മോഹന നടനമീ ജീവിതം....
മോഹിനിയാട്ടത്തെ ആത്മാർത്ഥമായി സ്‌നേഹിക്കുന്ന, കേരള കലാമണ്ഡലത്തിൽ പി.എച്ച്.ഡി. ചെയ്യുന്ന കലാമണ്ഡലം രാമകൃഷ്ണൻ തന്റെ ഗുരുക്കളുടെ അനുഗ്രഹത്തോടെ മോഹിനിയാട്ടം പുരുഷവേഷത്തിൽ രംഗാവതരണം ചെയ്യാൻ തയാറെടുക്കുകയാണ്.
ഒരു മലയാളിയും നർത്തകനുമായതുകൊണ്ട് മോഹിനിയാട്ടം എന്ന മാദ്ധ്യമത്തിലൂടെ തനിക്ക് പറയാനുള്ള കാര്യങ്ങൾ പറയുക എന്നതാണ് ഈ നർത്തകന്റെ ലക്ഷ്യം. സഹോദരൻ കലാഭവൻ മണി സിനിമയിലൂടെ ആത്മാവിഷ്‌കാരം നടത്തി മുന്നേറുമ്പോൾ ചാലക്കുടിയിൽ 'നൃത്ത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെർഫോമിങ് ആർട്‌സ് നടത്തിവരുകയാണ് കലാമണ്ഡലം രാമകൃഷ്ണൻ.
കുടുംബം
ഞങ്ങൾ എട്ടുമക്കളാണ്. അഞ്ച് സഹോദരികളും രണ്ട് സഹോദരന്മാരും. ഈയിടെ ഒരു ചേട്ടൻ നിര്യാതനായി. ഞാനാണ് ഏറ്റവും ഇളയത്. എന്റെ തൊട്ടു മൂത്തസഹോദരൻ നിങ്ങൾക്കെല്ലാവർക്കുമറിയാവുന്ന കലാഭവന്മണി. പാടാൻ കഴിവുള്ളവരാണ് എല്ലാവരും. പക്ഷേ നൃത്തത്തിൽ എനിക്ക് മാത്രമേ കഴിവ് ലഭിച്ചിട്ടുള്ളൂ. എങ്ങനെ ലഭിച്ചു എന്നു ചോദിച്ചാൽ ഒരു വഴികാട്ടി എന്നു പറയാൻ എന്റെ അടുത്ത കുടുംബത്തിൽ ആരുമുണ്ടായിരുന്നില്ല. എല്ലാവരിലും താളം എന്നു പറയുന്നത് ജീവിതതാളംപോലെ രക്തത്തിൽ അലിഞ്ഞു ചേർന്നിട്ടുണ്ടായിരുന്നു എന്നു തോന്നുന്നു. പാട്ടുപാടുന്നതിനു പുറമേ എന്റെ സഹോദരന്മാർ നാടൻവാദ്യങ്ങൾ വായിക്കാറുണ്ട്. അച്ഛനും പാടുമായിരുന്നു.
നൃത്തം
നാലാമത്തെ വയസിലാണ് ഞാൻ നൃത്തം അഭ്യസിക്കാൻ തുടങ്ങിയത്. സ്‌കൂളിൽ ചെറിയ ചെറിയ പ്രോഗ്രാമ്‌സിനുവേണ്ടി പഠിപ്പിക്കുമായിരുന്നു. ശാസ്ത്രീയനൃത്തം ആറാംക്ലാസിൽ ആയപ്പോഴാണ് പഠിക്കാൻ തുടങ്ങിയത്. ആർ.എൽ.വി. ആനന്ദ് ആയിരുന്നു ഗുരു. സ്‌കൂൾ യുവജനോത്സവങ്ങളിൽ അന്ന് പങ്കെടുക്കുവാൻ എനിക്ക് സാധിച്ചിരുന്നില്ല. കാരണം പക്കമേളത്തോടെയുള്ള നൃത്തം അവതരിപ്പിക്കുന്നത് വലിയ ചെലവു തന്നെയായിരുന്നു. അന്ന് കലാഭവന്മണി കലാഭവനിൽ കൂടിയിരുന്നില്ല. അച്ഛന്റെ കൂലിപ്പണിയിൽനിന്നും ഒരു വലിയ കുടുംബം പോറ്റുന്നതിനിടയിൽ എനിക്ക് കലയിൽ അധികമൊന്നും ചെയ്യാൻ കുട്ടിക്കാലത്ത് കഴിഞ്ഞില്ല. ആ സമയത്ത് ഒരു 25 രൂപപോലും മാറ്റിവയ്ക്കുവാൻ പറ്റാത്ത അവസ്ഥയായിരുന്നു. രംഗാവതരണം ചെയ്തില്ലെങ്കിലും ഞാൻ എന്റെ നൃത്തപഠനം തുടർന്നുകൊണ്ടേയിരുന്നു.
അരങ്ങേറ്റം
പത്താംക്ലാസിൽ വച്ചാണ് എന്റെ അദ്ധ്യാപകരുടെ സഹായത്തോടെ ഞാൻ ആദ്യമായി ഒരു കച്ചേരിക്കായി അരങ്ങേറുന്നത്. അരങ്ങേറ്റം എന്നു പറയാൻ ചടങ്ങൊന്നും ഉണ്ടായിരുന്നില്ല. നൃത്തത്തിൽ എനിക്കുണ്ടായിരുന്ന കമ്പം കണ്ട് അദ്ധ്യാപകർ പിരിവിട്ട് ചാലക്കുടി ഉപജില്ലാ കലോത്സവത്തിൽ പങ്കെടുപ്പിച്ചു. അന്നും ലൈവ് ഓർക്കെസ്ട്ര ആവശ്യമായിരുന്നു. അരങ്ങേറ്റമെന്നു പറയാൻ പറ്റില്ല, ക്ലാസിക്കൽ നൃത്തത്തിൽ രംഗപ്രവേശം ചെയ്തുവെന്നു പറയാം. 1995ൽ ആയിരുന്നു അത്. നാട്ടുക്കുറുഞ്ചി രാഗത്തിൽ ഒരു വർണ്ണമായിരുന്നു അന്നു ഞാൻ ചെയ്തത്. 'സ്വാമി ഉൻ അടിമൈനാൻ.... എന്നാൽ എന്തുകൊണ്ടോ പകുവതിവച്ചു ഞാൻ നിർത്തി. രംഗത്തുനിന്നും ഇറങ്ങിവന്നു. ടെൻഷൻ കാരണമായിരുന്നിരിക്കാം. മറ്റു കുട്ടികളുടെ കൂടെ അവരുടെ മാതാപിതാക്കൾ വെള്ളവും മറ്റും പിടിച്ച് കൂടെ നില്ക്കുമ്പോൾ എന്റെ കൂടെ കുടുംബാംഗങ്ങൾ ആരും ഉണ്ടായിരുന്നില്ല. സ്‌കൂളിൽനിന്നും അദ്ധ്യാപകരുടെ കൂടെ പോയി, മേയ്ക്കപ്പ് ചെയ്തു. സ്റ്റേജിൽ കയറി. ഇങ്ങനെയൊരു സംവിധാനം ആദ്യമായിട്ടു കാണുന്നതിനാൽ ഞാൻ സംഭ്രമിച്ചുപോയി. അങ്ങനെ എന്റെ ആദ്യത്തെ രംഗപ്രവേശം തന്നെ പിഴച്ചു. ചിലർ പറയും ആദ്യമായി രംഗത്ത് കയറുമ്പോൾ തെറ്റിക്കണം എന്ന്. എങ്കിലേ പിന്നീട് കൂടുതൽ ശ്രദ്ധയോടെ പഠിക്കുകയുള്ളൂ എന്ന്.
പഠനം
പത്താംക്ലാസ് കഴിഞ്ഞ് പ്രീഡിഗ്രിക്ക് ചേർന്നു. അന്ന് ഉപരിപഠനത്തിന് വഴികൾ തിരഞ്ഞെടുക്കാൻ ഇന്നത്തെ കുട്ടികളുടെപോലെ ഒരു ധാരണയും വൈഭവവും അന്നത്തെ കുട്ടികൾക്കുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ സെക്കന്റ് ഗ്രൂപ്പ് എടുത്തു പഠിച്ചുവെങ്കിലും എനിക്ക് തീരെ താല്പര്യം തോന്നിയില്ല. രണ്ടാംവർഷം ചിക്കൻപോക്‌സ് വന്നതോടുകൂടി ഞാൻ പ്രീഡിഗ്രി നിർത്തിപോന്നു. നൃത്തം അപ്പോഴും തുടർന്നുകൊണ്ടിരുന്നു. മാസ്റ്ററുടെ ചില വേദികളിൽ അവതരിപ്പിച്ചു പോന്നു.
പ്രീഡിഗ്രി നിർത്തിയതിനുശേഷം എറണാകുളത്തിനടുത്തുള്ള ആർ.എൽ.വി. കോളജ് തൃപ്പൂണിത്തുറയിൽ നൃത്തത്തിൽ ഡിപ്ലോമ കോഴ്‌സിനു ചേരാൻ തീരുമാനിച്ചു. ഭരതനാട്യം മുഖ്യവിഷയമായി പഠിക്കണമെന്നായിരുന്നു ആഗ്രഹം. പക്ഷേ അപ്പോൾ അതിൽ സീറ്റുണ്ടായിരുന്നില്ല. എവിടെ ചെന്നാലും എനിക്കൊരു മുടക്കുണ്ട്. വേറെ ഒന്നു എനിക്ക് വച്ചിട്ടുണ്ട് എന്നതുപോലെ മോഹിനിയാട്ടത്തിൽ പ്രവേശനം ലഭിച്ചു. ദൈവം ഒരു വഴികാട്ടി തന്നപോലെയായിരുന്നു അത്. ഫസ്റ്റ് ക്ലസോടെ ഡിപ്ലോമ പാസായി തുടർന്ന് മോഹിനിയാട്ടത്തിൽ തന്നെ ബിരുദവും ബിരുദാനന്തരബിരുദവും ഫസ്റ്റ് റാങ്കോടെ പാസായി. അതിനുശേഷം 3 വർഷം ആർ.എൽ.വി. കോളജിൽ തന്നെ ഗസ്റ്റ് ലക്ചറർ ആയി സേവനം അനുഷ്ഠിച്ചു.
എം.എയ്ക്ക് പഠിക്കുമ്പോൾ (2002ൽ) എം.ജി. യൂണിവേഴ്‌സിറ്റി കലോത്സവത്തിൽ പ്രതിഭയാവാനുള്ള ഭാഗ്യം ലഭിച്ചു. ഭരതനാട്യം, കുച്ചിപ്പുടി, ഓട്ടൻതുള്ളൽ, നാടോടിനൃത്തം, പ്രച്ഛന്നവേഷം എന്നിവയിലാണ് പങ്കെടുത്തത്. അന്നും ഇന്നും യുവജനോത്സവത്തിൽ ആണുങ്ങൾക്ക് മോഹിനിയാട്ട മത്സരവേദിയില്ല. അതിനിടെ 1998ൽ എനിക്ക് ഒരു ദേശീയ അവാർഡ് ലഭിക്കുകയുണ്ടായി. കേരളത്തെ പ്രതിനിധീകരിച്ച് സൗത്ത്‌സോൺ മത്സരത്തിൽ വിജയിച്ച് യുവ കലാപുരസ്‌കാരം ലഭിക്കുകയുണ്ടായി. ഈ രണ്ട് പുരസ്‌കാരങ്ങൾ കലാരംഗത്ത് പിടിച്ചുനില്ക്കാനുള്ള ഉത്തേജനം നല്കി. ഈ മത്സരങ്ങളിൽ പങ്കെടുക്കുമ്പോഴുള്ള ദുരിതങ്ങളും വിജയിച്ചു കഴിഞ്ഞപ്പോഴുള്ള സന്തോഷവും ഇന്നും എന്റെ മനസിൽ ഞാൻ കാത്തുസൂക്ഷിക്കുന്നു.
ആർ.എൽ.വി. കോളജിൽ ഗസ്റ്റ് ലക്ചറർ ആയിരുന്നപ്പോൾ കാലടി സംസ്‌കൃതസർവകലാശാലയിലും മൂന്നുവർഷം ഗസ്റ്റ് ലക്ചററായി അവസരം ലഭിച്ചു. എല്ലാവരുടെയും പ്രോത്സാഹനംകൊണ്ട് അവിടെവച്ച് മോഹിനിയാട്ടം രംഗാവതരണം ചെയ്യണമെന്നുള്ള ഒരു തീരുമാനമുണ്ടായി. ആൺവേഷത്തിൽ തന്നെ മോഹിനിയാട്ടം ചെയ്യണമെന്നായിരുന്നു എന്റെ മനസിൽ. പണ്ടുകാലത്ത് കുച്ചിപ്പുഡിയും ഒഡിസീയും ആണുങ്ങൾ പെൺവേഷത്തിലാണ് അവതരിപ്പിച്ചിരുന്നത്. എന്നാൽ കാലത്തിന്റെ മാറ്റങ്ങൾ അനുസരിച്ച് ആണുങ്ങൾ ആൺവേഷത്തിലും സ്ത്രീകൾ സ്ത്രീവേഷത്തിലുമാണ് ഇപ്പോൾ അവതരിപ്പിക്കുന്നത്.
യുവജനോത്സവങ്ങളെപ്പറ്റി..?
നൃത്തം പ്രൊഫഷനലായി കൊണ്ടുപോകാൻ വിരലിൽ എണ്ണാവുന്ന കുറച്ച് നർത്തകർക്കേ സാധിക്കുന്നുള്ളൂ. കേരളത്തെ സംബന്ധിച്ച് യുവജനോത്സവവും മറ്റു മത്സരങ്ങളും ആസ്പദമാക്കിയാണ് മിക്ക കലാകാരന്മാരും പിടിച്ചുനിന്നു പോകുന്നത്. ഒരുപരിധിവരെ നമുക്കിതൊരാശ്വാസമാണ്. പക്ഷേ ഇതിന്റെ തനിമയെന്തെന്നറിയാതെയാണ് വിദ്യാർത്ഥികൾ ശാസ്ത്രീയനൃത്തമഭ്യസിക്കുന്നത്.
കേരളത്തിന്റെ കലാരൂപമായിട്ടുപോലും മോഹിനിയാട്ടമല്ല ആദ്യം അഭ്യസിപ്പിക്കുന്നത്. ഭരതനാട്യമാണ്. അപ്പോൾ തന്നെ നമ്മുടെ കേരളത്തിന്റെ സ്ഥാനം പിന്നിലേക്കായിപ്പോയി. ഭരതനാട്യവും കുച്ചിപ്പുഡിയും കഴിഞ്ഞിട്ടാണ് മോഹിനിയാട്ടത്തിനു സ്ഥാനം വരുന്നുള്ളൂ. മറ്റു രണ്ടു കലാരൂപങ്ങളുടെയും കലർപ്പ് തീർച്ചയായിട്ടും മോഹിനിയാട്ടത്തിൽ വരും.
വളരെ കുറച്ച് വിദ്യാർത്ഥികൾ മാത്രം ഓരോ കലാരൂപവും അതിന്റെ സങ്കേതങ്ങൾ തിരിച്ചറിഞ്ഞ് അതിന്റെ തനത് ശൈലിയിൽ അവതരിപ്പിക്കുന്നുണ്ട് എന്നിരുന്നാലും, ഭുരിഭാഗം കുട്ടികളും ശൈലിഭേദമറിയാതെ എല്ലാം കലർന്നുകൊണ്ടാണ് അവതരിപ്പിക്കുന്നത്. എന്റെ അഭിപ്രായത്തിൽ ഒരു കലാകാരിക്ക് അവരുടെ ശരീരത്തിലൂടെ ഏതു കലാരൂപമാണ് അവർ ഭംഗിയായി അവതരിപ്പിക്കുന്നത് ആ നൃത്തരൂപം തന്നെ അഭ്യസിച്ച് രംഗാവതരണം ചെയ്യണമെന്നാണ്. ഇതാണ് എനിക്ക് ഇന്നത്തെ സമൂഹത്തിൽ പറയാനുള്ളത്.
കൂടുതൽ ഇഷ്ടം തോന്നുന്ന നൃത്തരൂപമേതോ, അതിൽ ശ്രദ്ധിക്കുയാണെങ്കിൽ പ്രൊഫഷണലായി ആ കലാരൂപം കൊണ്ടുപോകാനുള്ള സാധ്യതയുണ്ട്. പക്ഷേ പ്രൊഫഷണൽരംഗത്ത് നൃത്തം കൊണ്ടുപോകുന്നവർക്ക് വേദികൾ ചുരുക്കമാണ്.
കലാഭവൻ മണിയുടെ പിന്തുണ?
ചേട്ടന്റെ സപ്പോർട്ടുംകൊണ്ടു തന്നെയാണ് ഞങ്ങൾ ഇപ്പോൾ പിടിച്ചുനിന്നു പോകുന്നത്. ഞങ്ങളുടെ കുടുംബത്തിൽ വേറെയാർക്കും കല അഭ്യസിക്കാനുള്ള അവസരം ലഭിച്ചിട്ടില്ല. അതുകൊണ്ടുതന്നെ ചേട്ടന്റെ ഭാഗത്തുനിന്നും എല്ലാ പിന്തുണയും എനിക്ക് ലഭിക്കുന്നുണ്ട്.
ശാസ്ത്രീയനൃത്തം തിരഞ്ഞെടുക്കാനുള്ള കാരണം?
ചെറുപ്പം മുതലേ ശാസ്ത്രീയനൃത്തത്തിനോടും സംഗീതത്തിനോടും പ്രിയമുണ്ടായിരുന്നു. അടുത്തവീട്ടിൽ റേഡിയോയിൽനിന്നും പാട്ടുകേൾക്കുമ്പോൾ സ്റ്റെപ്പ് അറിയില്ലെങ്കിൽകൂടി തിമിർത്തു കിടന്നാടും. ശാസ്ത്രീയനൃത്തം പഠിക്കണമെന്ന ഒരാഗ്രഹം മനസിൽ കടന്നുകയറി. ഫീസ് ഒന്നും വാങ്ങാതെയാണ് എന്റെ ഗുരു ആർ.എൽ.വി. ആനന്ദ് എന്നെ പഠിപ്പിച്ചത്. അങ്ങനെ ക്ലാസിക്കൽ ഡാൻസ് പഠിച്ചു. പക്ഷേ ഇന്ന് ക്ലാസിക്കലിലെ 'ക്ലാസ് എന്താണെന്ന് തിരിച്ചറിയാനുള്ള മൂഡിലാണ് ശാസ്ത്രീയനൃത്തത്തെ ആഴത്തിലറിയാൻ ഇപ്പോൾ സാധിക്കുന്നുണ്ട്.
നമ്മുടെ കലാരൂപങ്ങൾ പൗരാണികകഥകളെ കേന്ദ്രീകരിച്ചിരിക്കുന്നതിനാൽ പുരാണകഥകളുടെ ഇതിവൃത്തങ്ങളും മുദ്രകളുടെ വിനിയോഗങ്ങളും കൂടുതൽ അറിയാനുള്ള ത്വര ഇപ്പോൾ എന്നിൽ വർദ്ധിച്ചിരിക്കുന്നു. ഇതെല്ലാം മനസിലാക്കിയാലേ ഒരു കലാരൂപമെന്തെന്ന് ഒരു കലാകാരന് മനസിലാക്കാൻ പറ്റുകയുള്ളൂ. ഒരു ഭാഷ പഠിക്കണമെങ്കിൽ അക്ഷരങ്ങൾ മാത്രമറിഞ്ഞിരുന്നാൽ പോരല്ലോ. അത് കൂട്ടി വായിക്കാനും അർത്ഥമറിയുകയും ചെയ്യണം. പുരാതനകഥകൾ അറിഞ്ഞാലേ ക്ലാസിക്കൽ നൃത്തവും മനസിലാവുകയുള്ളൂ; അവയെ കൂടുതൽ ഇഷ്ടപ്പെടാനും സാധിക്കുകയുള്ളൂ.
ഇന്നത്തെ യുവജനങ്ങളെ ആകർഷിക്കാൻ ക്ലാസിക്കൽ നൃത്തത്തിൽ എന്തെങ്കിലും മാറ്റങ്ങളാവശ്യമാണോ?
ഒരു കലാരൂപം ഭാവിയിൽ തികച്ചും വ്യത്യസ്തമായ വേറൊരു കലാരൂപമായി തീരുന്ന മാറ്റം വരരുത്. പുതുമകൾ ആവശ്യമാണ്. എന്നാൽ ഒരു കലാരൂപത്തിനു ചേരാത്ത പുതുമകൾ കൊണ്ടുവന്നിട്ടു കാര്യമില്ല. ശാസ്ത്രീയ കലാരൂപമെന്നു പറഞ്ഞാൽ ഒരിക്കലും നശിക്കാത്ത കലാരൂപമെന്നാണർത്ഥം. അടിത്തറയുള്ള കലാരൂപമായതിനാൽ ഈ അടിത്തറയിൽനിന്നുകൊണ്ടുതന്നെ വേണം പ്രവർത്തിക്കാൻ. ഒരു കലാകാരന്റെ കഴിവെന്തെന്നു ചോദിച്ചാൽ, പ്രേക്ഷകരെ മുഷിപ്പിക്കാതെ അവതരിപ്പിക്കാനുള്ളത് ആകർഷകമായി അവതരിപ്പിക്കുക എന്നതാണ്. ലോകവൃത്താനുകരണമാണല്ലോ നാട്യം എന്നു പറയുന്നത്. അപ്പോൾ ലോകത്തിൽ വരുന്ന മാറ്റങ്ങൾ നാട്യത്തിലും പ്രതിഫലിക്കണം.
കേരളത്തിൽ സ്ത്രീകൾ അധികം നൃത്താവതരണരംഗത്ത് ശോഭിക്കാത്തതെന്തുകൊണ്ടാണ്?
വേദികളില്ല എന്നതൊരു കാരണമാണ്. പിന്നെ കേരളത്തിലെ ഒരു കൺസെപ്റ്റ് വച്ചു നോക്കുമ്പോൾ ഒരു ഭാര്യയാകുമ്പോൾ ഉണ്ടാകുന്ന തടസങ്ങൾ ഒരു പരിധിവരെ അവരെ ബാധിക്കുന്നുണ്ട്. പിന്നെ നമ്മുടെ കേരളത്തിൽ മാത്രം കാണാൻ സാധിക്കുന്ന ഒരു ഈഗോ മിക്ക ചില മുതിർന്ന ഗുരുക്കളിലും കലാകാരന്മാരിലുമുള്ളത് ഇവിടെ കഴിവുള്ള കലാകാരന്മാരെ വളർന്നുവരാൻ പ്രോത്സാഹിപ്പിക്കാത്ത രീതിയിൽ പ്രവർത്തിക്കുന്നുണ്ട്.
ഗുരുക്കന്മാരുടെ മക്കൾ അല്ലെങ്കിൽ അവർ ആഗ്രഹിക്കുന്ന ശിഷ്യർ മാത്രമേ മുന്നോട്ടു വരാൻ പാടുള്ളൂ എന്ന ഒരു ചൂഷണമനോഭാവം പല നർത്തകരെയും വളർന്നു വികസിക്കാൻ പറ്റാതെയാക്കുന്നുണ്ട്. ഇവർ ഈ സ്വാർത്ഥമനോഭാവം മാറ്റിയാലേ ഒരു തുല്യമായ വേദി എല്ലാവർക്കും ലഭിക്കുകയുള്ളൂ. മറ്റുള്ള സംസ്ഥാനങ്ങളിലെ അദ്ധ്യാപകരെ അപേക്ഷിച്ച് നോക്കുമ്പോൾ ഇവിടെ തളയ്ക്കുന്ന മനോഭാവമാണ് കാണുന്നത്. ഇത് ചൂണ്ടിക്കാണിക്കാതെ വയ്യ. ഇത് മാറണം. ഞാൻ എന്റെ അനുഭവത്തിന്റെ അടിസ്ഥാനത്തിലാണ് പറയുന്നത്.മോഹനിയാട്ടത്തിനേക്കാൾ സ്‌ത്രെ#െണതയും ലാസ്യവും നിറഞ്ഞ ഒഡിസിയിൽ കേളുചരൺ മാഹാപത്രപോലുള്ള ഗുരുക്കൾ പുരുഷവേഷത്തിൽ തന്നെ രംഗാവതരണം നടത്തിയിരിക്കുമ്പോൾ മോഹിനിയാട്ടവും പുരുഷന്മാർ തീർച്ചയായിട്ടും പുരുഷവേഷത്തിൽ അവതരിപ്പിക്കാവുന്നതാണ്.
കേരളത്തിന്റെ തനതായ നൃത്തരൂപമാണ് മോഹിനിയാട്ടം എന്നിരുന്നാലും ഭരതനാട്യവും കൂച്ചിപ്പുഡിയുമാണല്ലോ? കേരളീയർ അധികവും ഇഷ്ടപ്പെടുന്നത്?
മോഹിനിയാട്ട കച്ചേരിയിലെ ഇതിവൃത്ത സ്വീകാര്യത ഒരു പരിധിവരെ ഇതിന്റെ ഇഴച്ചിലുകൾക്ക് ഇടയായിട്ടുണ്ട്. മറ്റു കലാരൂപങ്ങൾ ഇത്ര ആസ്വാദ്യകരമാകാനുള്ള കാരണം അതിൽ വന്നിരിക്കുന്ന മാറ്റങ്ങളാണ്. തീർച്ചയായിട്ടും ഇന്നു പുഴയൊഴുകിയ സ്ഥലത്തല്ല നാളെ പുഴയൊഴുകുക. ഈ കലാരൂപങ്ങളെല്ലാം പണ്ട് വേറെ രൂപത്തിലായിരിക്കാം അവതരിപ്പിച്ചിരുന്നത്. ഇന്ന് കാണുന്നത് വേറെ രൂപത്തിൽ കലകൾ മാത്രമല്ലല്ലോ ജീവിതശൈലിയും മാറിക്കൊണ്ടിരിക്കുന്നു. ഈയൊരു മാറ്റം മോഹിനിയാട്ടത്തിനും ആവശ്യമാണ്. കേരളീയർ സാമ്പാറുകൂട്ടി ഊണുകഴിക്കും, രസംകൂട്ടും, അവിയൽ, കാളൻ, ഓലൻ, ഇഞ്ചിപുളി, നാരങ്ങ എന്നിങ്ങനെ നിരവധി രുചികൾ അഥവാ രസങ്ങൾ ഇഷ്ടപ്പെടുന്നവരാണ് ഇങ്ങനെയുള്ള കേരളീയവർക്ക് പല രസങ്ങളുള്ള കലകളോടാണ് ഇഷ്ടം കൂടാനുള്ള സാധ്യത. ചേരുവകളെല്ലാം ചേർത്താലെ നമുക്കാസ്വാദനയുണ്ടാവുകയുള്ളൂ.
കടപ്പാട് മംഗളം
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- പ്രായപൂർത്തിയാവാത്ത സഹോദരിമാരെ ബന്ധുവീട്ടിൽനിന്നു കടത്തിക്കൊണ്ടുപോയി; ബെംഗളൂരുവിലെത്തിച്ച് മദ്യം നൽകി പീഡിപ്പിച്ചു: രണ്ട് യുവാക്കൾ അറസ്റ്റിൽ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്‌കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്‌കൂൾ നയത്തിന്റെ വിജയമെന്ന് സ്‌കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്‌കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍