മോദി സർക്കാരിനെ വീഴ്ത്താൻ ഓഹരിവിപണിയിൽ 'ഒക്ടോബർ ദുരന്തം' ആസൂത്രണം ചെയ്ത് മുൻ കേന്ദ്രമന്ത്രി; യുപിഎ അധികാരത്തിൽ എത്തിയാൽ ഉന്നതപദവി നൽകാമെന്ന പ്രലോഭനത്തിൽ മയങ്ങി മുതിർന്ന ഉദ്യോഗസ്ഥർ; ചരടുവലികളിലൂടെ ഓഹരിവിപണിയെ നിയന്ത്രിച്ച് ഈ ഉന്നത രാഷ്ട്രീയ നേതാവും ബന്ധുമിത്രാദികളും നേടിയത് 39,000 കോടി രൂപയെന്നും റിപ്പോർട്ട്
മറുനാടൻ ഡെസ്ക്
ന്യൂഡൽഹി: ഈ വരുന്ന ഒക്ടോബറിൽ ഇന്ത്യൻ ഓഹരിവിപണിയെ വലിയൊരു തകർച്ചയിലേക്ക് കൂപ്പുകുത്തിക്കാനും അതുവഴി നരേന്ദ്ര മോദിയുടേയും ബിജെപിയുടെയും നേതൃത്വത്തിൽ എൻഡിഎ വീണ്ടും അധികാരത്തിൽ എത്തുന്നത് തടയിടാനും മുൻ കേന്ദ്രമന്ത്രിയുടെ നേതൃത്വത്തിൽ ചരടുവലി നടക്കുന്നതായി റിപ്പോർട്ട്. ഒക്ടോബർ ഒന്നിന് ഇത്തരത്തിൽ ഓഹരിവിപണിയിൽ വലിയ തിരിച്ചടിയുണ്ടാക്കി അത് മോദി സർക്കാരിന്റെ കഴിവുകേടായി വരുത്തിത്തീർക്കാനാണ് ശ്രമം നടക്കുന്നതെന്ന് 'സൺഡെ ഗാർഡിയൻ' റിപ്പോർട്ടുചെയതത് ചർച്ചയാവുകയാണ് ഇപ്പോൾ. മാധവ് നാലാപ്പാട്ടിന്റെ ലീഡ് വാർത്തയായി ആണ് സൺഡെ ഗാർഡിയൻ ഈ വിവരം പുറത്തുവിട്ടത്.
മന്‍മോഹൻസിംഗിന്റെ മന്ത്രിസഭയിൽ അംഗമായിരുന്ന ഒരു മുതിർന്ന നേതാവാണ് ഇത്തരമൊരു ചരടുവലി നടത്തുന്നതെന്നും അടുത്ത തിരഞ്ഞെടുപ്പിൽ മോദിക്ക് വലിയ തിരിച്ചടി നൽകുകയാണ് ലക്ഷ്യമെന്നുമാണ് റിപ്പോർട്ടിൽ വെളിപ്പെടുത്തുന്നത്. ഫെബ്രുവരി രണ്ടിന് ഉണ്ടായിരുന്ന നിലയിൽ നിന്ന് പകുതിയോളമായി പല ഓഹരികളുടേയും മൂല്യം ഒക്ടോബർ ഒന്നോടെ തകരുന്ന നിലയിലാണ് ഇത്തരമൊരു നീക്കമെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇതിനായി 31 ബ്രോക്കറേജുകളേയും വിദേശ ഇന്ത്യൻ ഫിനാൻഷ്യൽ ഏജൻസികളേയും കൂട്ടുപിടിച്ചാണ് ചരടുവലികൾ നടക്കുന്നത്.
തന്ത്രപ്രധാന മന്ത്രാലയങ്ങളിൽ ഇപ്പോഴും തന്റെ ആജ്ഞാനുവർത്തികളായ ചില ഉദ്യോഗസ്ഥരെ കൂട്ടുപിടിച്ചാണ് മുന്‍മന്ത്രിയുടെ നീക്കം. മോദി സർക്കാർ വീഴുകയും വീണ്ടും യുപിഎ അധികാരത്തിൽ എത്തുകയും ചെയ്താൽ ഉന്നത പദവി നൽകാമെന്ന് വാഗ്ദാനം ചെയ്താണ് ഈ ഉദ്യോഗസ്ഥരെ മുന്‍മന്ത്രി കൂടെ നിർത്തുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ മന്ത്രിയുടെ പേര് വെളിപ്പെടുത്താതെയാണ് റിപ്പോർട്ട് നൽകിയിട്ടുള്ളത്.
നിലവിലെ സാഹചര്യങ്ങളിൽ ബിജെപി തന്നെ വീണ്ടും കേന്ദ്രത്തിൽ അധികാരത്തിൽ എത്തിയേക്കുമെന്ന സാഹചര്യം വരുന്നതോടെയാണ് ഇത്തരമൊരു നീക്കത്തിന് ശ്രമം നടക്കുന്നതെന്നാണ ്സൂചനകൾ. ഈ രാഷ്ട്രീയ ഉന്നതന്റെ വിശ്വസ്തരും അടുപ്പക്കാരുമായ, ഇന്ത്യയിലും വിദേശത്തുമുള്ള ബിസിനസുകാരും ഇതോടെ വലിയ പ്രതീക്ഷയിലാണെന്ന് ഫെബ്രുവരി നാലിന് നൽകിയ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സ്റ്റോക്ക് മാർക്കറ്റ് തിരിമറിയിലൂടെ ഈ മുന്‍മന്ത്രി തന്റെ ഭരണകാലത്ത് 39,000 കോടി രൂപ സ്വന്തമാക്കി. അധികാരത്തിലിരുന്ന വകുപ്പിലെ സ്വാധീനശക്തിയും അവിടെ ലഭിക്കുന്ന വിവരങ്ങളും സമർത്ഥമായി ഉപയോഗിച്ചാണ് തനിക്ക് കൂടുതൽ ലാഭകരമായ നിലയിലേക്ക് സ്റ്റോക്ക് മാർക്കറ്റിനെ നിയന്ത്രിച്ചതെന്നും സാമ്പത്തിക രംഗത്തെ ഉദ്യോഗസ്ഥൻ വ്യക്തമാക്കുന്നതായി റിപ്പോർട്ടിൽ പറയുന്നുണ്ട്.
മുൻ മന്ത്രിക്ക് മാത്രമല്ല, അദ്ദേഹത്തിന്റെ അടുപ്പക്കാർക്കും ബന്ധുക്കൾക്കുമെല്ലാം ഇത്തരത്തിൽ വലിയ ലാഭം ഉണ്ടാകുകയും ചെയ്തു. ചില പ്രത്യേക ഓഹരികളുടെ വില ഉയരാനോ അല്ലെങ്കിൽ താഴാനോ ഇടയാക്കുംവിധം ചില നയങ്ങൾ പ്രഖ്യാപിക്കുന്നതരത്തിൽ ഇടപെട്ടാണ് വിപണി നിയന്ത്രണം മന്ത്രി സാധ്യമാക്കിയത്. കൃത്രിമമായി ചില ഓഹരികളുടെ വില ഉയർത്താനും പലരേയും ഉപയോഗിച്ച് ശ്രമം നടന്നു. വൻതോതിൽ ഓഹരികൾ വാങ്ങിക്കൂട്ടിയും മറ്റും വില കൃത്രിമമായി ഉയർത്താനും താഴ്ത്താനുമാണ് ശ്രമം ഉണ്ടായത്. ഇതിനായി വിശ്വസ്തരായ ഉദ്യോഗസ്ഥരിലൂടെ സർക്കാർ ഏജൻസികളെ തന്നെ ഉപയോഗിക്കുകയും ചെയ്തു. വിദേശ നിക്ഷേപകരിലൂടെയാണ് പാർട്ടിസിപ്പേറ്ററി നോട്ടുകളുപയോഗിച്ചം മറ്റും ബന്ധുമിത്രാദികളുടെ സംഘത്തെ ഉപയോഗിച്ച് മന്ത്രി ഇത്തരം നീക്കങ്ങൾ നടത്തിയത്.
എൽഐസി ഉൾപ്പെടെ കേന്ദ്രസർക്കാർ നിയന്ത്രണത്തിലുള്ള ഏജൻസികളെ ഉപയോഗിച്ചാണ് ഇത്തരത്തിൽ വിലകുറഞ്ഞ ഓഹരികൾ വാങ്ങിക്കൂട്ടാൻ നീക്കം നടത്തിയത്. 2004-2014 കാലത്ത് ഇത്തരം ഏജൻസികൾ ഏതൊക്കെ ഓഹരി എത്രയൊക്കെ വാങ്ങിയെന്ന് നിരീക്ഷിച്ചാൽ തന്നെ അതൊരു കുട്ടിക്കളിപോലെ ആയിരുന്നു എന്ന് കാണാമെന്നും റിപ്പോർട്ടിൽ പറയുന്നു. ഇത്തരത്തിൽ വാങ്ങിക്കൂട്ടിയ പല ഓഹരികളുടേയും വില അധികം വൈകാതെ വലിയതോതിൽ ഇടിയുകയും ചെയ്തു. എന്നാൽ ഇപ്പോൾ മോദി സർക്കാരിന്റെ കാലത്ത് ഈ പ്രവണത കാണാനില്ലെന്നതും ശ്രദ്ധേയമാണെന്ന് ഇക്കാര്യം വെളിപ്പെടുത്തിയ ഉന്നത ഉദ്യോഗസ്ഥൻ ചൂണ്ടിക്കാട്ടുന്നുണ്ട്.
ഈ മുന്‍മന്ത്രിയുടെ വിശ്വസ്തരായ പലരും ഇപ്പോഴത്തെ സർക്കാരിന്റെ കാലത്തും തന്ത്രപ്രധാന സ്ഥാനങ്ങളിൽ തന്നെ തുടരുന്നു. അവരെ ഉപയോഗിച്ചാണ് ഇപ്പോൾ ഓഹരിവിപണി വലിയതോതിൽ ഇടിക്കാനും സർക്കാരിനെതിരെ നിക്ഷേപകരുടെ വികാരം തിരിച്ചുവിടാനും നീക്കം നടക്കുന്നതെന്നാണ് സൂചനകൾ. നിക്ഷേപകർ ഓഹരിവിപണിയിലെ കയറ്റിറക്കങ്ങൾ അറിയാൻ നിരന്തരം നിരീക്ഷിക്കുന്ന ബിസിനസ് പത്രങ്ങളിലൂടെയും ചാനലുകളിലെ വിലയിരുത്തലുകളിലൂടേയും തനിക്ക് വേണ്ടരീതിയിൽ വിവരങ്ങൾ പുറത്തുവരാനും ഈ മുന്‍മന്ത്രി ഇപ്പോഴും നീക്കങ്ങൾ നടത്തുന്നുണ്ട്.
ഹവാല ഇടപാടിലൂടെയും അജ്ഞാതമായ വിദേശ നിക്ഷേപ റൂട്ടുകളിലൂടെയും ആണ് പണമെത്തിച്ച് ഓഹരി ഇടപാട് നടത്തുന്നത്. വില കുറയുമ്പോൾ ഇത്തരത്തിൽ ഷെയർ അടുപ്പക്കാരിലൂടെ വാങ്ങിപ്പിച്ച ശേഷം പിന്നീട് ആ ഓഹരികളുടെ വില കൂട്ടുന്ന രീതിയിൽ പ്രചരണം നടത്തും. പിന്നീട് വില കൂടുമ്പോൾ അവ വിറ്റഴിക്കും. ഇത്തരത്തിലാണ് പ്രവർത്തനം. ബാങ്കിങ് സിസ്റ്റത്തിലൂടെ തന്നെ ഇത്തരത്തിൽ പണമിടപാട് നടത്തുന്നു. അങ്ങനെ സഹസ്രകോടികളാണ് ഈ മുന്‍മന്ത്രിയും ബന്ധുക്കളും സുഹൃത്തുക്കളും ഉണ്ടാക്കിയത്.
രാജസ്ഥാനിലേയും പഞ്ചാബിലേയും ചില ബ്രോക്കർമാർക്ക് ഈ മുന്മന്ത്രിയുമായി അടുത്ത ബന്ധമുണ്ട്. ഇവർ ഹവാല ഇടപാടിലൂടെ പണം വിദേശത്തുനിന്ന് ഇന്ത്യയിൽ തിരിച്ചെത്തിക്കുന്നു. ഇവരുടെ പ്രവർത്തനം ശക്തമായി വിലയിരുത്തപ്പെടേണ്ടതുണ്ടന്നും എന്നാൽ സെക്യൂരിറ്റീസ് അന്റ് എക്സ്ചേഞ്ച് ബോർഡ് ഇതുവരെ കാര്യമായൊന്നും ഈ മുന്മന്ത്രിക്കെതിരെ ചെയ്തിട്ടില്ലെന്നും ഉദ്യോഗസ്ഥൻ ചൂണ്ടിക്കാട്ടുന്നു. ഇതിന് പുറമെ ബജറ്റുകൾ വരുന്ന കാലത്ത് ഈ മുന്‍മന്ത്രി നടത്തിയ ഇടപെടലുകൾ ഉൾപ്പെടെ എണ്ണിയെണ്ണി പറയുന്നുണ്ട് ഈ റിപ്പോർട്ടിൽ. റിപ്പോർട്ട് വന്നതോടെ ഇത്തരമൊരു നീക്കത്തിനെതിരെ കരുതലോടെ നടപടികൾ സ്വീകരിക്കാൻ ഒരുങ്ങുകയാണ് മോദി സർക്കാർ എന്നാണ് സൂചനകൾ.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍