നാഷണൽ ഹെറാൾഡ് കേസിൽ സോണിയയെയും രാഹുലിനെയും വെള്ളം കുടിപ്പിക്കാൻ പുതിയ ആദായ നികുതി ബോംബുമായി സുബ്രഹ്മണ്യൻ സ്വാമി; പത്രത്തിന്റെ 90 കോടിയുടെ ബാധ്യത തീർക്കാനല്ല 2000 കോടിയുടെ സ്വത്ത് കൈക്കലാക്കാനായിരുന്നു ദുരൂഹ ഇടപാടെന്ന് രേഖയിൽ തെളിവുകൾ; വരുമാനം പൂഴ്ത്തിയതിന് കോൺഗ്രസ് 414 കോടി നികുതി അടയ്ക്കണമെന്നും സുബ്രഹ്മണ്യൻ സ്വാമി
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: നാഷണൽ ഹെറാൾഡുമായി ബന്ധപ്പെട്ട ദുരൂഹ ഇടപാടിൽ സോണിയ ഗാന്ധിയും, രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധി വാദ്രയും പങ്കാളികളായിരുന്നുവെന്ന് വെളിപ്പെടുത്തുന്ന നിർണായകമായ ആദായനികുതി മൂല്യനിർണയ ഉത്തരവ് പുറത്ത് വന്നു. കേസിൽ രാഹുലും സോണിയയും അന്വേഷണം നേരിടണമെന്ന് ഡൽഹി ഹൈക്കോടതി ഉത്തരവിട്ടത് ഈ പശ്ചാത്തലത്തിലാണ്. കേസിൽ അതിവേഗ വിചാരണ ആവശ്യപ്പെട്ട് ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി നൽകിയ രേഖകളിലാണ് ഗാന്ധി കുടുംബത്തിന്റെ ദുരൂഹ ഇടപാടുകൾ വെളിപ്പെട്ടത്.രാഹുലിനും, സോണിയയ്ക്കും ഭൂരിപക്ഷ ഓഹരികളുള്ള യങ് ഇന്ത്യനുമായി ബന്ധപ്പെട്ട് ആദായ നികുതി ഉത്തരവാണ് പുറത്ത് വന്നിരിക്കുന്നത്.
നാഷണൽ ഹെറാൾഡിന്റെ പബ്ലിഷർമാരായ അസോസിയേറ്റഡ് ജോണൽസ് ലിമിറ്റഡിന് 90 കോടി വായ്പ നൽകിയെന്ന കോൺഗ്രസ് പാർട്ടിയുടെ അവകാശവാദത്തിന് വിരുദ്ധമാണ് 105 പേജുള്ള ആദായനികുതി ഉത്തരവ്. എജെഎല്ലിന്റെ 2000 കോടി വിലമതിക്കുന്ന ഭൂമിയും കെട്ടിടവും മറ്റ ആസ്തികളും ഏറ്റെടുക്കാനാണ് ഇടപാട് നടന്നതെന്ന് രേഖകൾ വ്യക്തമാക്കുന്നു.യങ് ഇന്ത്യന്‍ നൽകിയ നികുതി ഇളവ് സർട്ടിഫിക്കറ്റ് ഡിസംബർ 27 ന് പുറത്തിറക്കിയ ആദായ നികുതി മൂല്യനിർണയ ഉത്തരവിൽ റദ്ദാക്കിയിരുന്നു.പൂഴ്ത്തി വച്ച 414 കോടിയുടെ വരുമാന ലാഭത്തിന് നികുതി അടയ്ക്കണമെന്നും ഉത്തരവിൽ പറയുന്നു.
ആദായനികുതി നിയമപ്രകാരം വരുമാനം പൂഴ്ത്തി വച്ചാൽ, 100 ശതമാനം മുതൽ 300 ശതമാനം വരെ പിഴ ഈടാക്കുമെന്ന് മാത്രമല്ല, ക്രിമിനൽ നടപടികൾക്കും വകുപ്പുണ്ട്്..2012 ലാണ് സുബ്രഹ്മണ്യൻ സ്വാമി സോണിയ, രാഹുൽ, കോൺഗ്രസ് ട്രഷറർ മോത്തിലാൽ വോറ, പാർട്ടി നേതാക്കളായ ഓസ്കർ ഫെർണാണ്ടസ്, സുമൻ ദുബേ, സാം പിത്രോദ എന്നിവർക്കെതിരെ കേസ് കൊടുത്തത്.
കോൺഗ്രസിന്റെ മുഖപത്രമെന്ന നിലയിൽ ഏഴു ദശാബ്ദക്കാലം നിലനിന്ന ദിനപ്പത്രമാണ് നാഷണൽ ഹെറാൾഡ്. 1938ൽ തുടങ്ങിയ അസോസിയേറ്റൽ ജേണൽസ് ലിമിറ്റഡ്(എജെഎൽ) എന്ന കമ്പനിക്ക് രൂപം നൽകി ജവഹർലാൽ നെഹ്രുവാണ് ഈ ദിനപത്രം തുടങ്ങിയത്. കെടുകാര്യസ്ഥത മൂലം 90 കോടി കടക്കെണിയിലായ ഈ പത്രത്തെ സഹായിക്കാൻ രംഗത്തിറങ്ങിയത് സോണിയയും രാഹുൽ ഗാന്ധിയും അടക്കമുള്ളവരായിരുന്നു. ഈ കേസാണ് കോൺഗ്രസിന് കടുത്ത ഭീഷണിയായി ഇപ്പോൾ ഉയർന്നിരിക്കുന്നത്. 2000 കോടിയോളം രൂപ വിലവരുന്ന വസ്തുക്കൾ സോണിയ ഗാന്ധിയും രാഹുലും കൈവശപ്പെടുത്തിയെന്നാണ് പരാതിക്കാരനായ സുബ്രഹ്മ്ണ്യം സ്വാമി ബോധിപ്പിച്ചിരിക്കുന്നത്.
നാഷണൽ ഹെറാൾഡ് പത്രത്തിന്റെ ഉടമകളായ അസോസിയേറ്റഡ് ജേണൽസ് ലിമിറ്റഡിനെ (എ.ജെ.എൽ.) പുതുതായുണ്ടാക്കിയ യങ് ഇന്ത്യൻ കമ്പനി ഏറ്റെടുത്തതിൽ അഴിമതിയും വഞ്ചനയുമുണ്ടെന്നാണ് സുബ്രഹ്മണ്യം സ്വാമിയുടെ പരാതി. 1930ൽ പണ്ഡിറ്റ് നെഹ്രുവാണ് നാഷണൽ ഹെറാൾഡ് എന്ന പത്രം സ്ഥാപിച്ചത്. സ്വാതന്ത്ര്യ സമരത്തിൽ കോൺഗ്രസ്സിന്റെ മുഖപത്രമായാണ് അത് പ്രവർത്തിച്ചത്. ധാരാളം ദേശസ്നേഹികൾ അകമഴിഞ്ഞ് കൊടുത്ത സംഭാവനകൾകൊണ്ടും പ്രധാനമന്ത്രിയായിരിക്കെ നെഹ്രു അനുവദിച്ച പലിശയില്ലാത്തവായ്പകൾ പതിച്ചു കൊടുത്ത ഭൂമി എന്നിവയിലൂടെ ഇതിന്റെ ആസ്തികൾ വലിയ തോതിൽ വർദ്ധിച്ചു.
ഭൂമിയുടെ വിലയിലുണ്ടായ ക്രമാതീതമായ വർദ്ധനവിലുടെ ഈ സ്ഥാപനത്തിന്റെ ആസ്തി ആയിരക്കണക്കിന് കോടിയായി ഉയർന്നു എന്നിരുന്നാലും പത്രമെന്ന നിലയിൽ പരാജയപ്പെടുകയായിരുന്നുു. ഇതോടെ പത്രം 2000 ആയപ്പോഴേക്കും നഷ്ടത്തിലേക്ക് കൂപ്പുകുത്തി
തുടർച്ചയായ നഷ്ടം മൂലം 2008ൽ ഏകദേശം 90 കോടി രൂപ കടത്തോടെ ഈ പത്രം നിർത്തി കടം വീട്ടാൻ വഴി കാണാതെ വിഷമിച്ച ഈ ചരിത്ര സ്മാരകത്തെ രക്ഷിക്കാൻ ഒരു കമ്പനി തയ്യാറായി. ഈ കമ്പനിയാണ് യംഗ് ഇന്ത്യ. ഈ കമ്പനിയുടെ ഡയറക്ടർമാരായാണ് സോണിയയും രാഹുലും പ്രത്യേക്ഷപ്പെട്ടത്. കമ്പനിയിൽ രാഹുലും സോണിയയുമായിരുന്നു ഭൂരിപക്ഷം ഓഹരികൾ കൈവശം വച്ചത്.
സോണിയ ഗാന്ധിക്കും രാഹുലും 36 ശതമാനം ഓഹരികളും മോത്തിലാൽ വോറയ്ക്ക് 14 ശതമാനവും ഓസ്കാർ ഫെർണാണ്ടസിന് 14 ശതമാനം ഓഹരിയുമാണ് ഉണ്ടായിരുന്നത്. ചുരുക്കത്തിൽ ജവഹർലാൽ നെഹ്രു തുടങ്ങിയ സ്ഥാപനം ആ കുടുംബം തന്നെ കൈവശപ്പെടുത്തുകയായിരുന്നു. ഭൂരിപക്ഷം ഓഹരികൾ കൈവശം വെക്കാൻ ഇവർക്ക് വേണ്ടിവന്നത് 50 ലക്ഷം രൂപ മാത്രമായിരുന്നു. പിൽക്കാലത്ത് 90 കോടിയോളം രൂപയുടെ വായ്പ്പ എഴുതിത്ത്ത്തള്ളുകയും ഉണ്ടായി. ഇതോടെ 50 ലക്ഷം രൂപയ്ക്ക് സോണിയയ്ക്കും രാഹുലിനും 2000 കോടിയോളം രൂപ വിലവരുന്ന സ്ഥാപനത്തിന്റെ ഉടമകളുമായി.
സുബ്രഹ്മ്ണ്യം സ്വാമി നിയമം പഠിച്ച് പോരാട്ടം നടത്തിയതോടെയാണ് കോൺഗ്രസ് നേതാക്കൾ കുരുക്കിലായത്. ഈ ഇടപാട് നടന്നപ്പോൾ കമ്പനി നിയമങ്ങളെല്ലാം കാറ്റിൽപ്പറത്തിയെന്നാണ് സുബ്രഹ്മണ്യം സ്വാമിയുടെ ആരോപണം. കമ്പനി രജിസ്ട്രാർക്ക് ലഭ്യമായ വിവരങ്ങളനുസരിച്ച് ജവാഹർലാൽ നെഹ്രു, ഇന്ദിരാഗാന്ധി, ഫിറോസ് ഗാന്ധി, ജി.ഡി. ബിർള തുടങ്ങി ജീവിച്ചിരിപ്പില്ലാത്ത ഒട്ടേറെപ്പേർക്ക് യങ് ഇന്ത്യൻ കമ്പനിയിൽ ഓഹരിയുണ്ട്. ഓഹരിയുടമകളിൽ 80 ശതമാനം പേരും ഇപ്പോൾ ജീവിച്ചിരിപ്പില്ല.
2011 ഫെബ്രുവരി 26ന് നടന്ന ബോർഡ് യോഗത്തിൽ കമ്പനിയുടെ 90 കോടി രൂപയുടെ ബാധ്യത തീർക്കാൻ എ.ഐ.സി.സി. പലിശരഹിത വായ്പ അനുവദിച്ചെന്ന വിവരം അംഗീകരിച്ചു. എന്നാൽ ഇന്ത്യയിൽ ഒരു രാഷ്ട്രീയപ്പാർട്ടിക്കും കമ്പനികൾക്ക് വായ്പ നൽകാനാവില്ല. ഈ ഇടപാടിന്റെ ഭാഗമായി സോണിയാഗാന്ധിയും രാഹുലും ചേർന്ന് രൂപംകൊടുത്ത യങ്ഇന്ത്യൻ കമ്പനിക്ക് പത്തുരൂപ വിലയുള്ള ഒമ്പതുകോടി ഓഹരികൾ നൽകാൻ തീരുമാനിച്ചു. ഈ കമ്പനിയിൽ ഇരുവർക്കും കൂടി 76 ശതമാനം ഓഹരിയുണ്ട്. ഇതോടെ കമ്പനി കാര്യങ്ങളിൽ ഇരുവർക്കും അടിയന്തര യോഗം ചേർന്ന് തീരുമാനമെടുക്കാനുള്ള അധികാരം ലഭിക്കും. ഫലത്തിൽ ഇവരുടെ സ്വകാര്യസ്വത്തായി മാറിയെന്നും സുബ്രഹ്മണ്യം സ്വാമി ചൂണ്ടിക്കാട്ടുന്നു.
ഡൽഹിയിലെ തിരക്കേറിയ ബഹാദൂർ ഷാ സഫർ മാർഗ്ഗിലാണ് ഹെറാൾഡ് ഹൗസെന്ന പേരിൽ സ്ഥാപനത്തിന്റെ കെട്ടിടം പ്രവർത്തിക്കുന്നത്. അഞ്ച് നില കെട്ടിടത്തിലെ താഴത്തെ രണ്ട് നിലകൾ വിദേശകാര്യ മന്ത്രാലയത്തിന് പാസ്സ്പോർട്ട് സേവാ കേന്ദ്രം നടത്താൻ 60 ലക്ഷം രൂപ മാസവാടകക്കും മൂന്നും നാലും നിലകൾ പ്രമുഖ ഐടി കമ്പനിയായ ടിസിഎസിന് 29 ലക്ഷം മാസ വാടകക്കും കൊടുത്തിട്ടുണ്ട്. മാസം ലക്ഷങ്ങൾ വാടക ഇനത്തിൽ തന്നെ പ്രധാന ഓഹരി ഉടമകളായ സോണിയക്കും രാഹുലിനും ലഭിക്കുന്നുണ്ട്. 89 ലക്ഷത്തോളം രൂപയാണ് ഇങ്ങനെ കമ്പനിക്ക് ലഭിക്കുന്നത്. ചുരുക്കിൽ ഇന്ത്യ ഭരിച്ച പാർട്ടിയുടെ അധ്യക്ഷയെ കോടതി കയറ്റിയ കേസ് നിരവധി നൂലാമാലകൾ നിറഞ്ഞതാണ്. അമ്പത് ലക്ഷം രൂപ മുടക്കി 2000 കോടിയുടെ സ്വത്തുക്കൾ കൈവശപ്പെടുത്തി എന്നതാണ് പ്രധാന ആരോപണം.കേസ് ഇനി മാർച്ച് 17 നാണ് പരിഗണിക്കുന്നത്.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍