മലപ്പുറത്ത് മുജാഹിദ് സമ്മേളനം നടന്ന അതേ വേദിയിൽ ഇന്ന് സമസ്ത സമ്മേളനം നടക്കും; സമസ്തയുടെ വിലക്ക് ലംഘിച്ച് മുജാഹിദ് സമ്മേളനത്തിൽ പങ്കെടുത്ത പാണക്കാട് തങ്ങൾമാർക്കും മുസ്ലിം ലീഗ് നേതാക്കൾക്കും യോഗത്തിൽ ക്ഷണമില്ല: ലീഗിനെ കടന്നാക്രമിക്കരുതെന്നും മുജാഹിദുകൾക്കെതിരെയുള്ള വിമർശനം മയപ്പെടുത്തണമെന്നും സമസ്ത നേതാക്കൾക്ക് ലീഗിന്റെ നിർദ്ദേശം
മറുനാടൻ ബ്യൂറോ
മലപ്പുറം: മുജാഹിദ് സമ്മേളനം നടന്ന നഗരിയിൽ ഇന്ന് സമസ്ത സമ്മേളനം നടക്കും. സമസ്തയുടെ വിലക്കു ലംഘിച്ച് പാണക്കാട് തങ്ങൾമാർ കഴിഞ്ഞ ആഴ്ചയിൽ നടന്ന മുജാഹിദ് സമ്മേളനത്തിൽ പങ്കെടുത്തത് വിവാദമായിരുന്നു. ഈ സാഹചര്യത്തിൽ സുന്നി ആശയങ്ങൾ തുറന്നു പറയുകയും സമസ്തയുടെ നിലപാട് വ്യക്തമാക്കുകയുമാണ് ഇന്ന് കൂരിയാട് നടക്കുന്ന സമ്മേളനത്തിന്റെ ലക്ഷ്യം. ലീഗിനെ കടന്നാക്രമിക്കരുതെന്നും മുജാഹിദുകൾക്കെതിരെയുള്ള വിമർശനം മയപ്പെടുത്തണമെന്നും സമസ്ത നേതാക്കൾക്ക് ലീഗിന്റെ നിർദ്ദേശമുണ്ട്.
എന്നാൽ സമസ്തയുടെ യുവ പണ്ഡിതരെ അണിനിരത്തി ലീഗിനും മുജാഹിദിനുമെതിരെ രൂക്ഷമായ കടന്നാക്രമണം നടത്താനാണ് സമസ്തയുടെ നീക്കം. മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷനും സമസ്തയുടെ വൈസ്പ്രസിഡന്റുമായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളാണ് ഇന്ന് കൂരിയാട് നടക്കുന്ന സമസ്ത സമ്മേളനം ഉദ്ഘാടനം ചെയ്യുന്നത്. സമസ്ത നേതാവെന്ന നിലയിലാണ് ഹൈദരലി തങ്ങൾ വേദിയിലെത്തുന്നത്. എന്നാൽ മുസ്ലിംലീഗിന്റെ നേതാക്കളോ ജനപ്രതിനിധികളോ മറ്റ് പാണക്കാട് തങ്ങന്മാരെയോ പരിപാടിയിലേക്ക് ക്ഷണമില്ല. മുജാഹിദ് സമ്മേളനത്തിൽ ലീഗ് നേതാക്കൾ പങ്കെടുത്തതിന് പ്രതികാരമായാണ് ഇത്തരം നടപടി.
മുസ്ലിംലീഗിന്റെ പ്രാരംഭഘട്ടം മുതൽ തന്നെ അടുത്ത് നിന്ന സംഘടനയാണ് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ. 1989ൽ സമസ്ത പിളർന്ന ശേഷം കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാരുടെ നേതൃത്വത്തിലുള്ള സമസ്ത വിഭാഗം ലീഗ് വിരുദ്ധ ചേരിയിലായിരുന്നു. എന്നാൽ ഇ.കെ വിഭാഗം മുസ്ലിംലീഗുമായി കൂടുതൽ അടുക്കുകയും പാണക്കാട് തങ്ങൾ കുടുംബത്തിൽ നിന്നുള്ളവർ സമസ്തയുടെയും ലീഗിന്റെയും നേതൃനിരയിലേക്കു വരികയും ചെയ്തു.
ലീഗിന്റെ അണികളിൽ ഭൂരിപക്ഷവും സമസ്ത പ്രവർത്തകരോ അനുഭാവികളോ ആണ്. മുസ്ലിം സംഘടനകളുടെ പൊതു പ്ലാറ്റ്ഫോമാകാണമെന്നാണ് മുസ്ലിംലീഗ് ലക്ഷ്യമിടുന്ന രാഷ്ട്രീയ സ്വപ്നം. എന്നാൽ എ.പി സുന്നികളുമായി അടുക്കുന്നതും മുജാഹിദ് സംഘടനകളോട് അമിത സ്നേഹം കാണിക്കുന്നതും ഇ.കെ സുന്നികൾ താൽപര്യപ്പെടാറില്ല. ഇക്കാരണത്താൽ ലീഗ് ഏറെ കരുതലോടെയായിരുന്നു നീങ്ങിയിരുന്നത്.
വിവിധ രാഷ്ട്രീയ, മത വിഷയങ്ങളാൽ മുൻകാലങ്ങളെ അപേക്ഷിച്ച് ലീഗ്-സമസ്ത ബന്ധത്തിൽ ഏറെക്കുറെ വിള്ളൽ വീണിട്ടുണ്ട്. ഈയിടെയായി തീവ്രവാദ ആരോപണം ഉയർന്നതോടെ കേരളത്തിലെ സലഫി സംഘടനയായ മുജാഹിദ് വിഭാഗങ്ങളെ പിന്തുണച്ച് ലീഗ് ശക്തമായി രംഗത്ത് വന്നിരുന്നു. അതേസമയം തീവ്രവാദത്തിന്റെ വിത്ത് സലഫിസവും, വഹാബിസവുമാണെന്ന കാമ്പയിനുകളുമായി സമസ്തയും രംഗത്തെത്തി. ഇതിനു പിന്നാലെ മുജാഹിദ് സമ്മേളന ഡോക്യുമെന്ററിയിൽ ഇ.ടി മുഹമ്മദ് ബഷീർ സംസാരിച്ചതിനെ തുടർന്ന് സമസ്ത-ലീഗ് അണികൾ പരസ്യ ഏറ്റുമുട്ടലുകൾ വരെ നടത്തിയിരുന്നു.
വേങ്ങര കൂരിയാട് നടന്ന മുജാഹിദ് സംസ്ഥാന സമ്മേളനത്തിൽ വിവിധ ലീഗ് നേതാക്കളും ജനപ്രതിനിധികളും പങ്കെടുത്തിരുന്നെങ്കിലും സമസ്തയുടെ വിവിധ പോഷക ഘടകങ്ങളിൽ ഭാരവാഹിത്വമുള്ള പാണക്കാട് റഷീദ് അലി ശിഹാബ് തങ്ങൾ, മുനിവ്വറലി ശിഹാഹ് തങ്ങൾ എന്നിവർ പങ്കെടുത്തതാണ് സമസ്തയെ ചൊടിപ്പിച്ചത്. സമസ്ത നേതാവ് റഹ്മത്തുള്ള ഖാസിമി ലീഗിനെതിരെ രൂക്ഷ വിമർശനവുമായി പര്യമായി രംഗത്തെത്തിയിരുന്നു. മുജാഹിദ് സമ്മേളനത്തിൽ പങ്കെടുത്ത് സംസാരിച്ച ലീഗ് എംഎൽഎ ഷാജി ഇതിന് മറുപടിയും നൽകിയിരുന്നു.
പിന്നീട് മുജാഹിദ് സമ്മേളനത്തിൽ രണ്ട് തങ്ങൾമാർ പങ്കെടുത്തത് ഏറെ വിവാദമാകുകയും താഴെ തട്ടിലെ ലീഗ്-സമസ്ത ബന്ധം വഷളാകുന്ന സ്ഥിതിയിൽ എത്തുകയും ചെയ്തിരുന്നു. വഖഫ് ബോർഡ് ചെയർമാൻ കൂടിയായ റഷീദ് അലി തങ്ങളെ സമസ്തയുടെ പരിപാടികളിൽ നിന്ന് വിലക്കുന്ന ഘട്ടം വരെയെത്തി. ഇതോടെ കുഞ്ഞാലിക്കുട്ടി അടക്കമുള്ള ലീഗ് നേതാക്കൾ സമസ്ത പ്രസിഡന്റ് ജിഫ്രി തങ്ങളുമായി അനുരഞ്ജന ചർച്ചകൾ നടത്തിയിരുന്നു. തുടർന്ന് സമസ്ത അഞ്ചംഗ സമിതിയെ നിയോഗിക്കുകയും തങ്ങൾമാരിൽ നിന്ന് വിശദീകരണം തേടുകയുമായിരുന്നു. തങ്ങന്മാർ ഖേദം പ്രകടിപ്പിച്ചെങ്കിലും മുസ്ലിംപൊതു ഐക്യമെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാമ് തങ്ങന്മാർ.
ഈ സാഹചര്യത്തിലാണ് ആദർശ വിശദീകരണത്തിനായി ഇ.കെ സുന്നികൾ ഇന്ന് സമ്മേളനം നടത്തുന്നത്. കഴിഞ്ഞ ദിവസം ചേർന്ന സമസ്ത മുശാവറ യോഗത്തിലും തങ്ങന്മാരുടെ വേദി പങ്കിടൽ സംബന്ധിച്ച ചർച്ച ഉയർന്നിരുന്നു. സുന്നി ആശയപ്രകാരം ബിദഈ (പുത്തൻവാദികൾ) കക്ഷികളായ മുജാഹിദ്, ജമാഅത്തേ ഇസ്ലാമി തുടങ്ങിയ സംഘടനകളുടെ പരിപാടിയിൽ പങ്കെടുത്താൽ സമസ്തയുടെ അംഗത്വം സ്വയമേ നഷ്ടമാകുമെന്നാണ് പണ്ഡിതർ തീരുമാനിച്ചിട്ടുള്ളത്. ഇത് ലീഗിനു മേലുള്ള കുരുക്ക് മുറുക്കും. സലഫീ, മുജാഹിദ് പ്രസ്ഥാനങ്ങളെ ലീഗ് തലോടുന്ന സമീപനമുണ്ടായാൽ ശക്തമായ തീരുമാനങ്ങളുമായി മുന്നോട്ടു പോകാനാണ് യുവ പണ്ഡിതരുടെ തീരുമാനം.
സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ ഈ മാസം മുതൽ മെയ് വരെ ആചരിക്കുന്ന ആദർശ പ്രചാരണ കാംപയിന്റെ ഭാഗമായിണ് ഉദ്ഘാടന മഹാസമ്മേളനം ഇന്ന് വൈകിട്ട് നടക്കുന്നത്. കൂരിയാട് സൈനുൽ ഉലമാ നഗറിലാണ് പരിപാടി. സമ്മേളന ഉദ്ഘാടനം വൈകിട്ട് അഞ്ചിന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ ഉപാധ്യക്ഷൻ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ നിർവഹിക്കും. സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ അധ്യക്ഷനാകും.
ജനറൽ സെക്രട്ടറി കെ.ആലിക്കുട്ടി മുസ്ലിയാർ മുഖ്യപ്രഭാഷണം നടത്തും. സമസ്ത കേരള ഇസ്ലാം മതവിദ്യാഭ്യാസ ബോർഡ് പ്രസിഡന്റ് പി.കെ.പി അബ്ദുസലാം മുസ്ലിയാർ, ജനറൽ സെക്രട്ടറി എം ടി.അബ്ദുല്ല മുസ്ലിയാർ, സമസ്തകേരള ജംഇയ്യത്തുൽ മുഅല്ലിമീൻ സെൻട്രൽ കൗൺസിൽ പ്രസിഡന്റ് സി.കെ.എം സാദിഖ് മുസ്ലിയാർ പ്രസംഗിക്കും. സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ കേന്ദ്ര മുശാവറ അംഗങ്ങൾ, പോഷകസംഘടനാ നേതാക്കൾ സംബന്ധിക്കും.
അബ്ദുൽഹമീദ് ഫൈസി അമ്പലക്കടവ് (അഹ്ലുസുന്നത്ത് വൽ ജമാഅത്ത്), അബ്ദുസ്സമദ് പൂക്കോട്ടൂർ (ആദർശ വിശുദ്ധിയോടെ സമസ്ത നൂറാം വാർഷികത്തിലേക്ക്), ഓണംപിള്ളി മുഹമ്മദ് ഫൈസി (സലഫിസം വരുത്തുന്ന വിപത്തുകൾ), സത്താർ പന്തലൂർ (അജയ്യം,നാം മുന്നോട്ട്), മുസ്തഫ അശ്റഫി കക്കുപടി (മുജാഹിദ് സമ്മേളനം; വൈരുധ്യങ്ങൾക്ക് മധ്യേ) എന്നിവർ വിഷയാവതരണം നടത്തും.
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍