പ്രതിസന്ധികൾ ദൈവിക അവസരങ്ങൾ ആണ്
ഡോ. ജെ. നാലുപറയിൽ എംസിബിഎസ്
മരുഭൂമിയിൽ ഈശോ പരീക്ഷപ്പെടുന്നതാണ് ഇന്നത്തെ സുവിശേഷ ഭാഗം. ഒന്നാമത്തെ വചനം ശ്രദ്ധിക്കണം ''അനന്ദരം പിശാചിനാൽ പരീക്ഷിക്കപ്പെടുന്നതിന് ആത്മാവ് മരുഭൂമിയിലേക്കു നയിച്ചു'' (മത്താ 4: 1).
ഈശോയെ മരുഭൂമിയിലേക്ക് നയിക്കുന്നത് ആത്മാവാണ്. പിശാചിനാൽ പരിക്ഷിക്കപ്പെടുന്നതിനായി ഈശോയെ കൊണ്ടു പോകുന്നത് ആത്മാവാണ്. ഏത് ആത്മാവ്? അതറിയണമെങ്കിൽ ഇതിന് തൊട്ടുമുമ്പുള്ള വചന ഭാഗം വായിച്ചാൽ മതി. ''അപ്പോൾ സ്വർഗം തുറക്കപ്പെട്ടു. ദൈവാത്മാവ് പ്രാവിന്റെ രൂപത്തിൽ തന്റെമേൽ ഇറങ്ങി വരുന്നത് അവൻ കണ്ടു'' (മത്താ 3: 16). ജ്ഞാനസ്നാനമാണ് ഇവിടുത്തെ സന്ദർഭം. ജ്ഞാനസ്നാന സമയത്ത് തന്നിലേക്ക് ഇറങ്ങി വരുന്ന ദൈവാത്മാവാണ് ഈശോയെ പരീക്ഷിക്ഷണത്തിലേക്ക് നയിക്കുന്നത്. ചുരുക്കത്തിൽ ദൈവാമത്മാവാണ് ഈശോയെ പിശാചിനാൽ പരീക്ഷിക്കപ്പെടാൻ മരുഭൂമിയിലേക്ക് കൊണ്ടു പോകുന്നതെന്നർത്ഥം.
മർക്കോസ് സുവിശേഷകനാണ് ഒന്നു കൂടി കൃത്യമായി കാര്യങ്ങൾ വിവരിക്കുന്നത് ''ആകാശം പിളരുന്നതും ആത്മാവ് പ്രാവിന്റെ രൂപത്തിൽ തന്റെ ഉള്ളിലേക്ക് ഇറങ്ങി വരുന്നതും അവൻ കണ്ടു'' (മർക്കോ 1 : 10). ഈശോയുടെ ഉള്ളിലേക്ക് വന്നിറങ്ങിയ ദൈവാത്മാവാണ് അവനെ മരുഭൂമിയിലെ പരീക്ഷണത്തിലേക്ക് നയിക്കുന്നതെന്ന് സാരം.
ഏത് ജീവിതത്തിലാണ് പരീക്ഷണങ്ങൾ ഉണ്ടാകാത്തത്? ഏത് ജീവിതത്തിലാണ് പ്രതിസന്ധി ഉണ്ടാകാത്തത്? ഏത് ജീവിത്മാണ് പ്രശ്നങ്ങളിൽ പെടാത്തത്?
നിന്റെ ജീവിതത്തിലെ ഏത് പരീക്ഷണത്തിന്റെ പുറകിലും, ഏത് പ്രതിസന്ധിയുടെ പുറകിലുമുള്ള ദൈവികകരം കാണാൻ നിനക്ക് സാധിക്കുന്നുണ്ടോ? ഏത് വലിയ ജീവിത ദുരന്തത്തിനിടയിലും നിന്റെ ഉള്ളിലെ ദൈവാത്മാവിന്റെ നിമന്ത്രണം കേൾക്കാൻ നിനക്കാവുന്നുണ്ടോ?
ജീവിതമാകുന്ന പട്ടം കാറ്റിലുഴയുമ്പോൾ മനോധൈര്യം കൈവെടികയല്ല വേണ്ടത്. അതിനുപകരം പട്ടത്തിന്റെ പുറകിലുള്ള ചരടും, ആ ചരടിനെ നിയന്ത്രിക്കുന്ന തൃക്കരവും കാണാൻ സാധിക്കണം. അപ്പോഴാണ് ആകാശ വിഹായസ്സിൽ ആകുലതകളില്ലാതെ പറന്നു കയറാനും ഇറങ്ങാനും നിനക്കാകുന്നത്.
ജീവിതത്തിന്റെ വലിയ പരീക്ഷണങ്ങളിൽ നിന്റെ നോട്ടവും കണ്ണും എവിടെയാണ് ഫോക്കസ് ചെയ്തിരുക്കുന്നത് എന്നതാണ് ചോദ്യം. പ്രതിസന്ധികളിലേക്ക് കണ്ണും നട്ടിരുന്നാൽ മനസ്സ് ചഞ്ചലപ്പെടുകയേ ഉള്ളൂ. നേരെ മറിച്ച്, കണ്ണും നോട്ടവും നിന്റെ ജീവിത പ്രതിസന്ധിയുടെ പിറികിലുള്ള ദൈവിക പദ്ധതിയിലും നിന്നെ പ്രതിസന്ധിയിലൂടെ നയിക്കുന്ന ദൈവാത്മാവിലുമാകുമ്പോഴാണ് പ്രതിസന്ധികൾ ദൈവികമായ ഫലം പുറപ്പെടുവിക്കുന്നത്. ഈശോയ്ക്ക് സാധിച്ചത് ഇതായിരുന്നു. ദൈവാത്മാവാണ് തന്നെ മരുഭൂമിയിലേക്ക് നയിക്കുന്നതെന്ന് അവൻ തിരിച്ചറിഞ്ഞിരുന്നു.ജീവിതമാകുന്ന പട്ടം കാട്ടത്തൂയലാടുമ്ബോൾ വീശിയടിയ്കുന്ന കാറ്റിൽ ശ്രധിയ്കാതെ, പട്ടത്തിന്റെ പിറകിലുള്ള ചരടിലും ചരടിനെ നിയന്ത്രിയ്കുന്ന തൃക്കരങ്ങളിലും ആശ്രയിച്ചാൽ എല്ലാ പ്രതിസന്ധികളും നിന്റെ ജീവിതത്തിൽ ദൈവികമായ ഫല പുറപ്പെടുവിക്കും.
''പിശാചിനാൽ പരീക്ഷിക്കപ്പെടുന്നതിന് ദൈവാത്മാവ് അവനെ മരുഭൂമിയിലേക്ക് നയിച്ചു'' (മത്താ 4: 1). നിന്റെ ജീവിതത്തിലെ എല്ലാ പരീക്ഷണങ്ങളുടെയും എല്ലാ പ്രതിസന്ധികളുടെയും പിറകിലൊരു ദൈവിക പദ്ധതിയുണ്ടെന്ന് സാരം. അത് തിരിച്ചറിയുന്നിടത്താണ് ജീവിതത്തിലെ പ്രതിസന്ധികളെ നേരിടാൻ നിനക്കാവുന്നത്; പ്രതിസന്ധികളെ ദൈവികമായി അഭിമുഖീകരിക്കാൻ നിനക്കാകുന്നത്. അപ്പോഴാണ് ജീവിത പ്രശ്നങ്ങളിൽ നന്ന് ദൈവികമായ ഫലങ്ങൾ വിളയിക്കാൻ നിനക്കാവുന്നത്.
ഒരുവന്റെ തനി സ്വഭാവം പുറത്തു വരുന്നത് ഏറ്റവും വലിയ പ്രതിസന്ധിയുടെ മുംബിലാണ്. ജീവിതത്തിലെ ഏറ്റവും വലിയ പ്രശ്നത്തെ നേരിടുമ്പോൾ, ജീവിതം ഏറ്റവും വലിയ തകർച്ചയിലാകുമ്പോൾ, അഥവാ വിശ്വസിച്ചവൻ ചതിച്ച് ശത്രുപക്ഷത്തിന് നേതൃത്വം കൊടുക്കുന്നത് കാണുമ്പോഴാണ് ഒരുവന്റെ തനി സ്വഭാവം പുറത്തു വരുന്നത്.
ഈശോ അഭിമുഖീകരിച്ച ഏറ്റവും വലിയ പരീക്ഷണാമാണ് ഈ മരുഭൂമിയിലെ പരീക്ഷണം. അതിലൂടെ പുറത്തേക്ക് വരുന്നത് ഈശോയുടെ തനി സ്വഭാവമാണ് അവന്റെ ദൈവപുത്രത്വമാണ്. അങ്ങനെയെങ്കിൽ പരീക്ഷണമെന്നത് ഒരുവന്റെ സ്വഭാവത്തിന്റെ ഉരകല്ലാണ്. ഒരുവന്റെ യഥാർത്ഥ സ്വഭാവത്തിന്റെ മാറ്റുരച്ചു നോക്കുകയാണ് ജീവിതത്തിലെ പ്രതിസന്ധികൾ ചെയ്യുന്നത്.
ഈശോയുടെ പരീക്ഷണത്തിൽ ഇത് അക്ഷരംപ്രതി ശരിയാണ്. പരീക്ഷണ സമയത്ത് ഈശോയോട് ആവർത്തിച്ചു ചോദിക്കുന്ന ചോദ്യം. അവൻ 'ദൈവപുത്രനാണോ' എന്നാണ്. അതായത് ഈശോയുടെ ദൈവപുത്രത്വമാണ് മാറ്റുരച്ച് നോക്കപ്പെടുന്നത് എന്നർത്ഥം.
പിശാച് ആദ്യം അവനോട് പറയുന്നത് നീ ദൈവപുത്രനാണെങ്കിൽ ഈ കല്ലുകൾ അപ്പമാകാൻ പറയുക (4: 3) എന്നാണ്. രണ്ടാമത്തെ പരീക്ഷണ സമയത്ത് ആവശ്യപ്പെടുന്നത്, നീ ദൈവപുത്രനാണെങ്കിൽ ദേവാലയത്തിന്റെ അഗ്രത്തു നിന്ന് താഴേക്ക് ചാടുക (4: 6) എന്നാണ്. ചുരുക്കത്തിൽ പരീക്ഷിക്കുന്നത്. ഈശോയുടെ ദൈവപുത്രത്വമാണ്; പരീക്ഷണത്തിലൂടെ ഉരച്ച് നോക്കപ്പെടുന്നത് അവന്റെ ദൈവപുത്രത്വമാണ്.
കാരണം ജ്ഞാനസ്നാന സമത്ത് ഈശോയ്ക്ക് ഉണ്ടായ ഏറ്റവും വലിയ അനുഭവമായിരുന്നു താൻ ദൈപുത്രനാണെന്നത് (മത്താ 3: 17). അവന്റെ ആത്മബോധമാണ് പരീക്ഷണത്തിലൂടെ ഉരച്ചു നോക്കപ്പെടുന്നത്. ഈശോയുടെ യഥാർത്ഥ സ്വത്വം തന്നെയാണ് പരീക്ഷണത്തിലൂടെ അനാവരണം ചെയ്യപ്പെടുന്നത്. ജീവിതത്തിലെ പ്രതിസന്ധിയിലൂടെയാണ് നമ്മുടെ യഥാർത്ഥ സ്വഭാവം പുറത്തേക്ക് വരുന്നത്. ചുരുക്കത്തിൽ, നമ്മുടെ തനി സ്വഭാവം പുറത്തേത്തു വരാനുള്ള ഉരകല്ലാണ് നമ്മുടെ ജീവിതത്തിലെ പ്രതിസന്ധികൾ എന്നർത്ഥം.
ഫ്രാൻസിസ് പാപ്പായുടെ ചിലി സന്ദർശനം. സന്ദർശനത്തിന്റെ അവസാന ഘട്ടത്തിലെ സംഭവം (ഓഡിയോ കേൾക്കുക).
നമ്മുടെ മുമ്പിൽ ഒരു പ്രതിസന്ധി വന്നു പെടുമ്പോൾ സ്വാഭാവികമായി നമ്മിൽ നിന്നും പുറത്തു വന്ന പ്രതികരണമാണ് നമ്മുടെ തനി സ്വഭാവത്തെ പുറത്തുകൊണ്ടു വരുന്നത്. അഥവാ നമ്മുടെ തനിസ്വഭാവത്തെ വെളിപ്പെടുത്താനുള്ള അവസരമാണ് ജീവിതത്തിലെ ഓരോ പ്രതിസന്ധിയും. നമ്മുടെ ജീവിതത്തിൽ വന്നു ഭവിക്കുന്ന പ്രതിസന്ധിയായായലും നമ്മുടെ ചുറ്റുമുള്ളവരുടെ ജീവിതത്തിലെ പ്രതിസന്ധിയായാലും അത് ഒരവസരമാണ് നമ്മിലെ ദൈവപുത്രത്തെ വെളിപ്പെടുത്താനുള്ള അവസരം; നമ്മിലെ ദൈവികാംശത്തെ വളർത്താനുള്ള അവസരം. നമ്മിലെ നന്മയുടെ പോഷിപ്പിക്കാനുള്ള അവസരമാണ് ജീവിതത്തിലെ ഓരോ പ്രതിസന്ധിയും എന്നുസാരം.
പരീക്ഷണത്തിലൂടെ വെളിവാകുന്നത് ഈശോയുടെ ദൈവപുത്രത്വമാണ്; ദൈവപുത്രന്റെ യഥാർത്ഥ സ്വഭാവമാണ്. എന്നാൽ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം ദൈവപുത്രത്വം വെളിവാക്കുന്ന പരീക്ഷണങ്ങളിൽ ഈശോ ആശ്രയിക്കുന്നത് എന്തിനെയോക്കെയാണെന്നാണ്. ഒന്നാമത്തെ പരീക്ഷണത്തിന് ഈശോ കൊടുക്കുന്ന മറുപടി, മനുഷ്യൻ അപ്പം കൊണ്ടുമാത്രമല്ല ദൈവത്തിന്റെ നാവിൽ നിന്ന് പുറപ്പെടുന്ന ഓരോ വാക്കുകൊണ്ടുമാണ് ജീവിക്കുന്നതെന്നാണ് (4: 4). അതായത് ദൈവ വചനത്തെ ജീവിതത്തിന്റെ ഭക്ഷണമാക്കുന്നവനാണ് ദൈവപുത്രൻ എന്നർത്ഥം. അതായത് ദൈവതിരുമനസ്സിനെ അനുദിന ജീവിതത്തിന്റെ പോഷണമാക്കുന്നവനാണ് ദൈവപുത്രൻ.
രണ്ടാമത്തെ പരീക്ഷണത്തിന് ഈശോ മറുപടി പറയുന്നത് ദൈവത്തെ പരീക്ഷിക്കരുത് എന്ന വചനം ഉദ്ധരിച്ചു കൊണ്ടാണ് (4: 7). ദൈവത്തെ പരീക്ഷിക്കരുത് എന്നു പറഞ്ഞാൽ, ദൈവത്തെ വിശ്വസിക്ക ണം, ദൈവത്തിൽ ശരണപ്പെട ണം എന്നു സാരം.
മൂന്നാം പരീക്ഷണത്തിന് ഈശോ മറുപടി പറയുന്നത് ദൈവത്തെ മാത്രമേ ആരാധിക്കാവൂ എന്ന വചനം (4: 10) ഉദ്ധരിച്ചു കൊണ്ടാണ്.
ചുരുക്കത്തിൽ ദൈവഹിതത്തെ ജീവിതത്തിന്റെ പോഷണമാക്കി മാറ്റുന്നതിലൂടെയും, ദൈവത്തിൽ സമ്ബൂര്‍ണ്ണമായി ആശ്രയിയ്കുന്നതിലൂടെയും,
ദൈവത്തെയല്ലാതെ മറ്റൊന്നിനെയും ആരാധിക്കാതിരിക്കുന്നതിലൂടെയുമാണ് ഒരുവൻ ദൈവപുത്രനായി വളരുന്നതെന്നർത്ഥം. അഥവാ ജീവിത പ്രതിസന്ധികളെ ദൈവികതയിൽ വളരാനുള്ള അവസരമായി മാറ്റാനുള്ള ഉപാധികളാണിവ ദൈവഹിതത്തെ ഭക്ഷണമാക്കൽ, ദൈവത്തിൽ ആശ്രയിക്കൽ, അവിടുത്തെ മാത്രം ആരാധിക്കൽ.
ഇത്തവണത്തെ ചിലി സന്ദർശനത്തിൽ ഫ്രാൻസിസ് പാപ്പാ ഏറ്റവുമധികം വിമർശിക്കപ്പെട്ടത്. വിമാനത്തിൽ വച്ച് നടത്തിയ കല്ല്യാണത്തിന്റെ പേരിലാണ്. (ഓഡിയോ കേൾക്കുക). ചോദ്യത്തിന് മറുപടി പറയുന്നതിനിടയിൽ പാപ്പാ പറഞ്ഞു കൂദാശ മനുഷ്യനു വേണ്ടിയിട്ടാണ്. ഈ വചനം കേൾക്കുന്ന മാത്രയിൽ നമ്മുടെ മനസ്സിലേക്ക് ഓടി വരുക സുവിശേഷത്തിൽ ഈശോ പറയുന്ന ഒരു വചനമാണ്. ''സാബത്ത് മനുഷ്യനു വേണ്ടിയിട്ടാണ്. അല്ലാതെ, മനുഷ്യൻ സാബത്തിനു വേണ്ടിയല്ല'' (മർക്കോ 2: 27).
ഇതിലൂടെ മതത്തെയും മത നിയമങ്ങളെയും ഒറ്റയടിക്ക് മനുഷ്യന് താഴെയായി കൊണ്ടു പ്രതിഷ്ടിയ്ജുകയായിരുന്നു ഈശോ ചെയ്തത്. അതിനോട് യഹൂദർ പ്രതികരിക്കുന്നത് അവനെ നശിപ്പിക്കാൻ ആലോചിച്ചു കൊണ്ടാണ് (മാർക്കോ 3: 6). അങ്ങനെയെങ്കിൽ ഫ്രാന്‍സീസ് പാപ്പായുടെ വിമാനത്തിലെ കല്ല്യാണം പ്രതിഷേധം വിളിച്ചു വരുത്തിയില്ലെങ്കിലല്ലേ അത്ഭുതപ്പെടാനുള്ളൂ.
ചുരുക്കത്തിൽ ഫ്രാൻസിസ് പാപ്പായുടെ വാക്കും പ്രവർത്തിയും സുവിശേഷത്തിലെ ഈശോയെ ഓർമ്മപ്പെടുത്തുന്നു. അദ്ദേഹത്തിന്റെ വാക്കുകൾ ഈശോയടെ വാക്കിനെ ഓർമ്മിപ്പിക്കുന്നു. പ്രവൃത്തി, ഈശോയുടെ പ്രവൃത്തിയെയും.
അതായത് പ്രതിസന്ധികളാണ് ഒരുവന്റെ തനി സ്വഭാവം പുറത്തുകൊണ്ടു വരുന്നത് എന്നു സാരം. അതിനാൽ നിന്റെ പ്രതിസന്ധികളെ അവസരങ്ങളായി കരുതുക. അതിലൂടെ പുറത്തു വരുന്ന നിന്റെ തനിസ്വഭാവം ഈശോയെ ഓർമ്മപ്പെടുത്തുന്നിടത്താണ് നീ ദൈവപുത്രനായി വളരുന്നത്. അതിനാൽ നിന്നിലും നിന്റെ ചുറ്റിലും വന്നു ഭവിക്കന്ന പ്രതിസന്ധികളെ, ദൈവഹിതം അന്വേഷിച്ചു കൊണ്ടും, ദൈവത്തിൽ ശരണ്ണം വച്ചു കൊണ്ടും, ദൈവത്തിൽ സബൂര്‍ണ്ണമായി സമർപ്പിച്ചു കൊണ്ടും നേരിട്ടാൽ, അവയെല്ലാം നിനക്ക് ദൈവികതിയിൽ വളരാള്ള അവസരമായിത്തിരും. നീ അനുദിനം ദൈവപുത്രനായി/ ദൈവപുത്രിയായി വളർന്നുവരും.
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- നിങ്ങൾ ബ്രിട്ടീഷ് പൗരത്വം എടുക്കാൻ ഉദ്ദേശിക്കുന്നുണ്ടോ ? എങ്കിൽ, ബ്രിട്ടീഷ് സംസ്കാരത്തെയും ജീവിത ശൈയിലെ കുറിച്ചുമെല്ലാം അറിഞ്ഞിരിക്കണം; സിറ്റിസൺഷിപ് ക്വിസ്സ് പാസായാൽ മാത്രം പൗരത്വം ലഭിക്കും; നിങ്ങളുടെ ബ്രിട്ടനെ കുറിച്ചുള്ള അറിവ് ഇവിടെ പരിശോധിക്കാം
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- പെരുമ്പാവൂരിൽ പത്താംക്ലാസ് വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു;പൊലിഞ്ഞത് കദളിചിറ പട്ടരുമഠം വീട്ടിൽ റഷീദിന്റെ മകൾ നസ്രിന
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍