Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പി വി ജോർജ് സർ വിനയാന്വിത വ്യക്തിത്വത്തിന്റെ ഉടമ

പി വി ജോർജ് സർ വിനയാന്വിത വ്യക്തിത്വത്തിന്റെ ഉടമ

പി പി ചെറിയാൻ

ഡാളസ്: ഡാളസ് സെന്റ് പോൾസ് മാർത്തോമാ ഇടവകയുടെ ആരംഭം മുതൽ,തുടർന്നുള്ള വളർച്ചയുടെ ഓരോ ഘട്ടത്തിലും സജീവസാന്നിധ്യവും, ഉപദേശകനും ചർച്ചിലെ ഏറ്റവും പ്രായകൂടിയ വ്യക്തിയുമായിരുന്ന കുരിയന്നൂർ കെ വി വർക്കിയുടെയും മറിയാമ്മ വർക്കിയുടെയും മകൻ ജോർജ് പൂവേലിൽ വർക്കി. (പി വി ജോർജ് ). അദ്ദേഹത്തിന്റെ വിയോഗം ഡാളസിലെ സഭാ വിശ്വാസികളെ പ്രതെയ്കിച്ചു ഇടവക ജനങ്ങളെ അതീവ ദുഃഖത്തിലാഴ്‌ത്തി.

സഭാ വ്യത്യാസമില്ലാതെ ഡാളസിലെ എല്ലാവരാലും ആദരിക്കപ്പെടുകയും ബഹുമാനിക്കപ്പെടുകയും ചെയ്ത വിനയാന്വിത വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു നവതി ആഘോഷിക്കുവാൻ അവസരം ലഭിച്ച ജോർജ് സർ എന്നു സ്‌നേഹത്തോടെ എല്ലാവരും വിളിച്ചിരുന്ന പി വി ജോർജ്.

നാല്പതു വർഷത്തെ ട്രാവൻകൂർ ഷുഗർ മിൽസിലെ സ്തുത്യർഹ സേവനത്തിനുശേഷം വിശ്രമ ജീവിതം നയിച്ചു വരുന്നതിനിടയിലായിരുന്നു പ്രിയതമയുടെ അകാല വിയോഗം.അതിനു ശേഷം 1991 ൽ അമേരിക്കയിൽ എത്തിയ ജോർജ് സർ മക്കളുമൊത്തു സന്തോഷകരമായ ജീവിതം നയിച്ചു വരുന്നതിനിടയിലാണ് വാർധ്യക്യ സഹജമായ അസുഖത്തെത്തുടർന് മെയ് 30നു മകനും സണ്ണിവെയ്ൽ സിറ്റി മേയറുമായ സജി ജോർജിന്റെ വസതിയിൽ വെച്ച് ഭൗതീക ജീവിതത്തോട് വിടപറഞ്ഞത്.

ശാരീരിക ക്ഷീണാവസ്ഥയിൽ ആയിരുന്നിട്ടും ഒരാഴ്ച പോലും ദേവാലയ ശുശ്രുഷ മുടക്കിയിരിന്നില്ലെന്നു മാത്രമല്ല മാർച്ച് ആദ്യ ഞായറാഴ്ച നടന്ന അവസാന ആരാധനയിലും പങ്കെടുക്കുവാൻ ജോർജുസാറിന് അവസരം ലഭിച്ചിരുന്നു .കൊച്ചുമക്ക ളുടെ കൈപിടിച്ച് പള്ളിയിലെ ഏറ്റവും മുൻസീറ്റിൽ സ്ഥാനം പിടിച്ചിരുന്ന ജോർജ് സർ എല്ലാവരുടെയും ശ്രദ്ധാ കേന്ദ്രമായിരുന്നു .ആരാധനക്കുശേഷം പുഞ്ചിരിച്ച മുഖത്തോടെ എല്ലാവരോടും ക്ഷേമാന്വേഷണം നടത്തുക എന്നത് ജോർജ് സാർ മറ്റുള്ളവരെ എങ്ങനെ കരുതിയിരുന്നുവെന്നതിനും ബന്ധങ്ങൾ കാത്തുസൂക്ഷിച്ചിരുന്നവെന്നതിനും അടിവരയിടുന്നതായിരുന്നു.

അമേരിക്കൻ മലയാളികൾക്ക് അഭിമാനമായി മാറിയ മകൻ സജിജോർജ് ആദ്യമായി സണ്ണിവെയ്ൽ സിറ്റി മേയറായി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റെടുത്തു ശേഷം പുറത്തുവന്നപ്പോൾ ആ പിതാവിന്റെ മുഖത്തു പ്രതിഫലിച്ച കൃതജ്ഞതയുടേയും അഭിമാനത്തിന്റെയും ഭാവഭേദങ്ങൾ ദർശിക്കുവാൻ ഈ ലേഖകനും അവസരം ലഭിച്ചിട്ടുണ്ട്.

ഡാളസ് സെന്റ് പോൾസ് ദേവാലത്തിന്റെ അടഞ്ഞു കിടന്നിരുന്ന വാതിൽ മൂന്ന് മാസത്തെ ഇടവേളക്കുശേഷം ശേഷം ആദ്യമായി മെയ് 30 ഞായറാഴ്ച തുറക്കുന്നത് ജോർജുസാറിനു ഉചിതമായ യാത്രയയപ്പു നല്കുന്നതിനു വേണ്ടിയാണെന്നുള്ളത് ഇടവക ജനങ്ങൾക് ആശ്വാസം വക നൽകുന്നു.

തൊണ്ണൂറു വയസ്സുവരെ എല്ലാവർക്കും അനുകരണീയമായ, മാതൃകാപരമായ ജീവിത നയിച്ചു വിശ്വാസത്തോടെ. പ്രത്യാശയോടെ താൽ കാലിക ജീവിതത്തോട് വിടപറഞ്ഞ ജോർജുസാറിന്റെ ധന്യ സ്മരണക്കു മുന്പിൽ ശിരസു നമിക്കുന്നു

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP