Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

വേശ്യകൾക്കൊപ്പം അന്തിയുറങ്ങാൻ പോയതിനെ ചോദ്യം ചെയ്തതിൽ പ്രകോപിതനായി ഭാര്യയെ ക്രൂരമായി മർദ്ദിച്ച യുകെയിലെ കോൺഗ്രസിന്റെ നേതാവിനെ വീട്ടിൽ കയറുന്നത് ഒരു വർഷത്തേക്ക് വിലക്കി കോടതി; ഒഐസിസി നേതാവിനെതിരെ ഭാര്യയുടേയും മക്കളുടെയും മൊഴി നിർണ്ണായകമായി; ജയിൽ ശിക്ഷ കാത്തിരിക്കുന്നത് ചെന്നിത്തലയുടെ അടുപ്പക്കാരനായ പ്രവാസി നേതാവിനെ

വേശ്യകൾക്കൊപ്പം അന്തിയുറങ്ങാൻ പോയതിനെ ചോദ്യം ചെയ്തതിൽ പ്രകോപിതനായി ഭാര്യയെ ക്രൂരമായി മർദ്ദിച്ച യുകെയിലെ കോൺഗ്രസിന്റെ നേതാവിനെ വീട്ടിൽ കയറുന്നത് ഒരു വർഷത്തേക്ക് വിലക്കി കോടതി; ഒഐസിസി നേതാവിനെതിരെ ഭാര്യയുടേയും മക്കളുടെയും മൊഴി നിർണ്ണായകമായി; ജയിൽ ശിക്ഷ കാത്തിരിക്കുന്നത് ചെന്നിത്തലയുടെ അടുപ്പക്കാരനായ പ്രവാസി നേതാവിനെ

മറുനാടൻ മലയാളി ബ്യൂറോ

ലണ്ടൻ: യുകെയിലെ പ്രമുഖ കോൺഗ്രസ് നേതാവും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ അടുപ്പക്കാരനും കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥിയുമായ മാഞ്ചസ്റ്ററിലെ ലക്‌സൺ കല്ലുമാടിക്കൽ ഭാര്യയെ മർദിച്ചു എന്നു പേരിൽ പൊലീസ് കേസെടുത്ത സംഭവത്തിൽ ലക്‌സണിന് വീട്ടിൽ കയറുന്നതിന് വിലക്ക് ഏർപ്പെടുത്തി കോടതി.

അടുത്ത ഒരു വർഷത്തേക്ക് വീട്ടിൽ കയറുന്നതിനും മക്കളെ കാണുന്നതിനുമാണ് മാഞ്ചസ്റ്റർ ക്രൗൺ കോർട്ട് വിലക്ക് പ്രഖ്യാപിച്ചത്. യുകെയിലെ എറ്റവും വലിയ പത്രമായ ഡെയ്‌ലി മെയിൽ ആണ് ഇതുസംബന്ധിച്ചുള്ള വാർത്ത പുറത്തുവിട്ടിരിക്കുന്നത്. ലക്‌സൺ തന്റെ സാമൂഹ്യ പദവികൾ എങ്ങനെയാണ് ഭാര്യയെ അടിച്ചമർത്താൻ വേണ്ടി ഉപയോഗിച്ചത് എന്നു ഡെയ്‌ലി മെയിൽ റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.

എൻഎച്ച്എസിലെ ഉയർന്ന ഉദ്യോഗമുള്ള ഡോക്ടറേറ്റ് എടുത്ത മലയാളി പെൺകുട്ടിയുടെ ജീവിതം 14 വർഷം ലക്‌സൺ ഭീതിതമായി തകർത്തു കളഞ്ഞുവെന്നു ഡെയ്‌ലി മെയിൽ റിപ്പോർട്ടിൽ പറയുന്നു. വേശ്യകളോടൊപ്പം അന്തിയുറങ്ങാൻ പോയതിനെ ചോദ്യം ചെയ്തതിന് ക്രൂരമായി ഭാര്യയെ മർദിച്ചതിന്റെ പേരിൽ ആയിരുന്നു ലക്‌സനെ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം കോടതിയിൽ ഹാജരായെങ്കിലും മൊഴി നൽകാൻ ലക്‌സൺ വിസമ്മതിച്ചതിനാൽ കേസ് നീണ്ടു പോവുകയാണ്. എന്നാൽ ഒരു വർഷത്തേക്ക് ഭാര്യയെ കാണുകയോ വീട്ടിൽ പ്രവേശിക്കുകയോ ചെയ്യരുതെന്നു കോടതി ഉത്തരവിട്ടിട്ടുണ്ട്.

ബിസിനസ് ട്രിപ് എന്ന പേരിൽ ലണ്ടനിൽ പോയ ശേഷം വൈകി വന്ന ലക്‌സനെ ചോദ്യം ചെയ്തപ്പോൾ ക്രൂരമായി മർദ്ദിച്ചു എന്നാണ് ഭാര്യ പരാതി നൽകിയത്. തന്നെ ചോദ്യം ചെയ്യാൻ നീയാരാണ് എന്നു പറഞ്ഞു ലക്‌സൺ മുഖത്ത് തല്ലിയെന്നു ഭാര്യയുടെ മൊഴിയിൽ പറയുന്നു :'ഞാൻ പുരുഷനാണ്. എനിക്ക് ഇഷ്ടമുള്ള പെണ്ണുങ്ങളുടെ കൂടെ ഞാൻ പോകും. എന്റെ വലുപ്പമുള്ള ... പെൺകുട്ടികൾക്ക് ഇഷ്ടമുണ്ടെങ്കിൽ നിനക്കെന്താ പ്രശ്‌നം' എന്നു ചോദിച്ചു ലക്‌സൺ മുഖത്തടിച്ചു എന്നാണ് ഭാര്യയുടെ മൊഴിയെന്നാണ് ഡെയ്‌ലി മെയിൽ റിപ്പോർട്ട് ചെയ്യുന്നത്.

ലക്‌സണ് ലാൻഡ് റോവർ വാങ്ങാനായി താൻ പണം മുടക്കിയ കാര്യം ഭാര്യയുടെ പരാതിയിൽ എടുത്തു പറയുന്നുണ്ട്. വീട്ടിൽ എത്തി വിഷയം ഉണ്ടാക്കിയ സമയത്ത് മൂത്ത മകൾ 999 വിളിച്ചു പൊലീസിനെ വരുത്തുകയായിരുന്നു. തുടർന്ന് ഏതാനും ദിവസം കസ്റ്റഡിയിൽ കഴിഞ്ഞ ശേഷമാണ് ലക്‌സൺ ജാമ്യം നേടി പുറത്തിറങ്ങിയത്. കേസിനിടയിൽ നാട്ടിൽ എത്തിയ ലക്‌സൺ കഴിഞ്ഞ ദിവസം യുകെയിൽ തിരിച്ചെത്തിയിട്ടുണ്ട്. മാഞ്ചസ്റ്ററിലെ എൻഎച്ച്എസ് ആശുപത്രിയിൽ ജോലി ചെയ്യുന്ന ഭാര്യയെ കുറിച്ച് പരിചയം ഉള്ള എല്ലാവർക്കും മതിപ്പുമാത്രമാണ്. എന്നാൽ ലക്‌സണിനെതിരെ എക്കാലത്തും പരാതികൾ ഉയർന്നിരുന്നു.

ലക്‌സണിനെതിരെ കടുത്ത റിപ്പോർട്ട് ആണ് പൊലീസ് കോടതിയിൽ നൽകിയിരിക്കുന്നത്. തൽക്കാലം റെസ്ട്രിങ് ഓർഡർ മാത്രമാണ് നൽകിയതെങ്കിലും കൂടുതൽ നടപടികൾ ഉണ്ടാവുമെന്നാണ് റിപ്പോർട്ട്. ആരോപണങ്ങൾ തെളിഞ്ഞാൽ ലക്‌സണിനു തടവ് ലഭിച്ചെന്നുവരാം. എന്നാൽ ഒരിക്കൽ പോലും ലക്‌സണിനെതിരെ ഭാര്യ പരാതിപ്പെട്ടിട്ടില്ല എന്നത് ലക്‌സന് അനുകൂലമായ ഘടകമാണ്. ഇനി ജീവിതത്തിൽ താൻ ഭാര്യയെ കാണാൻ ആഗ്രഹിക്കുന്നില്ലെന്നും വിവാഹമോചന പെറ്റീഷൻ നൽകുകയാണ് എന്നും ലക്‌സൺ പറഞ്ഞതായും ഡെയ്‌ലി മെയിൽ റിപ്പോർട്ട് ചെയ്യുന്നുണ്ട്.

കഴിഞ്ഞ നവംബർ മൂന്നിനായിരുന്നു ലക്‌സൺ അറസ്റ്റിലായത്. അന്ന് രാത്രിയിൽ അറസ്റ്റ് ചെയ്ത ലക്‌സണെ തിങ്കളാഴ്ച മാഞ്ചസ്റ്ററിലെ മജിസ്ട്രേറ്റ് കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. അച്ഛൻ അമ്മയെ മർദ്ദിക്കുന്നതു കണ്ടപ്പോൾ മകൾ ഉടൻ പൊലീസിനെ ഫോൺ ചെയ്യുകയായിരുന്നു. ഭാര്യയെ ഉപദ്രവിക്കുന്ന സമയത്ത് തടസ്സം നിന്ന കുഞ്ഞിനും മർദ്ദനമേറ്റുവെന്നും അമ്മയുടെ മുടി വരെ വലിച്ചു പറിക്കുന്നതു കണ്ടു കുഞ്ഞ് ഭയന്നുവെന്നും റിപ്പോർട്ടുണ്ട്.

വിവാദമായ പോൻസി സ്വിച്ച് തട്ടിപ്പു കേസിലെ പ്രതികളിൽ ഒരാളാണ് ലക്‌സൺ. നിരവധി പേർക്കാണ് അതിന്റെ പേരിൽ പണം നഷ്ടമായത്. പണം കടം വാങ്ങിയിട്ടു നൽകാത്തതിന്റെ പേരിൽ ഒരു വൈദികൻ നൽകിയ കേസിലും ലക്‌സണിനെതിരെ വിധിയുണ്ട്. പോൻസി സ്വിച്ച് തട്ടിപ്പിൽ പണം നഷ്ടപ്പെട്ടു ദുബായിലെ ഒരു ബിസിനസുകാരൻ നൽകിയ കേസും നിലനിൽപ്പുണ്ട്. അന്നു വാർത്ത റിപ്പോർട്ട് ചെയ്ത മറുനാടൻ മലയാളിയുടെ സഹോദര സ്ഥാപനമായ ബ്രിട്ടീഷ് മലയാളിക്കെതിരെ ലക്‌സൺ നിയമപോരാട്ടത്തിന് ഇറങ്ങിയിരുന്നെങ്കിലും ഒടുവിൽ കേസ് ബ്രിട്ടീഷ് മലയാളിക്ക് അനുകൂലമായി വിധിക്കുകയായിരുന്നു. നിരവധി കേന്ദ്രങ്ങളിൽ ബ്രിട്ടീഷ് മലയാളിക്കെതിരെ ലക്‌സൺ വ്യാജ പരാതികൾ അയച്ചിരുന്നു. എന്നാൽ ഒരിടത്തും പ്രയോജനം ഒന്നും ലഭിച്ചില്ല എന്നു മാത്രം.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP