വനിതാ ഡോക്ടറെ അശ്ലീല ആംഗ്യം കാട്ടി അപമാനിച്ച ബസ് ഡ്രൈവർ പൊലീസ് പിടിയിൽ; കണ്ണാടിയിൽ നോക്കി വികൃതിച്ചിരി ചിരിച്ചും കുപ്പിയിൽ വിരൽ കയറ്റി ആക്ഷൻ കാണിച്ചും രതിവൈകൃതം പ്രവർത്തിച്ച നൗഷാദിന് മേൽ പിടി വീണത് വീഡിയോ സോഷ്യൽ മീഡിയ ഏറ്റെടുത്തതോടെ; ബസ് ഡ്രൈവറുടെ ലൈസൻസ് മൂന്നു മാസത്തേക്ക് സസ്പ്പെന്റ് ചെയ്തു
ആർ പീയൂഷ്
അടൂർ: വനിതാ ഡോക്ടറെ അശ്ലീല ആംഗ്യം കാട്ടി അപമാനിച്ച സ്വകാര്യ ബസ് ഡ്രൈവർ പൊലീസ് പിടിയിലായി. കരുനാഗപ്പള്ളി തഴവാ കുറ്റിപ്പുറം സ്വദേശി ചീരൻ കുളത്ത് പുത്തൻവീട്ടിൽ നൗഷാദി (30)നെയാണ് കൊടുമൺ പൊലീസ് അറസ്റ്റ് ചെയ്തത്. വനിതാ ഡോക്ടർ ഇയാളുടെ ലൈംഗിക ചേഷ്ടകൾ സോഷ്യൽ മീഡിയ വഴി പുറത്ത് വിട്ടതോടെ ഇയാൾ ഒളിവിൽ പോകുകയായിരുന്നു. കഴിഞ്ഞ ദിവസം പത്തനംതിട്ട ബസ് സ്റ്റാന്റിൽ വച്ച് ആളുകൾ വളഞ്ഞപ്പോൾ താനല്ലന്നും സംഭവം അറിഞ്ഞ് പുതിയ ഡ്രൈവറായി എത്തിയ ആളാണെന്നും പറഞ്ഞ് തടി തപ്പുകയായിരുന്നു. അതേ സമയം ശ്രീദേവി ബസിന്റെ മറ്റൊരു ഡ്രൈവർക്ക് ആളുമാറി നാട്ടുകാരുടെ തല്ല് കിട്ടിയിരുന്നു. നൗഷാദ് ഓടിച്ചിരുന്ന ബസായ കെ.എൽ.23. ഇ.9131 എന്ന നമ്പരിന്റെ അതേ സാമ്യമുള്ള കെ.എൽ.23.ബി. 9131 എന്ന ബസിലെ ഡ്രൈവർക്കാണ് മർദ്ധനമേറ്റത്.
കഴിഞ്ഞ ദിവസമാണ് വനിതാ ഡോക്ടറുടെ നേരെ അശ്ലീല ആംഗ്യം കാട്ടിയ സ്വകാര്യ ബസ് ഡ്രൈവർക്കെതിരെ പരാതി പൊലീസിന് ലഭിച്ചത്. കരുനാഗപ്പള്ളി - പത്തനംതിട്ട സർവ്വീസ് നടത്തുന്ന ശ്രീദേവി മോട്ടോർസിന്റെ കെ.എൽ.23.ഇ-9131 എന്ന ബസിലെ ഡ്രൈവർക്കെതിരെയാണ് അപമാനിക്കപ്പെട്ട വനിതാ ഡോക്ടർ പരാതിപ്പെട്ടത്.
കൊല്ലം സ്വദേശിനിയായ ഡോക്ടർ പത്തനംതിട്ടയിലെ ഗവ:ആയുർവേദ ഹോസ്പിറ്റലിലാണ് ജോലി. സ്ഥിരമായി ഈ ബസിലാണ് യാത്ര ചെയ്യുന്നത്. കഴിഞ്ഞ ദിവസം അടൂരിൽ നിന്നും കയറിയ ഡോക്ടർ ഡ്രൈവർ സീറ്റിന് തൊട്ടുപിറകുവശത്തുള്ള സീറ്റിലാണ് ഇരുന്നത്. കയറിയപ്പോൾ മുതൽ ഡ്രൈവർ കണ്ണാടിയിലുടെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു വെന്നും ഇടയ്ക്ക് ഒരു കുപ്പിയിൽ വിരൽ കയറ്റി കാണിക്കുകയും ചെയ്തു. അപ്പോൾ യാതൊരസ്വാഭാവികതയും തോന്നിയിരുന്നില്ലെന്ന് വനിതാ ഡോക്ടർ മറുനാടൻ മലയാളിയോട് പറഞ്ഞു. എന്നാൽ കുറച്ച് സമയം കഴിഞ്ഞപ്പോൾ ഡ്രൈവർ സീറ്റിന്റെ വശത്ത് പിടിച്ചു കൊണ്ട് പിറകിലേക്ക് വിരൽ ചലിപ്പിച്ച് അശ്ലീലത കാണിക്കുകയായിരുന്നു. ഇത് പല തവണ തുടർന്നതോടെയാണ് മൊബൈലിൽ പകർത്തിയതെന്ന് അവർ പറഞ്ഞു.
ബസിൽ നിന്നും ഇറങ്ങിയ ഇവർ വാഹനത്തിന്റെ നമ്പർ കുറിച്ചെടുക്കുകയും സുഹൃത്തായ ഡോക്ടറോട് താൻ നേരിട്ട അപമാനം വെളിപ്പെടുത്തുകയും ചെയ്തു. പൊലീസിൽ പരാതിപ്പെടാൻ നിർദ്ധേശിച്ച സുഹൃത്തായ ഡോക്ടർ ദൃശ്യങ്ങളടക്കം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു. പിന്നീട് വനിതാ ഡോക്ടർ പത്തനംതിട്ട പൊലീസ് മേധാവിക്കും ആർ.ടി.ഓ യ്ക്കും പരാതി നൽകുകയായിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിൽ മോട്ടോർ വാഹന വകുപ്പ് പത്തനംതിട്ട മേധാവി എബി ജോൺ നൗഷാദിന്റെ ലൈസൻസ് മൂന്നു മാസത്തേക്ക് സസ്പ്പെന്റ് ചെയ്തു.
ജില്ലാ പൊലീസ് മേധാവി അടൂർ ഡി.വൈ.എസ്പിക്ക് പരാതി കൈമാറുകയും കൊടുമൺ പൊലീസ് കേസെടുക്കുകയുമായിരുന്നു. അടൂർ ഡി.വൈ.എസ്പി ജോൺ, കൊടുമൺ അഡീഷണൽ എസ്.ഐ രാജീവ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ഡോക്ടർ നൽകിയ പരാതി ഇങ്ങനെ:
നമസ്കാരം,
ഞാൻ ഡോ. xxx രാവിലെ ഒമ്പതരയോട് കൂടി അടൂർ നിന്ന് പത്തനംതിട്ട കൊടുമണിലേക്ക് സർവ്വീസ് നടത്തുന്നതായ കെ.എൽ.23.ഇ-9131 നമ്പർ ശ്രീദേവി ബസിലെ സ്ഥിരം യാത്രക്കാരി. ഇന്ന് ഡ്രൈവറുടെ തൊട്ട് പുറകിലുള്ള സീറ്റിൽ ആണ് ഇരുന്നിരുന്നത്. കയറിയപ്പോൾ മുതൽ ഡ്രൈവർ ഇടയ്ക്കിടെ റിയർ വ്യൂ മിററിലൂടെ ഇടയ്ക്കിടെ നിരീക്ഷിച്ചുകൊണ്ട് വലതുകൈ പിന്നിലേക്കാക്കി ചില ആംഗ്യങ്ങൾ കാണിക്കാൻ തുടങ്ങി.ആദ്യം ഡ്രൈവിങ് സീറ്റിനടിയിൽ അടപ്പില്ലാതെ സൂക്ഷിച്ചിരുന്ന ഒരു കുപ്പിയിൽ ഇടയ്ക്കിടെ വിരലിട്ടു കാണിച്ചു.
ഇതിലെ അശ്ലീലച്ചുവ മനസ്സിലാകാതിരുന്ന എന്നെ പിന്നീടയാൾ കുപ്പിയിൽ നിന്ന് കൈ ഉയർത്തി നടുവിരൽ മടക്കി വ്യക്തമായ അശ്ലീല ആംഗ്യം കാണിച്ചു. യാത്രയിലുടനീളം ഇത് തുടർന്നപ്പോൾ മറ്റൊന്നും ചെയ്യാൻ നിർവ്വാഹമില്ലാതെ ഭയന്ന് പോയ ഞാൻ ഇയാളുടെ ചെയ്തികൾ വീഡിയോയിൽ ചിത്രീകരിക്കുകയും വണ്ടി നമ്പരടക്കം ഫോട്ടോയെടു ത്തു. ഇതേത്തുടർന്ന് ഞാനീ സംഭവം എന്റെ ഫേസ്ബുക്ക് പ്രൊഫൈലിൽ വീഡിയോ അടക്കം പങ്ക് വച്ചിരുന്നു. അത് ശ്രദ്ധയിൽപെട്ട് വിളിച്ച ഒരു മാധ്യമപ്രവർത്തകനാണ് ഈ വിലാസത്തിൽ പരാതി അയക്കാൻ പറഞ്ഞത്. ദിവസേന രാവിലെ ഒട്ടേറെ സ്കൂൾ കോളേജ് വിദ്യാർത്ഥികളടക്കം യാത്ര ചെയ്യുന്ന ഈ ബസ്സിൽ ഇതിയാളുടെ സ്ഥിരം ചെയ്തിയാകാം എന്നതിനാൽ അടിയന്തിരമായി നടപടിയെടുക്കണമെന്ന് അപേക്ഷിക്കുന്നു. വീഡിയോയും ചിത്രവും ഹാജരാക്കാവുന്നതാണ്.
ഡോക്ടറുടെ സുഹൃത്ത് നൽകിയ പരാതി ഇങ്ങനെ
ഈ അവഹേളനം നേരിട്ടത് പത്തനംതിട്ട ജില്ലാ ആയുർവേദ ആശുപത്രിയിൽ ജോലി ചെയ്യുന്ന എന്റെ സീനിയറായ വനിതാ ആയുർവേദ ഡോക്ടർക്കാണ്. നേരിട്ട് പ്രതികരിക്കാനോ പരാതി നൽകാനോ ഭയമായതിനാലാണ് അവരെന്നോട് സഹായം ആവശ്യപ്പെട്ടത്. രാവിലെ ഒമ്പതരയോട് കൂടി അടൂർ നിന്ന് പത്തനംതിട്ട കൊടുമണിലേക്ക് സർവ്വീസ് നടത്തുന്നതായ കെ.എൽ.23.ഇ-9131 നമ്പർ ശ്രീദേവി ബസിലെ സ്ഥിരം യാത്രക്കാരിയാണ് ഈ ഡോക്ടർ.
ഇന്ന് ഡ്രൈവറുടെ തൊട്ട് പുറകിലുള്ള സീറ്റിലാണവർ ഇരുന്നിരുന്നത്. കയറിയപ്പോൾ മുതൽ ഡ്രൈവർ ഇടയ്ക്കിടെ റിയർ വ്യൂ മിററിലൂടെ ഇടയ്ക്കിടെ നിരീക്ഷിച്ചുകൊണ്ട് വലതുകൈ പിന്നിലേക്കാക്കി ചില ആംഗ്യങ്ങൾ കാണിക്കാൻ തുടങ്ങിയതായി പരാതിക്കാരി പറയുന്നു. ആദ്യം ഡ്രൈവിങ് സീറ്റിനടിയിൽ അടപ്പില്ലാതെ സൂക്ഷിച്ചിരുന്ന ഒരു കുപ്പിയിൽ ഇടയ്ക്കിടെ വിരലിട്ടു കാണിച്ചതായി പറയുന്നു. ഇതിലെ അശ്ലീലച്ചുവ മനസ്സിലാകാതിരുന്ന ഡോക്ടറെ പിന്നീടയാൾ കുപ്പിയിൽ നിന്ന് കൈ ഉയർത്തി നടുവിരൽ മടക്കി വ്യക്തമായ അശ്ലീല ആംഗ്യം കാണിച്ചു.
യാത്രയിലുടനീളം ഇത് തുടർന്നപ്പോൾ മറ്റൊന്നും ചെയ്യാൻ നിർവ്വാഹമില്ലാതെ ഭയന്ന് പോയ ഡോക്ടർ ഇയാളുടെ ചെയ്തികൾ വീഡിയോയിൽ ചിത്രീകരിക്കുകയും വണ്ടി നമ്പരടക്കം ഫോട്ടോയെടുത്ത് കൈമാറി എന്നോട് സഹായം അഭ്യർത്ഥിക്കുകയുമായിരുന്നു. ഇതേത്തുടർന്ന് ഞാനീ സംഭവം എന്റെ ഫേസ്ബുക്ക് പ്രൊഫൈലിൽ വീഡിയോ അടക്കം പങ്ക് വച്ചിരുന്നു. അത് ശ്രദ്ധയിൽപെട്ട് വിളിച്ച ഒരു മാധ്യമപ്രവർത്തകനാണ് ഈ വിലാസത്തിൽ പരാതി അയക്കാൻ പറഞ്ഞത്.
ദിവസേന രാവിലെ ഒട്ടേറെ സ്കൂൾ കോളേജ് വിദ്യാർത്ഥികളടക്കം യാത്ര ചെയ്യുന്ന ഈ ബസ്സിൽ ഇതിയാളുടെ സ്ഥിരം ചെയ്തിയാകാം എന്നതിനാൽ അടിയന്തിരമായി നടപടിയെടുക്കണമെന്ന് അപേക്ഷിക്കുന്നു. വീഡിയോയും ചിത്രവും ഹാജരാക്കാവുന്നതാണ്.
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി; ഉടനടി തിരിച്ചടിക്കാത്ത ഇസ്രയേൽ നടപടിയിൽ ആശ്വാസം കണ്ട് ലോകരാജ്യങ്ങൾ
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍