ആമി: ആത്മാവില്ലാത്ത അഭ്രാഭാസം! വ്യക്തിഹത്യയും വ്യാജ മതേതരത്വവും കുത്തിനിറച്ച് ഒരു വികല സൃഷ്ടി; മേക്കപ്പും മിമിക്രിയുമായി മഞ്ജുവാര്യരുടെ ഗിമ്മിക്ക്; കമൽ സാർ ഇത് ശരിക്കും നാണക്കേടാണ്
എം മാധവദാസ്
മാധവിക്കുട്ടിയുടെ 'എന്റെ കഥ' ഇറങ്ങിയപ്പോൾ എംപി നാരായണപ്പിള്ള എഴുതിയ ഒരു ക്‌ളാസിക്ക് ഡയലോഗുണ്ട്.'കപട സദാചാരവാദിയായ മലയാളിയുടെ മുഖത്തേക്ക് തീണ്ടാരിത്തുണികൊണ്ടുള്ള ഏറാണ് ഈ പുസ്തകമെന്ന്'. മഞ്ജുവാര്യരെ നായികയാക്കി, പ്രശസ്ത സംവിധായകൻ കമൽ എടുത്ത,മാധവിക്കുട്ടിയെന്ന കമലസുരയ്യയുടെ ജീവചരിത്രാധിഷ്ഠിതമായ ചിത്രം (ബയോപിക്ക്) 'ആമി' കണ്ടപ്പോൾ നാരായണപ്പിള്ള്ള എഴീതിയത് തിരിച്ചിടാൻ തോന്നി.'നല്ല സിനിമയെ സ്‌നേഹിക്കുന്നവരുടെ മുഖത്തേക്കുള്ള കാറിത്തുപ്പലായിപ്പോയി' കമൽ സാർ ഈ പടം.
സത്യത്തിൽ ഈ ചിത്രം ഒരുഗവേഷണ വിഷയമായി ചലച്ചിത്ര അക്കാദമിയുടെ ആർക്കേവിൽ സൂക്ഷിക്കണം സർ. എങ്ങനെ ഒരു ബയോപിക്ക് എടുക്കരുതെന്ന് കുട്ടികളെ പഠിപ്പിക്കാൻ.അത്രക്ക് വികലവും അരോചകവും,വ്യക്തിഹത്യ നിറഞ്ഞതുമായ,വ്യാജമതേതര സന്ദേശം കൊടുക്കുന്ന അറുബോറൻ ചിത്രമായിപ്പോയി ഇത്.കമൽ സാർ, സെല്ലുലോയ്ഡ് എന്ന ബയോപിക്കിലൊക്കെ താങ്കൾ ചെയ്ത മാസ്റ്റർ ക്രാഫ്റ്റ് എവിടെപ്പോയി. ബോറടിയില്ലാതെ ഈ ചിത്രം കണ്ടിരിക്കാൻപോലും കഴിയില്ല. ആർക്കോവേണ്ടിയെന്നോണം യാതൊരു ഫോക്കസുമില്ലാതെ,നാടക ഡയലോഗിൽ പടം അങ്ങനെ പമ്മിപ്പമ്മി പോവുന്നു.ഓർമ്മയിൽ തങ്ങിനിൽക്കുന്ന ഒരു ഷോട്ടുപോലും ചിത്രത്തിലില്ല.രണ്ടാം പകുതിയുടെ മധ്യത്തിലത്തെുമ്പോഴേക്കും, നീട്ടിവലിച്ചിൽ കാരണം ഈ പടപ്പ് എങ്ങനെയെങ്കിലും ഒന്ന് തീർന്ന് കിട്ടിയാൽ മതിയെന്ന് കരുതിപ്പോവും.
പക്ഷേ എന്തൊക്കെയായിരുന്നു തള്ളൽ. തുറന്നു പറയട്ടെ ആമിയായി മഞ്ജു സൂപ്പർ ബോറാണ്. ആകെ കൃതിമത്വം മുഴച്ചു നിൽക്കുന്നു. പക്ഷേ മഞ്ജുവല്ല, ഇത്രയും സംഭവ ബഹുലമായ ഒരു ജീവിതം കിട്ടിയിട്ടും അത് കുളം തോണ്ടിച്ച കമൽ തന്നെയാണ് ഈ ദുരന്തത്തിൽ ഒന്നാം പ്രതി. തിരക്കഥയിലോ ആഖ്യാനത്തിലോ പുതുമ എന്ന സാധനം കൊണ്ടുവരാൻ, എത്രയോ നല്ല ചിത്രങ്ങൾ എടുത്ത കമലിന് കഴിഞ്ഞിട്ടില്ല.ജീവിച്ചിരുന്ന പ്രശസ്ത വ്യക്തിത്വത്തെകുറിച്ചുള്ള ബയോപിക്ക് എടുക്കുമ്പോൾ പാലിക്കേണ്ട, അടിസ്ഥാനകാര്യങ്ങളായ വ്യക്തിഹത്യ നിരാസം, വസ്തുതാപരമായ സത്യസന്ധത എന്നിവപോലും കമൽ പാലിച്ചിട്ടില്ല.ആത്മകഥാനുഷ്ഠിയായ ഒരുപാട് ക്‌ളാസിക്ക് സിനിമകൾ ചലച്ചിത്രോൽസവങ്ങളിലും മറ്റും കണ്ടവരാണ് നാം.
മേരികോമിനെ കുറിച്ചും എന്തിന് നമ്മുടെ സച്ചിനെകുറിച്ചുമൊക്കെയിറങ്ങിയ ബയോപിക്കുകൾ കണ്ടുനോക്കുക. അതാക്കെ വെച്ചുനോക്കുമ്പോൾ ഈ പടത്തിന്റെ സ്ഥാനം എവിടെയാണ്. സംശയം വേണ്ട, ചവറ്റുകുട്ടയിൽ തന്നെ. പക്ഷേ ഈ പടം സാമൂഹിക വിരുദ്ധമാവുന്നത് വികലവും അപക്വവുമായ അതിന്റെ രാഷ്ട്രീയ-സാമൂഹിക ഉള്ളടക്കം കൊണ്ടാണ്.
വ്യക്തിഹത്യയും വ്യാജ മതേതരത്വവും
സ്‌നേഹത്തിനായി എപ്പോഴും ദാഹിച്ച, അരുതാത്തതെന്ന് സമൂഹം പറഞ്ഞതിനെയാക്കെ വരുതിയിലക്കാൻ ശ്രമിച്ച, ജീവിതാസ്‌കതിയുടെ കൊടുമുടിയായിരുന്ന അതിസങ്കീർണ്ണ വ്യക്തിത്വമായിരുന്നു കേരളീയർ മനസ്സിലാക്കിയ മാധവിക്കുട്ടി.എന്നാൽ ആമിയിൽ ആ സങ്കീർന്നതകൾ ഒന്നും പ്രതിഫലിക്കുന്നില്ല. ഫലത്തിൽ അവരും വെറും ഒരു കുലസ്ത്രീയായി ഒതുങ്ങുന്നു! തന്നെ പ്രണയിച്ച് കടൽ കടന്നത്തെിയ തൂലികാ സുഹൃത്തിനെ നിരാശനാക്കുന്ന, ഭർത്താവിനല്ലാതെ മറ്റൊരാൾക്കും ഒപ്പം ശയിക്കാത്ത കെട്ടിലമ്മ.വിധവയായതിന് ശേഷമേ അവർ ഒരാളുമായി കിടപ്പറ പങ്കിടുന്നുള്ളൂ.സരോജ് കുമാർ ചോദിച്ചപോലെ.അതല്ലേ തറവാടിത്തം..അതല്ലേ ഹീറോയിസം!
എന്റെ കഥയിടക്കം ആമി എഴുതിയതെല്ലാം വെറും ഭാവനകൾ.ഇനി അഥവാ അവർക്ക് ആരോടെങ്കിലും പ്രണയം ഉണ്ടായിരുന്നെങ്കിൽ കുട്ടിക്കാലം തൊട്ടേ അവർ സ്വപ്നങ്ങളിൽ കാണുന്ന കൃഷ്ണനുണ്ട് കൂടെ.ടൊവീനോ തോമസിന്റെ ,വേണുനാഗവള്ളിയുടെ നിരാശാകാമുകനെ ഓർമ്മിപ്പിക്കുന്ന കഥാപാത്രം ആമിയിലെ കൃഷ്ണനാണ്.ആദ്യ പ്രണയം തോന്നിയ ചിത്രകലാധ്യാപകൻ തൊട്ട് എല്ലാവരും കൃഷ്ണന്റെ പ്രതിരൂപങ്ങൾ മാത്രം.എല്ലാം മായ എന്ന സുരക്ഷിതമായ ലൈൻ!പക്ഷേ കമൽ സാർ മാധവിക്കുട്ടി അങ്ങനെയായിരുന്നില്ല. ഇഷ്ടങ്ങളിൽ അവർക്ക് സ്വന്തമായ തീർപ്പുണ്ടായിരുന്നു.തന്റെ ലൈംഗികത ഒരു സ്ത്രീ നിർണ്ണയിക്കുന്നതിൽ എന്താണിത്ര പേടി.മാധവിക്കുട്ടിയെപ്പോലൊരാളുടെ കഥ സിനിമയാക്കുമ്പോൾപോലും സ്ത്രീയുടെ ലൈംഗിക സ്വാതന്ത്ര്യത്തെയും പ്രണയത്തേയും ചങ്ങലിക്കിടേണ്ടിവരുന്ന താങ്കളുടെ ധിഷണക്കുമുന്നിൽ നല്ല നമസ്‌ക്കാരം പറയാനേ തോനുന്നുള്ളൂ.
ആമിയെ കുലസ്ത്രീയും വിശുദ്ധമായ പളുങ്കുപാത്രവുമായി ഉയർത്തുന്ന കമൽ,അവരുടെ ഭർത്താവ് മാധവദാസിനെ ഹീനമായി വ്യക്തിഹത്യ ചെയ്യുന്നുണ്ട്.അയാൾ സ്വവർഗഭോഗത്തിൽ തൽപ്പരായ വ്യക്തിയാണെന്ന് ആത്കഥാനുഷ്ഠിതമായ ചിത്രത്തിൽ വരുന്നത്,തിരിച്ച് പ്രതികരിക്കാൻ ഈ ലോകത്ത് ഇല്ലാത്ത ഒരു മനുഷ്യനോട് ചെയ്യുന്ന എത്ര വലിയ ക്രൂരതയാണെന്ന് ചിന്തിച്ചിട്ടുണ്ടോ മിസ്റ്റർ കമൽ നിങ്ങൾ.'എന്റെ കഥയിലെയും',മാധവിക്കുട്ടിയുടെ ചില സ്വകാര്യ സംഭാഷണങ്ങളിലും അങ്ങനെയാരു പരാമർശം ഉണ്ടെന്നുതന്നെ വെക്കുക.ആ ഭാഗം ഡയറക്ടായി കാണിക്കാതെ വ്യംഗ്യമായി നിങ്ങൾക്ക് പറയാമായിരുന്നു.അതാണ് കല.പറയാനുള്ള ദ്യോതിപ്പിക്കുന്നതും ഒരു ആർട്ടാണ് സർ.ഇവിടെ മുരളിഗോപിയുടെ മാധവദാസും സ്വവർഗരതിയനായ സുഹൃത്തും ചുംബിക്കുന്ന രംഗംവരെ കാണിക്കുന്നുണ്ട്.
അതിലും ഭീകരം,തന്നേക്കാൾ 20വയസ്സ് കുറവായ, വെറും 15വയസ്സ്മാത്രമുള്ള ഭാര്യയെ കാമലീലകൾ പഠിപ്പിക്കാനായി മുംബൈ ചുവന്ന തെരുവിൽനിന്ന് ഒരു ലൈംഗിക തൊഴിലാളിയെ മാധവദാസ് വീട്ടിൽ കൊണ്ടുവരുന്ന രംഗമാണ്!ആമിയെ അവരെ എൽപ്പിച്ച് കാര്യങ്ങൾ പറഞ്ഞുകൊടുക്കാൻ പറഞ്ഞ് ഓഫീസിൽപോവുകയാണ് മാന്യനായ ആ ഭർത്താവ്.തിരിച്ചുവരുമ്പോഴേക്കും 'തൊഴിൽ' പഠിച്ച ആ 15വയസ്സുകാരി ഭർത്താവിനെ സന്തോഷിപ്പിക്കുന്നു! ഓർക്കുക,ഷക്കീലപ്പടത്തിൽ കാണുമോ ഇത്രയും അശ്‌ളീലമായ രംഗം.'രതിസാമ്രാജ്യം' എഴുതിയ നാലപ്പാട്ട് നാരയണമോനോന്റെ കൊച്ചുമകൾക്ക് ആ പുസ്തകമെങ്കിലും റഫർ ചെയ്യാമായിരുന്നില്ലേ മാധവദാസിന്.
ഇനി ഈ വിവരം എവിടെനിനാണ് കമലിന് കിട്ടിയത്. എന്റെ കഥയും ,നീർമാതളം പൂത്തകാലവും തൊട്ട് മാധവിക്കുട്ടിയെ മോശമില്ലാതെ വായിച്ച ഈ ലേഖകൻ അടക്കമുള്ളവർക്ക് ആമി എവിടെയും അത്തരം ഒരു ഗുരുതര ആരോപണം ഉന്നയിച്ചതായി അറിയില്ല.( മറിച്ച് വിവരമുള്ള വായനക്കാർ ലേഖകനെ തിരുത്തട്ടെ) ഇനിയുമുണ്ട് വ്യക്തിഹത്യകൾ. തിരുവനന്തപുരത്ത് താമസിക്കുമ്പോൾ തന്നെ കാണാനത്തെിയ ഒരു നിർധന കുടുംബത്തിലെ കവയത്രി കൂടിയായ പെൺകുട്ടിക്ക് ആമി തന്റെ സ്വർണവള ഊരി നൽകുന്നു. എന്നാൽ അവർ പുറത്തിറങ്ങവേ, ആമിയുടെ ഭർത്താവ് അത് സൂത്രത്തിൽ തിരിച്ചുവാങ്ങുന്നു. ആമിക്ക് ഇപ്പോൾ അൽപ്പം ഓർമ്മക്കുറവുണ്ടെന്നും അവർ നൽകിയത് മുക്കുപണ്ടമാണെന്നും നിങ്ങൾ അത് വിൽക്കാൻ ശ്രമിക്കുമ്പോൾ പ്രശ്‌നമാവുമെന്നും പറഞ്ഞാണ് മാധവദാസ് അത് കൈക്കലാക്കുന്നത്. പകരം അയാൾ അൽപ്പം പണം നൽകുന്നുണ്ട്.
ഈ സീൻ കാണുന്ന പ്രേക്ഷകന് മാധവദാസിനോട് തോനുന്ന അഭിപ്രായം എന്തായിരിക്കും. എന്നാൽ യാഥാർഥ്യമെന്താണ്? എന്തും ദാനം ചെയ്യുന്ന ശീലം പണ്ടേയുള്ള ആളാണ് മാധവിക്കുട്ടി. ഒരാൾ കൈയിലെ വാച്ച്‌നോക്കി 'നല്ലവാച്ച്' എന്ന് പറഞ്ഞാൽ ഉടനെ അത് ഊരിക്കൊടുക്കും. ഇങ്ങനെ സ്വർണ്ണമാലതൊട്ട് ഫ്രിഡ്ജ്വരെ അവർ 'ദാനം' ചെയ്തതിൽ പെട്ടിട്ടുണ്ട്. പലരും ഇല്ലാത്ത ബാധ്യതകൾ പറഞ്ഞ് അവരെ പറ്റിക്കാറുമുണ്ട്. ഇത് പതിവായപ്പോൾ മാധവദാസ് പുറത്തെടുത്ത ഒരു കൗശലമാണ് സിനിമയിൽ ചിത്രീകരിച്ചത്. പക്ഷേ ഈ ബാക്ക് ഗ്രൗണ്ട് ചിത്രത്തിലില്ല. പെട്ടന്ന് കാണുന്നവർക്ക് തോന്നുക ,മാധവിക്കുട്ടിയുടെ ഭർത്താവ് അറുത്ത കൈക്ക് ഉപ്പുതേക്കാത്തവനാണെന്നാണ്. (പക്ഷേ യഥാർഥത്തിൽ മാധവിക്കുട്ടിയുടെ ശക്തി, ബിരുദവും ബിരുദാനന്തര ബിരുദവുവുമൊക്കെ ഒന്നാറാങ്കിൽ നേടിയ റിസർവ് ബാങ്കിൽ ഉയർന്ന ഉദ്യോഗസ്ഥനായ ഭർത്താവ് മാധവദാസ് തന്നെയായിരുന്നെന്നാണ് എംപി നാരായണപ്പിള്ളയൊക്കെ എഴുതിയത്. 'എന്റെ കഥ' 90ശതമാനവും മാധവിക്കുട്ടിയുടെ ഭാവനയാണെന്നും). മാധവദാസും കമലയും തമ്മിലുള്ള സങ്കീർണ്ണമായ ബന്ധം പറഞ്ഞു ഫലിപ്പിക്കാനൊന്നും കമലിന് കഴിഞ്ഞിട്ടില്ല.
ഇനി ഇതും കമലിന്റെ ഒരു ട്രിക്കാണോ എന്ന് സംശയമുണ്ട്. പടം കണ്ട് സഹിക്കാതെ മാധവദാസിന്റെ ബന്ധുക്കൾ ആരെങ്കിലും കേസുകൊടുത്താൽ അതാ വരുന്നു, സംഘപരിവാർ ഫാസിസവും ആവിഷ്‌ക്കാര സ്വാതന്ത്ര്യവും. വിവരമില്ലാത്ത ഏതെങ്കിലും സംഘികൾ നാല് കല്ലുകൾകൂടി തീയേറ്ററിലേക്ക് വലിച്ചെറിഞ്ഞാൽ സംഗതി ജോർ. അഞ്ചുപൈസക്ക് കൊള്ളാത്ത ഈ പടം ഹിറ്റാവും! അർഹിക്കുന്ന അവഗണനയല്ലാതെ ആ കെണിയിൽ ആരും തലവെച്ച് കൊടുക്കാതിരിക്കട്ടെ. അക്കാലത്തെ പ്രശസ്തവാരികയായ മലയാള നാടിന്റെ എഡിറ്ററെയും,വിടനും വേന്ദ്രനുമാക്കി അപമാനിക്കുന്നുണ്ട് കമൽ.
ഈ ചിത്രത്തിലൂടെ കമൽ ഉയർത്തുന്ന മതേതര സന്ദേശം കേട്ടാൽ ശരിക്കും ചിരിച്ചുപോവും.ഒരു മൊല്ലാക്കയും,പള്ളീലച്ചനും,പൂജാരിയും ഒന്നിച്ചുനിന്ന് കെട്ടിപ്പിടിച്ചാൽ മതേതരത്വമാവുന്ന എൽ.പികുട്ടികളുടെ സങ്കൽപ്പംപോലൊന്ന്. ഇഷ്ടപ്പെടുന്നവരിൽ ശ്രീകൃഷ്ണനെ കാണുന്ന ആമി, അവസാനം തന്റെ മതംമാറ്റത്തിന് കാരണമായ അക്‌ബർ അലി എന്ന പ്രാസംഗികനും എഴുത്തുകാരനുമായ സഹൃദയനിലും കാണുന്നത് ശ്രീകൃഷ്ണനെയാണ്.ടൊവീനോയുടെ കൃഷ്ണൻ, ഇനി പ്രവാചകനെ കൃഷ്ണനെന്ന് വിളിക്കാനുള്ള സമ്മതം ആമിക്ക് കൊടുക്കുന്നതു കണ്ടപ്പോൾ, കണ്ണുതള്ളിപ്പോയി.എന്റെ കൃഷ്ണാ..എന്തൊരു മതസൗഹാർദം!
അല്ല, അത് ലൗ ജിഹാദല്ല!
ഒരുകാര്യത്തിൽ സന്തോഷമുണ്ട്. മാധവിക്കുട്ടി മതംമാറി കമല സുരയ്യ ആയത് സംഘപരിവാർ ആരോപിക്കുന്നപോലെ ലൗ ജിഹാദല്ലെന്ന് ചിത്രവും പറയുന്നു.(കേരളത്തിലെ ആദ്യത്തെ ലൗ ജിഹാദാണ് മാധവിക്കുട്ടിയുടെ മതംമാറ്റമെന്നാണ് ശശികല ടീച്ചറൊക്കെ ആരോപിക്കുന്നത്) മാധവിക്കുട്ടിയുടെ മതംമാറ്റത്തിന് കാരണക്കാരനായി, ലീലാമേനോനെപ്പോലുള്ള ജേർണലിസ്റ്റുകൾ പിൽക്കാലത്ത് തുറന്നടിച്ച, മുസ്ലീലീഗ് നേതാവും പ്രമുഖ വാഗ്മിയുമായ അബ്ദുസമദ് സമദാനിയുടെ രൂപവും ഭാവവും അനുകരിച്ചുകൊണ്ട്, രോമത്തൊപ്പിയുംവെച്ച് 'പൊറാട്ട മൈദാ..' എന്ന മോഡലിൽ ഗീതയും ഖുർആനുമൊക്കെ ഉദ്ധരിച്ചാണ് അനൂപ്‌മേനോൻ അക്‌ബർ അലി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നതെങ്കിലും അവിടെ ഈ സിനിമയുടെ ട്രേഡ് മാർക്കായ വ്യക്തിഹത്യ കമൽ കയറ്റിയിട്ടില്ല.
ആരാധനമൂത്ത് ആമിയെ കാണാനത്തെുന്ന അക്‌ബർ അലി ആദ്യ അവരെ 'അമ്മ' എന്നാണ് വിളിക്കുന്നത്. പിന്നീട് ഒരുഘട്ടത്തിൽ അത് യാദൃശ്ചികമായി പ്രണയമായി വളരുന്നു. പക്ഷേ മാധവിക്കുട്ടിയുടെ കമല സുരയ്യയിലേക്കുള്ള മാറ്റം വലിയ വിവാദ കോലാഹലങ്ങൾ സൃഷ്ടിച്ചതോടെ അയാൾ അധീരനായിപ്പോവുകയും സ്വന്തം കർമ്മ മണ്ഡലമായ ഡൽഹിയിലേക്ക് മടങ്ങുകയും ചെയ്യുന്നു. അല്ലാതെ സംഘികൾ ആരോപിക്കുന്നതുപോലെ ആദ്യമേ മതംമാറ്റം ഉറപ്പിച്ച് അതിനായി പ്രണയിച്ച്, ശേഷം അടിനെ മേക്കാൻ സിറിയക്ക് പോകുന്ന ടെക്ക്‌നിക്കല്ല! പക്ഷേ ഇസ്ലാമിസ്റ്റുകൾക്ക് ആഹ്‌ളാദിക്കാനുള്ള വകയും സംവിധായകൻ നൽകുന്നില്ല. മതം തീർക്കുന്ന തടവറ കൃത്യമായി ചിത്രം അടയാളപ്പെടുത്തുന്നുണ്ട്.
അവസാനം ഫ്‌ളാറ്റിനുമുന്നിൽ മുസ്ലിം ചെറുപ്പക്കാരുടെ കാവലും,മൗലവിമാരുടെ ഭീഷണി മുഴങ്ങുന്ന ആജ്ഞകളും അനുസരിക്കേണ്ടിവരുന്ന സുരയ്യയെും ചിത്രം എടുത്തുകാണിക്കുന്നു. ഈ ഘട്ടത്തിൽ മാത്രമാണ് സംവിധായകന്റെതായ എന്തെങ്കിലും ക്രാഫ്റ്റ് കാണുന്നത്. കടും നിറത്തിലുള്ള സാരിയും ചുവന്ന വലിയ പൊട്ടുംതൊട്ട് നിറയെ ആഭരണങ്ങൾ ധരിച്ച മാധവിക്കുട്ടിയിൽനിന്ന്, കറുത്ത പർദയും കട്ടിക്കണ്ണടയും ധരിച്ച് ചാക്കുകെട്ടുപോലെ തോന്നിക്കുന്ന കമലസുരയ്യയുടെ പുതിയ രൂപത്തിലേക്കുള്ള പരിവർത്തനത്തിലുണ്ട് മതംമാറ്റത്തിന്റെ വ്യർഥതകൾ എല്ലാം.
വിദ്യാബാലന് വെച്ചത് യോജിക്കാതെ മഞ്ജു
പലപ്പോഴും മാധവിക്കുട്ടിയുടെ ശരീരഭാഷയെ മിമിക്രി ചെയ്യാൻ ശ്രമിക്കുകയെന്നല്ലാതെ,ആ വിഭ്രമിപ്പിക്കുന്ന വ്യക്തിത്വത്തിന്റെ ഹൃദയത്തിലേക്ക് കയറാൻ മഞ്ജുവാര്യർക്ക് കഴിഞ്ഞിട്ടില്ല.കണ്ണെഴുതി പൊട്ടും തൊട്ട്,കന്മദം, ദയ എന്നീ മുൻകാല ചിത്രങ്ങളിലെ വേഷങ്ങളുടെ നിഴൽമാത്രമാണ് ഇപ്പോൾ മഞ്ജുവിൽ കാണുന്നത്.സ്വാഭാവിക അഭിനയത്തിന് പേരുകേട്ട മഞ്ജുവിന് ഇവിടെ അടിമുടി കൃത്രിമത്വമാണ്. മേക്കപ്പുകൊണ്ടുള്ള ബാഹ്യസാമ്യത്തിലൂടെ പിടച്ചുനിൽക്കാൻ ശ്രമിക്കുന്ന പച്ചാളം ഭാസി സ്‌റ്റൈൽ! മാധവിക്കുട്ടിയുടെ പ്രശസ്തമായ ചിരി അനുകരിച്ചുകൊണ്ട് സ്ഥാനത്തും അസഥാനത്തും മഞ്ജു ചിരിക്കുമ്പോൾ പ്രേക്ഷകർ കരഞ്ഞുപോവുകയാണ്. ഡബ്ബിങ്ങ്‌പോലും നന്നായിട്ടില്ല. നാടകംപോലത്തെ സംഭാഷണങ്ങൾ ഉള്ള ഫീലും നശിപ്പിച്ചു.
ഈ പടം വിദ്യാബാലൻ അഭിനയിക്കേണ്ടത് തന്നെയായിരുന്നു. അല്ലെങ്കിൽ നമ്മുടെ പാർവതിയയാപ്പോലും ഇതിനേക്കാൾ മെച്ചമായേനെ. ആമിയുടെ ബാല്യ-കൗമാരങ്ങൾ അഭിനയിച്ച കുട്ടികളൊക്കെ എത്ര സ്വാഭവികമായാണ് ക്യാമറയെ അഭിമൂഖീകരിക്കുന്നത് എന്ന് ഓർക്കുമ്പോഴാണ് ലേഡി സൂപ്പർ സ്റ്റാറിന്റെ പതനത്തിന്റെ ആഴം വ്യക്തമാവുക. രണ്ടാംവരവിൽ ഈ അനുഗൃഹീത നടിക്ക് കിട്ടിയ മിക്ക കഥാപാത്രങ്ങളിലും ആർട്ടിഫിഷ്യാലിറ്റി ശരിക്കും തോനുന്നുണ്ട്. എന്നിട്ടും ആരും മഞ്ജുവിന്റെ ശ്രദ്ധയിൽ മാത്രം പെടുത്തില്ല!
ആമിയുടെ ഭർത്താവായി വേഷമിട്ട മുരളിഗോപി പക്ഷേ വ്യതിരിക്തമായ കഥാപാത്രത്തെ ഉൾക്കൊണ്ടാണ് അഭിനയിച്ചത്. പിതാവ് ഭരത് ഗോപിയെപ്പോലെതന്നെ മലയാളത്തിന് ശരിക്കും മുതൽക്കുട്ടാണ് ഈ നടൻ. ആമിയുടെ സങ്കൽപ്പങ്ങളിലെ ശ്രീകൃഷ്ണനായി വന്ന ടൊവീനോ തോമസിന്റെ വേഷവും പാളി. അടിമുടി കൃത്രിമത്വമാണ് ഈ വേഷത്തിലും.
അടിക്കടി വിജയമായി വളർച്ചയുടെ പടവുകൾ താണ്ടിക്കൊണ്ടിരിക്കുന്ന അവസരത്തിൽ ഇതുപോലൊരു വേഷം ടൊവീനോക്ക് വേണ്ടായിരുന്നു. ആമിയുടെ അവസാന പ്രണയനായകനായി വരുന്ന അക്‌ബർ അലിയായ നമ്മുടെ അനൂപ് മേനോനും സാമാന്യം നന്നായി ബോറടിപ്പിച്ചു. കഥാപ്രസംഗത്തിലെന്ന പോലെ ജീവിതത്തിൽ സംസാരിക്കുന്ന ഒരാൾ. കഷ്ടം എന്നല്ലാതെന്തുപറയാൻ. പക്ഷേ കുറ്റംമാത്രം പറയരുതല്ലോ. ആമിയുടെ പിതാവ് വി എം നായരായി വരുന്ന അനിൽ നെടുമങ്ങാട്, പത്രാധിപരായ രഞ്ജി പണിക്കർ, സ്വർണ്ണപ്പണിക്കാരായി ഒരു സീനിൽ മാത്രം വരുന്ന ഇന്ദ്രൻസ്, വേലക്കാരിയുടെ വേഷമിട്ട കെ.പി.എ.എസി ലളിത, ആമിയുടെ അമ്മൂമ്മയായ ശ്രീദേവി എന്നിവരൊക്കെ തീർത്തും സ്വാഭാവികമായാണ് വേഷങ്ങൾ ചെയ്തിട്ടുള്ളത്. ആമിയുടെ അമ്മയായ ബാലാമണിയമ്മയുടെ വേഷമിട്ട നടി ശരിക്കും അഭിനന്ദനം അർഹിക്കുന്നുണ്ട്.
റിലീസിനുമുമ്പേ ഹിറ്റായ റഫീക്ക് അഹമ്മദ്-എം.ജയചന്ദ്രൻ ടീമിന്റെ ഇമ്പമാർന്ന നീർമാതളപ്പാട്ട് തന്നെയാണ് ചിത്രത്തിന്റെ തീം സോങ്ങ്. മൊത്തത്തിൽ ചിത്രത്തിന്റെ സംഗീതവും പശ്ചാത്തലവും കാതിനിമ്പമുള്ളതാണ്. ബ്രിട്ടീഷ് ഇന്ത്യതൊട്ട് ആധുനിക കേരളംവരെയുള്ള കാലം ഒരുക്കിയതിൽ കലാസംവിധായകനും ക്യാമറാനും അഭിമാനിക്കാം. പക്ഷേ ചോറെത്ര നന്നായിട്ടെന്താ, താളല്ലേ കറി എന്നു പറഞ്ഞപോലെ, ഇവരൊക്കെ എത്ര കഷ്ടപ്പെട്ടാലും സംവിധായകന്റെ തലച്ചോറിൽ വല്ലതുമില്ലെങ്കിൽ പടം നന്നാവുമോ? അനാവശ്യമായ ഒരു പാട് രംഗങ്ങൾ ചെത്തിക്കളഞ്ഞ് ചിത്രത്തിന്റെ നീളം അൽപ്പംകുറക്കാൻ എഡിറ്റർ ശ്രദ്ധിച്ചതുമില്ല. അങ്ങനെയാണെങ്കിൽ രണ്ടാംപകുതിയിലെ ഇഴച്ചിലിന് അൽപ്പം സമാധാനമായേനെ.
വാൽക്കഷ്ണം:
വിദ്യാബാലനെക്കുറിച്ച് കമൽ പറഞ്ഞത് അച്ചട്ടാണെന്ന് ചിത്രം കണ്ടപ്പോൾ തോന്നി. വിദ്യാബാലനായിരുന്നെങ്കിൽ ചിത്രത്തിൽ കൂടുതൽ ലൈംഗിക കടന്നുവരുമായിരുന്നെന്ന് ആദ്യം പറഞ്ഞ കമൽ, പിന്നീടത് വൻ വിവാദമായപ്പോൾ വിദ്യയായിരുന്നെങ്കിൽ ലൈംഗിക വിഷയങ്ങൾ ചിത്രീകരിക്കുമ്പോൾ തനിക്ക് കൂടുതൽ സ്വാതന്ത്ര്യം കിട്ടുമായരിന്നു എന്നാണ് പറഞ്ഞിരുന്നതെന്ന് തിരുത്തിയിരുന്നു. സംഗതി ശരിയാണ്. ലൈംഗിക ചിത്രീകരിക്കുന്ന സീനുകളിൽ മഞ്ജു അസഹനീയ ബോറാണെന്ന് മാത്രമല്ല ഇമേജിന്റെ സമ്മർദ്ദവും പ്രകടമാണ്.
മാക്‌സിയുടത്താണ് ഭർത്താവുമായുള്ള അവരുടെ ഒരു കിടപ്പറ രംഗംപോലും കാണിക്കുന്നത്! ഇത്രമാത്രം സദാചാരബോധത്തിന്റെയും തറവാട്ടമ്മ ഇമേജിലും അഭിരമിക്കുന്നവർ ഇത്തരം അപകടം പിടിച്ച വേഷങ്ങൾക്കൊന്നും ഇറങ്ങിപ്പുറപ്പെടുരുതെന്നാണ് ഈ പടത്തിന്റെ ഗുണപാഠം! സൂർത്തുക്കളേ...ദൂരെ എവിടെനിന്നോ വിദ്യാബാലന്റെ ചിരി നിങ്ങൾ കേൾക്കുന്നില്ലേ.
Stories you may Like
- സൗഹൃദത്തിന്റെ ആഴം പറഞ്ഞ് ചിത്രങ്ങൾ പങ്കുവച്ച് മഞ്ജുവാര്യർ
- മകൾ ഇറാ ഖാന്റെ വിവാഹ തിയ്യതി പുറത്തുവിട്ട് ആമിർ ഖാൻ
- സീരിയൽ നടിമാരെ വിമർശിച്ച് സിപിഐ നേതാവ്, മറുപടി നൽകി മഞ്ജു പത്രോസ്
- അഫ്ഗാൻ അഭയാർത്ഥിക്ക് താമസം ഇംഗ്ലണ്ടിലെ ഫോർസ്റ്റാർ ഹോട്ടലിൽ
- സന്ദീപ് ജി.വാര്യരും പി.ആർ. ശിവശങ്കറും പാർട്ടി സംസ്ഥാന കമ്മിറ്റി അംഗങ്ങൾ
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍