Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

വിഷമഘട്ടങ്ങളിൽ ആശ്വസിപ്പിക്കുകയും പ്രോത്സാഹനം നൽകുകയും ചെയ്യുന്ന സുഹൃത്ത് മാത്രമാണ് അരുൺ; പഴയ പ്രണയത്തെ കുറിച്ച് സാമിനും അറിയാമായിരുന്നു; ഭർത്താവിന്റേതുകൊലപാതകമെന്ന് അറിയുന്നത് പൊലീസ് പറയുമ്പോൾ മാത്രവും; മെൽബണിലെ കൊലയിൽ സോഫിയയുടെ മൊഴിയിൽ കുറ്റസമ്മതം ഇല്ല; സാം കൊലക്കേസിൽ ശാസ്ത്രീയ തെളിവുകളിൽ പ്രതീക്ഷയർപ്പിച്ച് പ്രോസിക്യൂഷൻ; ഇനി വിധി പറയലിനായുള്ള കാത്തിരിപ്പ്

വിഷമഘട്ടങ്ങളിൽ ആശ്വസിപ്പിക്കുകയും പ്രോത്സാഹനം നൽകുകയും ചെയ്യുന്ന സുഹൃത്ത് മാത്രമാണ് അരുൺ; പഴയ പ്രണയത്തെ കുറിച്ച് സാമിനും അറിയാമായിരുന്നു; ഭർത്താവിന്റേതുകൊലപാതകമെന്ന് അറിയുന്നത് പൊലീസ് പറയുമ്പോൾ മാത്രവും; മെൽബണിലെ കൊലയിൽ സോഫിയയുടെ മൊഴിയിൽ കുറ്റസമ്മതം ഇല്ല; സാം കൊലക്കേസിൽ ശാസ്ത്രീയ തെളിവുകളിൽ പ്രതീക്ഷയർപ്പിച്ച് പ്രോസിക്യൂഷൻ; ഇനി വിധി പറയലിനായുള്ള കാത്തിരിപ്പ്

മറുനാടൻ മലയാളി ബ്യൂറോ

മെൽബൺ: 'വിഷമഘട്ടങ്ങളിൽ ആശ്വസിപ്പിക്കുകയും പ്രോത്സാഹനം നൽകുകയും ഒക്കെ ചെയ്യുന്ന ഒരു സുഹൃത്ത് മാത്രമാണ് അരുൺ. അരുണിന് വർഷങ്ങൾക്ക് മുൻപേ തന്നോട് പ്രണയമുണ്ടായിരുന്നു. എന്നാൽ പ്രണയ വിവാഹം തന്റെ കുടുംബത്തിൽ സ്വീകാര്യമായിരുന്നില്ല. അതുകൊണ്ടു തന്നെ ഒരു സുഹൃത്തായി തുടർന്നാൽ മതി എന്നാണ് താൻ അരുണിനോട് പറഞ്ഞത്. അരുണുമായുള്ള സൗഹൃദത്തെക്കുറിച്ച് സാമിനും വ്യക്തമായി അറിയാമായിരുന്നു. എന്നാൽ സാമിന് എന്നെ വിശ്വാസം ആയിരുന്നു അതിനാൽ അദ്ദേഹത്തിന് അതിൽ അസ്വാരസ്യമൊന്നും ഉണ്ടായിരുന്നില്ല. '- മെൽബണിലെ സാം എബ്രഹാം വധക്കേസിന്റെ ചോദ്യം ചെയ്യലിൽ സാമിന്റെ ഭാര്യ സോഫിയ സാം പൊലീസിന് നൽകിയ മൊഴി പുറത്ത്.

കേസിന്റെ വിചാരണ നടപടി ക്രമങ്ങൾക്കിടെയാണ് ഭർത്താവിനെ കൊന്നത് താനല്ലെന്ന് സോഫിയ പറയുന്ന മൊഴി പുറത്തായത്. കുറ്റകൃത്യത്തിലുള്ള പങ്കാളിത്തം പൂർണമായും നിഷേധിക്കുന്ന വീഡിയോ ദൃശ്യങ്ങൾ ജൂറി പരിശോധിച്ചു. കേസിൽ പ്രതികൾക്കെതിരെയുള്ള തെളിവുകൾ പരിശോധിക്കുന്നത് ജൂറി പൂർത്തിയാക്കി. ഇനി കേസ് വിധി പറയുന്ന ഘട്ടത്തിലേക്ക് കടക്കുകയാണ്. വിക്ടോറിയൻ സുപ്രീം കോടതിയിൽ നടക്കുന്ന സാം എബ്രഹാം വധക്കേസിന്റെ അന്തിമ വിചാരണയുടെ പതിനൊന്നാം ദിവസമാണ് പ്രതികളായ സോഫിയ സാമിനും അരുൺ കമലാസനനും എതിരെയുള്ള തെളിവുകൾ പരിശോധിക്കുന്നത് ജൂറി പൂർത്തിയാക്കിയത്. സോഫിയയുടെ കുറ്റ സമ്മതം ഇല്ലെങ്കിലും ശാസ്ത്രീയ തെളിവുകളിലൂടെ കുറ്റകൃത്യം ഉറപ്പിക്കാമെന്ന പ്രതീക്ഷയിലാണ് പൊലീസ്

അരുൺ കമലാസനനെതിരെയുള്ള തെളിവുകളുടെ പരിശോധന കഴിഞ്ഞയാഴ്ച തന്നെ കോടതി പൂർത്തിയാക്കിയിരുന്നു.സാമിന്റെ മരണശേഷം 2016 ഓഗസ്റ്റ് 18 നു പ്രതികൾ രണ്ടു പേരും അറസ്റ്റിലായിരുന്നു. അറസ്റ്റിനു ശേഷം സോഫിയയെ പൊലീസ് ചോദ്യം ചെയ്തതിന്റെ വീഡിയോ ദൃശ്യവും തെളിവായി അന്വേഷണ ഉദ്യോഗസ്ഥൻ കോടതിക്ക് മുന്നിൽ ഹാജരാക്കിയിരുന്നു. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിൽ സാമിനെ മരിച്ച നിലയിൽ കണ്ടെത്തിയതിന്റെ തലേദിവസം സംഭവിച്ച കാര്യങ്ങളെക്കുറിച്ചും അരുണുമായുള്ള സോഫിയയുടെ ബന്ധത്തെക്കുറിച്ചും സാമുമായുള്ള ദാമ്പത്യത്തിന്റെ കാര്യവുമാണ് പ്രധാനമായും പൊലീസ് ചോദിക്കുന്നത്. ഇതിനാണ് താൻ കൊലപാതകം നടത്തിയിട്ടില്ലെന്ന് സോഫിയ മൊഴി നൽകുന്നത്.

സാമിന്റെ മരണത്തെക്കുറിച്ച് ഒന്നുമറിയില്ലെന്നും അതൊരു കൊലപാതകമാണെന്ന് പൊലീസ് പറയുമ്പോഴാണ് അറിയുന്നതെന്നുമുള്ള മറുപടിയാണ് സോഫിയ നൽകിയിരിക്കുന്നത്. കൊലപാതകത്തിലുള്ള പങ്കു സോഫിയ പൂർണമായും നിഷേധിച്ചു. 'എന്നെ എന്തിനാണ് അറസ്റ്റ് ചെയ്തത് എന്ന് എനിക്കറിയില്ല. ഞാൻ ഒന്നും ചെയ്തിട്ടില്ല. ഞാൻ കൊലപാതകം നടത്തിയിട്ടില്ല' എന്ന് വിതുമ്പിക്കൊണ്ട് സോഫിയ പൊലീസിനോട് പറഞ്ഞു. സാമിന്റെ മരണകാരണം സയനേഡ് ആണെന്ന് പൊലീസ് വെളിപ്പെടുത്തിയപ്പോൾ മാത്രമാണ് താൻ അറിഞ്ഞതെന്നും സയനേഡ് എങ്ങനെ കിട്ടിയെന്ന് അറിയില്ലെന്നും സോഫിയ പൊലീസിനോട് പറയുന്നുണ്ട്.

കൊല്ലപ്പെടുന്നതിന് തലേ ദിവസം രാത്രി സാം വളരെയധികം അസ്വസ്ഥനായാണ് കാണപ്പെട്ടതെന്നും അത്താഴം കഴിക്കാൻ മടി കാണിച്ച സാമിന് അവോക്കാഡോ ഷേക്ക് നൽകിയെന്നും സോഫിയ പറഞ്ഞു. ഇത് സാമിനൊപ്പം താനും മകനും കഴിച്ചെന്നും സോഫിയ വ്യക്തമാക്കി. അതിനുശേഷം സാമിന് കുടിക്കാനായി ഒരു ഗ്ലാസ് ഓറഞ്ച് ജ്യൂസ് നൽകിയെന്നും പിന്നീട് കുടിക്കാനായി ഒരു ഗ്ലാസ് ജ്യൂസ് കൂടി അടുക്കളയിൽ തന്നെ വച്ചിരുന്നതായും സോഫിയ വിശദീകരിച്ചു.

അന്നേ ദിവസം രാത്രി ചില സാമ്പത്തിക കാര്യങ്ങളെക്കുറിച്ച് ഇവർ തമ്മിൽ തർക്കമുണ്ടായാതായി ചോദ്യം ചെയ്യലിൽ സോഫിയ സമ്മതിക്കുന്നുണ്ട്. 2015 ഒക്ടോബർ 14 ന് രാവിലെ ഒമ്പതുമണിയോടെ ഉറക്കമുണർന്ന സോഫിയ, സാം അനക്കമില്ലാതെ നിലയിൽ കട്ടിലിൽ കിടക്കുന്നതാണ് കണ്ടത്. ഉടൻ തന്നെ സഹോദരിയെ ഫോണിൽ വിളിച്ചുവരുത്തുകയായിരുന്നു. തന്റെ കോളേജ് പഠന കാലം മുതൽ അരുണിനെ അറിയാമെന്നും അരുൺ നല്ല സുഹൃത്തുക്കളിൽ ഒരാളായിരുന്നുവെന്നുമാണ് സോഫിയ പറയുന്നു. അരുൺ കമലാസനനും കേസിൽ കുറ്റം നിഷേധിച്ചിരുന്നു. 2015 ഒക്ടോബറിലാണ് സാം എബ്രഹാമിനെ മെൽബണിലെ എപ്പിങ്ങിലുള്ള വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

സാമിനെ ഒഴിവാക്കി ഒരുമിച്ച് ജീവിക്കാൻ സോഫിയയും അരണും ഗൂഢാലോചന നടത്തുകയും ഒടുവിൽ കൊലപ്പെടുത്തുകയുമായിരുന്നുവെന്നാണ് പ്രോസിക്യൂഷൻ കേസ്. സാമും അരുണും ചേർന്ന് സാം എബ്രഹാമിനെ സയനൈഡ് കൊടുത്തു കൊലപ്പെടുത്തിയെന്നാണ് കുറ്റപത്രത്തിൽ വിശദീകരിക്കുന്നത്. ഉറങ്ങികിടക്കുകയായിരുന്ന സാം എബ്രഹാമിനെ കൊലപ്പെടുത്തിയത് കാമുകൻ അരുൺ കമലസനനായിരുന്നു. ഉറക്കത്തിനിടെ സയനൈഡ് കലർത്തിയ ഓറഞ്ച് ജ്യൂസ് വായിലേക്ക് ഒഴിച്ചാണ് സോഫിയയുടെ കാമുകൻ കൊല നടത്തിയതെന്നാണ് പൊലീസ് വ്യക്തമാക്കിയത്. അരുൺ കമലാസനന് 'എ കെ' എന്നാ ഷോട്ട്ഫോമാണ് പൊലീസ് നൽകിയിരിക്കുന്നത്.

അരുൺ കമലാസനന്റെ ഫോൺകോളുകൾ ചോർത്തിയതോടെയാണ് പൊലീസിന് കേസിലെ നിർണായകമായ പല വിവരങ്ങളും ലഭിച്ചത്. സംഭവദിവസം രാത്രിയോടെ സാമിന്റെയും സോഫിയയുടെയും വീട്ടിലേക്ക് ഒളിച്ചു പ്രവേശിക്കുകയാണ് അരുൺ ചെയ്തതെന്നാണ് പൊലീസ് പറയുന്നത്. അവർ കുടിക്കുന്ന ജ്യൂസിൽ ഉറക്കമരുന്ന് കലർത്തി. തുടർന്ന് എല്ലാവരും ഉറക്കമാകുന്നതു വരെ എ കെ കാത്തിരുന്നു. ഉറക്കം തുടങ്ങിയപ്പോൾ സാമിന്റെ തല ബലമായി പിടിച്ച് സയനൈഡ് കലർത്തിയ ഓറഞ്ച് ജ്യൂസ് വായിലേക്ക് ഒഴിച്ചുകൊടുത്തു എന്നാണ് ഫോൺ സംഭാഷണത്തിൽ നിന്ന് പൊലീസിന് മനസിലായത്.

സംഭവം നടന്ന ദിവസം, 'എ കെ' വീട്ടിൽ വന്നിരുന്നതായും, ചോക്കളേറ്റുകൾ നൽകിയതായും സോഫി പറഞ്ഞുവെന്ന് മകൻ മൊഴി നൽകിയിട്ടുണ്ട്. അതേസമയം, രാത്രി താൻ ഉറക്കമായിരുന്നുവെന്നും, രാവിലെ ഉണർന്നു വിളിച്ചപ്പോൾ സാമിന് അനക്കമില്ലായിരുന്നു എന്നുമാണ് സോഫിയ നൽകിയിരിക്കുന്ന മൊഴി. ഇന്ത്യയിൽ വച്ചു തന്നെ സോഫിയയ്ക്കും അരുണിനും പരസ്പരം അറിയാമായിരുന്നു എന്നും, സംഭവത്തിനു മുമ്പ് ഇരുവരും ഇന്ത്യയിൽ സംയുക്ത ബാങ്ക് അക്കൗണ്ട് തുടങ്ങിയിരുന്നു എന്നും പൊലീസ് കണ്ടെത്തി.

കൊല്ലം സ്വദേശിയായ സാം എബ്രഹാമിന്റെ ഹൃദയാഘാതം മൂലമാണെന്ന് കരുതിയിടത്തു നിന്നുമാണ് കൊലപാതകമാണെന്ന വാസ്തവും അറിയത്. മെൽബൺ പൊലീസിന് ലഭിച്ച ഫോൺ സന്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടന്നതും ഒടുവിൽ കൊലപാതകമാണെന്ന് തെളിഞ്ഞതും. കഴിഞ്ഞ ഒക്ടോബറിലായിരുന്നു പുനലൂർ സ്വദേശിയും യുഎഇ എക്സ്ചേഞ്ച് ജീവനക്കാരനുമായിരുന്ന സാം എബ്രഹാം മരിച്ചത്. ഉറക്കത്തിനിടയിൽ ഹൃദയാഘാതം വന്നാണ് സാം മരിച്ചത് എന്നാണ് പൊലീസ് ആദ്യഘട്ടത്തിൽ കരുതിയിരുന്നത്.

എന്നാൽ പിന്നീട് നടത്തിയ അന്വേഷണത്തിലാണ് സാമിനെ വിദഗ്ധമായി കൊലപ്പെടുത്തുകയായിരുന്നുവെന്ന് തെളിഞ്ഞത്. മാസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിലാണ് സാമിന്റെ ഭാര്യ സോഫിയെയും (32) കാമുകൻ അരുൺ കമലാസനനെയും (34) പൊലീസ് അറസ്റ്റ് ചെയ്തത്. കേസിൽ വില്ലനായത് സോഫിയയുടെ ഇരട്ടപ്രണയമായിരുന്നു. കോളേജ് കാലത്ത് അടിച്ചുപൊളി ജീവിതം നയിച്ച സോഫി ഒരേസമയം രണ്ട് പേരെയാണ് പ്രണയിച്ചത്. സ്‌കൂൾ കാലം തൊട്ട് പരിചയമുണ്ടായിരുന്ന സാമിനെ പ്രേമിച്ചപ്പോൾ തന്നെ കോളേജ് കാലത്ത് പരിചയപ്പെട്ട അരുൺ കമലാസനനുമായി അടുക്കുകയും ചെയ്തു.

കോളേജ് കാലത്ത ഇവരുടെ പ്രണയം അന്നത്തെ സഹപാഠികൾക്ക് അറിയുകയും ചെയ്യുമായിരുന്നു. എന്നാൽ, വ്യത്യസ്ത മതക്കാരായതിനാൽ പ്രതിബന്ധങ്ങളെ ഭേദിച്ച് വിവാഹത്തിലൂടെ ഒരുമിക്കാൻ ഇവർക്ക് സാധിച്ചില്ല. അതേസമയം സാം എബ്രഹാമുമായുള്ള പ്രണയം വീട്ടുകാർ ഇടപെട്ട് കല്യാണത്തിൽ കലാശിക്കുകയും ചെയ്തു. എന്നാൽ, അരുണുമായുള്ള ബന്ധം ഇതേസമയം തന്നെ സോഫി തുടരുകയും ചെയ്തു. ഈ പ്രണയാണ് ഒടുവിൽ സാമിന്റെ ജീവനെടുത്തതെന്നാണ് പൊലീസ് നിലപാട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP