ആത്മാവിന് തീപിടിച്ചാൽ വസ്ത്രം കത്തിപ്പോകാതിരിക്കുന്നത് എങ്ങനെയെന്ന് എഴുതുമ്പോൾ എന്റെ ചാരേ ക്രിസ്തുവുണ്ടായിരുന്നു; പ്രണയത്തിന്റെ ഉന്മാദം എന്നിൽ നിറഞ്ഞുനിന്നു; ഏതോ യാമത്തിൽ തളർന്നുറങ്ങി ഉണർന്നപ്പോൾ മേശപ്പുറത്തെ ഡയറിയിൽ നിറയെ പ്രണയം; പ്രണയത്തിന്റെ നൂറ്റിയൊന്ന് മന്ത്രങ്ങൾ കോർത്ത് 'പ്രണയ ലുത്തിനിയ' പിറവിയെടുത്ത ഓർമ്മകൾ പ്രണയദിനത്തിൽ പങ്കുവച്ച് കവി റോസി തമ്പി
മറുനാടൻ മലയാളി ബ്യൂറോ
'ഇവിടെ നൂറ്റൊന്നു കാവ്യബിന്ദുക്കളാൽ
പ്രണയഭദ്രാസനപ്പള്ളി തീർത്തു നീ
അതിലെയൾത്താരയിൽ മുഴങ്ങുന്നുണ്ട്
ഹൃദയരാഗരഹസ്യ സങ്കീർത്തനം'
നൂറ്റൊന്ന് പ്രണയമുത്തുമണി കവിതകൾ കോർത്ത 'പ്രണയ ലുത്തിനിയ' എന്ന ഡോ. റോസി തമ്പിയുടെ സമാഹാരത്തിന്റെ പിൻതാളിൽ ആശംസാഗീതമായി കവി ബാലചന്ദ്രൻ ചുള്ളിക്കാട് കുറിച്ചത് ഇങ്ങനെ. പ്രണയിക്കുന്നവർക്കായി ഈ നൂറ്റൊന്ന് പ്രണയഗീതകങ്ങളെ മനോഹരമായ ഒരു ഓട്ടോഗ്രാഫ് പുസ്തകത്തിന്റെ രൂപത്തിൽ ഒരുക്കിയിരിക്കുകയാണ് പ്രസാധകരായ എച്ച് ആൻഡ് സി. മൂന്നാമത്തെ എഡിഷനുമായി റോസി ടീച്ചറുടെ നറുകവിതകൾക്ക് ആസ്വാദകർ ഏറുമ്പോൾ ഈ വലന്റൈൻസ് ദിനത്തിൽ തന്റെ കവിതകളെപ്പറ്റിയും പ്രണയത്തെയും ആത്മീയതയേയും കോർത്തിണക്കുന്ന സങ്കൽപനത്തെപ്പറ്റിയുമെല്ലാം മറുനാടനോട് വ്യക്തമാക്കുകയാണ് കവി റോസി തമ്പി
2016ൽ ആണ് ഇത്തരമൊരു കവിതാസമാഹാരം ഇറങ്ങുന്നത്. ഇതിനും ഒരു ദശകം മുമ്പ് നടത്തിയ ജറുസലേം യാത്രയാണ് റോസി ടീച്ചറിലെ കവിയെ ഉണർത്തുന്നത്. ആ അനുഭവത്തെപ്പറ്റി കവി മുമ്പ് ദേശാഭിമാനിയിൽ റോസി ടീച്ചർ ഒരു അനുഭവക്കുറിപ്പെഴുതിയത് ഇങ്ങനെ:
ജറുസലേം ഞാൻ കണ്ടത് അർധബോധത്തിലാണ്. യാത്രയിലുടനീളം എനിക്ക് കടുത്ത പനിയായിരുന്നു. കണ്ണുകൾ ഇടയ്ക്കിടെ അടഞ്ഞുപോയിക്കൊണ്ടിരുന്നു. ഗോൽഗൊഥാ, ഗദ്സമനതോട്ടം, സ്നാപക യോഹന്നാന്റെ ഗോപുരം, അക്കൽദാമ, താബോർമല, ഗലീലിക്കടൽ... എല്ലാം മങ്ങിയ കാഴ്ചകളായി. പക്ഷേ, അപ്പോഴും എന്റെ ഉള്ളിൽ നിത്യപ്രണയമായി ക്രിസ്തു പ്രകാശം ചൊരിഞ്ഞുനിന്നു.
ലോകത്തെ അത്രമേൽ സ്നേഹിച്ച എന്റെ പ്രിയൻ കാലടികൾ ഉറപ്പിച്ച മണ്ണ്, പൗരോഹിത്യ നൃശംസതകളെ ധീരതയോടെ വെല്ലുവിളിച്ച് അവൻ പീഡാനുഭവങ്ങൾ ഏറ്റുവാങ്ങി അനശ്വരനായ വിശുദ്ധ ഭൂമി... ഒലിവുമരങ്ങളെ തഴുകിവരുന്ന കാറ്റ് ശരീരത്തിൽവന്ന് തൊടുമ്പോൾ ക്രിസ്തുവിന്റെ ആലിംഗനം അനുഭവിക്കുംപോലെ.
നാൽപ്പത് വയസ്സായെങ്കിലും പതിനെട്ടോ പത്തൊൻപതോ വയസ്സിൽ കാമുകനോടൊപ്പം ഒളിച്ചോടി ദൂരദേശത്തെവിടെയോ അവന്റെ കരം ചേർത്തുപിടിച്ച് നടക്കുന്ന പെൺകുട്ടിയുടെ ആവേശം എന്നിൽ നിറഞ്ഞു. ജീവിതത്തിൽ ആരെയും പ്രണയിച്ച് ഓടിപ്പോകാനുള്ള ധൈര്യമുണ്ടായിരുന്നില്ല. ക്രിസ്തുവായിരുന്നു എന്റെ പ്രണയം. എന്റെ കളിക്കൂട്ടുകാരൻ. മടങ്ങിയെത്തിയ ഞാൻ മറ്റൊരാളായിരുന്നു.
അതുവരെ പഠനങ്ങളും ലേഖനങ്ങളും മാത്രമെഴുതിക്കൊണ്ടിരുന്ന എന്നിൽ വാക്കുകൾ മറ്റേതോ രീതിയിൽ വന്നുനിറയാൻ തുടങ്ങി. ഉള്ളിൽ അസ്വസ്ഥത പെരുകിപ്പെരുകിവന്നു. ജറുസലേം എന്നോടുപറയുന്നത് എന്ന തലക്കെട്ടിൽ ഒരു ലേഖനമെഴുതി. അത് അസ്സൽ പ്രണയലേഖനംതന്നെയായിരുന്നു. എങ്കിലും മനസ്സ് തൃപ്തമായില്ല. ഒടുവിൽ അജ്ഞാതമായ പ്രേരണയിൽ ഇങ്ങനെ എഴുതി:
'വിത്ത് ജീവനെ കാത്തുവയ്ക്കുംപോലെ
സമയമാകുംവരെ ഞാൻ
നിന്റെ പ്രണയത്തെ കാത്തുവയ്ക്കും''
അത് കവിതയായിരുന്നു. അതുവരെ ചില കുത്തിക്കുറിക്കലല്ലാതെ കവിത എഴുതിയിട്ടുണ്ടായിരുന്നില്ല. പക്ഷേ, തുടർന്നെഴുതിയ വരികളുമായി ഇത് പൊരുത്തപ്പെട്ടതേയില്ല. അങ്ങനെ ഈ വരികൾ വേർപെടുത്തി മാറ്റിവച്ചു. ശേഷിച്ച വരികൾക്ക് തലക്കെട്ടുനൽകി 'പറയാൻ ബാക്കിവച്ചത്'. ഇതായിരുന്നു എന്റെ ആദ്യകവിത. പിന്നീട് എല്ലാ കവിതകളും ഇതേ വരികൾ എഴുതിയാണ് തുടങ്ങിയതെങ്കിലും ആദ്യാനുഭവം ആവർത്തിച്ചു. കവിത പൂർത്തിയാകുമ്പോൾ ആദ്യമെഴുതുന്ന രണ്ടുവരികൾ വേർപെട്ടുനിന്നു. കവിതകളുടെ തുടക്കത്തിലും ഇടയ്ക്കും അവസാനവുമൊക്കെ ഇത് ചേർത്തുനോക്കി. ശരിയായില്ല.
അങ്ങനെ കുറെ കവിതകളായപ്പോൾ, കുറെപ്പേരെങ്കിലും അവയെപ്പറ്റി നല്ല അഭിപ്രായം പറഞ്ഞപ്പോൾ, ആദ്യസമാഹാരം പുറത്തിറക്കി 'പറയാൻ ബാക്കിവച്ചത്'.. കാലം അങ്ങനെ പൊയ്ക്കൊണ്ടിരുന്നു. ഒരുദിവസം വീണ്ടും മനസ്സ് വല്ലാതെ കലങ്ങിമറിഞ്ഞു. ശരീരംതന്നെ തളർന്നുപോകുംപോലെ. രാത്രി കനത്തുവന്നു. ഞാൻ വീടിന്റെ രണ്ടാംനിലയിലെ ചെറിയമുറിയിൽ എഴുത്തുമേശയ്ക്കുമുന്നിൽപോയി ഇരുന്നു. പതിവുപോലെ ആ രണ്ടുവരികൾ അറിയാതെ എഴുതി. ഇതെഴുതിയത് എനിക്ക് ഓർമയുണ്ട്. ബാക്കിയെല്ലാം ജറുസലേം യാത്രയിലെപ്പോലെ അർധബോധാവസ്ഥയിൽ എഴുതിപ്പോവുകയാണ്. എല്ലാം രണ്ടുവരിവീതം. മുമ്പ് അങ്ങനെ എഴുതിയിട്ടില്ല.
ഇരുളിൽ മഴവില്ലായ് തെളിവിൽ കാർമിന്നലായ്
പിളരുന്ന ജീവന്റെ ആനന്ദമാണ് പ്രണയം.
ഇതെഴുതുമ്പോൾ പ്രണയത്തിന്റെ വിവിധ ഭാവങ്ങൾ ഞാൻ അനുഭവിച്ചുകൊണ്ടിരുന്നു.
വെള്ളിമേഘങ്ങൾക്കുമുകളിലൂടെ
വെളിച്ചത്തിലേക്ക് പറന്നുയരുന്ന
രണ്ടീയൽപക്ഷികളുടെ
ഒന്നാകുമനുഭൂതിയാണ് പ്രണയം.
ആത്മാവിന് തീപിടിച്ചാൽ വസ്ത്രം കത്തിപ്പോകാതിരിക്കുന്നതെങ്ങനെയെന്ന് എഴുതുമ്പോൾ എന്റെ ചാരേ ക്രിസ്തുവുണ്ടായിരുന്നു. പ്രണയത്തിന്റെ ഉന്മാദം എന്നിൽ നിറഞ്ഞുനിന്നു. എന്റെ വാക്കുകളെ അവൻ തിരുത്തി. വഴങ്ങാതിരുന്നപ്പോൾ കലഹിച്ചു. എന്റെ വരികൾക്കായി ഞാൻ വാശിപിടിക്കവെ അവൻ കയർത്തു. ഒരുവേള ശാരീരികമായി ഉപദ്രവിക്കുകപോലും ചെയ്തുവോ? രാത്രിയുടെ ഏതോ യാമത്തിൽ തളർന്നുറങ്ങി. ഉണർന്നപ്പോൾ ചുറ്റും ജനാലകളുള്ള മുറിയിൽ നിറയെ പ്രകാശം.
നേരം നന്നായി വെളുത്തിരുന്നു. മേശപ്പുറത്തെ ഡയറിയിൽ നിറയെ പ്രണയം. ഒരു വാക്കുപോലും തിരുത്തേണ്ടതില്ലാത്ത പ്രണയം. പ്രണയത്തിന്റെ നൂറ്റിയൊന്ന് മന്ത്രങ്ങൾ അതാണ് എന്റെ പുതിയ കാവ്യസമാഹാരം 'പ്രണയ ലുത്തിനിയ'. ഒരു കവിതയിലും പൊരുത്തപ്പെടാതിരുന്ന എന്റെ ആദ്യവരികൾ ഇതിൽ അത്ഭുകരമായി പൊരുത്തപ്പെട്ടു. ആ വരികൾ അതിനുവേണ്ടി അന്നേ എഴുതപ്പെട്ടതായിരുന്നുവോ. - ഇത്തരത്തിലാണ് ഡോ. റോസി തമ്പി തന്റെ പ്രണയഗീതങ്ങളുടെ സൃഷ്ടിയെ വിശദീകരിച്ചത്.
ഉത്തമഗീതത്തിന്റെ ഒരു വായനാനുഭവവും ഒരു ദശകംമുമ്പ് നടത്തിയ ജറുസലേം യാത്രയുമെല്ലാമായിരുന്നു പ്രചോദനമെന്ന് കവി പറയുന്നു. ആത്മാവ് ആത്മാവിനോട് സംവദിക്കുന്ന ഒന്നാണ് പ്രണയം. ലൗകികമായി നമ്മൾ ജീവിക്കുമ്പോൾതന്നെ അതിനുമപ്പുറത്തേക്ക് നീളുന്ന എന്തോ ഒന്ന് നമ്മെ പ്രണയത്തിലേക്ക് വലിച്ചുകൊണ്ടുപോകുന്നുണ്ട്. നമുക്ക് പ്രണയത്തെ തിരഞ്ഞെടുക്കാനാവില്ല. പ്രണയം നമ്മളെ തിരഞ്ഞെടുക്കുംവരെ. ദൈവം നമ്മളെ തേടിവരുന്നതുപോലെ തന്നെ ആണ് പ്രണവും നമ്മളെ തേടി എത്തുന്നത്. ഇണയോട് മാത്രമല്ല, നമ്മളോടുതന്നെയും മറ്റ് സർവ ചരാചരങ്ങളോടും പരന്നുനിൽക്കുന്ന ഒന്നാണത്.
ദൈവം എന്നു പറയുന്നതിന് പകരം നിൽക്കുന്ന ഒരാനന്ദമാണ് സ്നേഹം. ഗോഡ് ഈസ് ലൗ എന്നാണ് ക്രിസ്തു പറയുന്നത്. അതുവരെയുണ്ടായിരുന്ന ദൈവസങ്കൽപത്തിൽ ദൈവത്തെ ഒരു ശിക്ഷകൻ എന്ന നിലയിൽ കണ്ടെങ്കിൽ പിന്നീട് അത് മാറുന്നു. ദൈവം സ്നേഹമായി മാറുന്നു. മറ്റാരേയും പോലെ ദൈവത്തേയും നമ്മൾ പ്രണയിക്കുകയാണ് വേണ്ടതെന്ന സങ്കൽപം. ആ അനുഭവമാണ് ഈ സമാഹാരത്തിലെ കവിതകളിൽ. ലുത്തിനിയ ഒരു പ്രാർത്ഥനാരൂപമാണ്. കൃത്യമായി പറഞ്ഞാൽ മന്ത്രോച്ചാരണം. പ്രണയിയായ ക്രിസ്തു ഇങ്ങനെ എന്റെ രചനാജീവിതത്തിൽ മാത്രമല്ല വ്യക്തിജീവിതത്തിലും ഇടപെട്ടിട്ടുണ്ട്. കേൾക്കുന്നവർ ചിത്തഭ്രമമെന്ന് പറഞ്ഞേക്കാം. വിരോധമില്ല. - റോസി ടീച്ചർ പറയുന്നു.
പെണ്ണ് ഉടലിനെ അറിയുന്നത്
കാമുകന്റെ നനവാർന്ന ചുണ്ടിലൂടെയാണ്.
ആണ് തന്നെ തന്നെ കാണുന്നത്
കാമുകിയുടെ അടഞ്ഞ കണ്ണുകളിലൂടെയാണ്.
മാംസനിബദ്ധമല്ല രാഗം എന്ന് പാടിയ കുമാരനാശാന്റെ സങ്കൽപനമല്ല തന്റെ പ്രണയസങ്കൽപമെന്ന് കവി വിശദീകരിക്കുന്നു. പ്രണയം ഓരോരുത്തർക്കും ജീവിച്ചിരിക്കാനുള്ള പ്രചോദനം കൂടിയാണ്. ശരീരവും ആത്മാവും കൂടിച്ചേരുന്നതാണ് മനുഷ്യൻ. ശരീരത്തെ നിഷേധിച്ചുകൊണ്ട് പ്രണയം സാധ്യമല്ല. രതിയും പ്രണയവും ഒന്നുചേർന്നുള്ള സോളമന്റെ ഉത്തമഗീതംതന്നെ നോക്കൂ. ശരീരത്തിന്റെ രതിയും ആത്മരതിയുമെല്ലാം ചേർന്നുള്ള പ്രണയമാണ് അതിലെ സങ്കൽപനം. നെയ്ത്തുകാരൻ തുണിനെയ്യുന്നതുപോലെ. ആത്മീയത എന്നു പറയുമ്പോൾ പ്രണയത്തെയും ശരീരത്തെയും ഒഴിവാക്കുന്നു എന്ന മട്ട് ശരിയല്ല. ദൈവത്തെയും പ്രണയിക്കുകയാണ് നമ്മൾ. - കവി വ്യക്തമാക്കുന്നു.
കണ്ണൂരിൽ നിന്നുള്ള ലിഖിതം ബുക്സ് ആണ് പ്രണയ ലുത്തീനീയ ആദ്യം പ്രസിദ്ധീകരിക്കുന്നത്. പിന്നീട് രണ്ട് എഡിഷനുകൾ എച്ച് ആൻഡ് സിയും. പുതിയ എഡിഷനിൽ ഒരു ഓട്ടോഗ്രാഫ് പുസ്തകരൂപത്തിൽ ഒരോ പേജിലും കവി കുറിച്ച സ്നേഹമന്ത്രങ്ങൾ ചേർത്താണ് ്പ്രണയ ലുത്തീനിയ പുറത്തിറങ്ങിയിട്ടുള്ളത്. കേരളത്തിലെ എല്ലാ ജില്ലകളിലുമുള്ള എച്ച് ആൻഡ് സി സ്റ്റോറുകളിൽ പ്രണയിനികൾക്കായി ഓട്ടോഗ്രാഫ് രൂപത്തിൽ തയ്യാറാക്കിയ ഈ സ്നേഹഗീതക സമാഹാരം ലഭിക്കും. ഇപ്പോൾ ചാലക്കുടി സേക്രഡ് ഹാർട്ട് കോളേജിലെ മലയാള വിഭാഗത്തിൽ അസോസിയേറ്റ് പ്രൊഫസറാണ് ഡോ. റോസി തമ്പി. ഭർത്താവ് വി.ജി. തമ്പി, മക്കൾ ചൂരുലത, സ്വാതിലേഖ.
Stories you may Like
- അപമാനിക്കപ്പെട്ട കേരള ഗുൽസാർ; ശ്രീകുമാരൻ തമ്പിയുടെ ജീവിത കഥ
- ലോക്സഭാ തെരഞ്ഞെടുപ്പു അടുത്തതോടെ പ്രിയങ്കയുടെ ഭർത്താവിനെതിരെ ഇ.ഡി
- സിസി തമ്പിയുമായുള്ള വസ്തു ഇടപാടുകൾ കോൺഗ്രസിന് തലവേദന
- കേരള ഗാനത്തിൽ 'ക്ലീഷെ' കണ്ടെത്തിയത് 'സ്വയം പ്രഖ്യാപിത അന്തർദേശിയ കവി'!
- കേരള ഗാന വിവാദം അതിരൂക്ഷമായി അധ്യക്ഷന്റെ പ്രതികരണം; പാട്ട് അംഗീകരിച്ചത് ആര്?
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്