മനോരമക്ക് 52,531 കോപ്പി കുറഞ്ഞപ്പോൾ മാതൃഭൂമിക്ക് 40,485 കോപ്പി കുറഞ്ഞു; ദേശാഭിമാനിക്ക് മാത്രം 1,85,640 കോപ്പിയുടെ വളർച്ച; 24 ലക്ഷം കോപ്പിയുമായി മനോരമ ഒന്നാം സ്ഥാനം നിലനിർത്തിയപ്പോൾ മാതൃഭൂമി രണ്ടാമതെത്തിയത് 14 ലക്ഷം കോപ്പിയുമായി; മൂന്നാമതെത്തിയ ദേശാഭിമാനിക്ക് ആറ് ലക്ഷം കോപ്പി; നാല് ഹിന്ദി പത്രങ്ങൾക്കും ടൈംസ് ഓഫ് ഇന്ത്യക്കും ശേഷം ആറാം സ്ഥാനം ഉറപ്പിച്ചു മനോരമ
മറുനാടൻ ഡെസ്ക്ക്
തിരുവനന്തപുരം: അതിവേഗം വളരുന്ന ഡിജിറ്റൽ യുഗത്തിലാണ് ഇന്ത്യ പ്രവേശിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ ഇന്ത്യയ്ക്കാരുടെ വായന ശൈലിയിലും മാറ്റങ്ങൾ കടന്നുവരുന്നുണ്ട്. ഡിജിറ്റൽ വായനയിലേക്കും വാർത്തകൾ അറിയാൻ സോഷ്യൽ മീഡിയയും മറ്റുമാണ് ഒരു വിഭാഗം കൂടുതലായി ആശ്രയിക്കുന്നത്. എന്നാൽ, മലയാളികൾക്ക് ഒരു സ്വഭാവമുണ്ട്. ഏതൊക്കെ മാർഗ്ഗങ്ങളിലൂടെ വാർത്തകൾ അറിഞ്ഞാലും പത്രത്തിലൂടെ ഒരിക്കൽ കൂടി കാര്യങ്ങൾ ഗ്രഹിക്കുക എന്നത്. അതുകൊണ്ട് തന്നെയാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ദിനപത്രങ്ങളുടെ പ്രചാരണത്തിൽ കുത്തനെ ഇടിവുണ്ടായപ്പോഴും മലയാളം പത്രങ്ങൾ പ്രചാരത്തിൽ മുന്നിലേക്ക് കുതിച്ചു കൊണ്ടിരുന്നത്.
മലയാള മനോരമ തന്നെയാണ് കേരളത്തിൽ കാലങ്ങളായി സർക്കുലേഷനിൽ മുന്നിൽ നിൽക്കുന്ന പത്രം. എന്നാൽ ഓൺലൈൻ പത്രങ്ങളുടെയും സോഷ്യൽ മീഡിയയുടെയും സ്വാധീനവും വർദ്ധിച്ചതോടെ മനോരമക്ക് പോലും സർക്കുലേഷനിൽ ഇടിവുണ്ടായി എന്ന ഞെട്ടിക്കുന്ന പുതിയ റിപ്പോർട്ട് പുറത്തുവരുന്നത്. മലയാളത്തിൽ പ്രചാരണത്തിൽ മുന്നിൽ നിൽക്കുന്ന മലയാള മനോരമയുടെയും മാതൃഭൂമിയുടെയും സർക്കുലേഷനിൽ വൻ ഇടിവുണ്ടായി എന്നാണ് പുറത്തുവന്ന ഓഡിറ്റ് ബ്യൂറോ ഓഫ് സർക്കുലേഷന്റെ പുതിയ റിപ്പോർട്ടിൽ പറയുന്നത്. അതേസമയം സിപിഎം അധികാരത്തിൽ എത്തിയതിന്റെ ബലത്തിൽ ദേശാഭിമാനി പത്രം സർക്കുലേഷനിൽ കുതിപ്പ് നടത്തി.
2017 ജനുവരി മുതൽ ജൂൺ വരെയുള്ള കാലയളവിലെ റിപ്പോർട്ട് പ്രകാരമാണ് മനോരമയുടെയും മാതൃഭൂമിയുടെയും സർക്കുലേഷനിൽ ഇടിവുണ്ടായത്. 2016 ജൂലൈ-മാർച്ച് കാലയളവിലെ സർക്കുലേഷന്റെ കണക്കുമായി തട്ടിച്ചു നോക്കുമ്പോഴാണ് പത്രങ്ങളുടെ സർക്കുലേഷനിൽ ഇടിവു സംഭവിച്ചത്. എബിസി റിപ്പോർട്ട് പ്രകാരം 2017 ജനുവരി മുതൽ ജൂൺ വരെയുള്ള കാലയളവിൽ മലയാള മനോരമക്ക് 52,531 കോപ്പികൾ കുറഞ്ഞപ്പോൾ മാതൃഭൂമിക്ക് 40,485 കോപ്പിയും ഇടിഞ്ഞു. അതേസമയം ഇക്കാലയളവിൽ ദേശാഭിമാനിക്ക് മാത്രം 1,85,640 കോപ്പിയുടെ വളർച്ചയുണ്ടായി. സിപിഎം അധികാരത്തിലേത്തിയതാണ് ദേശാഭിമാനിയുടെ വളർച്ചക്ക് സഹായകമായത്.
കണക്കുകൾ പ്രകാരം മലയാള മനോരമയുടെ പുതിയ സർക്കുലേഷൻ 2,388,886 കോപ്പികളാണ്. മുമ്പ് ഇത് 2,441,417 കോപ്പികളായിരുന്നു. മാതൃഭൂമിയുടേത് പുതിയ സർക്കുലേഷൻ 1,432,568 കോപ്പിയും മുമ്പ് 1,473,053 കോപ്പിയുമായിരുന്നു. വൻ കുതിപ്പാണ് ദേശാഭിമാനി സർക്കുലേഷന്റെ കാര്യത്തിൽ ഉണ്ടാക്കിയത്. പുതിയ കണക്കുകൾ പ്രകാരം ദേശാഭമാനിയുടെ കോപ്പികൾ 595,338 ആണ്. മുമ്പ് 409,698 കോപ്പുകളും.
അതേസമയം കോപ്പികളുടെ എണ്ണത്തിൽ ഇടിവുണ്ടെങ്കിലും മലയാള മനോരമ തന്നെയാണ് മലയാളത്തിലെ പത്രങ്ങളിൽ മുമ്പിൽ. യുഡിഎഫ് അനുകൂല നിലപാട് സ്വീകരിക്കുമ്പോൾ തന്നെ ഇടതുപക്ഷത്തെയും കോർത്തിണക്കി കൊണ്ടുപോകുന്നു എന്നത് തന്നെയാണ് അവരുടെ പ്രൊഫഷണലസിലസത്തിന്റെ തെളിവ്. അതുകൊണ്ട് തന്നെ മലയാള പത്രങ്ങളിൽ മനോരമയെ തോൽപ്പിക്കാൻ ആർക്കും സാധിക്കുന്നില്ലെന്നത് ഒരു വസ്തുകയാണ്.
ദേശീയ തലത്തിൽ നാല് ഹിന്ദി പത്രങ്ങൾക്കും ടൈംസ് ഓഫ് ഇന്ത്യക്കും ശേഷം ആറാം സ്ഥാനത്താണ് സർക്കുലേഷന്റെ കാര്യത്തിൽ മനോരമ ദിനപത്രം. ഒന്നാം സ്ഥാനത്ത് ഹിന്ദി പത്രമായ ദൈനിക് ജാഗരൺ ആണ്. 39 ലക്ഷത്തിലേറെ കോപ്പികളാണ് ദൈനിക് ജാഗരണ്‍ ഉള്ളത്. രണ്ടാം സ്ഥാനത്ത് 3,758,949 കോപ്പികളുമായി ദൈനിക് ഭാസ്ക്കറും മൂന്നാം സ്ഥാനത്ത് ഹിന്ദുസ്ഥാൻ പത്രവുമാണുള്ളത്. ടൈംസ് ഓഫ് ഇന്ത്യയുടെ സ്ഥാനം നാലാമതാണ്. 2,716,291 കോപ്പികളാണ് ടൈംസ് ഓഫ് ഇന്ത്യക്കുള്ളത്. മുൻ തവണത്തേക്കാൾ വലിയ ഇടിവ് തന്നെ ടൈംസ് ഓഫ് ഇന്ത്യക്ക് ഉണ്ടായിട്ടുണ്ട്. അമർ ഉജല പത്രം അഞ്ചാം സ്ഥാനത്തും തുടരുന്നു. ദേശീയ തലത്തിൽ മാതൃഭൂമിയുടെ സ്ഥാനം പത്താമതാണ്.
പത്രങ്ങളെ സംബന്ധിച്ചിടത്തോളം ഒട്ടും ആശാവഹമല്ലാത്ത റിപ്പോർട്ടാണ് എബിസി പുറത്തുവന്നത്. സർക്കുലേഷൻ വർദ്ധനവുണ്ടാകുമ്പോൾ വലിയ തോതിൽ പരസ്യം നൽകുന്ന പത്രങ്ങൾ ഇവിടുണ്ടായതിനെ കുറിച്ച് അധികമൊന്നും മിണ്ടുന്നില്ല. നേരത്തെ തെരഞ്ഞെടുപ്പ് വേളയിൽ അടക്കം യുഡിഎഫ് അനുകൂല നിലപാടാണ് സ്വീകരിക്കുന്നതെങ്കിലും മനോരമ പത്രത്തിന്റെ സ്വീകാര്യതയ്ക്ക് യാതൊരു ഇടിവും സംഭവിച്ചിരുന്നില്ല. എന്നാൽ അടുത്തിടെ പത്രത്തിന്റെ സർക്കുലേഷൻ ഇടിഞ്ഞത് സോഷ്യൽ മീഡിയ ആക്ടിവിസത്തിന്റെ കൂടി ഭാഗമായാണ്. കാര്യമായ തോതിൽ വാർത്തകൾ സൈബർ ഇടങ്ങളിൽ നിന്നും ലഭിക്കുമ്പോൾ പിന്നീട് പത്രമെന്തിന് എന്ന തോന്നൽ ശക്തമാണ് താനും.
അതേസമയം പ്രവാചക നിന്ദ അടക്കമുള്ള വിഷയങ്ങളിൽപെട്ട് വിവാദങ്ങളിൽ കുരുങ്ങിയ മാതൃഭൂമിക്ക് സർക്കുലേഷന്റെ കാര്യത്തിൽ കാര്യമായി മുന്നോട്ടു പോകാൻ സാധിച്ചിരുന്നില്ല. പത്രത്തെ ആകർഷകമാക്കുന്ന ഘടകങ്ങൾ നൽകുന്നതിലും മാതൃഭൂമി പിന്നിലാണ്. ഇടയ്ക്ക് ലേ ഔട്ടിന്റെ കാര്യത്തിൽ പരിഷ്ക്കരണം വരുത്തിയപ്പോൾ അതിനെ പരമ്പരാഗത വായനക്കാർ പോലും അംഗീകരിക്കാൻ തയ്യാറായില്ല. ഇപ്പോൾ വീണ്ടും മുഖം മിനുക്കി പത്രം രംഗത്തുണ്ട്. വീരേന്ദ്രകുമാർ ഇടതുപക്ഷത്തേക്ക് ചായുന്നതോടെ പത്രത്തിന്റെ രാഷ്ട്രീയ ചായ്വിലും മാറ്റം വന്നേക്കും.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- യാത്ര നിഷേധിച്ച് വിമാനക്കമ്പനി; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍