പുരയ്ക്ക് മേലേ ചാഞ്ഞാലും ജയരാജൻ ജയരാജൻ തന്നെ! വേദിയിൽ തന്നേക്കാൾ കയ്യടി കിട്ടിയാലും തൽക്കാലം പിണറായി മൈൻഡ് ചെയ്യില്ല; സ്വയം മഹത്വവൽകരിച്ചെന്ന ആരോപണം ഉന്നയിച്ചവർക്കും ആൾബലമുള്ള നേതാവിനെ തൊടാൻ മടി; സംസ്ഥാന സമിതിയുടെ നടപടി അനവസരത്തിലെന്ന് പറഞ്ഞ് ജില്ലാ സമ്മേളന പ്രതിനിധികൾ ഒറ്റക്കെട്ടായി; കണ്ണൂർ ജില്ലാ സെക്രട്ടറി കസേര ഒരിക്കൽ കൂടി കതിരൂരെ സമര സഖാവിന് തന്നെ ലഭിച്ചേക്കും
മറുനാടൻ മലയാളി ബ്യൂറോ
കണ്ണൂർ: വ്യക്തിപൂജാ വിവാദത്തിൽ ഒന്നുലഞ്ഞെങ്കിലും, പി.ജയരാജനെ പോലെ കണ്ണൂരിൽ മറ്റൊരുജനകീയമുഖമില്ലെന്ന തിരിച്ചറിവിലാണ് സിപിഎം. ജില്ലാ സമ്മേളനത്തിലും പ്രതിനിധികളുടെ കലവറയില്ലാത്ത പിന്തുണയാണ് ജയരാജനെ തേടിയെത്തിയത്.
വ്യക്തിപൂജ വിവാദത്തിലാകട്ടെ ജയരാജനെ വിമർശിക്കുന്നതിന് പകരം സംസ്ഥാനനേതൃത്വത്തിന് നേരേയാണ് പ്രതിനിധികൾ തിരിഞ്ഞത്. സംസ്ഥാന സമിതിയുടെ നടപടി അനവസരത്തിലായിരുന്നുവെന്നു കൂത്തുപറമ്പ്, മട്ടന്നൂർ മേഖലയിൽ നിന്നുള്ള പ്രതിനിധികൾ ഉന്നയിച്ചു. ഗ്രൂപ്പ് ചർച്ചയ്ക്കു ശേഷം നടന്ന പൊതുചർച്ചയിൽ പങ്കെടുത്തു സംസാരിച്ച നാലു പ്രതിനിധികളാണ് വിഷയം ഉയർത്തിയത്.
സമ്മേളനങ്ങൾ നടക്കുന്ന സമയത്ത് ഇത്തരമൊരു നടപടി അനാവശ്യമായി പോയില്ലേയെന്ന് പ്രതിനിധികൾ ഉന്നയിച്ചു. ലോക്കൽ സമ്മേളനങ്ങൾ പൂർത്തിയാക്കി പാർട്ടി ഏരിയ സമ്മേളനങ്ങളിലേക്കു കടക്കുന്ന ഘട്ടത്തിലാണു ജില്ലാ സെക്രട്ടറിക്കെതിരെ സംസ്ഥാന സമിതി അച്ചടക്കനടപടിയുടെ സ്വഭാവമുള്ള വിലയിരുത്തൽ നടത്തുന്നത്. സംസ്ഥാന സമിതിയുടെ വിമർശനം എല്ലാ പാർട്ടി ഘടകങ്ങളിലും റിപ്പോർട്ടും ചെയ്തു. എന്നാൽ ജില്ലാ സെക്രട്ടറിയുടെ അറിവോടെയല്ലാതെ നടന്ന കാര്യങ്ങളിലാണ് അദ്ദേഹത്തെ കുറ്റപ്പെടുത്തിയത്. സംസ്ഥാനസമിതി തീരുമാനത്തിന്റെ വാർത്തകൾ പുറത്തുവന്നതിലും പ്രതിനിധികൾ അതൃപ്തി രേഖപ്പെടുത്തി. പി.ജയരാജൻ സ്വയം മഹത്വവൽകരിക്കാൻ ശ്രമിക്കുന്നെന്നു നവംബർ 11നു ചേർന്ന സംസ്ഥാന സമിതിയാണു വിമർശനമുന്നയിച്ചത്.
താൻ ചെയ്യുന്നതെല്ലാം പാർട്ടിക്ക് വേണ്ടിയാണെന്ന് കരുതിയിരിക്കുമ്പോഴാണ് അപ്രതീക്ഷിതമായി അദ്ദേഹത്തിൻ പിന്നിൽ നിന്നും കുത്തേൽക്കുന്നത്. ജയരാജൻ സ്വയം മഹത്വവൽക്കരിക്കുകയാണെന്ന പാർട്ടിയുടെ കണ്ടെത്തലിൽ അദ്ദേഹം അടിമുടി തളർന്ന് പോയിരുന്നു. താൻ എന്നും പാർട്ടിക്ക് വിധേയനായിരിക്കുമെന്നും തന്റെ പേരിൽ സംഗീത ആൽബം ഇറക്കിയതിൽ തനിക്ക് പങ്കില്ലെന്ന് അദ്ദേഹം പരസ്യമായി വിശദീകരിക്കുകയും ചെയ്തു.കണ്ണൂരിൽ മറ്റൊരു നേതാക്കൾക്കും ഇല്ലാത്ത വിധത്തിൽ അടിത്തട്ടിൽ പ്രവർത്തകർക്കിടയിൽ ബന്ധമുണ്ട് പി ജയരാജന്. ഈ ബന്ധം ഒരു സുപ്രഭാതത്തിൽ അദ്ദേഹം ഉണ്ടാക്കിയെടുത്തതല്ല. അധ്വാനം കൊണ്ട് തന്നെ ഉണ്ടാക്കിയതാണ്. എന്തായാലും ഈ ജനകീയ ബന്ധം തന്നെയാണ് ജയരാജന്റെ ബലമെന്ന് പാർട്ടി ജില്ലാ സമ്മേളനം തെളിയിക്കുന്നു.
സ്വയം മഹത്വവല്ക്കരിക്കുന്നതിനായി ജയരാജൻ ജീവിതരേഖയും നൃത്തശിൽപ്പവും തയ്യാറാക്കിയെന്നും പാർട്ടിക്ക് അതീതനായി വളരാനുള്ള ജയരാജന്റെ നീക്കം അനുവദിക്കാനാകില്ലെന്നും സംസ്ഥാന കമ്മിറ്റി വിലയിരുത്തിയത് ശരിക്കും പാർട്ടി അണികളെയും ഞെട്ടിച്ചിരുന്നു. ജയരാജനെ പാർട്ടിയിൽ വളരാൻ വിടില്ലെന്ന കൃത്യമായ സൂചനയായായിരുന്നു പാർട്ടിയുടെ നടപടി. പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ,ഇ.പി.ജയരാജൻ, പി.കെ.ശ്രീമതി എന്നീ കണ്ണൂർ നേതാക്കളെല്ലാം ജയരാജന്റെ ജനകീയവളർച്ചയിൽ മുറുമുറുപ്പുണ്ടായിരുന്നു.
സിപിഎമ്മിനെ നിയന്ത്രിക്കുന്ന കണ്ണൂർ ലോബിയിൽ സുപ്രധാനിയായ നേതാവാണ് പി.ജയരാജൻ. മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമൊപ്പം നിർണായക സ്വാധീനമാണ് കണ്ണൂരിലെ പാർട്ടി സംവിധാനത്തിൽ അദ്ദേഹത്തിനുള്ളത്. മുഖ്യമന്ത്രിയുടെ അടുപ്പക്കാരനായി അറിയപ്പെടുന്ന നേതാവാണ് പി ജയരാജൻ. അതുകൊണ്ട് തന്നെ അദ്ദേഹത്തിനെതിരായ നീക്കത്തിലൂടെ പാർട്ടിയിൽ ചേരിപ്പോര് നിലനിൽക്കുന്നു എന്ന കൃത്യമായ സൂചനയാണ് പുറത്തുവന്നത്.ജയരാജന്റെ വളർച്ചയെ തടുക്കേണ്ടത് കണ്ണൂരിലെ മറ്റുനേതാക്കളുടെ രഹസ്യ അജണ്ടയാണെങ്കിലും ജയരാജന് പകരം വയ്ക്കാൻ മറ്റൊരു മുഖം വേറെയില്ലെന്ന് തിരിച്ചറിവും അവർക്കുണ്ട്. ഈ സാഹചര്യമാണ് ജയരാജന് അനുകൂലമായത്.
തന്നെ കൊല്ലാൻ ശ്രമിച്ചവർക്ക് മാപ്പ് നൽകി സിപിഎമ്മിലേക്ക് കൈപിടിച്ചു കൊണ്ടുവരികയും മതവിശ്വാസികളെ പാർട്ടിക്കൊപ്പം നിർത്താൻ ന്യൂനപക്ഷസമ്മേളനവും ശ്രീകൃഷ്ണജയന്തിയും സംഘടിപ്പിച്ച പി.ജയരാജൻ പാർട്ടിയുടെ നടപ്പ് രീതികളിൽ വിപ്ലവകരമായ പരിഷ്കാരങ്ങൾ കൊണ്ടു വന്ന ആളാണ്. കണ്ണൂരിലെ സിപിഎം. പരിപാടികളിൽ അടുത്തകാലത്തായി പി.ജയരാജനായിരുന്നു താരം. മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന ചടങ്ങിൽ അദ്ദേഹത്തെക്കാളും കൈയടി ജയരാജന് കിട്ടാറുണ്ട്. ഇതാണ് പാർട്ടിക്കതീതനാവാൻ അദ്ദേഹം ശ്രമിക്കുന്നുവെന്ന വിലയിരുത്തൽ സിപിഎമ്മിനുണ്ടാകാൻ കാരണം.
ഇതിനൊപ്പം തലശ്ശേരി ടൗൺ ലോക്കൽ സമ്മേളനത്തിൽ മത്സരമുണ്ടായപ്പോൾ അതിനെ എതിർത്ത് സമ്മേളനംതന്നെ പിരിച്ചുവിട്ട ജയരാജന്റെ നടപടിയും പരാതിക്കിടയാക്കി. ലോക്കൽസമ്മേളനത്തിൽ കമ്മിറ്റിയംഗങ്ങളുടെ പാനൽ വെച്ചപ്പോൾ മൂന്നു പ്രതിനിധികൾ മത്സരിക്കാൻ തയ്യാറായി. പി.ജയരാജന്റെ സാന്നിധ്യത്തിലായിരുന്നു സമ്മേളനം. മത്സരം വിഭാഗീയതയാണെന്ന നിലപാടാണ് ജയരാജൻ സ്വീകരിച്ചത്. എന്നാൽ, മത്സരത്തിൽനിന്ന് പിന്മാറാൻ പ്രതിനിധികളും തയ്യാറായില്ല. ഇതോടെയാണ് സമ്മേളനം നിർത്തിവെച്ചത്. ഇതിനിടയിലെ ബഹളത്തിൽ 'നിങ്ങൾ സംസ്ഥാന കമ്മിറ്റിയിലെത്തിയത് മത്സരിച്ചിട്ടായിരുന്നല്ലോ' എന്ന് ചില പ്രതിനിധികൾ ജയരാജനോട് ചോദിക്കുകയും ചെയ്തിരുന്നു. മുടങ്ങിയ സമ്മേളനം വീണ്ടും നടത്താൻ കഴിയാത്തതും സംസ്ഥാന നേതൃത്വത്തിന്റെ വിമർശത്തിനിടയാക്കി.
മറ്റ്ുപാർട്ടിനേതാക്കൾക്കും ഉപരിയായി പി.ജയരാജന് ജനകീയത കൂടിയതാണ് വിമർശത്തിന് അടിസ്ഥാനകാരണമായത്. ഇത് ബോധപൂർവം ഉണ്ടാക്കിയെടുക്കുന്നതാണെന്നാണ് സെക്രട്ടേറിയറ്റ് വിലയിരുത്തിയത്. പൊതുസമ്മേളനങ്ങളിൽ ജയരാജന് പ്രത്യേകമായി കൈയടി കിട്ടുന്നു. സ്വന്തം വ്യക്തിപ്രഭാവം വളർത്താൻ സാമൂഹികമാധ്യമങ്ങളടക്കം ഉപയോഗപ്പെടുത്തുന്നു. ഇതൊക്കെയാണ് ജയരാജനെതിരെ ഉയർന്ന വിമർശനങ്ങൾ. അടുത്തിടെ പുറത്തിറങ്ങിയ സംഗീത ആൽബം വരെ ഇതിനു തെളിവായി മാറി.
കണ്ണൂരിലെ നേതാക്കളിൽനിന്നുതന്നെയാണ് വിമർശമുണ്ടായതെന്നതും ശ്രദ്ധേയമാണ്. ഇതിനെ തടയാൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ തയ്യാറായതുമില്ല. പരാതി പരിശോധിക്കണമെന്ന നിലപാടാണ് കോടിയേരിയും സ്വീകരിച്ചത്.പാർട്ടിയുടെ കരുത്തും കരുത്തരുടെ നിരയും കണ്ണൂരിലാണ്. ജില്ലാ നേതൃത്വത്തിന്റെ പല പരിപാടികളിലും കേന്ദ്രകമ്മിറ്റിയംഗം ഇ.പി.ജയരാജന്റെ അസാന്നിധ്യം ഇപ്പോൾതന്നെ പ്രകടമാണ്. ഐ.ആർ.പി.സി.യിലൂടെയുള്ള സാന്ത്വനപ്രവർത്തനവും എതിരാളികളുടെ തട്ടകത്തിൽ വിള്ളലുണ്ടാക്കി പാർട്ടിയിലേക്ക് ആളെക്കൂട്ടിയതുമെല്ലാം പി.ജയരാജന്റെ മിടുക്കാണ്. പക്ഷേ, അതൊക്കെ ഒറ്റയാൾപോരാട്ടത്തിന്റെ വിജയമാക്കി മാറ്റുന്നുവെന്ന ആക്ഷേപമാണ് അദ്ദേഹത്തിനെതിരെ ഉയർന്നത്.
ഏതായാലും ആരോപണങ്ങളുടെ പേരിൽ പി.ജയരാജനെ മാറ്റി നിർത്താൻ പാർട്ടി തയ്യാറാവില്ല. കാരണം അതുമറ്റൊരു പൊട്ടിത്തറിയിലേക്ക് നയിച്ചേക്കാം എന്ന സാഹചര്യമുണ്ട്. ജയരാജന് താൽപര്യമില്ലെന്ന് വന്നാൽ മാത്രമേ മറ്റൊരാളേ ആ സ്ഥാനത്തേക്ക് പരിഗണിക്കാൻ സാധ്യതയുള്ളു.അണികൾക്കും, പ്രാദേശിക നേതൃത്വത്തിനും ജയരാജന്റെ പ്രവർത്തനങ്ങളിൽ പൂർണതൃപ്തിയാണ് താനും. അതുകൊണ്ട് ജയരാജന് പകരം കണ്ണൂരിൽ മറ്റൊരു പേര് സെക്രട്ടറി സ്ഥാനത്തേക്കില്ല.
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍