ഓപ്പൺ ജയിലിൽ കഴിയുന്ന എല്ലാ മാസവും പരോൾ ലഭിക്കുന്ന ദുശ്ശീലങ്ങളില്ലാത്ത ബാദ്ധ്യതകളില്ലാത്ത എഴുത്തുകാരൻ; ഊഷ്മളമായ വൈവാഹിക ജീവിതത്തിന് പങ്കാളിയെ ക്ഷണിക്കുന്നു; ഈ പത്രപരസ്യത്തെ സോഷ്യൽ മീഡിയയിൽ കളിയാക്കിയവർ അറിയുന്നില്ല ആ ജീവിതം; നെട്ടുകാൽത്തേരി തുറന്ന ജയിലിൽ നിന്ന് ലോറൻസ് പറയുന്നു സ്വന്തം കഥ
അരുൺ ജയകുമാർ
തിരുവനന്തപുരം: ഓപ്പൺ ജയിലിൽ കഴിയുന്ന എല്ലാ മാസവും പരോൾ ലഭിക്കുന്ന ദുശ്ശീലങ്ങളില്ലാത്ത അൻപത്കാരനായ എഴുത്തുകാരൻ ഡിമാന്റുകളില്ലാതെ ഊഷ്മളമായ വൈവാഹിക ജീവിതത്തിൽ താൽപര്യമുള്ളവരുടെ വിവാഹ ആലോചന ക്ഷണിക്കുന്നു. ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ജയിലിൽ കഴിഞ്ഞയാളുടെ പുനർവിവാഹ പരസ്യം സാമൂഹ്യമാധ്യമങ്ങളിൽ വൈറലായതോടെയാണ് ഈ പരസ്യത്തിന്റെ പിന്നാമ്പുറം അന്വേഷിച്ചത്. മനുഷ്യക്കടത്ത് സംഘത്തിലെ കണ്ണിയായ അനാഥ പെൺകുട്ടിയെ വിവാഹം ചെയ്ത ശേഷം ഒരു സാഹചര്യത്തിൽ അവരെ കൊന്ന കുറ്റത്തിന് ജയിലിൽ കിടന്ന ലോറൻസിന്റെ വ്യത്യസ്തമായ ഒരു കഥയാണ് അറിയാൻ കഴിഞ്ഞത്.
കൊലപാതകം നടന്നത് 2007ൽ
ഇപ്പോൾ വിവാഹ പരസ്യം നൽകിയിരിക്കുന്ന ലോറൻസിന്റെ ആദ്യ ഭാര്യയെ ഇയാൾ കൊലപ്പെടുത്തിയത് 2007 ഒക്ടോബർ 10ാം തീയതിയാണെന്നാണ് പൊലീസിൽ നിന്നും ലഭിക്കുന്ന വിവരം.മനുഷ്യക്കടത്ത് നടത്തുന്ന സംഘത്തിലെ അംഗമായ ലോറൻസിന്റെ ഭാര്യ സ്വന്തം കുട്ടികളേയും കടത്താൻ ശ്രമിച്ചതിനെ തുടർന്നാണ് കൊലപാതകത്തിലേക്ക് സംഭവം എത്തിയത്. 1993ൽ വിഴിഞ്ഞത്തിന് സമീപം മരിയ കോൺവെന്റ് എന്ന ഓർഫനേജിലെ അന്തേവാസിയായ വൽസല എന്ന യുവതിയെ ആണ് ലോറൻസ് വിവാഹം ചെയ്തത്. സ്വന്തമായി ഫർണിച്ചർ ബിസിനസും സൗഭാഗ്യ ഫർണിച്ചേഴ്സ് എന്ന സ്ഥാപനവും നടത്തിയിരുന്ന ലോറൻസ് നിർദ്ധനയായ ഒരു പെൺകുട്ടിയെ വിവാഹം ചെയ്താൽ മതി എന്ന് തീരുമാനിക്കുകയായിരുന്നു.
വിവാഹത്തിന് ശേഷം ഇവർക്ക് രണ്ട് കുട്ടികളുണ്ടായി ജീഹോഷ് എന്ന ആൺകുട്ടിയും ജോഷ്യ എന്ന പെൺകുട്ടിയും. ഇരുവരേയും കൊലപാതകത്തിന് ശേഷം ലോറൻസ് കണ്ടിട്ടുമില്ല.മകന് ഇപ്പോൾ 23 വയസ്സും മകന് 21 വയസ്സും പ്രായമുണ്ട്. വിവാഹം കഴിഞ്ഞ് വർഷങ്ങൾക്ക് ശേഷമാണ് തന്റെ ഭാര്യ ഇത്തരമൊരു സംഘത്തിലെ കണ്ണിയാണെന്ന് ലോറൻസ് മനസ്സിലാക്കിയത്. തന്റെ കുട്ടികളേയും വിദേശത്തേക്ക് കടത്താൻ ശ്രമിക്കുന്നതിനിടയിലാണ് വൽസലയുടെ കൊലപാതകം. മനുഷ്യക്കടത്ത് സംഘത്തിന്റെ താവളങ്ങളിലൊന്നായ ചുള്ളിമാനൂരിലെ ഒരു വീട്ടിൽ വച്ചാണ് സംഭവം. പിന്നീട് ഇയാൾ പൊലീസ് പിടിയിലായി. ജാമ്യത്തിലിറങ്ങിയെങ്കിലും 2008ൽ കോടതി ഇയാളെ ശിക്ഷിക്കുകയും ചെയ്തു.
കേസിനെ തുടർന്ന് ജയിലിലായ ലോറൻസിനെ സ്വന്തം അച്ഛനാണ് ജാമ്യത്തിലിറക്കിയത്. പിന്നീട് വലിയമല പൊലീസ് കുറ്റപത്രം സമർപ്പിച്ചതനുസരിച്ച് ഭാര്യയുടെ പേരിൽ വായ്പ എടുത്ത ശേഷം തിരിച്ചടയ്ക്കാതിരുന്നതിനായി അവരെ കൊലപ്പെടുത്തിയെന്നായിരുന്നു പൊലീസ് രജിസ്റ്റർ ചെയ്ത കേസ്. പിന്നീട് പൂജപ്പുര സെൻട്രൽ ജയിലിലാവുകയും ചെയ്തു. കേസിൽ ജയിലിലായതോടെ മൂന്നാംമൂട്, മലമുകൾ, കഴക്കൂട്ടം എന്നിവിടങ്ങളിലെ ഫർണിച്ചർ ഷോപ്പുകൾ അടച്ച് പൂട്ടുകയും ചെയ്തു. ജില്ലാ സഹകരണ ബാങ്കുമായി ഡിലർഷിപ്പ് വരെ ഉണ്ടായിരുന്ന സ്ഥാപനമായിരുന്നു ഇത്.
ലോൺ അടയ്ക്കാതിരിക്കാൻ ഭാര്യയെ കൊലപ്പെടുത്തിയെന്ന് പൊലീസ്
വലിയമല പൊലീസാണ് 2007ൽ നടന്ന കൊലപാതകത്തിനെകുറിച്ച് അന്വേഷിച്ചത്. സഹകരണ ബാങ്ക് ജീവനക്കാരിയായിരുന്ന വൽസലയുടെ പേരിൽ ലോൺ എടുത്ത ശേഷം തിരിച്ചടയ്ക്കാതിരിക്കാൻ അവരെ കൊലപ്പെടുത്തിയെന്നാണ് കേസ്. അനാഥാലയത്തിൽ നിന്നും വിവാഹം കഴിച്ച ശേഷം വീട്ടിലെത്തിയ വൽസലയ്ക്ക് പിന്നീട് വട്ടിയൂർക്കാവ് സഹകരണ ബാങ്കിൽ ജോലിയും തരപ്പെടുത്തി നൽകി. ഇവരുടെ പേരിൽ ഒരു ലക്ഷം രൂപ ലോൺ എടുത്ത ശേഷം തിരിച്ചടയ്ക്കാതിരുന്നു എന്നാണ് കേസ്. എന്നാൽ മനുഷ്യ കടത്ത് സംഘത്തിലെ കണ്ണിയായ ഭാര്യക്ക് ലോറൻസിന്റെ സഹോദരങ്ങളും പിന്തുണ നൽകിയിരുന്നുവെന്നാണ് അദ്ദഹം അന്ന് മുതൽ ആരോപിച്ചിരുന്നത്.ലോറൻസ് വിവാഹം കഴിക്കുന്നതിന് മുൻപും വൽസലയ്ക്ക് പലരുമായുള്ള ബന്ധത്തിലുണ്ടായ കുട്ടികളെ വിറ്റുവെന്നും ലോറൻസ് പറയുന്നുണ്ട്.
കുട്ടികളെ കാണാൻ ഇപ്പോഴും സാധിച്ചിട്ടില്ല
ഭാര്യയെ അപായപ്പെടുത്തിയ സംഭവം നടക്കുന്നത് 2007ൽ ആണ് . തന്റെ കുട്ടികളെ കടത്തികൊണ്ട് പോകാൻ ശ്രമിച്ച സംഘത്തിന് സഹായം ചെയ്ത ഭാര്യയെ വെട്ടികൊന്നതിനാണ് ലോറൻസ് അകത്തായത്. അന്ന് സംഭവമുണ്ടായപ്പോഴേക്കും കുട്ടികളെ മറ്റൊരു താവളത്തിലേക്ക് മനുഷ്യക്കടത്ത് സംഘം എത്തിച്ചിരുന്നു. മകളെ തൃശ്ശൂരിലെ ഒരു സ്ഥാപനത്തിലും മകനെ കോട്ടയം പാലയിലെ ഒരു സ്ഥാപനത്തിലുമാണ് എത്തിച്ചിരിക്കുന്നത്. 18 വയസ്സുവരെ ഇവരെ മറ്റൊരിടത്തേക്കും കൊണ്ട് പോകാതിരിക്കാൻ ലോറൻസ് കോടതിയെ സമീപിച്ചിരുന്നു. ആദ്യം 18 വയസ്സ് വരേയും പിന്നീട് 22 വയസ്സുവരേയും കോടതിയിൽ നിന്ന് സ്റ്റേ വാങ്ങുകയും ചെയ്തു. രണ്ട് തവണ കോടതിയിൽ നിന്ന് ഉൾപ്പടെ അനുവാദം വാങ്ങിയെങ്കിലും നേരിൽ കുട്ടികളെ കാണാൻ പിന്നീട് ലോറൻസിന് കഴിഞ്ഞിട്ടില്ല.
മാസം തോറും പരോൾ!
സമൂഹ മാധ്യമങ്ങളിൽ വിവാഹ പരസ്യം വൈറലായതോടെ ഉയർന്ന് ഏറ്റവും വലിയ ചോദ്യമായിരുന്നു എല്ലാ മാസവും പരോൾ കിട്ടുന്ന ഏത് ജയിലിലാണെന്നത്.കൊലക്കേസിൽ ശിക്ഷിക്കപ്പെട്ട ലോറൻസിനെ ശിക്ഷാ കാലാവധിയിലെ നല്ലനടപ്പിനെ തുടർന്ന് നെട്ടുകാൽത്തേരി തുറന്ന ജയിലിലേക്ക് മാറ്റുകയും ചെയ്തു. കുറച്ച് കാലം കൂടി കഴിയുമ്പോൾ ശിക്ഷ പൂർണമായും കഴിയും. ഇവിടെ ഓപ്പൺ ജയിലിൽ രണ്ടുമാസത്തിലൊരിക്കൽ വീട്ടിൽ പോയി മടങ്ങി വരാനുള്ള അവസരമുള്ളതുകൊണ്ടും വയസ്സുകാലത്ത് തനിക്ക് ഒരു തുണ ആവശ്യമുള്ളതുകൊണ്ടുമാണ് പുനർ വിവാഹത്തിന് തയ്യാറായതെന്ന് ലോറൻസ് പറയുന്നു.
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍