സഭാ നവോദ്ധാന മാനങ്ങൾ: കെസിആർഎം നോർത്ത് അമേരിക്ക സംഘടിപ്പിച്ച ടെലിമീറ്റിംഗിന്റെ പ്രാരംഭത്തിൽ സംഘടനയുടെ പ്രസിഡണ്ട് ചാക്കോ കളരിക്കൽ നടത്തിയ പ്രഭാഷണത്തിന്റെ പൂർണരൂപം
ചാക്കോ കളരിക്കൽ
കെസിആർഎം നോർത് അമേരിക്ക എന്ന സംഘടനയെ സംബന്ധിച്ച് വിശദമായ ചർച്ചകൾക്ക് അവസരം ഒരുക്കിയിരിക്കുന്ന ഈ സന്ദർഭത്തിൽ, ഈ അടുത്തകാലത്ത് 'സത്യദീപം' സംഘടിപ്പിച്ച ഒരു സിമ്പോസിയത്തിൽ മനോരമ ന്യൂസ് ഡയറക്ടർ ശ്രീ ജോണി ലൂക്കോസ് സീറോ മലബാർ സഭയെപ്പറ്റി വിമർശനാത്മകമായ ഒരു പ്രബന്ധം അവതരിപ്പിക്കുകയുണ്ടായി. വളരെ കാര്യമാത്രപ്രസക്തമായ ആ പ്രബന്ധത്തെ ആധാരശിലയാക്കി ചില സഭാ നവീകരണ ആശയങ്ങൾ നിങ്ങളുമായി പങ്കുവയ്ക്കാൻ ഞാൻ ആഗ്രഹിക്കുകയാണ്. അതിനുശേഷം സംഘടനയെ സംബന്ധിക്കുന്ന കാര്യങ്ങൾ നമുക്ക് വിശദമായി ചർച്ച ചെയ്യാം.
യേശുവിനെ കൂടുതൽ ഫലപ്രദമായി ലോകത്തിന് എങ്ങനെ നൽകാം എന്ന സന്ദേശത്തിലെ അടയാളങ്ങളും തുറവിയുമാണ്, ഫ്രാൻസിസ് മാർപാപ്പയുടെ പുതിയകാല പ്രോബോധനങ്ങൾ. അത് നമുക്ക്, പ്രത്യേകിച്ച് സഭാമേലധികാരികൾക്ക്, ഉൾകൊള്ളാൻ സാധിക്കുമോ എന്നതാണ് ഇപ്പോഴത്തെ ചോദ്യം.
അടിസ്ഥാന പ്രമാണങ്ങളെയും നിലപാടുകളെയും മുറുകെ പിടിച്ച് മുമ്പോട്ടു നീങ്ങുകയല്ലാതെ കത്തോലിക്ക സഭയ്ക്ക് മറ്റെന്തുവഴി എന്ന് ആലോചിക്കുമ്പോൾ, വഴിമുട്ടി നിൽക്കുന്ന ഒരവസ്ഥയാണ് ഇന്നുള്ളത്. കമ്പോള മൂല്യമനുസരിച്ച് അടിസ്ഥാന പ്രമാണങ്ങളെ മാറ്റാവുന്ന ഒരു കോർപറേറ്റ് സ്ഥാപനമല്ലല്ലോ കത്തോലിക്ക സഭ.
മാർപാപ്പയുടെ നിലപാടുകൾ, ഉദാഹരണത്തിന് സ്വവർഗവിവാഹം, അത് അനുവദിക്കും എന്നദ്ദേഹം പറഞ്ഞിട്ടില്ല. പക്ഷെ, അവരെപ്പറ്റി, ക്രിസ്തു പഠനങ്ങളെയും കാഴ്ചപ്പാടുകളെയും അടിസ്ഥാനമാക്കി, വളരെ ആർദ്രമായ രീതിയിലെ അദ്ദേഹം സംസാരിച്ചിട്ടൊള്ളു. സ്ത്രീകൾക്ക് പൗരോഹിത്യം നൽകുമെന്ന് അദ്ദേഹം പറഞ്ഞിട്ടില്ല. പക്ഷെ, സ്ത്രീകളുടെ പദവി ഉയർത്താൻ അദ്ദേഹം ശ്രമിക്കുന്നുണ്ട്. വത്തിക്കാനിലെ സമുന്നത പദവികളിൽ സ്ത്രീകളെ നിയമിച്ചുകൊണ്ട് മാതൃക കാണിച്ചിട്ടുണ്ട്. കത്തോലിക്ക ദൈവത്തെ കുറിച്ച് അറിയില്ല എന്ന് മാർപാപ്പ പറയുമ്പോൾ ദൈവം ഒന്നേ ഉള്ളൂ എന്ന അർത്ഥം എടുത്താൽ മതി. സത്യദൈവത്തെ അറിഞ്ഞിട്ടും നിഷേധിക്കുന്ന ഒരുവനേക്കാൾ നിരീശ്വരവാദമാണ് ശരിയെന്ന് ആത്മാർത്ഥമായി വിശ്വസിക്കുകയും ധാർമികമായി ജീവിക്കുകയും ചെയ്യുന്ന ഒരാൾ മരിച്ചാൽ നശിക്കുകയില്ല എന്ന നിലപാടാണ് മാർപാപ്പയുടേത്. വൈദികർ കൂദാശാ പാരികർമങ്ങൾക്ക് പ്രതിഫലം വാങ്ങാൻ പാടില്ലായെന്ന് പറയുമ്പോൾ പൗരോഹിത്യത്തിലെ ശുശ്രൂഷാ സേവനത്തെയാണ് അദ്ദേഹം അർത്ഥമാക്കുന്നത്. മേല്പറഞ്ഞതൊന്നും നാം നിരാകരിക്കണ്ടതല്ല. എന്തുകൊണ്ടെന്നാൽ, ദൈവം ഒരു മഹാ കാരുണികനാണെന്നും, അങ്ങനെകണ്ട് നാം ജീവിക്കണമെന്നുമാണ് അതിന്റെയെല്ലാം പൊരുൾ. ചുരുക്കത്തിൽ വലിയ ശക്തിയും പ്രതാപവും അധികാരവും ആധിപത്യവും അസഹിഷ്ണതയും ഉണ്ടായിരുന്ന സഭയുടെ പഴയ കാലഘട്ടത്തിലേക്ക് നാം പോകരുത് എന്നാണ് മാർപാപ്പ നമ്മെ പഠിപ്പിക്കുന്നത്.
വത്തിക്കാനിലെ കൊട്ടാര സദൃശ്യമായ ഭവനം മാർപാപ്പ ഉപേക്ഷിച്ചതുകൊണ്ട് അതുവരെ കൊട്ടാരങ്ങളിൽ താമസിച്ച മാർപാപ്പാമാർ ചെയ്തത് ശരിയല്ല എന്നു സ്ഥാപിച്ച് നാം വ്യാഖ്യാനിക്കരുത്. ആ പ്രവർത്തിയിൽ അന്തർലീനമായ സന്ദേശത്തെ നാം ഉൾകൊള്ളുകയാണ് വേണ്ടത്. അവിടെ ബഹുമാന്യത കുറയുകയല്ലാ, കൂടുകയാണ് ചെയ്യുന്നത്. നമ്മുടെയൊക്കെ ചെറുപ്പത്തിൽ ഇമ്പാലാ കാറിൽ പള്ളിമുറ്റത്തിറങ്ങുന്ന മെത്രാന്മാരെ നമ്മൾ ഓർമിക്കുന്നുണ്ട്. അന്ന് മെത്രാനെക്കാൾ എനിക്കിഷ്ടം ആ ഇമ്പാലാ കാറിനോടും, ബഹുമാനം അത് ഓടിച്ചിരുന്ന മഹാമനുഷ്യനായി എന്റെ കൊച്ചുമനസ്സ് കണ്ടിരുന്ന മാണിചേട്ടൻ എന്ന ഡ്രൈവറോഡുമായിരുന്നു. അക്കാലത്ത് മെത്രാന്മാരുടെ ഇടവക സന്ദർശനം ഔപചാരികമായിരുന്നു. എന്നാൽ ഫ്രാൻസിസ് പാപ്പയുടെ അനൗപചാരികത സഭയുടെ രൂപാന്തരീകരണത്തിന് ഉപകരിക്കും. അത് ഇന്നിന്റെ ആവശ്യവുമാണ്.
കാലികമായ മാറ്റങ്ങൾ ഉൾക്കൊള്ളാതെയും ഉൾച്ചേർക്കാതെയും സഭയ്ക്ക് മുമ്പോട്ടുപോകാൻ ആവില്ല. അതിന് അധികാരത്തിന്റെയും ആധിപത്യത്തിന്റെയും സ്വരം, വേഷം, സംവിധാനം എല്ലാം മാറ്റിവെയ്ക്കണമെങ്കിൽ, അത് ചെയ്യണം. അതിന് സഹിഷ്ണതകാട്ടാൻ സന്നദ്ധരാകണം. മാർപാപ്പ ഉദ്ദേശിക്കുന്ന പരിണാമം, രൂപാന്തരീകരണം, നവോദ്ധാനം മറ്റൊന്നുമല്ല. മാറ്റം എന്ന് കേൾക്കുമ്പോഴെ സഭയിൽ ചിലർക്ക് പേടിയാണ്. സഭയിലെ വിള്ളൽ തകർച്ചയാണ് എന്ന് ചിന്തിക്കുന്ന മെത്രാന്മാരും വൈദികരുമാണ് അധികവും. മാറ്റം സംഭവിച്ചാൽ സഭ നിലനിൽക്കില്ല എന്ന ആശങ്ക അവരെ അലട്ടുന്നു. അർത്ഥമില്ലാത്ത അനുഷ്ഠാനങ്ങൾ കൊണ്ടോ ആരാധന ക്രമങ്ങൾ കൊണ്ടോ കൂദാശകൾ കൊണ്ടോ മാറ്റേണ്ട മാറ്റങ്ങളെ പിടിച്ചുനിർത്താൻ സാധിക്കുമെന്ന് നമുക്ക് കരുതാൻ സാധിക്കയില്ല. ഇന്നത്തെ കാലത്ത് പാരമ്പര്യവും പൈതൃകവും ന്യായീകരണ തുറുപ്പുചീട്ടുകളായി ഇറക്കിയാലും അടിയൊഴുക്കിനെ തടയാൻ കഴിയില്ല.
സഭ ഇന്ന് ഒരു സൂപ്പർ കോർപ്പറേറ്റ് ഘടനയായി വളർന്നിരിക്കുന്നു. ആ സൂപ്പർ ഘടനയെ താങ്ങി നിർത്താനുള്ള ഉത്തരവാദിത്വ ബോധവുമായാണ് ഓരോ പുരോഹിതനും സഭയിലേക്ക് കടന്നുവരുന്നത്. ഫ്രാഞ്ചൈസ് വാങ്ങിയ ഒരു കൊച്ചുമുതലാളിയുടെ മാനിസികാവസ്ഥയാണ് അദ്ദേഹത്തിനുള്ളത്. അപ്പോൾ, തന്നെ ഏല്പിക്കുന്ന ഇടവകയെ എങ്ങനെ ലാഭത്തിൽ മുമ്പോട്ടു കൊണ്ടുപോകാം എന്ന ചിന്തയിലാണ് വൈദികർ. അതാണ് രൂപതയ്ക്കുള്ള അവരുടെ സംഭാവന. ഇവിടെ ഇടവകയിലെ ദൈവജനത്തിന്റെ ആത്മീയ ഗുണവർദ്ധനവിനെപ്പറ്റി അദ്ദേഹത്തിന് ചിന്തിക്കേണ്ട ആവശ്യമില്ല. അതുകൊണ്ടാണല്ലോ പള്ളികളിൽ എല്ലാവിധ കച്ചവടങ്ങളും നടക്കുന്നത്. സഭയുടെ അടിസ്ഥാന ശിലയാണ് വൈദികസമൂഹം. ആരാണ് നല്ല വൈദികൻ? തിളങ്ങുന്ന ലോഹ ധരിക്കുന്ന അച്ചനാണോ? വചനം പ്രസംഗിച്ച് ബഹളം വയ്ക്കുന്ന അച്ചനാണോ? വലിയ പള്ളിപണിയുന്ന അച്ചനാണോ? യഥാർത്ഥത്തിൽ അവരാരുമല്ല. പദവികൾ ആഗ്രഹിക്കാത്ത, മനുഷ്യകുലത്തിന്റെ രക്ഷകനായ യേശുക്രിസ്തുവിനെപ്പോലെ ആക്കപ്പെടാൻ ദൈവജനത്തിൽനിന്നും വലിച്ചെടുക്കപ്പെട്ട ശുശ്രൂഷകനായിരിക്കണം, ഒരു പുരോഹിതൻ. ഒരു വൈദികന് ഭൗതികമായി ഒന്നും അവശേഷിക്കാൻ പാടില്ല എന്ന സങ്കല്പം വൈദിക ബ്രഹ്മചര്യത്തിലുണ്ട്, എന്നുനാം തിരിച്ചറിയണം. നല്ല ഇടവകയെ വിലയിരുത്തി വൈദികന് സമ്മാനം നൽകുന്നത് ശരിയോയെന്ന് ചിന്തിക്കണം. ടെക്നോളജി മെച്ചമായി കൈകാര്യം ചെയ്യുന്നവർക്ക് മേൽകൈ കിട്ടുന്ന കാലമാണിത്. പാസ്റ്ററൽ മാനേജ്മെന്റ്റിൽ ആത്മീയതയുടെ ആവശ്യമില്ല; നേതൃത്വഗുണം മതി. അതുകൊണ്ട്, പുതുതലമുറ വൈദികരെപ്പറ്റി ദൈവജനത്തിന് ആശങ്കയെ ഉള്ളൂ. വൈദികരെ ചോദ്യം ചെയ്യുന്നവരെ പുറത്താക്കുകയും പുരോഹിതർക്ക് യാതൊന്നും സംഭവിക്കാതെ സംരക്ഷിക്കുന്ന അധികാര ഘടനയെ നാം ഭയപ്പെടണം. ക്രിമിനലുകളായ പാതിരിമാർ സഭയിൽ എല്ലാക്കാലത്തും ഉണ്ടാകും. പക്ഷെ അവരെ വാഴ്‌ത്തുന്ന പ്രവണത ആശങ്കപ്പെടുത്തേണ്ടതാണ്. റോബിൻ വടക്കുംഞ്ചേരി ഒറ്റദിവസംകൊണ്ട് കത്തോലിക്ക സഭയിൽ മുളച്ച് പൊങ്ങിയതല്ല. ഒരുപറ്റം വൈദികർക്കും കന്യാസ്ത്രികൾക്കും മെത്രാന്മാർക്കും അയാളുടെ ചെയ്തികളെപ്പറ്റി നേരത്തെ അറിയാമായിരുന്നു. സഭാസമൂഹംതന്നെയാണ് ഇത്തരക്കാരെ വളർത്തികൊണ്ടുവരുന്നത്. ഇത്തരം കാര്യങ്ങളിൽ സഭാധികാരികളുടെ അശ്രദ്ധ അപലപനീയമാണ്. ഈ സാഹചര്യത്തിൽ ഒരു നല്ല ക്രൈസ്തവന് സഭയോട് ചേർന്നു നിൽക്കാനോ ചിന്തിക്കാനോ ആകുമോ? വഴിതെറ്റിയ കുഞ്ഞാടിനെ നേർവഴിക്ക് കൊണ്ടുവരുന്ന വൈദികനെക്കാൾ പുകഴ്‌ത്തപ്പെടുന്നത് കർശനക്കാരനെയാണ്. മനുഷ്യരെക്കുറിച്ച് ചിന്തിക്കാൻ പള്ളിക്ക് സമയമില്ല. അതുകൊണ്ട് നാളെ കേരളസഭ ഇല്ലാതാകുമെന്നോ ചുരിങ്ങിപ്പോകുമെന്നോ ഞാൻ കരുതുന്നില്ല.
ശരിയായ സമയത്ത് ശരിയായ കാര്യം ചെയ്‌തോ എന്നതാണ് ചോദ്യം. അടുത്ത കാലത്ത് മൂന്നാറിൽ ഒരു കുരിശ് പൊളിച്ചുമാറ്റി. പ്രഥമദൃഷ്ട്യാ കൈയേറ്റമാണെന്നും ന്യായീകരിക്കാൻ അസാധ്യമായ സംഭവമാണെന്നും മനസ്സിലായാൽ അങ്ങനെ പറയാൻ എന്താണ് സഭാനേതൃത്വത്തിന് തടസ്സം? കുരിശ് ക്രിസ്ത്യാനികളുടെ പ്രതീകമാണ്. കുരിശേൽ തൊട്ടുകളിച്ചാൽ, അത് തകർത്താൽ ക്രിസ്ത്യാനികളുടെ വികാരം പൊട്ടിയൊഴുകും. എന്നാൽ കുരിശ് അനധികൃതമായി സ്ഥാപിച്ചതാണെങ്കിൽ ഞങ്ങൾ അത് അനുവദിക്കുന്നില്ല എന്ന് അർദ്ധശങ്കയില്ലാതെ ശക്തമായ ഭാഷയിൽ എന്തുകൊണ്ട് സഭാനേതൃത്വം പറയുന്നില്ല? കുരിശിലെ പലകകളോ കോൺക്രീറ്റോ അല്ലാ പ്രാധാന്യം അർഹിക്കുന്നത്. മറിച്ച്, യേശുവിന്റെ ത്യാഗത്തിന്റെ സന്ദേശമാണ്. അനധികൃതമായി കൈയേറി കുരിശുകൃഷി നടത്തി ക്രൈസ്തവസഭ വളരേണ്ട കാര്യമില്ല. അത് സഭ തിരിച്ചറിയണം. സഭാനിയമത്തെയും രാഷ്ട്രനിയമത്തെയും ഒരേസമയം ലംഘിച്ച് ഒരു പെൺകുട്ടിയെ റോബിൻ വടക്കുംഞ്ചേരി ഗർഭിണിയാക്കിയെങ്കിൽ, റോബിൻ ഒരു വൈദികനായതുകൊണ്ട് അയാളെ ന്യായീകരിക്കണ്ട ആവശ്യം സഭയ്ക്കില്ല. ഭൂമി കള്ളക്കച്ചവടം നടത്തിയ ആലഞ്ചേരി മെത്രാപ്പൊലീത്ത സഭാതലവനായതുകൊണ്ട് അദ്ദേഹത്തെ പിന്തുണയ്ക്കേണ്ട കാര്യം സഭയ്ക്കില്ല. അവർ നിയമനടപടികൾ നേരിടട്ടെ എന്നാണ് സഭ ചിന്തിക്കേണ്ടത്. അദ്ധ്യാപക നിയമനങ്ങളിലെ അഴിമതി അധാർമികവും യേശുവിരുദ്ധവുമാണെന്ന് എല്ലാവർക്കും അറിയാം. രാഷ്ട്രീയ തെരെഞ്ഞെടുപ്പുകളിലും പരിസ്ഥിതിപ്രശ്‌നനങ്ങളിലും മെത്രാന്മാരുടെ ഇടപെടലുകൾ സ്വാർത്ഥ താല്പര്യങ്ങൾ കൊണ്ടാണെന്നും ജനം തിരിച്ചറിയുന്നുണ്ട്. നിർമ്മാണ മേഖലയിൽനിന്നും സഭ പിന്മാറേണ്ട കാലം കഴിഞ്ഞു. പാവപ്പെട്ടവരെ ഉദ്ധരിക്കുന്നതിൽ സഭ മുൻകൈ എടുക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. പ്രതികരണശേഷി നഷ്ടപ്പെട്ട ക്രിസ്തീയ വിശ്വാസികളെ വളർത്തിയെടുക്കുന്ന സഭയുടെ ഇന്നത്തെ പോക്ക് ശരിയല്ല. ക്രൂശിതനായ ക്രിസ്തുവിനു പകരം സിംഹാസനാരൂഢനായ ക്രിസ്തുവിനെ പ്രതീകമാക്കുന്ന സഭയെ നാം ഭയപ്പെടണം. ധാർമികശക്തി അനുദിനം ഒലിച്ചു പൊയ്‌ക്കൊണ്ടിരുന്ന സഭ, നമുക്ക് നാണക്കേടാണ്.
ഞാൻ ഇത്രയും പറഞ്ഞത്, നമ്മുടെ സംഘടനയുടെ പ്രശക്തിയെപ്പറ്റി ഓർമപ്പെടുത്താനാണ്. സഭയിൽ പരിവർത്തനങ്ങൾ ഉണ്ടാകണമെങ്കിൽ, നവോദ്ധാനം സംഭവിക്കണമെങ്കിൽ സഭയെ വിമർശിച്ചേ തീരു. രാമായണം എഴുതിയത് രാമനെ വിമർശിക്കാനാണ്. ദൈവങ്ങളെപ്പോലും മനുഷ്യർ ഇന്ന് വിമർശിക്കുന്നുണ്ട്. പൗരോഹിത്യ കുറ്റകൃത്യങ്ങളെ നാം വിമർശിക്കണം. എല്ലാ വിമർശനങ്ങളുടെയും അടിസ്ഥാനം മത വിമർശനമായിരിക്കണം. ക്രിസ്തു യഹൂദ മത വിമർശകനായിരുന്നു. യഹൂദ മതത്തോട് വിയോജിക്കാനുള്ള ആർജവം യേശുവിനുണ്ടായിരുന്നു. എന്തെല്ലാം കണ്ടാലും കൊണ്ടാലും പരാതികളില്ലാത്ത ഒരു വർഗമായി നാം മാറാൻ പാടില്ല. സ്വന്തം മകളുടെ ഗർഭം ഏറ്റെടുക്കാന്മാത്രം നാം അധഃപതിക്കാൻ പാടില്ല. ആലഞ്ചേരിയും പീലിയാനിക്കലും ജോസഫ് പാംപ്ലാനിയും സാമ്പത്തിക ക്രമക്കേടുകൾ കാണിച്ചുയെന്ന് പറയാനുള്ള ബൗദ്ധിക സ്വാതന്ത്ര്യം നമുക്കുണ്ടാകണം. ആദിത്യനെ ക്രൂരമായി മർദിച്ച് ചോദ്യം ചെയ്തതിന്റെ പിന്നിൽ ഹൃദയമില്ലാത്ത ഒരു തൊപ്പിക്കാരനാണെന്ന് നാം മനസ്സിലാക്കണം. ലൂസി കളപ്പുര, ലിസി വടക്കേൽ, കുറവിലങ്ങാട്ടെ സഹോദരികളെയെല്ലാം അവരുടെ സഭാ മേധാവികളാണ് പീഡിപ്പിക്കുന്നത്. അവരുടെ മനുഷാവകാശങ്ങൾ പോലും അവർക്ക് നിഷേധിക്കപ്പെടുന്നു. ഏതുതരത്തിലുള്ള ഒരു സഭയിലാണ് നമ്മൾ ജീവിക്കുന്നത്? സന്യാസിനി സഹോദരികൾക്കും വീട്ടമ്മമാർക്കും സുരക്ഷിതത്വമില്ലാത്ത ഒരു സഭയിലോ? നസ്രാണികളുടെ പൈതൃകം കല്ദായമാണെന്നും നസ്രാണികളുടെ കുരിശ് മാനിക്കേയൻ കുരിശാണെന്നു സ്ഥാപിച്ചെടുക്കാൻ പരിശ്രമിക്കുന്ന ഒരു സഭയിലോ? പൗരസ്ത്യ കാനോൻ നിയമത്തിന്റെ മറവിൽ പള്ളികളും പള്ളിസ്വത്തുക്കളും അല്മായർക്ക് നഷ്ടപ്പെട്ട ഒരു സഭയിലോ? സ്‌നേഹിതരെ നിങ്ങൾ ചിന്തിക്കുവിൻ!
നിങ്ങൾ നിങ്ങളുടെ സഭയെ സ്‌നേഹിക്കുന്നുണ്ടോ എന്നതാണ് പ്രഥമവും പ്രധാനവുമായ ചോദ്യം. ഉണ്ട് എങ്കിൽ, സഭയിൽ തിരുത്തലിനുവേണ്ടി നിങ്ങൾ ആത്മാർത്ഥമായി പരിശ്രമിക്കും. അതാണ് എന്റെയും നിങ്ങളുടെയും ദൗത്യം. സഭാനവീകരണത്തിനുള്ള ഒരു വഴിയാണ് കെസിആർഎം നോർത് അമേരിക്ക എന്ന സംഘടനയും അതിന്റെ പ്രവർത്തനങ്ങളുമെന്ന് ഞാൻ ആത്മാർത്ഥമായി വിശ്വസിക്കുന്നു. സംഘടനാ പ്രവർത്തനങ്ങളിൽ നിങ്ങളുടെ വിലയേറിയ സഹായസഹകരണങ്ങൾ അഭ്യർത്ഥിച്ചുകൊണ്ട് എന്റെ വാക്കുകളെ ഞാൻ ഉപസംഹരിക്കുന്നു.
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍