽ
എ.ശ്രീധരമേനോൻ - പേജ് 477)
ആർച്ച് ബിഷപ്പ് സൂസാപാക്യം ഇപ്പോൾ താമസിക്കുന്ന ലത്തീൻ അതിരൂപതാ ആസ്ഥാനമായ വെള്ളയമ്പലത്തെ ബിഷപ് ഹൗസ് നിർമ്മിക്കുന്നതിന് അനുമതി ചോദിച്ച ഘട്ടത്തിലാണ് തിരുവിതാംകൂറിൽ ആവശ്യത്തിലധികംപള്ളികൾ നിലവിലുണ്ടെന്ന് സർ സിപി കണ്ടെത്തിയത്.

സ്വാതന്ത്ര്യലബ്ധിക്കു ശേഷം ആയിരക്കണക്കിന് പള്ളികൾ സംസ്ഥാനത്ത് നിർമ്മിക്കപ്പെട്ടു.- പൊതു സ്ഥലം കയ്യേറിയും അല്ലാതെയും കുരിശുകൾ ധനമോഹത്തിന് മാത്രമായി സ്ഥാപിക്കപ്പെട്ടു. ദേശീയ- സംസ്ഥാന - ഗ്രാമീണ പാതകൾക്ക് ഇരു വശങ്ങളിലായി യാത്രക്കാരുടെ പണം പിടുങ്ങാനായി ഞങ്ങൾ ക്രിസ്ത്യാനികൾ കുരിശിൻ തൊട്ടികൾ സ്ഥാപിച്ചു. ഇതു വഴി സഭയുടെ വട്ട ചെലവുകൾ നടന്നു പോരുന്നുണ്ട്. ഇതിനും പുറമെയാണ് കാട്ടിലെ കുരിശു കൃഷി. കർത്താവ് കാട്ടിൽ കുരിശ് സ്ഥാപിക്കാൻ വല്ല സബ്‌സിഡി കൊടുക്കുന്നുണ്ടോ മെത്രാന്മാരെ

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP