ന്യുയോർക്കിൽ പുതിയ ചരിത്രം: കെവിൻ തോമസ് സ്റ്റേറ്റ് സെനറ്ററായി സത്യപ്രതിജ്ഞ ചെയ്തു
ജോയിച്ചൻ പുതുക്കുളം
ഹെമ്പ്സ്റ്റെഡ്, ന്യൂയോർക്ക്: സ്റ്റേറ്റ് സെനറ്റിലെ മജോറിറ്റി ലീഡർ സെനറ്റർ ആൻഡ്രിയ സ്റ്റുവർട്ട് കസിൻസിന്റെ മുമ്പാകെ കെവിൻ തോമസ് സ്റ്റേറ്റ് സെനറ്ററായി സത്യപ്രതിഞ്ജ ചെയ്താതോടെ ന്യു യോർക്ക് രാഷ്ട്രീയത്തിൽ ഇന്ത്യൻ സമൂഹത്തിന്റെ കാലടിപ്പാടുകൾ പതിയുന്നു. പാർട്ടി നേതൃത്വത്തിന്റെ കാര്യമായ പിന്തുണയോ സാമ്പത്തിക സഹായങ്ങളോ ഇല്ലാതിരുന്നിട്ടും റിപ്പബ്ലിക്കൻ കോട്ട എന്നു കരുതിയ ആറാം ഡിസ്ട്രിക്ടിൽ നിന്നു വിജയിച്ച് കയറിയ മുപ്പത്തിമൂന്നുകാരനായ സെന. കെവിന്റെ സത്യപ്രതിജ്ഞയ്ക്ക് ഭാര്യ റിൻസി, ഏഴ് ആഴ്ച മാത്രം പ്രായമുള്ള പുത്രി ലൈലാ റേച്ചൽ തോമസിനെയുമെടുത്ത് പോഡിയത്തിലെത്തി. റിൻസിയുടെ കൈയിലെ ബൈബിളിൽ കൈ വെച്ചു കെവിൻ സത്യവാചകം ഏറ്റു ചൊല്ലി.
കെവിന്റെ പിതാവ് തോമസ് കാനമൂട്ടിൽ, മാതാവ് റേച്ചൽ തോമസ്, റിൻസിയുടെ മാതാവ് സൂസൻ ജോൺ, കെവിന്റെ സഹോദരി ഷൈൻ തോമസ്, മറ്റു കുടുംബാംഗങ്ങളായ റയൻ ജോൺ, റിക്കി ജോൺ, ജൂബി സണ്ണി എന്നിവരും അഭിമാനകരമായ ഈ ചടങ്ങിനു സാക്ഷികളായി.
സ്റ്റേറ്റ് ലഫ് ഗവർണർ കാഠി ഹോക്കൽ, യുഎസ് സെനറ്റർ ചക്ക് ഷൂമർ, നാസാ കൗണ്ടി എക്സിക്യൂട്ടീവ് ലോറാ കുറൻ, സഫോക് കൗണ്ടി എക്സിക്യൂട്ടീവ് സ്റ്റീവ് ബലോൺ, സ്റ്റേറ്റ് ട്രഷറർ തോമസ് ഡി നാപ്പൊളി, ഏഷ്യൻ അമേരിക്കൻ സെനറ്റർ ജോൺ ലൂ തുടങ്ങി ഒട്ടേറെ രാഷ്ട്രീയ നേതാക്കൾ പങ്കെടുത്ത ചടങ്ങിൽ മലയാളികളുടെ സാന്നിധ്യവും ശ്രദ്ധേയമായി. ഏതാനും പഞ്ചാബികളും പങ്കെടുത്തു.
കെവിനും കുടുംബവും അംഗങ്ങളായ മാർത്തോമാ ഭദ്രാസനത്തീന്റെ എപ്പിസ്കോപ്പ റവ.ഡോ. ഐസക് മാർ ഫിലക്സിനോസ് അനുഗ്രഹ പ്രാർത്ഥന നടത്തി.
സെനറ്റർ ചക് ഷൂമറുടെ പ്രസംഗം ആവേശമുണർത്തുന്നതായിരുന്നു. നാലു കാരണങ്ങൾകൊണ്ട് ഇത് മഹത്തായ ദിനമാണെന്നദ്ദേഹം പറഞ്ഞു. ആദ്യമായി ഇതു കെവിന്റെ ദിനമാണ്. എളിയ തുടക്കത്തിൽ നിന്നാണ് കെവിൻ ഇവിടെ എത്തിയത്. പത്താം വയസ്സിൽ അമേരിക്കയിലെത്തിയ കെവിൻ ക്വീൻസിലെ ജമൈക്കയിലെ വർക്കിങ് ക്ലാസ് ഏരിയയിലാണ് വളർന്നത്. എങ്കിലും നല്ല കാര്യങ്ങൾക്കുവേണ്ടിയുള്ള ആഗ്രഹം ഉള്ളിൽ നിറഞ്ഞുനിന്നു.
വിദ്യാഭ്യാസത്തിനു ശേഷം ന്യൂയോർക്ക് പൊലീസിൽ സിവിലിയൻ ഓഫീസറായി. തുടർന്ന് സെനറ്റർ പീറ്റർ വാലോന്റെ കീഴിൽ പ്രവർത്തിച്ചു. പിന്നീട് നിയമം പഠിച്ചു. എട്ടുവർഷമായി ജനങ്ങൾക്കുവേണ്ടി പ്രവർത്തിക്കുന്നു. സൗജന്യ നിയമസഹായം നൽകാനും സ്റ്റുഡന്റ്സ് ലോൺ വഴിയുള്ള ചൂഷണത്തിനെതിരേ പോരാടാനും കോവിൻ മുന്നിലുണ്ട്.
കെവിന്റെ കുടുംബത്തിനും മഹത്തായ ദിനമാണ് ഇത്. പൊതുപ്രവർത്തകരുടെ കുടുംബവും ഏറെ ത്യാഗങ്ങൾ സഹിക്കേണ്ടി വരും. പുത്രിയുടെ അഞ്ചാം ജന്മദിനത്തിൽ തനിക്ക് എത്താൻ കഴിഞ്ഞില്ല. പുത്രിക്ക് ഇപ്പോൾ 29 വയസായി. എങ്കിലും ഇപ്പോഴും ആക്കാര്യം അവൾ മറന്നിട്ടില്ല. തനിക്കും ആറാഴ്ച പ്രായമുള്ള പേരക്കുട്ടിയുണ്ട്.
കെവിൻ പ്രതിനിധീകരിക്കുന്ന ആറാം ഡിസ്ട്രിക്ടിനും ഇത് മഹത്തായ ദിനമാണ്. വൈവിധ്യത്തിന്റെ പ്രതിഫലനമാണ് കെവിന്റെ വിജയം. തങ്ങൾക്കുവേണ്ടി ആരെങ്കിലും പോരാടാൻ ജനം ആഗ്രഹിക്കുന്നു. ഇതാ കെവിൻ അതിനു തയാർ.
ഇത് അമേരിക്കയ്ക്കും മഹത്തായ ദിനമാണ്. നാം ഒരു റിപ്പബ്ലിക് സ്ഥാപിച്ചിരിക്കുന്നു. നമുക്കത് കാത്തുസൂക്ഷിക്കാൻ കഴിഞ്ഞാൽ മതിയെന്നാണ് സ്ഥാപക പിതാക്കളിലൊരാളായബഞ്ചമിൻ ഫ്രാങ്ക്ളിൻ പറഞ്ഞത്. അന്ന് വോട്ട് ചെയ്യാൻ അവകാശം വെള്ളക്കാരായ പുരുഷന്മാർക്ക് മാത്രമായിരുന്നു. അവർ പ്രൊട്ടസ്റ്റന്റ് ആയിരിക്കണം. ഭൂസ്വത്ത് ഉള്ളവരായിരിക്കണം. അന്നത്തെ നിയമം വെച്ചു നോക്കുമ്പോൾ തനിക്കു വോട്ട് ചെയ്യാനോ, ഇലക്ഷന് മത്സരിക്കാനോ യോഗ്യതയില്ല.
ഈ ഓഡിറ്റോറിയത്തിലേക്ക് ബൻ ഫ്രാങ്ക്ളിൻ നോക്കിയാൽ അദ്ദേഹം തീർച്ചയായും സന്തോഷം കൊണ്ടു മന്ദഹസിക്കും സെനറ്റർ ഷൂമർ കരഘോഷത്തിനിടയിൽ പറഞ്ഞു.
അവിശ്വസനീയമായ വിജയമാണ് കെവിന്റേതെന്നു സെനറ്റർ ആൻഡ്രിയ സുറ്റുവർട്ട് കസിൻസ് പറഞ്ഞു. ഇലക്ഷനു രണ്ട് നാൾ മുമ്പ് കണ്ടപ്പോൾ തനിക്ക് പ്രചാരണത്തിനു പണം കിട്ടിയാൽ ജയസാധ്യതയുണ്ടെന്നു കെവിൻ പറഞ്ഞു. പണം കിട്ടിയിലാലും രണ്ട് നാളുകൊണ്ട് എന്തു ചെയ്യാനാകുമെന്നു താൻ ചോദിച്ചു
ഫലപ്രഖ്യാപന ദിവസം കെവിന്റെ പേരുപോലും ബോർഡിൽ ഇല്ലായിരുന്നു. എന്നാൽ കെവിൻ മുന്നേറുന്നു എന്നു കണ്ടപ്പോൾ പേര് മുകളിൽ തന്നെ കൊടുക്കാൻ താൻ പറഞ്ഞു. അതിശയകരമായ പ്രചാരണമാണ് കെവിൻ നടത്തയിത്. പാർട്ടി ഒന്നുംകൊടുത്തില്ല എന്നിട്ടും കെവിൻ ജയിച്ചു അവർ പറഞ്ഞു.
സത്യപ്രതിജ്ഞയ്ക്കുശേഷം കെവിൻ നടത്തിയ പ്രസംഗത്തിൽ തന്നിൽ വിശ്വാസമർപ്പിച്ചതിനു ഭാര്യയ്ക്കും കുടുംബത്തിനും നന്ദി പറഞ്ഞു. ഇലക്ഷനു മുമ്പ് വരാതിരുന്നതിനു പുത്രിക്കും നന്ദി പറഞ്ഞു. വോളണ്ടിയർമാരുടെ സേവനം അനുസ്മരിച്ച കെവിൻ ഓരോ വോട്ടും വിലപ്പെട്ടതാണെന്നു ചൂണ്ടിക്കാട്ടി.
ഇവരുടെയൊക്കെ സേവനം ഒരിക്കലൗം മറക്കില്ല. തന്റെ പ്രവർത്തനകാലത്തെ ഓരോ നിമിഷവും ജനോപകാരപ്രദമായ കാര്യങ്ങൾക്ക് വിനിയോഗിക്കാൻ താൻ പ്രതിജ്ഞാബദ്ധനാണ്.
സ്വയം ചരിത്രം സൃഷ്ടിച്ച മജോറിറ്റി ലീഡർ തന്നെ തനിക്ക് തനിക്ക് സത്യവാചകം ചൊല്ലിത്തന്നതിൽ അഭിമാനമുണ്ട്. (ആദ്യമായി മജോറിട്ടി ലീഡറാകുന്ന ആഫ്രിക്കൻ അമേരിക്കൻ.) ന്യു യോർക്കിലെ ആദ്യ ഇന്ത്യൻ അമേരിക്കൻ സെനറ്ററാണ് താൻ. എല്ലാ തിരക്കും കഴിയുമ്പോൾ തന്റെ പ്രവർത്തനം വച്ചാണ് ജനംതന്നെ വിലയിരുത്തുന്നതെന്നറിയാം.
തനിക്ക് മുമ്പ് പലരും നടത്തിയ പ്രവർത്തനങ്ങളാണ് തനിക്ക് വിജയം കൊണ്ടുവന്നത്. അവർ വൈവിധ്യത്തിൽ വിശ്വസിച്ചു. വൈവിധ്യം മികച്ച ഭരണം കൊണ്ടു വരുമെന്നു കരുതി.
നല്ല സ്കൂളോ, മികച്ച റോഡോ,വെള്ളമോ ഒന്നും പാർട്ടി അടിസ്ഥാനത്തിൽ ചിന്തിക്കേണ്ട കാര്യമല്ല. താൻ എല്ലാവരുടേയും സെനറ്ററായിരിക്കും. പാർട്ടി അടിസ്ഥാനത്തിലല്ലാതെലോംഗ്ഐലന്റിന്റെ പ്രശ്നങ്ങൾ പരിഹരിക്കാൻ താനുണ്ടാവും. മികച്ച സ്കൂൾ, നല്ല വെള്ളം, ആവശ്യത്തിനുപാർപ്പിടം തുടങ്ങിയവയ്ക്കൊക്കെ വേണ്ടി താൻ മുന്നിട്ടിറങ്ങും ഇവയാണ് സുരക്ഷിതമായ സമൂഹത്തിന്റെ അടിത്തറ.
കൺസ്യൂമർ അഫയേഴ്സ് കമ്മിറ്റി ചെയർ എന്ന നിലയിൽ 20 മില്യൻ ജനതയെ ചൂഷണങ്ങളിൽ നിന്നു രക്ഷിക്കാനുള്ള ചുമതലയും തനിക്കുണ്ട്. കമ്പനികൾ വ്യക്തിപരമായ വിവരങ്ങൾ നിങ്ങളുടെ സമ്മതം കൂടാതെ മറ്റുള്ളവർക്ക് നൽകുന്നത് തടയുന്ന ബിൽ താൻ അവതരിപ്പിക്കുംകെവിൻ പറഞ്ഞു.
മറ്റു രാഷ്ട്രീയക്കാരെപ്പോലയല്ല കെവിൻ എന്നും പള്ളിയിൽ വന്നാൽ തങ്ങളോടൊപ്പം സർവീസിൽ പങ്കെടുക്കുമെന്നും ലെയ്ക്ക് വ്യൂവിലെ സെന്റ് മാത്യു എ.എം.ഇ. സയൻ ചർച്ചിലെ പാസ്റ്റർ ക്രിസ്റ്റഫർ ജെ. ബ്രൗൺ പറഞ്ഞു. അദ്ദേഹവും ഈസ്റ്റ് മേഡോയിലെ ലോംഗ് ഐലൻഡ് മുസ്ലിം സൊസൈറ്റിയിലെ ബംഗ്ലാദേശിയായ ഇമാം ഹഫീസ് അഹമ്മദുള്ള കമാലും സമാപനാ പ്രാർത്ഥന നടത്തി.
ഡ്രം ബീറ്റ്സ് ഓഫ് ലോംഗ് ഐലണ്ടിന്റെ ചെണ്ടമേളം ഹ്രുദയഹാരിയായി. മുഖ്യധാരയിൽ നിന്നുള്ളവർ ഈ അപൂർവ കലാവിരുന്ന് ക്യാമറയിൽ ഒപ്പിയെടുത്തു. റിയ അലക്സാണ്ടർ ദേശീയ ഗാനം ആലപിച്ചു.
കെവിന്റെ സ്ഥാനലബ്ദി അഭിമാനകരമാണെന്നു ഐസക്ക് മാർ ഫിലക്സിനോസ് എപ്പിസ്കോപ്പ പറഞ്ഞു.
പ്രത്യേകിച്ച് രാഷ്ട്രീയ പാരമ്പര്യമൊന്നും ഇല്ലെന്നു കെവിന്റെ പിതാവ് റാന്നി സ്വദേശിയായ തോമസ് കാനമൂട്ടിൽ പറഞ്ഞു.
ചടങ്ങിൽ ഡപ്യൂട്ടി കോൺസൽ ജനറൽ ശത്രുഘൻ സിൻഹ, കോൺസൽ ദേവദാസൻ നായർ,പോൾ കറുകപ്പള്ളി, ഫിലിപ്പോസ് ഫിലിപ്പ്, ലീല മാരേട്ട്, കോശി ഉമ്മൻ, ബിജു കൊട്ടാരക്കര,തുടങ്ങി ഒട്ടേറെ പേർ പങ്കെടുത്തു
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- യാത്ര നിഷേധിച്ച് വിമാനക്കമ്പനി; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്