പൊതുമേഖലയെ ഒഴിവാക്കാൻ പറഞ്ഞ ന്യായം ക്ലൗഡ് സർവ്വീസില്ലെന്ന്; ഉണ്ടെന്ന് പറഞ്ഞ സിഫിയും രേഖകൾ സൂക്ഷിക്കുക കെൽട്രോണിന്റെ പങ്കാളിയുടെ സർവ്വറിൽ തന്നെ; സ്വകാര്യ കമ്പനിയുടെ സർവ്വീസ് ലെവൽ എഗ്രിമെന്റ് ലംഘനം മറച്ചുവയ്ക്കുന്നത് എന്തിന്? കെൽട്രോണിനെ ഒഴിവാക്കാൻ കള്ളക്കളികൾ നടന്നുവെന്ന് വ്യക്തമാക്കുന്ന വിവരാവകാശ രേഖ മറുനാടൻ പുറത്തുവിടുന്നു; വി എസ് സർക്കാരിനെ റിലയൻസിൽ കുടുക്കിയ ഡാറ്റാ സെന്റർ പിണറായിക്കും തലവേദന; ഡാറ്റാ സെന്റർ കൈമാറ്റത്തിൽ നടന്നത് കോടികളുടെ അഴിമതിയോ?
ഷാജി കുര്യാക്കോസ്
തിരുവനന്തപുരം: എൽ ഡി എഫ് വരും എല്ലാം ശരിയാവും ! കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ജനം നെഞ്ചിലേറ്റിയ മുദ്രാവാക്യം പ്രതീക്ഷയുടെയും പ്രത്യാശയുടെയുമായിരുന്നു. ഇപ്പോൾ ശരിയാക്കിക്കൊണ്ടിരിക്കുന്ന പട്ടികയിൽ പൊതുമേഖലാ സ്ഥാപനമായ കെൽട്രോണും . സർക്കാർ പദ്ധതികൾ ടെണ്ടറില്ലാതെ ഒരു സർക്കാർ ഉത്തരവിലൂടെ കെൽട്രോണിന് കൊടുക്കാമെന്ന സുതാര്യ നടപടികൾ അവഗണിച്ചാണ്, ടെക് നിക്കൽ സൈഡിൽ തൊടുന്യായങ്ങൾകണ്ടെത്തി , സർക്കാരിന്റെ ഐടി പ്രോജക്ടുകളിൽ നിന്നെല്ലാം കെൽട്രോൺ പുറത്തായിക്കൊണ്ടിരിക്കുന്നത്. ഇത് വഴി നഷ്ടപ്പെടുന്നത് തൊഴിലവസരങ്ങളും പൊതുമേഖലാ സ്ഥാപനങ്ങളുടെ നാശവും പ്രാദേശീക തൊഴിലവസരങ്ങളും സർക്കാരിന്റെ റവന്യൂവും.
ഡാറ്റാ ബാങ്കിലെ ചുമതലയിൽ നിന്ന് കെൽട്രോണിനെ ഒഴിവാക്കിയത് വ്യക്തമായ കള്ളക്കളികളിലൂടെയാണെന്നാണ് ഇപ്പോൾ മറുനാടൻ പുറത്തുവിടുന്ന വിവരാവകാശ രേഖ വ്യക്തമാക്കുന്നത്. ഡാറ്റാ ബാങ്ക് കൈകാര്യം ചെയ്ത് വരുന്നത് പൊതു മേഖലാ സ്ഥാപനമായ കെൽട്രോണും സ്വകാര്യ സ്ഥാപനമായ സിഫിയുമായിരുന്നു. കാലാവധി പൂർത്തിയാക്കിയ കെൽട്രോൺ കൈകാര്യം ചെയ്യുന്ന ഡാറ്റാ ബാങ്ക് കെൽട്രോൺ തന്നെ കൈകാര്യം ചെയ്യാമെന്ന സന്നദ്ധത സർക്കാരിനെ അവർ അറിയിക്കുകയും ചെയ്തു. അത് അംഗീകരിക്കാതെ ടെണ്ടർ നടപടി പൂർത്തിയാക്കി വീണ്ടും സിഫിയെ ഏല്പിക്കാനൊരുങ്ങുകയാണ്. ഗവൺമെന്റ് ഉദ്യോഗസ്ഥരുടെ ശമ്പളവുമായി ബന്ധപ്പെട്ട വിവരങ്ങൾ ,24 സർട്ടിഫിക്കറ്റുകൾ ,ജനന മരണ രജിസ്ട്രേഷൻ അക്കെമുള്ള മുഴുവൻ വിവരങ്ങളുമടങ്ങുന്ന ഡാറ്റ സൂക്ഷിക്കുന്നതിനാണ് കെൽട്രോണിനെ പിൻതള്ളി സ്വകാര്യ കമ്പനിയെ ഏല്പിക്കുന്നത്.
കരാർ ലഭിക്കുന്ന കമ്പനി ഗവൺമെന്റുമായി സർവ്വീസ് ലെവൽ എഗ്രിമെന്റ് തയ്യാറാക്കേണ്ടതുണ്ട്. കഴിഞ്ഞ കാല കരാറുകാരായ കെൽട്രോണും സിഫിയും ചെയ്ത സേവനങ്ങളുടെ താരതമ്യ പഠനമാണ് വിവരാവകാശ രേഖയെ അടിസ്ഥാനമാക്കി മറുനാടൻ പൂറത്ത് വിടുന്നത്. കമ്പ്യൂട്ടർ ,നെറ്റുവർക്ക് തുടക്കിയ സർവ്വീസ് മേഖലയിൽ തകരാറ് സംഭവിച്ചാൽ താമസം വിനാ തകരാറുകൾ പരിഹരിക്കുന്നതിനാണ് സർവീസ് ലെവൽ എഗ്രിമെന്റ് ഒപ്പിടുന്നത്. എസ് എൽ എ തെറ്റിയാൽ ഡാറ്റാ സെന്ററിന്റെ പ്രവർത്തനം അവതാളത്തിലാവുകയും സർട്ടിഫിക്കറ്റുകളും ഡാറ്റകളും യഥാസമയം ലഭ്യമാകാതെ വരികയും ചെയ്യും. 2018 ജനുവരി വരെ കെൽട്രോൺ സർവ്വീസ് ലെവൽ എഗ്രിമെന്റ് തെറ്റിച്ചിട്ടില്ല എന്ന് വിവരാവകാശ രേഖ കൾ വ്യക്തമാക്കുന്നതോടൊപ്പം സ്വകാര്യ കമ്പനിയായ സിഫി ലംഘിച്ചുവെന്നും വ്യക്തമാകുന്നു.
കെൽട്രോണിനെ നിസാര കാര്യത്തിന് പിൻതള്ളി സിഫിക്ക് കരാർ നൽകാനുള്ള ടെണ്ടർ നടപടിക്രമം സംസ്ഥാന ഐടി മിഷൻ നടത്തുന്നതുമായി ബന്ധപ്പെട്ട വാർത്ത മറുനാടൻ 2017 നവംബർ 9 ന് നൽകിയിരുന്നു. ഈ എക്സ്ക്ലൂസീവ് വാർത്ത മറ്റ് മാധ്യമങ്ങളും ഏറ്റെടുത്തു. അപ്പോഴും ക്ലൗഡ് സർവ്വീസില്ലെന്ന ന്യായമാണ് അധികൃതർ പങ്കുവച്ചത്. എന്നാൽ വ്യക്തമായ കള്ളക്കളികൾ നടന്നുവെന്ന സൂചനയാണ് ഇപ്പോൾ മറുനാടൻ പുറത്തുവിടുന്ന വിവരാവകാശ രേഖകളും നൽകുന്നത്. കെൽട്രോണിനെ കരാറിൽ നിന്നും ഒഴിവാക്കാൻ കണ്ട് പിടിച്ച തൊടുന്യായമാണ് സ്വന്തമായി ക്ലൗഡ് സർവീസ് ഉണ്ടായിരിക്കണമെന്ന കരാർ വ്യവസ്ഥ എന്ന് മറുനാടൻ വിശദീകരിച്ചിരുന്നു.
അതിനെ അരക്കിട്ടുറപ്പിക്കുന്നതാണ് പുതിയ വിവരാവകാശ രേഖ. സ്വന്തമായി ക്ലൗഡ്സർവ്വീസ് ഉള്ളതായി കാണിച്ച് കരാർ നേടിയ സ്വകാര്യ കമ്പനി കരാറിന് ശേഷം പുറത്ത് നിന്നും ക്ലൗഡ് സർവീസ് സ്വീകരിക്കുന്നുവെന്നാണ് വിവരാവകാശ രേഖ വ്യക്തമാക്കുന്നത്. സ്വന്തമായി ക്ലൗഡ് സർവ്വീസില്ല എന്ന കാരണത്താൽ കരാറിൽ നിന്നും പുറത്താകുന്ന പൊതു മേഖലാ കമ്പനിയായയ കെൽട്രോണും ക്ലൗഡ് സർവീസിനായി ആശ്രയിച്ചിരുന്ന കമ്പനിയിൽ നിന്നാണ് സിഫിയും സേവനം ഉറപ്പാക്കുന്നത്. സർവീസിന്റെ കാര്യത്തിൽ ക്ലീൻ ചിറ്റുള്ള പൊതുമേഖലാ സ്ഥാപനമാണ് കെൽട്രോൺ. എന്നിട്ടും കെൽട്രോണിനെ ഒഴിവാക്കി സർവ്വീസ് കരാർ വ്യവസ്ഥ ലംഘിച്ച കമ്പനിയായ സിഫിക്ക് രണ്ടാമത്തെ ഡാറ്റാ സെന്റർ കരാർ നൽകാൻ നീക്കം നടത്തുന്നതിലൂടെ ഉയരുന്നത് അഴിമതിയിലേക്കുള്ള സൂചനകളാണ്.
ഡാറ്റകൾ കമ്പ്യൂട്ടറിൽ ശേഖരിച്ച് സൂക്ഷിക്കുന്നതിന് ആവശ്യമായി വരുന്ന മാൻപവറും സ്ഥലസൗകര്യവും ഒഴിവാക്കുന്നതിനായി വൃച്വൽ സംവിധാനം ആശ്രയിക്കുന്ന ടെക്നോളജിയെയാണ് ക്ലൗഡ് സർവ്വീസ് എന്ന് പറയുന്നത്. നിലവിൽ കെൽട്രോണിന് സ്വന്തമായി ക്ലൗഡ് സർവീസ് ഇല്ല .വി എം വെയർ എന്ന കമ്പനിയെയാണ് ക്ലൗഡ് സർവ്വീസിനായി കെൽട്രോൺ ആശ്രയിയിക്കുന്നത്. സ്വന്തമായി ക്ലൗഡ് സർവീസ് ഇല്ല എന്ന കാരണത്താലാണ് കെൽട്രോൺ ഡാറ്റാ സെന്റർ കരാറിൽ നിന്നും പുറത്താവുന്നത്. എന്നാൽ സ്വന്തമായി ക്ലൗഡ് സർവ്വീസുള്ള സിഫിയും ഡാറ്റാ സുക്ഷിക്കുന്നതിനായി ആശ്രയിക്കുന്നത് കെൽട്രോൺ ആശ്രയിച്ചിരുന്ന വി എം വെയറിനെയാണ് എന്ന് വിവരാവകാശ രേഖകൾ വ്യക്തമാക്കുന്നു. ഇതോടെയാണ് ഡാറ്റാ സെന്റർ ഇടപാടിൽ അഴിമതിയുടെ സംശയം ശക്തമാകുന്നത്.
കഴിഞ്ഞ ഇടത് സർക്കാരിന്റെ കാലത്തെ ഡാറ്റാ ബാങ്ക് ഇടപാട് റിലയൻസിനെ ഏല്പിക്കുന്നതുമായി ബന്ധപ്പെട്ട് ദല്ലാൾ നന്ദകുമാറിന്റെ ഇടപെടൽ ചർച്ചയാവുകയും സിബിഐ അന്വേഷണത്തിൽ എത്തുകയും ചെയ്തിരുന്നു.വി എസ് ന് ഇടപാടിൽ പങ്കില്ലന്ന് സിബിഐ കണ്ടെത്തിയെങ്കിലും ഇടനിലക്കാരന്റെ ഇടപെടൽ സിബിഐ കണ്ടെത്തിയിരുന്നു.2012 ഡിസംബർ ഒന്നിന് റിലയൻസിന്റെ കരാർ തീരുന്നതിന് മുന്ന് ദിവസം മുൻപായിരുന്നു ഉമ്മൻ ചാണ്ടി സർക്കാർ ഗവ: ഉത്തരവിലൂടെ കെൽട്രോണിനെ ഡാറ്റാ ബാങ്കിന്റെ ചുമതല ഏല്പിച്ചത്.രണ്ടാം ഘട്ടം സിഫിക്കും നൽകിയിരുന്നു.ഈ മേഖലയിൽ മുൻ പ്രവർത്തിപരിചയമില്ലാതിരുന്ന കെൽട്രോൺ മികച്ച സേവനം നൽകുകയും ചെയ്തു. പക്ഷേ ഇതൊന്നും ഇത്തവണ സർക്കാർ കാര്യമായെടുത്തില്ല. വിവരാവകാശ രേഖകളിലൂടെ ക്ലൗഡ് സർവ്വീസിനായി സിഫിയും കെൽട്രോണും ആശ്രയിക്കുന്നത് വി എം വെയറിനെയാണ്. അതുകൊണ്ട് തന്നെ നടത്തിപ്പ് ആരും നടത്തിയാലും അതിൽ സാങ്കേതിക പ്രശ്നങ്ങൾ ഉണ്ടാവുകയുമില്ല.
കേരളാ പബ്ലിക് സർവ്വീസ് കമ്മീഷൻ , എൻട്രൻസ് എക്സാമിനേഷൻ കമ്മീഷൻ ,കുടുംബശ്രീ ,കേരളാ നിയമസഭാ സെക്രട്ടറിയേറ്റ് ഫോറസ്റ്റ് ,സംസ്ഥാന സഹകരണ ബാങ്ക് തുടങ്ങിയ ഡിപ്പാർട്ട്മെന്റുകളിൽ നിന്നും ലഭിച്ച പ്രശംസപത്രം ഇതിന് തെളിവാണ്. തിരുവനന്തപുരത്തെ കോ ബാങ്ക്്് ടവറിൽ സ്ഥി ചെയ്യുന്ന ഡാറ്റാ ബാങ്കിന്റെ നടത്തിപ്പ്് സംബന്ധിച്ച്്് ഒക്ടോബറിലാണ് സംസ്ഥാന സർക്കാരിന് കീഴിലുള്ള ഐടി മിഷൻ ടെൻഡർ വിളിച്ചത്.കെൽട്രോണിനെ ഒഴിവാക്കാൻ ടെൻഡർ നിബന്ധനകളിൽ അത്യാവശ്യമല്ലാത്ത പ്രത്യേക പ്രവൃത്തി പരിചയം കൊണ്ടു വരികയും ചെയ്തു. നിലവിൽ കെൽട്രോൺ കൈകാര്യം ചെയ്തിരുന്ന ഡാറ്റ സെന്റർ പ്രവർത്തിപ്പിക്കുന്നവർക്ക് ഇനി മുതൽ ക്ലൗഡ് ഡാറ്റ സെന്റർ കൈകാര്യം ചെയ്തു പരിചയം വേണമെന്നായിരുന്നു പുതിയ വ്യവസ്ഥ. ഉദാഹരണത്തിന് സർക്കാർ സ്ഥാപനത്തിലെ ഡ്രൈവർ തസ്തികയിൽ അപേക്ഷ ക്ഷണിക്കുമ്പോൾ ഡ്രൈവർക്ക് ഒ ഡി , ബെൻസ് കാറുകൾ ഓടിച്ചു പരിചയം വേണമെന്ന നിബന്ധന വെയ്ക്കും പോലെയായിരുന്നു ഡാറ്റ സെന്റർ ടെൻഡറിലെ വ്യവസ്ഥ. ഐ ടി വകുപ്പിലെ ചിലർ ഇച്ഛിച്ചതു പോലെ തന്നെ കെൽട്രോണിന് ടെൻഡർ നടപടിയിലെ പങ്കെടുക്കാനായില്ല. അങ്ങനെയാണ് സിഫി ടെക്്്നോളജീസിന് കരാർ ഉറപ്പിച്ചത്. .
യുഡിഎഫ് സർക്കാരിന്റെ കാലത്ത് ഡാറ്റാ സെന്റർ റിലയൻസിനെ ഏൽപ്പിക്കുന്നത് വിവാദമായതോടെ വ്യവസായ മന്ത്രിയായിരുന്ന പി കെ കുഞ്ഞാലിക്കുട്ടിയും മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയും പ്രത്യേക താൽപര്യമെടുത്തായിരുന്നു കെൽട്രോണിനെ ഡാറ്റ സെൻന്റർ ഏൽപ്പിച്ചത്. രണ്ടായിരത്തി പന്ത്രണ്ടിൽ ആരംഭിച്ച സർക്കാരിന്റെ രണ്ടാമത്തെ ഡാറ്റാ സെന്റർ പ്രവർത്തന ചുമതല അഞ്ച് വർഷത്തേക്ക് സിഫിക്ക് കൈമാറിയിരുന്നു. ഇതിന്റെ ചുവട് പിടിച്ചാണ് രണ്ടാമത്തേയും സിഫിക്ക് നൽകിയത്. ഒരിക്കൽ സ്വകാര്യ വ്യക്തിക്ക് ഡാറ്റാ സെന്റർ കൈമാറായതിനാൽ അടുത്ത ടെൻഡറിൽ ഇത് റിലയൻസിന് പോലും സ്വന്തമാക്കാൻ കഴിയും. ഫലത്തിൽ കേരളത്തിലെ വിവരശേഖരണം ഭാവിയിൽ റിലയൻസിലേക്ക് എത്തിക്കാനുള്ള കള്ളക്കളിയാണ് നടക്കുന്നതെന്ന വിലയിരുത്തലും സജീവമാണ്.
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- കോൺഗ്രസ് സ്ഥാനാർത്ഥി മുങ്ങി; എട്ട് സ്ഥാനാർത്ഥികളെ കൊണ്ട് പത്രിക പിൻവലിപ്പിച്ച് ബിജെപിയുടെ കളി; കോൺഗ്രസിനെ വഞ്ചിച്ച നിലേഷ് കുംഭാണി ബിജെപിയിൽ ചേർന്നേക്കും; സൂററ്റിൽ ഓപ്പറേഷൻ താമര വിജയിച്ചതോടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്