Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഓഖി ദുരിതാശ്വാസ ഫണ്ടിന്റെ വരവ് ചെലവ് കണക്കുകൾ ആഴ്ചതോറും പ്രസിദ്ധീകരിക്കണം - ആം ആദ്മി പാർട്ടി

ഓഖി ദുരിതാശ്വാസ ഫണ്ടിന്റെ വരവ് ചെലവ് കണക്കുകൾ ആഴ്ചതോറും പ്രസിദ്ധീകരിക്കണം - ആം ആദ്മി പാർട്ടി

ഖി ദുരിതാശ്വാസത്തിന് വേണ്ടി വിവിധ ജനവിഭാഗങ്ങളിൽ നിന്നും സമാഹരിച്ച പണം ദുരിതമനുഭവിക്കുന്ന ജനങ്ങളുടെ ആശ്വാസത്തിനു മാത്രമായി ഉപയോഗിക്കുന്നു എന്നുറപ്പുവരുത്താൻ അതിന്റെ വരവ് ചെലവ് കണക്കുകൾ എല്ലാ ആഴ്ചയും പ്രസിദ്ധീകരിക്കണം എന്ന് ആം ആദ്മി പാർട്ടി ആവശ്യപ്പെടുന്നു .

ഓഖി ദുരിതാശ്വാസ ഫണ്ടിൽ നിന്നും മുഖ്യമന്ത്രിയുടെ ഹെലികോപ്ടർ യാത്രയ്ക്ക് 8 ലക്ഷം രൂപ ചെലവാക്കി എന്ന് കണ്ടെത്തുകയും അതിന്റെ പേരിൽ മുഖ്യമന്ത്രിയും ഗവർമെന്റും പാർട്ടിയും ശക്തമായ വിമർശനം നേരിടുന്ന ഇക്കാലത്ത് സർക്കാർ ഇതിന്റെ വരവ് ചെലവ് കണക്കുകൾ പൊതുജനങ്ങളെ അറിയിക്കാൻ ബാധ്യസ്ഥരാണ്.

ഓഖി ദുരിതാശ്വാസ ഫണ്ട് പാർട്ടിയെ സമ്മേളനത്തിന്റെ് യാത്രയ്ക്ക് ചിലവഴിച്ചു എന്ന ആരോപണം തന്നെ കേരളം പോലുള്ള ഒരു സംസ്ഥാനത്തിന് അപമാനകരമാണ്. എന്നാൽ ആ ഉത്തരവ് പിൻവലിക്കുകയും അതിനു ചെലവഴിച്ച പണം പാർട്ടി അടയ്ക്കാം എന്ന് പറയുന്നതിലൂടെ പാർട്ടിയും സർക്കാരും തെറ്റ് ചെയ്തു എന്ന് സ്വയം സമ്മതിക്കുകയാണ്.

സമൂഹത്തിൽ ഏറ്റവും ദുർബലരായ എല്ലാ നീതിയും നിഷേധിക്കപ്പെട്ട് ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ട ഇവർക്ക് വേണ്ടത്ര സഹായം ലഭിക്കുന്നില്ല എന്ന ആരോപണം നിലനിൽക്കെ അതേ ഫണ്ടിൽനിന്ന് ഇത്തരം യാത്രയ്ക്ക് പണം ചെലവാക്കാൻ ഉത്തരവിട്ടവർക്കെതിരെ എന്ത്‌നടപടിയാണ് എടുക്കാൻ ഉദ്ദേശിക്കുന്നത് എന്ന് സർക്കാർ വ്യക്തമാക്കണം.ഈ ഉത്തരവിട്ട ഉദ്യോഗസ്ഥരും മുഖ്യമന്ത്രിയുടെ ഓഫീസും ഏറെ സംശയങ്ങൾക്കും ഇട നൽകുന്നു. റവന്യൂ മന്ത്രി അറിയാതെ റവന്യൂ വകുപ്പിലെ യോഗം വിളിക്കാൻ മുഖ്യമന്ത്രിയുടെ നിർദ്ദേശം അനുസരിച്ച് പ്രവർത്തിച്ച പാരമ്പര്യമുള്ള ഒരാൾ ആണ് ഇദ്ദേഹം. റവന്യൂമന്ത്രിയെ തരിമ്പുപോലും ബഹുമാനിക്കാതെ മുഖ്യമന്ത്രിയുടെ പാദസേവകനാണ് എന്നു കൂടി കുപ്രസിദ്ധനായ വ്യക്തിയാണ് ഇദ്ദേഹം. അതുകൊണ്ടുതന്നെ മുഖ്യമന്ത്രിയുടെ ഓഫിസ് അറിയാതെ ഇത്തരം കാര്യങ്ങൾ നടക്കും എന്ന് വിശ്വസിക്കാൻ ആർക്കും കഴിയില്ല. ഓഖി ദുരിതാശ്വാസ ഫണ്ട് ഇത്തരം ഉദ്യോഗസ്ഥരെയാണ് ഏൽപിക്കുന്നത് എങ്കിൽ അത് ചിലവഴിക്കുന്നതിനെ പറ്റി ന്യായമായും ജനങ്ങൾക്ക് സംശയമുണ്ടാകും. അതുകൊണ്ട് ഈ ചുമതലയിൽനിന്നും പി. എച്ച്. കുര്യനെ അടിയന്തരമായി മാറ്റണം എന്നും വിശ്വസ്തതയുള്ള ഉദ്യോഗസ്ഥരെ നിയമിക്കണമെന്നും അതുവഴി ഗവർമെന്റ്,ഗവൺമെന്റേതിര ഏജൻസികളും, ഓഖി ദുരിതാശ്വാസ ഫണ്ടിന്റെ വരവ് ചെലവ് കണക്കുകൾ ആഴ്ചതോറും പ്രസിദ്ധീകരിക്കണം - ആം ആദ്മി പാർട്ടി

ഓഖി ദുരിതാശ്വാസത്തിന് വേണ്ടി വിവിധ ജനവിഭാഗങ്ങളിൽ നിന്നും സമാഹരിച്ച പണം ദുരിതമനുഭവിക്കുന്ന ജനങ്ങളുടെ ആശ്വാസത്തിനു മാത്രമായി ഉപയോഗിക്കുന്നു എന്നുറപ്പുവരുത്താൻ അതിന്റെ വരവ് ചെലവ് കണക്കുകൾ എല്ലാ ആഴ്ചയും പ്രസിദ്ധീകരിക്കണം എന്ന് ആം ആദ്മി പാർട്ടി ആവശ്യപ്പെടുന്നു .

ഓഖി ദുരിതാശ്വാസ ഫണ്ടിൽ നിന്നും മുഖ്യമന്ത്രിയുടെ ഹെലികോപ്ടർ യാത്രയ്ക്ക് 8 ലക്ഷം രൂപ ചെലവാക്കി എന്ന് കണ്ടെത്തുകയും അതിന്റെ പേരിൽ മുഖ്യമന്ത്രിയും ഗവർമെന്റും പാർട്ടിയും ശക്തമായ വിമർശനം നേരിടുന്ന ഇക്കാലത്ത് സർക്കാർ ഇതിന്റെ വരവ് ചെലവ് കണക്കുകൾ പൊതുജനങ്ങളെ അറിയിക്കാൻ ബാധ്യസ്ഥരാണ്.

ഓഖി ദുരിതാശ്വാസ ഫണ്ട് പാർട്ടിയെ സമ്മേളനത്തിന്റെ യാത്ര യ്ക്ക് ചിലവഴിച്ചു എന്ന ആരോപണം തന്നെ കേരളം പോലുള്ള ഒരു സംസ്ഥാനത്തിന് അപമാനകരമാണ്. എന്നാൽ ആ ഉത്തരവ് പിൻവലിക്കുകയും അതിനു ചെലവഴിച്ച പണം പാർട്ടി അടയ്ക്കാം എന്ന് പറയുന്നതിലൂടെ പാർട്ടിയും സർക്കാരും തെറ്റ് ചെയ്തു എന്ന് സ്വയം സമ്മതിക്കുകയാണ്.

സമൂഹത്തിൽ ഏറ്റവും ദുർബലരായ എല്ലാ നീതിയും നിഷേധിക്കപ്പെട്ട് ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ട ഇവർക്ക് വേണ്ടത്ര സഹായം ലഭിക്കുന്നില്ല എന്ന ആരോപണം നിലനിൽക്കെ അതേ ഫണ്ടിൽനിന്ന് ഇത്തരം യാത്രയ്ക്ക് പണം ചെലവാക്കാൻ ഉത്തരവിട്ടവർക്കെതിരെ എന്ത് നടപടിയാണ് എടുക്കാൻ ഉദ്ദേശിക്കുന്നത് എന്ന് സർക്കാർ വ്യക്തമാക്കണം. ഈ ഉത്തരവിട്ട ഉദ്യോഗസ്ഥരും മുഖ്യമന്ത്രിയുടെ ഓഫീസും ഏറെ സംശയങ്ങൾക്കും ഇട നൽകുന്നു. റവന്യൂ മന്ത്രി അറിയാതെ റവന്യൂ വകുപ്പിലെ യോഗം വിളിക്കാൻ മുഖ്യമന്ത്രിയുടെ നിർദ്ദേശം അനുസരിച്ച് പ്രവർത്തിച്ച പാരമ്പര്യമുള്ള ഒരാൾ ആണ് ഇദ്ദേഹം. റവന്യൂമന്ത്രിയെ തരിമ്പുപോലും ബഹുമാനിക്കാതെ മുഖ്യമന്ത്രിയുടെ പാദസേവകനാണ് എന്നു കൂടി കുപ്രസിദ്ധനായ വ്യക്തിയാണ് ഇദ്ദേഹം. അതുകൊണ്ടുതന്നെ മുഖ്യമന്ത്രിയുടെ ഓഫിസ് അറിയാതെ ഇത്തരം കാര്യങ്ങൾ നടക്കും എന്ന് വിശ്വസിക്കാൻ ആർക്കും കഴിയില്ല. ഓഖി ദുരിതാശ്വാസ ഫണ്ട് ഇത്തരം ഉദ്യോഗസ്ഥരെയാണ് ഏൽപിക്കുന്നത് എങ്കിൽ അത് ചിലവഴിക്കുന്നതിനെ പറ്റി ന്യായമായും ജനങ്ങൾക്ക് സംശയമുണ്ടാകും. അതുകൊണ്ട് ഈ ചുമതലയിൽനിന്നും പി. എച്ച്. കുര്യനെ അടിയന്തരമായി മാറ്റണം എന്നും വിശ്വസ്തതയുള്ള ഉദ്യോഗസ്ഥരെ നിയമിക്കണമെന്നും അതുവഴി ഗവർമെന്റ്, ഗവൺമെന്റേതിര ഏജൻസികളും, പൊതുജനങ്ങളും സമാഹരിച്ച ദുരിതാശ്വാസ ഫണ്ടിന്റെ വിശ്വാസത കാത്തുസൂക്ഷിക്കണമെന്നും ആം ആദ്മി പാർട്ടി ആവശ്യപ്പെടുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP