കാൻസർ രോഗികൾക്ക് ഫോമയുടെ കാരുണ്യ സ്പർശം; മയാമി കൺവൻഷനു സ്വാഗതം
ന്യൂയോർക്ക്: തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ ഫോമ നിർമ്മിച്ചു നൽകുന്ന ബ്ലോക്കിന്റെ പണി അടുത്ത ജൂലൈയിൽ സ്ഥാനമൊഴിയും മുൻപു പൂർത്തിയാക്കുമെന്നും മയാമിയിൽ അടുത്ത ജൂലൈ 7,8,9 തീയതികളിൽ നടക്കുന്ന സമ്മേളനം ചരിത്രം കുറിക്കുന്നതായിരിക്കുമെന്നും ഫോമാ നേതാക്കൾ ഇന്ത്യാ പ്രസ്‌ക്ലബിൽ നടത്തിയ പത്രസമ്മേളനത്തിൽ ഉറപ്പു നൽകി.
കഴിഞ്ഞ ഒക്‌ടോബറിൽ സ്ഥാനമേറ്റെങ്കിലും പത്രക്കാരെ അഭിമുഖീകരിക്കുന്നത് വൈകിയതായി പ്രസിഡന്റ് ആനന്ദൻ നിരവേലും, സെക്രട്ടറി ഷാജി എഡ്വേർഡും ക്ഷമാപ ണത്തോടെ പറഞ്ഞു. എന്തെങ്കിലും മികച്ച ഒരു നേട്ടമുണ്ടാക്കിയശേഷം പത്രക്കാരെ കാണാമെന്നു കരുതിയതാണ് വൈകാൻ കാരണം- അവർ വിശദീകരിച്ചു. വെറുതെ വാഗ്‌ദാനങ്ങൾ നൽകി ഒന്നും ചെയ്യാതിരിക്കാൻ തങ്ങൾ ആഗ്രഹിച്ചില്ല.
അമേരിക്കൻ മലയാളി ചരിത്രത്തിൽ തന്നെ നാഴികക്കല്ലാകുന്ന സംരംഭമാണ് കാൻസർ സെന്ററിൽ ഒരുലക്ഷം ഡോളറിൽ നിർമ്മിക്കുന്ന ബ്ലോക്ക്. കേരളാ കൺവൻഷനിൽ 25,000 ഡോളർ മുഖ്യമന്ത്രിയെ ഏൽപിക്കുകയും, ആർസിസിയുമായി ധാരണാപത്രം ഒപ്പിടുകയും ചെയ്‌തു. ഇനി ഗഡുക്കളായി ബാക്കി തുക നൽകണം. ആനന്ദനടക്കം ആറു പേരാണ് 25,000 ഡോളർ നൽകിയത്.
തുക മുഴുവൻ സമാഹരിക്കാനായാലും ഇല്ലെങ്കിലും ബ്ലോക്ക് നിർമ്മാണം തങ്ങൾ സ്ഥാനമൊഴിയുംമുമ്പ് പൂർത്തിയാക്കി താക്കോൽ കൈമാറുമെന്നതിൽ സംശയമൊന്നും വേണ്ടെന്ന് ആനന്ദൻ പറഞ്ഞു. അതൊരു ഉറപ്പാണ്. അത് പാലിക്കുകതന്നെ ചെയ്യും.
ആകെയുള്ള 64 അംഗസംഘടനകളോടും കുറഞ്ഞത് 500 ഡോളറെങ്കിലും നൽകി സഹകരിക്കണമെന്ന് അഭ്യർത്ഥിച്ചിട്ടുണ്ട്. സ്റ്റാറ്റൻ ഐലന്റ് മലയാളി അസോസിയേഷൻ ഓണാഘോഷത്തിൽ വച്ച് 1000 ഡോളർ നൽകി മാതൃക കാട്ടുകയും ചെയ്‌തു.
പത്രസമ്മേളനത്തിൽ വെസ്റ്റ് ചെസ്റ്ററിൽ ബിസിനസുകാരനായ സഞ്‌ജു തോമസ് 5000 ഡോളറിന്റെ ചെക്ക് ഭാരവാഹികൾക്ക് കൈമാറിയത് ഈ പ്രൊജക്‌ട് ജനഹൃദയങ്ങളെ എത്രകണ്ടു സ്വാധീനിച്ചുവെന്നു വ്യക്തമാക്കുന്നതായിരുന്നു. ഒമ്പതു വർഷം മുമ്പ് എത്തിയ തനിക്ക് ലഭിച്ച നേട്ടങ്ങളിൽ നിന്ന് സഹജീവികൾക്കായി ഒരു പങ്ക് നൽകാൻ കഴിയുന്നതിൽ സന്തോഷമേയുള്ളുവെന്നു യോങ്കേഴ്‌സ് മലയാളി അസോസിയേഷൻ അംഗമായ സഞ്‌ജു പറഞ്ഞു. ഫോമാ ട്രഷറർ ജോഫ്രിൻ ജോസ് തന്റെ വിജയങ്ങൾക്കു നൽകിയ സഹായവും സഞ്‌ജു അനുസ്‌മരിച്ചു.
പിന്നീട് ഇതേ വേദിയിൽ വച്ച് ഇന്ത്യാ പ്രസ്‌ക്ലബ് കൺവൻഷന് ഫോമയുടെ സ്‌പോൺസർഷിപ്പ് കൈമാറുന്ന ചടങ്ങിൽ പങ്കെടുത്ത രാജ്യസഭാ ഡപ്യൂട്ടി ചെയർമാൻ പ്രൊഫ. പി.ജെ. കുര്യനും, മനോരമ എഡിറ്റോറിയൽ ഡയറക്‌ടർ തോമസ് ജേക്കബും ഈ പ്രൊജക്‌ടിനെ മുക്തകണ്‌ഠം പ്രശംസിച്ചു. അപ്രതീക്ഷിതമായി ഫോമയ്‌ക്കും ഭാരവാഹികൾക്കും ലഭിച്ച അംഗീകാരം കൂടിയായി അത്.
ലോകത്തിലെ വെക്കേഷൻ തലസ്ഥാനമെന്നു കരുതുന്ന മയാമി കടൽതീരത്തുള്ള ഡുവൽ ബീച്ച് റിസോർട്ടിലാണ് കൺവൻഷനെങ്കിലും കഴിഞ്ഞ തവണത്തേക്കാൾ കുറഞ്ഞ നിരക്കാണ് നിശ്ചയിച്ചിരിക്കുന്നത്. 4 അംഗ കുടുംബത്തിന് 1399 ഡോളർ. മുമ്പത് 1500 ഡോളർ ആയിരുന്നു. ബ്രഞ്ചും ഡിന്നറും അടങ്ങിയതാണ് അത്. അമേരിക്കൻ ഭക്ഷണമേ പറ്റൂ. അത് ഉറപ്പായും കിട്ടിയിരിക്കും. സിറ്റ് ഡൗൺ ഡിന്നറായിരിക്കും. ഭക്ഷണശാലയിൽ നിന്നു ഏതാനും മീറ്റർ അകലമേയുള്ളൂ കടലിലേക്ക്. കടൽ കണ്ടിരുന്ന് ഭക്ഷണം കഴിക്കാം.
റിസോർട്ട് വൃത്താകൃതിയിലാണ്. ഓരോ സ്ഥലത്തും എത്തിപ്പെടുക എളുപ്പം. കൺവൻഷനു വരുന്നവർ മുഴുവൻ സമയവും അവിടെ ചെലവഴിക്കണമെന്നില്ല. ഹോട്ടലുകാരോട് പറഞ്ഞാൽ ഒരു ദിവസത്തേക്കോ രണ്ടു ദിവത്തേക്കോ ഉള്ള കപ്പൽ യാത്രയോ (ബഹാമസിലേക്കോ ഒക്കെ പോയിവരാം!), മറ്റേതെങ്കിലും സ്ഥലത്തേക്കുള്ള വിനോദയാത്രയോ ഒക്കെ അറേഞ്ച് ചെയ്യും. അതിനു മുൻകൂട്ടി റിസർവ് ചെയ്യണമെന്നില്ല. അതിനെല്ലാം സൗകര്യമുള്ളതാണ് റിസോർട്ട്.
റിസോർട്ടിൽ 502 മുറികളാണുള്ളത്. അടുത്ത് ഹോട്ടലുകളില്ല. 500-ൽ കൂടുതൽ കുടുംബങ്ങൾ സമ്മേളനത്തിൽ പങ്കെടുക്കുമെന്നു കരുതുന്നില്ല. വാക് ഇൻ രജിസ്‌ട്രേഷൻ ഇല്ലെന്നു മാത്രമല്ല, ഒരുമാസം മുമ്പ് രജിസ്‌ട്രേഷന് ക്ലോസ് ചെയ്യുകയും ചെയ്യും. ഒക്‌ടോബർ 17-ന് ബാൾട്ടിമൂറിൽ നടക്കുന്ന ജനറൽ ബോഡിയിൽ വച്ച് രജിസ്‌ട്രേഷൻ ആരംഭിക്കും.
ഭരണഘടന അനുസരിച്ച് ജനറൽ ബോഡി വർഷത്തിലൊരിക്കൽ കൂടണം. ബിജു തോമസ് പന്തളത്തിന്റെ നേതൃത്വത്തിൽ ജെ. മാത്യൂസ്, ഡോ. ജയിംസ് കുറിച്ചി, രാജു വർഗീസ് എന്നിവർ അടങ്ങിയ കമ്മിറ്റി തയാറാക്കിയ ഭരണഘടനാ ഭേദഗതികളിൽ യോഗം തീരുമാനമെടുക്കും.
അതിനു പുറമെ ജുഡീഷ്യൽ കൗൺസിൽ അംഗങ്ങളെ തെരഞ്ഞെടുക്കും. നാലുവർഷമാണ് കാലാവധി. തോമസ് ജോസിന്റെ (ജോസുകുട്ടി ഫോണ്ട്‌സ്) അധ്യക്ഷതയിലുള്ള കമ്മിറ്റിയിൽ ജോർജ് തോമസ്, എൻ.ജി. മാത്യു, പോൾ മത്തായി തുടങ്ങിയവരാണ് ഇപ്പോൾ അംഗങ്ങൾ.
നവംബർ 21-ന് വിനോദ് കൊണ്ടൂർ ഡേവിഡിന്റെ നേതൃത്വത്തിൽ ഡിട്രോയിറ്റിൽ നടത്തുന്ന പ്രൊഫഷണൽ സമ്മിറ്റും, ജോബ് ഫെയറുമാണ് ശ്രദ്ധേയമായ മറ്റൊരു പരിപാടി.
ഒരു കാരണവശാലും നാട്ടിൽ നിന്നു ഒട്ടേറെ പേരെ കൊണ്ടുവരുന്ന പ്രശ്‌നമില്ലെന്നു ആനന്ദൻ തറപ്പിച്ചു പറഞ്ഞു.
നാട്ടിൽ നിന്ന് കലാപരിപാടി കൊണ്ടു വരാനും താല്പര്യമില്ല. ഇവിടെനിന്നുള്ള മികവുറ്റ കലാപരിപാടിയാണ് ലക്ഷ്യമിടുന്നത്. അവർക്ക് ന്യായമായ പ്രതിഫലവും നൽകും. ഏതു ഗ്രൂപ്പിനെയാണ് ചുമതലപ്പെടുത്തേണ്ടതെന്നു നാഷണൽ കമ്മിറ്റിയിൽ ചർച്ച ചെയ്‌ത് കൂട്ടായി തീരുമാനമെടുക്കും.
ഫോമ ഒരു സംഘടനയ്‌ക്കും എതിരല്ലെന്ന് ആനന്ദൻ വ്യക്തമാക്കി. എല്ലാവരുമായും സഹകരിക്കാനാണ് തങ്ങൾക്ക് താത്‌പര്യം. ആരോഗ്യപരമായ മത്സരം നല്ലതുതന്നെയാണ്. അങ്ങനെയല്ലാതെ ലയനത്തെപ്പറ്റിയോ ഐക്യത്തെപ്പറ്റിയോ ഒന്നും ദേശീയ സമിതി ആലോചിച്ചിട്ടു പോലുമില്ല. കാര്യങ്ങൾ അങ്ങനെയിരിക്കെ രണ്ടു സംഘടനയും വൈകാതെ ഒരു വേദിയിൽ വരുമെന്നുമൊക്കെ പ്രസ്‌താവിക്കുന്നത് വ്യക്തിപരമായ അഭിപ്രായമായി കണ്ടാൽ മതിയെന്ന് ചോദ്യത്തിനുത്തരമായി ആനന്ദൻ പറഞ്ഞു.
ഫോമയ്‌ക്ക് പ്രത്യേകിച്ച് തലതൊട്ടപ്പനോ ഹൈക്കമാൻഡോ ഇല്ല. കൂട്ടായാണ് തീരുമാനങ്ങൾ തങ്ങൾ എടുക്കുന്നത്. അതു സുതാര്യവുമായിരിക്കുമെന്ന് ആനന്ദൻ നിരവേൽ പറഞ്ഞു. ഫൊക്കാന വളരേണ്ടത് ഫോമയുടെ കൂടി ആവശ്യമാണ്. മത്സരമാണല്ലോ വളർച്ചയ്‌ക്ക് വഴിയൊരുക്കുക.
ഫോമ ഒരു സംഘടനയേയും പിളർത്താനോ, അവരുടെ പിന്നാലെയോ പോയിട്ടില്ല. പോകുകയുമില്ല. വർഷങ്ങളായി പ്രവർത്തിക്കുന്ന അഞ്ചു സംഘടനകളെയാണ് ജനുവരിയിൽ അംഗങ്ങളാക്കിയത്.
സേവന രംഗത്ത് ഫോമ തുറന്ന പാത മറ്റുള്ളവർക്കും അനുകരിക്കാവുന്നതാണ്. അതേ പാത മറ്റുള്ളവരും പിന്തുടരുമെന്നു തന്നെയാണ് തങ്ങളുടെ പ്രതീക്ഷ- ആനന്ദൻ പറഞ്ഞു.
സംഘടന ഇതേവരെ ചെയ്‌ത മറ്റുകാര്യങ്ങൾ സെക്രട്ടറി ഷാജി എഡ്വേർഡ് വിശദീകരിച്ചു. കേരളാ അസോസിയേഷൻ ഓഫ് ഗ്രേറ്റർ വാഷിങ്‌ടണുമായി ചേർന്ന് നടത്തിയ ടാലന്റ് ടൈം മത്സരം വൻ വിജയമായിരുന്നു. പ്രാദേശിക തലത്തിൽ നടത്തിയിരുന്ന പരിപാടി ദേശീയതലത്തിലായപ്പോൾ 350-ൽപ്പരം കുട്ടികൾ 900-ൽപ്പരം ഇനങ്ങളിൽ മത്സരിച്ചു.
ഈ ഓഗസ്റ്റ് ഒന്നിനു ഡോ. ജേക്കബ് തോമസിന്റെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് നടത്തിയ കേരളാ കൺവൻഷൻ വലിയ വിജയമായിരുന്നു. പല മന്ത്രിമാരും വലിയ ജനക്കൂട്ടവും പങ്കെടുത്ത കൺവൻഷൻ ലാഭകരമായി തന്നെ പര്യവസാനിച്ചുവെന്ന് ഡോ. ജേക്കബ് തോമസ് പറഞ്ഞു.
ഏഴുമാസത്തെ പരിശ്രമത്തിനൊടുവിലാണ് കാൻസർ സെന്ററിൽ നിർമ്മാണാനുമതി ലഭിച്ചതെന്നു ജോസ് ഏബ്രഹാം പറഞ്ഞു. പ്രൊജക്‌ടിന്റെ കാര്യം പരിഗണനയിൽ വന്നപ്പോൾ സ്റ്റാൻലി കളത്തിൽ, ജോഫ്രിൻ ജോസ് തുടങ്ങിയവരാണ് ധൈര്യം നൽകിയതെന്നു ഷാജി എഡ്വേർഡ് പറഞ്ഞു.
ഡോ. ബീനാ വിജയൻ ഐ.എ.എസ്, ഡോ. എം.വി പിള്ള എന്നിവരുടെ സഹായവും ജോസ് ഏബ്രഹാം അനുസ്‌മരിച്ചു. അമേരിക്കൻ മലയാളികൾ വാക്കുകൊണ്ട് പറയുന്നതല്ലാതെ പിന്നെ ഒന്നും ചെയ്യുകയില്ലെന്ന ധാരണ പരക്കെ ഉള്ളതു വലിയ വിഷമങ്ങൾ സൃഷ്‌ടിച്ചു. പക്ഷെ തങ്ങളുടെ വാക്കുകൾ പ്രാവർത്തികമാക്കുമെന്നു വിശ്വസിപ്പിച്ചെടുക്കാൻ പാടുപെട്ടു. ഡോ. എം.വി പിള്ളപോലും തുടക്കത്തിൽ സംശയം പ്രകടിപ്പിച്ചിരുന്നു- ജോസ് ഏബ്രഹാം ചൂണ്ടിക്കാട്ടി. ഫോമയ്‌ക്ക് ഇത്രയും തുക ഉണ്ടാക്കാനാവില്ലെന്ന ധാരണ ഒരു വെല്ലുവിളിയായി തങ്ങൾ ഏറ്റെടുത്തു.
ഡോ. സണ്ണി ലൂക്ക്, അലക്‌സ് വിളനിലം എന്നിവർ നേതൃത്വം നൽകുന്ന ഐ.ഐ.എസ്.എ.സിയുമായി സഹകരിച്ച് നാട്ടിലേക്ക് കുട്ടികളെ രണ്ടാഴ്‌ചത്തേയ്‌ക്ക് അയയ്‌ക്കുന്ന പരിപാടിയും ആരംഭിച്ചിട്ടുണ്ട്. ഇവിടെ ജനിച്ചു വളർന്ന കുട്ടികൾക്ക് കേരളത്തെപ്പറ്റിയും നമ്മുടെ സംസ്‌കാരത്തെപ്പറ്റിയുമൊക്കെ നേരിട്ട് അറിവ് ലഭിക്കുകയാണ് ലക്ഷ്യം. പതിനഞ്ചു പേരെ അയക്കാനാണു ആഗ്രഹിച്ചതെങ്കിലും ഒൻപതു പേർ മാത്രമേ മുന്നോട്ടു വന്നുള്ളു. അവർ പോയി മടങ്ങി വന്നു. യാത്ര വലിയ അനുഭവമായിരുന്നുവെന്നവർ അറിയിച്ചു. അടുത്ത വർഷം രണ്ടു ബാച്ചിനെ അയക്കാനാണു ശ്രമിക്കുന്നത്.
വേൾഡ് മലയാളി കൗൺസിലുമായി സഹകരിച്ച് പ്രവാസി സ്വത്ത് സംരക്ഷണ നിയമത്തിനായും ഫോമാ പ്രവർത്തിക്കുന്നു-ഷാജി എഡ്വേർഡ് അറിയിച്ചു. കൺവൻഷൻ മയാമിയിലായതിനാൽ യുവ തലാമുറക്കു പങ്കെടുക്കാൻ കൂടുതൽ താലപര്യം ഉണ്ടായിരിക്കുമെന്നു കരുതുന്നതായി ആനന്ദൻ പരഞ്ഞു. അവർക്ക് പ്രത്യേക പാക്കേജ് നൽകും. യുവജനത വന്നില്ലെങ്കിൽ സംഘടനകൾക്ക് നിലനില്പില്ല. അവർക്കു താൽപര്യമുള്ള കാര്യങ്ങൾ ഉണ്ടെങ്കിലേ അവർ വരൂ.
ആർ.സി.സി പ്രൊജക്‌ട് കഴിഞ്ഞേ പുതിയ പ്രൊജക്‌ട് ഏറ്റെടുക്കൂ. ചാരിറ്റിക്ക് ലഭിക്കുന്ന പണം മറ്റൊരാവശ്യത്തിനും എടുക്കില്ല. ഫോമാ ഡോട്ട് കോം എന്ന സൈറ്റിൽ പോയി അമേരിക്കൻ മലയാളികൾ ഒരു ഡോളർ നല്‌കിയാൽ തന്നെ ഒരു ലക്ഷം ഡോളർ സമാഹരിക്കാൻ പ്രയാസമില്ല.
ഭരണഘടനാ ഭേദഗതി നിർദ്ദേശങ്ങൾ എല്ലാ അംഗസംഘടനകൾക്കും നേരത്തെ തന്നെ ലഭ്യമാക്കിയിരുന്നുവെന്നു ജെ. മാത്യൂസ് പറഞ്ഞു. കാൻസർ സെന്റർ തന്നെ തിരഞ്ഞെടുത്തതിനു പ്രത്യേക കാരണമൊന്നുമില്ലെന്നു ആനന്ദൻ പറഞ്ഞു. ഓവേറിയൻ കാൻസറിന്റെ ആന്റിബഡി കണ്ടെത്തിയ സംഘത്തിൽ താനും ഉണ്ടായിരുന്നു. കാൻസർ ബാധിച്ച കുട്ടികളെ കണ്ടപ്പോൾ സഹായിക്കേണ്ടതിന്റെ ആവശ്യകത വീണ്ടും ബോധ്യമാകുകയും ചെയ്‌തു.
ഫോമ നിർമ്മിക്കുന്ന ബ്ലോക്കിന്റെ തറപ്പണി കഴിഞ്ഞു. പില്ലറും സ്ഥാപിച്ചുകഴിഞ്ഞു. ആർസിസി തന്നെയാണ് നിർമ്മാണം നടത്തുന്നത്. പണി സമയത്തു തീർക്കുമെന്നവർ ഉറപ്പു പറഞ്ഞതാണ്. കൺവൻഷൻ നഷ്‌ടത്തിൽ കലാശിക്കുമെന്നു കരുതുന്നില്ല. നാട്ടിൽ നിന്നും മറ്റും കൂടുതൽ പേർ വരുമ്പോഴാണ് നഷ്‌ടം വരുന്നത്. മാദ്ധ്യമ പ്രതിനിധികളായ ജേക്കബ് റോയ്, ടാജ് മാത്യു, സുനിൽ ട്രൈസ്റ്റാർ, ജോസ് കാടാപുറം, പ്രി ൻസ് മാർക്കോസ്, സണ്ണി പൗലോസ്, ജെ. മാത്യൂസ് തുടങ്ങിയവർ പങ്കെടുത്തു.
വാർത്ത∙ജോസ് കാടാപ്പുറം
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്‌തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- നിങ്ങൾ ബ്രിട്ടീഷ് പൗരത്വം എടുക്കാൻ ഉദ്ദേശിക്കുന്നുണ്ടോ ? എങ്കിൽ, ബ്രിട്ടീഷ് സംസ്കാരത്തെയും ജീവിത ശൈയിലെ കുറിച്ചുമെല്ലാം അറിഞ്ഞിരിക്കണം; സിറ്റിസൺഷിപ് ക്വിസ്സ് പാസായാൽ മാത്രം പൗരത്വം ലഭിക്കും; നിങ്ങളുടെ ബ്രിട്ടനെ കുറിച്ചുള്ള അറിവ് ഇവിടെ പരിശോധിക്കാം
- പെരുമ്പാവൂരിൽ പത്താംക്ലാസ് വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു;പൊലിഞ്ഞത് കദളിചിറ പട്ടരുമഠം വീട്ടിൽ റഷീദിന്റെ മകൾ നസ്രിന
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്‌ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്‌ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍