കല്യാണ സൗഗന്ധികത്തിൽ അഭിനയിക്കുമ്പോൾ ഞാൻ പത്താം ക്ലാസിലായിരുന്നു; പരീക്ഷ കഴിഞ്ഞ് നേരെ ഷൂട്ടിങ്ങിന് പോയ അനുഭവം ഉണ്ടായിട്ടുണ്ട്; സിനിമയെ ഞാൻ ഉപേക്ഷിച്ചിട്ടില്ല; നല്ല സ്ക്രിപ്റ്റ വന്നാൽ തീർച്ചയായും സിനിമയിലേക്ക് തിരിച്ച് വരും; തന്റെ വിശേഷങ്ങൾ മറുനാടനുമായി പങ്ക് വെച്ച് നടി ദിവ്യാ ഉണ്ണി
നന്നേ ചെറുപ്പത്തിൽ എണ്ണം പറഞ്ഞ നർത്തകിയായി പ്രശസ്തി നേടി, സ്കൂൾ തലത്തിൽ രണ്ടു പ്രാവശ്യം കലാതിലകം പട്ടം സ്വന്തമാക്കി , പിന്നീട് മലയാള സിനിമലോകത്തു നായികയായി തിളങ്ങിയ മലയാളത്തിന്റെ സ്വന്തം ദിവ്യ ഉണ്ണി ഇപ്പോൾ അമേരിക്കയിൽ ഡാൻസ് സ്കൂൾ അദ്ധ്യാപികയായി തിരക്കിന്റെ ലോകത്തിലാണ്. മലയാളസിനിമയിലേക്ക് ഒരുതിരിച്ചു വരവിനു ഒരുങ്ങുന്ന മലയാളത്തിന്റെ പ്രിയ നടി ദിവ്യ ഉണ്ണിയുമായി ജിനേഷ് തമ്പിയുടെ അഭിമുഖം
പത്താം ക്ലാസ്സിലെ പരീക്ഷ എഴുതി ദിവ്യ ഉണ്ണി നേരെ പോയത് ഷൂട്ടിങ് ലൊക്കേഷഷനിലേക്കാണ് എന്ന് കേട്ടിട്ടുണ്ട് . നന്നേ ചെറുപ്പത്തിൽ സിനിമാഭിനയംതുടങ്ങിയ ദിവ്യയുടെ സിനിമാലോകത്തിലെ തുടക്കകാലത്തെ ഓർമ്മകൾ പങ്കുവെക്കാമോ ?
നീയെത്ര ധന്യ എന്ന ചിത്രത്തിൽ ബാലനടിയായി അഭിനയിച്ചാണ് സിനിമാലോകത്തു തുടക്കം കുറിക്കുന്നത്. പിന്നീട് ഒരു പാട് സീരിയലുകൾ ചെയ്തു. . സീരിയൽ രംഗത്ത് നിന്നും സംവിധായകൻ വിനയൻ ആണ് എനിക്ക് ആദ്യമായി സിനിമയിൽ നായിക വേഷം തരുന്നത്. കല്യാണസൗഗന്ധികം എന്ന ചിത്രത്തിൽ, ആ സിനിമയിൽ നായികയായി അഭിനയിക്കുമ്പോൾ പത്താം ക്ലാസ് പരീക്ഷ എഴുതി അന്നേ ദിവസം തന്നെ ഷൂട്ടിങ്ങിനായി പോയ അവസരങ്ങൾ ഉണ്ടായിട്ടുണ്ട്. അതൊക്കെ വളരെ നല്ല ഓർമകളാണ്.
സിനിമാ സെറ്റിൽ ഞാൻ എന്റെ സീനിയേഴ്സ് പറഞ്ഞു തന്ന പോലെ അഭിനയിക്കുകയായിരുന്നു. ശെരിക്കും പറഞ്ഞാൽ സ്കൂളിലും സിനിമ സെറ്റിലും ഞാൻ ഒരു കുട്ടിയായിരുന്നു. സെറ്റിൽ മുതിർന്നവർ പറഞ്ഞു തന്ന പോലെ അഭിനയിക്കുകയായിരുന്നു. കല്യാണസൗഗദ്ധികം വലിയ താരനിരയുള്ള ചിത്രം ആയിരുന്നു, മലയാള സിനിമയിലെ ഹാസ്യ സമ്രാട്ടുകൾ ഏകദേശം എല്ലാവരും ഈ സിനിമയിൽ ഉണ്ടായിരുന്ന കൊണ്ട് ഷൂട്ടിങ് ഒക്കെ നല്ല രസമായിരുന്നു .തുടക്കത്തിൽ തന്നെ വലിയ താരങ്ങളുടെ കൂടെ അഭിനയിക്കാൻ കഴിഞ്ഞത് വലിയ ഭാഗ്യമായി കരുതുന്നു
രണ്ടു തവണ കലാതിലകം ആയിരുന്ന ദിവ്യ ഉണ്ണിയുടെ സിനിമ പ്രവേശനത്തിൽ ഡാൻസ് എത്ര മാത്രം സ്വാധീനം ചെലുത്തിയിട്ടുണ്ട്
ഞാൻ മൂന്നു വയസു തൊട്ടേ ഡാൻസ് അഭ്യസിച്ചു തുടങ്ങിയതാണ് . ഡാൻസ് ചെറുപ്പം മുതൽക്കേ ജീവിതത്തിലെ ഒഴിവാക്കാനാകാത്ത ഒരു കാര്യമായിരുന്നു . ഡാൻസിലൂടെയാണ് ആളുകൾക്കിടയിൽ അറിയപ്പെടാനും, എന്റ്റെ പേര് ആളുകൾ ശ്രദ്ധിക്കാനുമൊക്കെ തുടങ്ങിയത് . കലാതിലകം ആയി പത്രത്തിൽ പേര് വരാനും , ചെറിയ തോതിൽ പ്രശസ്തി ലഭിക്കാനുമൊക്കെ സഹായിച്ചത് ഡാൻസ് കൊണ്ടാണ്. കലാതിലകം ആയതിൽ പിന്നെ ചെറിയ മോഡലിങ് ഒക്കെ ചെയ്യാൻ തുടങ്ങി, അത് പോലെ അഡ്വടൈസിങ് രംഗത്ത് നിന്നും അവസരങ്ങൾ തേടി എത്തി തുടങ്ങി .
ഡാൻസും, സിനിമയും നിന്നും ഒരെണ്ണം തിരഞ്ഞെടുക്കാൻ പറഞ്ഞാൽ ദിവ്യ ഉണ്ണി എന്ത് തീരുമാനം എടുക്കും
(പൊട്ടിച്ചിരിക്കുന്നു) അതിനു ഞാൻ ആരെയും സമ്മതിക്കില്ല . എന്റെ ജീവിതത്തിൽ ഡാൻസിനും സിനിമക്കും വലിയ സ്വാധീനം ഉണ്ട്. ഒരെണ്ണം തിരഞ്ഞെടുക്കുക എളുപ്പമല്ല.
ഡാൻസിൽ ആരൊക്കെയാണ് സ്വാധീനം ചെലുത്തിയ വ്യക്തികൾ ?
കലാമണ്ഡലം ഗോപിനാഥൻ സാർ ആണ് എന്റ്റെ ആദ്യ ഗുരു , അനിൽ വി അനിൽ കുമാർ എന്ന സാറിൽ നിന്നും സ്കൂളിൽ വെച്ച് ഡാൻസ് ഒരു പാട് പഠിച്ചു. വീട്ടിൽ ആരും തന്നെ ഡാൻസ് അഭ്യസിച്ചവർ ഇല്ലായിരുന്നു .റോൾ മോഡൽ ആയി കരുതുന്നത് പത്മ സുബ്രമണ്യൻ,
രമ വൈദ്യനാഥൻ എന്നിവരെയൊക്കെയാണ് . ഒരു നർത്തകിയായി എന്റ്റെ വളർച്ചയിൽ അച്ഛനും അമ്മയും വലിയ പ്രോഹത്സാഹനം തന്നിട്ടുണ്ട് . പ്രേത്യേകിച്ചും 'അമ്മ വലിയ ഒരു കലാ ആസ്വാദകയാണ്. കൊച്ചിയിലെ ഭാരതീയ വിദ്യാഭവനിൽ 'അമ്മ ഇപ്പോൾ സംസ്കൃതം
അദ്ധ്യാപികയാണ്. രണ്ടു വർഷം മുൻപ് രാഷ്ട്രപതിയിൽ നിന്നും ഏറ്റവും മികച്ച സംസ്കൃത അദ്ധ്യാപികയ്ക്കുള്ള പുരസ്കാരം അമ്മക്കാണ് ലഭിച്ചത്. കേരളത്തിൽ നിന്നും ആദ്യമായാണ് ഒരു സംസ്കൃതം അദ്ധ്യാപിക ഈ പുരസ്കാരത്തിന് അർഹയാകുന്നത്
പല അവസരത്തിലും ദിവ്യയെ ഹിന്ദി സിനിമയിലെ താരറാണി ശ്രീദേവിയായി താരതമ്യം ചെയ്തു മലയാളത്തിലെ ശ്രീദേവിയാണ് ദിവ്യ ഉണ്ണി എന്ന് പലരും വിശേഷിപ്പിക്കാറുണ്ട് . ഈ താരതമ്യത്തെ എങ്ങനെ കാണുന്നു ?
(ചിരിക്കുന്നു) ഞാൻ ശ്രീദേവിയുടെ വലിയ ഒരു ആരാധികയാണ്. ഒരു കപ്ലീറ്റ് അഭിനേത്രി എന്നൊക്കെ ശ്രീദേവിയെ എളുപ്പം വിശേഷിപ്പിക്കാം . സൗന്ദര്യം, അഭിനയ തികവ് , ഹാസ്യം ഉൾപ്പെടെയുള്ള അഭിനയമുഹൂർത്തങ്ങളെ ഉജ്വലമാക്കാനുള്ള അവരുടെ മികവ് , ഇതൊക്കെ എന്നെ വിസ്മയിപ്പിച്ചിട്ടുണ്ട്. ഇവരെയൊക്കെ പറ്റി എത്ര നേരം വേണെമെങ്കിലും നമുക്ക് സംസാരിച്ചിരിക്കാം. ശ്രീദേവിയെ പോലെ തന്നെ ആരാധിക്കുകയും , അഭിമാനിക്കുകയും ചെയ്യുന്ന വേറെയും അഭിനേത്രികളുമുണ്ട്, ഉദാഹരണം ശോഭന മാഡം. ഇവരുടെയൊക്കെ സിനിമ കാണുമ്പോൾ നമ്മൾ ചെയ്തുകൊണ്ടിരിക്കുന്ന കാര്യങ്ങൾ മാറ്റി വെച്ച് സിനിമയിൽ മുഴുകി ഇരുന്നു പോകും.അതാണ് അവരുടെ പ്രതിഭ
സംവിധാനകലയുടെ കുലപതികളായ ഭരതൻ, ലോഹിതദാസ് എന്നിവരുടെ കൂടെ അഭിനയിച്ച ചിത്രങ്ങളിലെ ഓർമ്മകൾ എന്തെല്ലാമാണ് ?
ഭരതൻ സാർ ചിത്രത്തിൽ അഭിനയിക്കാൻ അവസരം ലഭിച്ചത് വലിയ ഒരു സൗ ഭാഗ്യം ആയാണ് കരുതുന്നത്. സാർ അങ്ങനെ ഒന്നും ഒരു റോളിനെ പറ്റി തുടക്കത്തിൽ വലിയ വിശദീകരണം തരുന്ന രീതിയില്ല .പക്ഷെ ഷൂട്ടിങ് തുടങ്ങുമ്പോൾ നമ്മളെ ആ കഥാപാത്രത്തിന്റെ
മാനസികാവസ്ഥയിലേക്ക് എത്തിക്കുന്നതിൽ ഭരതൻ സാറിന് പ്രേത്യേക കഴിവുണ്ട് .ഞാൻ നായികയായി ആദ്യമായി ക്യാമറയെ അഭിമുഖീകരിച്ച കല്യാണസൗഗദ്ധികം എന്ന വിനയൻ സിനിമയിൽ ആദ്യ ഷോട്ട് എടുത്തത് ഭരതൻ സാറിന്റെ ഭാര്യ കെ പി എ സി ലളിത
ചേച്ചിയോടൊപ്പം ആയിരുന്നു. ഒരു മോളെപോലെയുള്ള വാത്സല്യം ഭരതൻ സാറും ലളിത ചേച്ചിയും എന്നും എനിക്ക് തന്നിട്ടുണ്ട് ഭരതൻ സാർ നമ്മളെ ഒക്കെ വിട്ടു നേരത്തെ പോയതിൽ ഇപ്പോഴും ദുഃഖം ബാക്കിയാണ്.
ലോഹിതദാസ് സാർ എന്നെ വെച്ച് ഡാൻസ് കേന്ദ്രീകരിച്ചു ഒരു നായികാപ്രാധാന്യം ഉള്ള ഒരു സിനിമ പ്ലാൻ ചെയ്തിരുന്നു . കൈതപ്രം നമ്പൂതിരിസാർ , മഞ്ജു ചേച്ചി , ലോഹി സാർ ഞങ്ങൾ എല്ലാവരും കൂടെ പോയ ഒരു ഗൾഫ് ടൂറിൽ ഒരു ശില്പവും, ശില്പിയും പ്രധാന
കഥാപാത്രമായി അവതരിപ്പിച്ച ഡ്രാമ വലിയ ഹിറ്റ് ആയിരുന്നു. അതിൽ നിന്നാണ് ഡാൻസിന് വലിയ പ്രാധാന്യം ഉള്ള മുഴുനീള സിനിമ എന്ന ആശയം ഉണ്ടായതു . ലോഹിതദാസ് സാറിന്റെ അകാലവിയോഗം കാരണം ആ സിനിമ നടന്നില്ല. കാരുണ്യം എന്ന ലോഹിതാദാസ് സാർ
സിനിമയിൽ അഭിനയിക്കുമ്പോൾ വളരെ നല്ല ഓർമ്മകളാണ് മനസ്സിൽ
ദിവ്യ ഉണ്ണി എന്നാണ് ഇനി മലയാള സിനിമയിലേക്ക് തിരിച്ചു വരുന്നത് ?
അതിനു ഞാൻ എങ്ങും പോയില്ലല്ലോ (പൊട്ടി ചിരിക്കുന്നു) . ഞാൻ മനഃപൂർവം സിനിമയിൽ നിന്നും മാറി നിന്നതല്ല . കല്യാണം കഴിഞ്ഞു അമേരിക്കയിലേക്ക് പോയത് കാരണം സിനിമയിൽ അഭിനയിക്കാൻ അസൗകര്യങ്ങൾ ഉണ്ടായിരുന്നു . സ്ക്രിപ്റ്റ് ഞാൻ എപ്പോഴും വായിക്കുന്നുണ്ടായിരുന്നു . അമേരിക്കയിലെ ഡാൻസ് സ്കൂളിലെ തിരക്കും മറ്റും കാരണം നാട്ടിൽ വന്നു സിനിമ ചെയ്യാൻ ബുദ്ധിമുട്ടുണ്ടായിരുന്നു എന്ന് മാത്രം. സിനിമയിൽ നിന്നും ഞാൻ ഒരിക്കലും പൂർണമായി വിട്ടു നിന്നിട്ടില്ല . പുതിയ ചിത്രങ്ങൾ ഒന്നും ഞാൻ എടുത്തിട്ടില്ല. പക്ഷെ സ്ക്രിപ്റ്റ് ഒരു പാട് വായിക്കുന്നുണ്ട് . നല്ല സ്ക്രിപ്റ്റ്, കഥാപാത്രം , സാഹചര്യം ഒക്കെ ഒത്തു വന്നാൽ , ഉറപ്പായും സിനിമ ചെയ്യും
രണ്ടു തവണ കലാതിലകം ജേതാവും, മലയാളത്തിലെ മുൻനിര നായികയും, ഇപ്പോൾ വളരെ കാലമായി അമേരിക്കയിൽ ഡാൻസ് സ്കൂളും വിജയകരമായി നടത്തുന്ന അദ്ധ്യാപിക എന്ന നിലയിൽ വളർന്നു വരുന്ന തലമുറയോട് എന്ത് ഉപദേശമാണ് നൽകാനുള്ളത് ?
പ്രാക്ടീസ്, പ്രാക്ടീസ് , ആ ഒറ്റ ഉപദേശമേ ഉള്ളൂ. പറ്റുന്നത് പോലെ നന്നായി നൃത്തം അഭ്യസിക്കണം , അത് പോലെ മുതിർന്ന നർത്തകിമാരുടെ ഡാൻസ് പെർഫോമൻസ് കണ്ടു തെറ്റുകൾ തിരുത്താനും, ഡാൻസ് കൂടുതൽ മെച്ചപ്പെടുത്താനും എപ്പോഴും ഒരു ശ്രമം വേണം. ഞാൻ ചെറിയ കുട്ടിയായിരുന്ന സമയത്തു ഇപ്പോഴത്തെ പോലെ യൂട്യൂബ് , കമ്പ്യൂട്ടർ സൗകര്യങ്ങൾ ഒന്നും ഇല്ലായിരുന്നല്ലോ. എന്റ്റെ അച്ഛനും, അമ്മയും പലനല്ല നർത്തകിമാരുടെ പെർഫോമൻസ് ഒക്കെ എന്നെ കാണിക്കാൻ വേണ്ടി അമ്പലപ്പറമ്പ് ഉൾപ്പെടെ പല സ്ഥലത്തും കൊണ്ടുപോകുമായിരുന്നു അന്നൊക്കെ ഡാൻസ് അഭ്യസിക്കുന്ന കുട്ടികളെ തമിഴ്നാട്ടിൽ ഒക്കെ കൊണ്ട് പോയി നല്ല നർത്തകിമാരുടെ നൃത്തം ഒക്കെകാണിക്കുമായിരുന്നു. ഇപ്പോഴത്തെ കുട്ടികൾക്ക് എല്ലാം വിരൽ തുമ്പിലാണല്ലോ. എനിക്ക് തോന്നുന്നത് ഒരു ദിവസം പത്തു മിനിറ്റ് എങ്കിലും ഡാൻസിൽ താത്പര്യം ഉള്ള കുട്ടികൾ യൂട്യൂബിൽ ഒക്കെ നല്ല ആർട്ടിസ്റ്റുകളുടെ പെർഫോമൻസ് കാണണം എന്നാണ്. അത് ഒരു പാട് ഗുണം ചെയ്യും. പ്രാക്റ്റീസും വേണം , അത് പോലെ നല്ല ആർട്ടിസ്റ്റുകളുടെ പെർഫോമൻസ് ഒരു പാട് കാണുകയും വേണം .
ഇനി സിനിമാലോകത്തും ഒരു ഡാൻസർ എന്ന നിലയിലും എന്തെല്ലാം സ്വപ്നങ്ങൾ ബാക്കിയാണ്
ഞാൻ അങ്ങനെ സ്വപ്നങ്ങൾ തേടിപ്പിടിക്കുന്ന കൂട്ടത്തിലല്ല . പക്ഷെ ഒരു പെർഫോർമർ എന്ന നിലയിലും, ഡാൻസ് അദ്ധ്യാപിക എന്ന നിലയിലും നന്നായി നീതി പുലർത്തി മുന്നോട്ടു പോകണം എന്ന വലിയ ആഗ്രഹം ഉണ്ട്, ഞാൻ അമേരിക്കയിൽ ഹൂസ്റ്റൺ നഗരത്തിൽ പതിനാലു വർഷമായി ഡാൻസ് സ്കൂൾ നടത്തുന്നുണ്ട്. അമേരിക്കയിൽ വളർന്നു വരുന്ന കുട്ടികൾ നാട്ടിലെ പോലെ ഭാരതീയ കലാസാംസ്കാരിക മണവും നിറവും നിറഞ്ഞ അന്തരീക്ഷത്തിൽ അല്ലല്ലോ വളർന്നു വരുന്നത് , അപ്പൊ അവരെ നാട്ടിലെ കുട്ടികളെ അപേക്ഷിച്ചു ഡാൻസ് അഭ്യസിപ്പിക്കുന്ന കുറച്ചു കൂടി ശ്രമകരമാണ്. ഒരു ഡാൻസ് അദ്ധ്യാപിക എന്ന നിലയിൽ വളരെ നന്നായി കുട്ടികളെ ഡാൻസ് വരും കാലങ്ങളിലും നന്നായി പഠിപ്പിക്കണം എന്ന ആഗ്രഹം ഉണ്ട്.അത് പോലെ അമേരിക്കയിലും , നാട്ടിലും ഇപ്പോഴും ഡാൻസ് പെർഫോമൻസ് നടത്താറുണ്ട്. അതും നന്നായി മുന്നോട്ടു കൊണ്ട് പോകണം എന്നുണ്ട്. നല്ല കഥാപാത്രം ഒത്തു വന്നാൽ സിനിമാഭിനയവും വലിയ മോഹം തന്നെയാണ്
പല സന്ദർഭങ്ങളിലും ദിവ്യ ഹിന്ദി നടൻ ഷാരൂഖ് ഖാനെ വലിയ ഇഷ്ടമാണ് എന്ന് പറഞ്ഞിട്ടുണ്ടല്ലോ
(പൊട്ടി ചിരിക്കുന്നു), 'ഇതൊക്കെ എങ്ങനെ അറിഞ്ഞു?' ഷാരൂഖ്ഖാനെ ഒരു നടൻ എന്ന നിലയിൽ വലിയ ഇഷ്ടമാണ് എന്ന് ഞാൻ പല അവസരത്തിലും പറഞ്ഞിട്ടുണ്ട് . അത് പോലെ കമൽഹാസൻ സാറിനെയും, ലാലേട്ടനെയും ഒക്കെ വലിയ ഇഷ്ടവും, ആരാധനയും തന്നെയാണ്
അടുത്തയിടെ അമേരിക്കയിൽ നടന്ന 'ട്രിബ്യുട്ട് ടു മോഹൻലാൽ' എന്ന സ്റ്റേജ്ഷോ പരിപാടിയിൽ ദിവ്യയുടെ പെർഫോമൻസ് ഒരു പാട് ശ്രദ്ധ നേടിയിരുന്നല്ലോ എന്തായിരുന്നു ആ അനുഭവം
അത് വളരെ നല്ല ഒരു അനുഭവം ആയിരുന്നു , മനസിന് ഒരു പാട് സംതൃപ്തി നൽകിയ സ്റ്റേജ് ഷോ .ലാലേട്ടന്റെ പഴയതും പുതിയതുമായ പാട്ടുകൾ കോർത്തിണക്കി സ്റ്റാർ എന്റെർറ്റൈന്മെന്റും ആൽബെർട്ട ലിമിറ്റഡും ചേർന്ന് അമേരിക്കയിലും കാനഡയിലുമായി എം ജി ശ്രീകുമാറും, രമേഷ് പിഷാരടിയും, രമ്യ നമ്പീശനും, സിത്താര കൃഷ്ണകുമാറും ഒക്കെ ചേർന്ന് അവതരിപ്പിച്ച ഗാനമേളയിൽ എനിക്ക് പെർഫോമൻസ് ചെയ്യാൻ പറ്റി എന്നത് വലിയ ഒരു ഭാഗ്യം ആയി കരുതുന്നു . നല്ല എനർജി ആയിരുന്നു ആ ഷോയുടെ ഒരു പ്രത്യേകത . എല്ലാ
വേദികളിലും കാണികൾ വളരെ നല്ല പ്രതികരണം ആണ് തന്നത് . എന്നോട് പല ആളുകളും ഫോണിലൂടെയും, നേരിട്ടും ഡാൻസ് ഇഷ്ടപ്പെട്ടു എന്ന് പറഞ്ഞപ്പോൾ വലിയ സന്തോഷം തോന്നി.
നാട്ടിലെ കാണികളെ അപേക്ഷിച്ചു അമേരിക്കൻ കാണികൾ ഡാൻസ് പോലെയുള്ള കലാരൂപങ്ങളെ പ്രോഹത്സാഹിപ്പിക്കാറുണ്ടോ ?
അമേരിക്കൻ കാണികൾ ഡാൻസ് പോലെയുള്ള കലാരൂപങ്ങൾക്കു വലിയ പിന്തുണ തന്നെയാണ് തന്നു കൊണ്ടിരിക്കുന്നത് . പതിനാലു വർഷമായി ഞാൻ അമേരിക്കയിലാണ്, എല്ലാവർക്കും അറിയാവുന്ന പോലെ ഒരു ഡാൻസ് സ്കൂളും ഇവിടെ നടത്തുന്നുണ്ട്. ഡാൻസിന് നല്ല പിന്തുണയാണ് എല്ലായിടത്തും നിന്നും കിട്ടുന്നത്. ഞാൻ താമസിക്കുന്ന ഹൂസ്റ്റൺ നഗരത്തിൽ മാത്രമല്ല , മറ്റു അമേരിക്കൻ നഗരങ്ങളിൽ ഒക്കെഡാൻസ് അവതരിപ്പിക്കാൻ എനിക്കും, ഡാൻസ് പഠിക്കുന്ന കുട്ടികൾക്കും ഒരു പാട് അവസരങ്ങൾ കിട്ടിയിട്ടുണ്ട്. നാട്ടിൽ നിന്നും വന്നു അമേരിക്കയിൽ കുടിയേറി പാർത്തിരിക്കുന്ന മലയാളികളും, ഇവിടെ ജനിച്ചു വളർന്ന കുട്ടികളുമെല്ലാം ഡാൻസിന് നല്ല പ്രോഹത്സാഹനം ആണ് തരുന്നത്
2018 ഏപ്രിൽ മാസം മൂതൽ അമേരിക്കയിലും കാനഡയിലുമായി ദിവ്യ അവതരിപ്പിക്കുന്ന ''വന്ദേ ജനനി'' ( എ ട്രിബ്യുട്ട് ടു മദർഹുഡ് ) എന്ന സ്റ്റേജ് ഷോയെ പറ്റി എന്താണ് അഭിപ്രായം ?
'അമ്മ എന്ന വലിയ വരദാനത്തിന്റെ ശക്തിയും, മഹത്വവും പ്രകീർത്തിച്ചു പുത്തൻ ആവിഷ്കാരശൈലിയിലൂടെ , അമ്മ എന്ന മഹാപുണ്യത്തിനെ പ്രേക്ഷകരുടെ മുമ്പിൽ അവതരിപ്പിക്കുക എന്നതാണ് ''വന്ദേ ജനനി'' ( എ ട്രിബ്യുട്ട് ടു മദർഹുഡ് ) എന്ന പരിപാടിയുടെ ഒരു പ്രധാന ലക്ഷ്യമായി കരുതുന്നത്.അമ്മയുടെ കരുണ, ക്ഷമ , സ്നേഹം തുടങ്ങിയ വൈവിധ്യമാർന്ന ഭാവങ്ങൾ പല കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ അടുത്ത് സാക്ഷ്യപ്പെടുത്തുകയാവും ''വന്ദേ ജനനി''. എന്ന പരിപാടിയുടെ പ്രധാന ലക്ഷ്യം.
എന്റ്റെ ജീവിതത്തിൽ അമ്മയുടെ റോൾ വളരെ വലുതാണ് . ഇപ്പോഴും അമ്മയാണ് എന്റെ ഡാൻസ് പ്രോഗ്രാമിനൊക്കെയുള്ള പേര് കണ്ടു പിടിച്ചു തരുന്നത് .അടുത്തയിടെ നടന്ന 'വർണമുദ്രിക' എന്ന എന്റ്റെ ഡാൻസ് പ്രോഗ്രാമിന്റെ പേരും എന്റ്റെ അമ്മയാണ് നിർദേശിച്ചത് . എന്റ്റെ ജീവിതത്തിൽ അമ്മക്ക് നിർണായക സ്വാധീനം ഉള്ളതുകൊണ്ട് ''വന്ദേ ജനനി'' എന്ന പരിപാടിയിലേക്ക് ഒരു പാട് പ്രതീക്ഷയോടെയാണ് നോക്കുന്നത്,
ന്യൂ യോർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്റ്റാർ എന്റെർറ്റൈന്മെന്റും കാനഡ ആസ്ഥാനമായി പ്രവർത്തിക്കുന്ന ആൽബെർട്ട ലിമിറ്റഡുമാണ് അമേരിക്കയിലും കാനഡയിലുമായി ഷോ ഏറ്റെടുത്തു നടത്തുന്നത്, ബുക്കിങ്ങിനും മറ്റു വിവരങ്ങൾക്കും ജോസഫ് ഇടിക്കുള -201-421-5303 <(201)204215303>, ക്രിസിൻ പൈനാടത്ത് : 403-619-5005 <(403)206195005> എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്, ഷോയുടെ തയ്യാറെടുപ്പുകൾ നടന്നു വരുന്നു.
ദിവ്യയുടെ ഈ പൊക്കം എവിടുന്നു കിട്ടി ? ഡാർക്ക് ചോക്ലേറ്റ് ഒരു പാട് ഇഷ്ടമാണ് എന്ന് കേട്ടിട്ടുണ്ട്
ഹ ഹ ഒരു ഐഡിയയും ഇല്ല. അച്ഛനും അമ്മയ്ക്കും നല്ല പൊക്കമുണ്ട് , അതുകൊണ്ടാവും എനിക്ക് നല്ല പൊക്കം കിട്ടിയത് . ഡാർക്ക് ചോക്ലേറ്റ് വലിയ ഇഷ്ടം തന്നെയാണ്
ദിവ്യയുടെ അനിയത്തി വിദ്യ ഉണ്ണിയും ഇപ്പോൾ അഭിനേത്രിയാണല്ലോ , എന്താണ് അനിയത്തിയുടെ സിനിമാപ്രവേശനത്തെ പറ്റി അഭിപ്രായം
വിദ്യ ഇപ്പോൾ രണ്ടു സിനിമകൾ ചെയ്തു കഴിഞ്ഞു , അവൾ അടിസ്ഥാനപരമായി ഒരു എഞ്ചിനീയർ ആണ് , ഇപ്പോൾ ഹോങ്കോങ് ആണ് അവളുടെ പോസ്റ്റിങ്ങ്. വിദ്യയോടൊപ്പം ഒരു സിനിമയിൽ ഒരുമിച്ചു അഭിനയിക്കണം എന്ന ഒരു ആഗ്രഹം ഉണ്ട് , നടക്കുവോ എന്ന്
അറിയില്ല
മലയാളത്തിന്റെ പ്രിയ നടി ദിവ്യ ഉണ്ണി പറഞ്ഞു നിർത്തി......
- TODAY
- LAST WEEK
- LAST MONTH
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിപിഐ ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഭക്ഷണം കഴിക്കാനെത്തിയ അഭിഭാഷകരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പ്രതി കീഴടങ്ങി: ഹോട്ടൽ മാനേജരായ യുവതിയും അറസ്റ്റിൽ
- ചുവപ്പിൽ നിന്ന് കാവി നിറത്തിലേക്ക്; ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയിൽ മാറ്റം വരുത്തി ദൂരദർശൻ ന്യൂസ്; സോഷ്യൽ മീഡിയയിൽ വിമർശനം
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- കാണാതായ നഴ്സിങ് ഓഫീസർ കരുനാഗപ്പള്ളിയിലെ ലോഡ്ജിൽ മരിച്ച നിലയിൽ; തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഓഫീസർ ബിജുകുമാറിനെ കാണാതായത് തിങ്കളാഴ്ച മുതൽ; പോസ്റ്റുമോർട്ടം നാളെ
- കാറിൽ നിന്ന് പുറത്തിറങ്ങിയ പാടേ കാൽ വഴുതി കാറിനിടയിൽ വീണു; വിവരമറിയാതെ സുഹൃത്ത് കാർ മുന്നോട്ടെടുത്തപ്പോൾ ഹെൽത്ത് ഇൻസ്പക്ടർക്ക് ദാരാണാന്ത്യം; സംഭവം സ്വന്തം വീടിന് മുന്നിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്