പാവങ്ങളുടെ പടത്തലവനെ അധിക്ഷേപിച്ച വി.ടി.ബൽറാം വീണിടത്ത് കിടന്നുരുളാതെ മാപ്പ് പറഞ്ഞിട്ട് പോയാൽ മതിയെന്ന് സോഷ്യൽ മീഡിയ; ടിപി കേസിലെ വിവാദ ഫേസ്‌ബുക്ക് പോസ്‌റ്റോടെ കണ്ണിലെ കരടായ എംഎൽഎയെ കൂട്ടത്തോടെ കൈയൊഴിഞ്ഞ് കോൺഗ്രസ് നേതാക്കൾ; എകെജിയെ ബാലപീഡകനെന്ന് വിശേഷിപ്പിച്ച ബൽറാമിനെതിരെ പ്രതിഷേധം ശക്തമാക്കി സിപിഎം; തൃത്താലയിലെ ബൽറാമിന്റെ ഓഫീസിന് നേരേ ഡിവൈഎഫ്‌ഐ ആക്രമണം
മറുനാടൻ മലയാളി ഡസ്‌ക്
തിരുവനന്തപുരം: ടി.പി.ചന്ദ്രശേഖരൻ വധക്കേസ് അട്ടിമറിച്ചുവെന്ന ഫേസ്്ബുക്ക് പോസ്റ്റിന് പിന്നാലെ എ.കെ.ഗോപാലനെ ബാലപീഡകൻ എന്ന് കൂടി അധിക്ഷേപിച്ചതോടെ ആരാധകവൃന്ദമൊഴിഞ്ഞ് വി.ടി.ബൽറാം എംഎൽഎ കോൺഗ്രസിൽ തീർത്തും ഒറ്റപ്പെട്ടുവെന്നാണ് പ്രതിഷേധക്കൊടുങ്കാറ്റുകൾ സൂചിപ്പിക്കുന്നത്. ഫ്രീ തിങ്കേഴ്‌സ് ഗ്രൂപ്പിൽ താനിട്ട പോസ്റ്റിന് ബൽറാം വിശദീകരണവുമായി വന്നെങ്കിലും അതൊന്നും കോൺഗ്രസ് നേതാക്കൾക്ക് പോലും ബോധ്യപ്പെടുന്ന മട്ടില്ല.
'അദ്ദേഹത്തിന്റെ വ്യക്തിജീവിതത്തേക്കുറിച്ച് പബ്ലിക് ഡൊമൈനിൽ ലഭ്യമായ വിവരങ്ങൾ ആരും ആവർത്തിക്കരുത് എന്ന് ഭക്തന്മാർ വാശിപിടിച്ചാൽ അത് എപ്പോഴും നടന്നു എന്ന് വരില്ല. മുൻപൊരിക്കൽ അഭിപ്രായം പറഞ്ഞ എഴുത്തുകാരൻ സക്കറിയയെ കായികമായി ആക്രമിച്ച് നിശബ്ദനാക്കിയെന്ന് വച്ച് അത്തരം അസഹിഷ്ണുത എപ്പോഴും വിജയിക്കില്ല.'ഇതാണ് തന്റെ നിലപാടിൽ ഉറച്ചുനിൽക്കുന്ന ബൽറാമിന്റെ പ്രതികരണം.
ബൽറാമിനെ തള്ളി ആദ്യം രംഗത്തെത്തിയത് കെ.മുരളീധരനും, വി.ഡി.സതീശനുമാണ്. എ കെ ജി യെ കുറിച്ചുള്ള വി ടി ബൽറാമിന്റെ പരാമർശം ദൗർഭാഗ്യകരമെന്ന് കെ മുരളിധരൻ അഭിപ്രായപ്പെട്ടു. അത്തരം പരാമർശം നടത്തുന്നത് കോൺഗ്രസ് സംസ്‌കാരത്തിന് ചേർന്നതല്ലെന്നും വിടിയുടെ പരാമർശം ശരിയായില്ലെന്നും മുരളീധരൻ കോഴിക്കോട് പറഞ്ഞു.മികച്ച പാർലമെന്ററിയൻ കൂടിയായ എ കെ ജി യെ കുറിച്ചു എതിർ രാഷ്ട്രീയ കക്ഷിയിൽ ഉള്ളവർക്കു പോലും നല്ല അഭിപ്രായം ആണെന്നും മുരളി വ്യക്തമാക്കി.
ബൽറാമിന്റെ അഭിപ്രായം തികച്ചും വ്യക്തിപരമാണെന്നും കോൺഗ്രസ്സ് പാർട്ടിക്ക് ഇത്തരത്തിലൊരു അഭിപ്രായമില്ലെന്നും വി.ഡി.സതീശൻ പറഞ്ഞു. അതുകൊണ്ടുതന്നെ ബൽറാമിന്റെ അഭിപ്രായത്തെ പാർട്ടി അഭിപ്രായമായി കാണരുത്. ബൽറാമിന്റെ വിവാദ പ്രസ്താവന പാർട്ടി വേദിയിൽ ഉടൻ തന്നെ ചർച്ച ചെയ്യുമെന്നും തന്റെ നിലപാട് അപ്പോൾ വ്യക്തമാക്കുമെന്നും അദ്ദേഹം അറിയിച്ചു.മൺമറഞ്ഞുപോയ വ്യക്തിത്വങ്ങളെ വിവാദങ്ങളിലേക്കു വലിച്ചിഴയ്ക്കുന്നത് തെറ്റാണെന്ന് ഷാനിമോൾ ഉസ്മാനും പ്രതികരിച്ചു. തന്റെ ഫേസ്‌ബുക്ക് പേജിലായിരുന്നു ഷാനിമോൾ ബൽറാമിനെ വിമർശിച്ചത്. ബൽറാം തിരുത്തണമെന്നും അവർ ആവശ്യപ്പെട്ടു.
ടി.പി.ചന്ദ്രശേഖരൻ വധക്കേസിലെ ബൽറാമിന്റെ വിവാദപ്രസ്താവനയും കോൺഗ്രസ് നേതാക്കളുടെ മുഖം ചുളിപ്പിച്ചിരുന്നു.'ഇനിയെങ്കിലും അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയം കോൺഗ്രസ് അവസാനിപ്പിക്കണം. തോമസ് ചാണ്ടി ഉൾപ്പെടെയുള്ള അഴിമതിക്കാർക്കെതിരെ രംഗത്തുവരണം. കോൺഗ്രസ് മുക്ത കേരളമാണ് സിപിഎമ്മിന്റെ അപ്രഖ്യാപിത ലക്ഷ്യം. അത് മുന്നിൽ കണ്ട് കോൺഗ്രസ് നേതൃത്വം ഉണർന്ന് പ്രവർത്തിക്കണമെന്നും ബൽറാം ആവശ്യപ്പെട്ടിരുന്നു. ഇത് കോൺഗ്രസിനുള്ളിലും വലിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു.
ടി.പി ചന്ദ്രശേഖരൻ വധക്കേസിൽ അന്വേഷണം അട്ടിമറിച്ചുവെന്ന ഫേസ്‌ബുക്ക് പോസ്റ്റിൽ ബി.ടി ബൽറാം എംഎൽഎയെ കഴിഞ്ഞ ദിവസമാണ് ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തത്.കോഴിക്കോട് നിന്നുള്ള ക്രൈംബ്രാഞ്ച് സംഘമാണ് ചോദ്യം ചെയ്തത്. ബൽറാമിന്റെ ഫേസ്‌ബുക്ക് പോസ്റ്റിനെ അടിസ്ഥാനമാക്കി പാലക്കാട് ബിജെപി ജില്ലാ സെക്രട്ടറി നേതാവ് പി.രാജീവ് നൽകിയ പരാതിയിലാണ് ചോദ്യം ചെയ്തത്.
അതേസമയം പാവങ്ങളുടെ പടത്തലവൻ എകെജി യെ അപമാനിച്ച് ഒരു കോൺഗ്രസ്സ് എം എൽ എ യുടെ നേതൃത്വത്തിൽ നടത്തുന്ന ഹീനമായ പ്രചാരണത്തെ ശക്തമായി അപലപിക്കുന്നതായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കി. 'നീച് ആദ്മി' എന്ന് നരേന്ദ്രമോദിയെ വിശേഷിപ്പിച്ചതിന് മണിശങ്കർ അയ്യരെ പുറത്താക്കിയ പാർട്ടിയാണ് കോൺഗ്രസ്സ്.
സ്വാതന്ത്ര്യസമരസേനാനിയും ആദ്യകാല കോൺഗ്രസ്സ് നേതാവുമായ എകെജി യെ മരണാനന്തരം നീചമായ വാക്കുകളിലൂടെ ആക്ഷേപിച്ച എംഎൽഎയോട് എന്താണ് സമീപനമെന്ന് രാഹുൽ ഗാന്ധിയും എ കെ ആന്റണിയും വ്യക്തമാക്കണം. എകെജി യുടെ മരണത്തിന് കൊതിച്ച് 'കാലൻ വന്ന് വിളിച്ചിട്ടും എന്തേ ഗോപാലാ പോകാത്തേ' എന്ന് മുദ്രാവാക്യം വിളിച്ച പാരമ്ബര്യമാണ് കോൺഗ്രസ്സിന്റേത്.
അന്നുപോലും ആ നികൃഷ്ട മനസ്സിൽ നിന്നുയരാത്ത കുപ്രചരണമാണ് ഇന്ന് നടത്തുന്നത്. പാവപ്പെട്ടവർക്കും, അടിച്ചമർത്തപ്പെട്ടവർക്കും, തൊഴിലാളികൾക്കും വേണ്ടി ജീവിതം തന്നെ ഉഴിഞ്ഞുവെച്ച നേതാവാണ് എകെജി. സ്വാതന്ത്ര്യസമര ചരിത്രത്തിലും എകെജി യുടെ പങ്ക് ചെറുതല്ല. ജവഹർലാൽ നെഹ്‌റു അടക്കമുള്ള ദേശീയ നേതാക്കൾ എകെജി യോട് കാട്ടിയ ആദരവ് പാർലമെന്റ് രേഖകളിലെ തിളക്കമുള്ള ഏടാണെന്നും കോടിയേരി ഫേസ്‌ബുക്ക് കുറിപ്പിൽ പറഞ്ഞു.
സ്വന്തം മാതാപിതാക്കളെപ്പറ്റിപ്പോലും ബൽറാം സംശയം പറഞ്ഞാൽ അത്ഭുതമില്ലെന്നും ബൽറാമിന്റെ സംസ്‌കാരമാണ് എകെജിക്കെതിരായ പരാമർശത്തിലൂടെ പുറത്തുവന്നതെന്നും മ്ന്ത്രി എം.എം. മണി പറഞ്ഞു.
അതിനിടെ, എംഎൽഎയ്‌ക്കെതിരെ സൈബർവിമർശനങ്ങൾക്കൊപ്പം ശക്തമായ പ്രതിഷേധം സംഘടിപ്പിക്കാനും സിപിഎം തീരുമാനിച്ചു.
വി.ടി. ബൽറാമിന്റെ ഓഫിസിന്റെ ബോർഡ് ഡിവൈഎഫ്‌ഐ പ്രവർത്തകർ അടിച്ചുതകർത്തു. എ.കെ. ഗോപാലനെതിരെ ബൽറാം നടത്തിയ പരാമർശത്തിനെതിരെ തൃത്താല മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ മാർച്ചിനിടെയായിരുന്നു അക്രമം. ഓഫിസിനു നേരെ പ്രവർത്തകർ കരിഓയിൽ പ്രയോഗവും നടത്തി.
എകെജി സുശീലാ ഗോപാലൻ ബന്ധത്തെക്കുറിച്ച് കഴിഞ്ഞ ദിവസം രാത്രിയാണ് വി.ടി. ബൽറാം എംഎൽഎ സമൂഹമാധ്യമത്തിൽ പോസ്റ്റിട്ടത്. വിവാഹ സമയത്ത് സുശീലയുടെ പ്രായം 22 വയസ്സാണെന്നും 10 വർഷത്തെ പ്രണയത്തിനൊടുവിലായിരുന്നു വിവാഹമെന്നും എ.കെ. ഗോപാലന്റെ ആത്മകഥ ഉദ്ധരിച്ച് ബൽറാം കുറിച്ചു.
സോഷ്യൽ മീഡിയയിൽ വന്ന ചില പ്രതികരണങ്ങൾ
കെ.ജെ ജേക്കബ്ബ് (റസിഡന്റ്‌റ് എഡിറ്റർ, ഡെക്കാൻ ക്രോണിക്കിൾ)
വി ടി ബൽറാമിന്റെ എ കെ ജിയെപ്പറ്റിയുള്ള ഒരു ക്രിമിനൽ കുറ്റാരോപണവും ഒരു ദുസൂചനയും അതിലൊന്നിന് നൽകിയ വിശദീകരണവും കണ്ടു.
ക്രിമിനൽ കുറ്റാരോപണം: 'ബാലപീഡനം നടത്തിയ കമ്മി നേതാവ് എ കെ ജി.'
അതിനുള്ള വിശദീകരണത്തിൽ 'ഹിന്ദു' പത്രത്തിൽ വന്ന ഒരു ഫീച്ചർ ഉദ്ധരിച്ച് ബൽറാം ഇങ്ങിനെ പറയുന്നു:
'ഒരു ദശാബ്ദത്തോളം നീണ്ടുനിന്ന പ്രണയത്തിനൊടുവിലാണ്' എകെ ഗോപാലൻ എന്ന മധ്യവയസ്‌കനായ വിപ്ലവകാരി സുശീലയെ വിവാഹം കഴിച്ചതെന്ന് ആ വാർത്തയിൽ ഹിന്ദു ലേഖകൻ കൃത്യമായി പറയുന്നു.'
ഇത് ഹിന്ദു ലേഖകൻ പറയേണ്ട ആവശ്യമില്ല, എ കെ ജി തന്നെ പറഞ്ഞിട്ടുണ്ട്, ആത്മകഥയിൽ: 'വളരെക്കാലമായി ഞാൻ ആഗ്രഹിച്ചപോലെ എന്റെ സുഖദുഃഖങ്ങളും പ്രവർത്തനവും പങ്കിടാൻ തയാറുള്ള ഒരാൾ എന്റെ ജീവിതസഖാവായിത്തീർന്നു. ഒൻപതുവര്ഷം നീണ്ട കാത്തിരിപ്പ് ഞങ്ങളുടെ ജീവിതത്തിൽ മാധുര്യം കൂടി.'
ദശാബ്ദം എന്ന് നിങ്ങൾ പറയുമ്പോൾ ഒൻപതു വര്ഷം എന്ന് എ കെ ജി തന്നെ പറയുന്നു. അപ്പോൾ അതിലെന്താണ് പുതുതായി ഉള്ളത്? നിങ്ങളുടെ ആരോപണത്തെ സാധൂകരിക്കുന്ന എന്ത് വെളിപ്പെടുത്തലാണ് 'ഹിന്ദു' ലേഖനത്തിൽ ഉള്ളത്?
പക്ഷെ വിഷയം അതല്ലല്ലോ, ബൽറാം. എ കെ ജി പന്ത്രണ്ടു വയസുകാരിയെ പ്രണയിച്ചു എന്നല്ല നിങ്ങൾ പറഞ്ഞത്, അദ്ദേഹം ബാലപീഡനം നടത്തി എന്നാണ്. നമ്മുടെ സമൂഹം അങ്ങേയറ്റം വെറുക്കുന്ന ഒരു കുറ്റകൃത്യമാണ് ഇന്ത്യൻ പാർലമെന്റിലെ ആദ്യ പ്രതിപക്ഷനേതാവിന്റെ സ്ഥാനത്തിരുന്ന മനുഷ്യന്റെ നേരെ നിങ്ങൾ ഉന്നയിക്കുന്നത്. ആ ആരോപണത്തിനാണ് തെളിവ് വേണ്ടത്, അല്ലാതെ അദ്ദേഹം പ്രണയിച്ചു എന്നതിനല്ല; അതിനുള്ള തെളിവ് അദ്ദേഹം തന്നെ നൽകിയിട്ടുണ്ട്.
രണ്ട്:
'പത്തുനാല്പതു വയസ്സുള്ള, വിവാഹിതനായ ഒരു വിപ്ലവ നേതാവ് ഒളിവുകാലത്തു അഭയം നൽകിയ വീട്ടിലെ പന്ത്രണ്ടു വയസ്സുകാരിയെക്കുറിച്ച് പറഞ്ഞതാണ്'
'വിവാഹിതനായ വിപ്ലവനേതാവ്' എന്ന് നിങ്ങൾ പറയുന്നത് എന്തടിസ്ഥാനത്തിലാണ്? എ കെ ജി വിവാഹിതനായിരുന്നു, ആ വിവാഹം ഒഴിഞ്ഞു, ആദ്യ ഭാര്യ വീണ്ടും വിവാഹം കഴിച്ചു എന്ന് ആത്മകഥയിൽ പറയുന്നുണ്ട്. വിവാഹം ഒഴിയുകയും ആദ്യഭാര്യ പുനർവിവാഹം ചെയ്യുകയും ചെയ്ത ഒരാളെ 'വിവാഹിതൻ' എന്ന് ആ വാക്കിനു വലിയ അർത്ഥമുള്ള കോണ്ടെക്സ്റ്റിൽ പ്രയോഗിക്കുന്നത് എന്ത് മര്യാദയാണ്?
നിങ്ങൾ പറയുന്നതുപോലെ 'അദ്ദേഹത്തിന്റെ വ്യക്തിജീവിതത്തേക്കുറിച്ച് പബ്ലിക് ഡൊമൈനിൽ ലഭ്യമായ വിവരങ്ങൾ' ആവർത്തിക്കാൻ നിങ്ങൾക്കവകാശമുണ്ട്. പക്ഷെ 'ബാലപീഡനം' ഏതു പബ്ലിക് ഡൊമൈനിൽ ലഭ്യമായ വിവരമാണ് എന്ന് നിങ്ങൾ പറഞ്ഞേ തീരൂ. സുശീലയെ പ്രണയിക്കുമ്പോൾ അദ്ദേഹം 'വിവാഹിതനാണ്' എന്ന പരാമര്ശത്തിനും നിങ്ങൾ വിശദീകരണം നൽകിയേ തീരൂ.
അതിനു കഴിവില്ലെങ്കിൽ ഇല്ലാത്ത ന്യായീകരണങ്ങൾ പറഞ്ഞു നിങ്ങള്ക്ക് ഒഴിഞ്ഞുമാറാനാവില്ല. നിങ്ങൾ ആ പരാമർശങ്ങൾ പിൻവലിച്ച് അദ്ദേഹത്തെ സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന മനുഷ്യരോട്അവരിൽ കോൺഗ്രസുകാരും ഉണ്ട്ക്ഷമ ചോദിക്കുക തന്നെ വേണം.
കേരളത്തിലെ ഒരു നിയമസഭംഗം സാധാരണ പുലർത്തുന്ന മാന്യത പുലർത്താൻ നിങ്ങൾക്കും ബാധ്യതയുണ്ട്.
ഒരിക്കൽക്കൂടി:
മരിച്ചുപോയ നേതാവിനെക്കുറിച്ച് നിങ്ങൾ ഉന്നയിച്ചത് അത്യന്തം ഗൗരവമായ ക്രിമിനൽ കുറ്റമാണ്. അതിനു തെളിവ് നൽകാനുള്ള ഉത്തരവാദിത്തം നിങ്ങൾക്കുണ്ട്. ഇനി അതല്ല വഴിയേ പോകുമ്പോൾ മാവിന് കല്ലെറിയുന്ന കുട്ടിയാണ് താൻ എന്ന് സ്വയം കരുതാൻ രണ്ടാം പ്രാവശ്യം എം എൽ എ ആയ ആൾക്കു അവകാശമുണ്ട്, മാവിന്റെ ഉടമകൾ അതംഗീകരിച്ചാലും ഇല്ലെങ്കിലും.
പി കെ ശ്രീകാന്ത്
'കാലൻ വന്നു വിളിച്ചിട്ടും
പോകാതെന്തൂ ഗോപാലാ'
പണ്ട് സഖാവ് എകെജി അസുഖ ബാധിതനായി മരണശ്ശയ്യയിൽ കിടക്കുമ്പോൾ പഴയ ഖദർ കോൺഗ്രസുകാർ വിളിച്ച മുദ്രാവാക്യമാണ്.
എകെജി പോയി.സ്വതന്ത്ര ഇന്ത്യയുടെ ആദ്യ പ്രതിപക്ഷ സ്ഥാനം അലങ്കരിച്ച അദ്ദേഹത്തിന് ചരിത്രം പാവങ്ങളുടെ പടത്തലവൻ എന്ന പേരും സമ്മാനിച്ചു.
പക്ഷേ ചരിത്രം ആവർത്തിക്കുകയാണ്.മാർക്‌സ് പറഞ്ഞ പോലെ ആദ്യം അവിചാരിതവും പിന്നീട് പ്രഹസനവുമായുമൊന്നുമല്ല.ഇവർ അന്നും ഇന്നും പ്രഹസനം മാത്രമാണ്.ബഹു തലങ്ങളിൽ വ്യാപിരിച്ചു കിടന്ന സ്വാതന്ത്ര സമര പോരാട്ടങ്ങൾ ഒറ്റ ആങ്കിളിലേക്ക് കൂട്ടി കെട്ടി ആ ഖദറിന്റെ പങ്കു പറ്റി കാലമിന്നോളം കക്കുക,മുക്കുക,കട്ടവന്റെ ആസനം കഴുകി കൊടുത്താണെങ്കിലും നക്കുക എന്ന ഒറ്റ രാഷ്ട്രീയത്തിന് വേണ്ടി കൈ മെയ് മറന്ന് ഒത്തു കൂടുന്ന ആള്കൂട്ട പാർട്ടിയുടെ പുതിയ താരോദയത്തിന്റെ പുത്തൻ ജോലി സംഘികളെ വെല്ലുന്ന തരത്തിൽ ചരിത്രത്തിന്റെ അപ നിർമ്മാണമാണ്.പണ്ട് എകെജിയെ കാലൻ വിളിക്കാത്തതിൽ അമർഷം കൊണ്ടവർ ഇന്ന് അര്മാദിക്കുന്നത് എകെജിയെ ശിശു പീഡകനായി ചിത്രീകരിച്ച് കൊണ്ട്.
' ഞാൻ ഒളിവിൽ നിന്ന് പുറത്ത് വന്നപ്പോൾ ഒരു സഖാവ് എന്നെ അറിയിച്ചു ' സുശീല ഫോട്ടോയും വെച്ച് കാത്തിരിക്കുന്നു അങ്ങ് എഴുത്തെഴുതാത്തതിൽ അവൾ ദുഃഖിതയാണു. അവളെ കാണണമെന്ന് ഞാൻ തീരുമാനിച്ചു.സഖാവ് കൃഷ്ണ പിള്ള എന്റെ കൂടെ വരാമെന്ന് പറഞ്ഞു . എന്നാൽ എനിക്കത് ചെയാൻ കഴിഞ്ഞില്ല . ഞാൻ അറസ്റ്റ് ചെയ്യപ്പെട്ടു . ഞാൻ കോയംബത്തൂർ ജയിലിൽ കിടക്കുംബോൾ അവൾ എന്നെ കാണാൻ വന്നു .
നാട്ടിലെ വളർന്നുവരുന്ന പ്രസ്ഥാനത്തോടൊപ്പം വളരുന്ന അവളോട് എനിക്ക് കൂടുതൽ മമത തോന്നി .
ഞാൻ ജയിലിൽ നിന്ന് പുറത്ത് വന്നാലുടനെ വിവാഹിതരാകണമെന്ന് ഞങ്ങൾ അവിടെവെച്ച് അപ്പോൾ തന്നെ തീരുമാനിച്ചു '
സ:എകെജിയുടെ ആത്മകഥയിൽ പേജ് 193 ൽ എഴുതിയതാണ് ഈ വാചകങ്ങൾ.ഇതിൽ സൂചിപ്പിച്ച പെണ്കുട്ടി സ:എകെജിയുടെ ഭാര്യ സുശീല ഗോപാലനു അന്ന് 19 വയസ്സ് പ്രായമുണ്ട്.ഈ രേഖയെ വളച്ചൊടിച്ചു ഫെയ്സ് ബുക്കിലെ വിശ്വ വിഖ്യാത ഫാസിസ്റ്റ് വിരുദ്ധ പോരാളി വിടി ബൽറാം പറയുന്നു എകെജി 12 വയസ്സു പെണ്കുട്ടിയോട് മോഹം തോന്നി ബാല പീഡനം നടത്തിയ കമ്മി നേതാവാണെന്ന്.
കേസും,മാപ്പും ഒക്കെ അതിന്റെ വഴിക്ക് നടക്കട്ടെ.കുറച്ചു നാളായി ബലരാമനും ഭക്ത ശിങ്കിടികളും ഒരേ പോലെയുള്ള വാചകങ്ങൾ വള്ളി പുള്ളി തെറ്റാതെ ആവർത്തിക്കുന്നത് കണ്ടപ്പോഴേ നിരീച്ച സംശയമാണ്.സീക്രട്ട് ഗ്രൂപ് ചർച്ച നടത്തി ഇമ്മാതിരി പണിക്ക് ഇറങ്ങുമ്പോ മിനിമം വീക്ഷണം പത്രമെങ്കിലും കൈ കൊണ്ട് തൊട്ടവനോടെങ്കിലും രണ്ടു വട്ടം ആലോചിക്കടെ.ഇല്ലെങ്കിൽ കേസും, മാപ്പും,കോപ്പിന്റെയുമൊക്കെ കൂടെ ആ
ത്മാഭിമാനമുള്ള മനുഷ്യരുടെ കൈ തരിപ്പും കൂടെയറിഞ്ഞെന്നു വരും.
ന്തോ, വയലൻസ് ആണെന്നല്ലേ..ആണുവ്വേ. ഇതേ എകെജി ജീവിച്ചിരുന്ന കാലത്ത് നീയൊക്കെ കാലു നക്കി വളർത്തിയ പഴയൊരു സാറിന്റെ മൂക്ക് ചെത്തി കണ്ടം വഴി ഓടിച്ചതും വയലൻസായിരുന്നു.
ബി അരുന്ധതി
ജനങ്ങൾ തെരഞ്ഞെടുത്ത എംഎൽഎ യാണ്. പറയുന്നത് പൊതുസ്ഥലത്താണ്.
എ.കെ.ജി യെ കമ്യൂണിസ്റ്റ് പാർട്ടി നേതാവെന്ന രീതിയിൽ നിങ്ങൾ ബഹുമാനിക്കണമെന്നില്ല. പക്ഷെ ഇന്ത്യൻ ലോക് സഭയുടെ ആദ്യ പ്രതിപക്ഷ നേതാവ് ബാലപീഡനം നടത്തി എന്ന് യാതൊരു തെളിവുമില്ലാതെ വിളിച്ചുകൂവാൻ ഒരു ജനപ്രതിനിധിയെ അനുവദിച്ചുകൂടാ. ഒളിവിൽ സഖാവ് എ.കെ.ജിക്ക് അഭയം കൊടുത്ത മുഴുവൻ സ്ത്രീകളെയും വി.ടി.ബൽറാം അപമാനിക്കുകയാണ്.
ജനങ്ങൾ വിഡ്ഢികളാണെന്നും സ്വന്തം നിലവാരത്തിനനുസരിച്ച് എന്ത് വൃത്തികേട് പറഞ്ഞും രക്ഷപെടാമെന്നും നിങ്ങൾ വിചാരിക്കണ്ട.
എ.കെ.ജി യുടെ ബാലപീഡനത്തിന് തെളിവുണ്ടോ? ഇല്ലെങ്കിൽ മാപ്പ് പറയണം.
പറഞ്ഞിട്ട് പോയാ മതി.
അനീഷ് ഷംസുദീൻ
വീണ്ടും വി ടി ബൽറാം നുണ പറയുന്നു . വീണെങ്കിൽ എണീറ്റ് പോടെ , അവിടെ കിടന്ന് ഉരുളാതെ.....
എ കെ ജി യുടെ ജീവിതം ചരിത്രമാണു , അത് ഹിന്ദു പത്രത്തിനായാലും , ബൽറാമിനായാലും തിരുത്താൻ കഴിയില്ല .
ബൽറാം പറഞ്ഞത് പോലെ 1940 ൽ എ കെ ജി ഒളിവിലായിരുന്നു , പക്ഷെ സുശീലയുടെ വീട്ടിൽ ആയിരുന്നില്ല എന്നത് പോയിട്ട് കേരളത്തിൽ പോലുമായിരുന്നില്ല . തമിഴ് നാട്ടിൽ തൃശ്‌നാപ്പള്ളിയിലായിരുന്നു എ കെ ജി നാൽപത്കളിൽ ഒളിവിൽ കഴിഞ്ഞത് . അവിടെ ഒളിവിലിരുന്ന് റെയിൽവെ തൊഴിലാളികളെ സംഘടിപ്പിക്കുകയായിരുന്നു എ കെ ജി .
ഒരു വർഷം തമിഴ് നാട്ടിലെ ഒളിവു ജീവിതത്തിനു ശേഷം 1941 മാർച്ച് 24 ന് തൃശ്‌നാപ്പള്ളിയിൽ അറസ്റ്റ് ചെയപ്പെട്ട എകെജി യെ , വെല്ലൂർ ജയിലിലാണു തടവിൽ പാർപ്പിച്ചത് .
എന്നാൽ 1941 സെപ്റ്റംബർ 25 അർദ്ധരാത്രിയിൽ എകെജിയും കൂട്ടരും വെല്ലൂർ ജയിലിലെ മതിൽ തുരന്ന് തടവ് ചാടി ഉത്തരേന്ത്യയിലേക്ക് രക്ഷപെട്ടു . നേരെ ബോംബെയിലേക്കും അവിടന്ന് കാൺപൂരിലേക്കും തുടർന്ന് കൽക്കട്ടയിലേക്ക് കടന്നു എ കെ ജി
കൽക്കട്ടയിലെ ഇഷ്ടികചൂളയിൽ ദുരിതപൂർണ്ണമായ ജോലിയെക്കുറിച്ചും അവിടെ തൊഴിലാളികളെ സംഘടിപ്പിച്ചതിനെക്കുറിച്ചും എ കെ ജി തന്നെ വിശദമായി എഴുതിയിട്ടുണ്ട് .
വർഷങ്ങൾ നീണ്ട ഉത്തരേന്ത്യയിലെ ഒളിവ് ജീവിതം അവസാനിപ്പിച്ച് കേരളത്തിലേക്ക് സഖാവ് വരുന്നത് 1946 ലെ തിരഞ്ഞെടുപ്പിൽ കോഴിക്കോട് നിന്ന് മൽസരിക്കാനായിരുന്നു . ആ കാലഘട്ടത്തിലായിരുന്നു സഖാവ് സുശീലയുടെ വീട്ടിൽ ഒളിവിൽ താമസിച്ചത് . മൂന്ന് മാസത്തോളം എകെജി സുശീലയുടെ വീട്ടിൽ ഒളിവിൽ താമസിച്ചിരുന്നു . അന്ന് പതിനാറു
വയസുണ്ടായിരുന്ന സുശീല കോളേജ് വിദ്യാർത്ഥിനി ആയിരുന്നു .
( അന്നത്തെ കാലത്തെ ശരാശരി വിവാഹപ്രായം പതിനഞ്ച് പതിനാറു വയസായിരുന്നു എന്നൊക്കെ അറിയാൻ ബൽറാമിന്റെ വീട്ടിൽ മുത്തശിമാർ ഉണ്ടെങ്കിൽ അവരോട് കല്യാണം നടന്ന പ്രായം ചോദിചാൽ മതി )
1946 ൽ ഒളിവ് ജീവിതം വിട്ട് പുറത്ത് വന്ന എ കെ ജി അറസ്റ്റിലാകുകയും , ഇന്ത്യക്ക് സ്വാതന്ത്രം കിട്ടുംബോൾ പോലും അദ്ദേഹം ജയിലിൽ അടക്കപ്പെടുകയുമായിരുന്നു . 1947 ൽ കോയംബത്തൂർ ജയിലിൽ കിടന്ന എ കെ ജി യെ സുശീല സന്ദർശ്ശിക്കുകയും അവിടെ വെച്ച് അവർ വിവാഹിതരാകാൻ തീരുമാനിക്കുകയും ചെയ്തു ( ഈ സംഭവമാണു ബൽറാം വളച്ചൊടിച്ച് 12 വയസുള്ള പെൺകുട്ടിയെ കണ്ട് എ കെ ജി കാമാതുരനായെന്ന് എഴുതി വെച്ചത് )
പുന്നപ്ര വയലാറിന്റെ സമര പാരംബര്യമുള്ള കുടുംബത്തിൽ നിന്ന് വരുന്ന സുശീല അക്കാലത്ത് തന്നെ കമ്യുണിസ്റ്റ് പാർട്ടി പ്രവർത്തകയായിരുന്നു .1948ൽ തന്റെ പതിനെട്ട് വയസിൽ കമ്യുണിസ്റ്റ് പാർട്ടിയുടെ മെംബർഷിപ്പിൽ വന്നു , സഖാവ് സുശീല . സംഘടനാ പ്രവർത്തനം കാരണം കോളേജുകളിൽ നിന്ന് പുറത്താക്കപ്പെട്ട സുശീല നാലു കോളേജുകളിൽ നിന്നാണു ബിഎ പഠനം പൂർത്തിയാക്കിയത് . തന്റെ 23 ആമത്തെ വയസിലാണ് പാവങ്ങളുടെ പടത്തലവന്റെ ഭാര്യ ആയത്
ചുരുക്കിപറഞ്ഞാൽ സുശീലക്ക് 16 വയസുള്ളപ്പോളാണു എ കെ ജി ആദ്യമായി സുശീലയെ കാണുന്നത്.
17 വയസുള്ളപ്പോൾ കോയംബത്തൂർ ജയിൽ വെച്ച് അവർ വിവാഹിതരാകാൻ തീരുമാനിച്ചു.
23 ആം വയസിൽ അവർ വിവാഹിതയായി .
ഇനിയെങ്കിലും ശിശുപീഡക ശിഷ്യന്മാരുടെ ന്യായീകരണങ്ങൾ തൊണ്ട തൊടാതെ വിഴുങ്ങല്ലെ ബൽറാമെ . ഒന്നുമില്ലെങ്കിലും നിങ്ങൾ 1940 ൽ ശിശുപീഡനം നടത്തി എന്ന് പറഞ്ഞ എ കെ ജി , തൊട്ട് മുന്നത്തെ വർഷം അതായത് 1939 ലെ തൃപുര അകഇഇ സെഷനിൽ പങ്കെടുത്ത അകഇഇ അംഗമായിരുന്നു എന്ന് താങ്കൾക്ക് അറിവുണ്ടാവുകയില്ല .
എകെജി യുടെ ജീവിതം എന്നത് ചരിത്രമാണു . ചരിത്രവും കോൺഗ്രസുകാരനും തമ്മിൽ ആടും ആടലോടകവും തമ്മിലുള്ള ബന്ധം പോലും ഉണ്ടാകില്ലാന്ന് അറിയാത്ത ആരാണുള്ളത് ?മാപ്പ് പറയണം എന്ന് പറയില്ല , ഉളുപ്പുണ്ടെങ്കിൽ വീണിടത്ത് കിടന്ന് ഉരുളാതെ എണീറ്റ് പോടെ
പറയുന്നതെല്ലാംനുണകളാണെന്ന് തെളിയിച്ചിട്ടേപോകു
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍