ഒന്നാം റാങ്കോടെ ബി എസ് സി പാസായ ശേഷം എൻട്രൻസ് എഴുതി 1600-ാം റാങ്ക് നേടിയാണ് എഞ്ചിനിയറിംഗിന് അഡ്‌മിഷൻ എടുത്തത്; ഫസ്റ്റ് ക്ലാസോടെ ബിടെക് പാസായ ശേഷം എംബിഎയ്ക്ക് അഡ്‌മിഷൻ എടുത്തതും എൻട്രൻസിൽ ഒന്നാം റാങ്ക് നേടി; എൽഎൽബി പാസായതും ഫസ്റ്റ് ക്ലാസിൽ; കലിയടങ്ങാത്ത സിപിഎമ്മുകാർ ഉണ്ടാക്കിയ മാർക്ക് തിരുത്തൽ വിവാദത്തിന് മറുപടിയുമായി വിടി ബൽറാം രണ്ടരക്കൊല്ലം മുമ്പിട്ട പോസ്റ്റ് വൈറലാകുന്നു
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: രാഹുൽ ഗാന്ധിയുടെ ഗുഡ് ബുക്കിലെ സ്ഥാനമാണ് വിടി ബൽറാമിനെ തൃത്താലയുടെ എംഎൽഎയായത്. സ്വന്തം നിലയ്ക്കായിരുന്നു പിന്നീട് ബൽറാമിന്റെ യാത്ര. കോൺഗ്രസിലെ ഗ്രൂപ്പ് പ്രശ്‌നങ്ങളിൽ ഈ യുവ നേതാവ് പക്ഷം പിടിച്ചില്ല. കമ്മ്യൂണിസ്റ്റ് കോട്ടയായ തൃത്താലയിൽ രണ്ടാം അങ്കവും ജയിച്ച് മുന്നേറുകയും ചെയ്തു. അതിനിടെയാണ് എകെജിയെ ബാലപീഡകനെന്ന് വിളിച്ച പരാമർശം എത്തുന്നത്. സോളാർ കേസിലെ കോൺഗ്രസ് നേതാക്കൾക്കെതിരെയുള്ള കടന്നാക്രമണത്തിനെതിരെയുള്ള പ്രതികരണമായിരുന്നു അത്. എന്നാൽ ഇതൊക്കെ മറച്ചു വച്ച് ബൽറാമിനെ കടന്നാക്രമിച്ചു. പുറത്തിറങ്ങാൻ അനുവദിക്കുന്നില്ല.
ഇതിനിടെയാണ് വ്യക്തിപരമായ അധിക്ഷേപങ്ങൾ സിപിഎം സൈബർ ലോകം നടത്തുന്നത്. ബൽറാം കൊള്ളരുതാത്തവൻ ആണെന്ന് വരുത്താനാണ് നീക്കം. ബൽറാം തൃശൂർ ലോ കോളജിൽ എൽ.എൽ.ബിക്ക് പഠിക്കുമ്പോൾ മാർക്ക് തിരുത്തിയെന്ന് ആരോപിച്ച് മൻസൂർ പാറമേൽ എന്നയാളാണ് ഫേസ്‌ബുക്ക് പോസ്റ്റിലൂടെ രംഗത്തു വന്നത്. ഇതോടെ സൈബർ സഖാക്കളും എംഎൽഎ താറടിക്കാൻ സജീവമായി. പക്ഷേ ആരോപണം വ്യാജമാണെന്ന് പിന്നീട് തെളിഞ്ഞു. വെറും അടിസ്ഥാന രഹിതമായ കാര്യം. ഇതോടെ സോഷ്യൽ മീഡിയ തെരഞ്ഞത് ബൽറാമിന്റെ വിദ്യാഭ്യാസ യോഗ്യതകളെ കുറിച്ചായിരുന്നു. എൽഎൽബിയിലെ ആരോപണത്തിൽ ബൽറാം മറുപടി നൽകുമെന്നും പ്രതീക്ഷിച്ചു. ഇതിനിടെയാണ് 2015ലെ എംഎൽഎയുടെ പോസ്റ്റ് ശ്രദ്ധിക്കപ്പെടുന്നത്. ഇതിൽ സിപിഎമ്മിന്റെ ആരോപണത്തിന് കൃത്യമായ മറുപടിയുണ്ട്. താൻ എങ്ങനെയാണ് വിദ്യാഭ്യാസം പൂർത്തിയാക്കിയതെന്ന് ബൽറാം വിശദീകരിക്കുന്നു.
പഠിക്കാനുള്ള ഉഴപ്പ് കാരണം രാഷ്ട്രീയക്കാരനായ നേതാവല്ല ബൽറാം. എല്ലാ പരീക്ഷയും ഉന്നത വിജയത്തിൽ നേടിയ കോൺഗ്രസുകാരൻ. ഇദ്ദേഹത്തിനെതിരെയാണ് എൽഎൽബിയിൽ വ്യാജ ആരോപണം സിപിഎം സജീവമാക്കുന്നത്. എൽ.എൽ.ബിയുടെ ഒരു പേപ്പറായ മൂട്ട് കോർട്ടിന് ബൽറാമിന് കിട്ടിയത് 45 മാർക്കാണത്രെ. ജയിക്കാൻ വേണ്ടത് 50 മാർക്ക്. 'ബലറാമൻ സ്ഥിരം കൊങ്ങി സ്വഭാവം കാട്ടി പ്രിൻസിപ്പലിനെക്കൊണ്ട് മാർക്ക് തിരുത്തിച്ച് വെറും 70 ആക്കി നൈസായിട്ട് ജയിച്ചു' എന്നാണ് മൻസൂർ ആരോപിക്കുന്നത്. ഇക്കാര്യം അറിഞ്ഞ എസ്.എഫ്.ഐ തൃശൂർ ജില്ല ജോയന്റ് സെക്രട്ടറി ആയിരുന്ന അരുൺ റാവു സർവകലാശാലക്ക് പരാതി കൊടുത്തു. സംഭവം സത്യമാണെന്ന് അറിഞ്ഞതോടെ സർവകലാശാല പ്രിൻസിപ്പലിനെ തരം താഴ്‌ത്തി സ്ഥലം മാറ്റിയെന്നാണ് ഫേസ്‌ബുക്ക് പോസ്റ്റിൽ മൻസൂർ കുറ്റപ്പെടുത്തുന്നത്. എന്നാൽ നേരത്തെ തന്നെ ബൽറാം ഈ ആരോപണത്തിന് കൃത്യമായ മറുപടി നൽകിയിരുന്നു.
വ്യാജ ആരോപണത്തിന് പിന്നിൽ ലീഗൽ ഡ്രാഫ്റ്റിംഗിലെ രാഷ്ട്രീയ ചതി
നിയമസഭാ തെരഞ്ഞെടുപ്പിൽ അപ്രതീക്ഷിതമായി തൃത്താലയിൽ സ്ഥാനാർത്ഥി ആയി വന്നപ്പോൾത്തന്നെ ഈ വിഷയം എങ്ങനെയെങ്കിലും ഉയർത്തിക്കൊണ്ടുവന്ന് ബൽറാമിന്റെ ക്രഡിബിളിറ്റി തകർക്കാൻ ശ്രമം നടന്നിരുന്നു. ഇതാണ് ഇപ്പോൾ എകെജി വിവാദ കാലത്തും സിപിഎം പൊടിതട്ടിയെടുക്കുന്നത്.
എൽ എൽ ബിക്ക് ലീഗൽ ഡ്രാഫ്റ്റിങ് എന്ന തീർത്തും ഇന്റേണലായി മാത്രം മാർക്കിടേണ്ട പേപ്പറിൽ സാധാരണഗതിയിൽ എല്ലാവർക്കും രണ്ടോ മൂന്നോ അഡീഷണൽ ചാൻസുകൾ നൽകാറുണ്ട്. നാലു ചാൻസ് വരെ ലഭിച്ചവരും മുൻ വർഷങ്ങളിലുണ്ടായിരുന്നു. എന്നാൽ സിപിഎം. അനുഭാവിയായ അദ്ധ്യാപിക എസ്.എഫ്.ഐ.ക്കാരുടെ താത്പര്യാർത്ഥം ബൽറാമിന് ഒരു ചാൻസ് നൽകുകയും അന്ന് എഴുതാത്ത ഞാനടക്കമുള്ളവർക്ക് ചാൻസ് നൽകില്ല എന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ഇതിനെതിരെ പ്രിൻസിപ്പലിനു വിവിധ സംഘടനകളിൽപ്പെട്ട പത്തോളം വിദ്യാർത്ഥികൾ പരാതി നൽകിയപ്പോൾ എല്ലാവർക്കുമായി ഒരു ചാൻസ് കൂടി നൽകാൻ അദ്ദേഹം തീരുമാനിക്കുകയും അതിന്റെയടിസ്ഥാനത്തിൽ എല്ലാവരും എഴുതി സമർപ്പിക്കുകയും ചെയ്തു.
എന്നാൽ ഇത് അംഗീകരിക്കാത്ത അദ്ധ്യാപിക പഴയ മാർക്ക് മാത്രമേ തരികയുള്ളൂ എന്ന് ശാഠ്യം പിടിച്ചു. പ്രിൻസിപ്പൽ സ്വന്തം നിലക്ക് എല്ലാ കുട്ടികളുടേയും പുതിയ മാർക്കുകൾ കൂടി ഉൾപ്പെടുത്തി യൂണിവേഴ്‌സിറ്റിയിലേക്ക് അയച്ചു അംഗീകാരം നേടി. ഇതിനെയാണു വലിയ 'മാർക്ക് ലിസ്റ്റ് തിരുത്തൽ' ആയി ഇപ്പോൾ സംഘാക്കൾ ചിത്രീകരിക്കുന്നത്. വെറും രാഷ്ട്രീയതാത്പര്യം വെച്ച് ഇത് കുത്തിപ്പൊക്കി വിവാദമുണ്ടാക്കിയ എസ് എസ് ഐക്കാർ ഇടതുപക്ഷ സിണ്ടിക്കേറ്റിന്റെ കാലത്ത് ഇതിന്റെപേരിൽ പ്രിൻസിപ്പലിനെതിരെ അദ്ദേഹത്തിന്റെ റിട്ടയർമ്മെന്റിനു തൊട്ടുമുൻപ് നടപടിക്ക് ശ്രമിച്ചെങ്കിലും രാഷ്ട്രീയപ്രേരിതമായ ആരോപണം മാത്രമാണെന്ന് കണ്ടെത്തി അവസാനം അദ്ദേഹത്തെ ഒഴിവാക്കി എന്നാണറിവ്.-ഇങ്ങനെയാണ് ഈ വിവാദത്തെ ബൽറാം തന്നെ നേരത്തെ വിശദീകരിച്ചിട്ടുള്ളത്.
ബിടെക് ബിരുദമെടുത്ത എംബിഎക്കാരന് പഠനത്തിലും തളിക്കമേറെ
ഒരു കെ.എസ്.യു. പ്രവർത്തകനായി തുടരുന്നിടത്തോളം ഏതെങ്കിലും റഗുലർ കോളേജ് വിദ്യാർത്ഥിയായിരിക്കണം എന്നതായിരുന്നു വ്യക്തിപരമായ ആഗ്രഹം. അതിന്റെ ഭാഗമായാണു ജവഹർ നവോദയ വിദ്യാലയത്തിൽ പ്ലസ് ടു വരെയുള്ള റസിഡൻഷ്യൽ ജീവിതത്തിനുശേഷം വിദ്യാർത്ഥി രാഷ്ട്രീയം സജീവമായ ഗുരുവായൂർ ശ്രീകൃഷ്ണ കോളേജിൽത്തന്നെ ബി എസ് സി കെമിസ്ട്രിക്ക് ചേരാൻ തീരുമാനിച്ചത്. കെ.എസ്.യു. പ്രവർത്തനങ്ങളുടെ തുടക്കവും അവിടെ നിന്നായിരുന്നു. 1996ൽ ഇയർ റപ്രസെന്റേറ്റീവും 1997ൽ യൂണിവേഴ്‌സിറ്റി യൂണിയൻ കൗൺസിലറുമായി അവിടെ നിന്ന് മത്സരിച്ചു ജയിച്ചു. കോഴ്‌സവസാനം 1998ൽ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ ഒന്നാം റാങ്കോടെയാണു ബി.എസ് സി പാസായത്.
സംഘടനാപ്രവർത്തന ലക്ഷ്യം വെച്ചുതന്നെയാണു തുടർച്ചയായുള്ള ഉന്നതപഠനത്തിനുള്ള മറ്റ് അവസരങ്ങൾ വേണ്ടെന്ന് വെച്ച് ഡിഗ്രി അവസാന വർഷ പരീക്ഷയോടൊപ്പം എഞ്ചിനീയറിങ് എൻട്രൻസ് കൂടി എഴുതി തൃശൂർ ഗവ. എഞ്ചിനീയറിങ് കോളേജിൽ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗിനു ചേർന്നത്. 1600ഓളമായിരുന്നു എൻട്രൻസിനു സംസ്ഥാനതലത്തിൽ റാങ്ക്. അവിടെ പഠിക്കുന്ന കാലത്ത് 1999ൽ ആദ്യമായി കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സെനറ്റിലേക്ക് വിദ്യാർത്ഥി പ്രതിനിധിയായി മത്സരിച്ച് ജയിച്ചു. ആ വർഷം നടന്ന കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിലും മത്സരിച്ചുവെങ്കിലും 40ൽത്താഴെ വോട്ടിന്റെ ചെറിയ വ്യത്യാസത്തിൽ പരാജയപ്പെട്ടു. എന്നാൽ 2001ൽ നടന്ന യൂണിയൻ തെരഞ്ഞെടുപ്പിൽ മത്സരിച്ച് മികച്ച ഭൂരിപക്ഷത്തിൽ യു.യു.സി.യായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. കോഴ്‌സ് അവസാനിക്കുന്ന 2002ൽത്തന്നെ ഫസ്റ്റ് ക്ലാസോടെയാണു ബി.ടെക്ക് ബിരുദം പൂർത്തിയാക്കിയത്.
പിന്നീടാണു കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ക്യാമ്പസിലെ ഡിപ്പാർട്ട്‌മെന്റിൽ എം.ബി.എ.ക്ക് ചേർന്നത്. ആ എൻട്രൻസ് പരീക്ഷയിലും ഒന്നാം റാങ്ക് ഉണ്ടായിരുന്നു. കെ.എസ്.യു.വിന്റെ സംസ്ഥാന ഭാരവാഹിയായതും ആ കാലയളവിലാണു. ക്യാമ്പസിനകത്തെ സംഘടനാ പ്രവർത്തനത്തിൽ അത്ര സജീവമായിരുന്നില്ലെങ്കിലും സാഹചര്യങ്ങളുടെ നിർബന്ധം മൂലം അവിടത്തേയും തെരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടി വന്നു. അവിടെയും 35ഓളം വോട്ടിന്റെ വ്യത്യാസത്തിലാണു പരാജയപ്പെടേണ്ടിവന്നത്. ആദ്യ ചാൻസിൽത്തന്നെ ഫസ്റ്റ് ക്ലാസിൽ എം.ബി.എ. ബിരുദം നേടി. ഇത്രയും ബിരുദങ്ങൾക്ക് ശേഷമാണു തൃശൂർ കേന്ദ്രീകരിച്ചുള്ള വിദ്യാർത്ഥി, യുവജന സംഘടനാ പ്രവർത്തനങ്ങൾക്ക് വേണ്ടിയുള്ള സൗകര്യാർത്ഥം ഗവ. ലോ കോളേജിൽ എൽ.എൽബിക്ക് ചേർന്നത്. ആ എൻട്രൻസ് പരീക്ഷയിലും സംസ്ഥാനത്ത് 11ആമത്തെയോ മറ്റോ റാങ്ക് ഉണ്ടായിരുന്നു.
അക്കാലത്ത് തന്നെ വിദ്യാർത്ഥി പ്രതിനിധിയായി വീണ്ടും യൂണിവേഴ്‌സിറ്റി സെനറ്റിലേക്ക് മത്സരിച്ച് ജയിച്ചുവെങ്കിലും വിദ്യാർത്ഥി രാഷ്ട്രീയത്തിൽ നിന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തനങ്ങളിലേക്ക് സ്വാഭാവികമായി മാറിവരികയായിരുന്നു. നൂറു വിദ്യാർത്ഥികളുള്ള ബാച്ചിൽ ആദ്യ അവസരത്തിൽത്തന്നെ കോഴ്‌സ് പാസായി എൻ റോൾ ചെയ്യാൻ കഴിഞ്ഞത് ഞാനടക്കം മൂന്ന് പേർക്ക് മാത്രമായിരുന്നു.-ബൽറാം കാര്യങ്ങൾ വിശദീകരിക്കുന്നത് ഇങ്ങനെയാണ്.
2015 ജൂലൈ 23ന് ബൽറാം ഇട്ട ഫെയ്‌സ് ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം
ഫേസ്‌ബുക്ക് എന്നെ സംബന്ധിച്ചൊരു മാധ്യമം മാത്രമാണു. മറ്റ് എല്ലാവരേയും പോലെ എനിക്കും ലോകത്തോട് പറയാനുള്ളത് വിളിച്ചുപറയാനുള്ള ഒരു മാധ്യമം. 250ഓ 500ഓ ആളുകൾ പങ്കെടുക്കുന്ന ഒരു പൊതുയോഗത്തിൽ പങ്കെടുത്ത് പ്രസംഗത്തിലൂടെ നടത്തുന്ന ആശയപ്രചരണത്തേക്കാൾ ഇഫക്റ്റീവ് ആണു ഒറ്റയടിക്ക് ഒരു ലക്ഷത്തിലേറെ ആളുകളിലേക്ക് എത്തുന്ന ഒരു ഫേസ്‌ബുക്ക് പോസ്റ്റ്. ജനാധിപത്യം അടിസ്ഥാനപരമായിത്തന്നെ പോസിറ്റീവായ ആശയരൂപീകരണമാണു. ആശയം മാത്രമാണു ജനാധിപത്യത്തിന്റെ ആയുധം. ഫാഷിസമടക്കമുള്ള പ്രതിലോമകരമായ ആശയങ്ങളുടെ പ്രതിരോധത്തിനും ഏറ്റവും ഇഫക്റ്റീവായത് അവർ തന്നെ ദുരുപയോഗപ്പെടുത്തിക്കൊണ്ടിരിക്കുന്ന സാമൂഹ്യമാധ്യമങ്ങളെ ഉപയോഗിച്ചുകൊണ്ടുള്ള ബദൽ പ്രചരണങ്ങളാണു എന്നാണെന്റെ ബോധ്യം. ബോംബുണ്ടാക്കിയും അത് പൊട്ടിച്ചും കൊന്നുവീഴ്‌ത്തിയും മരിച്ചുവീണും ഫാഷിസത്തെ പ്രതിരോധിക്കാൻ കഴിയുമെന്ന് കണക്കുകൂട്ടുന്ന നവവിപ്ലവകാരികൾക്ക് ആശംസകൾ നേരുന്നു. എന്നാൽ എന്തുകൊണ്ട് ഫാഷിസ്റ്റ് ആശയങ്ങൾ സമൂഹത്തിൽ സ്വീകാര്യത നേടുന്നു എന്നതാണു എന്റെ ചിന്താവിഷയം.
ഗുരുതരമായ രാഷ്ട്രീയ-സാമൂഹിക വിഷയങ്ങളേക്കുറിച്ചുള്ള വിമർശ്ശനങ്ങളുടെയും വസ്തുതകൾ വെച്ചുള്ള വിശദീകരണങ്ങളുടെയും ഒപ്പം സാന്ദർഭികമായുള്ള പരിഹാസവും ആക്ഷേപഹാസ്യവുമൊക്കെ ഞാനടക്കമുള്ളയാളുകൾ പ്രയോജനപ്പെടുത്താനാഗ്രഹിക്കുന്ന സോഷ്യൽ മീഡിയയുടെ പതിവ് വഴികളാണു. അതിനിടയിൽ ഒരു കോളേജ് തെരഞ്ഞെടുപ്പ് നിലവാരത്തിലുള്ള വ്യക്തിപരമായ ആക്ഷേപത്തിനു മറുപടി പറയേണ്ടിവരുന്നുവെന്നത് ഖേദകരമാണെങ്കിൽക്കൂടി ഒരു പൊതുപ്രവർത്തകൻ എന്ന നിലയിലുള്ള ഇന്റഗ്രിറ്റിയുടെയും ക്രഡിബിലിറ്റിയുടേയും പ്രശ്‌നമായതുകൊണ്ട് ഒരു വിശദീകരണത്തിനു നിർബന്ധിതനായിത്തീരുകയാണു.
1995 മുതൽ 2009 വരെയുള്ള 14 വർഷം നീണ്ട എന്റെ കലാലയ, അക്കാദമിക്ക് ജീവിതം ആർക്കും പരിശോധിക്കാവുന്നതാണു. മുൻപ് ചില ഇന്റർവ്യൂകളിൽ പറഞ്ഞത് പോലെ വിദ്യാർത്ഥി രാഷ്ട്രീയ പ്രവർത്തനമാണു (കാമ്പസിനകത്തും പുറത്തുമുള്ളത്) എന്റെ കലാലയ കാലത്തിന്റെ മുൻഗണനകളെ നിർണ്ണയിച്ചിരുന്നത്. ഒരു കെ.എസ്.യു. പ്രവർത്തകനായി തുടരുന്നിടത്തോളം ഏതെങ്കിലും റഗുലർ കോളേജ് വിദ്യാർത്ഥിയായിരിക്കണം എന്നതായിരുന്നു വ്യക്തിപരമായ ആഗ്രഹം. അതിന്റെ ഭാഗമായാണു ജവഹർ നവോദയ വിദ്യാലയത്തിൽ പ്ലസ് ടു വരെയുള്ള റസിഡൻഷ്യൽ ജീവിതത്തിനുശേഷം വിദ്യാർത്ഥി രാഷ്ട്രീയം സജീവമായ ഗുരുവായൂർ ശ്രീകൃഷ്ണ കോളേജിൽത്തന്നെ ബി എസ് സി കെമിസ്ട്രിക്ക് ചേരാൻ തീരുമാനിച്ചത്. കെ.എസ്.യു. പ്രവർത്തനങ്ങളുടെ തുടക്കവും അവിടെ നിന്നായിരുന്നു. 1996ൽ ഇയർ റപ്രസെന്റേറ്റീവും 1997ൽ യൂണിവേഴ്‌സിറ്റി യൂണിയൻ കൗൺസിലറുമായി അവിടെ നിന്ന് മത്സരിച്ചു ജയിച്ചു. കോഴ്‌സവസാനം 1998ൽ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ ഒന്നാം റാങ്കോടെയാണു ബി.എസ് സി പാസായത്.
സംഘടനാപ്രവർത്തന ലക്ഷ്യം വെച്ചുതന്നെയാണു തുടർച്ചയായുള്ള ഉന്നതപഠനത്തിനുള്ള മറ്റ് അവസരങ്ങൾ വേണ്ടെന്ന് വെച്ച് ഡിഗ്രി അവസാന വർഷ പരീക്ഷയോടൊപ്പം എഞ്ചിനീയറിങ് എൻട്രൻസ് കൂടി എഴുതി തൃശൂർ ഗവ. എഞ്ചിനീയറിങ് കോളേജിൽ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗിനു ചേർന്നത്. 1600ഓളമായിരുന്നു എൻട്രൻസിനു സംസ്ഥാനതലത്തിൽ റാങ്ക്. അവിടെ പഠിക്കുന്ന കാലത്ത് 1999ൽ ആദ്യമായി കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സെനറ്റിലേക്ക് വിദ്യാർത്ഥി പ്രതിനിധിയായി മത്സരിച്ച് ജയിച്ചു. ആ വർഷം നടന്ന കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിലും മത്സരിച്ചുവെങ്കിലും 40ൽത്താഴെ വോട്ടിന്റെ ചെറിയ വ്യത്യാസത്തിൽ പരാജയപ്പെട്ടു. എന്നാൽ 2001ൽ നടന്ന യൂണിയൻ തെരഞ്ഞെടുപ്പിൽ മത്സരിച്ച് മികച്ച ഭൂരിപക്ഷത്തിൽ യു.യു.സി.യായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. കോഴ്‌സ് അവസാനിക്കുന്ന 2002ൽത്തന്നെ ഫസ്റ്റ് ക്ലാസോടെയാണു ബി.ടെക്ക് ബിരുദം പൂർത്തിയാക്കിയത്.
പിന്നീടാണു കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ക്യാമ്പസിലെ ഡിപ്പാർട്ട്‌മെന്റിൽ എം.ബി.എ.ക്ക് ചേർന്നത്. ആ എൻട്രൻസ് പരീക്ഷയിലും ഒന്നാം റാങ്ക് ഉണ്ടായിരുന്നു. കെ.എസ്.യു.വിന്റെ സംസ്ഥാന ഭാരവാഹിയായതും ആ കാലയളവിലാണു. ക്യാമ്പസിനകത്തെ സംഘടനാ പ്രവർത്തനത്തിൽ അത്ര സജീവമായിരുന്നില്ലെങ്കിലും സാഹചര്യങ്ങളുടെ നിർബന്ധം മൂലം അവിടത്തേയും തെരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടി വന്നു. അവിടെയും 35ഓളം വോട്ടിന്റെ വ്യത്യാസത്തിലാണു പരാജയപ്പെടേണ്ടിവന്നത്. ആദ്യ ചാൻസിൽത്തന്നെ ഫസ്റ്റ് ക്ലാസിൽ എം.ബി.എ. ബിരുദം നേടി.
ഇത്രയും ബിരുദങ്ങൾക്ക് ശേഷമാണു തൃശൂർ കേന്ദ്രീകരിച്ചുള്ള വിദ്യാർത്ഥി, യുവജന സംഘടനാ പ്രവർത്തനങ്ങൾക്ക് വേണ്ടിയുള്ള സൗകര്യാർത്ഥം ഗവ. ലോ കോളേജിൽ എൽ.എൽബിക്ക് ചേർന്നത്. ആ എൻട്രൻസ് പരീക്ഷയിലും സംസ്ഥാനത്ത് 11ആമത്തെയോ മറ്റോ റാങ്ക് ഉണ്ടായിരുന്നു. അക്കാലത്ത് തന്നെ വിദ്യാർത്ഥി പ്രതിനിധിയായി വീണ്ടും യൂണിവേഴ്‌സിറ്റി സെനറ്റിലേക്ക് മത്സരിച്ച് ജയിച്ചുവെങ്കിലും വിദ്യാർത്ഥി രാഷ്ട്രീയത്തിൽ നിന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തനങ്ങളിലേക്ക് സ്വാഭാവികമായി മാറിവരികയായിരുന്നു. കെ.എസ്.യു. ഭാരവാഹിസ്ഥാനമൊഴിഞ്ഞ ഞാൻ ക്യാമ്പസിനകത്തെ ദൈനം ദിന രാഷ്ട്രീയ പ്രവർത്തനങ്ങളിൽ അത്ര സജീവമായിരുന്നില്ല. അവിടത്തെ തെരഞ്ഞെടുപ്പുകളിലും ഒരു പ്രസംഗകൻ എന്നതിൽക്കവിഞ്ഞ പങ്കാളിത്തം ഏറ്റെടുക്കാൻ കഴിഞ്ഞിരുന്നില്ല. അക്കാലത്തെ മറ്റ് എല്ലാ ക്യാമ്പസുകളേയും പോലെ ക്രിമിനൽ സംഘങ്ങളേപ്പോലെ പരസ്പരം പോരടിച്ച് തലതല്ലിക്കീറിയിരുന്ന എസ് എഫ് ഐയും എ.ബി.വി.പി.യും തമ്മിലായിരുന്നു ക്യാമ്പസ് സംഘട്ടനങ്ങളിൽ ഭൂരിഭാഗവും. അതിലൊന്നും ഞാൻ ഭാഗഭാക്കായിരുന്നില്ല എന്നതിൽ ഇന്നും അഭിമാനമേ ഉള്ളൂ. അന്നും ഇന്നും എന്റെ വഴി ആശയങ്ങളുടേതാണു, ആയുധങ്ങളുടേതല്ല. അതുകൊണ്ടുതന്നെ ഫാഷിസ്റ്റ് ആശയങ്ങളെ തുറന്നുകാട്ടുന്നതിനു വടിവാളല്ല, ഫേസ്‌ബുക്ക് വാൾ തന്നെയാണു കൂടുതൽ പ്രയോജനക്ഷമമായി ഇന്നും തോന്നുന്നത്.
നൂറു വിദ്യാർത്ഥികളുള്ള ബാച്ചിൽ ആദ്യ അവസരത്തിൽത്തന്നെ കോഴ്‌സ് പാസായി എൻ റോൾ ചെയ്യാൻ കഴിഞ്ഞത് ഞാനടക്കം മൂന്ന് പേർക്ക് മാത്രമായിരുന്നു. ഇക്കാലയളവിലെ തീർത്തും നിസ്സാരമായ ചില കാര്യങ്ങളുടെ അടിസ്ഥാനത്തിലാണു ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഹീനമായ വ്യക്തിഹത്യ നടക്കുന്നത്. എന്റെ സഹപാഠികൾ എന്ന പേരിൽ ഇപ്പോൾ ഫേസ്‌ബുക്കിലൂടെ നുണപ്രചരണം നടത്തിവരുന്ന രണ്ട് പേർ എന്റെ സഹപാഠികളോ ഞാൻ പഠിച്ച ത്രീ ഇയർ എൽ.എൽബി.വിദ്യാർത്ഥികളോ പോലുമല്ല. ക്യാമ്പസിലെ എസ്.എഫ്.ഐ.യുടെ പ്രമുഖ നേതാക്കളായ അവരിൽ ഒരാൾ കോളേജ് യൂണിയൻ ചെയർമാനായിരുന്നു, മറ്റേയാളും യൂണിയൻ ഭാരവാഹിയായിരുന്നു എന്നാണോർമ്മ. ആ ക്യാമ്പസിലെ പതിവായ അദ്ധ്യാപകർ തമ്മിൽ രാഷ്ട്രീയാടിസ്ഥാനത്തിലുള്ള കിടമത്സരങ്ങളാണു പ്രസ്തുത വിവാദത്തിലേയും അടിസ്ഥാനകാരണം.
ലീഗൽ ഡ്രാഫ്റ്റിങ് എന്ന തീർത്തും ഇന്റേണലായി മാത്രം മാർക്കിടേണ്ട പേപ്പറിൽ സാധാരണഗതിയിൽ എല്ലാവർക്കും രണ്ടോ മൂന്നോ അഡീഷണൽ ചാൻസുകൾ നൽകാറുണ്ട്. നാലു ചാൻസ് വരെ ലഭിച്ചവരും മുൻ വർഷങ്ങളിലുണ്ടായിരുന്നു. എന്നാൽ സിപിഎം. അനുഭാവിയായ അദ്ധ്യാപിക എസ്.എഫ്.ഐ.ക്കാരുടെ താത്പര്യാർത്ഥം ഒരു ചാൻസ് നൽകുകയും അന്ന് എഴുതാത്ത ഞാനടക്കമുള്ളവർക്ക് ചാൻസ് നൽകില്ല എന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ഇതിനെതിരെ പ്രിൻസിപ്പലിനു വിവിധ സംഘടനകളിൽപ്പെട്ട പത്തോളം വിദ്യാർത്ഥികൾ പരാതി നൽകിയപ്പോൾ എല്ലാവർക്കുമായി ഒരു ചാൻസ് കൂടി നൽകാൻ അദ്ദേഹം തീരുമാനിക്കുകയും അതിന്റെയടിസ്ഥാനത്തിൽ എല്ലാവരും എഴുതി സമർപ്പിക്കുകയും ചെയ്തു. എന്നാൽ ഇത് അംഗീകരിക്കാത്ത അദ്ധ്യാപിക പഴയ മാർക്ക് മാത്രമേ തരികയുള്ളൂ എന്ന് ശാഠ്യം പിടിച്ചു. പ്രിൻസിപ്പൽ സ്വന്തം നിലക്ക് എല്ലാ കുട്ടികളുടേയും പുതിയ മാർക്കുകൾ കൂടി ഉൾപ്പെടുത്തി യൂണിവേഴ്‌സിറ്റിയിലേക്ക് അയച്ചു അംഗീകാരം നേടി. ഇതിനെയാണു വലിയ 'മാർക്ക് ലിസ്റ്റ് തിരുത്തൽ' ആയി ഇപ്പോൾ സംഘാക്കൾ ചിത്രീകരിക്കുന്നത്. വെറും രാഷ്ട്രീയതാത്പര്യം വെച്ച് ഇത് കുത്തിപ്പൊക്കി വിവാദമുണ്ടാക്കിയ എസ് എസ് ഐക്കാർ ഇടതുപക്ഷ സിണ്ടിക്കേറ്റിന്റെ കാലത്ത് ഇതിന്റെപേരിൽ പ്രിൻസിപ്പലിനെതിരെ അദ്ദേഹത്തിന്റെ റിട്ടയർമ്മെന്റിനു തൊട്ടുമുൻപ് നടപടിക്ക് ശ്രമിച്ചെങ്കിലും രാഷ്ട്രീയപ്രേരിതമായ ആരോപണം മാത്രമാണെന്ന് കണ്ടെത്തി അവസാനം അദ്ദേഹത്തെ ഒഴിവാക്കി എന്നാണറിവ്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഞാൻ അപ്രതീക്ഷിതമായി തൃത്താലയിൽ സ്ഥാനാർത്ഥി ആയി വന്നപ്പോൾത്തന്നെ ഈ വിഷയം എങ്ങനെയെങ്കിലും ഉയർത്തിക്കൊണ്ടുവന്ന് ക്രഡിബിളിറ്റി തകർക്കാൻ എന്റെ ഈ സോ കോൾഡ് സുഹൃത്തുക്കളും സഹപാഠികളും ഒന്ന് ശ്രമിച്ചുനോക്കിയിരുന്നുവെങ്കിലും അന്നതത്ര ഏശിയിരുന്നില്ല. ഇതിനേക്കാൾ ഹീനമായ മറ്റൊരാരോപണവും ഇന്ന് പ്രശസ്തമായ ഒരു പ്രൊഫഷണൽ കരിയർ മുന്നോട്ടുകൊണ്ടുപോകുന്ന ഒരു പഴയ എസ് എഫ് ഐ നേതാവിനേക്കൊണ്ട് ഉന്നയിപ്പിക്കാൻ പലരും ശ്രമിച്ചുനോക്കിയിരുന്നെങ്കിലും മാന്യയായ അവർ ഇതുവരെ ആ സമ്മർദ്ദത്തിനു വഴങ്ങിയിട്ടില്ല.
ഇനിയും ഇത്തരത്തിലുള്ള ഏത് ആരോപണവും വ്യക്തിഹത്യയും നേരിടേണ്ടിവരുമെന്ന് പ്രതീക്ഷിച്ചുകൊണ്ടുതന്നെയാണു രാഷ്ട്രീയത്തിലെ പതിവ് സേഫ് സോണുകൾ ഒഴിവാക്കിയും എല്ലാ സ്ഥാപിത താത്പര്യങ്ങളേയും മാറിമാറി തഴുകിത്തലോടി കാലാകാലം എംഎൽഎ. ആയിരിക്കാനുള്ള സ്വാഭാവിക കരിയർ മോഹങ്ങൾ കുറച്ചെങ്കിലും മാറ്റിവെച്ചും പറ്റാവുന്ന മേഖലകളിൽ ഇടപെടാൻ ശ്രമിച്ചുപോരുന്നത്. അത്തരം ഇടപെടലുകൾ ചിലർക്കെങ്കിലും അലോസരമുണ്ടാക്കുന്നുണ്ട് എന്നറിയുന്നത് എന്നേപ്പോലുള്ളവർക്ക് കൂടുതൽ ആവേശം പകരുകയേ ഉള്ളൂ.
അതുകൊണ്ട് ഓഡിറ്റിങ് തുടരട്ടെ. അതിനായി കൃത്യമായ ടൈമിങ് തന്നെ തെരഞ്ഞെടുത്ത സംഘാക്കൾക്ക് വിപ്ലവാഭിവാദ്യങ്ങൾ. ആരാണു ആയുധം സപ്ലൈ ചെയ്യുന്നതെന്നും ആരാണത് ഉപയോഗിക്കുന്നതെന്നും എല്ലാവരും കാണുന്നുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍