കേസുണ്ടെങ്കിൽ എന്റെ മകൻ എങ്ങനെ ദുബായിൽ പോകും? ബിനോയ് നിയമവിരുദ്ധമായി പ്രവർത്തിച്ചിട്ടുണ്ടെങ്കിൽ ദുബായ് നിയമപ്രകാരം നടപടി എടുക്കട്ടെ; മകന് വേണ്ടി അച്ഛൻ നടത്തിയ വെല്ലുവിളി വെറുതേയായപ്പോൾ വെട്ടിലായി സിപിഎമ്മും; ക്ലീൻചിറ്റ് സർട്ടിഫിക്കറ്റ് ചൂണ്ടിക്കാട്ടി സൈബർ ലോകത്ത് ന്യായീകരണം നിരത്തിയ പോരാളികൾക്കും മിണ്ടാട്ടംമുട്ടി
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ബിനോയി കോടിയേരിക്കെതിരെ ദുബായിൽ യാതൊരു കേസും ഇല്ലെന്നും ഉണ്ടെങ്കിൽ അവിടുത്തെ നിയമപ്രകാരം കേസെടുക്കേണ്ടതുണ്ടെന്നും വെല്ലുവിളി നടത്തിയ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് കനത്ത പ്രഹരമായി ബിനോയിക്ക് യാത്രാവിലക്ക് ഏർപ്പെടുത്തിയ നടപടി. മാധ്യമങ്ങൾക്ക് മുമ്പിൽ പരസ്യമായി വെല്ലുവിളി നടത്തിയ പാർട്ടി സെക്രട്ടറിയുടെ വാക്കുകൾക്കേറ്റ കനത്ത പ്രഹരമായി ഇത്. ഇതോടെ വിഷയം രാഷ്ട്രീയമായി സിപിഎമ്മിനും തിരിച്ചടിയായി. പാർട്ടി സെക്രട്ടറിയുടെ മകന് വേണ്ടി സൈബർ ലോകത്ത് ന്യായീകരണം നടത്തിയ സിപിഎം അണികൾക്കും ഈ വിഷയത്തിൽ അവിശ്വാസം ഉടലെടുക്കുന്ന ഘട്ടമായി മാറി.
ബിനോയ് കോടിയേരിക്കെതിരെ ദുബായിൽ ഒരുനടപടിയും ഉണ്ടാകില്ലെന്ന ആത്മവിശ്വാസം കൊണ്ടു കൂടിയാണ് ബിനോയി ദുബായിലേക്ക് യാത്ര തിരിച്ചതും കോടിയേരി വെല്ലുവിളി നടത്തിയതും. ദുബായിൽ വെച്ച് വിഷയം ഒത്തു തീർപ്പാക്കാം എന്നതായിരുന്നു ആത്മവിശ്വാസം. എന്നാൽ, ആ ആത്മവിശ്വാസം തെറ്റായിപ്പോയി. ബിനോയി ദുബായിലുള്ള അവസരം നോക്കി സിവിൽ കേസ് നൽകുകയും ഈ സിവിൽ കേസിൽ യാത്രാവിലക്ക് വരുകയും ചെയ്തതോടെ കാര്യങ്ങൾ കൈവിട്ടു.
കേസുകൾ ഉണ്ടായിട്ടും സാങ്കേതികത്തം ചൂണ്ടിക്കാട്ടി ഇല്ലായെന്ന് വാദിച്ചതാണ് ബിനോയിക്ക് തിരിച്ചടിയായത്. ദുബായിൽ നടന്ന സംഭവമായതിനാൽ പരാതിക്കാരനായ അറബി ദുബായിൽ പോയി പരാതി നൽകട്ടെ എന്നായിരുന്നു കോടിയേരി തൃശൂരിൽ വാർത്താസമ്മേളനത്തിൽ വെല്ലുവിളിച്ചത്. പണം തട്ടിപ്പ് വിവാദത്തിനിടെ കൊടുമ്പിരി കൊള്ളുമ്പോഴാണ് ബിനോയ് കോടിയേരി ദുബായിൽ എത്തിയത്. ബിനോയ് നിയമവിരുദ്ധമായി പ്രവർത്തിച്ചിട്ടുണ്ടെങ്കിൽ ദുബായ് നിയമപ്രകാരം നടപടി എടുക്കട്ടെയെന്ന് എന്ന വെല്ലുവിളിക്കൊപ്പം പരാതിയുമായി രംഗത്തെത്തിയ അറബിയെ പരിഹസിക്കുകയും ചെയത്ിരുന്നു. പരാതി നൽകിയ അറബി, ഇന്ത്യയിൽ വന്ന് ബുദ്ധിമുട്ടേണ്ട കാര്യമില്ലെന്നായിരുന്നു കോടിയേരിയുടെ വാദം.
വിഷയത്തിൽ ബിനോയിക്കെതിരെ കേസില്ലെന്ന വാദം ചൂണ്ടിക്കാട്ടി കോടിയേരി ബാലകൃഷ്ണൻ പാർട്ടിയെയും വിഷയത്തിൽ ഒപ്പം നിർത്തിയിരുന്നു. രണ്ട് കക്ഷികൾ തമ്മിലുള്ള കാര്യം സിപിഎമ്മിനെ അടിക്കാനുള്ള വടിയാക്കിയതിന് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്നായിരുന്നു പാർട്ടി വാദം. വിദേശത്ത് നടന്ന സാമ്പത്തിക ഇടപാടിൽ സംസ്ഥാന സർക്കാരിനോ പാർട്ടിക്കോ ഒന്നും ചെയ്യാനില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ അറിയിച്ചു. ബിനോയ് കോടിയേരി ദുബായിൽ നൽകിയ ചെക്ക് മടങ്ങിയെങ്കിലും പിഴയടച്ച് കേസ് തീർപ്പാക്കിയിട്ടുണ്ട്. നിലവിൽ ബിനോയ്ക്കെതിരെ കേസോ പരാതിയോ ഇല്ലെന്നും സിപി.എം പറയുന്നു. എന്നാൽ, ഈ വാദങ്ങളും പൊളിക്കുന്ന വിധത്തിലാണ് പിന്നീട് കാര്യങ്ങൾ വന്നത്.
ബിനോയിയെ ദുബായിൽ തടഞ്ഞെന്ന വാർത്ത പുറത്തുവന്നതോടെ ഇതുവരെ പ്രതിരോധിച്ചിരുന്ന സിപിഎം സൈബർ പോരാളികളും പിൻവാങ്ങി. കേസിലെ ക്ലീൻചിറ്റ് ചൂണ്ടിക്കാട്ടി ദേശാഭിമാനി റസിഡന്റ് എഡിറ്റർ പി എം മനോജിന്റെ നേതൃത്വത്തിലായിരുന്നു പാർട്ടി സെക്രട്ടറിയെ രക്ഷിക്കാൻ ഇവർ രംഗത്തുവന്നത്. സൈബർ ലോകത്ത് വാർത്ത പുറത്തുവിട്ട മാധ്യമങ്ങളെ അധിക്ഷേപിച്ചും തെറ്റായ കാര്യങ്ങൾ പ്രചരിപ്പിച്ചുമാണ് പിടിച്ചു നിന്നത്. എന്നാൽ, ആദ്യം പറഞ്ഞ ന്യായീകരണങ്ങൾ തിരുത്തിപ്പറയേണ്ട സാഹചര്യം ഉണ്ടായതോടെ ഈ വിഷയത്തിൽ സൈബർ ലോകത്ത് മിണ്ടാട്ടം മുട്ടി. ഇതോടെ പലരും ഇപ്പോൾ ബിനോയിയെ ന്യായീകരിക്കാൻ രംഗത്തില്ല.
ബിനോയ് കോടിയേരിക്കെതിരെ ദുബായിൽ ചെക്ക് മടങ്ങിയതിനു കേസുണ്ടായിരുന്നു. ജാസ് ടൂറിസം കമ്പനി ഉടമയ്ക്ക് ഇപ്പോഴും ബിനോയ് പണം നൽകാനുണ്ട്. അത് 30 ലക്ഷം ദിർഹമാണോ പത്തുലക്ഷം ദിർഹമാണോ എന്നതിൽ ആയിരുന്നു വ്യക്തത. ഔഡി കാർ വാങ്ങാനും ബിസിനസ് ആവശ്യങ്ങൾക്കുമായാണ് ബിനോയ് ജാസ് ടൂറിസം കമ്പനിയിൽ നിന്ന് അന്ന് മാനേജിങ് ഡയറക്ടറായിരുന്ന രാഖുൽ കൃഷ്ണ വഴി പണം കടം വാങ്ങിയത്. 2016 ജൂൺ ഒന്നിനു മുൻപ് തിരിച്ചുനൽകുമെന്നായിരുന്നു ഉറപ്പെങ്കിലും ആദ്യം കാർ വായ്പ കുടിശിക വരുത്തി.
വായ്പ തിരിച്ചടച്ചതുമില്ല. ബിനോയ് നൽകിയ 30 ലക്ഷം ദിർഹത്തിന്റെ ചെക്കും മടങ്ങി. ഈ കുടിശികയും പലിശയും കോടതിച്ചെലവും ചേർത്ത് 13 കോടി നൽകണമെന്നാണ് കമ്പനി ഉടമയുടെ ആവശ്യം. എന്നാൽ നിലവിൽ കേസൊന്നുമില്ലെന്നതിന് കോടതി, പൊലീസ് േരഖകൾ ഹാജരാക്കിയാണ് ബിനോയ് ആരോപണങ്ങളെ നേരിടുന്നത്. വാങ്ങിയ 30ലക്ഷം ദിർഹത്തിൽ 20 ലക്ഷം തിരികെ പണമായി നൽകിയെങ്കിലും ഈടായി നൽകിയ ചെക്കുകൾ രാഖുലിന്റെ പക്കൽ നിന്ന് തിരികെ വാങ്ങിയില്ലെന്നുമാണ് ബിനോയിയുടെ ന്യായം.
പ്രോസിക്യൂട്ടറുടെ പക്കൽ വരെ എത്തിയ കേസ് 60,000 ദിർഹം പിഴയടച്ചപ്പോൾ ഒഴിവാകുകയും ചെയ്തു. ജാസ് ടൂറിസം ഉടമയ്ക്ക് ഇപ്പോഴും പണം കിട്ടാൻ ബാക്കിയുണ്ട്. രാഖുൽ കൃഷ്ണയ്ക്ക് ബിനോയ് നൽകിയെന്ന പറയുന്ന 20 ലക്ഷം ദിർഹം ജാസ് ടൂറിസത്തിന്റെ മാനേജിങ് ഡയറക്ടർ അബ്ദുല്ല അൽ മർസൂഖിക്ക് ലഭിച്ചിട്ടില്ലെന്നത് അദ്ദേഹത്തിന്റെ പരാതിയിൽ നിന്ന് വ്യക്തം. കോടതിച്ചെലവ് അടക്കം 13 കോടി വേണമെന്നാണ് ഇദ്ദേഹത്തിന്റെ ആവശ്യം. ഇക്കാര്യത്തിൽ വ്യക്തത വരുത്താൻ രാഖുൽ കൃഷ്ണയ്ക്കും ബാധ്യതയുണ്ട്.
ഇപ്പോഴത്തെ നിലയിൽ സാമ്പത്തികതട്ടിപ്പുകേസിൽ കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരിക്ക് ദുബായിൽ യാത്രാവിലക്കേർപ്പുെുത്തിയതോടെ കാര്യങ്ങൾ കൂടുതൽ കുരുക്കാകും. പാസ്പോർട്ട് പിടിച്ചെടുത്തതിനാൽ യാത്രാ വിലക്കുണ്ട്. പാസ്പോർട്ട് തിരിച്ചു കിട്ടാൻ വേണ്ടിയുള്ള ശ്രമങ്ങളാണ് ബിനോയി ഇപ്പോൾ നടക്കുന്നത്.
ബിനോയ് കോടിയേരിക്കെതിരെ സാമ്പത്തിക ക്രമക്കേടാരോപിച്ച യുഎഇ പൗരൻ ഇസ്മയിൽ അബ്ദുല്ല അൽ മർസൂഖി ഇന്ന് തിരുവനന്തപുരത്ത് നടത്താൻ നിശ്ചയിച്ചിരുന്ന വാർത്താസമ്മേളനം ഇന്നലെ മാറ്റിവച്ചിരുന്നു. ബിനോയ്ക്കൊപ്പം ആരോപണം നേരിട്ട ശ്രീജിത്ത് വിജയനെക്കുറിച്ച് പരാമർശങ്ങൾ പാടില്ലെന്ന കോടതി ഉത്തരവിന്റെ പേരിലാണ് ഈ തീരുമാനം പുറത്തുവന്നത്. മാധ്യമങ്ങളെ കാണുന്നത് മാറ്റിവച്ചെങ്കിലും മർസൂഖി ഇന്ത്യയിൽത്തന്നെ തുടരുന്നുണ്ട്. സിപിഎം സംസ്ഥാന സെക്രട്ടറിയുടെ മകനായ ബിനോയ് കോടിയേരി 13ഉം ശ്രീജിത്ത് 11 കോടിയും നല്‍കാനുണ്ടെന്നാണ് പരാതിക്കാരനായ ജാസ് ടൂറിസം കമ്പനിയുടെ ആരോപണം.
Stories you may Like
- ഒക്ടോബറിലെ നഷ്ടം കോടിയേരി; പ്രിയ സഖാവിനെ കേരളം ഓർക്കുമ്പോൾ
- 'വിനോദിനീസ് കോടിയേരി ഫാമിലി കലക്ടീവ്' തയ്യാറെടുക്കുമ്പോൾ
- പ്രീജിത് രാജിന്റെ 'കോടിയേരി ഒരു ജീവചരിത്രം' പറയുന്നത് സഖാവിന്റെ രാഷ്ട്രീയ പോരാട്ടക്കഥ
- സിപിഎമ്മിന്റെ താത്വിക-രാഷ്ട്രീയ പ്രചരണോപാധി മുന്നിലെ മാറ്റം അറിയാതെ പോകുമ്പോൾ
- അത്താണിയിലെ ഗുണ്ടാപ്പകയുടെ കഥ
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
- ഇസ്രയേൽ ചരക്കുകപ്പലിലെ പതിനാറ് ഇന്ത്യൻ ജീവനക്കാർക്കും മടങ്ങാൻ അനുമതി നൽകിയെന്ന് ഇറാൻ സ്ഥാനപതി; അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേത്; ഇറാൻ കമാൻഡോകൾ പെരുമാറിയത് നല്ല രീതിയിലെന്ന് ആൻ ടെസാ ജോസഫ്
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- വഖഫ് ബോർഡുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസ്; എഎപി എം എൽ എ അമാനത്തുള്ള ഖാൻ ഇഡിയുടെ അറസ്റ്റിൽ; കെജ്രിവാളിന് എതിരെ മൊഴി നൽകാൻ വിസമ്മതിച്ചതിനാണ് തന്നെ അറസ്റ്റ് ചെയ്തതെന്ന് അമാനത്തുള്ള ഖാൻ
- കേരള സർക്കാറിനേക്കാൾ ഭേദം കേന്ദ്രം; ഇന്ത്യാ മുന്നണിയുടെ പ്രകടനം ശരാശരി; കേരളം പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നത് രാഹുൽ ഗാന്ധിയെ; മോദിക്കും പിന്തുണയേറുന്നു; അഴിമതിയും വിലക്കയറ്റവും വർഗീയതയും മുഖ്യവിഷയം; മറുനാടൻ സർവേയിലെ കണ്ടെത്തലുകൾ ഇങ്ങനെ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍