തൃശ്ശൂർ പൂരത്തിന്റെ അര നൂറ്റാണ്ടത്തെ വരുമാനം പങ്കുവെച്ചപ്പോൾ കൊച്ചിൻ ദേവസ്വം ബോർഡിന് അതൃപ്തി; പൂരം നടത്തിപ്പിൽ തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങൾ കോടികൾ കൊണ്ടുപോകുമ്പോൾ വടക്കുംനാഥന് തിരി കൊളുത്താനുള്ള എണ്ണക്ക് വകയില്ലെന്ന് പരാതി; വരുമാനം വീതം വെക്കുമ്പോൾ ഒരു പങ്ക് വടക്കുംനാഥനും വേണമെന്ന് കൊച്ചിൻ ദേവസ്വം ബോർഡ്; പരിഷ്കാരങ്ങൾ അംഗീകരിക്കാത്ത തിരുവമ്പാടി-പാറമേക്കാവ് ദേവസ്വങ്ങൾ തൃശ്ശൂർ പൂരം സ്തംഭിപ്പിക്കുമെന്ന ഭീഷണിയുമായി രംഗത്ത്
മറുനാടൻ മലയാളി ബ്യൂറോ
തൃശ്ശൂർ: ലോകത്തിന് മുമ്പിലുള്ള കേരളത്തിന്റെ അടയാളങ്ങളിൽ ഒന്നാണ് തൃശ്ശൂർ പൂരം. ലോകം മുഴുവൻ അത്ഭുതത്തോടെ നോക്കുന്ന പൂരത്തെ ചൊല്ലി അടുത്തകാലത്തായി വിവാദങ്ങൾ അനവധിയാണ്. പൂരത്തോട് അനുബന്ധിച്ച വെടിക്കൊട്ടിന് നിരോധനം കൊണ്ടുവരാനുള്ള നീക്കം മുതൽ തുടങ്ങിയ പ്രശ്നങ്ങൾ ഇപ്പോൾ എത്തി നിൽക്കുന്നത് പൂരത്തിന്റെ വരുമാനത്തെ ചൊല്ലിയാണ്. തിരുവമ്പാടി-പാറമ്മക്കാവ് ദേവസ്വങ്ങൽ കോടികൾ കൊയ്യുന്ന പൂരത്തിൽ കൊച്ചിൻ ദേവസ്വം ബോർഡിന് കാര്യമായി റോളൊന്നും ഇല്ലെന്ന നിലയിൽ കാര്യങ്ങൾ എത്തിയതാണ് വിവാദത്തിന് കാരണമായത്. വരുമാനം തുല്യമായി വീതിക്കണമെന്ന ആവശ്യവുമായി കൊച്ചിൻ ദേവസ്വം ബോർഡ് രംഗത്തെത്തി. ഇതോടെ ദേവസ്വങ്ങൾ തമ്മിിൽ ഇടയുകയും തൃശൂർ പൂരം പ്രതിസന്ധിയിൽ ആകുകയും ചെയ്തു.
അര നൂറ്റാണ്ടുകാലത്തെ പൂര വരുമാനം പങ്കുവച്ചതിൽ കൊച്ചിൻ ദേവസ്വം ബോർഡിന് അസംതൃപ്തി രേഖപ്പെടുത്തിയതോടെയാണ് വിവാദങ്ങള്ളുടെ തുടക്കം. വടക്കുംനാഥന്റെ തിരുമുറ്റം സ്വന്തമായുള്ള കൊച്ചിൻ ദേവസ്വം ബോർഡ് അസംതൃപ്തി രേഖപ്പെടുത്തി ചരിത്രത്തിന്റെ ഭാഗമായി. പൂരം നടത്തിപ്പിൽ തിരുവമ്പാടിയും പാറമേക്കാവും ദേവസ്വങ്ങൾ കോടികൾ പങ്കുവച്ചു കൊണ്ടുപോകുമ്പോഴും വടക്കുംനാഥന് തിരി കൊളുത്താനുള്ള എണ്ണക്ക് വക പോലം കൊച്ചിൻ ദേവസ്വം ബോർഡിന് ഇല്ലെന്നാണ് പരാതി. ക്ഷേത്ര നിത്യവൃത്തിക്കും കാശില്ല. ഇനി മുന്നോട്ടു പോകാനാവില്ലെന്നും കൊച്ചിൻ ദേവസ്വം ബോർഡ് വ്യക്തമാക്കി.
തൃശൂർ പൂരത്തിന്റെ കാണാക്കണക്കുകൾ പുറത്ത്
വിശ്വാസികളെയും പൂരപ്രേമികളെയും അമ്പരപ്പിച്ചുകൊണ്ട് തൃശൂർ പൂരത്തിന്റെ കാണാകണക്കുകൾ പുറത്ത്. തൃശൂർ പൂരത്തിന്റെ യഥാർത്ഥ ചെലവ് ഓരോ ദേവസ്വങ്ങൾക്കും ഏതാണ്ട് ഓരോ കോടി വീതം മാത്രം. എന്നാൽ പൂരം കാലത്തെ എക്സിബിഷൻ നടത്തിപ്പിൽ നിന്ന് മാത്രം വരുമാനം ഏകദേശം നാല് കോടി. അവശേഷിക്കുന്ന രണ്ട് കോടിയും തിരുവമ്പാടിയും പാറമേക്കാവും ദേവസ്വങ്ങൾ കാലങ്ങളായി പങ്കുവച്ചുകൊണ്ടുപോകുന്നു. വടക്കുംനാഥന് തിരി കൊളുത്തുന്ന കൊച്ചിൻ ദേവസ്വം ബോർഡ് കാലങ്ങളായി നോക്കുകുത്തിയായി. കൊച്ചിൻ ദേവസ്വം ബോർഡിന് ഔദാര്യമായി കിട്ടുന്നത് പുതുക്കാത്ത തറവാടക ഇനത്തിൽ പതിനെട്ടു ലക്ഷം രൂപ മാത്രം.
അര നൂറ്റാണ്ടുകാലത്തെ നിർബന്ധിത സഹനത്തിനുശേഷം ഇപ്പോൾ വടക്കുംനാഥന്റെ മണ്ണ് സ്വന്തമായുള്ള കൊച്ചിൻ ദേവസ്വം ബോർഡ് പ്രതിഷേധവുമായി രംഗത്ത്. കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് ഡോ. എം.കെ. സുദർശനൻ ഭക്തർക്കും പൂരപ്രേമികൾക്കും വേണ്ടി പൂരം നടത്തിപ്പിന്റെ കാണാകണക്കുകൾ പുറത്തുവിട്ടു. വസ്തുതകളെ ശാസ്ത്രീയമായി പരിശോധിച്ചുകൊണ്ട് ഭരണ പരിഷ്കാരങ്ങൾക്ക് ധീരമായി തുടക്കം കുറിച്ചുകൊണ്ട് ഡോ. എം.കെ. സുദർശനൻ. തൃശൂർ പൂരത്തിന്റെ ചരിത്രത്തിൽ ഇതാദ്യം.
തൃശൂർ പൂരത്തിന് പുത്തൻ ഭരണ പരിഷ്കാരവുമായി കൊച്ചിൻ ദേവസ്വം ബോർഡ്
കൊച്ചിൻ ദേവസ്വം ബോർഡ് മുന്നോട്ടുവയ്ക്കുന്ന ഭരണ പരിഷ്കാരം ഇങ്ങനെ. ഇനി മുതൽ തൃശൂർ പൂരം വരുമാനം മൂന്നിൽ ഒരു ഭാഗം വീതം ദേവസ്വങ്ങൾക്കായി പങ്കുവയ്ക്കുമ്പോൾ ഒരു ഭാഗം വടക്കുംനാഥനും നീക്കിവക്കണം. എക്സിബിഷനുവേണ്ടി ക്ഷേത്ര മൈതാനത്തിന്റെ തറ വാടക പുതുക്കി നിശ്ചയിക്കണം. കാലങ്ങളോളമായി ക്ഷേത്ര മൈതാനത്തിന്റെ തറ വാടക വാണിജ്യാടിസ്ഥാനത്തിൽ പുതുക്കിയിട്ട്. വാടക വാണിജ്യാടിസ്ഥാനത്തിൽ പുതുക്കുന്ന പക്ഷം തൃശൂർ പൂരം വരുമാനം ഏകദേശം ഇരട്ടിയാവും. യുനെസ്കോയുടെ പൈതൃക പട്ടികയിൽ സ്ഥാനം പിടിച്ച വടക്കുംനാഥൻ ക്ഷേത്രത്തിനും എക്സിബിഷൻ തുടങ്ങിയ അനുബന്ധ ഉത്സവങ്ങൾക്കും സർക്കാർ ആദായനികുതി അടക്കം എല്ലാ നികുതികളും സാരമായി ഇളവുചെയ്തു കൊടുത്തിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്.
ഇതിന്നിടെ കൊച്ചിൻ ദേവസ്വം ബോർഡ് അറിയാതെ ഈ വർഷത്തെ പൂരം നടത്തിപ്പിന്റെ ഭാഗമായി എക്സിബിഷൻ കമ്മറ്റി, പൂരം എക്സിബിഷൻ നിർമ്മിതിക്കും സ്റ്റാളുകൾക്കും വേണ്ടിയുള്ള ദർഘാസുകൾ പരസ്യം കൊടുത്തതിൽ ബോർഡ് പ്രതിഷേധം രേഖാമൂലം ഉന്നയിച്ചിട്ടുണ്ട്. എന്നാൽ കൊച്ചിൻ ദേവസ്വം ബോർഡ് മുന്നോട്ട് വച്ചിട്ടുള്ള നിർദ്ദേശങ്ങൾക്കും ഭരണ പരിഷ്കാരങ്ങൾക്കും പ്രതിഷേധങ്ങൾക്കും തിരുവമ്പാടി-പാറമേക്കാവ് ദേവസ്വങ്ങൾ മൗനം മറുപടിയാക്കുന്നു. അതിനിടെ മുൻ വർഷത്തെ പൂരം സംബന്ധിച്ച കണക്കുകൾ ഇനിയും ഓഡിറ്റ് ചെയ്ത് പ്രസിദ്ധീകരിച്ചിട്ടില്ലെന്നും അറിയാൻ കഴിഞ്ഞു.
തൃശൂർ പൂരം സ്തംഭിപ്പിക്കും, തിരുവമ്പാടി-പാറമേക്കാവ് ദേവസ്വങ്ങളുടെ ഭീഷണി
അതേസമയം തൃശൂർ പൂരം തിരുവമ്പാടി-പാറമേക്കാവ് ദേവസ്വങ്ങളും കൂടി സ്തംഭിപ്പിക്കുമെന്ന ഒരു ഭീഷണി ഉയർത്തിയതായും അറിയുന്നു. ഇത്തരമൊരു ഭീഷണിക്ക് ഇരു ദേവസ്വങ്ങൾക്കും ബലം കൊടുക്കുന്നത് തൃശൂരിന്റെ സ്വന്തം എംഎൽഎ.യും മന്ത്രിയുമായ വി എസ്. സുനിൽ കുമാർ ആണെന്ന ആരോപണവും ശക്തമാണ്. സുനിൽ കുമാറിന്റെ മണ്ഡലം കൂടിയായ തൃശൂരിലെ ചരിത്ര പ്രസിദ്ധമായ തൃശൂർ പൂരം സിപിഐ. ജില്ല നേതൃത്തത്തിന്റെ തീരുമാനമില്ലാതെ തന്റെ സ്വന്തം അക്കൗണ്ടിലേക്ക് മുതൽ കൂട്ടാനുള്ള ശ്രമവും സുനിലിന്റെ ഭാഗത്തുനിന്നുള്ളതായി ആരോപണമുണ്ട്. അതേസമയം തൃശൂരിലെ മറ്റൊരു സിപിഐ. എംഎൽഎ.യായ കെ. രാജൻ കൊച്ചിൻ ദേവസ്വം ബോർഡിന് ഒപ്പമാണെന്നും പറയപ്പെടുന്നു.
എന്നാൽ തിരുവമ്പാടി-പാറമേക്കാവ് ദേവസ്വങ്ങളുടെ ഭീഷണികൾക്ക് മുമ്പിൽ തങ്ങൾ മുട്ടു മടക്കില്ലെന്നുതന്നെയാണ് കൊച്ചിൻ ദേവസ്വം ബോർഡ് പറയുന്നത്. അത്തരമൊരു പ്രതിസന്ധി വരുന്ന പക്ഷം തൃശൂർ പൂരം കൊച്ചിൻ ദേവസ്വം ബോർഡ് ഏറ്റെടുത്തുകൊണ്ട് നടത്തും. ഇരു ദേവസ്വങ്ങൾക്കും മതിയായ പണം കൊച്ചിൻ ദേവസ്വം ബോർഡ് കൊടുത്തുകൊണ്ടുതന്നെ തൃശൂർ പൂരം കെങ്കേമമായി നടത്തുമെന്ന് പ്രസിഡന്റ് ഡോ. എം.കെ. സുദർശനൻ ഇതിനകം അറിയാൻ കഴിയുന്നത്.
സിപിഎം. കൊച്ചിൻ ദേവസ്വം ബോർഡിനൊപ്പം
ഇ.എം.എസ്. സർക്കാരിലും നായനാർ സർക്കാരിലും തനത് രാഷ്ട്രീയ ശൈലികൊണ്ട് ഇടം നേടിയ സഖാവ് എം.കെ. കൃഷ്ണന്റെ മകനാണ് ഇപ്പോഴത്തെ കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് ഡോ. എം.കെ. സുദർശനൻ. സ്വന്തം പ്രവർത്തന മേഖല വൈദ്യശാസ്ത്രമാണെങ്കിലും ഡോ. സുദർശനൻ സിപിഎമ്മിന്റെ സജീവ പ്രവർത്തകനാണ്. ഇപ്പോൾ സിപിഎം. മണ്ണുത്തി ഏരിയ കമ്മറ്റി അംഗവുമാണ്.
ഡോ. സുദർശന് പുറമേ സിപിഎം. എറണാകുളം ജില്ല സെക്രട്ടേറിയറ്റ് അംഗമായ കെ.എൻ. ഉണ്ണികൃഷ്ണനും സിപിഐ. നോമിനിയായ അഡ്വ. അരുൺ കുമാറും കൊച്ചിൻ ദേവസ്വം ബോർഡിന്റെ ഉറച്ച അംഗങ്ങളാണ്. അതുകൊണ്ടുതന്നെ ദേവസ്വം മന്ത്രി കടകംപിള്ളി സുരേന്ദ്രന്റെയും, ജില്ലയിലെ ശക്തനായ മന്ത്രി എ.സി. മൊയ്തിന്റെയും, സിപിഎം. തൃശൂർ ജില്ല സെക്രട്ടറി കെ. രാധാകൃഷ്ണന്റെയും പൂർണ്ണ പിന്തുണയും കൊച്ചിൻ ദേവസ്വം ബോർഡിനുണ്ട്. മാത്രമല്ല, തൃശൂരിന്റെ മുഴുവൻ വടക്കുംനാഥ ഭക്തരും പൂരപ്രേമികളും കൊച്ചിൻ ദേവസ്വം ബോർഡിന് ഒപ്പമാണെന്നും പറയപ്പെടുന്നു. ഒരു ന്യുനപക്ഷ കച്ചവട സമൂഹം മാത്രമേ തിരുവമ്പാടി-പാറമേക്കാവ് ദേവസ്വങ്ങളുടെ കൂടെയുള്ളൂ എന്നും വിശ്വസിക്കുന്നവരുണ്ട്.
ഓരോ വർഷവും തൃശൂർ പൂരം നടത്തിപ്പ് വകയിൽ കോടികൾ അനീതിപൂർവ്വകമായി തിരുവമ്പാടി-പാറമേക്കാവ് ദേവസ്വങ്ങൾ കൊണ്ടുപോകുന്നുണ്ടെങ്കിലും ഇരു ദേവസ്വങ്ങളും കട ബാധ്യതകളിൽ കുരുങ്ങിക്കിടക്കുന്നു. തിരുവമ്പാടി ദേവസ്വത്തിന് ഏകദേശം അമ്പത് കോടിയുടേയും പാറമേക്കാവ് ദേവസ്വത്തിന് നേരത്തെ ഏകദേശം പതിനഞ്ചു കോടിയുടെയും ബാധ്യതകൾ ഉള്ളതായി അറിയുന്നു. എന്നിരുന്നാലും പാറമേക്കാവ് കട ബാധ്യതകളിൽ പതുക്കെ തലയൂരിയതായി അറിയുന്നു. ക്ഷേത്ര മൈതാനത്തിന് ചുറ്റുമുള്ള ഏതാനും കച്ചവടക്കാർക്ക് വേണ്ടിയുള്ള ദീർഘവീക്ഷണമില്ലാത്ത നിർമ്മിതികളും പദ്ധതികളുമാണ് ഇരു ദേവസ്വങ്ങൾക്കും ഇത്രയധികം കട ബാധ്യതകൾ ഉണ്ടാക്കിയതെന്നും ആരോപണമുണ്ട്.
എന്തായാലും തൃശൂരിന്റെ വികാരത്തെയും തൃശൂർ പൂരത്തെയും തന്റെ സ്വന്തം അക്കൗണ്ടിലേക്ക് മുതൽ കൂട്ടുന്ന തൃശൂരിന്റെ സ്വന്തം മന്ത്രി അഡ്വ. വി എസ്. സുനിൽ കുമാർ തൃശൂർ പൂരത്തെ കൈവിടുമോ ഈ പ്രതിസന്ധിയിൽ എന്ന ചോദ്യമാണ് തൃശൂരിൽ മുഴങ്ങുന്നത്. ഇക്കുറിയും വെടിക്കെട്ട് കഴിഞ്ഞ പൂരപ്പിറ്റേന്ന് തിരുവമ്പാടിയുടേയും പാറമേക്കാവിന്റേയും ആനകൾ പതിവുപോലെ ഉപചാരം ചൊല്ലിപ്പിരിയുമെന്ന പ്രതീക്ഷയിൽ തന്നെയാണ് പൂരപ്രേമികൾ.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്