Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വേലക്കാരിയായി ജീവിതം തുടങ്ങി; ചാനൽ അവതാരികയായും നടിയായും പ്രഭാഷകയായും അമേരിക്കൻ ജീവിതത്തിൽ നിറഞ്ഞു; ഒപ്പം പറന്നുയർന്നത് കോടീശ്വരി പദവിയിലേക്കും; ട്രംപിനെ വെല്ല് വിളിച്ച് അടുത്ത അമേരിക്കൻ പ്രസിഡന്റ് ആവാൻ കച്ചകെട്ടിയിരിക്കുന്ന ഓപ്ര വിൻഫ്രിയെ അറിയാം

വേലക്കാരിയായി ജീവിതം തുടങ്ങി; ചാനൽ അവതാരികയായും നടിയായും പ്രഭാഷകയായും അമേരിക്കൻ ജീവിതത്തിൽ നിറഞ്ഞു; ഒപ്പം പറന്നുയർന്നത് കോടീശ്വരി പദവിയിലേക്കും; ട്രംപിനെ വെല്ല് വിളിച്ച് അടുത്ത അമേരിക്കൻ പ്രസിഡന്റ് ആവാൻ കച്ചകെട്ടിയിരിക്കുന്ന ഓപ്ര വിൻഫ്രിയെ അറിയാം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂയോർക്ക്: ഓപ്ര വിൻഫ്രി 21 ആം നൂറ്റാണ്ടിന്റെ റാണിയാണ്. മിസ്സിസ്സിപ്പിയിലെ ഒരു ദരിദ്രകുടുംബത്തിൽ വെർണിറ്റാ ലീ എന്ന അവിവാഹിതയായ അമ്മയുടെ മകളായി ജനിച്ച ഓപ്ര കടന്ന വഴികൾ ആരേയും പ്രചോദിപ്പിക്കുന്ന വിധത്തിലുള്ളതാണ്. ഓരോ പെൺകുട്ടിക്കും മാതൃകയും ആവേശകരവുമാകുന്നതാണ് ഓപ്ര എന്ന പ്രയത്‌നത്താൽ സഹസ്രകോടീശ്വരിയായ ലോകത്തെ ആദ്യത്തെ ആഫ്രോ അമേരിക്കൻ വനിത.

കഴിഞ്ഞ ദിവസം ഗോൾഡൻ ഗ്ലോബ് വേദിയിൽ ലൈംഗിക പീഡന, ചൂഷണ അനുഭവങ്ങൾ തുറന്നുപറയുന്ന മീ ടു കാംപെയിനെയും തുറന്നുപറച്ചിലുകൾ നടത്തിയ സ്ത്രീകളേയും പ്രശംസിച്ചുകൊണ്ടുള്ള ഓപ്ര വിൻഫ്രിയുടെ പ്രസംഗം സദസിനേയും കണ്ട് കൊണ്ടിരുന്ന കോടിക്കണക്കിന് ആളുകളേയും ആവേശഭരിതരാക്കിയിരുന്നു.

ചെറുപ്പകാലത്തുകൊടിയ ദാരിദ്ര്യം മൂലം ഉരുളക്കിഴങ്ങ് ചാക്കുകൾ കൊണ്ട് നിർമ്മിച്ച വസ്ത്രങ്ങൾ ധരിച്ചപ്പോൾ കുട്ടികൾ കളിയാക്കിയിരുന്ന സംഭവം ഓപ്ര ഇന്നും ഓർക്കാറുണ്ട്. ആറാം വയസ്സിൽ അമ്മയോടൊത്ത് മിൽവൗകീയിൽ താമസം തുടങ്ങി ശേഷം 1962-ൽ പിതാവ് വെർനോൺ വിൻഫ്രിയോടൊപ്പം നാഷ്വില്ലിലേക്ക് മാറി.

ലൈംഗിക ചുഷണങ്ങൾക്കെതിരെ വലിയ രീതിയിൽ പ്രവർത്തിക്കുന്ന ഓപ്ര ഒമ്പതാം വയസ്സു മുതൽക്ക് ബന്ധുക്കളിൽ നിന്നും മറ്റും തനിക്ക് ലൈംഗിക പീഡനം നേരിട്ടതായി തന്റെ ടോക്ക്-ഷോയിലൂടെ വെളിപ്പെടുത്തിയിട്ടുള്ള വ്യക്തിയാണ്.

ദുരിത പർവമായ ആദ്യകാല ജീവിതത്തിൽ 13-ആം വയസ്സിൽ വീടുവിട്ട് ഒളിച്ചോടിയ ഓപ്ര 14-ആം വയസ്സിൽ ഗർഭം ധരിക്കുകയും ഒരു ആൺകുട്ടിയെ പ്രസവിക്കുകയും ചെയ്തു. എന്നാൽ വൈകാതെ ആ കുട്ടി മരിച്ചുപോവുകയാണുണ്ടായത്.

ഓപ്രയുടെ പഠനത്തെ പ്രോൽസാഹിപ്പിച്ചിരുന്ന വെർനോണിന്റെ പിന്തുണയോടെ ഹൈസ്‌കൂൾ കഴിഞ്ഞ് ഓണേഴ്‌സിനു ചേർന്നു. പിന്നീട് സ്‌കോളർഷിപ്പോടെ ടെന്നസി യൂണിവേഴ്‌സിറ്റിയിൽ കമ്മ്യൂണിക്കേഷൻ വിദ്യാർത്ഥിനിയായി. 17-ആം വയസ്സിൽ 'മിസ് ബ്ലാക്ക് ടെന്നസി' സൗന്ദര്യമൽസരത്തിൽ ഒന്നാമതായി. പഠനത്തോടൊപ്പം ഒരു പ്രാദേശിക റേഡിയോസ്റ്റേഷനിൽ വാർത്ത വായിക്കുകയും ചെയ്തിരുന്നു

പിന്നീടാണ് ഓപ്രയുടെ ജീവിതം മാറാൻ തുടങ്ങിയത്. എഴുപതുകളുടെ തുടക്കത്തിൽ വാൽക്ക് ടിവിയിൽ -യിൽ വാർത്തകൾ വായിച്ചുകൊണ്ട് തുടങ്ങിയ ഓപ്ര ആ സ്ഥാപനത്തിലെ ഏറ്റവും പ്രായം കുറഞ്ഞതും കറുത്തവർഗ്ഗക്കാരിയായ ആദ്യത്തെ വാർത്താവതാരകയും ആയിരുന്നു. 1976-ൽ ബാൾട്ടിമോറിലെ ഡബ്ലു ജെ സി ടിവിയിലേക്ക് മാറി. 1978-ൽ 'പീപ്പിൾ ആർ ടോക്കിങ്ങ്' എന്ന പ്രാദേശിക ടോക്ക്-ഷോയുടെ സഹ-അവതാരകയായി. 1983-ൽ ഡബ്ലു എൽ സി ടിവി-യുടെ, അധികം ശ്രദ്ധിക്കപ്പെടാത്ത, 'എ.എം. ഷിക്കാഗോ' എന്ന അര മണിക്കൂർ ദൈർഘ്യമുള്ള ടോക്ക്-ഷോ ഓപ്ര ഏറ്റെടുത്തു. മാസങ്ങൾക്കുള്ളിൽ തന്നെ അത് ഷിക്കാഗോയിലെ ഏറ്റവും ജനപ്രീതിയാർജ്ജിച്ച ടോക്ക്-ഷോ ആയിത്തീർന്നു. 1986 സെപ്റ്റംബർ 8 മുതൽ ഈ പരിപാടി ഒരു മണിക്കൂർ ദൈർഘ്യത്തിൽ 'ദി ഓപ്ര വിൻഫ്രി ഷോ' എന്ന പേരിൽ ദേശീയതലത്തിൽ സപ്രേഷണം ചെയ്യപ്പെട്ടു തുടങ്ങി.

ഇന്നത്തെ അവതാരികമാരുടെ കള്ളക്കണ്ണീരുകൾ കാണുന്ന നമുക്ക് ചിന്തിക്കാൻ കഴിയുന്നതിലപ്പുറമായിരുന്നു അവതാരിക എന്ന നിലയിൽ ഓപ്രയുടെ മികവ്. തന്റെ അതിഥി സങ്കടങ്ങൾ തന്റെ സങ്കടമായി കേൾക്കുന്ന കേട്ടിരുന്ന ഓപ്രയുടെ മുന്നിൽ, അവർ പലതും തുറന്നുപറഞ്ഞു. ഈ പരിപാടി ടോക്ക്-ഷോ എന്നതിലുപരി ഒരു ഗ്രൂപ് തെറാപ്പി സെഷൻ ആയി മാറുന്നുവെന്ന് ടൈംസ് മാഗസിൻ അപ്പോൾ അഭിപ്രായപ്പെട്ടു. ഇത്തരത്തിലുള്ള തുറന്നുപറച്ചിലിനെ വാൾ സ്റ്റ്രീറ്റ് ജേണൽ 'ഓപ്രാഫിക്കേഷൻ' എന്ന് വിളിച്ചു. 1993-ൽ മൈക്കൽ ജാക്‌സണുമായി ഓപ്ര വിൻഫ്രി അഭിമുഖം നടത്തിയപ്പോൾ അത് 90 ദശലക്ഷം പ്രേക്ഷകരോടെ ചരിത്രത്തിൽ എറ്റവുമധികം പേർ കണ്ട അഭിമുഖമായി മാറി.

ആദ്യകാലങ്ങളിൽ വ്യക്തിപരമായിരുന്ന പരിപാടി 1990-കളുടെ മധ്യത്തോടെ കൂടുതൽ സാമൂഹ്യപ്രസക്തിയുള്ള വിഷയങ്ങളിലേക്ക് തിരിയുകയുണ്ടായി. 'ഓപ്ര വിൻഫ്രി ഷോ' ലോകത്ത് ഏറ്റവും അധികം ആളുകൾ വീക്ഷിച്ച ടെലിവിഷൻ പരിപാടിയാണ്.

തുടർന്ന് അഭിനയവും സാമൂഹ്യ സേവനവുമായി ഇറങ്ങിയ ഓപ്ര വിൻഫ്രിയെ ഇപ്പോൾ ഭാവിയിലെ അമേരിക്കൻ പ്രസിഡന്റായാണ് ആളുകൾ കാണുന്നത്. ഹോളിവുഡിൽ നടന്ന ഗോൾഡൻ ഗ്ലോബ് പുരസ്‌കാര ചടങ്ങിലെ മികച്ച പ്രസംഗമാണ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് ശക്തയായ എതിരാളിയായി ഓപ്ര വിൻഫ്രി രംഗത്ത് വരുമെന്ന വിലയിരുത്തലിലേയ്ക്ക് നയിച്ചിരിക്കുന്നത്.ശതകോടീശ്വരനായ ബിസിനസുകാരനും ടെലിവിഷൻ താരവുമായിരുന്ന ട്രംപിനെ നേരിടാൻ എന്തുകൊണ്ടും യോഗ്യയാണ് ഓപ്ര വിൻഫ്രി എന്നുള്ള വിലയിരുത്തൽ സോഷ്യൽ മീഡിയയിൽ ശക്തമാണ്.ഇന്ന് OWN (Oprah Winfrey Network) എന്ന ചാനലിന്റെ സി.ഇ.ഓയാണ് ഓപ്ര.

പെൺകുട്ടികളേ, നിങ്ങൾക്കായി ഒരു പുതിയ ദിവസം ചക്രവാളത്തിൽ കാത്തിരിപ്പുണ്ട്', ഹോളിവുഡിലെ ലൈംഗിക ചൂഷണത്തിനെതിരെ 'ടൈംസ് ഇസ് അപ്' പ്രതിഷേധക്കൂട്ടായ്മയുടെ പക്ഷം പിടിച്ചായിരുന്നു വിൻഫ്രിയുടെ പ്രസംഗം.അതേ സമയം 2020 നവംബറിലെ അടുത്ത പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മൽസരിക്കുന്നതിനെപ്പറ്റി അവർ ഗൗരവത്തോടെ ആലോചിക്കുന്നതായി സിഎൻഎൻ റിപ്പോർട്ട് ചെയ്തിരുന്നു.

ഓപ്രക്കായി #Oprahforpresident, #Oprah2020 എന്നീ ഹാഷ്ടാഗുകളിൽ 2020ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഓപ്ര മത്സരിക്കണം എന്നാണ് ആവശ്യവുമായി ക്യാമ്പെയിൻ നടക്കുകയാണ്.ഡമോക്രാറ്റിക് പാർട്ടിയോടാണ് വിൻഫ്രിയുടെ രാഷ്ട്രീയച്ചായ്വ്. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായാൽ മറുപക്ഷത്തു റിപ്പബ്ലിക്കൻ എതിരാളി ട്രംപ് തന്നെയായിരിക്കുമെന്നും തീർച്ചയാണ്. സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം ലഭിക്കുന്ന ആദ്യ കറുത്ത വർഗക്കാരിയായി ചരിത്രത്തിൽ ഇടമുറപ്പിച്ച വിൻഫ്രി, യുഎസിന്റെ ആദ്യ പ്രസിഡന്റായും ചരിത്രം സൃഷ്ടിക്കണമെന്നാണ് ആവശ്യമുയർന്നിരിക്കുന്നത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP