'ആമി'യോടുള്ള വിമർശനങ്ങളോട് അസഹിഷ്ണുത കാണിക്കുന്ന കമൽ പ്രേമം സിനിമയെ വിമർശിച്ചത് മറന്നോ? സെലക്ടീവ് ആവിഷ്ക്കാര സ്വാതന്ത്ര്യ നിലപാട് താങ്കൾക്ക് ചേർന്നതല്ലെന്ന് മനീഷ് നാരായാണൻ; റിവ്യൂകൾ റിപ്പോർട്ട് ചെയ്തു പൂട്ടിക്കുന്ന സംവിധായകന്റെ സിനിമ കാണേണ്ട കാര്യമുണ്ടോയെന്നും ചോദിച്ച് സിനിമാ ആസ്വാദകരും; ചലച്ചിത്ര അക്കാദമി ചെയർമാനെതിരെ സൈബർ ലോകത്തിന്റെ പ്രതിഷേധം തുടരുന്നു
മറുനാടൻ ഡെസ്ക്ക്
തിരുവനന്തപുരം: 'ആമി' സിനിമയെ വിമർശിക്കുന്ന ഫേസ്ബുക്ക് റിവ്യൂകളെ നീക്കം ചെയ്യുന്ന സംവിധായകൻ കമലിന്റെ നിലുപാടിനെതിരെ വിമർശനം കൊഴുക്കുന്നു. ആമി കണ്ട ശേഷം ആളുകൾ ഫേസ്ബുക്കിൽ കുറിക്കുന്ന ആസ്വാദന കുറിപ്പുകളും നിരൂപണങ്ങളും റിപ്പോർട്ട് ചെയ്ത് പൂട്ടിക്കുന്നതിനെ അനുകൂലിച്ച് കമൽ രംഗത്തെത്തിയതോടെയാണ് വിമർശനം കൊഴുക്കുന്നത്. നല്ല റിവ്യൂവിനെ മാധ്യമങ്ങൾ പണം ആവശ്യപ്പെട്ടെന്ന വിമർശനം ഉന്നയിച്ചു കൊണ്ട് സിനിമയുടെ അണിയറക്കാർ രംഗത്തെത്തിയിരുന്നു. ഇതിനിടെയാണ് ഈ വാദങ്ങളെ അനുകൂലിക്കുന്ന വിധത്തിൽ കേരളാ ചലച്ചിത്ര അക്കാദമി ചെയർമാൻ കൂടിയായ കമൽ രംഗത്തെത്തിയത്. സംവിധായകന്റെ ഈ നിലപാടിനെതിരെയാണ് വിമർശനം കടുക്കുന്നത്.
കമൽ ആവിഷ്ക്കാര സ്വാതന്ത്ര്യത്തെ കുറിച്ച് സംസാരിക്കുന്നത് സെലക്ടീവായാണെന്നും അത് ഇരട്ടത്താപ്പാണെന്നനും വിമർശനം ഉയരുന്നു. നിലപാടുകളിലെ ഇരട്ടത്താപ്പുകാരനാണ് കമൽ എന്നുമാണ് വിമർശനം. ആമിയോടുള്ള വിമർശനങ്ങളിൽ അസഹിഷ്ണുത കാണിക്കുന്ന കമൽ പണ്ട് പ്രേമം സിനിമയെ വിമർശിച്ചത് ഓർമ്മപ്പെടുത്തുകയും ചെയ്യുന്നു സൈബർ ലോകം. മലയാളത്തിലെ ഓൺലൈൻ നിരൂപണ രംഗത്തെ പ്രശസ്തനായ മനീഷ് നാരായണൻ അടക്കമുള്ളവർ കമലിന്റെ നിലപാടിനെ വിമർശിച്ചു കൊണ്ട് രംഗത്തെത്തി.
മനീഷ് ഫേസ്ബുക്കിൽ കുറിച്ചത് ഇങ്ങനെയാണ്:
ആമിയെക്കുറിച്ചുള്ള ആസ്വാദനങ്ങൾ/നിരൂപണങ്ങൾ/ ഫേസ്ബുക്ക് കുറിപ്പുകൾ/വിമർശനങ്ങൾ നീക്കം ചെയ്ത സംഭവത്തിൽ സംവിധായകൻ കമലും, ആമി ഒഫീഷ്യൽ പേജും ഉയർത്തുന്ന ആരോപണം എട്ടോളം പ്രമുഖ മാധ്യമങ്ങൾ/ ഓൺലൈൻ മാധ്യമങ്ങൾ 25000 മുതൽ 50,000 വരെ നൽകിയാൽ സിനിമയെക്കുറിച്ച് നന്നായിട്ടെഴുതാം അല്ലെങ്കിൽ വിമർശിക്കും എന്ന് പറഞ്ഞതായാണ്. ചലച്ചിത്ര അക്കാദമി ചെയർമാൻ എന്ന സുപ്രധാന പദവിയിലുള്ള ആളാണ് കമൽ. സിനിമയെ പിന്തുണയ്ക്കണമെങ്കിൽ പണം വേണം അല്ലെങ്കിൽ മോശമായി എഴുതുമെന്ന് ഭീഷണിപ്പെടുത്തിയ മാധ്യമങ്ങളുടെ പേര് പറയാൻ ചലച്ചിത്ര അക്കാദമി ചെയർമാൻ കൂടിയ താങ്കൾക്ക് എന്തിനാണ് മടി?
ആമി 12 കോടിയുടെ സിനിമയാണെന്നും നിർമ്മാതാവ് അധ്വാനിച്ചുണ്ടാക്കിയ പണമെന്നും ചാനൽ ചർച്ചയിൽ അങ്ങ് പറയുന്നത് കണ്ടു. മുൻപൊരു പൊതുവേദിയിൽ താങ്കൾ പ്രേമം എന്ന സിനിമയെ വിമർശിച്ചിരുന്നില്ലേ? ആ സിനിമയുടെ രാഷ്ട്രീയത്തെയാണ് വിമർശിച്ചതെന്ന് അത് ഫേസ്ബുക്കിൽ ആയിരുന്നില്ലെന്നും പറയുന്നു. സെലക്ടീവ് ആവിഷ്കാര സ്വാതന്ത്യത്തെക്കുറിച്ചാണോ താങ്കൾ വാചാലനാകുന്നത്?
ആമി തന്റെ പ്രൊഡക്ട് ആണെന്നും അത് എങ്ങനെ വിൽക്കണമെന്ന് താൻ തീരുമാനിച്ചോളുമെന്നും നിർമ്മാതാവ് അറിയിച്ചെന്ന് കമൽ. ഓക്കെ, intellectual property നിയമത്തിന്റെ പിന്തുണയോടെ ഫേസ്ബുക്കിനെ ഉപയോഗിച്ച് ആമി വിമർശനങ്ങൾ നീക്കം ചെയ്ത/ പലരുടെയും അക്കൗണ്ട് ആക്സസ് ബ്ലോക്ക് ചെയ്ത നടപടിയെ താങ്കൾ പിന്തുണയ്ക്കുന്നുണ്ടോ? അതോ നിർമ്മാതാവിന് ഒപ്പമാണോ താങ്കൾ? അസഹിഷ്ണുതയുടെ പേരിലുള്ള ആക്രമണം നേരിട്ട ആളാണ് താങ്കൾ. റിവ്യൂ റിമൂവ് ചെയ്തതിനെ വിമർശിച്ച അക്കൗണ്ടുകളും ബ്ലോക്ക് ചെയ്തതിട്ടുണ്ട്. ഇവരോട് ഐക്യപ്പെടുമോ കമൽ സാർ?
വിനോദ് മങ്കരയുടെ വിമർശനം വേറെന്തോ പ്രതികാരമെന്ന് താങ്കൾ വിശ്വസിക്കുന്നു, പോട്ടെ, അങ്ങനെയെങ്കിൽ മംഗളം ഓൺലൈനിൽ പ്രസിദ്ധീകരിച്ച ഇ വി ഷിബുവിന്റെ നിരൂപണം ഫേസ്ബുക്ക് പേജിൽ നിന്ന് നീക്കം ചെയ്തത്, സിനിമാ ഗ്രൂപ്പുകളിൾ മറ്റ് പലരുടെയും വിമർശനങ്ങൾ റിമൂവ് ചെയ്തത് ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ ലംഘനമാണെന്ന് അംഗീകരിക്കാനാകുമോ?
പണം വാങ്ങി എല്ലാ സിനിമകളെയും ഒരു പോലെ വാഴ്ത്തുന്ന പേജുകളും,വെബ്സൈറ്റുകളും, മാധ്യമങ്ങളുണ്ട്. അത് ചലച്ചിത്രമേഖലയുടെ സമ്പൂർണ പിന്തുണയിലാണ് വളർന്നതെന്ന കാര്യം മറക്കരുത്. നിരൂപണമെഴുതുമ്പോൾ സിനിമയെന്ന മാധ്യമത്തെക്കുറിച്ചുള്ള ബോധ്യം വേണമെന്ന് ശഠിക്കുന്നതിൽ തെറ്റ് പറയാനാകില്ല. പക്ഷേ ആസ്വാദനത്തിലെ അതൃപ്തി പ്രകടിപ്പിക്കാൻ സിനിമാ നിരൂപകനായിരിക്കണമെന്ന് പറയുന്നതെങ്ങിനെ?, അങ്ങനെയെങ്കിൽ സിനിമയെക്കുറിച്ച് നാല് വരി നല്ലത് ആര് എഴുതിയാലും അത് ഒഫീഷ്യൽ പേജിൽ അത് ഷെയർ ചെയ്യുന്നതിന് മുമ്പും സിനിമയെക്കുറിച്ച്് അക്കാദമിക് ബോധമുള്ളയാളാണോ നല്ലത് എഴുതിയെന്ന് നോക്കേണ്ടതില്ലേ.
അതേസമയം 'ആമി' സിനിമയുമായി ബന്ധപ്പെട്ട ഫേസ്ബുക്ക് പോസ്റ്റുകൾ നീക്കം ചെയ്യുന്നതിൽ നിലപാട് വ്യക്തമാക്കി സിനിമാ പാരഡീസോ ക്ലബ്ബും രംഗത്തത്തി. ചിത്രത്തിന്റെ നിർമ്മാതാവിന്റെ പരാതിയെ തുടർന്ന് പോസ്റ്റുകൾ നീക്കം ചെയ്യുന്ന ഫേസ്ബുക്കിന്റെ നടപടി അംഗീകരിക്കാൻ കഴിയില്ലെന്ന് പ്രമുഖ ഫേസ്ബുക്ക് ഗ്രൂപ്പായ സിനിമാ പാരഡീസോ ക്ലബ്ബ് വ്യക്തമാക്കി. ചിത്രത്തിൽ സംവിധായകന്റെയും സിനിമയുടെയും പേരുകൾ അപൂർണമായി നൽകി സർക്കാസമായിട്ടാണ് തങ്ങളുടെ പ്രതിഷേധം പ്രകടിപ്പിച്ചത്.
പ്രസ്തുത ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ:
ഈ ആഴ്ച റിലീസായ ചിത്രങ്ങളിൽ റിലീസിന് മുമ്പ് തന്നെ ചർച്ചകൾക്ക് വഴി വച്ച സിനിമയായിരുന്നു ക. ലിന്റെ ആ... എഴുത്തുകാരി മാ-യുടെ ജീവിത കഥ എന്നതായിരുന്നു സിനിമയെ ശ്രദ്ധാകേന്ദ്രമാക്കിയത്. ഉ, ഓ, തൂ, ശു, പൂ, മ തുടങ്ങി നിരവധി സിനിമകളുടെ സംവിധായകനായ ക ആണ് ഇതിന്റെയും സംവിധാനം.ഉ എന്ന ചിത്രത്തിന് ശേഷം മ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമ കൂടിയാണ് ആ.
മാ-യുടെ സംഭവബഹുലമായ ജീവിതത്തോട് ചിത്രം നീതി പുലർത്തിയോ എന്ന് ചോദിച്ചാൽ ഇല്ല എന്ന് പറയേണ്ടി വരും. മ-യുടെ ഛായാഗ്രഹണവും ശ്രീ-യുടെ എഡിറ്റിംഗുമാണ് സിനിമയെ പൂർണ്ണ നാടകമാവുന്നതിൽ നിന്ന് രക്ഷപ്പെടുത്തുന്നത്. മ-യുടെ മേക്കപ്പ് പല രംഗങ്ങളിലും മുഴച്ചു നിന്നു. അ, മു, ടൊ തുടങ്ങിയവർ തങ്ങളുടെ വേഷം മികവോടെ അവതരിപ്പിച്ചുവെങ്കിലും നാടക ശൈലിയിലുള്ള സംഭാഷണങ്ങൾ കല്ലുകടിയായി. സംവിധായകന്റെ കയ്യൊപ്പുള്ള രംഗങ്ങൾ വിരളമായത് ഒരു മികച്ച ബയോപിക് ആവുന്നതിന് തടസ്സമായി. ഇതിലും നല്ല സിനിമകൾ ക-ൽ നിന്നും ഉണ്ടാകട്ടെ എന്ന് മാത്രം ആശിക്കാം. മൊത്തത്തിൽ പു..മ..താ ആണ് ക-ന്റെയും മ-ന്റെയും ആ...
വാൽക്കഷ്ണം : അഭിപ്രായങ്ങളോടുള്ള അസഹിഷ്ണുതയാൽ സിപിസി മെമ്പേഴ്സ് ഉൾപ്പെടെ നിരവധി ഫേസ്ബുക്ക് പ്രൊഫൈലുകളാണ് സിനിമയുടെ അണിയറക്കാർ വഴി ബ്ലോക്ക് ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്നത്.എതിർ സ്വരങ്ങളെ നിശബ്ദമാക്കാൻ ശ്രമിക്കുന്നതൊക്കെയും ഫാസിസമാണെന്ന് അടുത്തിടെയും പറയേണ്ടി വന്ന ഒരു സംവിധായകന്റെ സിനിമയിൽ തന്നെ അത് കാണേണ്ടി വരുന്നത് തീർത്തും വിരോധാഭാസവുമാണ്.
ഇനി ആ.. യുടെ പിന്നണിക്കാരോട് : ഈ പോസ്റ്റിൽ ഉപയോഗിച്ചിരിക്കുന്ന 'ആ' യുടെ പകർപ്പവകാശം #30daysoflettering ക്യാമ്പയിനിലെ കുമാരപുരം എന്ന ആർടിസ്റ്റിനാണ്.റീവ്യൂവിന്റെ പകർപ്പവകാശം മുകേഷ് കുമാറിനാണ്. ആ.. ക്ക് നിരൂപണം എഴുതിയതിന്റെ പേരിൽ നടപടി നേരിടുന്നവർക്കെല്ലാം സിനിമാ പാരഡൈസ് ക്ലബ്ബിന്റെ പൂർണ പിന്തുണ.
നെഗററ്റീവ് റിവ്യൂകൾ 'റീൽ ആൻഡ് റിയൽ' സിനിമയുടെ ആവശ്യപ്രകാരമാണ് ഫേയ്സ്ബുക്കിൽനിന്ന് നീക്കം ചെയ്യുന്നത്. വിഷയത്തിൽ സംവിധായകൻ കമൽ നെഗറ്റീവ് റിവ്യു നീക്കം ചെയ്യുന്നതിൽ തെറ്റില്ലെന്ന നിലപാടെടുത്തിരുന്നു. ഇതിനെതിരായണ് സൈബർ ലോകത്ത് വിമർശനം കൊഴുക്കുന്നത്.
അതിനിടെ തന്റെ സിനിമയ്ക്കെതിരെ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യുന്ന റിവ്യൂകൾ റിപ്പോർട്ട് ചെയ്തു പൂട്ടിക്കുന്ന ആ സംവിധായകന്റെ സിനിമ കാണേണ്ട എന്ന് തീരുമാനിച്ചതായും ചില സിനിമാ ആസ്വാദകർ ഫേസ്ബുക്കിൽ കുറിക്കുന്നു. എന്നാൽ അദ്ദേഹം സ്വത്വത്തിന്റെ പേരിൽ മുൻപ് കമൽ ആക്രമിക്കപ്പെട്ടപ്പോൾ അദ്ദേഹത്തെ അനുകൂലിച്ചു പോയതിൽ നിരാശയില്ലെന്നും വ്യക്തികൾ അല്ല നിലപാടാണ് പ്രധാനമെന്നും ചിലർ അഭിപ്രായപ്പെട്ടു.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്