ഗൾഫിനൊപ്പം യൂറോപ്പിലെയും അമേരിക്കയിലെയും മലയാളികൾ കൂടി മുഖം തിരിച്ചതോടെ കേരളത്തെ കാത്തു കറുത്ത നാളുകൾ; പ്രവാസിപ്പണത്തിൽ തുടർച്ചയായ നാലാം വർഷവും ഇടിവ്; കേരള സർക്കാരിന് നേരം വെളുത്തു തുടങ്ങിയപ്പോഴേക്കും പ്രവാസി ലോകം മലയാളിക്ക് അന്യമായി തുടങ്ങി
കെ ആർ ഷൈജുമോൻ
ലണ്ടൻ: അരനൂറ്റാണ്ടായി മലയാളിയുടെ പശിയടക്കിയ പ്രവാസിപ്പണം പതിയെ നിലയ്ക്കുന്നു. കഴിഞ്ഞ നാല് വർഷമായി തുടർച്ചയായി പ്രവാസികൾ അയക്കുന്ന പണത്തിൽ ഉണ്ടായ ഇടിവിനെ സെന്റർ ഫോർ ഡവലപ്മെന്റ് സ്റ്റഡീസ്, സംസ്ഥാന തല ബാങ്കിങ് അവലോകന സമിതി, എന്നിവ പഠന വിധേയമാക്കിയപ്പോൾ പുറത്തു വന്ന വിവരങ്ങൾ സംസഥാനത്തെ സംബന്ധിച്ച് ഒട്ടും ആശാവഹം അല്ലെന്നു മാത്രമല്ല, ഏറെ ആശങ്ക ഉയർത്തുന്നതുമാണ്. ഈ നില തുടർന്നാൽ ഏതാനും വർഷത്തിനകം തന്നെ സംസ്ഥാന സർക്കാരിന്റെ പ്രധാന വരുമാന മാർഗമായ ''പ്രവാസി കറവപ്പശുവിന്റെ'' പാൽ ചുരത്തൽ നിലയ്ക്കുമെന്നു വ്യക്തം. എന്നാൽ, അര നൂറ്റാണ്ടായി പ്രവാസി മലയാളികൾ നടത്തുന്ന പ്രവാസ ലോകത്തെ വേദനകൾക്കും പരിദേവനങ്ങൾക്കും മുന്നിൽ കണ്ണടച്ച കേരള സർക്കാർ ഒടുവിൽ കണ്ണ് തുറക്കാൻ തയ്യാറായപ്പോഴേക്കും വിധി പ്രവാസി മലയാളികൾക്ക് എതിരാകുന്നു എന്ന വസ്തുതയയും സർക്കാരിന് മുന്നിൽ വേണ്ട ഗൗരവത്തിൽ എത്തുന്നില്ല.
പ്രവാസ ലോകത്തെ പ്രശ്ങ്ങൾക്ക് ശ്വാശ്വത പരിഹാരം എന്ന നിലയിൽ ലോക കേരള സഭയ്ക്ക് അടുത്ത ആഴ്ച കേരളം തയ്യാറാകുമ്പോൾ അത്ര ശുഭകരമായ വർത്തകളല്ല പ്രവാസ ലോകത്തു നിന്നും കേരളത്തെ തേടി എത്തുന്നത്. കഴിഞ്ഞ ഒരു വർഷത്തിനിടെ പ്രവാസി മലയാളികളുടെ എണ്ണത്തിൽ ഉണ്ടായിരിക്കുന്ന ഇടിവ് ഒന്നര ലക്ഷത്തിനും മുകളിലാണ്. ഇത് പ്രവാസികൾ അയക്കുന്ന പണത്തിൽ ഗണ്യമായ കുറവ് വരുത്താൻ നിർണ്ണായകം ആകും എന്നിരിക്കെ അടിസ്ഥാന പ്രശ്ങ്ങൾ മറന്നു ലോക കേരള സഭയെന്ന പേരിൽ സർക്കാർ അധര വ്യായാമത്തിനു ഒരുങ്ങുകയാണെന്ന ആശങ്കയാണ് പ്രവാസികൾക്കിടയിൽ ശക്തമാകുന്നത്. മുൻപേ പോലെ പ്രവാസ ലോകം ഇനിയൊരിക്കലും മലയാളിക്ക് ആശയും ആവേശവും ആയി മാറില്ലെന്ന ചിന്തയും ശക്തമാകുകയാണ്. വെറും ചണ്ടിയായി തിരിച്ചെത്തുന്ന പ്രവാസികളെ സംരക്ഷിക്കാൻ ക്രിയാത്മകമായ സംവിധാനങ്ങൾ ഒരുക്കുന്നതിൽ സംസ്ഥാനം ദയനീയമായി പരാജയപ്പെടുന്നു എന്ന ആക്ഷേപം ആകും ലോക കേരള സഭക്ക് ആദ്യമേ കേൾക്കേണ്ടി വരിക.
നൂറുകണക്കിന് പ്രവാസി മലയാളി സംഘടനകൾ ഇക്കാര്യങ്ങൾ വർഷങ്ങളായി വായിട്ടലയ്ക്കുക ആണെങ്കിലും കേരളം വേണ്ട രീതിയിൽ അത്തരം പരാതികൾ കൈകാര്യം ചെയ്യാതെ പോയതിന്റെ കുഴപ്പം കൂടി കേരള സഭയുടെ തലയിലെത്തും എന്നതും നിസ്തർക്കമാണ്. അതിനാൽ തന്നെ പ്രവാസി സംഘടനകൾ ഏറെ സംശയത്തോടെയാണ് കേരള സർക്കാരിന്റെ നീക്കങ്ങളെ വീക്ഷിക്കുന്നത്. ഗൾഫ് രാജ്യങ്ങളിലെ സാമ്പത്തിക അസ്ഥിരതയും രാഷ്ട്രീയ കുഴപ്പങ്ങളും ചേർന്ന് പ്രവാസ മലയാളിയുടെ ജീവിതത്തിനു നേരെ കൊഞ്ഞനം കുത്തിത്തുടങ്ങിയപ്പോൾ അങ്ങോട്ടുള്ള ഒഴുക്കിനെക്കാൾ ഇങ്ങോട്ടുള്ള ഒഴുക്ക് ശക്തമായപ്പോൾ തിരിച്ചടി ആകുന്നത് കേരളത്തിന്റെ സാമ്പത്തിക സുസ്ഥിരതയ്ക്കു കൂടിയാണ്.
ഇക്കാര്യം ഇനിയും സംസ്ഥാനം സജീവ ചർച്ച പോലും ആക്കിയിട്ടില്ല എന്ന വസ്തുതയാണ് ലോക കേരള സഭയെ കുറിച്ച് സർക്കാർ വാചാലമാകുമ്പോഴും സൗകര്യപൂർവം മറക്കുന്നത്. കഴിഞ്ഞ മൂന്നര പതിറ്റാണ്ടായി കേരളത്തിന് താങ്ങായി നിന്നിരുന്ന പ്രവാസി മലയാളിയുടെ പണവരവിനു ആദ്യമായി കനത്ത ഇടിവ് സംഭവിച്ച സാമ്പത്തിക വർഷമാണ് ഇപ്പോൾ കടന്നു പോകുന്നത്. സർക്കാരിന് എന്നത് പോലെ പതിനായിരക്കണക്കിന് മലയാളി കുടുംബങ്ങളുടെയും ചങ്കിൽ തട്ടുന്ന വാർത്ത എത്തുമ്പോഴും കേരള സഭയുടെ ഗ്ലാമറിൽ പ്രവാസിയുടെ കണ്ണിൽ വീണ്ടും മണ്ണിടാൻ ഉള്ള ഒരുക്കങ്ങളാണ് കേരളത്തിൽ അരങ്ങേറുന്നത് എന്നതും ശ്രദ്ധ നേടുന്നു.
സംസ്ഥാനത്തിന്റെ നടുവൊടിക്കാൻ കാരണമായ പ്രവാസി ലോകത്തെ കാരണങ്ങൾ ഒന്നിച്ചു എത്തിയതാണ് പ്രശനം കൂടുതൽ വഷളാക്കുന്നത്. എട്ടു വർഷം മുൻപ് ലോകത്തു ആഞ്ഞടിച്ച സാമ്പത്തിക മാന്ദ്യം ഗൾഫ് മേഖലയെ ഒന്നാകെ പിടിച്ചുലച്ചപ്പോൾ കൂടെയെത്തിയ എണ്ണ വിലയിടിവ്, രാഷ്ട്രീയ അസ്ഥിരതകൾ എന്നിവ ഇപ്പോഴും പല രാജ്യങ്ങളെയും വേട്ടയാടുകയാണ്. കൂടെ യൂറോപ്പിൽ ബ്രെക്സിറ്റ് മൂലം ഉണ്ടായ സാമ്പത്തിക തകർച്ച യൂറോപ്യൻ മലയാളികളെ കേരളത്തിൽ നിക്ഷേപിക്കുന്നതിൽ നിന്നും പിന്തിരിപ്പിക്കുന്നതിൽ മുഖ്യ പങ്കാണ് വഹിക്കുന്നത്. ജോലികൾ പലതും ത്രിശങ്കുവിൽ ആകുന്നതു ഭാവിയെ പറ്റിയുള്ള ആശങ്ക കടുത്തതു ആകുന്നതോടെ നിക്ഷേപം ഉൾപ്പെടെയുള്ള രംഗങ്ങളിൽ നിന്ന് പ്രവാസി മലയാളികൾ ഉൾവലിയുകയാണ്. അമേരിക്കൻ മലയാളികൾ പങ്കിടുന്ന ചിന്തകളും വ്യത്യസ്തമല്ല.
സംസ്ഥാനത്തു 14 ജില്ലകളിലായി 25000 കുടുംബങ്ങളെ കണ്ടെത്തി പ്രവാസി പ്രശ്ങ്ങളിൽ അടിസ്ഥാന കാരണം കണ്ടെത്താൻ ശ്രമിച്ച സിഡിഎസ് ഞെട്ടിക്കുന്ന വിവരങ്ങളാണ് പങ്കിടുന്നത്. മടങ്ങി എത്തുന്ന പല പ്രവാസി കുടുംബത്തിനും തുടർ ജീവിതം ഇരുളടഞ്ഞതു ആയി മാറുകയാണ്. പഠനം സംബന്ധിച്ച ആദ്യ വിശദ റിപ്പോർട്ട് ഏപ്രിലിൽ പുറത്തു വരും. ഇത്തരത്തിൽ സിഡിഎസ് മുൻപ് ഏഴു പഠനങ്ങൾ കഴിഞ്ഞ ഇരുപതു വർഷത്തിനിടയിൽ നടത്തിയിട്ടുണ്ടെങ്കിലും അതിലൊന്നും കാര്യമായ ഇടപെടൽ നടത്താൻ കേരള സർക്കാരുകൾ തയ്യാറായിട്ടില്ല എന്നതാണ് വസ്തുത. കേരളത്തിന്റെ മാതൃക പിന്തുടർന്നു പ്രധാന പ്രവാസി ആശ്രിത സംസ്ഥാനങ്ങളായ ഗുജറാത്ത്, പഞ്ചാബ്, തമിഴ്നാട്, ഗോവ എന്നിവിടങ്ങളിലും ഇത്തരം പഠനങ്ങൾ നടക്കുകയാണ്.
സർക്കാർ കണക്കിൽ 1998 ൽ ഉണ്ടായിരുന്ന 13 ലക്ഷം പ്രവാസികളിൽ നിന്നും 2016 ളിൽ എണ്ണം 24 ലക്ഷം ആയി ഉയർന്ന സാഹചര്യമാണ് ഇപ്പോൾ താഴോട്ടിറക്കം നേരിടുന്നത്. പ്രവാസികളുടെ എണ്ണക്കണക്കിൽ ഇപ്പോഴും വിമാനത്താവളം കേന്ദ്രീകരിച്ചുള്ള കണക്കാണ് സംസ്ഥാനം പറയുന്നതെന്നും എന്നാൽ ഈ കണക്ക് അടിസ്ഥാന ഏകകമായി കരുതാൻ കഴിയില്ലെന്നും സിഡിഎസ് പഠനത്തിന് നേതൃത്വം നൽകുന്ന ഇരുദയരാജൻ പറയുന്നു. വിമാനത്താവളം വഴി അങ്ങോട്ടും ഇങ്ങോട്ടും പോകുന്നവരുടെ കണക്കിൽ സന്ദർശന വിസക്കാരും സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്നതിനാൽ യഥാർത്ഥ കണക്കിന് മറ്റു മാർഗ്ഗങ്ങൾ തേടേണ്ടി വരുമെന്നും അദ്ദേഹം സൂചിപ്പിക്കുന്നു. പ്രവാസിപ്പണത്തെ ആശ്രയിച്ചാണ് കേരളത്തിലെ മൂന്നിൽ ഒന്ന് ജനങ്ങളുടെയും ജീവനോപാധി നിയന്ത്രിക്കപ്പെടുന്നത് എന്നതാണ് പഠനത്തിൽ ഏറ്റവും ശ്രദ്ധ ആകർഷിക്കുന്ന ഘടകം.
അതേ സമയം സംസ്ഥാന ബാങ്കിങ് അവലോകന സമിതി നൽകുന്ന നിക്ഷേപ കണക്കുകളും ആശങ്ക ഉയർത്തുന്നത് തന്നെയാണ്. കേരളത്തിലെ 6339 ബാങ്ക് ബ്രാഞ്ചുകളിൽ ആയി നിക്ഷേപിക്കപ്പെട്ടിരിക്കുന്ന പ്രവാസി പണം 2015 ൽ നിന്നും 2016 ലെത്തിയപ്പോൾ വൻവർധന ഉണ്ടായെങ്കിലും ആ ആനുപാതികം കാക്കാൻ കഴിഞ്ഞ വർഷം കഴിഞ്ഞിട്ടില്ല. മൂന്നു വർഷം മുൻപ് 1. 17 ലക്ഷം കോടിയിൽ നിന്നും രണ്ടു വർഷം മുൻപ് 1.42 ലക്ഷം കൂടിയായി ഉയർന്ന പ്രവാസിപ്പണം കഴിഞ്ഞ വർഷമായപ്പോൾ 1. 54 ലക്ഷം കോടിയിൽ കിതയ്ക്കുകയാണ്. കൂടുതൽ പ്രൊഫഷണൽ ജോലിക്കാരും മറ്റും ഇക്കാലത്തു പ്രവാസിയായി അന്യനാടുകളിൽ എത്തിയ സാഹചര്യത്തിൽ നിക്ഷേപ വർധനയിൽ കുതിപ്പുണ്ടാകാത്തതു വരും കാലത്തേക്കുള്ള ശക്തമായ മുന്നറിയിപ്പ് കൂടിയാണ്.
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്