വി എസ് ഗ്രൂപ്പിന് പകരം സിപിഎമ്മിൽ ഇപ്പോൾ ഉയർന്നത് യെച്ചൂരി ഗ്രൂപ്പ്! മക്കൾ വിവാദത്തിലൂടെ പ്രതിച്ഛായ നഷ്ടമായ കോടിയേരിയെ മാറ്റാൻ വഴി തേടി ദേശീയ സെക്രട്ടറി; ഐസക്കിനെയും ബേബിയെയും കൊണ്ടുവരിക അസാധ്യമെന്ന് തിരിച്ചറിഞ്ഞു പി.ജയരാജനെ സെക്രട്ടറിയാക്കാനുള്ള സാധ്യത തേടുന്നു; പിണറായി കൈവിട്ടില്ലെങ്കിൽ കോടിയേരി സേഫ്
കെ വി നിരഞ്ജൻ
കോഴിക്കോട്: ബ്രാഞ്ച് മുതൽ ജില്ലവരെയുള്ള സമ്മേളനങ്ങൾ പൂർത്തിയാക്കി സംസ്ഥാന സമ്മേളനത്തിലേക്ക് കടക്കുമ്പോൾ കോടിയേരി ബാലകൃഷ്ണന്റെ സെക്രട്ടറി സ്ഥാനത്തെചൊല്ലി സിപിഎമ്മിൽ ഉൾപാർട്ടി ചർച്ചകൾ പുരോഗമിക്കുന്നു. മക്കളായ ബിനീഷിന്റെയും, ബിനോയിയുടെയും പേരിൽ ഗൾഫിനിന്ന് ഉയർന്നുവന്ന സാമ്പത്തിക ക്രമക്കേടുകളുടെ വാർത്തകൾ കോടിയേരിയുടെ പ്രതിച്ഛായയേയും സാരമായി ബാധിച്ചുകഴിഞ്ഞു. അതുകൊണ്ടുതന്നെ കോടിയേരിയെ മാറ്റി പകരക്കാരനെ വേണമെന്ന ആവശ്യം ഒരു വശത്തു നിന്നും ഉയർന്നു കഴിഞ്ഞു. ഈ ആവശ്യത്തിന് ചുക്കാൻ പിടിക്കുന്നത് കേരള ഘടകത്തിനെതിരെ പട നയിച്ച ദേശീയ സെക്രട്ടറി സീതാറാം യെച്ചൂരിയാണ്.
കേരള ഘടകത്തിൽ യെച്ചൂരി പക്ഷ അനുകൂലികളായി അറിയപ്പെടുന്നവരിൽ മുമ്പൻ തോമസ് ഐസക്കാണ്. എം എ ബേബിയും ഇക്കൂട്ടത്തിലുണ്ട്. എന്നാൽ, കണ്ണൂർ ലോബി ശക്തമായ സാഹചര്യത്തിൽ കോടിയേരിയെ മാറ്റി പകരം ആളു വരുമ്പോൾ ഇവരിൽ ആരെങ്കിലും സെക്രട്ടറിയാകണം എന്നാണ് യെച്ചൂരിയുടെ കണക്കു കൂട്ടൽ, എന്നാൽ, അതിന് എളുപ്പം സാധിക്കില്ലെന്ന് എല്ലാവർക്കും അറിയാം. അതുകൊണ്ട് തന്നെ പിണറായി പക്ഷക്കാനായ പി ജയരാജനെ സെക്രട്ടറിയാക്കാമെന്നാണ് യെ്ച്ചൂരിയുടെ മനസിലിരുപ്പ്. എന്നാൽ, ഇത് എത്രകണ്ട് വിജയിക്കും എന്ന കാര്യം സംശയമാണ്. നിലവിലെ സാഹചര്യത്തിൽ പിണറായി കൈവിട്ടാൽ മാത്രമേ സെക്രട്ടറി സ്ഥാനത്തു നിന്നും കോടിയേരിക്ക് ചലനം ഉണ്ടാകുകയുള്ളൂ.
സിപിഎം കണ്ട ഏറ്റവും ജനപ്രിയ നേതാവായ പി.ജയരാജനെ സെക്രട്ടറിയാക്കാനാണ് ഒരു വിഭാഗം നീക്കം നടത്തുന്നത്.സിപിഎം അഖിലേന്ത്യ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെയും പിന്തുണ ഈ നീക്കത്തിനുണ്ട്. അതുകൊണ്ടുതന്നെ പഴയ വി എസ് ഗ്രൂപ്പിനുപകരം യെച്ചൂരി ഗ്രൂപ്പ് എന്ന രീതിയിലാണ് സിപിഎമ്മിലേക്ക് വിഭാഗീയത കടന്നുവരുന്നത്.
ആലപ്പുഴയിൽ നടന്ന കഴിഞ്ഞ സംസ്ഥാന സമ്മേളനത്തലടക്കം സിപിഎമ്മിൽ വി എസ്-പിണറായി വിഭാഗങ്ങൾ തമ്മിലുള്ള വിഭാഗീയത ശക്തമായിരുന്നെങ്കിൽ ഇന്ന് വി എസ് ഗ്രൂപ്പ് എന്നൊരു സാധനം തന്നെ പാർട്ടിയിൽ ഇല്ലാതായിരിക്കയാണ്.മുഖ്യമന്ത്രി പിണറായി വിജയൻ നയിക്കുന്ന ഔദ്യോഗിക പക്ഷത്തിന് മൃഗീയ ഭൂരിപക്ഷമുള്ള നിലയിലാണ് നിലവിൽ ജില്ലാസമ്മേളനങ്ങളിലെ അടക്കം അവസ്ഥ.അതുകൊണ്ടുതന്നെ പിണറായിയുടെ നിലപാടാണ് കോടിയേരിക്ക് നിർണ്ണായകമാവുക.നിലവിൽ പിണറായി പക്ഷത്ത് ഉറച്ചുനിൽക്കുന്ന നേതാവാണ് പി.ജയരാജൻ.പുതിയ സ്ഥാനങ്ങളിലേക്കൊന്നും താനില്ളെന്ന നിലപാടാണ് ജയരാജൻ ഇപ്പോൾ എടുത്തിട്ടുള്ളത്.
കേരള ഘടകത്തിൽ കോടിയേരിയുടെ നില ഭദ്രമാണെങ്കിലും കേന്ദ്ര നേതൃത്വത്തിൽ കാര്യങ്ങൾ മറിച്ചാണ്.കോൺഗ്രസ് സഹകരണവുമായി ബന്ധപ്പെട്ട് ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ രേഖ വോട്ടിനിട്ട് തോൽപ്പിച്ചതോടെ ഈ അകൽച്ച വർധിച്ചിരിക്കായാണ്.ബിനോയ് കോടിയേരിക്കെതിരെ നേരത്തെതന്നെ യെച്ചൂരിക്ക് പരാതി കിട്ടിയിരുന്നെന്നും പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ ഡൽഹിയിൽനിന്നാണ് ഈ പരാതി മാധ്യമങ്ങൾക്ക് ലഭിച്ചതെന്നും നേരത്തെതന്നെ ആരോപണമുണ്ട്.ഇതിനിടെ ഒരു ദേശീയ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലും യെച്ചൂരി,കോടിയേരി അടക്കമുള്ള സിപിഎം കേരളാ നേതൃത്വത്തെ പരോക്ഷമായി വിമർശിക്കുന്നുണ്ട്.
ബിനോയ്കോടിയേരിക്കെതിരായ പരാതി തനിക്ക് കിട്ടിയെന്ന് സ്ഥിരീകരിച്ച യെച്ചൂരി, പാർട്ടിയിൽ യാതൊരു തരത്തിലുള്ള അഴിമതിയും വെച്ചുപൊറുപ്പിക്കാനാവില്ളെന്നും, നേതാക്കളുടെയും മക്കളുടെയും ആഡംബര ജീവിത ശൈലി പരിശോധിക്കണമെന്നും തുറന്നടിച്ചിരുന്നു.ഈ വിഷയങ്ങൾ സംസ്ഥാന സമ്മേളനത്തിൽ ഗൗരവമായ ചർച്ചക്ക് വന്നാൽ കോടിയേരി പ്രതിരോധത്തിലാവുമെന്ന് ഉറപ്പാണ്.
നിലവിൽ സംസ്ഥാന നേതൃത്വത്തിൽ യെച്ചൂരിക്ക് വലിയ പിടിയൊന്നുമില്ല.എന്നും യെച്ചൂരിക്കൊപ്പം നിന്നിരുന്ന വി എസ് അച്യുതാനനന്ദന് ഇന്ന് കേരളഘടകത്തിൽ യാതൊരു റോളുമില്ലാത്ത അവസ്ഥയാണ്.കോൺഗ്രസ് ബാന്ധവവുമായി ബന്ധപ്പെട്ട ചർച്ചയിൽ കേരളത്തിൽനിന്ന് ധനമന്ത്രി തോമസ് ഐസക്ക് മാത്രമാണ് യെച്ചൂരിയെ പിന്തുണച്ചത്.
ഇതും പ്രശാനധിഷ്ഠിത പിന്തുണയായി മാത്രമേ കണക്കാക്കാൻ ആവൂ.എന്നാൽ ഇതേ പ്രശാനാധിഷ്ഠിത പിന്തുണ,കോടിയേരി വിഷയത്തിൽ കൂടുതൽ അംഗങ്ങളിൽനിന്ന് കിട്ടുമെന്നാണ് യെച്ചൂരി ക്യാമ്പ് കരുതുന്നത്.വിജിലൻസ് അന്വേഷണത്തിൽ തന്നെ കുറ്റ വിമുക്തനാക്കിയിട്ടും പാർട്ടിയിൽനിന്ന് നീതികിട്ടിയില്ളെന്ന് വിശ്വസിക്കുന്ന ഇ.പി ജയരാജനെപ്പോലുള്ളവരും കോടിയേരിക്കെതിരെ തിരിയാൻ സാധ്യതയുണ്ട്.പി.കെ ശ്രീമതിയടക്കമുള്ള നേതാക്കളും കോടിയേരിയുമായി സുഖത്തിലല്ല.ഇതിനുപുറമെ പി.ബി അംഗം എം.എ ബേബിയുടെ പിന്തുണയും ഇക്കൂട്ടർ പ്രതീക്ഷിക്കുന്നുണ്ട്.
മക്കളുടെപേരിലും വ്യക്തിപരമായ പേരിലും യാതൊരു സമ്പാദ്യവുമില്ലാത്ത സുതാര്യമായ ജീവിതമാണ് പി.ജയരാജനെ പാർട്ടി അണികൾക്ക് പ്രിയങ്കരനാക്കിയത്.സ്വന്തമായി എ.ടി.എം കാർഡുപോലും ഇല്ലാത്ത, മക്കളെയും ബന്ധുക്കളെയും വഴിവിട്ട് സഹായിക്കാത്ത പി.ജയരാജന്റെ ജീവിതം സോഷ്യൽ മീഡിയയിൽ ചർച്ചയാക്കിയത് ഒരു വിഭാഗം സൈബർ സഖാക്കൾ തന്നെയാണ്.നിരവധി ആർ.എസ്.എസ് നേതാക്കളെപോലും പാർട്ടിയിലേക്ക് കൊണ്ടുവരികയും, പല സംഘ്പരിവാർ ഗ്രാമങ്ങളും പിടിച്ചെടുക്കയും ചെയ്തതും ജയരാജന്റെ നേതൃത്വിലാണ്.ജയരാജന്റെ വളർച്ചയിൽ അസൂയപൂണ്ട ഒരു വിഭാഗമാണ് സ്വയം മഹത്വവത്ക്കരിക്കാൻ ശ്രമിക്കുന്ന എന്ന ചർച്ചയൊക്കെ സംസ്ഥാന സമിതിയിൽ വരുത്തിച്ച്, ജയരാജനെതിരെ പാർട്ടി നടപടിയുണ്ടായി എന്ന വ്യാജവാർത്ത പ്രചരിപ്പിച്ചത്.
ഈ വിഷയത്തിൽ കോടിയേരിയുടെ നിലപാടിൽ അമർഷമുണ്ടെങ്കിലും ജയരാജൻ അത് പുറത്ത് പറഞ്ഞിട്ടില്ല.എന്നാൽ പാർട്ടി അണികളിൽനിന്നും പ്രാദേശിക നേതാക്കളിൽനിന്നും ഈ നീക്കത്തിന് കനത്ത തിരിച്ചടി കിട്ടുന്നതാണ് സിപിഎം കണ്ണൂർ ജില്ലാ സമ്മേളനത്തിലടക്കം കണ്ടത്.എതിരില്ലാതെയാണ് പി.ജയരാജൻ ഇവിടെ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടത്.സിപിഎമ്മിലെ ഒരു രീതി അനുസരിച്ച് മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും കഴിഞ്ഞാൽ പിന്നെ ഏറ്റവും കരുത്തനായ നേതാവ് കണ്ണൂർ ജില്ലാസെക്രട്ടറിയാണ്.എന്നാൽ പുതിയ സ്ഥാനങ്ങളിലേക്കൊന്നും താൻ ഇല്ല എന്ന സന്ദേശമാണ് ജയരാജൻ തന്റെ അടുത്ത സുഹൃത്തുക്കളുമായി പങ്കുവെച്ചത്.
അതേസമയം മക്കൾ വിവാദം ഉണ്ടാകുന്നതുവരെ കോടിയേരിയുടെ നില ഭദ്രമായിരുന്നു.ആരോടും എറ്റുമുട്ടലിന് പോവാതെ പ്രശ്നങ്ങൾ പറഞ്ഞുതീർക്കുകയെന്ന കോടിയേരിയുടെ ശൈലിക്ക് സിപിഎം അണികളിൽ വലിയ പിന്തുണയാണ് കിട്ടിയത്.വെട്ടൊന്ന് മുറി രണ്ട് എന്ന രീതിയിലുള്ള പിണറായി വിജയന്റെയും മറ്റും ശൈലിയിൽനിന്ന് നേർ വിപരീതമായിരുന്നു കോടിയേരിയുടെ സമീപനം.
മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടുകളെ പരോക്ഷമായ തള്ളിക്കൊണ്ട് കോടിയേരി മുൻകൈയെടുത്ത് നടത്തിയ അനുരഞ്ജന ശ്രമങ്ങളാണ്,ജിഷ്ണു പ്രണോയ് സംഭവങ്ങളെ തുടർന്ന് കോഴിടേ് വളയത്തും ഒഞ്ചിയം മോഡൽ 'കുലംകുത്തികൾ' ഉണ്ടാകുമെന്ന് സ്വപ്നം കണ്ടിരുന്ന ബിജെപിയെയും കോൺഗ്രസിനെയും നിരാശരാക്കിയത്.ജിഷ്ണു പ്രണോയിയുടെ വീട് സന്ദർശിക്കാനും കാര്യങ്ങൾ നേരിട്ട് നിഷ്പക്ഷമായി പഠിക്കാനും കോടിയേരി നടത്തിയ ശ്രമമാണ്, വലിയ പൊട്ടിത്തെറിയിൽനിന്ന് പാർട്ടിയെ രക്ഷിച്ചത്.കാര്യങ്ങൾ പഠിച്ചശേഷം 'ഇത്രയും പാർട്ടിക്കാരായ ഒരു കുടുംബത്തെ നിങ്ങളായിട്ട് പാർട്ടിവിരുദ്ധരാക്കരുതെന്ന്' ശക്തമായ സ്വരത്തിൽ പ്രാദേശിക നേതൃത്വത്തിലെ ചിലരോട് കോടിയേരിക്ക് പറയേണ്ടിവന്നു.
ഈ രീതിയിൽ സംസ്ഥാനത്തൊട്ടാകെ ഓരോ പ്രാദേശിക വിഷയങ്ങളിലും ഇടപെട്ടതുകൊണ്ടുതന്നെ ജില്ലാസമ്മേളനങ്ങളിൽ സംസ്ഥാന സെക്രട്ടറിയുടെ പ്രവർത്തനത്തിൽ വലിയ മതിപ്പാണ് രേഖപ്പെടുത്തിയത്.എന്നാൽ മക്കൾ വിവാദം പുറത്തുവന്നതോടെ കോടിയേരിയുടെ ആ ഇമേജെല്ളൊം ഒറ്റയടിക്ക് ഇല്ലാതാവുകയും ചെയ്തു.അതുകൊണ്ടുതന്നെ സംസ്ഥാന സമ്മേളനത്തിൽ എന്ത് സംഭവിക്കുമെന്ന് കണ്ടുതന്നെ അറിയേണ്ടതാണ്.
Stories you may Like
- ഒക്ടോബറിലെ നഷ്ടം കോടിയേരി; പ്രിയ സഖാവിനെ കേരളം ഓർക്കുമ്പോൾ
- രാഷ്ട്രീയ വാക്പോരിൽ കണ്ണൂർ വീണ്ടും പുകയുന്നു
- 'വിനോദിനീസ് കോടിയേരി ഫാമിലി കലക്ടീവ്' തയ്യാറെടുക്കുമ്പോൾ
- വൈദേകം റിസോർട്ടിലെ ഓഹരികൾ ഒഴിവാകാൻ ഭാര്യ തീരുമാനിച്ചു: ഇ പി ജയരാജൻ
- പ്രീജിത് രാജിന്റെ 'കോടിയേരി ഒരു ജീവചരിത്രം' പറയുന്നത് സഖാവിന്റെ രാഷ്ട്രീയ പോരാട്ടക്കഥ
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്