Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'എല്ലാ ദിവസവും മാധ്യമങ്ങളിൽ മുഖം കാണിക്കണമെന്ന് വാശിയുള്ളവരുണ്ടാകാം; അക്കൂട്ടത്തിലല്ല മുഖ്യമന്ത്രി പിണറായി വിജയൻ; വലതുപക്ഷനയം ഉള്ളിലുള്ളതുകൊണ്ടാകാം നിരന്തരം മാധ്യമങ്ങളെ കാണണമെന്ന് രാജാജിമാർക്ക് തോന്നുന്നത്'; മോദിയും ട്രംപും പിണറായി വിജയനും ഒരുപോലെയാണെന്ന ജനയുഗം എഡിറ്റർ രാജാജി മാത്യുവിന് മറുപടിയുമായി എംവി ജയരാജൻ

'എല്ലാ ദിവസവും മാധ്യമങ്ങളിൽ മുഖം കാണിക്കണമെന്ന് വാശിയുള്ളവരുണ്ടാകാം; അക്കൂട്ടത്തിലല്ല മുഖ്യമന്ത്രി പിണറായി വിജയൻ; വലതുപക്ഷനയം ഉള്ളിലുള്ളതുകൊണ്ടാകാം നിരന്തരം മാധ്യമങ്ങളെ കാണണമെന്ന് രാജാജിമാർക്ക് തോന്നുന്നത്'; മോദിയും ട്രംപും പിണറായി വിജയനും ഒരുപോലെയാണെന്ന ജനയുഗം എഡിറ്റർ രാജാജി മാത്യുവിന് മറുപടിയുമായി എംവി ജയരാജൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മോദിയും ട്രംപും പിണറായി വിജയനും ഒരുപോലെയാണെന്ന് ജനയുഗം എഡിറ്റർ രാജാജി മാത്യുവിന് മറുപടിയുമായി സിപിഎം നേതാവ് എംവി ജയരാജൻ. പത്രക്കാരെ ഭയന്നാണ് പിണറായി പത്രസമ്മേളനം നടത്താത്തതെന്നാണ് ഇദ്ദേഹത്തിന്റെ കണ്ടെത്തൽ. ബുദ്ധിമുട്ടുള്ള ചോദ്യങ്ങൾ ഒഴിവാക്കുന്നതിനാണത്രേ അത്. എല്ലാദിവസവും മാധ്യമങ്ങളിൽ മുഖം കാണിക്കണമെന്ന് വാശിയുള്ളവരുണ്ടാകാം. അക്കൂട്ടത്തിലല്ല മുഖ്യമന്ത്രി പിണറായി വിജയനെന്നും ജയരാജൻ പറഞ്ഞു.

ആവശ്യമുള്ള ഘട്ടങ്ങളിൽ പാർട്ടിയും പിണറായിയും പത്രസമ്മേളനം നടത്താറുണ്ട്. അവിടെ പറയേണ്ടകാര്യങ്ങൾ അതിന്റെ സൂക്ഷ്മതയും കൃത്യതയും പാലിച്ച് അവതരിപ്പിക്കാറും ഉണ്ട്. വലതുപക്ഷനയം ഉള്ളിലുള്ളതുകൊണ്ടാകാം നിരന്തരം മാധ്യമങ്ങളെ കാണണമെന്ന് രാജാജിമാർക്ക് തോന്നുന്നതെന്ന് സംശയിക്കുന്നവരെ കുറ്റം പറയാനും കഴിയില്ല. സിപിഐ.എം സംസ്ഥാന സെക്രട്ടറിയായിരുന്നപ്പോൾ പിണറായിക്കുനേരെയുണ്ടായത് ഹിമാലയൻ മാധ്യമവേട്ട തന്നെയായിരുന്നു. അവിടെ തളർന്നുപോയിട്ടില്ലെന്ന് മാത്രമല്ല, അത്തരം മാധ്യമസിൻഡിക്കേറ്റ് ആക്രമണത്തെ തുറന്നുകാട്ടുകയും നേരിടുകയാണ് അദ്ദേഹം ചെയ്തത്.

സിപിഐ.എം ബിജെപി എന്നീ രാഷ്ട്രീയ കക്ഷികളെ ഉഭയകക്ഷി സമാധാന ചർച്ചയ്ക്കായി തിരുവനന്തപുരത്ത് മുഖ്യമന്ത്രി വിളിച്ചുചേർക്കുകയുണ്ടായി. ആ യോഗത്തിൽ മാധ്യമപ്രവർത്തകരെ വിളിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ മാധ്യമപ്രവർത്തകരോട് നിങ്ങളീ യോഗത്തിൽ പങ്കെടുക്കരുത് എന്ന് പറഞ്ഞതാണോ രാജാജി മാത്യുവിനെ ചൊടിപ്പിച്ചതെന്നും ജയരാജൻ ഫെയസ്ബുക്കിൽ കുറിച്ചു

എം വി ജയരാജന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

'അഞ്ജനമെന്നാൽ എനിക്കറിയാം, മഞ്ഞളുപോലെ വെളുത്തിട്ടെന്ന്' പ്രഖ്യാപിക്കുന്ന ചിലരുണ്ട്. അവരുടെ നിരയിൽ ചിലരാജാജിമാരും സ്ഥാനം കണ്ടെത്തിയിരിക്കുന്നു എന്ന് കരുതണം. പിണറായിയും മോദിയും ഒരേ പോലെയാണത്രേ. ചൂഷണ വ്യവസ്ഥയ്‌ക്കെതിരായി സ്വയം സമർപ്പിച്ച തൊഴിലാളിവർഗ്ഗ രാഷ്ട്രീയത്തിന്റെ നേതാവാണ് പിണറായി. മതനിരപേക്ഷത ശക്തിപ്പെടുത്തുന്നതിന് യെച്ചൂരിയേയും പിണറായിയേയുമെല്ലാം രാജ്യത്തെ ജനങ്ങളിന്ന് പ്രതീക്ഷയോടെ നോക്കിക്കാണുകയാണ്. ഇതുകൊണ്ടുതന്നെയാണ് ബിജെപി നേതൃത്വം സിപിഐ.എമ്മിനേയും ഇടതുപക്ഷത്തേയും മുഖ്യശത്രുവായി കാണുന്നതും തുടർച്ചയായി പിണറായിയെ തടയാൻ ശ്രമിച്ചതും സിപിഐ.എം കേന്ദ്ര ഓഫീസിലേക്ക് നിരന്തരം മാർച്ച് നടത്തിയതുമെന്നത് ആർക്കാണ് അറിഞ്ഞുകൂടാത്തത്. എന്നാൽ മോദിയും ട്രമ്ബുമെല്ലാം മുതലാളിത്തത്തിന്റെ കാവൽക്കാരും കോർപ്പറേറ്റുകളുടെ ഏജന്റുമായാണ് ഫലത്തിൽ പ്രവർത്തിക്കുന്നത്. അവർ നടപ്പാക്കുന്ന നയം അതാണ് വ്യതമാക്കുന്നത്. ഇതറിയാത്തയാളല്ല രാജാജി. ഇവിടെ, വാർത്തയാവണമെങ്കിൽ സിപിഐ.എമ്മിനെ ചേർത്ത് വിമർശിക്കണമെന്ന ഇന്നത്തെ ചില രാഷ്ട്രീയമാധ്യമ നിലപാടുതന്നെയാണ് രാജാജിയും നടപ്പാക്കിയത്.

പത്രക്കാരെ ഭയന്നാണ് പിണറായി പത്രസമ്മേളനം നടത്താത്തതെന്നാണ് ഇദ്ദേഹത്തിന്റെ കണ്ടെത്തൽ. ബുദ്ധിമുട്ടുള്ള ചോദ്യങ്ങൾ ഒഴിവാക്കുന്നതിനാണത്രേ അത് !. എല്ലാദിവസവും മാധ്യമങ്ങളിൽ മുഖം കാണിക്കണമെന്ന് വാശിയുള്ളവരുണ്ടാകാം. സിപിഐ.എമ്മിനെ വെറുതേ വിമർശിച്ചുൾപ്പടെ അത്തരക്കാർ അതിനുള്ള വഴിയും കണ്ടെത്തുന്നത് നമ്മൾ കാണാറും ഉണ്ട്. എന്നാൽ എല്ലാദിവസവും മാധ്യമങ്ങളെ കാണുന്നത് സിപിഐ.എമ്മിന്റേയും പിണറായിയുടേയും രീതി അല്ലെന്ന് എല്ലാവർക്കും അറിയുന്നതാണ്. ആവശ്യമുള്ള ഘട്ടങ്ങളിൽ പാർട്ടിയും പിണറായിയും പത്രസമ്മേളനം നടത്താറുണ്ട്. അവിടെ പറയേണ്ടകാര്യങ്ങൾ അതിന്റെ സൂക്ഷ്മതയും കൃത്യതയും പാലിച്ച് അവതരിപ്പിക്കാറും ഉണ്ട്. വലതുപക്ഷനയം ഉള്ളിലുള്ളതുകൊണ്ടാകാം നിരന്തരം മാധ്യമങ്ങളെ കാണണമെന്ന് രാജാജിമാർക്ക് തോന്നുന്നതെന്ന് സംശയിക്കുന്നവരെ കുറ്റം പറയാനും കഴിയില്ല. സിപിഐ.എം സംസ്ഥാന സെക്രട്ടറിയായിരുന്നപ്പോൾ പിണറായിക്കുനേരെയുണ്ടായത് ഹിമാലയൻ മാധ്യമവേട്ട തന്നെയായിരുന്നു. അവിടെ തളർന്നുപോയിട്ടില്ലെന്ന് മാത്രമല്ല, അത്തരം മാധ്യമസിൻഡിക്കേറ്റ് ആക്രമണത്തെ തുറന്നുകാട്ടുകയും നേരിടുകയാണ് അദ്ദേഹം ചെയ്തത്. അത്തരത്തിലുള്ളൊരാൾ മാധ്യമങ്ങളെ ഭയക്കുന്നു എന്നെല്ലാം പറഞ്ഞ് ഒരു പത്രത്തിന്റെ എഡിറ്റർ ഇങ്ങനെ കാര്യഗൗരവമില്ലാത്തയാളാകാൻ പാടുണ്ടോ..!? അല്ലെങ്കിലും ജനങ്ങളെ ഭയപ്പെടുന്നവരല്ല കമ്യൂണിസ്റ്റുകാർ. ജനങ്ങൾക്കിടയിൽ ജീവിക്കുന്നവരാണ്. അതുകൊണ്ടുതന്നെ ജനാധിപത്യത്തിന്റെ നാലാം തൂണിനെ കമ്യൂണിസ്റ്റുകാർ ഭയക്കുന്നില്ല.

സിപിഐ.എം ബിജെപി എന്നീ രാഷ്ട്രീയ കക്ഷികളെ ഉഭയകക്ഷി സമാധാന ചർച്ചയ്ക്കായി തിരുവനന്തപുരത്ത് മുഖ്യമന്ത്രി വിളിച്ചുചേർക്കുകയുണ്ടായി. ആ യോഗത്തിൽ മാധ്യമപ്രവർത്തകരെ വിളിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ മാധ്യമപ്രവർത്തകരോട് നിങ്ങളീ യോഗത്തിൽ പങ്കെടുക്കരുത് എന്ന് പറഞ്ഞതാണോ രാജാജി മാത്യുവിനെ ചൊടിപ്പിച്ചത്. സിപിഐ സംസ്ഥാന സമ്മേളനം മലപ്പുറത്ത് നടക്കാനിരിക്കുകയാണല്ലോ. ആ സമ്മേളനത്തിൽ റിപ്പോർട്ടിന്മേൽ ചർച്ച നടക്കുമ്‌ബോൾ മാധ്യമപ്രവർത്തകരെ മുഴുവൻ വിളിച്ചുചേർക്കാൻ രാജാജി മാത്യുവിന്റെ പാർട്ടി തയ്യാറാകുമോ..!?. അത്തരത്തിൽ തയ്യാറാകില്ലെങ്കിൽ ഇവിടെ രണ്ട് കക്ഷികൾ തമ്മിൽ നടത്തിയ ചർച്ചവേദിയിലും മാധ്യമപ്രവർത്തകർ പങ്കെടുക്കുന്നത് ഉചിതമാവില്ല. ഇക്കാര്യം വീണ്ടും ചർച്ചയാക്കി വിവാദമുയർത്തുന്നത് സദുദ്ദേശപരവുമല്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP