Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക മാധ്യമ പുരസ്‌കാര ജേതാക്കളെ തെരഞ്ഞെടുക്കാൻ അഞ്ചംഗ ജൂറി

ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക മാധ്യമ പുരസ്‌കാര ജേതാക്കളെ തെരഞ്ഞെടുക്കാൻ അഞ്ചംഗ ജൂറി

ടക്കേ അമേരിക്കയിലെ മലയാള മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക (IPCNA ) മലയാളി മാധ്യമപ്രവർത്തകർക്ക് നൽകുന്ന 'മാധ്യമശ്രീ' , 'മാധ്യമരത്‌ന' ഉൾപ്പെടെയുള്ള 12 പുരസ്‌കാരങ്ങൾക്ക് അർഹതയുള്ളവരെ അഞ്ച0ഗ ജൂറി തെരെഞ്ഞെടുക്കുമെന്ന് പ്രസിഡണ്ട് മധു കൊട്ടാരക്കര , സെക്രട്ടറി സുനിൽ തൈമറ്റം എന്നിവർ അറിയിച്ചു.

മാധ്യമ-സാഹിത്യ രംഗത്തെ പ്രമുഖരായ ഡോ: ബാബു പോൾ , തോമസ് ജേക്കബ്, കെ,എം റോയ് , ഡോ: എം.വി പിള്ള , അലക്‌സാണ്ടർ സാം എന്നിവരാണ് ജൂറി അംഗങ്ങൾ .

എഴുത്തുകാരനും, മികച്ച പ്രഭാഷകനുമായ ഡോ: ബാബു പോൾ കേരളത്തിന്റെ മുൻ അഡ്ഡീഷണൽ ചീഫ് സെക്രട്ടറി (ചീഫ് സെക്രട്ടറി റാങ്കിൽ) ആയിരുന്നു.ഇദ്ദേഹം തയ്യാറാക്കിയ വേദശബ്ദരത്‌നാകരം എന്ന ബൈബിൾ വിജ്ഞാനകോശം 2000-ലെ വൈജ്ഞാനിക സാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം നേടുകയുണ്ടായി.മാധ്യമം പത്രത്തിൽ 'മധ്യരേഖ' എന്ന പേരിൽ ഒരു പംക്തി ഏറെനാൾ ബാബുപോൾ കൈകാര്യം ചെയ്തിരുന്നു.

മാധ്യമപ്രവർത്തകർ ഗുരുതുല്യനായി കരുതുന്ന തോമസ് ജേക്കബ് ബ്രിട്ടണിലെ തോംസൺ ഫൗണ്ടേഷന്റെ പത്രപ്രവർത്തക പരിശീലനത്തിൽ ഒന്നാം റാങ്ക് നേടിയ വ്യക്തിയാണ് . മലയാള . മനോരമയിൽ കാർട്ടൂണിസ്റ്റായി ചേർന്ന തോമസ് ജേക്കബ് പത്രത്തിന്റെ വാർത്താവിഭാഗത്തിന്റെ തലവനായി വിരമിച്ചു . മനോരമയുടെ കോഴിക്കോട് പതിപ്പിൽ ന്യൂസ് എഡിറ്ററായിരുന്നു. കേരള പ്രസ് അക്കാദമിയുടെ ചെയർമാനായും പ്രവർത്തിച്ചു. മനോരമ പത്രത്തിൽ എഴുതിയ കഥക്കൂട്ട് എന്ന പ്രതിവാര പക്തി ഏറെ പ്രശസ്തമാണ്. കഥക്കൂട്ട്, കഥാവശേഷർ, നാട്ടുവിശേഷം (ടി.വേണുഗോപാലുമായി ചേർന്ന്) എന്നിവ അദ്ദേഹത്തിന്റെ രചനകളാണ്.

പ്രശസ്ത മാധ്യമപ്രവർത്തകനായ കെ.എം റോയ് ,എറണാകുളം മഹാരാജാസ് കോളേജിൽ എം.എ വിദ്യാർത്ഥിയായിരിക്കെ 1961 ൽ കേരളപ്രകാശം എന്ന പത്രത്തിൽ സഹപത്രാധിപരായി മാധ്യമ ജീവിതത്തിന് തുടക്കം കുറിച്ചു. അതിനു ശേഷം ദേശബന്ധു, കേരളഭൂഷണം എന്നീ പത്രങ്ങളിൽ പ്രവർത്തിച്ചു. എക്കണോമിക് ടൈംസ്, ദി ഹിന്ദു തുടങ്ങിയ പത്രങ്ങളിൽ പ്രവർത്തിച്ച അദ്ദേഹം യു.എൻ.ഐ വാർത്താ ഏജൻസിയിലും പ്രവർത്തിച്ചു. മംഗളം ദിനപത്രത്തിന്റെ ജനറൽ എഡിറ്റർ പദവിയിലിരിക്കെ സജീവ പത്രപ്രവർത്തന രംഗത്ത് നിന്ന് വിരമിച്ചു. കഴിഞ്ഞ രണ്ടു പതിറ്റാണ്ടിലേറെ ആയി മംഗളം വാരികയിൽ എഴുതിയ ഇരുളും വെളിച്ചവും വായനക്കാരുടെ ഇഷ്ടപംക്തിയാണ് . കേരള പത്രപ്രവർത്തക യൂനിയന്റെ പ്രസിഡന്റായി രണ്ടു തവണ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഇന്ത്യൻ ഫെഡറേഷൻ ഒഫ് വർക്കിങ് ജേർണലിസ്റ്റിന്റെ സെക്രട്ടറി ജനറലായും പ്രവർത്തിച്ചിട്ടുണ്ട്. പത്രപ്രവർത്തനവുമായി ബദ്ധപ്പെട്ട് നിരവധി അവാർഡുകൾ റോയ് കരസ്ഥമാക്കിയിട്ടുണ്ട്.

മൂന്ന് പതിറ്റാണ്ടിലേറെ മുഖ്യധാര മാധ്യമ രംഗത്ത് പ്രവർത്തിച്ച അലക്‌സാണ്ടർ സാം , ദീപികയുടെ എക്‌സിക്യൂട്ടീവ് എഡിറ്ററായിരുന്നു. മലയാളത്തിലെ ആദ്യ ഓൺലൈൻ പതിപ്പിന് ദീപിക തുടക്കമിടുമ്പോൾ പ്രവർ ത്തനങ്ങൾ ഏകോപിപ്പിച്ചിരുന്നത് അലക്‌സാണ്ടർ സാമായിരുന്നു.രാഷ്ട്ര ദീപികയ്ക്ക് തുടക്കമിട്ടതും അലക്‌സാണ്ടർ സാമിന്റെ ചുമതലയിലായിരുന്നു. തിരുവനന്തപുരം മാർ ഈവാനിയോസ് കോളജ് അദ്ധ്യാപകനായി കരിയർ ആരംഭിച്ച അലക്‌സാണ്ടർ സാം , ഇപ്പോൾ സീനിയർ ജേർണലിസ്റ്റ് ഫോറത്തിന്റെ തൃശൂർ ജില്ല പ്രസിഡന്റായി പ്രവർത്തിക്കുന്നു.ലോക പ്രശസ്ത ക്യാൻസർ രോഗ വിദഗ്ധനും ഇന്ത്യ പ്രസ്സ് ക്‌ളബിന്റെ മെഡിക്കൽ ജേർണലിസം ടീമിന്റെ ചെയർമാനുമായ ഡോ എം വി പിള്ള തികഞ്ഞ ഒരു ഭാഷാസ്‌നേഹി കൂടിയാണ്. മലയാള മനോരമയിലെ ക്ഷണിക്കപ്പെട്ട കോളമിസ്റ്റു കൂടിയായ ഡോ എം വി പിള്ളയെയാണ് കേരളത്തിലെ സ്വപ്ന പദ്ധതിയായ വൈറോളജി സെന്റർ പടുത്തുയർത്തുവാൻ ഗവർണമെന്റ് ചുമതലപെടുത്തിയിരിക്കുന്നത് . വിവിധ വിഷയങ്ങളെ ആസ്പദമാക്കി മാതൃഭൂമിയിലും കേരളശബ്ദത്തിലും വരാറുള്ള ലേഖനങ്ങളിൽ പലതും ജനശ്രദ്ധയാകർഷിച്ചിട്ടുള്ളതാണ്.

2018 നവംബർ 30 വരെയാണ് നോമിനേഷനുകൾ സ്വീകരിക്കുന്നത്. മികച്ച മാധ്യമപ്രവർത്തകരെ നോമിനേറ്റ് ചെയ്യാൻ പൊതുജനങ്ങൾക്കും അവസരമുണ്ട്. കൂടുതൽ വിവരങ്ങൾ indiapressclub.org യിൽ ലഭ്യമാണ് .മലയാളി മാധ്യമ പ്രവർത്തകർക്ക് ഇന്ത്യ പ്രസ് ക്ലബ് നൽകുന്ന പുരസ്‌കാരങ്ങൾ 2019 ജനുവരി 13 ഞായറാഴ്ച വൈകീട്ട് 6 മണിക്ക് കൊച്ചിയിലെ ബോൾഗാട്ടി പാലസ് ഹോട്ടലിൽ നടക്കുന്ന വർണാഭമായ ചടങ്ങിൽ വെച്ച് വിതരണം ചെയ്യുമെന്ന് മാധ്യമശ്രീ പുരസ്‌കാര കമ്മറ്റി ചെയർമാൻ മാത്യു വർഗ്ഗീസ് , ചീഫ് കൺസൽട്ടന്റ് ജോർജ് ജോസഫ് എന്നിവർ പറഞ്ഞു. രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക-മാധ്യമരംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP