കൃഷി പുണ്യമെന്നും വിത്തിന് വില പറയരുതെന്നും കാർഷിക പാഠം പകർന്ന ചെറുവയൽ രാമനെ ആർക്കുവേണം? ലക്ഷങ്ങൾ ഒഴുകുമ്പോൾ പത്തായപ്പുരയിലെ അപൂർവ നെൽവിത്തുകളും മറക്കാം; തൃശൂർ കാർഷിക സർവകലാശാല എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് അഴിമതിക്കേസുകളിൽ കുരുങ്ങിയ വ്യക്തിയെ കൃഷിമന്ത്രിയുടെ പാർട്ടി നോമിനിയാക്കിയ വിവാദത്തിന് ചൂടേറുന്നു
മറുനാടൻ മലയാളി ബ്യൂറോ
തൃശൂർ: കാർഷിക സർവകലാശാല എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് അഴിമതിക്കേസുകളിൽ ആരോപണവിധേയനായ വ്യക്തിയെ നാമനിർദ്ദേശം ചെയ്തെന്ന വിവാദം കൊഴുക്കുന്നു. അഴിമതിക്കേസുകൾ മാത്രമല്ല, സ്ത്രീപീഡനക്കേസുകളിലും ആരോപണവിധേയനായ ഡോ.കെ.അരവിന്ദാക്ഷനെയാണ് സിപിഐ നാമനിർദ്ദേശം ചെയ്തിരിക്കുന്നത്.
അതേസമയം, കാർഷിക കേരളത്തിന്റെ അഭിമാനമായ ചെറുവയൽ രാമൻ, കർഷകശ്രീയായ കെ.കൃഷ്ണൻകുട്ടി എന്നിവരെ പൂർണമായും തള്ളിയാണ് ഈ നിയമനമെന്നത് പാർട്ടിയെ പ്രതിരോധത്തിലാക്കുന്നു.
കാർഷിക സർവ്വകലാശാലയിലെ ജനറൽ കൗൺസിലിൽ നിന്ന് കാർഷിക സർവ്വകലാശാലയുടെ എക്സിക്യുട്ടീവ് കമ്മിറ്റിയിലേക്ക് നിലവിൽ ആറു സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ്. സിപിഐ.ക്കും സിപിഎമ്മിനും മൂന്ന് സീറ്റ് വതം. സർവകലാശാല രജിസ്ട്രാറും, തിരഞ്ഞെടുപ്പ് റിട്ടേണിങ് ഓഫീസറുമായ ഡോ.ലീനാ കുമാരിക്ക് മുമ്പാകെ പത്രിക സമർപ്പിക്കേണ്ട സമയം വെള്ളിയാഴ്ച വൈകിട്ട് അഞ്ചിന് അവസാനിക്കും.
16 നാണ് സൂക്ഷ്മ പരിശോധന.
ആരാണ് ചെറുവയൽ രാമൻ?.
കൃഷി പുണ്യമാണെന്നും വിത്തിന് വില പറയരുതെന്നും ലോക കാർഷിക സമൂഹത്തെ പഠിപ്പിച്ച കർഷകനാണ് ചെറുവയൽ രാമൻ്. നാൽപ്പത്തഞ്ച് ഇനം അത്യപൂർവ്വമായ നെൽ വിത്തുകൾ ഇപ്പോൾ ചെറുവയൽ രാമന്റെ പത്തായത്തിലുണ്ട്. അമേരിക്കൻ കുത്തക കമ്പനിയായ മോൺസാന്റോ കമ്പനിക്ക് 48 ഇനം തനതു നെൽവിത്തുകളുടെ ഭ്രൂണം രണ്ടു കോടിക്ക് വിറ്റുകാശാക്കിയ കാർഷിക സർവ്വകലാശാലക്ക് ഇതൊന്നും കാര്യമേയല്ല .
2016 ലെ ജീനോം സേവിയർ അവാർഡ് ജേതാവാണ് ചെറുവയൽ രാമൻ. നിരവധി മറ്റ് അവാർഡുകളും ലഭിച്ചിട്ടുണ്ട് ചെറുവയൽ രാമന്. ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തുനിന്നുമായി നിരവധി ഗവേഷകരാണ് ചെറുവയൽ രാമനെ പഠിക്കാൻ വരുന്നത്. മാനന്തവാടിയിലെ കമ്മനിയിൽ പുല്ലുമേഞ്ഞ കാർഷിക വിജ്ഞാനത്തിന്റെ പൈതൃക ഗവേഷണ ശാലയിലേക്ക് കൃഷിയെ നെഞ്ചിലേറ്റുന്ന ലോക കർഷക സമൂഹം ഇടതടവില്ലാതെ വന്നുകൊണ്ടിരിക്കുന്നു. നിഴലുകൾ എന്ന സിനിമയിൽ ചെറുവയൽ രാമനെ മനോജ് കെ. ജയൻ ദാരപ്പൻ എന്ന കഥാപാത്രത്തിലൂടെ അവതരിപ്പിച്ചിട്ടുണ്ട്.
മറ്റു കാർഷിക പ്രതിഭകൾ
കാർഷിക സർവ്വകലാശാല ജനറൽ കൗൺസിൽ അംഗമായ, കർഷകശ്രീയും ചിറ്റൂർ എംഎൽഎയുമായ കെ. കൃഷ്ണൻകുട്ടിയെയും ഇടതുപക്ഷ പാർട്ടികൾ കണ്ട മട്ടില്ല. സംസ്ഥാനത്ത് ആദ്യമായി ഒരു പുതിയ കാർഷികനയം കൊണ്ടുവന്ന ആളാണ് ശ്രി. കെ. കൃഷ്ണൻകുട്ടി. സർക്കാർ ആ നയം അംഗീകരിച്ചിട്ടുമുണ്ട്.
ഇതുമായി ബന്ധപ്പെട്ട കമ്മീഷന്റെ ചെയർമാൻ കൂടിയായ കെ.കൃഷ്ണൻകുട്ടി ജനത ദൾ (എസ്) ഇടതുമുന്നണിയുടെ കാർഷിക മേഖലയിലെ ഒഴിച്ചുനിർത്താനാവാത്ത സഹയാത്രികനാണ്.ഈ അപൂർവ്വ കാർഷിക പ്രതിഭകളെ മുഴുവൻ പുറം തള്ളിയാണ് സിപിഐ.അഴിമതി ആരോപണവിധേയനെ നാമനിർദ്ദേശം ചെയ്തിരിക്കുന്നത്.
.ആരാണ് ഡോ.കെ.അരവിന്ദാക്ഷൻ?
ഡോ. അരവിന്ദാക്ഷൻ നിരവധി അഴിമതി കേസുകളിൽ പ്രതിസ്ഥാനത്തു നിൽക്കുന്ന ആളാണ്. കാർഷിക സർവ്വകലാശാലയുടെ റബ്ബർ എസ്റ്റേറ്റ് ഓഫീസർ പദവി വഹിച്ചിരുന്ന കാലത്ത് ഒരു കോടി മുപ്പത്തേഴു ലക്ഷം രൂപയുടെ നഷ്ടം വരുത്തിവച്ച ഉദ്യോഗസ്ഥനാണ് ഡോ. അരവിന്ദാക്ഷൻ. നഷ്ടത്തിന്റെ നേർകാഴ്ചയായി കാർഷിക സർവ്വകലാശാലയിൽ ഇന്നും നശിച്ചുപോകുന്ന റബ്ബർ തോട്ടവും റബ്ബർ ഫാക്ടറിയും കൃഷ്ിമന്ത്രിക്കും പാർട്ടിക്കും പൊതുജനങ്ങൾക്കും കാണാവുന്നതാണ്. ഓഡിറ്റർ ജനറൽ കണ്ടെത്തിയ ഭീമൻ നഷ്ടത്തിന്റെ തുകയായ ഒരു കോടി മുപ്പത്തേഴു ലക്ഷം ഡോ. അരവിന്ദാക്ഷനിൽ നിന്ന് തിരിച്ചുപിടിക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് വിജിലൻസിന്റെ ത്വരിതാന്വേഷണ റിപ്പോർട്ടിൽ പറയുന്നുണ്ട്.
ഇതുകൂടാതെ, സർവ്വകലാശാലയുടെ കാർഷിക സാങ്കേതിക വിജ്ഞാന കേന്ദ്രം മേധാവിയായിരുന്ന കാലത്തെ അഴിമതികളും ഓഡിറ്റർ ജനറൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സർവ്വകലാശാലയിലെ തന്നെ ഒരു ജീവനക്കാരന്റെ സഹധർമ്മിണിക്ക് ജോലി വാഗ്ദാനം ചെയ്തുകൊണ്ട് അവരെ മറ്റൊരു ഉദ്യോഗസ്ഥനെ സ്ത്രീ പീഡനക്കേസ്സിൽ കുരുക്കാൻ ശ്രമിച്ചതിന്റെയും ഫയലുകളും ശബ്ദരേഖകളും ഇപ്പോഴത്തെ സർവ്വകലാശാല രജിസ്റ്റ്രാർ ഡോ. ലീനാകുമാരിയുടെ പക്കലുണ്ട്. ഈ കേസ്സിൽ ഇപ്പോഴും അന്വേഷണം തുടർന്നുവരികയാണ്. ഈ ഫയലുകളൊക്കെ തന്നെ കൃഷിമന്ത്രി വി എസ്. സുനിൽകുമാറിന്റെ പക്കലുമുണ്ട്. കൃഷിമന്ത്രി ഈ വിഷയത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുമുണ്ട്. സർവ്വകലാശാലയുടെ ചാൻസലറും ഗവർണറും മുഖ്യമന്ത്രിയും ഈ ഫയലിൽ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ഈ ഫയലുകളൊക്കെ തന്നെ സർവ്വകലാശാല രജിസ്റ്റ്രാർ ഡോ. ലീനാകുമാരി പൂഴ്ത്തിവച്ചിരിക്കുകയാണ്. ഈയൊരു സാഹചര്യത്തിൽ ക്രിമിനൽ പശ്ചാത്തലമുള്ള ഒരാളെ കാർഷിക സർവ്വകലാശാലയുടെ എക്സിക്യുട്ടീവ് കമ്മറ്റിയിലേക്ക് സർവ്വകലാശാലയുടെ തന്നെ പ്രൊ ചാൻസലറായ കൃഷിമന്ത്രിയുടെ പാർട്ടി നാമനിർദ്ദേശം ചെയ്തതിൽ ദുരൂഹതയുണ്ട്.
ഡോ. കെ. അരവിന്ദാക്ഷനു പുറമേ ശ്രി. ജി.എസ്. ജയലാൽ, ചാത്തന്നൂർ എംഎൽഎ., കർഷക പ്രതിനിധിയായി ശ്രീമതി. അനിത രാഘവൻ എന്നിവരെയാണ് സിപിഐ. നാമനിർദ്ദേശം നടത്തിയിട്ടുള്ളത്. ഇക്കാര്യത്തിൽ പാർട്ടി തലത്തിൽ അന്തിമ തീരുമാനമെടുത്തത് സിപിഐ.യുടെ സർവ്വകലാശാല കാര്യ ചുമതലയുള്ള കെ.പി. രാജേന്ദ്രനാണെന്നും ആരോപണമുയർന്നിട്ടുണ്ട്.കാർഷിക സർവ്വകലാശാലയുടെ എക്സിക്യുട്ടീവ് കമ്മിറ്റിയിലേക്ക് രംഗപ്രവേശം നടത്താൻ ലക്ഷങ്ങളുടെ കൈക്കൂലിയാണ് സിപിഐ.-സിപിഎം. ആസ്ഥാനത്ത് ഒഴുകുന്നതെന്നും ആരോപണമുണ്ട്. നേരത്തെ ഗൗരവതരമായ ആരോപണങ്ങളൊക്കെ നിലനിൽക്കുമ്പോഴും 25 ലക്ഷം കൈക്കൂലി കൊടുത്താണ് ഒരു പ്രോഫസ്സർ കേവലം ഒരു മാസത്തേക്ക് കാർഷിക സർവ്വകലാശാല രജിസ്റ്റ്രാർ പദവി തട്ടിയെടുത്തതെന്നും ആരോപണമുണ്ടായിരുന്നു.
കോങ്ങാട് എംഎൽഎ. കെ.വി. വിജയദാസ്, എംഎൽഎ., ഡോ. എ. അനിൽകുമാർ, ഡോ. ടി. പ്രദീപ്കുമാർ എന്നിവരാണ് സി.പി. എം. നാമനിർദ്ദേശം നടത്തിയ വ്യക്തികൾ. കോൺഗ്രസ്സിൽ നിന്ന് ഇതുവരെ നാമനിർദ്ദേശങ്ങൾ ഒന്നുംതന്നെ വന്നിട്ടില്ലെന്നാണ് അറിയാൻ കഴിയുന്നത്. ഫെബ്രുവരി മൂന്നിന് നടക്കുന്ന ജനറൽ കൗൺസിലിൽ തെരഞ്ഞെടുപ്പ് സംബന്ധിച്ച അന്തിമ തീരുമാനമുണ്ടാവും.
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍