ക്നാനായ കാത്തലിക് കോൺഗ്രസ് ഓഫ് നോർത്ത് അമേരിക്ക കൺവെൻഷന് ഹ്യൂസ്റ്റനിൽ കൊടി ഉയരുന്നു; മഹാസംഗമം ഓഗസ്റ്റ് നാലു മുതൽ ഏഴു വരെ
എ.സി. ജോർജ്
ഹ്യൂസ്റ്റൻ: വടക്കെ അമേരിക്കയിലെ ക്നാനായ കത്തോലിക്കാ അൽമായരുടെ സംഘടനകളുടെ സംഘടനയായ ക്നാനായ കാത്തലിക് കോൺഗ്രസ് ഓഫ് നോർത്ത് അമേരിക്കയുടെ (കെ.സി.സി.എൻ.എ)യുടെ പന്ത്രണ്ടാമത് മഹാ സംഗമത്തിന് കൊടി ഉയരാൻ ഇനി ഏതാനും ദിനങ്ങൾ മാത്രം. അമേരിക്കയിലെ നാലാമത്തെ പ്രമുഖ നഗരവും എനർജി ക്യാപിറ്റൽ എന്നറിയപ്പെടുന്ന ഗ്രെയിറ്റർ ഹ്യൂസ്റ്റനിലെ ഏറ്റവും വലിയ കൺവെൻഷൻ വേദിയായ ജോർജ് ആർ. ബ്രൗൺ കൺവെൻഷൻ സെന്ററിലും ഹിൽട്ടൺ അമേരിക്ക ഹോട്ടലിലുമായി ഓഗസ്റ്റ് 4 മുതൽ 7 വരെയാണ് മഹാസംഗമം ക്രമീകരിച്ചിരിക്കുന്നത്. കൺവെൻഷന്റെ സുഗമമായ നടത്തിപ്പിന് മുപ്പതോളം കമ്മറ്റികളാണ് അഹോരാത്രം പ്രവർത്തിക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പ്രതിനിധികൾ എത്തുന്നു എന്നത് ഈ കൺവെൻഷന്റെ ഒരു പ്രത്യേകതയാണ്.
കൺവെൻഷനിലെത്തുന്നവരെ സ്വീകരിക്കാനും സൽക്കരിക്കാനും അവർക്ക് മാക്സിമം സുരക്ഷ ഉറപ്പാക്കാനും ആതിഥേയ സംഘടനയായ ഹ്യൂസ്റ്റൻ കെ.സി.സി.എൻ.എ. പ്രതിജ്ഞാബദ്ധവും സർവ്വഥാ തയ്യാറുമായിരിക്കുമെന്ന് ഹ്യൂസ്റ്റൻ കെ.സി.സി.എൻ.എ. ഭാരവാഹികളായ എബ്രഹാം പറയൻകാലായിൽ (പ്രസിഡന്റ്) ലൂസി കറുകപറമ്പിൽ (വൈസ് പ്രസിഡന്റ്) സോനി ആലപാട്ട് (സെക്രട്ടറി) ഷാജി അറ്റുപുറം (ജോയിന്റ് സെക്രട്ടറി) രാജു ചേരിയിൽ (ട്രഷറർ) എന്നിവർ അറിയിച്ചു. ഹ്യൂസ്റ്റനിൽ സംഘടിപ്പിച്ച പത്രമാദ്ധ്യമ സമ്മേളനത്തിൽ കെ.സി.സി.എൻ.എ. യുടെ ഹ്യൂസ്റ്റൻ പ്രാദേശിക ഭാരവാഹികൾക്കു പുറമെ ഹ്യൂസ്റ്റനിൽ നിന്നു തന്നെയുള്ള കെ.സി.സി.എൻ.എ. യുടെ അഖില കൺവെൻഷൻ ചെയർമാൻ അജിത് കളത്തിൽ കരോട്ട്, കൺവെൻഷൻ കോ-ഓർഡിനേറ്ററും ഇവന്റ് കമ്മറ്റി ചെയർമാനുമായ ബേബി മണക്കുന്നേൽ എന്നിവരും സന്നിഹിതരായിരുന്നു.
സെന്ററൽ കമ്മിറ്റിയുടെ വൈവിധ്യമാർന്ന കൺവെൻഷൻ ചടങ്ങുകളുടെ ഒരു ഏകദേശ രൂപം ഈ പ്രസ് മീഡിയാ മീറ്റിലൂടെ അവർ വിശദീകരിച്ചു. കൺവെൻഷന് നാലായിരത്തോളം പേരെത്തുമെന്നാണ് പ്രതീക്ഷ എന്ന് കെ.സി.സി.എൻ.എ. സെന്ററൽ കമ്മറ്റി അഭിപ്രായപ്പട്ടു. ഓഗസ്റ്റ് 4 വ്യാഴാഴ്ച രാവിലെ മുതൽ രജിസ്ട്രേഷൻ പാക്കറ്റുകൾ വിതരണം ചെയ്യപ്പെടും. ഹ്യൂസ്റ്റനിലെ ഡൊമസ്റ്റിക് എയർപോർട്ടായ ഹോബിയിൽ നിന്നും അതുപോലെ ജോർജ് ബുഷ്, ഇൻടർ കോണ്ടിനെന്റൽ എയർപോർട്ടിൽ നിന്നും ഹോട്ടൽ സമുച്ചയത്തിലേക്കും കൺവെൻഷൻ സെന്ററിലേക്കും ട്രാൻസ്പോർട്ടേഷൻ ഒരുക്കിയിട്ടുണ്ട്. കൺവെൻഷൻ സമാപനത്തിനു ശേഷം മടക്കയാത്രക്കും ഈ എയർപോർട്ടുകളിലേക്കുള്ള ട്രാൻസ്പോർട്ടേഷൻ സൗകര്യമുണ്ടായിരിക്കും.
ഓഗസ്റ്റ് 4ന് വൈകുന്നേരം 6 മണിക്ക് കൺവെൻഷൻ ഔപചാരികമായി തിരിതെളിയിച്ച് ഓപ്പൺ ചെയ്യും. തുടർന്ന് ഹ്യൂസ്റ്റൻ ആതിഥേയ ക്നാനായ കാത്തലിക്ക് സൊസൈറ്റി അവതരിപ്പിക്കുന്ന കൾച്ചറൽ പ്രോഗ്രാമും, ക്നാനായ കൾച്ചറൽ സൊസൈറ്റിയുടെ ആഭിമുഖ്യത്തിലുള്ള വൈവിധ്യമാർന്ന കലാപരിപാടികൾ ആദ്യദിനത്തെ മോടിപിടിപ്പിക്കും. വെള്ളിയാഴ്ച രാവിലെ കൺവെൻഷൻ സെന്ററിൽ ആഘോഷമായ ദിവ്യ ബലിക്കു ശേഷം വർണശബളമായ ഘോഷയാത്രക്കു തുടക്കമാകും. പരമ്പരാഗതമായ അലങ്കാരങ്ങൾ ആകർഷകങ്ങളായ വേഷവിധാനങ്ങൾ കലാ-സാംസ്കാരിക രൂപങ്ങൾ പ്രകടനങ്ങൾ വാദ്യ മേളങ്ങൾ ഘോഷയാത്രയെ മോടിപിടിപ്പിക്കും. കെ സി സി എൻ എ യുടെ ഓരോ യൂണിറ്റുകാരുടെയും ബാനറുകൾ കൊടിതോരണങ്ങൾ സഹിതം ഘോഷയാത്ര ജോർജ് ആർ. ബ്രൗൺ കൺവെൻഷൻ സെന്ററിലെ രണ്ടാം നിലയിലുള്ള ബാൾ റൂമിലാണ് സമാപിക്കുക. ഡെമോക്രാറ്റിക് പാർട്ടിയുടെ 2004 ലെയും 2008ലേയും നാഷണൽ കൺവെൻഷൻ ഇതേ ബാൾ റൂമിലും ജോർജ് ആർ. ബ്രൗൺ കൺവെൻഷൻ ഹോട്ടൽ സമുച്ചയത്തിലുമായിരുന്നെന്ന് സ്മരിക്കുക.
ഘോഷയാത്രക്കുശേഷം കൺവെൻഷന്റെ ഔപചാരികമായ പൊതുസമ്മേളനം നടക്കും. അതിൽ കേരളത്തിൽ നിന്നും അമേരിക്കയിൽ നിന്നുമുള്ള മത, സാമൂഹ്യ, സാംസ്കാരിക നായകർ പങ്കെടുക്കും. തുടർന്ന് വിവിധങ്ങളായ കലാ-കായിക മത്സരങ്ങളായിരിക്കും. സ്ത്രീകൾക്കും പുരുഷന്മാർക്കും കുട്ടികൾക്കും വിവിധ പ്രായമന്യെ വേർതിരിച്ചാണ് മത്സരങ്ങൾ. യുവജനങ്ങൾക്കായി പ്രത്യേക കലാ കായിക വേദികളും സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. ക്നാനായ മങ്ക, ക്നാനായ മന്നൻ, മാസ്റ്റർ ക്നാ, മിസ് ക്നാ, ബാറ്റിൽ ഓഫ് ദ സിറ്റീസ്, ചിരി അരങ്ങ്, നർമ്മ സല്ലാപം തുടങ്ങിയ പരിപാടികൾ അതീവ ഹൃദ്യവും വേറിട്ട അനുഭവങ്ങളുമായിരിക്കും സമ്മാനിക്കുക. വിജ്ഞാനപ്രദമായ സാംസ്കാരിക സെമിനാറുകൾ, പ്രൊഫഷണൽ സിമ്പോസിയങ്ങൾ, ചർച്ചകൾ എല്ലാം ഈ സംഗമത്തെ ഫലപ്രദമാക്കും. കേരളീയ വിഭവങ്ങളടങ്ങിയ ഭക്ഷണക്രമീകരണങ്ങൾക്കു പുറമെ ധാരാളം ബിസിനസ് ബൂത്തുകളും കൺവെൻഷൻ നഗറിലുണ്ടാകും. ഓഗസ്റ്റ് 7 ന് ഞായറാഴ്ച വിശുദ്ധകുർബാനക്കു ശേഷം കൺവെൻഷന്റെ ക്ലോസിങ് സെറിമണി പരിപാടികൾക്ക് തുടക്കമാകും. കൺവെൻഷൻ സമാപന ദിനത്തിലെ മുഖ്യ ഇനമാണ് ബാങ്ക്വറ്റും തൽസമയ അനുബന്ധ പരിപാടികളും.
ഗ്രെയിറ്റർ ഹ്യൂസ്റ്റനിലേയും ഗാൽവെസ്റ്റനിലേയും വിവിധ സൈറ്റ് സീയിങ് ട്രിപ്പിനുള്ള സംവിധാനവും കൺവെൻഷൻ കമ്മറ്റി ഒരുക്കിയിട്ടുണ്ട്. ക്നാനായ സഹോദരങ്ങൾക്ക് ഒരേ കുടുംബമെന്ന നിലയിൽ ഒത്തുചേരുവാനും ദൃഢമായ ആത്മബന്ധം വളർത്തുവാനും ജീവിതാനുഭവങ്ങൾ മധുരോദമായി പങ്കിടാനും കൺവെൻഷൻ ഒരു അസുലഭ അവസരമായിരിക്കുമെന്ന് കൺവെൻഷൻ ഭാരവാഹികൾ പറഞ്ഞു. മഹത്തായ ഈ ക്നാനായ സംഗമത്തിലേക്ക് അവർ ഏവരേയും സഹർഷം സ്വാഗതം ചെയ്തു. ഇപ്പോൾ കെ. സി. സി. എൻ. എ. ദേശീയ സംഘടനക്കും ഈ കൺവെൻഷനും ചുക്കാൻ പിടിക്കുന്നവർ സണ്ണി പൂഴിക്കാല (പ്രസിഡന്റ്) ജോസ് ഉപ്പൂട്ടിൽ (വൈസ് പ്രസിഡന്റ്) പയസ് വെളൂപറമ്പിൽ (ജനറൽ സെക്രട്ടറി) സഖറിയാ ചേലക്കൽ (ജോയിന്റ് സെക്രട്ടറി) ജോസ് കുരുവിള എടാട്ടുകുന്നേൽ ചാലിൽ (ട്രഷറർ) അജിത് കുളത്തിൽ കരോട്ട് (കൺവെൻഷൻ ചെയർമാൻ) ബേബി മണക്കുന്നേൽ (കൺവെൻഷൻ ഇവന്റ് കോഓർഡിനേറ്റർ) എന്നിവരാണ്. ഹ്യൂസ്റ്റനിൽ വിളിച്ചു ചേർത്ത മാദ്ധ്യമ കോൺഫറൻസിൽ മാദ്ധ്യമ രംഗത്തെ പ്രമുഖർ പങ്കെടുത്തു.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍