എല്ലാവർക്കും ലഭ്യമാവുന്ന ജീവിത സാഹചര്യം മാത്രമേ ഒരു കമ്യൂണിസ്റ്റ് കാരനും കുടുംബവും ആഗ്രഹിക്കാവൂ; അവകാശപ്പെട്ട സ്വത്തുക്കൾ സഹോദരങ്ങൾക്ക് വീതിച്ചു നൽകി സ്വയം മാതൃകയായി; ഉറക്കം പാർട്ടി ഓഫിസിൽ; ചെരിപ്പു പോലും ധരിക്കാതെയുള്ള ലളിത ജീവിതം; പാർട്ടി പ്രവർത്തനത്തിനിടെ വിവാഹം പോലും മറന്നു പോയ സഖാവ് ഭാസ്ക്കരൻ: എ.കെ. ജി. പിറന്ന ഗ്രാമത്തിൽ നിന്നും ഇതാ ഒരു മാതൃകാ കമ്യൂണിസ്റ്റ്
രഞ്ജിത് ബാബു
കണ്ണൂർ: എ.കെ. ജി. പിറന്ന ഗ്രാമത്തിൽ ഇതാ ഒരു മാതൃകാ കമ്യൂണിസ്റ്റ്. രാഷ്ട്രീയ ഭേദമെന്യേ ജനങ്ങൾ ഭാസ്ക്കരേട്ടനെന്നും മറ്റുള്ളവർ സഖാവ് ഭാസ്ക്കരനെന്നും വിളിക്കുന്ന പി.വി. ഭാസ്ക്കരൻ. തികഞ്ഞ കമ്യൂണിസ്റ്റ് ശൈലിയിൽ ജീവിക്കുന്ന രാഷ്ട്രീയ പ്രവർത്തകനാണ്. എന്നാൽ ഭാസ്ക്കരേട്ടനെപ്പോലെ ജീവിക്കാൻ ഇന്ന് എത്ര പേർക്ക് കഴിയും?. പാർട്ടി ഓഫീസിൽ ഉറക്കം. നാടൻ ഹോട്ടലിൽ ഭക്ഷണം. ചെരിപ്പു പോലും ധരിക്കാതെയുള്ള ലളിത ജീവിതം. പാർട്ടി പ്രവർത്തനത്തിനിടെ വിവാഹം പോലും മറന്നു പോയ സഖാവ്. 66 കാരനായ ഭാസ്ക്കരേട്ടന്റെ ജീവിത കഥ ഇങ്ങിനെ. 1969 ൽ പെരളശ്ശേരി ഹൈസ്ക്കൂളിൽ വിദ്യാർത്ഥി സമരം കാണാൻ വന്നതായിരുന്നു ചെറുമാവിലായി യു.പി. സ്ക്കുളിലെ ഈ ഏഴാം തരക്കാരൻ. കെ.എസ്. യു. വിന്റെ കുത്തകയായിരുന്നു അന്ന് പെരളശ്ശേരി സ്ക്കൂൾ. വിദ്യാർത്ഥികൾക്കു നേരെ നടന്ന ഒരക്രമവുമായി ബന്ധപ്പെട്ട് സ്ക്കൂൾ ലീഡറായിരുന്ന കെ.എസ്. യു. നേതാവ് കെ.എസ്. എഫിനൊപ്പം സമരത്തിന് നേതൃത്വം നൽകി. അതോടെ സമരത്തിന്റെ ആവേശം ഭാസ്ക്കരനിലും ചലനമുണ്ടാക്കി. സജീവ പ്രവർത്തകനല്ലെങ്കിലും ഭാസ്ക്കരന്റെ അച്ഛൻ ചെത്തു തൊഴിലാളിയായ അപ്പുവും കമ്യൂണിസ്റ്റായിരുന്നു.
പെരളശ്ശേരി ഹൈസ്ക്കൂളിലേക്ക് ഭാസ്ക്കരൻ പ്രവേശനം നേടിയ കാലം. കെ.എസ്. യു.വും കെ. എസ്. എഫും തുല്യ ശക്തികളായി. ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോൾ വിദ്യാർത്ഥികളുടെ സംഘടനാ സ്വാതന്ത്രവുമായി ബന്ധപ്പെട്ട് തലശ്ശേരി കോടതി പിക്കറ്റിങ് സമരത്തിൽ ഭാസ്ക്കരനും പങ്കെടുത്തു. ചെറിയ തോതിൽ മർദ്ദനമേൽക്കുകയും ചെയ്തു. അതോടെ ഭാസ്ക്കരൻ വിദ്യാർത്ഥി രാഷ്ട്രീയത്തിൽ സജീവമായി. എസ്. എഫ്.ഐ. യുടെ കണ്ണൂർ താലൂക്ക് ജോയിന്റ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. എസ്.എഫ്.ഐ.യുടെ അഖിലേന്ത്യാ സമ്മേളനത്തിൽ കൊൽക്കത്തയിലേക്കുള്ള പ്രതിനിധിയായും ഭാസ്ക്കരൻ തെരഞ്ഞെടുക്കപ്പെട്ടു. കൽക്കത്തയിൽ കൊടും തണുപ്പുള്ള സമയത്തായിരുന്നു സമ്മേളനം. എല്ലാവരും ചെരിപ്പു ധരിക്കണമെന്നും നിർദ്ദേശവുമുണ്ട്. ഭാസ്ക്കരനാണെങ്കിൽ ഒരു കൗതുകത്തിനു പോലും ചെരിപ്പിട്ടിട്ടുമില്ല.
കണ്ണൂരിൽ നിന്നും തീവണ്ടി കയറി മദിരാശിയിൽ മണിക്കൂറുകളോളം കാത്തു നിന്നാലേ കൽക്കത്തയിലേക്ക് ട്രെയിൻ കിട്ടൂ. അതിനാൽ സമ്മേളന പ്രതിനിധികളെല്ലാം മദിരാശിയിലിറങ്ങി. അന്നത്തെ മൂർ മാർക്കറ്റിലെത്തി ഭാസ്ക്കരൻ ചെരിപ്പു വാങ്ങി. എന്നാൽ ഇട്ട് നോക്കാതെ ചെരിപ്പ് ബാഗിൽ വെച്ച് കൊൽക്കത്തയിലേക്ക് യാത്ര തുടർന്നു. ട്രെയിൻ കൊൽക്കത്തയിലെത്തിയിട്ടും ഭാസ്ക്കരൻ ചെരിപ്പ് ധരിച്ചില്ല. ഒടുവിൽ താമസ സ്ഥലത്തെത്തി.
പിറ്റേ ദിവസം സമ്മേളന സ്ഥലത്തേക്ക് പോകുമ്പോൾ ചെരിപ്പു ധരിച്ചു. രാവിലെ നല്ല തണുപ്പായിരുന്നു. പ്രതിനിധി സമ്മേളനം നടക്കുന്ന വേദി വരെ ഭാസ്ക്കരൻ ചെരിപ്പ് ധരിച്ചു തന്നെയെത്തി. അതോടെ ചെരിപ്പ് തനിക്ക് വഴങ്ങുന്നില്ലെന്ന് ഭാസ്ക്കരന്‍ മനസ്സിലായി. കൊൽക്കത്തയിലെ തണുപ്പൊന്നും തന്റെ പാദങ്ങളെ ബാധിക്കുന്നില്ലെന്ന് ഭാസ്ക്കരന്‍ ബോധ്യമായി. പിന്നെ അദ്ദേഹം ചെരിപ്പ് ധരിച്ചില്ല. മണിക്കൂറുകൾ മാത്രം ചെരിപ്പ് ധരിച്ച ഭാസ്ക്കരൻ പിന്നീടൊരുക്കലും ചെരിപ്പിനെക്കുറിച്ച് ചിന്തിച്ചില്ല. പൂർണ്ണ നഗ്ന പാദനായി അഞ്ച് പതിറ്റാണ്ടിന്റെ രാഷ്ട്രീയ പ്രവർത്തന പാരമ്പര്യം ഭാസ്ക്കരന്‍ സ്വന്തം.
എസ്. എസ്. എൽ. എസി. വരെയാണ് ഭാസ്ക്കരന്റെ വിദ്യാഭ്യാസം. ഇംഗ്ലീഷും ഹിന്ദിയും ഒഴിച്ച് മറ്റെല്ലാ വിഷയങ്ങളും പാസായെങ്കിലും ഭാസ്ക്കരൻ തുടർ പഠനത്തിന് താത്പര്യമെടുത്തില്ല. തനിക്ക് ഇംഗ്ലീഷും ഹിന്ദിയും വഴങ്ങില്ലെന്ന ഉറച്ച വിശ്വാസത്തിലായിരുന്നു അദ്ദേഹം. വിദ്യാർത്ഥി സംഘടനയിൽ നിന്നു കെ.എസ്. വൈ. എഫിലെത്തി. വില്ലേജ് തലം മുതൽ ഏറിയാ തലം വരെയുള്ള ഭാരവാഹിയായി. അതിനിടെ നിർമ്മാണ തൊഴിലാളികളെ സംഘടിപ്പിച്ച് യൂണിയന്റെ ഏരിയാ സെക്രട്ടറിയായും സിപിഐ(.എം). ഏരിയാ കമ്മിറ്റി ഓഫീസ് സെക്രട്ടറിയായും പ്രവർത്തിച്ചു.
മാവിലായി ലോക്കൽ സെക്രട്ടറിയായും പിന്നീട് തുടർച്ചയായി മൂന്ന് തവണ മാവിലായി സർവ്വീസ് സഹകരണ ബാങ്കിന്റെ പ്രസിഡണ്ടായും തെരഞ്ഞെടുക്കപ്പെട്ടു. മറ്റ് വിവിധ സഹകരണ സ്ഥാപനങ്ങളുടെ ഡയരക്ടറായും ഭാസ്ക്കരൻ സേവനമനുഷ്ടിച്ചു. 2005 മുതൽ 2010 വരെ പെരളശേരി പഞ്ചായത്ത് പര്സിഡന്റായി ഭാസ്ക്കരൻ സേവനം അനുഷ്ടഠിച്ചിരുന്നു. ഇക്കാലത്ത് ജലസംരക്ഷണം, കൃഷി, മൃഗസംരക്ഷണം, തുടങ്ങി നിരവധി സെമിനാറുകൾ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടത്തി.
സംസ്ഥാനത്ത് ആദ്യമായി ലൈബ്രറി കൗൺസിൽ രൂപീകരിച്ചപ്പോൾ കണ്ണൂരിൽ നിന്നും സ്റ്റേറ്റ് കൗൺസിലിലേക്ക് ഭാസ്ക്കരൻ തെരഞ്ഞെടുക്കപ്പെട്ടു. പത്ത് വർഷക്കാലം ആ സ്ഥാനത്ത് തുടർന്നു. മാവിലായിയിലെ അപ്പുവിന്റേയും മാതുവിന്റേയും മകനായ ഭാസ്ക്കരൻ അച്ഛനമ്മമാരുടെ സ്വത്തുക്കളെല്ലാം സഹോദരിക്കും സഹോദരനും നൽകി അവകാശം ഉപേക്ഷിച്ച് മാതൃകയായി. പിന്നീട് 1984 മുതൽ പൂർണ്ണമായും പാർട്ടി ഓഫീസിൽ താമസമാക്കി.
മൂന്ന് പെരിയയിലെ പാർട്ടി ഓഫീസ് പൊളിച്ച് പെരളശ്ശേരിയിൽ പണിതപ്പോൾ താമസം അവിടേക്ക് മാറ്റുകായിരുന്നു. എല്ലാവർക്കും ലഭ്യമാവുന്ന ജീവിത സാഹചര്യം മാത്രമേ ഒരു കമ്യൂണിസ്റ്റ് കാരനും കുടുംബവും ആഗ്രഹിക്കാവൂ എന്നാണ് ഭാസ്ക്കരന്റെ പക്ഷം. രാഷ്ട്രീയക്കാരുടെ ജീവിതവും അവരുടെ കുടുംബ ജീവിതവും തുറന്ന പുസ്തകമായിരിക്കണമെന്ന് ഭാസ്ക്കരൻ പറയുന്നു. ഭാസ്ക്കരനെ കുറിച്ച് മാവിലായിയിലെ പി.രാജൻ പറയുന്നത് ഇങ്ങിനെ. പൊതു പ്രവർത്തകർക്ക് മാതൃകയായി സേവനമനുഷ്ഠിക്കുന്ന വ്യക്തിയാണ് ഭാസ്ക്കരേട്ടനെന്ന് രാജൻ പറയുന്നു.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- കണ്ണൂരിൽ സുഹൃത്തിനെ കുത്തി പരുക്കേൽപ്പിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ; കടുംകൈ കാട്ടിയത് സുഹൃത്ത് മരിച്ചിരിക്കാമെന്ന ഭയത്തിൽ
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍